Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് ബാധിച്ച് ദിവസങ്ങളോളം കോമയിലായിരുന്ന യുവതി ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മുപ്പത്തിയാറുകാരിയായ ക്രിസ്റ്റീൻ സ്മിത്ത് എന്ന യുവതിയാണ് രോഗക്കിടക്കയിൽ നിന്ന് തിരിച്ചുവരവ് നടത്തിയശേഷം ഇപ്പോൾ വിവാഹത്തിനായി ഒരുങ്ങുന്നത്. മിഡ്‌ഡിൽസ്ബെറോയിൽ നിന്നുള്ള യുവതിക്ക് കോവിഡ് പോസിറ്റീവ് ആയ ശേഷം ആരോഗ്യസ്ഥിതി തികച്ചും മോശമായ അവസ്ഥയിലെത്തിയിരുന്നു. വെന്റിലേറ്ററിലേയ്ക്ക് മാറ്റിയ യുവതിയ്ക്ക് ഏതു നിമിഷവും മരണം സംഭവിക്കാമെന്ന മുന്നറിയിപ്പും ആശുപത്രി അധികൃതർ കുടുംബാംഗങ്ങൾക്ക് നൽകിയിരുന്നു. ഇത്തരത്തിൽ ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞശേഷം ഒരു ദിവസം പെട്ടെന്ന് യുവതി സാധാരണ അവസ്ഥയിലേയ്ക്ക് എത്തുകയായിരുന്നു. ഇത് ചികിത്സിച്ച ഡോക്ടർമാർക്കും, പരിചരിച്ച നേഴ്സുമാർക്കും എല്ലാം തന്നെ അവിശ്വസനീയതയാണ് നൽകുന്നത്.


മരണാനന്തര ചടങ്ങുകൾക്ക് പകരം ഇപ്പോൾ വിവാഹ ചടങ്ങുകൾക്കായി ഒരുങ്ങുകയാണ് ക്രിസ്റ്റീൻ. കാമുകൻ മാർക്ക്‌ സ്‌ക്വയർസ് വിവാഹാഭ്യർത്ഥന നടത്തിയതിനെ തുടർന്ന് ഇപ്പോൾ കുടുംബാംഗങ്ങൾ ക്രിസ്റ്റിന്റെ വിവാഹത്തിനായുള്ള തയ്യാറെടുപ്പുകളിലാണ്. ഒരിക്കലും കൊറോണ വൈറസിനെ നിസാരമായി തള്ളിക്കളയരുതെന്നും, ആവശ്യമായ മുൻകരുതലുകൾ എല്ലാവരും എടുക്കണമെന്നും രോഗക്കിടക്കയിൽ നിന്ന് മടങ്ങിയെത്തിയ ക്രിസ്റ്റീൻ മറ്റുള്ളവരെ ഓർമിപ്പിക്കുന്നു. തനിക്ക് ലഭിച്ച രോഗസൗഖ്യം എങ്ങനെയാണെന്ന് തനിക്കറിയില്ലെന്നും, അപ്രതീക്ഷിതമായ ഒരു വിടുതലാണ് തനിക്ക് ലഭിച്ചതെന്നും അവർ പറഞ്ഞു.

ജൂലൈ എട്ടിനാണ് ക്രിസ്റ്റീനിനെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ആദ്യത്തെ നാല് ദിവസം ഓക്സിജൻ സഹായത്തോടുകൂടി വാർഡിൽ കഴിഞ്ഞ യുവതിയുടെ അവസ്ഥ പിന്നീട് വഷളാവുകയായിരുന്നു. പിന്നീട് കോമയിലേക്ക് പോയ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. 10 ദിവസത്തോളം കോമയിൽ കഴിഞ്ഞതിനുശേഷമാണ് ക്രിസ്റ്റീനിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്.

ലിസ മാത്യു

കോവിഡ് കാലം ലോകത്തെ സംബന്ധിച്ചിടത്തോളം പൊരുത്തപ്പെടലുകളുടെ കാലമാണ്. മുൻപ് സ്വാതന്ത്ര്യപൂർവ്വം നാം ചെയ്തിരുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുന്ന ഒരു സാഹചര്യം. മാസ്കുകൾ ധരിച്ചും, ആഘോഷങ്ങൾ ഒഴിവാക്കിയും, സാമൂഹിക അകലം പാലിച്ചുമെല്ലാം ഓരോ മലയാളിയും ഈ പൊരുത്തപ്പെടലുകളുടെ ഭാഗമായി മാറിയിരിക്കുകയാണ്. ഈ മഹാമാരിയുടെ കാലത്ത് വീടുകൾക്ക് പുറത്തിറങ്ങാൻ സാധിക്കാതെ മാനസിക സംഘർഷം അനുഭവിക്കുന്ന വാർദ്ധക്യ സമൂഹവും, തങ്ങളുടെ ജോലി സാധ്യതകൾകൾക്ക് മേൽ മങ്ങലേൽപ്പിക്കപ്പെട്ട യൗവനക്കാരും, കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ പേറുന്ന മധ്യവയസ്കരുമെല്ലാം നമ്മുടെ ചർച്ചാവിഷയമായി മാറി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇവർക്കിടയിൽ പലപ്പോഴും അവഗണിക്കപ്പെട്ടുപോയവരാണ് കേരളത്തിലെ വിദ്യാർത്ഥിസമൂഹം, പ്രത്യേകിച്ച് കോളേജ് വിദ്യാർത്ഥികൾ. പുതിയ പഠന രീതികൾ വിദ്യാർഥികൾക്ക് സൗകര്യപ്രദമെന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടപ്പോൾ, അത്തരം അഭിപ്രായപ്രകടനങ്ങൾക്കിടയിൽ ഓരോ കോളേജ് വിദ്യാർത്ഥിയും കടന്നുപോകുന്ന മാനസികസംഘർഷങ്ങൾ മനപ്പൂർവ്വമല്ലാതെയെങ്കിലും അവഗണിക്കപ്പെട്ടു.

ഗൂഗിൾ മീറ്റ്, സൂം എന്നീ പ്ലാറ്റ് ഫോമുകളിലൂടെയാണ് കേരളത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് ലൈവ് ക്ലാസ്സുകൾ അധികവും നടത്തപ്പെടുന്നത്. വിദ്യാർത്ഥികൾക്ക് യാത്രാക്ലേശം ഒഴിവായി എന്നതാണ് ചിലരെങ്കിലും ഓൺലൈൻ പഠന രീതിയുടെ മെച്ചമായി ഉയർത്തിക്കാട്ടിയത്. എന്നാൽ ഇവിടെ കോളേജ് വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് തങ്ങളുടെ ക്യാമ്പസ് ജീവിതവും അനുഭവങ്ങളുമാണ്. പണ്ട് ഓരോ ആഘോഷങ്ങളും അതിന്റെ തനതായ പകിട്ടോടുകൂടി കോളേജുകളിൽ ആഘോഷിക്കപ്പെട്ടിരുന്നു. സമൂഹത്തിലെ ഓരോ ചലനങ്ങളോടും ക്രിയാത്മകമായ പ്രതികരണങ്ങൾ ചർച്ചകളിലൂടെയും വിദ്യാർത്ഥി കൂട്ടായ്മകളിലൂടെയും ക്യാമ്പസുകളിൽ പ്രതിധ്വനിച്ചിരുന്നു. ഇന്നുള്ള വെർച്വൽ വെബിനാറുകളെ ഇത്തരം ചർച്ചകളോട് താരതമ്യപ്പെടുത്താൻ ഒരിക്കലും സാധിക്കുകയില്ല. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതിന് ഒരു പരിധിവരെയെങ്കിലും ഓൺലൈൻ ക്ലാസുകൾ കാരണമാകുന്നു. ഒരു ക്ലാസിലെ കുട്ടികൾ തമ്മിൽ പരസ്പരം ഒരുതരത്തിലുള്ള ആത്മബന്ധങ്ങളും ഇല്ലാതെ, അധ്യാപകർ വിദ്യാർഥികളെ മുഖാമുഖം കാണാതെ കേവലം ചില ഐക്കണുകളെ മാത്രം കണ്ട് പഠിപ്പിക്കേണ്ട സാഹചര്യത്തിൽ എത്തിനിൽക്കുകയാണ് ഇന്നത്തെ കോളേജുകളിലെ ഓൺലൈൻ ക്ലാസ്സുകളുടെ അവസ്ഥ. വിദ്യാർഥികൾക്കൊപ്പം തന്നെ അധ്യാപകരും വളരെയധികം പിരിമുറുക്കം അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇന്ന്.

മുൻപ് രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ ആയിരുന്നു പരമാവധി കോളേജുകളിൽ ക്ലാസുകളെങ്കിൽ, ഓൺലൈൻ രീതിയിൽ രാവിലെ മുതൽ ആരംഭിക്കുന്ന ക്ലാസ്സുകൾ ചിലപ്പോൾ ചില കോളേജുകളിലെങ്കിലും രാത്രി എട്ടുമണി വരെ നീണ്ടുനിൽക്കുന്ന സാഹചര്യവും ഉണ്ട്. നീണ്ട മണിക്കൂറുകൾ കമ്പ്യൂട്ടറുകൾക്ക് മുൻപിലും ഫോണുകൾക്ക് മുൻപിലും ചിലവിടേണ്ടി വരുന്ന വിദ്യാർത്ഥികൾ, ക്ലാസ്സുകൾക്ക് ശേഷം ഉള്ള പഠനത്തിനായും ഇതേ ഉപകരണങ്ങളെ തന്നെ ആശ്രയിക്കേണ്ടതായി വരുന്നു. ഇത് കുട്ടികളുടെ കണ്ണുകൾക്കും ശരീരത്തിനും ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ സമയം ഫോണിൽ ചിലവിടുന്നത്, ചിലപ്പോഴെങ്കിലും വിദ്യാർഥികളുടെ ശ്രദ്ധ പഠനത്തിൽ നിന്നും മറ്റ് ആപ്പുകളിലേക്ക് വ്യതിചലിക്കുന്നതിനും കാരണമാകുന്നു. നീണ്ട മണിക്കൂറുകൾ തങ്ങളുടെ മുറികളിൽ കമ്പ്യൂട്ടറുകൾക്ക് മുൻപിൽ ചെലവഴിക്കുന്നത് വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യത്തോടൊപ്പം തന്നെ ശാരീരിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിർബന്ധിതരാകുന്ന വിദ്യാർഥികൾ, കോളേജുകളിലുണ്ടായിരുന്ന പാഠ്യേതര പ്രവർത്തനങ്ങളിൽ നിന്നെല്ലാം ഇന്നകലെയാണ്.

ഇതോടൊപ്പംതന്നെ അമിത പഠന ഭാരവും കുട്ടികളുടെ മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുന്നുണ്ട്. സാമൂഹിക ബന്ധങ്ങൾ എല്ലാം തന്നെ ഇന്ന് വിദ്യാർഥികൾക്ക് അന്യമായി കൊണ്ടിരിക്കുന്നു. ഇതിനെല്ലാം പുറമേ നെറ്റ് വർക്ക് പ്രശ്നങ്ങളും, ഡേറ്റാ ലഭ്യതക്കുറവുമെല്ലാം കുട്ടികളെ വലയ്ക്കുന്നു. സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ലാബുകളിലെ പ്രാക്ടിക്കൽ എക്സ്പിരി മെന്റുകൾ ഒന്നുംതന്നെ ചെയ്യാനാവാത്ത സാഹചര്യമാണ്. കൂടുതലായി വായനയും റിസർച്ചുകളും ആവശ്യമുള്ള പി ജി വിദ്യാർത്ഥികൾക്ക് ലൈബ്രറി സൗകര്യങ്ങൾ പോലും ലഭ്യമാക്കുവാൻ സാധിക്കുന്നില്ല. ഓൺലൈൻ ലൈബ്രറി സൗകര്യങ്ങളിൽ എല്ലാ റഫറൻസ് ബുക്കുകളും വിദ്യാർഥികൾക്ക് ലഭ്യമാകുന്നില്ല.

കോവിഡ് കാലത്ത് മറ്റൊരു സാഹചര്യം ലഭ്യമല്ലാത്തതിനാൽ ഇവയെല്ലാമായി പൊരുത്തപ്പെട്ടാണ് വിദ്യാർഥികൾ മുന്നോട്ടുപോകുന്നത്. ഓൺലൈൻ ക്ലാസ്സുകൾക്ക് ചില നന്മകൾ ഉണ്ടെന്ന് നാം പറയുമ്പോഴും, ഓൺലൈൻ രീതി തുടരുന്നതിനെ ഭൂരിഭാഗം വിദ്യാർത്ഥികളും അംഗീകരിക്കുന്നില്ല. ഈ ഓണക്കാലത്ത് കോളേജിന്റെ അനുഭവങ്ങളിലേക്ക് തിരിച്ചു പോകുവാനാണ് ഓരോ വിദ്യാർത്ഥിയും ആഗ്രഹിക്കുന്നുണ്ട്. കോളേജിലെ പഠനാന്തരീക്ഷവും ലൈബ്രറിയും ഇരിപ്പിടങ്ങളുമെല്ലാം ഓരോ വിദ്യാർത്ഥിയെയും ആകർഷിക്കുന്നു. കോവിഡ് കാല പ്രതിസന്ധി അവസാനിച്ച് എത്രയും വേഗം കലാലയങ്ങൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ വിദ്യാർത്ഥിസമൂഹം.

ലിസ മാത്യു

ചങ്ങനാശ്ശേരി എസ്‌ ബി കോളേജിൽ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനി. തിരുവല്ല മാർത്തോമാ കോളേജിൽനിന്നും ഇംഗ്ലീഷിൽ ബിരുദം നേടി. മലയാള മനോരമയുടെ വിദ്യാർത്ഥി സംഘടനയായ അഖില കേരള ബാലജനസഖ്യം പത്തനംതിട്ട മേഖലാ പ്രസിഡണ്ട് ആയി പ്രവർത്തിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്‌ക് മലയാളം യുകെ
NHS ന് മലയാളികളുടെ പിന്തുണയറിയ്ക്കുക എന്ന ലക്ഷ്യത്തോടെ യുകെ മലയാളികളായ ഷിബു മാത്യൂവും ജോജി തോമസ്സും നേതൃത്വം നല്‍കിയ 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാല്‍ വാക്കില്‍ മുഴുവന്‍ ദൂരം നടന്നവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും നെഴ്‌സുമാരുമടക്കം 6 വനിതകള്‍. ഓഗസ്റ്റ് 14 ശനിയാഴ്ച്ച രാവിലെ 7 മണിക്ക് ലീഡ്‌സ് ലിവര്‍പൂള്‍ കനാല്‍ തീരത്തിലെ സ്‌കിപ്പടണില്‍ നിന്നാരംഭിച്ച കനാല്‍ വാക്ക് വൈകിട്ട് എട്ട് മണിയോടെയാണ് ലീഡ്‌സില്‍ എത്തിച്ചേര്‍ന്നത്. മലയാളികള്‍ക്ക് എന്നും അഭിമാനിക്കാന്‍ വകയുള്ള കനാല്‍ വാക്കില്‍ ഈ വനിതകള്‍ 50 കിലോമീറ്റര്‍ നടന്നു കയറിയപ്പോള്‍ പാശ്ചാത്യ സമൂഹത്തിന്റെ മുമ്പില്‍ മലയാളത്തിന്റെ ശിരസ്സുയരുകയായിരുന്നു.15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആര്യാ ഷിബു ഉണ്ടായിരുന്നത് കനാല്‍ വാക്കില്‍ ശ്രദ്ധേയമായി. ആര്യയെ കൂടാതെ 50 കിലോമീറ്റര്‍ നടന്ന വനിതകളില്‍ ജിന്റു തോമസ്സ്, സരിത സെബാസ്റ്റ്യന്‍ എന്നിവര്‍ നെഴ്‌സുമാരാണ്. 21 വയസ്സ് തികയുന്ന അമല മാത്യൂ നെഴ്‌സിംഗ് സ്റ്റുഡന്റാണ്. ജിസ്സി സോണി ഐ ടി മേഘലയിലും കല്പന സോറെ സ്വന്തമായി ബിസ്സിനസ്സും നടത്തുന്നു.

ഒരു പാട് ത്യാഗങ്ങള്‍ സഹിച്ചാണ് ഇവര്‍ 13 മണിക്കൂര്‍ നടന്ന് ഫിനീഷിംഗ് പോയന്റായ ലീഡ്‌സിലെ ഓഫീസ് ലോക്കില്‍ എത്തിച്ചേര്‍ന്നത്. യൂറോപ്പിലെ സാധാരണ വഴികള്‍ പോലെയല്ല കനാല്‍ തീരത്തുകൂടിയുള്ള വഴികള്‍. കല്ലും മുള്ളും കുണ്ടും കഴികളും നിറഞ്ഞ ചെറുവഴികളാണ് ഭൂരിഭാഗവും. ചെറിയ ഇടവേളകള്‍ ഇടയ്ക്ക് ഉണ്ടായിരുന്നെങ്കിലും 13 മണിക്കൂര്‍ നിര്‍ത്താതെ നടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. 5 കിലോമീറ്റര്‍ പോലും തുടര്‍ച്ചയായി നടന്ന് പരിചയമുള്ള ആരും ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. 44 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ കാല്‍പാദത്തില്‍ മുറിവുണ്ടായി രക്തം വാര്‍ന്നു തുടങ്ങിയതിനെ തുടര്‍ന്ന് ആര്യ ഷിബുവിന് നടത്തം അവസാനിപ്പിക്കേണ്ടതായി വന്നു. എങ്കിലും പകരക്കാരനായി ആര്യയുടെ സഹോദരന്‍ അലന്‍ ഷിബു ആര്യയ്ക്ക് വേണ്ടി ബാക്കിയുള്ള 6 കിലോ മീറ്റര്‍ നടന്നു.

25 കിലോമീറ്റര്‍ നടന്ന് ഡോ. അഞ്ചു വര്‍ഗ്ഗീസ്, ജെസ്സി ബേബി, ഷിന്റാ ജോസ് എന്നിവരും കനാല്‍ വാക്കിന് പിന്തുണയറിയ്ച്ചു.

കനാല്‍ വാക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ആറായിരത്തോളമടുക്കുകയാണ്. ശനിയാഴ്ച്ച കനാല്‍ വാക്ക് അവസാനിച്ചെങ്കിലും ഇപ്പോഴും NHS ന്റെ അക്കൗണ്ടിലേയ്ക്ക് യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി നിരവധിയാളുകളാണ് പൗണ്ടുകള്‍ ട്രാന്‍ഫര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് മുപ്പത് വരെ സംഭാവനകള്‍ നല്‍കാന്‍ അവസരം ഉണ്ടായിരിക്കും.

മലയാളികളെ സഹായിച്ച NHS ന് ഒരു ചെറിയ സപ്പോര്‍ട്ട് നിങ്ങളും കൊടുക്കില്ലേ???
താഴെയുള്ള ലിങ്കില്‍ വിരല്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ സംഭാവനകള്‍ NHS ന്റെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് നേരിട്ട് നിക്ഷേപിക്കാം.

https://www.justgiving.com/Joji-Shibu

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെൽഫാസ്റ്റ് : ഒരാഴ്ചയ്ക്ക് മുമ്പാണ് കാണാതായ ജാമി-ലീ വിൽസന്റെ (25) കാറും വസ്തുക്കളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 10ന് ഉച്ചയോടെ ബെൽഫാസ്റ്റിലെ ടർഫ് ലോഡ്ജ് ഏരിയയിൽ വച്ചാണ് ജാമിയെ അവസാനമായി കണ്ടത്. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ ജാമി-ലീ വിൽസന്റെ ഫോണും ബാങ്ക് കാർഡും ഉണ്ടായിരുന്നതായി സഹോദരി വെളിപ്പെടുത്തി. “ബീച്ച് മൗണ്ടിലെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ജാമി ലീ അവസാനമായി താമസിച്ചത്. ഞങ്ങൾ എല്ലാവരും ആശങ്കാകുലരാണ്. അവളെ ഞങ്ങൾ വളരെയധികം സ്നേഹിക്കുന്നു. അവളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. ആർക്കെങ്കിലും അവളെപ്പറ്റിയുള്ള വിവരം ലഭിക്കുകയാണെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക.” സഹോദരി അറിയിച്ചു.

നീളമുള്ള മുടിയും നീലക്കണ്ണുകളുമുള്ള മെലിഞ്ഞ ശരീരം. 5 അടി 4 ഇഞ്ച് ഉയരം. കാണാതാവുന്ന സമയത്ത് നീല ജീൻസും പിങ്ക് ജാക്കറ്റുമാണ് ധരിച്ചിരുന്നത്. “ബെൽഫാസ്റ്റിലെ ഗോർട്ട്നാമോണ മേഖലയിൽ നിന്ന് കാണാതായ ജാമി- ലീക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അവളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വുഡ്‌ബോൺ പോലീസിനെ 101 എന്ന നമ്പറിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.” ഈസ്റ്റ് ബെൽഫാസ്റ്റ് പോലീസിന്റെ വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. രണ്ട് ഡോസ് വാക്സിൻ എടുത്തവരും, 18 വയസ്സിൽ താഴെയുള്ളവരും ഇനിമുതൽ കോവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായാലും ക്വാറന്റൈനിൽ കഴിയേണ്ടതില്ല എന്നതാണ് പുതിയ നിയമം. സാധാരണ ജീവിതത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പായാണ് ഈ നീക്കത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഇത്തരത്തിൽ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ, ആവശ്യമെങ്കിൽ പി സി ആർ ടെസ്റ്റ് നടത്താം. എന്നാൽ ടെസ്റ്റിന്റെ റിസൾറ്റിനായി കാത്തിരിക്കുന്ന സമയത്തും ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന് ഗവൺമെന്റ് കർശനമായി നിർദേശിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവർ എത്രയും വേഗം പിസിആർ ടെസ്റ്റ് നടത്തേണ്ടതാണെന്നും പുതിയതായി നിലവിൽ വന്ന മാർഗ്ഗരേഖ വ്യക്തമാക്കുന്നു.


കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതിന് 14 ദിവസം മുൻപെങ്കിലും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് പുതിയ നിയമം ബാധകം. പോസിറ്റീവ് ആകുന്നവർ കർശനമായും സെൽഫ് ഐസൊലേഷനിൽ കഴിയണം. എന്നാൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും കോവിഡ് ബാധയുണ്ടാകാമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ തന്നെ മാസ്ക്കുകൾ കൃത്യമായി ധരിക്കേണ്ടതും, സാമൂഹ്യ അകലം പാലിക്കേണ്ടതുമെല്ലാം ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു. ബ്രിട്ടണിലെ ജനങ്ങൾ തങ്ങളാലാവും വിധം നിയന്ത്രണങ്ങൾ പാലിക്കുവാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു.

സാധാരണ ജീവിതത്തിലേക്കുള്ള ചുവടുവെപ്പുകൾ ആണ് ഇത്തരം ഇളവുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാൽ ജനങ്ങൾ തുടർന്നും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വാക്സിൻ കൊണ്ട് മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ ജനങ്ങൾ എല്ലാവരും സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി വാക്സിൻ എടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വെയിൽസിലും ഓഗസ്റ്റ് 7 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ആശുപത്രികളിലും കെയർഹോമുകളിലും പത്ത് ദിവസത്തേക്ക് സന്ദർശനം നടത്തരുതെന്ന് കർശനനിർദേശം വെയിൽസിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. സ്കോട്ട്‌ലൻഡിലും നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അബർഡീൻഷെയർ : സ്കോട്ടിഷ് എസ്റ്റേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വേനൽക്കാലം ചിലവഴിക്കാൻ എസ്റ്റേറ്റിൽ എത്തിയ രാജ്ഞിയ്ക്ക് കോവിഡ് ഭീഷണി. എന്നാൽ വേനൽക്കാലം ബാൽമോറലിൽ തന്നെ തുടരാനാണ് രാജ്ഞിയുടെ തീരുമാനം. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരനെ ശനിയാഴ്ച വീട്ടിലേക്ക് അയച്ചിരുന്നു. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച രാജ്ഞിയോടൊപ്പം ആൻഡ്രൂ രാജകുമാരനും അദ്ദേഹത്തിന്റെ മുൻ ഭാര്യ സാറാ ഫെർഗൂസൺ, രാജകുമാരി ബിയാട്രീസ്, ഭർത്താവ് എഡോർഡോ മോസി, എഡ്വേർഡ് രാജകുമാരൻ, സോഫി എന്നിവരുമുണ്ട്. ബാൽമോറലിലെ എല്ലാ ജീവനക്കാരും ദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയരാവുന്നുണ്ടെന്നും പോസിറ്റീവ് ആയ ജീവനക്കാരനെ വീട്ടിലേക്ക് അയക്കുകയും സ്റ്റാഫ് കാന്റീനും ബാറും പൂട്ടുകയും ചെയ്തുവെന്ന് കൊട്ടാര വൃത്തങ്ങൾ അറിയിച്ചു.

മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്ഞിക്കും കുടുംബത്തിനും സ്കോട്ടിഷ് എസ്റ്റേറ്റിലെ ഞായറാഴ്ചത്തെ ആരാധന നഷ്ടപ്പെട്ടു. സർക്കാർ മാർഗനിർദേശപ്രകാരം, രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച ഇംഗ്ലണ്ടിലെയും വടക്കൻ അയർലണ്ടിലെയും ആളുകൾ, കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തുകയാണെങ്കിലും സ്വയം ഒറ്റപ്പെടേണ്ടതില്ല. 10 ദിവസത്തെ ക്വാറന്റീന് ശേഷം പിസിആർ പരിശോധന നടത്താൻ നിർദ്ദേശിക്കുന്നു. എന്നാൽ ഇത് നിർബന്ധമില്ല.

ഏപ്രിലിൽ ഫിലിപ്പ് രാജകുമാരന്റെ മരണശേഷം വിൻഡ് സർ കോട്ടയിൽ നിന്ന് രാജ്ഞിയുടെ ആദ്യ യാത്രയാണ് ബാൽമോറലിലേയ്ക്ക്. കുടുംബത്തോടൊപ്പമുള്ള പാർട്ടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വില്യം രാജകുമാരനും കേറ്റ് മിഡിൽടണും അവരുടെ മൂന്ന് കുട്ടികളും ഈ മാസം അവസാനം സാറയ്ക്കും മൈക്ക് ടിൻഡലിനും പുറമേ ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ പുറത്തെത്തിക്കാൻ കഴിയുമെന്ന് സർക്കാരിന് ഉറപ്പുണ്ടെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ്. വരും ദിവസങ്ങളിൽ നൂറുകണക്കിനാളുകളെ പുറത്തെത്തിക്കാനുള്ള പദ്ധതികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സൈനിക ഭാഗം സുരക്ഷിതമാണെന്ന് അറിയിച്ച അദ്ദേഹം, വിമാനത്താവളത്തിന്റെ സൈനിക ഭാഗം പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് താലിബാൻ നേതൃത്വത്തിൽ നിന്ന് തനിക്ക് അറിയിപ്പ് ലഭിച്ചതായും പറഞ്ഞു. ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ച അഫ്ഗാൻ പൗരന്മാരെയും യുകെ ഒഴിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലുണ്ടെന്ന് കരുതുന്ന 4,000 ബ്രിട്ടീഷ് പൗരന്മാരോട് പുറത്തുപോകാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ഓപ്പറേഷൻ പിറ്റിംഗിന്റെ ഭാഗമായി യുകെ പൗരന്മാരെയും യുകെയ്ക്ക് വേണ്ടി ജോലി ചെയ്ത അഫ്ഗാൻ പരിഭാഷകരെയും മറ്റ് ജീവനക്കാരെയും ഒഴിപ്പിക്കാൻ 600 ബ്രിട്ടീഷ് ട്രൂപ്പുകളെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്ന് യോഗ്യരായ എല്ലാവരെയും ആഗസ്റ്റ് 31 -നകം അല്ലെങ്കിൽ എത്രയും വേഗം തന്നെ പുറത്തുകൊണ്ടുവരാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്ന് വാലസ് പറഞ്ഞു. നൂറുകണക്കിന് യുകെ പൗരന്മാരെ അഫ്ഗാനിസ്ഥാൻ വിടാൻ ബ്രിട്ടീഷ് സേന ഇതിനകം സഹായിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ഏകദേശം 370 ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാൻ പരിഭാഷകരും അഫ്ഗാനിസ്ഥാനിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. അടുത്ത 36 മണിക്കൂറിനുള്ളിൽ 1,500 പേരെ കൂടി പുറത്തെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വാലസ് പറഞ്ഞു. ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ചവർ ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ അഫ്ഗാനുവേണ്ടിയുള്ള പുനരധിവാസ പദ്ധതി അടിയന്തരമായി വിപുലീകരിക്കണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു.

താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചതോടെ നിരവധി പേരാണ്​ രാജ്യം വിടനുള്ള ശ്രമം നടത്തുന്നത്. അഫ്​ഗാൻ വിടാനായി ആയിരക്കണക്കിന്​ പേരാണ്​ ഇന്ന്​ കാബൂളിലെ ഹാമിദ്​ കർസായി ഇന്‍റർനാഷണൽ വിമാനത്താവളത്തിലെത്തിയത്​. ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ യു. എസ് സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു. വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവർ താഴേക്ക് വീഴുന്ന ദാരുണ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെഹ്റാൻ ടൈംസാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്.

യു കെയിലെ ജി സി എസ് ഇ പരീക്ഷാ ഫലം പുറത്തുവന്നതോടെ മലയാളി വിജയങ്ങളുടെ കഥകളാണ് വാർത്തകളിലെങ്ങും ആഞ്ജലീന സിബിയുടെ തിളക്കമാർന്ന വിജയം യുകെയിലെ പ്രവാസി മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന നേട്ടമായി. ജി സി എസ് ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് 9 നേടുക എന്ന അഭിമാനകരമായ നേട്ടമാണ് സ്റ്റോക്ക് ഓൺ ട്രെൻറിൽ നിന്നുള്ള ഈ കൊച്ചുമിടുക്കി കൈവരിച്ചത്. സിബി ജോണിൻെറയും മോളി സിബിയുടെയും മകളായ ആഞ്ജലീന സെൻ്റ്. മാർഗരറ്റ് വാർഡ് കാത്തലിക് അക്കാദമിയിൽ നിന്നാണ് ഉന്നത വിജയം കൈവരിച്ചത്. മെഡിക്കൽ വിദ്യാർത്ഥിയായ അമൽ സിബി ഏക സഹോദരനാണ്.

പഠനത്തിൽ മാത്രമല്ല കലാരംഗത്തും പ്രതിഭ തെളിയിച്ച മിടുക്കിയാണ് ആഞ്ജലീന. ഭരതനാട്യം, നാടോടിനൃത്തം, മലയാളം പ്രസംഗം എന്നീ ഇനങ്ങളിൽ ബ്രിട്ടനിൽ നടത്തുന്ന പല മത്സരങ്ങളിലും ആഞ്ജലീന സമ്മാനങ്ങൾ വാരി കൂട്ടിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കലോത്സവത്തിലും ആഞ്ജലീന നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു.

മികച്ച വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും മലയാളം ന്യൂസ് ടീമിന്റെ അഭിന്ദനങ്ങൾ . മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]

ന്യൂസ് ഡെസ്ക്. മലയാളം യുകെ

ലോകത്തിനു മുഴുവൻ മാതൃകയും ബ്രിട്ടൻ ലോകത്തിനുമുന്നിൽ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്നതുമായ നാഷണൽ ഹെൽത്ത് സർവീസിനെ (NHS) നെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ മലയാളികളായ ഷിബു മാത്യുവിന്റെയും ജോജി തോമസിന്റെയും നേതൃത്വത്തിൽ നടന്ന സ്പോൺസേർഡ് വാക്കിന് വിജയകരമായ സമാപനം. ശനിയാഴ്ച രാവിലെ 7 മണിയോടെ സ്കിപ്റ്റണിൽ നിന്ന് ആരംഭിച്ച സ്പോൺസേർഡ് വാക്ക് 31 മൈൽ താണ്ടി 12 മണിക്കൂർ സമയമെടുത്ത് ലീഡ്സിൽ എത്തി. ജോജി തോമസും ഷിബു മാത്യുവും യുകെയുടെ അഭിമാനമായ NHS വേണ്ടി ഒരു ചാരിറ്റി വാക്ക് നടത്താൻ തീരുമാനിച്ചപ്പോൾ മാഞ്ചസ്റ്റർ, ബോൾട്ടൺ, ബേൺലി, സാൻഫോർഡ്, കീത്തിലി, വെയ്ക്ക്ഫീൽഡ് തുടങ്ങി ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഇങ്ങനെ എത്തിയവരിൽ ഇരുപതോളം പേർ മുഴുവൻ സമയവും സ്പോൺസേർഡ് വാക്കിൽ ഭാഗഭാക്കായി. ഇതിൽ സ്കൂൾ വിദ്യാർത്ഥിനിയായ ആര്യ ഷിബുവും ഉൾപ്പെടുന്നു. ആര്യയുടെ പ്രതിബദ്ധതയും താല്പര്യവും സഹയാത്രികർക്ക് പ്രചോദനം നൽകുന്നതായിരുന്നു.

NHS വേണ്ടിയുള്ള സ്പോൺസേർഡ് വാക്ക് നടന്നത് ഇംഗ്ലണ്ടിന്റെ സാമൂഹിക സാമ്പത്തിക ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ലീഡ്സ് – ലിവർപൂൾ കനാൽ തീരത്തു കൂടി സ്കിപ്‌റ്റൺ മുതൽ ലീഡ്സ് വരെയുള്ള 31 ഓളം മൈലാണ്. ലീഡ്സ് മുതൽ ലിവർപൂൾ വരെ 127 ഓളം മൈൽ ദൂരത്തിൽ പരന്നു കിടക്കുന്ന കനാൽ പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ഓഗസ്റ്റ് 14 ശനിയാഴ്ച്ച രാവിലെ 7 മണിക്ക് സ്കിപ്റ്റണിൽ നിന്ന് ആരംഭിച്ച കനാൽ വാക്കിന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ വിമൻസ് ഫോറം പ്രസിഡൻറ് ജോളി മാത്യുവും യുക്മ നേഴ്സസ് ഫോറം സെക്രട്ടറി ലിനു മോൾ ചാക്കോയും ചേർന്ന് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

സ്പോൺസേർഡ് വാക്കിന് പിന്തുണയുമായി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് മാഞ്ചസ്റ്റർ ഇടവക വികാരി റവ. ഫാ. ഹാപ്പി ജേക്കബ് ഇടവകയെ പ്രതിനിധീകരിച്ച് അവസാന ലാപ്പിൽ എത്തിയത് ശ്രദ്ധേയമായി. നോർത്ത് ഇഗ്ലണ്ടിന്റെ തലസ്ഥാനമായ ലീഡ്സിൽ വൈകിട്ട് എട്ട് മണിയോടെ സ്പോൺസേർഡ് കനാൽ വാക്ക് എത്തിയപ്പോൾ കനാൽ വാക്കിൻ്റെ പ്രധാന സ്പോൺസറും ഇംഗ്ലണ്ടിലെ പ്രമുഖ സൗത്ത് ഇന്ത്യൻ റസ്റ്റോറൻ്റായ തറവാട് ലീഡ്സിന്റെ മാനേജിംഗ് ഡയറക്ടർ സിബി ജോസും ലീഡ്സ് മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ജേക്കബ് കുയിലാടും വെസ്റ്റ് യോർക്ക്ഷയർ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് സിബി മാത്യുവും ചേർന്ന് കനാൽ വാക്കിന് ഗംഭീരമായ വരവേല്പ് നൽകി.

NHS നായി 2000 പൗണ്ട് ലക്ഷ്യം വെച്ച് ആരംഭിച്ച ധനശേഖരണം ഇതിനോടകം 5000 പൗണ്ടിലെത്തി നിൽക്കുകയാണ്. മലയാളികൾ നടത്തിയ കനാൽ വാക്കിന് പ്രാദേശികരുടെ സപ്പോർട്ട് എടുത്ത് പറയേണ്ടതുണ്ട്. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ. എൻ എച്ച്എസിനു വേണ്ടിയുള്ള ധനശേഖരണം ഈ മാസം മുപ്പതാം തീയതി അവസാനിക്കും.

 

31 മൈൽ ദൈർഘ്യമുള്ള കനാൽ വാക്ക് ഒരു ദിവസം കൊണ്ട് നടന്നു തീർത്തു. ഇത്ര ദൂരം നടന്നവർക്ക് പറയാൻ ധാരാളം അനുഭവങ്ങളുണ്ട്. യുകെ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന കനാൽ വാക്കിൻ്റെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. മലയാളികൾക്ക് മാതൃകയായി കുറച്ചു മലയാളികൾ നടത്തിയ സ്പോൺസേർഡ് കനാൽ വാക്കിൻ്റെ പ്രധാന വിശേഷങ്ങൾ മാത്രമാണ് ഇന്ന് പുറത്തുവിടുന്നത്. വാർത്തകളും കൂടുതൽ ചിത്രങ്ങളും വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

നിങ്ങളുടെ സംഭാവനകൾ ഡൊണേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

 

യുകെ മലയാളികൾ നടത്തിയ കനാൽ വാക്കിൻ്റെ പൂർണ്ണരൂപം വീഡിയോ രൂപത്തിൽ

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം

യു കെ :- പ്ലിമൗത്തിൽ കഴിഞ്ഞദിവസം നടന്ന വെടിവെപ്പിൽ ഭർത്താവിനെയും കുഞ്ഞിനെയും നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നേഴ്സായ ബെക്കി. കുടുംബവുമായുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മണിക്കൂറുകൾക്കകമാണ് ബെക്കിയുടെ ഭർത്താവ് ലീയും മൂന്നു വയസ്സുകാരി മകൾ സോഫിയും കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം നടന്ന അതിദാരുണമായ സംഭവത്തിൽ, അക്രമിയായ ജെയ്ക്ക് ഡെവിസൺ ജനങ്ങൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

ലീയും മകൾ സോഫിയും നടക്കാൻ ഇറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. ഇന്റെൻസീവ് കെയർ യൂണിറ്റിലെ നേഴ്സായ ബെക്കി, നിരവധി മാസങ്ങളായി കോവിഡ് രോഗികളെ ശുശ്രൂഷിക്കുകയാണ്. ഒരു മാലാഖയെപ്പോലെ വളരെ കരുണയോടെയാണ് തന്റെ രോഗികളെ ബെക്കി ശുശ്രൂഷിക്കുന്നതെന്ന് സഹപ്രവർത്തകർ പറഞ്ഞു. മരണം നടന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് ബെക്കി തന്റെ കുടുംബവുമായുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതായും സഹപ്രവർത്തകർ ഓർമ്മിച്ചു.

അപകടം നടന്ന ഉടൻ തന്നെ ലീയെയും മകളെയും ബെക്കി ജോലി ചെയ്യുന്ന ഡെറിഫോർഡ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലിമൗത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 11മണിക്ക് ഒരു മിനിട്ട് മൗനം ആചരിച്ച് എല്ലാവരും ദുഃഖത്തിൽ പങ്കുചേരും. പ്ലിമൗത്തിലെ പള്ളികളിൽ പ്രത്യേക സർവീസും നടത്തപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേകം പ്രാർഥനകൾ നടത്തുമെന്ന് ഇടവക വികാരി ഫാദർ ഡേവിഡ് വേ അറിയിച്ചു. നിരവധിപേർ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പൂക്കളും മറ്റുമായി സംഭവസ്ഥലത്ത് എത്തി.

RECENT POSTS
Copyright © . All rights reserved