അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ എത്തിച്ചേരാൻ അനധികൃത കുടിയേറ്റം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഫേസ്ബുക്ക്, ട്വിറ്റർ , ടിക്‌ടോക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളെ കുറ്റപ്പെടുത്തി. അനധികൃത കുടിയേറ്റങ്ങളെ ആകർഷണീയമാക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഫോട്ടോകളും കൂടുതൽ പേരെ ജീവൻ പണയം വച്ച് കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നതായി അവർ കൂട്ടിച്ചേർത്തു . ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നവർ പലപ്പോഴും സോഷ്യൽ മീഡിയ വഴിയാണ് ആളുകളെ കണ്ടെത്തുന്നത്.
വ്യാജ പാസ്പോർട്ടുകളും വിസകളും സംഘടിപ്പിച്ചു കൊടുക്കുന്ന ക്രിമിനൽ സംഘങ്ങളും വ്യാപകമായ രീതിയിൽ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള രാജ്യദ്രോഹപരമായ ഫോട്ടോകളും കമൻറുകളും നീക്കംചെയ്യാൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഫേസ്ബുക്ക് ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങൾക്ക് കർശന നിർദ്ദേശം നൽകി. യുകെയിൽ എത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയരുന്നതിനിടയിലാണ് ആഭ്യന്തര സെക്രട്ടറിയുടെ നടപടി. കാലായിസിൽ നിന്ന് ഡോവറിലേക്ക് കുടിയേറുന്നവരുടെ ഒരു വീഡിയോ ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്‌ടോക്കിൽ എട്ട് ലക്ഷം പേരാണ് കണ്ടത്. അനധികൃത കുടിയേറ്റങ്ങൾ പലപ്പോഴും അഭയാർഥികളുടെ ജീവഹാനിയിലാണ് കലാശിക്കുന്നത്.
യുഎൻ ഡാറ്റാ പ്രകാരം 17480 കുടിയേറ്റക്കാരാണ് 2014 മുതൽ മുങ്ങിമരിച്ചിട്ടുള്ളത്. ആളുകൾ സ്വന്തം നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് പിന്നിൽ വേദനാജനകവും വിഷമകരവുമായ കാരണങ്ങളുണ്ടെന്ന് ബ്രിട്ടീഷ് റെഡ് ക്രോസിലെ അഭയാർഥി പിന്തുണാ മേധാവി ഡെബി ബസ്‌ലറിൻെറ അഭിപ്രായം. 2014 -ലെ കുടിയേറ്റ പ്രതിസന്ധിയുടെ തുടക്കം മുതൽ, നിയമവിരുദ്ധമായി യുകെയിൽ എത്തിയ 12 കുടിയേറ്റക്കാർ മരണപ്പെട്ടിരുന്നു. ലോറികളിൽ യുകെയിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്തുക എന്നത് കഠിനജോലിയാണെന്ന് നാഷണൽ ക്രൈം ഏജൻസി (എൻസിഎ) പറയുന്നു. 40 പ്രധാന തുറമുഖങ്ങളിലൂടെ 2018 ൽ ഏകദേശം 3.6 ദശലക്ഷം ലോറികളും കണ്ടെയ്നറുകളും രാജ്യത്ത് പ്രവേശിച്ചതായി ഗതാഗത വകുപ്പും വ്യക്തമാക്കുന്നു. സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെടുന്ന കുടിയേറ്റക്കാർക്ക് ജീവൻ നഷ്ടപെടുന്ന അവസ്ഥയാണ് മിക്കപ്പോഴും സംഭവിക്കുന്നത് .
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- 25 വർഷം നീണ്ടു നിന്ന തങ്ങളുടെ വിവാഹ ജീവിതത്തെ സംബന്ധിച്ച് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുൻഭാര്യ മറീന വീലർ. 2019 ൽ തനിക്കു സെർവൈക്കൽ ക്യാൻസർ സ്ഥിരീകരിച്ചതായും മറീന വെളിപ്പെടുത്തിയിരിക്കുകയാണ്. കാരി സിമണ്ട്സുമായുള്ള ബോറിസ് ജോൺസന്റെ വിവാഹം വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രലിൽ വച്ച് രഹസ്യമായി നടന്നതിന് ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മറീന പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 1993ലാണ് മറീന വീലർ – ബോറിസ് ജോൺസൻ വിവാഹം നടന്നത്. ഇരുവർക്കും രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഇതിലുണ്ട്. 2018 ലാണ് ഇരുവരും പിരിയുകയാണെന്ന വാർത്ത പുറത്തുവന്നത്. ഒരു തരത്തിലും മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കാൻ പറ്റാതായതിനെ തുടർന്നാണ് അവസാനിപ്പിച്ചത് എന്ന് അവർ പറഞ്ഞു.
ക്യാൻസർ സ്ഥിരീകരിച്ച് രണ്ടു വർഷങ്ങൾക്കു ശേഷം മറീന മറ്റ് സ്ത്രീകൾക്ക് പ്രചോദനം ആകുകയാണ്. കൃത്യമായ ഇടവേളകളിൽ ക്യാൻസർ ടെസ്റ്റ് ചെയ്യുവാൻ അവർ സ്ത്രീകളെ ബോധവൽക്കരിക്കുന്നു. വളരെ തുടക്കത്തിൽ കണ്ടുപിടിച്ചതിനെ തുടർന്നാണ് തന്റെ അസുഖം ഭേദമാക്കാൻ സാധിച്ചതെന്ന് അവർ പറഞ്ഞു. എഴുത്തുകാരിയും, അഡ്വക്കേറ്റും ആയിരിക്കുന്ന മറീനയുമായുള്ള ദാമ്പത്യത്തിനിടെ തന്നെ, തനിക്ക് ബോറിസ് ജോൺസനുമായി നാലുവർഷം നീണ്ടുനിന്ന ബന്ധമുണ്ടായിരുന്നുവെന്ന് യുഎസ് ബിസിനസ് വിമൺ ജെന്നിഫർ അർകുറി വെളിപ്പെടുത്തിയിരിക്കുകയാണ്. 2012 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ, ബോറിസ് ജോൺസൺ രണ്ടാംതവണ ലണ്ടൻ മേയർ ആയിരിക്കുന്ന സമയത്താണ് തങ്ങളുടെ ബന്ധം മുന്നോട്ട് പോയതെന്ന് ജെന്നിഫർ വ്യക്തമാക്കുന്നു. തന്റെ വാദങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവുകൾ ഉണ്ടെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇത്തരത്തിലുള്ള ബന്ധത്തെപ്പറ്റി ഇതുവരെ നിഷേധിച്ചിട്ടില്ല. എന്നിരുന്നാലും തന്റെ സ്വകാര്യ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തരത്തിലുള്ള പ്രസ്താവനയും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
കഴിഞ്ഞ കാലത്തിന്റെ യാഥാർഥ്യങ്ങൾ എന്ന രീതിയിൽ നമ്മളെ വിശ്വസിപ്പിച്ചിരുന്ന പലതും യഥാർത്ഥത്തിൽ നുണകളാണ്. ഒരിക്കലും കേട്ടിട്ടില്ലാത്ത വ്യക്തികളെ പറ്റിയും പൂർണ്ണമായി മനസ്സിലാകാത്ത സാമ്രാജ്യങ്ങളെക്കുറിച്ചും അഭിമാനിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചു കാലങ്ങളായി രാഷ്ട്രീയക്കാർ മുതലെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. എഴുത്തുകാരനായ ഓട്ടോ ഇംഗ്ലീഷാണ് ന്യൂസ് ആർക്കൈവുകളിൽ തുടങ്ങി മ്യൂസിയങ്ങളിലെ പുരാവസ്തുക്കളെ പറ്റി അന്വേഷണം നടത്തുകയും ചരിത്രത്തിലെ അനതിസാധാരണമായ നുണകൾക്ക് പിന്നാലെ യാത്ര നടത്തുകയും ചെയ്തിരിക്കുന്നത്.
വ്യാജ ചരിത്രം ആഴത്തിൽ വേരോടാറുണ്ട് പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. ഈ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ നുണകൾ എല്ലാം ഒന്നും പൊളിച്ചടുക്കാം എന്നു ഞാൻ കരുതിയതായി അദ്ദേഹം പറഞ്ഞു. വ്യാജമായ ചരിത്ര നിർമ്മിതിയെ പറ്റി നമ്മളിൽ കൂടുതൽ പേരും വ്യാകുലപ്പെടുന്നില്ല എന്നതാണ് നേര്. എന്നാൽ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് അത് സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അത്ര സുഖം തോന്നാത്ത ചോദ്യങ്ങൾ ചോദിക്കുന്നത് എന്റെ പതിവാണ്. ന്യൂസ് ആർക്കൈവുകളെകുറിച്ചും, പുരാവസ്തു മ്യൂസിയങ്ങളെ സമീപിച്ചും അന്വേഷണങ്ങൾ നടത്തിയപ്പോൾ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.
രാജകുടുംബം ജർമനിയിൽ നിന്നുള്ളതാണെന്നാണ് പൊതുവെയുള്ള തെറ്റിദ്ധാരണ, എന്നാൽ 1702 ൽ കുട്ടികളില്ലാത്ത ആൻ രാജ്ഞിക്ക് ശേഷം ജർമ്മൻ വംശജനായ ജോർജ് ഒന്നാമൻ റെ പിന്തുടർച്ച ഉറപ്പാക്കിക്കൊണ്ട് ഒരു നിയമം പാസാക്കിയിരുന്നു. അദ്ദേഹത്തിന്റെ മകൻ ജോർജ് രണ്ടാമൻ മുതൽ മുഴുവൻ ഭരണകർത്താക്കളും ഇംഗ്ലീഷുകാർ ആയിരുന്നു.
അതുപോലെ ലോകത്തെ മുഴുവൻ ഞെട്ടി വിറപ്പിച്ചിരുന്ന ഹിറ്റ്ലർ സ്വമേധയാ നൽകിയിരുന്ന തലക്കെട്ട് താൻ ഒരു കലാകാരനായിരുന്നു എന്നത്. എന്നാൽ ഇതിൽ വസ്തുതയില്ലെന്നാണ് ഓട്ടോ ഇംഗ്ലീഷിൻെറ കണ്ടെത്തൽ. സമാനമായ രീതിയിൽ ലോകമറിയുന്ന നാവികനായ കൊളംബസിന്റെ യഥാർത്ഥ ജീവിതവും പരാജയങ്ങളും സ്പെയിനിലേക്ക് നാടുകടത്തപ്പെട്ടതുൾപ്പെടെ അദ്ദേഹം വിലയിരുത്തുന്നുണ്ട്.
ഷെഫ് ജോമോൻ കുര്യക്കോസ്
വൃത്തിയാക്കിയ വലിയ കൊഞ്ച് തോടോടു കൂടിയത് – 6 എണ്ണം
തക്കാളി- 2 എണ്ണം
പച്ചമുളക് – 2 എണ്ണം
ചെറിയഉള്ളി – ഒരു കപ്പ്
കറിവേപ്പില- 2 തണ്ട്
ഇഞ്ചി നീളമുള്ളത് – 2 എണ്ണം
വെളുത്തുള്ളി 5 അല്ലി
പച്ചമാങ്ങ – 1 എണ്ണം
കുരുമുളക് 1 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
1) വെളിച്ചെണ്ണ ചേർത്ത് ചേരുവകളെല്ലാം അരച്ച് പേസ്റ്റ് ആക്കിയെടുക്കുക. എന്നിട്ട് വൃത്തിയാക്കി വരഞ്ഞു വച്ചിരിക്കുന്ന കൊഞ്ചിൽ പേസ്റ്റ് പുരട്ടി രണ്ട് മണിക്കൂർ വെക്കുക.
വെളിച്ചെണ്ണ തൂവി ചൂടാക്കിയ തവയിൽ മൊരിച്ചു എടുക്കുക. തവയിൽ നിന്നും കോരുന്നതിന് മുമ്പ് അല്പം ചെറിയഉള്ളിയും കറിവേപ്പിലയും ചതച്ചു ചേർത്താൽ നല്ല വാസനയും രുചിയും കൂടും.
ഷെഫ് ജോമോൻ കുര്യാക്കോസ്
ഡോ. ഐഷ വി
ഒരു പരിസ്ഥിതിദിനം കൂടി കടന്നു പോകുമ്പോൾ ചില ഓർമ്മകൾ ഓടിയെത്തുന്നു. ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് നല്ല ഉയരമുള്ള പ്രദേശത്താണ്. ആയതിനാൽ തന്നെ. വടക്ക് പടിഞ്ഞാറൻ കാറ്റ് ഓടിട്ട കെട്ടിടങ്ങൾക്ക് ദോഷം ചെയ്തിരുന്നു. ശക്തിയായ കാറ്റിൽ ഓട് പറന്നു പോകുമെന്നതിനാൽ അര നൂറ്റാണ്ട് മുമ്പ് ഓടിട്ട കടകൾ പലതും കാറ്റിനെ ഭയന്ന് ഉയരം കുറച്ചായിരുന്നു പണിഞ്ഞിരുന്നത്. അന്ന് ഞങ്ങളുടെ പറമ്പിൽ വല്യച്ഛൻ പണിത കടയും അതുപോലെ തന്നെ. പിൽക്കാലത്ത് ആ പുരയിടം അമ്മയ്ക്ക് ലഭിച്ചപ്പോൾ അമ്മ ആദ്യം ചെയ്തത് വടക്ക് പടിഞ്ഞാറൻ കാറ്റ് വരുന്ന ദിശയിൽ കാറ്റിനെ ചെറുക്കാനായി ധാരാളം പ്ലാവ് നട്ട് പിടിപ്പിയ്ക്കുക എന്നതായിരുന്നു. അത് ഫലം കണ്ടു. പിന്നീട് ഞങ്ങളുടെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടേയില്ല.
പിൽക്കാലത്ത് കണ്ടൽ പൊക്കുടൻ എന്ന പരിസ്ഥിതി പ്രവർത്തകൻ കാറ്റിനെ ചെറുക്കാൻ കടൽത്തീരത്ത് നട്ടുപിടിപ്പിച്ച കണ്ടൽ ചെടികൾ തീരം സംരക്ഷിക്കുന്ന പദ്ധതിയായി കാസർഗോഡ് കണ്ണൂർ ജില്ലകളിൽ വ്യാപിച്ചപ്പോൾ കണ്ടൽ പൊക്കുടൻ “ഒരു പ്രാന്തൻ ” കണ്ടലായി മാറുകയായിരുന്നു. നിത്യവും വിവിധയിനം കണ്ടലുകൾ നടാനുള്ള ദിനചര്യ അദ്ദേഹം ആജീവനാന്ത കാലം ഉത്സാഹത്തോടെ തുടർന്നു പോന്നു.
ഇത്തവണത്തെ ലോക പരിസ്ഥിതി ദിന മുദ്രാവാക്യം” ആവാസ വ്യവസ്ഥയെ പുന:സ്ഥാപിക്കുക”യെന്നതാണ്. പറമ്പിലും റോഡരികിലും സമീപപ്രദേശത്തെ സ്ഥാപനങ്ങളിലും ഒരു ഫലവൃക്ഷത്തൈ എങ്കിലും നടാൻ എല്ലാവരും ശ്രദ്ധിക്കുക. ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ “ഫലവുമാകും തണലുമാകും.”. ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞാൽ ഓക്സിജനുമാകും.
പരിസ്ഥിതി പുന:സ്ഥാപിക്കൽ യജ്ഞമായി ചെറു കാടുകളായ ഫലവൃക്ഷങ്ങളുടെ ” മിയാവാക്കി’ വനം നമ്മുടെ വീട്ടു പറമ്പുകളിലും പൊതുയിടങ്ങളിലും വച്ചു പിടിപ്പിക്കുക. അഞ്ചു വർഷം നമ്മൾ സംരക്ഷിച്ചാൽ 20- 30 അടി ഉയരം വയ്ക്കും. 20 വർഷം കൊണ്ട് ഒരു ചെറുകാട് രൂപപ്പെടുത്തിയെടുക്കാം. ഇത്രയും വനം സ്വാഭാവികമായി ഉണ്ടാകണമെങ്കിൽ 100-150 വർഷം പിടിക്കും. “അകിര മിയവാക്കി ” എന്ന ജാപ്പനീസ് ബോട്ടാണിസ്റ്റിന്റെ തിയറിയനുസരിച്ച് ഇത്തരം ചെറു കാടുകൾ 9000 വർഷം വരെ നിലനിൽക്കാനുള്ള സാധ്യതയുണ്ട്.
ഇനി എങ്ങിനെയാണ് ഒരു മിയാ വാക്കി വനം രൂപപ്പെടുത്തേത് എന്നു നോക്കാം.
ആദ്യമായി തരിശായി കിടക്കുന്ന സ്ഥലം ജെസിബി വച്ച് നന്നായി ഇളക്കി കൃത്യമായി ഒരു മീറ്റർ നീളം ഒരു മീറ്റർ വീതി എന്ന തരത്തിൽ ചെറു പ്ലോട്ടുകൾ ആക്കുക. ഈ ഓരോ ചതുരശ്ര മീറ്ററിലും ഒരു മീറ്റർ മുതൽ 5 അടി താഴ്ച വരെയുള്ള കുഴികൾ എടുക്കുക. അതിൽ ചകിരിചോർ, ചാണകപ്പൊടി, കമ്പോസ്റ്റ് കരിയില വൈക്കോൽ ഉമി, എന്നിവയിലേതെങ്കിലും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ഇട്ട് കുഴി മൂടുക. ശ്രദ്ധിക്കേണ്ട കാര്യം ഏറ്റവും മുകളിലുള്ള ഒരടി ഘനത്തിൽ മേൽമണ്ണായിരിയ്ക്കണം. ഇങ്ങനെ തയ്യാറാക്കുന്ന കുഴി ഒന്നിന് 300 രൂപ ചിലവ് പ്രതീക്ഷിക്കാം. ഇനി ഓരോ ചതുരശ്രമീറ്ററിലും 3 മുതൽ 5 തൈകൾ വരെ നടാം. ഈ തൈകൾ വൻ വൃക്ഷം, കുറ്റിച്ചെടി , വള്ളിച്ചെടി എന്നിവയാകാം. ഉദാഹരണത്തിന് മാവ്, പ്ലാവ്, പേര, നെല്ലി, റംബുട്ടാൻ, ജാമ്പ, പാഷൻ ഫ്രൂട്ട്, കോവൽ ഒക്കെയാകാം. പ്രാദേശികമായി നന്നായി വളരുന്നവ നടണം. ഇങ്ങനെ നടുന്ന തൈകൾ അടിവളമുള്ളതുകൊണ്ടും മണ്ണിളക്കമുള്ളതു കൊണ്ടും നല്ല സൂര്യപ്രകാശം ലഭിക്കുന്നതു കൊണ്ടും മത്സരിച്ച് ഉയരത്തിൽ വളരും. 7-8 മാസം കൊണ്ട് 3 മീറ്റർ ഉയരം വയ്ക്കാൻ സാധ്യതയുണ്ട്. 5 വർഷം നന്നായി സംരക്ഷിച്ചാൽ പിന്നെ വളം വെള്ളം ഒന്നും കൊടുക്കേണ്ട. സ്വാഭാവിക വനം പോലെ ഈ ചെറുകാട് നില നിന്നു കൊള്ളും. നമുക്കും പറവകൾക്കും അണ്ണാറക്കണ്ണനും ശലഭങ്ങൾക്കും ചെറു ജീവികൾക്കും ധാരാളം ഭക്ഷണം. പോരാത്തതിന് എല്ലാവർക്കും നല്ലൊരു ആവാസ വ്യവസ്ഥയും . ഒന്നു ശ്രമിച്ചു നോക്കുക.
തീരം സംരക്ഷിക്കാനും നമുക്ക് മിയാ വാക്കി വനം പ്രയോജനപ്പെടുത്താം. തീരത്തോടടുത്ത് 10 മീറ്റർ വീതിയിൽ കണ്ടൽ ചെടികളുടെ ഒരു ബെൽറ്റ് തീർക്കുക. അതിനിപ്പുറം മിയാവാക്കി വനത്തിന്റെ ഒരു ബെൽറ്റ്. ഫലവൃക്ഷങ്ങളായാൽ വളരെ നന്ന്.
എല്ലാവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ നേരുന്നു.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
1920 കളിലെ നികുതി സമ്പ്രദായത്തിൽ നിന്ന് ലോകം മാറണമെന്ന് ചാൻസലർ ഋഷി സുനക് അഭിപ്രായപ്പെട്ടു. സങ്കീർണ്ണമായ ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഈ കാലഘട്ടത്തിൽ പഴയ രീതിയിലുള്ള ഒരു നികുതി സമ്പ്രദായത്തെ ലോകത്തിന് ആശ്രയിക്കാൻ കഴിയില്ലെന്നും ജി7 രാജ്യങ്ങളുമായി നടന്ന മന്ത്രിമാരുടെ മീറ്റിങ്ങിൽ അദ്ദേഹം പറഞ്ഞു. സെൻട്രൽ ലണ്ടനിലെ ലാൻകാസ്റ്ററിലാണ് യുഎസ്, ജപ്പാൻ, ഫ്രാൻസ്, കാനഡ, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ ധനമന്ത്രിമാരും ചാൻസലർ ഋഷി സുനകും യോഗം ചേർന്നത്. യോഗത്തിൽ ഐടി കമ്പനികൾക്ക് നികുതി ചുമത്തുന്നതിനുള്ള ആഗോള തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷ.
ഗൂഗിൾ, ഫെയ്‌സ്ബുക്ക്, ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെയുള്ള ഐടി കമ്പനികൾക്ക് നികുതി ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച് ന്യായമായ തീരുമാനം എടുക്കുകയാണ് പ്രധാന മുൻഗണന എന്ന് ഋഷി സുനക് പറഞ്ഞു. യുഎസിലെ ഐടി കമ്പനികൾ തങ്ങളുടെ വളർച്ചയിലും, ലാഭത്തിലും വളരെ മുന്നിലാണ്. എന്നാൽ ആഗോളതലത്തിൽ ഈ കമ്പനികൾ അടയ്ക്കുന്ന കുറഞ്ഞ നികുതി നിരവധി വിമർശനങ്ങൾക്കു കാരണമായിരുന്നു. മൈക്രോസോഫ്റ്റിന്റെ അയർലൻഡ് വിഭാഗം കഴിഞ്ഞ വർഷം കോർപ്പറേഷൻ നികുതി ഒന്നും നൽകിയില്ലെന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഈ ആഴ്ച്ച ആദ്യം നടന്നിരുന്നു. ഇത് രാജ്യത്തിൻെറ ജിഡിപിയുടെ മുക്കാൽ ഭാഗത്തോളം വരും.
ഫെയ്‌സ്ബുക്ക് യുകെ കോർപ്പറേഷന് 2019 -ൽ 1 ബില്യൺ പൗണ്ടിൽ കൂടുതൽ വരുമാനം ഉണ്ടാക്കിയപ്പോൾ നികുതിയായി 28.5 മില്യൺ പൗണ്ടാണ് നൽകിയത്. അതേസമയം ഗൂഗിൾ 1.8 ബില്യൺ പൗണ്ട് വരുമാനത്തിൻെറ നികുതിയായി 50 മില്യൺ പൗണ്ടാണ് നൽകിയത്. അതേ വർഷം ആമസോൺ 13.73 ബില്യൺ പൗണ്ട് വരുമാനത്തിന് 293 മില്യൺ പൗണ്ടാണ് നൽകിയത്. കമ്പനികൾ രാജ്യത്തിൻെറ നിയമങ്ങൾ അനുസരിച്ചുള്ള നികുതികൾ നൽകുന്നില്ലെന്നും ബ്രിട്ടനിൽ അത് ശരിയാക്കാനാണ് ശ്രമിക്കുന്നതെന്നും ഋഷി സുനക് പറഞ്ഞു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
നോട്ടിംഗ്ഹാം : വാക്‌സിൻ വിരുദ്ധ പ്രസ്ഥാനത്തിൽ അംഗമായി എൻ എച്ച് എസിനെ അടച്ചാക്ഷേപിച്ച നേഴ് സിന് അജീവനാന്ത വിലക്ക്. നേഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) രജിസ്റ്ററിൽ നിന്നും പൂർണമായി ഒഴിവാക്കി. നോട്ടിംഗ്ഹാമിൽ നിന്നുള്ള കേറ്റ് ഷെമിറാനിയെ നേഴ്‌സായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് കഴിഞ്ഞ ജൂലൈയിൽ വിലക്കിയിരുന്നു. 18 മാസത്തെ ഇടക്കാല സസ്പെൻഷൻ ആയിരുന്നു നൽകിയതെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച എൻഎംസി ഫിറ്റ്നസ് ടു പ്രാക്ടീസ് കമ്മിറ്റി അവളെ എന്നുന്നേക്കുമായി വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പൊതുപരിപാടികളിലൂടെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് യുകെ സർക്കാർ പുറപ്പെടുവിച്ച പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചതായി നിക്കോള ജാക്‌സന്റെ നേതൃത്വത്തിലുള്ള പാനൽ കണ്ടെത്തി.
നഴ്സുമാർ “വംശഹത്യ” യിൽ പങ്കാളികളാണെന്ന് ആരോപിച്ച കേറ്റ്, വാക്സിനേഷൻ ടീമുകളെ “ഡെത്ത് സ്ക്വാഡുകൾ” എന്നാണ് വിശേഷിപ്പിച്ചത്. “നിങ്ങൾ നഴ്‌സുമാരല്ല. നിങ്ങൾ മാലാഖമാരല്ല. നിങ്ങൾ കുറ്റവാളികളും നുണയന്മാരുമാണ്. പല രോഗികളും കൊല ചെയ്യപ്പെട്ടു. ഇക്കാലത്തെ പുതിയ നാസി തടങ്കൽപ്പാളയമാണ് എൻ എച്ച് എസ്.” ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ കേറ്റ് ഇപ്രകാരം കുറിച്ചു. 54 വയസുകാരിയായ കേറ്റ് കഴിഞ്ഞ 15 മാസത്തിനിടെ വിവിധ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 5ജി റേഡിയേഷനിലൂടെ കോവിഡ് ഉണ്ടാകുമെന്നും വാക്സിനുകൾ വന്ധ്യതയ്ക്ക് കാരണമാകുമെന്നും കേറ്റ് പറഞ്ഞിട്ടുണ്ട്.
Mandatory Credit: Photo by Guy Bell/Shutterstock (10782419h)
Kate Shemirani on the makeshift stage – Covid conspiracy protest, against vaccinations and other issues, in Trafalgar Square. A leader of the anti-vaccination movement is Kate Shemirani, a suspended nurse who has ‘compared public health restrictions to the Holocaust’. They also blame 5G for the problems as well as questioning whether the whole covid pandemic is a hoax to control the people.
Kate Shemirani at a Covid conspiracy protest, against vaccinations and other issues, in Trafalgar Square., Trafalgar Square, London, UK – 19 Sep 2020
“ഒരു വാക്സിനും ഇതുവരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, ഒരു വാക്സിനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല” ജനുവരിയിൽ നടന്ന അഭിമുഖത്തിൽ അവർ സ്കൈ ന്യൂസിനോട് പറഞ്ഞു. ഫൈസറും അസ്ട്രാസെനെക്കയും പോലുള്ള കുത്തിവെയ്പ്പുകൾ ലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചുവെന്ന് പറഞ്ഞപ്പോൾ കേറ്റ് അതിനെ പൂർണമായും എതിർത്തു. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുചെയ്‌ത വീഡിയോകളിൽ “രജിസ്റ്റർ ചെയ്ത നേഴ്‌സ്” എന്ന് സ്വയം വിശേഷിപ്പിക്കുകയും നേഴ്‌സിന്റെ യൂണിഫോം ധരിച്ചാണ് കാണപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇപ്പോൾ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലണ്ടനിൽ നടന്ന വാക്‌സിൻ വിരുദ്ധ, ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്ത വ്യക്തി കൂടിയാണ് കേറ്റ്. എൻഎംസി രജിസ്റ്ററിൽ നിന്ന് കേറ്റിന് നീക്കംചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് എൻഎംസി പാനൽ അറിയിച്ചു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലോ ഫാറ്റ് സ്പ്രെഡു കളും ക്യാരറ്റും പയറുമൊക്കെയായി നിങ്ങളുടെ ഭക്ഷണം സമ്പുഷ്ടമാണെന്നും ആരോഗ്യപരമാണെന്നുമുള്ള ധാരണയിൽ ആയിരിക്കും നമ്മൾ. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. നമ്മളുടെ വയറ്റിനുള്ളിലെ സൂക്ഷ്മാണുക്കൾക്ക് ആവശ്യമായ രീതിയിലുള്ള ഭക്ഷണ രീതിയല്ല നമ്മൾ പാലിച്ചു പോരുന്നത് എങ്കിൽ നമുക്ക് ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈക്രോബയോം, നമ്മുടെയൊക്കെ വയറിനുള്ളിലെ ശതകോടിക്കണക്കിന് വരുന്ന സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥ കൃത്യമായ ഭക്ഷണ രീതിയിലൂടെ പരിപാലിച്ചാൽ പ്രായമേറുന്നത് തടയാനാവും എന്ന് മാത്രമല്ല ഭാരം കുറയ്ക്കാനും, രോഗങ്ങൾ നിയന്ത്രിക്കാനുമാകും.
ടൈപ്പ് 2 ഡയബറ്റിസ് ചെറുക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് വയറിനുള്ളിലെ ബാക്ടീരിയകളെ അറിഞ്ഞു ഭക്ഷണം കഴിക്കുക എന്നത്. ഒരു പരീക്ഷണമെന്ന നിലയിൽ നാല് ആഴ്ച അടുപ്പിച്ച് രണ്ട് നേരം പ്രൊസസ് ചെയ്ത മാംസവും സമാനമായ രീതിയിലുള്ള ഭക്ഷണങ്ങളും കഴിച്ചു നോക്കി. മൂന്ന് കിലോയാണ് കൂടിയത്. വയറിന് ചുറ്റുമുള്ള കൊഴുപ്പിന്റെ അളവ് വർദ്ധിക്കുകയും ചെയ്തു. ബ്ലഡ് പ്രഷർ കൂടിയെന്ന് മാത്രമല്ല ഇൻസുലിൻ റെസിസ്റ്റന്റ് ഡയബറ്റിക് ആവാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്തു. വിസർജനത്തിൻെറ സാമ്പിൾ എടുത്തു നോക്കിയപ്പോഴാവട്ടെ മനുഷ്യ ശരീരത്തിന് ഉപകാരപ്രദമായ ബാക്ടീരിയകളുടെ അളവ് വലിയതോതിൽ കുറഞ്ഞതായി കണ്ടെത്തി. മാത്രമല്ല വയറിന് ദോഷം വരുന്ന ബാക്ടീരിയകളുടെ അളവ് കൂടുകയും ചെയ്തു. പ്രോസസ് ചെയ്ത ഭക്ഷണസാധനങ്ങൾ ആമാശയത്തെയും ആരോഗ്യത്തെയും എത്രമാത്രം ബാധിക്കുന്നു എന്ന് കണ്ടെത്താനുള്ള ഒരു ചെറിയ പരീക്ഷണം ആയിരുന്നു അത്. ഫിർമിക്യൂട് സ് എന്ന് പേരുള്ള ഒരുതരം ബാക്ടീരിയ നമ്മുടെ ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജം സ്വന്തം ആവശ്യത്തിനു വേണ്ടി വലിച്ചെടുത്തു നമ്മെ ബുദ്ധിമുട്ടിക്കുന്ന ഇനമാണ്.അതായത് ജങ്ക് ഫുഡ് എത്രമാത്രം അധികം കഴിക്കുന്നോ, അത്രമാത്രം രോഗ സാധ്യതയും വർധിക്കും.
പഞ്ചസാര, കൃത്രിമ മധുരപലഹാരങ്ങൾ, സംസ്കരിച്ച കാർബോഹൈഡ്രേറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കണം.പരിപ്പ്, നട്സ്, ഒലിവ് ഓയിൽ, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ പച്ചക്കറികളിൽ ‘നല്ല’ സൂക്ഷ്മാണുക്കൾക്ക് ഇഷ്ടപ്പെടുന്ന രാസവസ്തുക്കളാണുള്ളത്. പുളിപ്പിച്ച ഭക്ഷണങ്ങളായ കെഫിർ, പോലുള്ളവ നിങ്ങളുടെ ദഹനത്തെ സഹായിക്കുന്ന സൂക്ഷ്മാണുക്കൾക്ക് പ്രിയപ്പെട്ടതാണ്.
ചിക്കൻ ടിക്ക മസാല, മുളകും നാരങ്ങയും ചേർത്ത പ്രോൺ കോർജെറ്റിയും സ്പാഗെറ്റിയും, ക്രീമി കാശ്യു ആൻഡ് സ്‌ക്വാഷ് കറി എന്നിവ ആരോഗ്യപ്രദമായ ഭക്ഷണമാണ്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടനിൽ 12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പിനായി ഫൈസർ വാക്സിൻ ഉപയോഗിക്കാൻ അന്തിമാനുമതിയായി. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ ഉപയോഗിച്ച് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ യൂറോപ്പിലും യുഎസിലും അനുമതി നൽകിയതിന് പിന്നാലെയാണ് യുകെയുടെ നടപടി. യുകെയിലെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയാണ് അനുമതി നൽകിയിരിക്കുന്നത്. എന്നിരുന്നാലും പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട സമിതിയാണ് അന്തിമതീരുമാനം കൈക്കൊള്ളുന്നത്.
നിലവിൽ യുഎസിൽ മാത്രമാണ് 12 മുതൽ 15 വയസ്സ് പ്രായക്കാർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നുള്ളൂ. ജർമനിയും ഫ്രാൻസും ഈ പ്രായക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. യുകെയിൽ അന്തിമതീരുമാനം എല്ലാ കാര്യങ്ങളും പരിഗണിച്ചതിനുശേഷമേ ഉണ്ടാവുകയുള്ളൂ എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റിയുടെ ശുപാർശ ലഭിച്ചാൽ പ്രതിരോധകുത്തിവെയ്പ്പ് നൽകാൻ ആവശ്യമായ മരുന്ന് യുകെയുടെ കൈവശം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേ കുട്ടികളിൽ കോവിഡ് – 19 മൂലമുള്ള അപകട സാധ്യത വളരെ കുറവാണ്. ഇതുവരെ കുട്ടികൾക്ക് ആശുപത്രിയിൽ ചികിത്സവേണ്ട സന്ദർഭങ്ങൾ അപൂർവ്വമായി മാത്രമേ വന്നിട്ടുള്ളൂ. അതുകൊണ്ടാണ് ഒട്ടുമിക്ക രാജ്യങ്ങളും മുതിർന്നവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂന്നാം തരംഗത്തെ നേരിടാൻ പ്രതിരോധ വാക്സിൻ കുട്ടികൾക്കും നൽകണമെന്ന് അഭിപ്രായം ശക്തമാണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഭവന വിപണി കൂടുതൽ സജീവമാക്കാൻ ആദ്യമായി വീട് വാങ്ങുന്നവർക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകാനുള്ള പദ്ധതിയുമായി സർക്കാർ. ആദ്യമായി ഒരു വസ്തു വാങ്ങാൻ ആളുകളെ പ്രാപ്തരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്ന് മുതൽ പദ്ധതി ആരംഭിക്കുമെന്ന് ഹൗസിങ് സെക്രട്ടറി റോബർട്ട് ജെൻറിക് അറിയിച്ചു. ആദ്യ വില്പന ഇന്ന് ഈസ്റ്റ് മിഡ്‌ലാന്റിലെ ബോൾസോവറിൽ നടക്കും. വരും ആഴ്ചകളിൽ രാജ്യത്തുടനീളം കൂടുതൽ സൈറ്റുകൾ വില്പനയ്ക്കായി ഒരുങ്ങും. ശരത്കാലം മുതൽ 1,500 അധിക സ്വത്തുക്കൾ വിപണിയിൽ എത്തുമെന്ന് മിനിസ്ട്രി ഓഫ് ഹൗസിംഗ്, കമ്മ്യൂണിറ്റി ആൻഡ് ലോക്കൽ ഗവണ്മെന്റ് അറിയിച്ചു. വിപണി മൂല്യത്തേക്കാൾ 30 ശതമാനത്തിൽ താഴെയെങ്കിലും വിറ്റഴിക്കപ്പെടുന്ന വീടുകൾ കൂടുതൽ ആളുകളെ ആകർഷിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
2024 ഓടെ 10 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തിലെത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഈ പദ്ധതി പ്രകാരം പ്രാദേശിക അധികാരികൾക്ക് സർക്കാരിൽ നിന്ന് ഫണ്ട് അനുവദിക്കും. അത് നിർമാണം നടത്തുന്നവർക്ക് സബ്‌സിഡി നൽകാനും വീടുകൾ ഡിസ്‌കൗണ്ടിൽ വിൽക്കാനും ഉപയോഗിക്കും. ഒപ്പം നഴ്‌സുമാർ, അധ്യാപകർ എന്നിവരുടെ വീടുകൾക്ക് മുൻഗണന നൽകാനും കൗൺസിലുകൾക്ക് അവരുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി “ലോക്കൽ കണക്ഷൻ ടെസ്റ്റ്” നടത്താനും സാധിക്കും. ഭവന ഉടമസ്ഥാവകാശം വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതികളിൽ ഏറ്റവും പുതിയതാണ് ഇത്.
പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രിമാർ “ഓൺ യുവർ ഹോം” കാമ്പെയ്‌നും ആരംഭിച്ചു. വസ്തു വാങ്ങുന്നവർക്ക് ഒരു പുതിയ വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്ത് ഏറ്റവും അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കാൻ കഴിയും. കൂടുതൽ ആളുകളെ സ്വന്തമായി വീടുകൾ വാങ്ങാൻ പ്രാപ്തരാക്കുന്നത് ഈ ഗവൺമെന്റിന്റെ മുൻഗണന വിഷയമാണെന്ന് ജെൻറിക് അറിയിച്ചു. “ആദ്യമായി വീട് വാങ്ങുന്നവർക്ക് നന്ദി, പ്രാദേശിക ആളുകൾക്കും കുടുംബങ്ങൾക്കും ഞങ്ങൾ കൂടുതൽ വീടുകൾ വാഗ്ദാനം ചെയ്യും. വില ഉയരുമ്പോൾ പ്രതിസന്ധി നേരിടാതെ ആദ്യമായി വാങ്ങുന്നവർക്ക് അവരുടെ പ്രദേശങ്ങളിൽ തന്നെ താമസിക്കാൻ സൗകര്യം ഒരുക്കും.” ജെൻറിക് കൂട്ടിച്ചേർത്തു.