Main News

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ടട്രെന്റിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജിമ്മി ജോസഫ് (54)  ഇന്ന് വെളിപ്പിന് നിര്യാതനായ വിവരം വളരെ സങ്കടത്തോടെ നിങ്ങളെ അറിയിക്കുന്നു. കാര്യമായ ആരോഗ്യ പ്രശനങ്ങൾ ഒന്നും ഇല്ലാതിരുന്ന ജിമ്മയുടെ മരണത്തിൽ സ്റ്റോക്ക് മലയാളികൾ ഞെട്ടിയിരിക്കുകയാണ്. ഷുഗർ ലെവൽ താഴ്ന്നു പോയതാണ് മരണകാരണം. കരിങ്കുന്നം, പിഴക്‌  സ്വദേശിയും മുണ്ടക്കൽ കുടുംബാംഗവുമാണ് പരേതൻ.

ഇന്നലെ ഭാര്യയായ ബീജീസ് ഡ്യൂട്ടിയിലായിരുന്നു. തിരിച്ചെത്തിയത് 9:30pm ന് തിരിച്ചെത്തിയ ഭാര്യ ഭർത്താവിന് എന്തോ അസ്വസ്ഥത തോന്നുന്നു എന്ന് മനസിലാക്കി ചോദിച്ചപ്പോൾ എന്തോ ഒരു വല്ലായ്മ്മ തോന്നുന്നു എന്ന് പറഞ്ഞു. കാര്യം തിരിച്ചറിഞ്ഞ  ബീജീസ് ആബുലൻസ് വിളിക്കുകയായിരുന്നു.

റോയൽ സ്റ്റോക്ക് ആശുപത്രിയിൽ എത്തി ചികിത്സ ലഭിച്ചു എങ്കിലും രാത്രി പന്ത്രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു.

അകാലത്തിൽ ഉണ്ടായ ജിമ്മിച്ചേട്ടന്റെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചിട്ടയായ ലോക്ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും കോവിഡ് -19 നെതിരെ രാജ്യം കൈവരിച്ച നേട്ടം സമാനതകളില്ലാത്തതാണെന്ന് വിലയിരുത്തപ്പെടുന്നു. എൻഎച്ച്എസിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ദൗത്യത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകിയതിനാൽ കോവിഡ് -19 കാരണമുള്ള മരണനിരക്ക് 99 ശതമാനം കുറയ്ക്കാൻ സാധിച്ചത് രാജ്യത്തിന് അഭിമാനകരമായ നേട്ടമായി.

യുകെയിൽ ഇതുവരെ 31.4 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകാൻ സാധിച്ചു. 5 ദശലക്ഷത്തിലധികം ആളുകൾക്ക് പൂർണമായും അതായത് രണ്ടാം ഡോസ് ഉൾപ്പെടെ നൽകാൻ രാജ്യത്തിനായി. അങ്ങനെ യൂറോപ്പിലെ തന്നെ ഏറ്റവും വേഗത്തിൽ വാക്സിനേഷൻ ജനങ്ങൾക്ക് എത്തിക്കുന്ന രാജ്യമായി ബ്രിട്ടൻ.

ഇന്നലെ രാജ്യത്ത് കോവിഡ് മൂലമുള്ള മരണസംഖ്യ 10 ആയി കുറഞ്ഞത് വാക്സിനേഷൻ പ്രോഗ്രാമിൻെറ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഇത് കഴിഞ്ഞ വർഷം സെപ്റ്റംബർ -14 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ്. രോഗവ്യാപനവും രാജ്യത്ത് താരതമ്യേന കുറഞ്ഞിട്ടുണ്ട്. ഇന്നലെ 3423 പുതിയ കോവിഡ് -19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

മദർ ലില്ലി ജോസ് എസ്.ഐ.സി.

“ഈശോയുടെ പുന:രുത്ഥാനം മിശിഹായിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പരമോന്നത സത്യമാണ്” (CCC 638). ഈസ്റ്റർ സ്നേഹത്തിന്റെ ഉത്സവമാണ്. മരണത്തിനുപോലും വേർതിരിക്കാനാവാത്ത സ്നേഹത്തിന്റെ, കുഴിമാടങ്ങൾക്കുപോലും കീഴ്പ്പെടുത്താനാവാത്ത സ്നേഹത്തിന്റെ ഉത്സവം. വി. പൗലോസ് ശ്ലീഹ പറയുന്നു; “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർഥം”(1Cori:15/14). ക്രിസ്തുവിന്റെ ഉത്ഥാനം പ്രധാനമായും വിരൽ ചൂണ്ടുന്നത് പ്രത്യാശ പകരുന്ന ഒരു ജീവിതസന്ദേശത്തിലേക്കാണ്. അന്ധകാരത്തിനപ്പുറത്ത് പ്രകാശവും പ്രക്ഷുബ്ധമായ തിരകൾക്കപ്പുറത്ത് പ്രശാന്തമായ അന്തരീക്ഷവും പരാജയത്തിനപ്പുറത്ത് വിജയവും വേദനകൾക്കപ്പുറത്ത് സന്തോഷവും മരണത്തിനപ്പുറത്ത് നിത്യജീവനും ഉണ്ട് എന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ നമുക്ക് പകർന്നു നൽകുന്നത്.

പ്രത്യാശയുടെ ജീവിത വഴികളിലേക്കുള്ള ഒരു കുതിച്ചു ചാട്ടത്തിന് ഉത്ഥിതൻ നമ്മെ ക്ഷണിക്കുകയാണ്. നിഴൽ വീണ ഇടവഴികളിൽ നിന്ന് പ്രകാശത്തിന്റെ സമൃദ്ധിയിലേക്കുള്ള ഒരു കുതിച്ചുചാട്ടം.

നമ്മുടെ കർത്താവ് സർവ്വശക്തനാണ് എന്ന് വിശ്വസിക്കുന്നവന്റെ മുമ്പിൽ, അവനിൽ പ്രത്യാശ അർപ്പിക്കുന്നവന്റെ മുമ്പിൽ കർത്താവ് ഉയിർത്തെഴുന്നേൽക്കും. യേശു ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന സത്യത്തിന് ഒപ്പു വച്ചത് അവന്റെ ശിഷ്യന്മാരായിരുന്നില്ല, മറിച്ച് അവന്റെ ശത്രുക്കളായിരുന്നു. ക്രിസ്തു ഉയിർത്തെഴുന്നേൽക്കും എന്ന വിശ്വാസം അവന്റെ കൂടെ നടന്നവർക്കുണ്ടായിരുന്നില്ല. എന്നാൽ, അവന്റെ ശത്രുക്കൾക്കുറപ്പായിരുന്നു അവൻ ഉയിർത്തെഴുന്നേൽക്കും എന്നത്. അതിനാൽത്തന്നെ യേശുവിന്റെ കല്ലറയ്ക്ക് കാവലാളുണ്ടായി. ക്രിസ്തുവിന്റെ ഉത്ഥാനം അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണ് എന്ന് ചരിത്രം സാക്ഷിക്കുന്നതിന് അത് നിമിത്തമായി.

പ്രത്യാശയുടെ സന്ദേശം ഈ ഉത്ഥാന തിരുന്നാൾ നമുക്ക് നൽകുന്നുവെങ്കിൽ, ഈ വിളി അനുനിമിഷവും ജീവിതത്തിൽ അന്വർത്ഥമാക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. അതായത്, ക്രിസ്തു തന്റെ ഉത്ഥാനം വഴി, നമ്മുടെ നിരാശ നിറഞ്ഞ ജീവിതാവസ്ഥകളെ പ്രത്യാശയുടെ പൊൻകിരണത്താൽ പ്രകാശമാനമാക്കിയപോലെ, നാമും സഹജീവികളുടെ ജീവിതത്തിലേക്ക് പ്രത്യാശയായി കടന്നുചെല്ലുക എന്ന വലിയ ദൗത്യത്തിലേക്ക് ഈ വിളി വിരൽ ചൂണ്ടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉത്ഥാനമാവുക എന്ന ശ്രേഷ്ഠമായ വിളി സ്വീകരിക്കുവാൻ ക്രിസ്തുവിന്റെ ഉത്ഥാനം ആഹ്വാനമേകുന്നു. അടഞ്ഞ കല്ലറ തുറന്നു എന്നതു മാത്രമല്ല ഉത്ഥാനത്തിന്റെ സവിശേഷത. അർഹതയില്ലാത്തവരുടെ മേൽപ്പോലും വീണ്ടും ഈ മഴ നിറുത്താതെ പെയ്തിറങ്ങുന്നു എന്നതാണത്. അളവുകളില്ലാതെ, പരിധികളില്ലാതെ, കൂടുതൽ സ്നേഹിച്ചവനും തളളിപറഞ്ഞവനും ഒരുപോലെ ദൈവം ഒരുക്കിയ രക്ഷയുടെ കുളിർ മഴയായിരുന്നു അത്.

മഹാനായ ഫുൾട്ടൻ.ജെ. ഷീൻ പറയുന്നു: ” എല്ലാ കുഴിമാടങ്ങളിലും മരിച്ചവരുടെ പേര് എഴുതി വയ്ക്കുമ്പോൾ, മരിച്ചവൻ ഇതിനകത്തുണ്ടെന്ന് വ്യക്തമാക്കുന്ന വിധത്തിൽ മരിച്ചവനെക്കുറിച്ചുളള കാര്യങ്ങൾ അതിൽ രേഖപ്പെടുത്തുമ്പോൾ, ലോകത്തിൽ ഒരേയൊരു കല്ലറയേയുളളൂ- ‘അവൻ ഇവിടെ ഇല്ല’ എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. അത് ക്രിസ്തുവിന്റെ കല്ലറയാണ്. ഈ ശൂനൃമായ കല്ലറ, ‘ അവൻ ഇവിടെ ഇല്ല ‘ എന്നുളള രേഖപ്പെടുത്തൽ നമ്മോടുളള അവിടുത്തെ സ്നേഹത്തിന്റെ മറുപടിയാണ്. സ്നേഹരാഹിത്യത്തിൽ നിന്നു സ്നേഹജീവിതത്തിലേക്കും അസത്യത്തിൽ നിന്നും സത്യത്തിലേക്കും അഹങ്കാരത്തിൽ നിന്നും എളിമയിലേക്കുമുളള ഒരു വീണ്ടും ജനനമായി ഈ ഈസ്റ്റർ മാറ്റപ്പെടുന്നു.

പാളിപ്പോയ പഴയ വഴികളോട് വിട പറഞ്ഞ്, പഴയ മനുഷ്യനെ വെടിഞ്ഞ് ഒരു നവ ജീവിതത്തിന് നാന്ദി കുറിക്കുവാനുളള ശക്തമായ ആഹ്വാനമാണ് ഉയിർപ്പ് നൽകുന്നത്. ക്രിസ്തുവിനെ ദർശിച്ച വിജ്ഞാനികൾ, വന്ന വഴിയല്ല തിരിച്ചു പോയത്. ” അവർ മറ്റൊരു വഴിയേ തിരിച്ചു പോയി”. എന്നാണ് സുവിശേഷത്തിൽ നാം വായിക്കുക. ഉത്ഥാനാനുഭവം ക്രിസ്തു ശിഷ്യരിൽ ഉളവാക്കിയതും ഒരു ആന്തരിക മാറ്റമാണ്. കുരിശിന്റെ നിഴലിൽ കൂടി സഞ്ചരിക്കുന്നവനാണ് ക്രൈസ്തവൻ. അങ്ങനെയെങ്കിൽ ജീവിതത്തിലെ പരാജയങ്ങൾക്കോ, വേദനകൾക്കോ പരിഹാരം ആത്മഹത്യയോ ജീവിതത്തിൽ നിന്നുളള ഒളിച്ചോട്ടമോ അല്ല. പിന്നെയോ ഉത്ഥിതനായ യേശുവിലുളള ജീവിതമാണ്. അവിടുന്ന് ഇനി ഒരു നാളും നമ്മിൽ നിന്ന് അകലെയല്ല. എന്നത്തേക്കാളും അവിടുന്ന് നമ്മോട് അടുത്തായിരിക്കുന്നു. അവിടുന്ന് നമ്മോടൊത്ത് വസിക്കുന്നു.

കാലാകാലങ്ങളിൽ, മനുഷ്യൻ കുരുങ്ങിക്കിടക്കുന്ന തിന്മയുടെ ഇടങ്ങളിൽ നിന്ന് ഒരു ‘U Turn’ എടുക്കുന്നതാണ് അവന്റെ ജീവിതത്തിലെ ഈസ്റ്റർ. ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന്, സാഹചര്യങ്ങളിൽ നിന്ന്, ദുശ്ശീലങ്ങളിൽ നിന്ന്, തെറ്റായ ജീവിതസാഹചരൃങ്ങളിൽ നിന്ന്, പാപബന്ധനങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ്, ഉത്ഥാനം നല്കുന്ന സന്തോഷത്തിൽ ജീവിക്കണം. അതിന് തടസമായി നമ്മുടെ ജീവിതമാകുന്ന കല്ലറയുടെ മുൻപിൽ നിലകൊള്ളുന്ന, മൂടിക്കല്ല് എടുത്തുമാറ്റണം- അത് നാം തന്നെ മാറ്റണം. നമുക്ക് മാറ്റാൻ കഴിയാത്ത മൂടിക്കല്ലിനെ ദൈവത്തിന് മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കണം, ബോധ്യപ്പെടണം. ഇത് തിരിച്ചറിഞ്ഞ് പ്രാവർത്തികമാക്കുന്നതാണ് യഥാർത്ഥ ഈസ്റ്റർ.

സ്വാർത്ഥതയുടെ സ്പർശം വെടിഞ്ഞ്, സുഖസൗകര്യങ്ങൾക്ക് വേണ്ടിയുളള പരക്കംപാച്ചിൽ ഉപേക്ഷിച്ച്, കലാപങ്ങൾക്ക് വിരാമമിട്ട്, വഴിവിട്ട ബന്ധങ്ങളോട് വിട പറഞ്ഞ്, അസൂയയിൽ നിന്നും ഭിന്നതകളിൽ നിന്നും വിട്ടു മാറി ആന്തരികമായ മാറ്റത്തിലൂടെ സമാധാനപൂർണമായ ഒരു ഉയിർപ്പിനായി നമുക്കും ദാഹിക്കാം…. ചുണ്ടിൽ പുഞ്ചിരിയും ഹൃദയത്തിൽ സ്നേഹവും കരങ്ങളിൽ സഹായവുമായി ഈ ഈസ്റ്ററിനെ നമുക്ക് വരവേൽക്കാം…
ഈസ്റ്റർ ആശംസകൾ…

മദർ ലില്ലി ജോസ് എസ്.ഐ.സി, ബഥനി പ്രൊവിൻഷ്യൽ സുപ്പീരിയർ

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് മാനദണ്ഡങ്ങളെ സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച നാല് പ്രധാന നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് റിപ്പോർട്ട്. ഇതിൽ ലോക്ക് ഡൗണിനെ സംബന്ധിച്ചും, കോവിഡ് പാസ്പോർട്ടുകൾ , സോഷ്യൽ ഡിസ്റ്റൻസിങ്, അവധിക്കാല ആഘോഷങ്ങൾ എന്നിവ സംബന്ധിച്ചുമുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിൽ ഏറ്റവും പ്രധാനം കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമോ എന്നുള്ളതാണ്. മാർച്ച് 29 മുതൽ തന്നെ ആറ് പേർക്ക് വരെ ഒരുമിച്ച് പുറത്ത് കൂടാം എന്നുള്ള ഇളവ് അനുവദിച്ചിരുന്നു. പുതിയതായി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളിൽ പബ്ബുകൾ, ജിമ്മുകൾ, ഹെയർ ഡ്രസ്സിംഗ് സ്ഥാപനങ്ങൾ, അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവ തുറന്ന പ്രവർത്തിക്കാനുള്ള അനുമതി ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലോക്ക്ഡൗൺ നീക്കുന്നതിലേക്കുള്ള അടുത്തഘട്ടം ആയിരിക്കും തിങ്കളാഴ്ചത്തെ അറിയിപ്പുകൾ എന്നാണ് ജനം പ്രതീക്ഷിക്കുന്നത്. ക്യാമ്പ് സൈറ്റുകളും, അവധിക്കാലം ആഘോഷിക്കുന്ന സ്ഥലങ്ങളും എല്ലാം തുറന്നു പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

നിലവിൽ അവധിക്കാലം ആഘോഷിക്കുന്നത് ഇംഗ്ലണ്ടിൽ നിയമവിരുദ്ധമാണ്. ന്യായമായ കാരണങ്ങളില്ലാതെ ഇംഗ്ലണ്ടിൽ നിന്ന് പുറത്തു പോകുന്നവർക്ക് 5000 പൗണ്ട് ഫൈൻ വരെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ വിദേശ യാത്രകളെ സംബന്ധിച്ച് കൂടുതൽ വ്യക്തമായ അറിയിപ്പുകൾ തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ടാകും. കോവിഡ് പാസ്പോർട്ടുകളുടെ ഉപയോഗത്തെ പറ്റിയും അദ്ദേഹം സംസാരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അവധിക്കാല ആഘോഷങ്ങൾ സംബന്ധിച്ച കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നും ജനം പ്രതീക്ഷിക്കുന്നു.


ഇതോടൊപ്പംതന്നെ കോവിഡ് പാസ്പോർട്ട് സംവിധാനം ഉടൻ തന്നെ നടപ്പിലാക്കാനുള്ള തീരുമാനവും പ്രധാനമന്ത്രി അറിയിക്കും. അത്യാവശ്യ സ്ഥലങ്ങളായ ഹോസ്പിറ്റലുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പാസ്പോർട്ട്‌ നിർബന്ധമാകില്ല എന്നാണ് ഇതുവരെയുള്ള തീരുമാനം. ഈ സ്കീം നടപ്പാക്കുന്നത് കൂടുതൽ ആളുകളെ വാക്സിൻ എടുക്കുന്നതിനു പ്രേരിപ്പിക്കും എന്ന് പ്രധാനമന്ത്രി നേരത്തെ ഓർമ്മിപ്പിച്ചിരുന്നു. ഈ മാസം തന്നെ കോവിഡ് പാസ്പോർട്ടുകളുടെ ഉപയോഗം ആരംഭിക്കും.


സോഷ്യൽ ഡിസ്റ്റൻസിങ്ങിനെ സംബന്ധിച്ചും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിർദ്ദേശങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടണിൽ ഉടനീളം കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്. അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ തിങ്കളാഴ്ചത്തെ പ്രസംഗത്തെ ഉറ്റു നോക്കിയിരിക്കുകയാണ് രാജ്യം മുഴുവനും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

53 % പേർക്കും മുൻതലമുറയെക്കാൾ പ്രായക്കൂടുതൽ എത്തിയാൽ മാത്രമാണ് തങ്ങൾ മധ്യവയസ്സിൽ എത്തിയതായി തോന്നുന്നത്. മിക്കവർക്കും അൻപതു വയസ്സ് കഴിഞ്ഞാൽ മാത്രമാണ് അത് സമ്മതിച്ചു നൽകുന്നതും.

രണ്ടായിരത്തോളം വ്യക്തികളിൽ നടത്തിയ പഠനത്തിൽ സ്വന്തംശരീരം അനുസരിക്കാതെ ആവുന്നതും, കുടവയറും, മികച്ച പാട്ടുകളെ പറ്റി ധാരണയില്ലാതെയാവുന്നതുമാണ് മധ്യവയസ്സ് എത്തി എന്നറിയാൻ ഉള്ള എളുപ്പവഴി. കുനിഞ്ഞ് എന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ വേദന തോന്നുന്നതും മുരളുന്നതും സമാനമായ ലക്ഷണമാണെന്നും ഇവർ കരുതുന്നുണ്ട്. ഡോക്ടർമാരും അധ്യാപകരും പോലീസുകാരും കൂടുതൽ കാലം യൗവനയുക്തരായിരിക്കുന്നു എന്നും അവർ സമ്മതിക്കുന്നുണ്ട്.

കൂടുതൽ പുരുഷന്മാരും നാല്പത്തിയെട്ടാമത്തെ വയസ്സിൽ മധ്യവയസ്സിൽ എത്തിയതായി സമ്മതിക്കുമ്പോൾ സ്ത്രീകളിൽ അത് 45 വയസ്സാണ്. സ്ത്രീകൾക്ക് ആർത്തവ വിരാമത്തോട് അനുബന്ധിച്ചുള്ള ആരോഗ്യ പ്രശ്നങ്ങളും ഏറെയാണ്.

പക്ഷെ പത്തിലൊരു ശതമാനം പേരും മധ്യവയസ്സ് വളരെ താമസിച്ചു മാത്രം എത്തി ചേരുന്ന ഒരു അവസ്ഥയാണെന്നും ഹൃദയാഘാതത്തെയോ മറ്റ് ആരോഗ്യപ്രശ്നങ്ങളെയോ വളരെ നേരത്തെ ഭയപ്പെടേണ്ടതില്ല എന്നും ചിന്തിക്കുന്നവരാണ്. ഡോക്ടർ മെഗ് ആരോൾ എന്ന സൈക്കോളജിസ്റ്റ് പറയുന്നത് ഇത്തരത്തിൽ ശുഭാപ്തി വിശ്വാസവും പ്രതീക്ഷയുമുള്ള മാനസികാവസ്ഥ തന്നെ പകുതിയിലധികം രോഗങ്ങളെ ചെറുത്തു നിർത്തുമെന്നാണ്.

വാർദ്ധക്യം എത്തുന്നതിനു തൊട്ടു മുൻപ് മാത്രമാണ് മിക്കവരും മധ്യവയസ്സിൽ എത്തിയതായി സമ്മതിച്ചു തരുന്നത്. അധികം പേർക്കും മധ്യവയസ്സ് എന്നാൽ പ്രായമല്ല മാനസിക അവസ്ഥയാണ്. മുൻപ് ചെയ്തിരുന്ന ജോലികൾ ഒക്കെയും ചെയ്യാൻ ആയാസം തോന്നുന്നതാണ് പ്രധാന പ്രശ്നം. അവർക്ക് പുതു തലമുറക്ക് അറിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാം എന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും, പുതുതായി നടക്കുന്ന കാര്യങ്ങൾ അറിയാതെ ആവുന്നതും, പുതിയ തലമുറയുടെ ഭാഷാ രീതിയും ആശയങ്ങളും മനസ്സിലാക്കാതെ പോകുന്നതും അവരെ അലട്ടുന്നുണ്ട്.  സ്ത്രീകളിലാണ് കൂടുതലായി ഉറക്കക്കുറവ്, ബലക്ഷയം, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ കണ്ടുവരുന്നത്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഈസ്റ്റർ കർത്താവിന്റെ ഉയർപ്പ് മാത്രമല്ല നമ്മെ പഠിപ്പിക്കുന്നത്. ആ ഒരു ദിവസത്തിലൂടെ നമ്മളിൽ ഉണ്ടായിരുന്ന അല്ലെങ്കിൽ ഹാങ്ങ് ചെയ്യപ്പെട്ടു കിടന്നിരുന്ന പല ദുഷ് ചിന്തകളുടെയും പിടിവാശികളുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റേയുമെല്ലാം ആണികൾ പൊട്ടിച്ചെറിഞ്ഞു മനസിനേറ്റ പലവിധ ഭാരങ്ങളായ വല്യ പാറകല്ലുകൾ തള്ളി നീക്കി ഉയർത്തെഴുന്നേൽക്കാൻ ഒരു പുലരി നമുക്കായ് അണിഞ്ഞൊരുങ്ങുന്നു .

നമ്മളിലുള്ള പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി നല്ലൊരു മനുഷ്യനെ ധരിക്കുവാൻ ഈസ്റ്റർ നമ്മളോട് ആവശ്യപ്പെടുന്നതിനു പിന്നിൽ വേറെയും ചില കാരണങ്ങളുണ്ട്.

നമുക്കന്യമായിരുന്ന ഈസ്റ്റർ നമ്മുടെ ഇന്ത്യക്കാരുടെ കൂടിയായ്‌ മാറിയത് മിഷനറീസ്‌ വന്നപ്പോൾ മുതലാണ് . മിഷനറീസുമാർ കൂടുതലും യുറോപ്യൻ രാജ്യങ്ങളിൽനിന്നുമുള്ളവരാണ്. അങ്ങനെ നോക്കുമ്പോൾ ഈസ്റ്റർ മിക്കവാറും മാർച്ച് ഏപ്രിൽ മാസങ്ങളിലായി ആണ് വരാറുള്ളത്. യൂറോപ്യൻ സമയം മാറുന്നതും ഏകദേശം ആ ഒരു സമയത്താണ്. അങ്ങനെ വരുമ്പോൾ അവർ സമ്മറിനെ വരവേൽക്കുകയാണ്. കാടുപിടിച്ചു കിടന്നിരുന്ന ചതുപ്പു പ്രാദേശങ്ങളെ വെട്ടിയൊരുക്കി വിത്തുകൾ പാകിയൊരുക്കി പുഷ്പിക്കാൻ റെഡിയാക്കുകയാണ് .

ഒരുവിത്തു പോലെ ഇരുണ്ടു തണുത്തു ഹൈബ്രിനേറ്റ്‌ ആയികിടന്നിരുന്ന നമ്മളെയും മറ്റു ജീവജാലങ്ങളെയുമൊക്കെ ഒന്നുണർത്തിയെടുത്തു സൂര്യപ്രകാശത്തിന്റെ ‌ മൊത്ത ബെനെഫിറ്റ് കിട്ടാൻ നമ്മളെ ശാരീരികമായും മനസികാപരമായും ഉണർത്താനും, തണുപ്പിൻെറ ആഘാതത്തിൽ ഉറങ്ങിക്കിടന്നിരുന്ന നമ്മുടെ ശരീരത്തിൻെറ സെല്ലുകളെ ഇളം വെയിലിൻെറ സ്പർശനമേൽപിക്കാനുമൊക്കെയായ് അതിരാവിലെ പള്ളിമണികളും പാട്ടുകളുമൊക്കെയായ് അന്തരീക്ഷം കൊഴുപ്പിച്ചു നമ്മളെയൊക്കെ നേരത്തെ വിളിച്ചെഴുന്നേല്പിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. അതെല്ലാം സൂചിപ്പിക്കുന്നത് നമ്മളുടെ ശാരീരികവും മാനസികാപരവുമായ ഉയർത്തെഴുന്നേൽപ്പിനെയാണ്.

നമ്മുടെ ആത്മാവിന്റെ ഉയർപ്പിനായ് പാതിരാകുർബാനകളും…നാവിന്റെ രസമുകുളങ്ങളെ ഉണർത്താനായി പലതരം ഈസ്റ്റർ വിഭവങ്ങളും..ശാരീരിക ഉണർവിനായ് പുത്തനുടുപ്പുകളും …ബന്ധങ്ങളുടെ ഉയർപ്പിനായ് ബന്ധുമിത്രാതികളുടെ കൂടികാഴ്ചകളുമൊക്കെയായ് അങ്ങനെ പലവിധ ഉത്സവക്കൊഴുപ്പുകൾ കാരണമായി മാറുന്നതും ഈ മാസങ്ങളിലാണ് …

The sun light makes us feel good – this is a known fact, and one of the reasons we have so many people suffering from SAD (seasonal affective disorder) during the dark, cold months.)

അതുപോലെ തന്നെ നിറം മങ്ങിക്കിടക്കുന്ന പുലരികളെ വർണാഭമാക്കികൊണ്ട് കടന്നുവരുന്ന നോർത്ത് ഇന്ത്യാക്കാരുടെ ഹോളിയും, കേരളീയ ഉത്സവമായ വിഷുവും, കന്നടക്കാരുടെ ഉഗാദിയുമൊക്കെ നമ്മുടെ ഉയർപ്പുതിരുനാളിനോട് ചുറ്റിപ്പറ്റിയാണ് .

ആ ദിവസങ്ങളെയൊക്കെ വരവേൽക്കാൻ ആരവവും കണിക്കൊന്നയും കണികാണലും ചമയങ്ങളും കൈനീട്ടങ്ങളും പൂരങ്ങളും, ഈസ്റ്റർ ബണ്ണിയും, ഈസ്റ്റർ എഗ്ഗ്‌സും തെയ്യങ്ങളുമൊക്കെയായ് ഈ ഒരു കാലയളവ് നമ്മുടെ കണ്ണിനും മനസിനും കുളിമയേകികൊണ്ട് ഒരുതരത്തിൽ നമുക്കു ഒരു ഉയർത്തെന്നേൽപ്പിനു കാരണമാകുന്നു .

അപ്പോൾ നമുക്ക് ഈ ഈസ്റ്റർ ദിനത്തിൽ നമ്മുടെ പഴയകാല ചെയ്‌തികളെയൊക്കെയൊന്നു ചെത്തി മിനുക്കിയൊരുക്കി പുതിയൊരു കാലഘട്ടത്തിലേക്ക് നമ്മൾ ഉയർത്തെഴുന്നേൽക്കാൻ റെഡിയല്ലേ ?

 

ഷെഫ് ജോമോൻ കുര്യക്കോസ്

പൈനാപ്പിൾ ഇട്ടു വരട്ടിയ പോർക്ക്

പോർക്ക് മാരീനേഷനു ആവശ്യമായ ചേരുവകൾ

പോർക്ക് / പന്നി ഇറച്ചി ( ബോൺലെസ്സ് ) 1 കിലോ

മഞ്ഞൾ പൊടി 1/2 ടീസ്പൂൺ

മുളകുപൊടി 1ടീസ്പൂൺ

ഗ്രീൻ ചില്ലി 2എണ്ണം

ചില്ലി ഫ്ലെക്സ് 1 ടീസ്പൂൺ

ഇഞ്ചി ചതച്ചത് 1ടീസ്പൂൺ

ഉപ്പു പാകത്തിന്

മസാലയ്ക്ക് വേണ്ട ചേരുവകൾ

വെളിച്ചെണ്ണ 3 ടീസ്പൂൺ

കുഞ്ഞുള്ളി പൊളിച്ചത് 2 കപ്പ്

വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് 2 ടീസ്പൂൺ

മഞ്ഞൾപൊടി 1/2 ടീസ്പൂൺ

മുളകുപൊടി 1 ടീസ്പൂൺ

മല്ലിപൊടി 3 ടീസ്പൂൺ

തേങ്ങാ കൊത്ത് 1/2 കപ്പ്

പൈനാപ്പിൾ ക്യൂബ്സ് 1കപ്പ്

കറി വേപ്പില 3 സ്ട്രിംഗ്

പാകം ചെയ്യുന്ന വിധം

പോർക്ക് ചെറിയ കഷണങ്ങൾ ആയി മുറിച്ചു നന്നായി കഴുകി എടുത്ത് മാരിനേഷനു വേണ്ട ചേരുവകൾ ചേർത്ത് ഒരു 1/2 കപ്പ് വെള്ളം ഒഴിച്ച് ഒരു പാത്രത്തിൽ അടച്ചു വെച്ച് ചെറിയ തീയിൽ പോർക്കിന്റെ കഷ്ണങ്ങൾകുക്ക് ആവുന്നത് വരെ വേവിക്കുക. പ്രഷർ കുക്കറിൽ ആണെങ്കിൽ 3 വിസിൽ വരുന്ന വരെ വേവിക്കുക. പോർക്ക് വേവുന്ന സമയം കൊണ്ട് ഒരു പാൻ / ഉരുളി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. നല്ല പോലെ ചൂടാകുമ്പോൾ അതിലേക്കു കറിവേപ്പിലയും തേങ്ങാ കൊത്തും ഇട്ടു നല്ല ഗോൾഡൺ നിറം ആകുന്നതു വരെ വഴറ്റുക. അതിലേക്ക് കുഞ്ഞുള്ളി ചേർത്ത് നല്ല പോലെ വഴറ്റിയതിനു ശേഷം മുളകുപൊടി, മഞ്ഞൾ പൊടി, മല്ലിപൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റുക .മസാലയുടെ പച്ചമണം മാറിയതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന പോർക്ക് ചേർത്തു വറ്റിച്ചെടുക്കുക. പകുതി വറ്റി വരുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന പൈനാപ്പിൾ ചേർത്ത് ഇളക്കുക. നല്ല ചൂടിൽ വറ്റി വരുന്ന പോർക്കിൽ പൈനാപ്പിളിന്റെ മധുരം കാരണം നല്ല പോലെ കാരമലൈസ്ഡ് ആവുകയും ചെറിയ പുളി അതിന്റെ രുചി കൂട്ടുകയും ചെയ്യും.

ഷെഫ് ജോമോൻ കുര്യാക്കോസ്

അബർഡീൻ: മരണങ്ങൾ വിട്ടൊഴിയാതെ യുകെ മലയാളികൾ. സ്കോട്ട്ലൻഡ്,  അബർഡീൻ നിവാസിയായ എൽദോസ് കുഞ്ഞ്(42) നാട്ടിൽ നിര്യാതനായി. എൽദോസും ഭാര്യ ലീനയും ചികിത്സയ്ക്ക് വേണ്ടി നാട്ടിലെത്തിയതായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയ കുടുംബം  ഭർത്താവിന്റെ തുടർചികിത്സയിൽ ആയിരുന്നു.

ഭാര്യ യുകെയിൽ തിരിച്ചെത്തി രണ്ടാഴ്ചയ്ക്കുള്ളിലാണ് എൽദോസ് കുഞ്ഞിൻെറ ദുഖകരമായ മരണ വാർത്ത തേടിയെത്തിയത്. ഭാര്യ ലീന അബർഡീൻ ഹോസ്പിറ്റലിൽ നഴ്‌സാണ്. ഏകമകൾ ജിയ ഇയർ സിക്സിലാണ്. എൽദോസ് കുഞ്ഞ് കേരളത്തിൽ കോതമംഗലം സ്വദേശിയാണ്.

എൽദോസ് കുഞ്ഞിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ച 7 പേർ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരണമടഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടു. മെഡിസിൻ റെഗുലേറ്റർ ആണ് ഇതിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. മാർച്ച് 24 -നകം പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച 18 ലക്ഷം ജനങ്ങളിൽ 30 പേർക്ക് രക്തം കട്ട പിടിക്കുന്ന അനന്തരഫലങ്ങൾ പ്രകടമായിരുന്നു. എന്നാൽ ഇത് യാദൃശ്ചികമാണോ അതോ വാക്സിന്റെ പാർശ്വഫലമായിട്ടാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.

എന്നാൽ പ്രതിരോധ കുത്തിവെയ്‌പ്പ് കൊണ്ട് കൈവരിച്ച നേട്ടം കണക്കാക്കുമ്പോൾ അപകടസാധ്യത വളരെ കുറവാണെന്നാണ് മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ അഭിപ്രായം . നേരത്തെ ഓക്സ്ഫോർഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നു എന്ന ആശങ്കയെ തുടർന്ന് നെതർലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ താൽക്കാലികമായി ഓക്സ്ഫോർഡ് വാക്സിൻ വിതരണം നിർത്തിവച്ചിരുന്നു. പിന്നീട് വാക്സിൻ വിതരണം പുനരാരംഭിച്ചെങ്കിലും ജർമ്മനി ,ഫ്രാൻസ്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പ്രായമായവരിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

എന്നാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും വാക്സിനേഷനിലൂടെ നേടുന്ന കോവിഡ്-19 നെതിരെയുള്ള പ്രതിരോധം കണക്കാക്കുമ്പോൾ അപകട സാധ്യത വളരെ കുറവാണെന്നും പൊതുജനങ്ങൾ തുടർന്നും വാക്സിൻ സ്വീകരിക്കുന്നതിൽ ആശങ്ക വേണ്ടെന്നും മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ജൂൺ റെയിൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്കൂളിൽനിന്ന് അധ്യാപകരും മറ്റും ഏഴാമത്തെ വയസ്സിൽ തള്ളിക്കളഞ്ഞ ഡിസ്ലെക് സിയ ബാധിച്ച 12 വയസ്സുകാരൻ ഒമാറി മക്ക് വീൻ ഇന്ന് വിജയകരമായി ഒരു റസ്റ്റോറന്റ് നടത്തുകയാണ്. അതോടൊപ്പം തന്നെ സ്വന്തമായി ടിവിയിൽ ഒരു കുക്കിംഗ് ഷോയും നടത്തി ഒമാറി മറ്റുള്ളവർക്ക് ഒരു അത്ഭുതമായി മാറുകയാണ്. ഈ പ്രായത്തിനിടയിൽ സ്വന്തമായി ഒരു ബുക്കും ഒമാറി പ്രസിദ്ധപ്പെടുത്തി. സ്വന്തം ഹീറോയായ ഗോർഡൻ റാംസെയെ കാണണം എന്നുള്ളതാണ് ഒമാറിയുടെ ഏറ്റവും വലിയ ആഗ്രഹം. അതോടൊപ്പം തന്നെ ഈ വർഷം അവസാനം രണ്ടാമത്തെ ബുക്കും പ്രസിദ്ധപ്പെടുത്താൻ ഈ 12 വയസ്സുകാരൻ പ്രയത്നിക്കുകയാണ്.


സ്കൂളിൽ നിന്നും തന്നെ പുറത്താക്കിയപ്പോൾ തനിക്ക് വിഷമം ഉണ്ടായിരുന്നതായും, എന്നാൽ പിന്നീട് കുക്കിംങ്ങി ലേയ്ക്ക് മാറുകയായിരുവെന്നും ഒമാറി പറഞ്ഞു. ഇതോടൊപ്പംതന്നെ ബ്ലാക്ക് പാന്തർ സിനിമയിലെ ചാഡ് വിക്ക് ബോസ് മാനും തന്നെ ഏറെ സ്വാധീനിച്ചതായി ഒമാറി പറഞ്ഞു. തന്റെ പതിനൊന്നാമത്തെ വയസ്സിൽ ഒമാറി ലണ്ടൻ ഫുഡ്‌ ഹാൾ സി ഇ ഒ റോജർ വെയ് ഡിനോട് താൻ മുതിർന്നതാകുമ്പോൾ ബോക് സ് പാർക്കിൽ തനിക്കൊരു റസ്റ്റോറന്റ് നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ തന്നെ ഫ്രീ ആയി എടുത്തു കൊള്ളുവാൻ ആണ് അദ്ദേഹം മറുപടി നൽകിയത്.


ഒമാറി തന്റെ കുടുംബത്തോടൊപ്പ ലണ്ടനിലെ പെക്ഹാമിലാണ് താമസിക്കുന്നത്. മാതാവ് ലിയയും, പിതാവ് ജെർമെയിനും ഒമാറിക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഇതോടൊപ്പംതന്നെ ഒമാറി വിജയകരമായി തന്റെ സി ബി ബി സിയിലെ ടിവി ഷോയും നടത്തുന്നു.

RECENT POSTS
Copyright © . All rights reserved