Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മൂലം ബ്രിട്ടനിലെ പതിനായിരക്കണക്കിന് ക്യാൻസർ രോഗികളുടെ ചികിത്സ വൈകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതിസന്ധി മറികടക്കാൻ എൻഎച്ച്എസിന് കൂടുതൽ ധനസഹായം ലഭ്യമാക്കണമെന്ന എംപിമാരും റോയൽ കോളേജും ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എൻഎച്ച്എസിൻെറ മെല്ലെപോക്ക് കാരണം ക്യാൻസർ രോഗികളുടെ അതിജീവനം 15 വർഷം വരെ പിന്നിലേക്ക് ആകുന്നു എന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകി. 2020 മാർച്ചിനും ഫെബ്രുവരി 2021 നും ഇടയിൽ ചികിത്സ ലഭിച്ചവരുടെ എണ്ണം സാധാരണ ഒരു വർഷത്തിൽ പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കോവിഡ് ഒഴികെയുള്ള മറ്റു ചികിത്സയ്ക്ക് പ്രതീക്ഷിച്ചതിലും പകുതി സേവനം മാത്രമേ നൽകാൻ എൻഎച്ച്എസിന് ആയുള്ളൂ എന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരം.

കൊറോണ വൈറസ് വ്യാപനം രാജ്യത്ത് പിടിമുറുക്കിയതിന് ശേഷം 3 ലക്ഷത്തിലധികം പേരാണ് ഒരുവർഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. എന്നാൽ കോവിഡ്-19 വ്യാപനത്തിന് മുൻപ് ഇത് വെറും 1600 പേർ മാത്രമായിരുന്നു. രാജ്യത്തെ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സകൾ അടിമുടി താളംതെറ്റിയതിന്റെ സൂചനയാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ എന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ നിലവിലെ സ്റ്റാഫ് അംഗങ്ങളെ വെച്ച് മുന്നോട്ടു പോകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാർക്ക് താങ്ങാവുന്നതിലും അധിക ജോലിഭാരം ആയിരിക്കുമെന്ന അഭിപ്രായം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിൽ 12 വർഷം മുൻപ് നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതിനാണ് അവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വക്കീൽ വെളിപ്പെടുത്തി. അവരെ പുറത്തിറക്കാനുള്ള ശ്രമം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് ഇറാനിയൻ ചാരിറ്റി പ്രവർത്തകയായ നാസനിനെ 2016ലാണ് തെഹ്റൈനിൽ ആദ്യമായി അറസ്റ്റ് ചെയ്തത്. ചാരപ്രവർത്തി നടത്തി എന്ന് ആരോപിച്ചാണ് അന്ന് തടവിലാക്കിയത്. കോടതി വിധി ഒരു തെറ്റായ അടയാളമാണ് നൽകുന്നതെന്ന് ഭർത്താവായ റാഡ്ക്ലിഫ് പ്രതികരിച്ചു.നസാനിനെ ഇതുവരെ ജയിലിൽ അടച്ചിട്ടില്ല. പ്രശ്നം നമ്മൾ വിചാരിച്ചതിനേക്കാൾ ഭീകരം ആണെന്നും റാഡ്ക്ലിഫ് അഭിപ്രായപ്പെട്ടു. 2023 വരെ തനിക്ക് ഭാര്യയെ കാണാനാവില്ല എന്ന ഭീകരമായ യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ മടിക്കുകയാണ് റാഡ്ക്ലിഫ്.

2016 -ൽ അറസ്റ്റിലായതിനെ തുടർന്ന് റാഡ്ക്ലിഫ് തന്റെ ഭാര്യയെ നേരിട്ട് കണ്ടിരുന്നില്ല. അവരുടെ മകൾ ഗബ്രിയേല 2019 മുതൽ യുകെയിൽ റാഡ്ക്ലിഫിന് ഒപ്പമാണ്. നാസനിൻ ഇനിയും ജയിലിൽ കിടക്കേണ്ടി വരുന്നത് അനിവാര്യമാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു. അവരെ വിട്ടു കിട്ടാനുള്ള പ്രവർത്തനങ്ങൾ ഇരട്ടിയാക്കി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവർഷം കൊറോണ രോഗ ഭീതിയെ തുടർന്ന് മാർച്ച് മുതൽ തെഹ്റാനിലെ വീട്ടുതടങ്കലിൽ ആണ് നാസനിൻ കഴിയുന്നത്. എത്രയും പെട്ടെന്ന് ജയിലിന് പുറത്തുകടക്കാൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുകയും തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് ലേബർപാർട്ടി എംപി ട്യൂലിപ് സിദ്ദിഖ് പറഞ്ഞു.

ലിവർപൂളിൽ ഉണ്ടായ കാറപകടത്തിൽ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും മരിച്ചു. ലിവർപൂളിലെ നോട്ടി ആഷിലാണ് ബിഎംഡബ്ള്യു കാർ അപകടത്തിൽപ്പെട്ടത്. .അപകടസ്ഥലത്തു നിന്നും മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരെയും രക്ഷിക്കാൻ സാധിച്ചില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പോലീസ് വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണ്. സംഭവസ്ഥലം ഇപ്പോൾ പൊലീസ് പരിശോധനയിൽ ആയതിനാൽ ഈ റോഡ് നിലവിൽ അടച്ചിട്ടിരിക്കുകയാണ്. അപകടത്തിൻെറ ദൃക്‌സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
മെർസീസൈഡ് പോലീസ് കോൺടാക്റ്റ് സെന്റർ:21000264565.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ വർഷം സെപ്റ്റംബറിന് ശേഷം ഇന്നലെ റിപ്പോർട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കും രോഗ വ്യാപനവും . ലോക് ഡൗൺ ഇളവുകൾ നിലവിൽ വന്നതിന് ശേഷവും മരണനിരക്കും രോഗവ്യാപനവും കുറഞ്ഞതിൻെറ ആശ്വാസത്തിലാണ് രാജ്യം. ഇന്നലെ പുതിയതായി 1712 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് . അതേസമയം 11 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതുവരെ രാജ്യത്ത് രണ്ട് ഡോസ് വാക്സിൻ ലഭിച്ചവരുടെ എണ്ണം 12 ദശലക്ഷത്തിന് മുകളിലായി. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം33,666,638 ആണ്.

അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ ഇന്ത്യയ്ക്ക് ആശ്വാസമായി ബ്രിട്ടൻ ഒട്ടേറെ ജീവൻരക്ഷാ ഉപകരണങ്ങൾ കയറ്റി അയച്ചു. ചൊവ്വാഴ്ചയോടെ ആദ്യഘട്ട ഉപകരണങ്ങൾ ഇന്ത്യയിൽ എത്തിച്ചേരുമെന്നാണ് അറിയാൻ സാധിച്ചത് . 495 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 120 വെന്റിലേറ്ററുകൾ, എന്നിവയടക്കം 600 ലധികം ഉപകരണങ്ങളുമായി 9 കണ്ടെയ് നറുകളാണ് ബ്രിട്ടനിൽ നിന്ന് പുറപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ ഇനിയും കൂടുതൽ ജീവൻ രക്ഷാ ഉപകരണങ്ങൾ അടുത്ത ആഴ്ച ഇന്ത്യയിലേയ്ക്ക് അയക്കും. കോവിഡിനെതിരായ യുദ്ധത്തിൽ ഇന്ത്യയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ആഗോള സമൂഹത്തെ പിന്തുണയ്ക്കാൻ യുകെ ആവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യൂറോ മില്യൺ ലോട്ടറിയിൽ 105 മില്യൺ പൗണ്ട് നേടിയ ബിൽഡർ 4.5 മില്യൺ പൗണ്ടിന്റെ എസ്റ്റേറ്റ് സ്വന്തമാക്കി. 2019 നവംബറിലാണ് സ്റ്റീവ് തോംസൺ (43), ഭാര്യ ലെങ്ക (42) എന്നിവർക്ക് ലോട്ടറി അടിച്ചത്. ഭാഗ്യദേവത തുണച്ചതോടെ വെസ്റ്റ് സസെക്സിലെ അവരുടെ മൂന്ന് കിടക്കകളുള്ള വീട്ടിൽ നിന്നും കെന്റിലെ ഒരു എസ്റ്റേറ്റിൽ ഉള്ള ഫാം ഹൗസിലേക്ക് താമസം മാറി. നീന്തൽക്കുളം, പാർട്ടി നടത്താനുള്ള ഇടം, ടെന്നീസ് കോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് ഈ എസ്റ്റേറ്റ്. 14 ഏക്കറിൽ നിലകൊള്ളുന്ന ഈ മനോഹരമായ എസ്റ്റേറ്റ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് തോംസൺ.

തന്റെ പുതിയ സ്വത്തിൽ ഒരുപാട് ജോലികൾ ചെയ്യേണ്ടതുണ്ടെന്ന് തോംസൺ പറഞ്ഞു. എല്ലാം സ്വയം ചെയ്യാൻ അദ്ദേഹം പദ്ധതിയിടുന്നു. “കുട്ടികൾക്ക് ഒടുവിൽ സ്വന്തമായി കിടപ്പുമുറികൾ ലഭിച്ചു. ഇത് ഒരു ലളിതമായ കാര്യമാണെങ്കിലും അവർ എപ്പോഴും ആഗ്രഹിച്ചിരുന്നു.” മൂന്ന് കുട്ടികളുടെ പിതാവായ തോംസൺ കൂട്ടിച്ചേർത്തു. “ഈ സ്ഥലത്ത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ധാരാളം ജോലികൾ ചെയ്യേണ്ടതുണ്ട്. അതിനാൽ തൽക്കാലം ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.’ അദ്ദേഹം വെളിപ്പെടുത്തി.

ഒരു ബിൽഡറായ തോംസൺ, തന്റെ വിജയത്തിനുശേഷം നിലവിലുള്ള ഓർഡറുകൾ നിറവേറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്നു. നറുക്കെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ജോലിക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ഈ സന്തോഷവാർത്ത തോംസണെ തേടിയെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്തോനേഷ്യ:- ഇന്തോനേഷ്യയിൽ കഴിഞ്ഞ ആഴ്ച കാണാതായ സബ് മറൈനിൽ ഉണ്ടായിരുന്ന 53 പേരും കൊല്ലപ്പെട്ടതായി മിലിറ്ററി വൃത്തങ്ങൾ ഞായറാഴ്ച സ്ഥിരീകരിച്ചു. കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് ലഭിച്ചതിനെ തുടർന്നാണ് ഈ സ്ഥിരീകരണം. എന്താണ് സംഭവിച്ചത് എന്നതിന് ഇതുവരെയും വ്യക്തമായ വിശദീകരണങ്ങൾ ലഭ്യമായിട്ടില്ല. ഞായറാഴ്ച പുലർച്ചെ 800 മീറ്ററോളം താഴ്ചയിൽ നിന്ന് കപ്പലിന്റെ സിഗ്നലുകൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഇത്രയധികം താഴ്ചയിൽ കപ്പലിന് പ്രഷർ താങ്ങാൻ പറ്റുകയില്ല എന്നാണു വിദഗ് ധർ വിശദീകരിക്കുന്നത്. അയൽരാജ്യമായ സിംഗപ്പൂർ നൽകിയ റെസ്ക്യൂ വെഹിക്കിൾ ഉപയോഗിച്ച് ഇന്തോനേഷ്യൻ നേവി കപ്പലിന്റെ അവശിഷ്ടങ്ങക്കായി തിരച്ചിൽ നടത്തി. മൂന്നു ഭാഗങ്ങളായാണ് കപ്പൽ വേർപെട്ടത് എന്നാണ് നേവി ചീഫ് യുഡോ മാർഗോണോ വിശദീകരിച്ചത്.

എമർജൻസി സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ഓറഞ്ച് നിറത്തിലുള്ള സേഫ്റ്റി കിറ്റുകൾ, കപ്പലിന്റെ നങ്കൂരം എന്നിവ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടിരിക്കുവാൻ സാധ്യതയില്ല എന്നാണ് നേവി അധികൃതർ വ്യക്തമാക്കുന്നത്. ട്രെയിനിങ്ങിനിടയിൽ ബുധനാഴ്ചയാണ് കപ്പൽ കാണാതാകുന്നത്. ഇതിനു ശേഷം നിരവധി യുദ്ധക്കപ്പലുകളും, പ്ലെയിനുകളും ഉപയോഗിച്ച് കപ്പലിനായി തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ചയാണ് കപ്പൽ മുങ്ങിയതായി മിലിറ്ററി അധികൃതർ സ്വീകരിച്ചത്. ഇന്തോനേഷ്യയുടെ ഏറ്റവും മികച്ച രാജ്യസ്നേഹികളായി കപ്പലിലുണ്ടായിരുന്ന നാവീകരെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വികോഡോ പ്രശംസിച്ചു. സംഭവത്തിൽ കപ്പലിൽ ഉണ്ടായിരുന്നവരുടെ കുടുംബങ്ങളോടുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.

സംഭവത്തെ പറ്റി വ്യക്തമായ വിശദീകരണം ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അമിത പ്രഷർ മൂലമാണ് കപ്പൽ തകർന്നത് എന്നാണ് നിലവിലുള്ള കണ്ടെത്തൽ.1981 ലാണ് ജർമ്മൻ നിർമ്മിതമായ നാൻഗ്ഗല എന്ന ഈ അന്തർവാഹിനി ഇന്തോനേഷ്യയ്ക്ക് ലഭിക്കുന്നത്. ഇത്രയും വർഷങ്ങളുടെ പഴക്കം ആകാം ചിലപ്പോൾ അപകടകാരണമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആഡംബര ഗോൾഫ് റിസോർട്ട് 597 കോടിയ്ക്ക് (57 ദശലക്ഷം പൗണ്ട്) സ്വന്തമാക്കി. കൺട്രി ക്ലബ് സമുച്ചയവും ആഡംബര ഗോൾഫ് റിസോർട്ടായ സ്റ്റോക് പാർക്കും ഉൾപ്പെടെയാണ് ഏറ്റെടുക്കലിന് വിധേയമായത്.  ഇത് രണ്ടാംതവണയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഒരു ബ്രിട്ടീഷ് ബ്രാൻഡിനെ ഏറ്റെടുക്കുന്നത്. പ്രശസ്ത ബ്രിട്ടിഷ് കളിപ്പാട്ട ബ്രാൻഡ് ഹാംലീസിനെ റിലയൻസ് 2019ൽ സ്വന്തമാക്കിയിരുന്നു.

സ്റ്റോക് പാർക്കിന് 900 വർഷത്തെ ചരിത്രമാണുള്ളത്. ഒഫീഷ്യൽ വെബ്സൈറ്റിൽ പറയുന്ന പ്രകാരം 1908 വരെ ഇത് ഒരു സ്വകാര്യ വസതിയായി ഉപയോഗിക്കുകയായിരുന്നു. ബ്രിട്ടീഷ് സിനിമാ വ്യവസായവുമായി സ്സ്റ്റോക് പാർക്കിന് അഭേദ്യമായ ബന്ധമുണ്ട്. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ടുമാറോ നെവർ ഡൈസ്, ഗോൾഡ് ഫിംഗർ ഉൾപ്പെടെയുള്ള സിനിമകൾ ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. റിലയൻസിന്റെ ഉപസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് ഹോൾഡിങ്സ് ലിമിറ്റഡാണ് സ്റ്റോക് പാർക്ക് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും വാങ്ങിയത്.

സേവനം യുകെയുടെ ആറാം വാർഷികാഘോഷം പ്രൗഢ ഗംഭീരമായി   മെയ്‌ 1ന് ബഹുമാനപെട്ട കേരള ഗവർണർ  ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉത്ഘാടനം ചെയ്യും. ഉച്ചക്ക് യുകെ സമയം 1:30 മുതൽ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിനു കല്പിച്ച എട്ടു വിഷയങ്ങളിൽ എട്ടാമത്തെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന സമ്മേളനത്തിൽ ശിവഗിരി മഠത്തിൽ നിന്നും ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികളുടെ അദ്ധ്യക്ഷതയിൽ കൂടുന്ന വിർച്വവൽ സമ്മേളനത്തിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും, കൊല്ലം ജില്ലാ അസി: കലക്റ്റർ ശ്രീമതി ശിഖ സുരേന്ദ്രൻ ഐ എ എസ് മുഖ്യാതിഥി കളാകും. കോട്ടയം ആർപ്പൂക്കര ഗുരുനാരായണ സേവനികേതൻ ഡയറക്ടർ ആചാര്യൻ കെ എൻ  ബാലാജി  മുഖ്യ പ്രഭാഷണം നടത്തും.

കഴിഞ്ഞ ആറു വർഷക്കാലമായി ഗുരു ധർമ്മത്തിൽ അധിഷ്ഠിതമായി  ജാതി മത ഭേദമന്യേ  ലോകത്തിന്റെ വിവിധ കോണുകളിലുള്ളവരെ പങ്കാളികളാക്കി ദരിദ്രർക്ക് വീട്, അന്നദാനം, ആമ്പുലൽസ് സർവീസ്, ചികിത്സാ പഠന സഹായങ്ങൾ എന്നിങ്ങനെ വിവിധ പദ്ധതികൾ തികച്ചും അർഹിക്കുന്ന കരങ്ങളിൽ  എത്തിക്കുവാൻ സേവനം യുകെക്കു കഴിഞ്ഞു.
മനുഷ്യനെ സേവിക്കുന്നതിലൂടെ ദൈവത്തെ കാണുവാൻ സാധിക്കും എന്ന ഗുരുവചനം അർത്ഥവത്താക്കുന്ന പ്രവർത്തനത്തോടൊപ്പം യുകെ യിൽ ഗുരുവിന്റെ പേരിൽ ജാതി മത ഭേദമന്യേ എല്ലാവർക്കും വന്നു ചേരുവാൻ പറ്റിയ ഒരു സ്ഥലം കണ്ടു  ഒരു ആശ്രമ സമുച്ചയം നിർമ്മിക്കുക എന്നുള്ളതാണ് സേവനം യു കെ യുടെ അത്യന്തികലക്ഷ്യം.അതിനുള്ള പ്രവർത്തനങ്ങൾക്ക് ഈ വാർഷികത്തോടെ തുടക്കം കുറിക്കും എന്നത് സന്തോഷത്തോടെ അറിയിക്കുന്നു.

മുംബൈ ശ്രീനാരായണ മന്ദിര സമിതി ചെയർമാൻ ശ്രീ  എം ഐ ദാമോദരൻ, ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനായിരുന്ന ആലുംമൂട്ടിൽ ചാന്നാരുടെ ഇളം തലമുറക്കാരൻ അമേരിക്കയിൽ നിന്നും ഡോ.ആലുംമൂട്ടിൽ ശിവദാസൻ മാധവൻ ചാന്നാർ, കോൺഫിഡറേഷൻ ഓഫ് ശ്രീനാരായണ അസോസിയേഷന്റെ പ്രസിഡന്റ്‌ അഡ്വ: വി കെ മുഹമ്മദ്, യു. എ. ഈ യിലെ ഗുരുധർമ്മ പ്രചരണ സഭയുടെ മുഖ്യ രക്ഷാധികാരി ഡോ. സുധാകരൻ, പ്രമുഖ എഴുത്തുകാരനും ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ്‌ ശ്രീ അശോകൻ വെങ്ങാശേരിൽ, ഗുരുധർമ്മ പ്രചരണസഭയുടെ ജിസിസി കോർഡിനേറ്റർ ശ്രീ അനിൽ തടാലിൽ,പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സാരഥി കുവൈറ്റിന്റെ പ്രസിഡന്റ്‌ ശ്രീ സജീവ് നാരായണൻ തുടങ്ങിയവർ ആശംസകൾ അറിയിക്കും. തുടർന്ന് ഗുരുദേവ കൃതികളെ കോർത്തിണക്കിക്കൊണ്ട് കോട്ടയത്തു നിന്നും ഗുരുനാരായണ ഭജനാമൃതം അവതരിപ്പിക്കുന്ന ഭജൻസ്.
മസ്‌ക്കറ്റിൽ നിന്നും ശ്രീമതി  കലാമണ്ഡലം ലക്ഷ്മി വൈശാഖിന്റെ ദൈവദശകം നൃത്താവിഷ്‌ക്കാരം എന്നിവ ചടങ്ങുകൾക്ക് ദൃശ്യ മിഴിവേകും. യു കെ യിലെ അറിയപ്പെടുന്ന അനുഗ്രഹീത ഗായകൻ ശ്രീ സദാനന്ദൻ ദിവാകരന്റെ ഗുരുസ്മരണയോടു കൂടി തുടങ്ങുന്ന പൊതുസമ്മേളനത്തിൽ സേവനം യു കെ ഡയറക്ടർ ബോർഡിനു വേണ്ടി ശ്രീ ബൈജു പാലക്കൽ സ്വാഗതവും  ശ്രീ സജീഷ് ദാമോദരൻ നന്ദിയും പറയുന്നതിനോടൊപ്പം യു കെ യുടെ വിവിധ സ്റ്റേജുകളിൽ അവതാരകയായി കഴിവു തെളിയിച്ച സേവനം യുകെ മുൻ ഡയറക്ടർ ബോർഡ്‌ മെമ്പർ ശ്രീമതി രശ്മി പ്രകാശ് രാജേഷ് പരിപാടിയുടെ അവതാരകയായി എത്തും. പരിപാടിയുടെ വിജയത്തിലേക്കു  ഏവരെയും സേവനം യു കെ ഡയറക്ടർ ബോർഡ്‌ സ്വാഗതം ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ സംബന്ധിച്ച് ഒരു തുറന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തക കെയിറ്റ് ഗാരവേ. കഴിഞ്ഞവർഷം മാർച്ചിലാണ് കൊറോണ ബാധിച്ച് കെയിറ്റിന്റെ ഭർത്താവ് അമ്പത്തിമൂന്നുകാരനായ ഡെറെക് ഡ്രെയ്പർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഉടൻതന്നെ അദ്ദേഹത്തെ മെഡിക്കലി ഇൻഡ്യുസ് ഡ് കോമയിലേയ്ക്ക് ആശുപത്രി അധികൃതർ പ്രവേശിപ്പിക്കുകയായിരുന്നു. കൊറോണ ബാധ മൂലം അദ്ദേഹത്തിന്റെ കിഡ്നി, ലിവർ, പാൻക്രിയാസ് എന്നിവയ്ക്ക് സാരമായ തകരാറുകൾ സംഭവിച്ചിരുന്നു. ഇതോടൊപ്പംതന്നെ ന്യൂമോണിയ മൂലം അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ ഹോളുകളും ഉണ്ടായിരുന്നു. യുകെയിൽ തന്നെ ഏറ്റവും കൂടുതൽ കാലം കൊറോണ ബാധിതനായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ ഇതിൽനിന്നെല്ലാം മോചിതനായി, ഈമാസം ആദ്യം അദ്ദേഹം സൗഖ്യം പ്രാപിച്ച് വീട്ടിലെത്തി.


എന്നാൽ ഈ ഒരു വർഷം നീണ്ട തന്റെ അനുഭവത്തെക്കുറിച്ച് കെയിറ്റ് ഗാരവേ ദി മെയിലിൽ സീരിയലൈസ് ചെയ്യപ്പെടുന്ന അവരുടെ മെമ്മോയറിൽ വെളിപ്പെടുത്തുന്നു. തന്റെ ഭർത്താവിന്റെ രോഗം തന്റെ കുടുംബത്തെ എത്രത്തോളം ബാധിച്ചിരുന്നു എന്ന് അവർ ഇതിൽ വെളിപ്പെടുത്തുന്നുണ്ട്. ഭവനത്തിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സമയത്ത്, ഇത് തങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് പോലും ഡെറെക് സംശയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശുപത്രി വാസത്തിൽ അദ്ദേഹം വളരെയധികം നിരാശനായിരുന്നു. തനിക്ക് അയച്ച മെസേജുകൾ പലതും ഹൃദയഭേദകമായിരുന്നു എന്ന് കെയിറ്റ് പറയുന്നു.


ഈ മാസം ആദ്യം ഡെറെക് സൗഖ്യമായി ഭവനത്തിൽ എത്തിയ വിവരം കെയിറ്റ് ജനങ്ങളെ അറിയിച്ചിരുന്നു. ഡെറെക് കോമയിൽ തന്നെ തുടരുമോ എന്ന് പോലും തങ്ങൾ എല്ലാവരും ഭയപ്പെട്ടു. രോഗം ബാധിച്ച നിരവധി ആളുകളുടെ പ്രതിനിധിയായാണ് ഡെറെക് നിലനിൽക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ അനുഭവം മറ്റ് എല്ലാവരുടെയും അനുഭവം പോലെ തന്നെയാണ്. ഏകദേശം ഏഴ് മില്യനോളം ആളുകളാണ് കെയിറ്റിന്റെ ഡോക്യുമെന്ററി ഇതു വരെ കണ്ടത്. ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങൾ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന ആവശ്യമാണ് കെയിറ്റ് മുന്നോട്ടുവയ്ക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

“ഓക്സിജൻ, ഓക്സിജൻ എവിടെ നിന്നാണ് ഞങ്ങൾക്ക് പ്രാണവായു ലഭിക്കുക ” ജനങ്ങളുടെ രോദനം തുടർക്കഥയാവുന്നു. സൗദ്ധിക് ബിശ്വാസ് പറയുന്നത് ശ്രദ്ധിക്കാം.

ഇന്ന് രാവിലെ ഞാൻ ഉറക്കമുണർന്നത്, ഒരു സ്കൂൾ ടീച്ചർ 46കാരനായ തന്റെ ഭർത്താവിന് ഓക്സിജൻ സിലിണ്ടർ ലഭിക്കുമോ എന്ന പരിഭ്രാന്തിയോടെയുള്ള ഫോൺ വിളി കേട്ടാണ്, ആവശ്യം അറിഞ്ഞ ഉടനെ അടിയന്തരമായി കുറച്ചു ഫോൺകോളുകൾ നടത്തി. ഓക്സിജൻ ലഭ്യമല്ലാത്ത ഡൽഹിയിലെ ആശുപത്രികളിൽ ഒന്നിലാണ് അവർ ഉള്ളത്. ഓക്സിജൻ സാച്ചുറേഷൻ ലെവൽ 58 ലേക്ക് കുറഞ്ഞെന്നും പിന്നീട് 62 ആയി ഉയർന്നു എന്നും അവർ ഫോണിലൂടെ പറഞ്ഞു കൊണ്ടിരുന്നു. ആരോഗ്യമേഖലയിൽ ഉള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചപ്പോൾ 92ഇൽ കുറഞ്ഞാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം എന്ന നിർദ്ദേശമാണ് ലഭിച്ചത്. ശരീരത്തിൽ ഓക്സിജൻെറ അളവ് എത്ര കുറഞ്ഞിട്ടും തന്റെ ഭർത്താവ് ബോധത്തോടെ ഇരിക്കുന്നതും സംസാരിക്കുന്നതും അവർക്ക് ആശ്വാസമായിരുന്നു.

പത്രം എടുത്ത് നോക്കിയപ്പോൾ ആദ്യം കണ്ട വാർത്ത ഏറ്റവും പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രിയിൽ 25ഓളം രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചു എന്നതാണ്. ആദ്യ പേജിൽ തന്നെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഒരേ ഓക്സിജൻ സിലിണ്ടർ പങ്കുവെക്കുന്ന ചിത്രം കണ്ടു. ഇതേ ആശുപത്രിയുടെ മുന്നിൽ ആണ് നാൽപതുകാരനായ ഒരാൾ കിടക്ക കാത്തു ഒടുവിൽ ലഭിക്കാതെ അവിടെത്തന്നെ അന്ത്യശ്വാസം വലിച്ചത്.

മനുഷ്യരെല്ലാം തങ്ങളുടെ ഉറ്റവർക്കായി ആശുപത്രി കിടക്കയും, ഓക്സിജൻ സിലിണ്ടറുകളും മറ്റു മരുന്നുകളും അന്വേഷിച്ചു നെട്ടോട്ടമോടുകയാണ്. ഓരോ ദിവസവും കഴിയുന്തോറും സ്ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്നു. നേരാംവണ്ണം ആശുപത്രികളിൽ ലഭിക്കാൻ ഇല്ലാത്ത മരുന്നുകളും ഓക്സിജനും മറ്റു സൗകര്യങ്ങളും കരിഞ്ചന്തയുടെയും പൂഴ്ത്തിലൂടെയും പണം ഉള്ളവരുടെ കൈകളിൽ മാത്രം എത്തുന്നു. ഗവൺമെന്റ് എന്തൊക്കെ നിർദേശങ്ങൾ നൽകിയിട്ടും ഒരു ഫലവും ഇല്ലാതെ കാര്യങ്ങൾ അനുദിനം കൈവിട്ടു പോവുകയാണ്. പണവും സൗകര്യങ്ങളും ഉണ്ടായിട്ടുപോലും ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഞാൻ താമസിച്ചുകൊണ്ടിരുന്ന കെട്ടിടത്തിൽ മാത്രം അമ്പതോളം പേർക്ക് രോഗബാധ ഉണ്ടായിരുന്നു, എല്ലായ്പ്പോഴും ഒരാളെങ്കിലും ഓക്സിജന് വേണ്ടി അന്വേഷിച്ചു നടക്കുന്നത് കാണാം. രോഗം ബാധിച്ചു രൂക്ഷമായാൽ മരണം ഉറപ്പാണ് എന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് കാര്യങ്ങൾ.

RECENT POSTS
Copyright © . All rights reserved