Main News

ജോജി തോമസ്

കൊറോണക്കാലത്ത് ഏറ്റവുമധികം മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നത് ആരോഗ്യപ്രവർത്തകരാണ്. കാരണം കോവിഡ് ബാധിതരുമായി അടുത്ത് ഇടപഴകാൻ നിർബന്ധിതരാകുന്നതിനാൽ ജീവനു നേരിടുന്ന ഭീഷണി തന്നെയാണ് പ്രധാനം. യുകെയിൽ തന്നെ നൂറോളം ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ കോവിഡ് കാലത്ത് ആധുനിക ജീവിതത്തിൽ അഭിവാജ്യ ഘടകമായ സ്മാർട്ട്ഫോണുകൾ ഉപയോഗശൂന്യമായതിന്റെ റിപ്പോർട്ടുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. യുകെയിൽ തന്നെ ആരോഗ്യ പ്രവർത്തകരായ നിരവധി മലയാളികളുടെ വിലയേറിയ ഫോണുകൾ തകരാറിലായി. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ആൾക്കഹോൾ അംശമുള്ള  വൈപ്സ്കൾ ഉപയോഗിച്ച് സ്മാർട്ട് ഫോണുകൾ അണുവിമുക്തമാക്കുന്നതാണ്.  ഇതുമൂലം സ്മാർട്ട് ഫോണുകളുടെ ടച്ച് സ്ക്രീനിലുള്ള ഓയിൽ റിപലന്റ് “ഒലിയോഫോബിക്” കോട്ടിങ്ങിന് തകരാർ സംഭവിക്കുന്നു.

യുകെയിലെ വെസ്റ്റ് യോർക്ക് ഷെയറിലെ നിവാസിയും, എൻഎച്ച്എസ് ജീവനക്കാരനുമായ ലെനിൻ തോമസ് തന്റെ അനുഭവം മലയാളം യുകെയുമായി പങ്കുവെച്ചു. ജോലിക്കിടയിൽ തൻറെ ഫോൺ സ്ഥിരമായി ആൽക്കഹോൾ വൈപ്സ് ഉപയോഗിച്ച് വൃത്തിയാക്കാറുണ്ടായിരുന്നു എന്നും ഇതുമൂലം ക്രമേണ ഫോൺ ഉപയോഗശൂന്യമായി എന്നും അദ്ദേഹം തൻറെ അനുഭവംവിവരിച്ചു.

ആപ്പിൾ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ചെറിയ നനവുള്ള തുണി ഉപയോഗിച്ച് ഫോണുകൾ വൃത്തിയാക്കാനാണ് ഉപഭോക്താക്കളോട് നിർദ്ദേശിച്ചിരുന്നെങ്കിലും, കൊറോണ വൈറസിന്റെ വ്യാപനത്തേ തുടർന്ന് ചെറിയ രീതിയിൽ അണുനാശിനികൾ ഉപയോഗിക്കാമെന്ന് നിലപാട് എടുത്തിട്ടുണ്ട്. പക്ഷേ ആൽക്കഹോൾ അംശം കലർന്ന അണുനാശിനികൾ ഫോണുകളെ തകരാറിലാക്കാനുള്ള സാധ്യതകൾ വളരെയാണ്. ഓർക്കുക നിങ്ങളുടെ സ്മാർട്ട് ഫോണുകൾ അണുവിമുക്തമായി സൂക്ഷിക്കാൻ ഫോണുകൾ കഴുകുന്നതിന് പകരം കൈകൾ കഴുകി ശുദ്ധിയായി സൂക്ഷിക്കുക.

സ്വന്തം ലേഖകൻ

ജോർജ് ഫ്ലോയിഡിൻെറ മരണത്തിന് പുറകെ വംശീയതയുടെയും അസമത്വത്തിൻെറയും കൂടുതൽ പിന്നാമ്പുറക്കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കറുത്ത ഏഷ്യൻ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ കൂടുതലായി കോവിഡ് ബാധിച്ച് മരണപ്പെട്ടത് നേരത്തെതന്നെ ചർച്ചയായിരുന്നു. വംശീയതയും സാമൂഹിക അസമത്വവും മൂലം ശരിയായ ചികിത്സ ലഭിക്കാതിരുന്നതിനാലാണ് കറുത്ത ഏഷ്യൻ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആൾക്കാർ കൂടുതലായി കോവിഡ് ബാധിച്ച് മരിച്ചതെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ റിപ്പോർട്ടിൽ പറയുന്നത് . കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യപ്പെടുന്നതിൽ നിന്നോ, സഹായങ്ങൾ സ്വീകരിക്കുന്നതിൽ നിന്നോ ന്യൂനപക്ഷങ്ങളെ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന അസമത്വം പിന്തിരിപ്പിച്ചിരിക്കാം. മാധ്യമങ്ങൾക്ക് ചോർന്നു ലഭിച്ച പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഡ്രാഫ്റ്റിൽ ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക ശുപാർശകൾ കാണാം. തൊഴിലിടങ്ങളിലെ വേർതിരിവുകളും മരണസംഖ്യ വർധിപ്പിച്ചിരിക്കാൻ ഇടയുണ്ട്. ഡയബറ്റിസ് പോലെയുള്ള രോഗങ്ങൾ കോവിഡ് മരണങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് എന്ന് തെളിയിക്കപ്പെട്ടതാണ്. എത്തിനിക് ന്യൂനപക്ഷങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന രോഗമാണ് ഡയബറ്റിസ്.

വൈറസ് ബാധിച്ചു മരിച്ചവരിൽ റേസിസം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. കോവിഡ് 19, മുൻപ് നിലനിന്നിരുന്ന അസഹിഷ്ണുതയും അസമത്വവും കൂടുതൽ വർദ്ധിപ്പിക്കുകയാണ് ഉണ്ടായതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഹിസ്റ്റോറിക് റേസിസം, ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത കുറവ്, സാമ്പത്തിക സ്ഥിരത ഇല്ലായ്മ, തൊഴിലിടങ്ങളിൽ അസമത്വം എന്നിവ എത്തിനിക് മൈനോറിറ്റി ഗ്രൂപ്പുകളെ ആവശ്യമായ ആരോഗ്യപരിരക്ഷ ലഭിക്കുന്നതിൽ നിന്നോ സഹായം ചോദിച്ചു വാങ്ങുന്നതിൽ നിന്നോ പിന്തിരിപ്പിക്കുന്നതുമൂലം മരണസംഖ്യ വർധിക്കുന്നുണ്ട്.

അവർക്കുവേണ്ടി ആവശ്യപ്പെട്ട ശുപാർശകൾ ഇവയൊക്കെയാണ്.

1) കൃത്യമായ ഡാറ്റാ കളക്ഷൻ, മരണ സർട്ടിഫിക്കറ്റുകൾ റെക്കോർഡ് ചെയ്യുക, ന്യൂനപക്ഷങ്ങളെ രോഗം എത്രമാത്രം ബാധിച്ചു ഇന്ന് കണ്ടെത്താൻ ശ്രമിക്കുക.

2) ആരോഗ്യരംഗത്ത് കൂടുതൽ പ്രാതിനിധ്യം കറുത്ത ഏഷ്യൻ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ജോലിക്കാർക്ക് നൽകുക.

3) ഇംഗ്ലീഷ് സംസാരിക്കാത്ത മറ്റ് ഭാഷക്കാർക്കും ഹെൽത്ത് മെസ്സേജുകൾ, കുറിപ്പുകൾ തുടങ്ങിയവ നൽകാൻ ക്രമീകരണം ഉണ്ടാക്കുക

4) ആരോഗ്യമേഖലയിൽ ഉൾപ്പെടെ നിലനിൽക്കുന്ന അസമത്വം റേസിസം എന്നിവ തുടച്ചു മാറ്റാനുള്ള നീക്കങ്ങൾ മുന്നോട്ടു കൊണ്ടുപോവുക. എന്നിവയാണത്.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ കണ്ടെത്തൽ പ്രകാരം ബംഗ്ലാദേശി പൈതൃകം ഉള്ളവരാണ് കോവിഡ് ബാധിച്ച് മരിച്ചവരിൽ ഏറിയ പങ്കും. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് രോഗത്തെ ചെറുക്കാനും, ആരോഗ്യരംഗത്തെ മറ്റ് സഹായങ്ങൾക്കുമായി ലഭിക്കേണ്ടിയിരുന്ന നിർദ്ദേശങ്ങൾ വളരെ വൈകിയാണ് ജനങ്ങളിൽ എത്തിയത്. മരണസംഖ്യ ഉയർത്തുന്നതിന് ഇതും ഒരു കാരണമാണ്. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് പ്രകടമായ അനാസ്ഥയാണ് ഉണ്ടായത്. പ്രൊഫസർ രാജ് ഭോപ്പാൽ എന്ന ശാസ്ത്രജ്ഞൻ നാലായിരത്തോളം പേരിൽനിന്ന് ഡേറ്റാ കളക്ട് ചെയ്തു നൽകിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകി എന്ന് മാത്രമല്ല പാർലമെന്റ് മുഴുവൻ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ശനിയാഴ്ച ഇതിനെപ്പറ്റി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ, ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിന് കത്തയച്ചിരുന്നു. ഡോക്ടർ യൂണിയൻ നേതാവായ ഡോ ചാന്ദ് നാഗ്‌പോൾ എത്രയും പെട്ടെന്ന് ഈ നിർദ്ദേശങ്ങൾ പബ്ലിഷ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ നൽകിയ വിവരങ്ങളിൽ നിന്നും കുറെ ഭാഗങ്ങൾ വെട്ടിച്ചുരുക്കിയതിനാലാണ് അത് പബ്ലിഷ് ചെയ്യാത്തത് എന്നാണ് അദ്ദേഹം ഹെൽത്ത് സെക്രട്ടറിക്ക് മറുപടി നൽകിയത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടന്റെ ചരിത്രത്തിലെ സുപ്രധാന ഏടുകളെ സൂചിപ്പിക്കുന്ന പ്രതിമകളും, ശില്പങ്ങളും, സ്മാരകങ്ങളും നീക്കംചെയ്യുകയില്ലെന്ന് ഉറപ്പു നൽകി ബ്രിട്ടീഷ് ഗവൺമെന്റ്. അടിമത്തവും, വംശീയതയും മറ്റും സൂചിപ്പിക്കുന്ന ശില്പങ്ങൾ നീക്കം ചെയ്യുമെന്ന തരത്തിൽ പല പ്രചാരണങ്ങളും ബ്രിട്ടനിൽ നടന്നിരുന്നു. തുടർന്ന് നിരവധി ആളുകൾ ഇതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് സാംസ്കാരിക സെക്രട്ടറി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഗവൺമെന്റ് അത്തരത്തിൽ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്ന് ഒലിവർ ഡൗഡെൻ ഉറപ്പു പറഞ്ഞു. ഇത്തരത്തിലുള്ള പൈതൃക സ്മാരകങ്ങൾ ബ്രിട്ടന്റെ സങ്കീർണമായ ചരിത്രത്തെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടാക്കുന്നതിന് സഹായകരമാണെന്ന് മൂന്ന് പേജ് നീണ്ട വാർത്താക്കുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം വംശീയ അധിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ആളുകൾ പതിനേഴാം നൂറ്റാണ്ടിലെ അടിമ വ്യവസായി ആയിരുന്ന എഡ്‌വേഡ്‌ കോൾസ്‌റ്റണിന്റെ പ്രതിമ തകർത്തിരുന്നു. ഇതേതുടർന്നാണ് വിവാദപരമായ പല പ്രതിമകളും നീക്കം ചെയ്യുമെന്ന വാർത്ത പ്രചരിച്ചത്. എന്നാൽ ഇത്തരത്തിൽ ഒരു നീക്കവും നടത്തിയിട്ടില്ലെന്നും, ബ്രിട്ടന്റെ ചരിത്രത്തിലെ നല്ലതും, മോശവുമായ വശങ്ങൾ ജനങ്ങൾ അറിയേണ്ടതാണ് എന്നും സാംസ്കാരിക സെക്രട്ടറി ഓർമ്മപ്പെടുത്തി.

നിയമനടപടികൾ പൂർത്തിയാക്കാതെ ഒരു സ്മാരകങ്ങളും നീക്കം ചെയ്യാനുള്ള അനുവാദം സർക്കാരിനില്ല. അതുപോലെതന്നെ നഗരങ്ങളുടെ പേരുകൾ മാറ്റുമ്പോഴും, അവിടെ താമസിക്കുന്ന മൂന്നിൽ രണ്ട് ആളുകളുടെ സമ്മതവും ഉണ്ടായിരിക്കേണ്ടതാണ്. ജനങ്ങളുടെ സമ്മതത്തോടെ മാത്രമേ ഇത്തരത്തിലുള്ള ഏതു നടപടിയും നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം ഓർമപ്പെടുത്തി. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമ മൂടി ഇട്ടിരിക്കുന്നതിൽ അദ്ദേഹത്തിന്റെ ചെറുമകനും, മുൻ കൺസർവേറ്റീവ് പാർട്ടി മന്ത്രിയുമായിരുന്ന നിക്കോളാസ് സോമ്സ് അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം ഒരു പ്രവർത്തി ബ്രിട്ടന് ചേർന്നതല്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെ തുടർന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പ്രതിമ അനാവരണം ചെയ്യുവാനുള്ള നടപടി സ്വീകരിക്കുവാൻ ലണ്ടൻ മേയറെ ചുമതലപ്പെടുത്തി. ഈയൊരു വിഷയത്തിൽ നിരവധി വിവാദങ്ങൾ നടന്നുകൊണ്ടിരിക്കവേയാണ് സംസ്കാരിക സെക്രട്ടറിയുടെ വിശദീകരണം.

ഡോ. ഐഷ വി

അച്ഛൻ പറഞ്ഞു തന്ന അച്ചന്റെ കുട്ടിക്കാലത്തെ ഓർമ്മകളിലൊന്ന് ഇങ്ങനെയാണ്. ഒൻപതാം വയസ്സിൽ മാതാവും 13-ാം വയസ്സിൽ പിതാവും നഷ്ടപ്പെട്ട അച്ഛൻ അതീവ ദുഃഖിതനായിരുന്നു. മക്കൾക്ക് ഒരായുഷ്കാലത്തേയ്ക്കുള്ള നന്മകൾ പകർന്നു നൽകിയാണ് അച്ചന്റെ അച്ഛൻ യാത്രയായത്. പ്രായപൂർത്തിയാകാത്ത ഇളയ 2 ആൺമക്കൾക്ക് ജീവിക്കാനായി ഒരു കിഴിക്കെട്ട് നിറയെ പണം നൽകിയിട്ട് ആ പണം തന്റെ ഒരു മരുമകളുടെ അച്ഛനെ ഏൽപ്പിയ്ക്കാൻ ശട്ടം കെട്ടി. മരുമകളുടെ അച്ഛന് തൊണ്ടു മൂടുന്ന ബിസിനസ് ഉണ്ടായിരുന്നു. ആറു മാസം കൂടുമ്പോൾ അതിൽ നിന്നും ആദായം ലഭിയ്ക്കും അത് കൊണ്ട് ഫീസും മറ്റു കാര്യങ്ങളുമൊക്കെ നടത്താം എന്ന് മക്കളെ പറഞ്ഞ് ഏൽപ്പിച്ചു. മക്കൾ അത് അനുസരിക്കുകയും ചെയ്തു.

മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് അതീവ ദുഃഖിതനായ അച്ഛൻ തൊട്ടടുത്തുള്ള വൈദ്യശാലയുടെ തിണ്ണയിൽ തലയിൽ കൈയും വച്ചിരിപ്പായി. ഇതു കണ്ട വൈദ്യർ അച്ഛനെ അടുത്ത് വിളിച്ച് മറ്റൊന്നും പറയാതെ ഒരു പുസ്തകം വായിക്കാനായി നൽകി. ഡെയിൽ കാർണഗിയുടെ “How to stop worrying and start living ” എന്ന പുസ്തകമായിരുന്നു അത്. കാലം 1949 . ഒരു 13 കാരന് ആ പുസ്തകത്തിലെ മുഴുവൻ കാര്യങ്ങളും അന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അച്ഛന്റെ മനസിൽ ഉറഞ്ഞു കൂടിയിരുന്ന ദു:ഖം നിശേഷം മാറ്റാൻ ഈ പുസ്തകത്തിന്ന് കഴിഞ്ഞു. നല്ല പുസ്തകങ്ങൾ നല്ല കുട്ടുകാരെ പോലെയാണ്. നോവുന്ന മനസ്സിന്റെ വേദനയറിയുന്ന വൈദ്യൻ അതിലും ശ്രേഷ്ഠൻ.
Don’t think of what you are lacking only think of what you have എന്ന് എന്റെ അച്ഛനെ കൊണ്ട് ചിന്തിപ്പിച്ച ഡെയിൽ കാർണഗിയ്ക്ക് ആയിരം പ്രണാമങ്ങൾ

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ

സ്വന്തം ലേഖകൻ

ലണ്ടൻ : യൂറോപ്യൻ വംശീയ അധിനിവേശത്തിന്റെ പ്രതീകങ്ങളായ പ്രതിമകൾ നീക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായി. ലണ്ടനിൽ കൂടുതൽ പ്രതിഷേധപ്രകടനങ്ങൾ നടക്കാനിരിക്കുകയാണ്. സുരക്ഷാമുൻകരുതലിന്റെ ഭാഗമായി മഹാത്മാഗാന്ധി, വിൻസ്റ്റൺ ചർച്ചിൽ എന്നിവരുടെ പ്രതിമ മൂടികെട്ടുകയുണ്ടായി. ചർച്ചിലിന്റെ പ്രതിമയ്ക്ക് മുമ്പിൽ പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. പ്രകടനങ്ങൾ ഒഴിവാക്കാൻ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും ആയിരക്കണക്കിന് പ്രതിഷേധക്കാർ ലണ്ടനിൽ തടിച്ചുകൂടിയിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ പ്രകടനങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് എല്ലാ പരിപാടികളും വൈകുന്നേരം 5 മണിക്ക് അവസാനിപ്പിക്കണമെന്ന നിയമം നിലവിൽ വന്നു. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി ഏറ്റുമുട്ടലുകൾ ഉണ്ടാകുമെന്ന ഭയത്തെത്തുടർന്ന് ഇന്ന് ആസൂത്രണം ചെയ്ത ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രകടനം ഒരു ദിവസം മുന്നോട്ട് നീക്കിവയ്ക്കുകയുണ്ടായി. വാരാന്ത്യത്തിൽ ആസൂത്രണം ചെയ്ത വംശീയ വിരുദ്ധ റാലികളിൽ പങ്കെടുക്കരുതെന്ന് സംഘാടകർ ജനങ്ങളോട് അഭ്യർത്ഥിച്ചു. എങ്കിലും മറ്റ് പ്രകടനക്കാർ വൈറ്റ്ഹാളിലെ യുദ്ധ സ്മാരകത്തിനും പാർലമെന്റ് സ്ക്വയറിലെ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയ്ക്കും മുന്നിലും തടിച്ചുകൂടിയിട്ടുണ്ട്. വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയ്ക്ക് മുമ്പിൽ ഇന്ന് 150ഓളം ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. വലതുപക്ഷ പ്രസ്ഥാനമായ ഡെമോക്രാറ്റിക് ഫുട്ബോൾ ലാഡ്സ് അലയൻസ് (എഫ്എൽ‌എ), തീവ്ര വലതുപക്ഷ ഇസ്ലാമോഫോബിക് ഓർഗനൈസേഷൻ ഇംഗ്ലീഷ് ഡിഫൻസ് ലീഗ് എന്നീ ഗ്രുപ്പുകളാണ് പ്രതിമയ്ക്ക് കാവൽ നില്കുന്നത്.

ബ്രിട്ടീഷ് ചരിത്രത്തിന്റെ ചിഹ്നങ്ങൾ സംരക്ഷിക്കാനാണ് തങ്ങൾ ലണ്ടനിലെത്തിയതെന്ന് വലതുപക്ഷ പ്രവർത്തകരും ഫുട്ബോൾ പിന്തുണക്കാരായ ഗ്രൂപ്പുകളും പറഞ്ഞു. പ്രകടനക്കാരിൽ ബ്രിട്ടൻ ഫസ്റ്റ് എന്ന തീവ്ര വലതുപക്ഷ ഗ്രൂപ്പിന്റെ നേതാവ് പോൾ ഗോൾഡിംഗും ഉൾപ്പെടുന്നു. പകർച്ചവ്യാധി മൂലം തലസ്ഥാനത്ത് നടക്കുന്ന പ്രകടനങ്ങളിൽ പങ്കെടുക്കരുതെന്ന് നേരത്തെ പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ നിർദ്ദേശങ്ങൾ അവഗണിച്ച് ആളുകൾ തടിച്ചുകൂടിയതിനാലാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കേണ്ടിവന്നത്. കഴിഞ്ഞ ആഴ്ചയിലെ പ്രതിഷേധത്തിനിടയിൽ 27 പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

അതേസമയം ചർച്ചിൽ പ്രതിമ മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടിവരുമെന്ന് അദേഹത്തിന്റെ ചെറുമകൾ എമ്മ സോംസ് അഭിപ്രായപ്പെട്ടു. യുദ്ധകാലത്തെ പ്രധാനമന്ത്രിയെ ദശലക്ഷക്കണക്കിന് ആളുകൾ വീരനായി കണക്കാക്കുന്നുവെന്ന് അവർ പറയുകയുണ്ടായി. കഴിഞ്ഞ വാരാന്ത്യത്തിൽ പ്രതിമയിൽ “വംശീയവാദിയെന്ന്” പ്രക്ഷോഭകർ എഴുതി. പ്രതിമ മൂലം ആളുകൾ വളരെയധികം പ്രകോപിതരാണെങ്കിൽ അത് ഒരു മ്യൂസിയത്തിൽ സുരക്ഷിതമായി സൂക്ഷിക്കുമെന്നും എമ്മ അറിയിച്ചു. പ്രതിമ നശിപ്പിച്ചതിന് ശേഷം താൻ അസ്വസ്ഥനാണെന്ന് ചർച്ചിലിന്റെ ചെറുമകൻ നിക്കോളാസ് സോംസ് പറഞ്ഞു. 1874 നവംബർ 30 നും 1965 ജനുവരി 24 നും ഇടയിൽ ജീവിച്ചിരുന്ന വിൻസ്റ്റൺ ചർച്ചിൽ പലപ്പോഴും ബ്രിട്ടനിലെ എക്കാലത്തെയും മികച്ച വ്യക്തികളിൽ ഒരാളായി അറിയപ്പെടുന്നു. എന്നാൽ ചിലരെ സംബന്ധിച്ചിടത്തോളം അദ്ദേഹം വിവാദപരമായ വ്യക്തിത്വത്തിന് ഉടമയാണ്. അഡോൾഫ് ഹിറ്റ്ലറെയും നാസി പാർട്ടിയെയും പരാജയപ്പെടുത്തുന്നതിൽ ചർച്ചിൽ നിർണായക പങ്കുവഹിച്ചുവെങ്കിലും നിരവധി വംശീയ വീക്ഷണങ്ങൾ വെച്ചുപുലർത്തിയ നേതാവായിരുന്നു അദ്ദേഹം എന്ന് ആരോപണങ്ങൾ ഉണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : പ്രവാസിമലയാളികൾക്ക് ഇത് അഭിമാനനിമിഷം. ലോകജനതയെതന്നെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ബ്രിട്ടനിൽ എത്തിയതുമുതൽ അതിനെതിരെ പടവെട്ടിയ ഒരു മലയാളിയുണ്ട്. രാജ്യത്തെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഹീറോയായി തിരഞ്ഞെടുത്തത് ഈ വ്യക്തിയെയാണ് – ചീഫ് ബയോമെഡിക്കൽ സയന്റിസ്റ്റ് ആയ ചെറിയാൻ കോശി. ചെറിയാൻ കോശി ‘മിസ്റ്റർ കോവിഡ്’ ആയ കഥ എല്ലാ മലയാളികളെയും ആവേശം കൊള്ളിക്കുന്നതാണ്. ഫെബ്രുവരിയിൽ ഭാര്യയും മക്കളുമൊത്ത് ജന്മനാടായ കേരളത്തിൽ എത്തിയതാണ് ചെറിയാൻ കോശി. ഇൽഫോർഡിലെ കിംഗ് ജോർജ്ജ് ഹോസ്പിറ്റലിലെ ചീഫ് ബയോമെഡിക്കൽ സയന്റിസ്റ്റായ അദ്ദേഹം ജോലിയിൽ നിന്ന് ഒരാഴ്ച അവധിയെടുത്താണ് നാട്ടിൽ എത്തിയത്. അപ്പോഴാണ് കോവിഡ് പടർന്നുപിടിച്ച വിവരം അറിയുന്നത്. ഉടൻ തന്നെ ബ്രിട്ടനിലെത്തി കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേർന്നു.

” വുഹാനിൽ നിന്ന് രോഗം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രോഗം യൂറോപ്പിലെത്തിയതും ജനങ്ങളെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഞങ്ങൾ ഒരുങ്ങി. ” 55കാരനായ ചെറിയാൻ വെളിപ്പെടുത്തി. അതിനാൽ തന്നെ അവധിക്കാലത്ത് അദ്ദേഹം ധാരാളം തയ്യാറെടുപ്പുകൾ നടത്തി. രോഗനിർണയത്തിനായി ഒരു പുതിയ പരിശോധന വേഗത്തിൽ നടപ്പാകേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. ടിഷ്യു സാമ്പിളുകളും സ്രവങ്ങളും പരിശോധിച്ചു രോഗം നിർണ്ണയിക്കുന്നതും ചികിത്സയിൽ സഹായിക്കുന്നതുമാണ് കോശിയുടെ ജോലി. അതുപോലെ തന്നെ ചികിത്സകളുടെ ഫലപ്രാപ്തി അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു. അവധിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ തനിക്ക് അധിക സമ്മർദ്ദം നേരിട്ടതായി കോശി വെളിപ്പെടുത്തി. “ആദ്യം ഞങ്ങൾ ബിഡി മാക്സ് മെഷീനുകൾ ഉപയോഗിച്ചു. അതിലൂടെ വൈറസ് കണ്ടുപിടിക്കാൻ കഴിയും.പക്ഷേ ഏതാനും ആഴ്ചകൾക്കുള്ളിൽ ഞങ്ങൾക്ക് എൻ‌എച്ച്എസ് ഇംഗ്ലണ്ട് അംഗീകരിച്ച ടെസ്റ്റിംഗ് കിറ്റുകൾ ലഭിച്ചു ഇത് സഹായകരമായി. ഞങ്ങൾ കഴിയുന്നത്ര വേഗത്തിൽ ടെസ്റ്റുകൾ നടത്താൻ ശ്രമിച്ചു.” കോശി തുറന്നുപറഞ്ഞു.

ജോലിയോടുള്ള ഉത്തരവാദിത്തം കാത്തുസൂക്ഷിക്കുന്നതിപ്പം കൊറോണ കാലത്ത് കുടുംബത്തെ പരിപാലിക്കുന്നതിനും അദ്ദേഹം തയ്യാറായി. ഈസ്റ്റ്‌ ലണ്ടനിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ 79 വയസ്സുള്ള അമ്മ പ്രമേഹരോഗിയാണ്. ജോലിക്ക് ശേഷം അമ്മയ്ക്കുള്ള മരുന്നും ആഹാരങ്ങളും കോശിയാണ് നൽകികൊണ്ടിരുന്നത്. 22 വയസ്സുള്ള മൂത്തമകൻ കോവിഡ് കാലത്ത് യൂണിവേഴ്സിറ്റിയിൽ കുടുങ്ങിപോയതായി കോശി പറഞ്ഞു. മുൻനിര ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സ്കൂളിൽ പോകാമെന്ന് സർക്കാർ അറിയച്ചതിനെത്തുടർന്ന് 12 വയസ്സുള്ള ഇളയമകൻ അതിന് തയ്യാറായി. വാരാന്ത്യത്തിൽ ഉൾപ്പെടെ ജോലി ചെയ്യേണ്ടി വന്ന അവസ്ഥയെപ്പറ്റിയും അദ്ദേഹം വിവരിച്ചു. സഹപ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ടെസ്റ്റുകൾ വേഗത്തിൽ നടത്തുന്നു. കേരളത്തിൽ ജനിച്ച ചെറിയാൻ കോശി 1980ലാണ് യുകെയിൽ എത്തുന്നത്. സ്കൂൾ കാലം മുതൽ ശാസ്ത്രവിഷയങ്ങളോടായിരുന്നു താല്പര്യം. ഒരു ശാസ്ത്രജ്ഞനായതിൽ താൻ അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ പരിശോധനയിൽ മുൻപന്തിയിലുണ്ടായിരുന്ന കോശി എല്ലാ മലയാളികൾക്കും അഭിമാനിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയുടെ സമ്പദ്‌വ്യവസ്ഥ ഏപ്രിലിൽ നേരിട്ടത് റെക്കോർഡ് ഇടിവെന്ന് കണക്കുകൾ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏപ്രിലിൽ 20.4 ശതമാനം കുറഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ ആയതിനാൽ സമ്പദ്‌വ്യവസ്ഥ അഞ്ചിലൊന്നായി ചുരുങ്ങുകയായിരുന്നു. 300 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിലേക്ക് രാജ്യം നീങ്ങുകയാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സമ്മതിച്ചു. യുകെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ ശക്തമായ നടപടി ആവശ്യമാണെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 25% ഇടിവ് ആണ് ഉണ്ടായത്. രണ്ട് മാസത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥ നാലിലൊന്നായി ചുരുങ്ങിയെന്ന് അർത്ഥം. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് യുകെയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം ചുരുങ്ങുന്നുവെന്ന് ഷാഡോ ചാൻസലർ അന്നലീസി ഡോഡ്സ് മുന്നറിയിപ്പ് നൽകി. എല്ലാ തൊഴിൽ മേഖലകളിലും സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങൾ തെളിഞ്ഞുകാണപ്പെടും.

ബ്രിട്ടന് ഈ വർഷത്തെ ജിഡിപിയിലുണ്ടായ ഇടിവ് മറ്റെല്ലാ വ്യവസായിക രാജ്യങ്ങളേക്കാളും മോശമാകുമെന്ന് കഴിഞ്ഞ ആഴ്ച ഒഇസിഡി പറഞ്ഞിരുന്നു. ബിസിനസ്സുകളും ജോലികളും സർക്കാർ സംരക്ഷിച്ചിട്ടുണ്ടെന്നും ഇത് വേഗത്തിൽ വീണ്ടെടുക്കാനുള്ള അവസരം ഒരുക്കുമെന്നും ചാൻസലർ റിഷി സുനക് അറിയിച്ചു. കടകൾ വീണ്ടും തുറക്കുമ്പോൾ ജീവിതം കുറച്ചുകൂടി സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒപ്പം ഫർ‌ലോഫ് സ്കീം, ഗ്രാന്റുകൾ, വായ്പകൾ, നികുതി വെട്ടിക്കുറവുകൾ എന്നിവ ആയിരക്കണക്കിന് ബിസിനസ്സുകളെയും തൊഴിലാളികളെയും സംരക്ഷിച്ചുനിർത്തിയെന്ന് സുനക് കൂട്ടിച്ചേർത്തു. ഏപ്രിൽ വരെയുള്ള മൂന്ന് മാസങ്ങളിൽ ജിഡിപി 10.4 ശതമാനം ഇടിഞ്ഞു. ഏപ്രിലിലെ റെക്കോർഡ് ഇടിവ് പുറത്തുവന്നതിനുപിന്നാലെ രാജ്യത്തെ സഹായിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി വ്യക്തമാക്കി.

ഏപ്രിൽ മാസത്തെ ചരിത്രപരമായ ഇടിവ് എല്ലാ പ്രവർത്തന മേഖലകളെയും ബാധിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. 2008 – 2009 വർഷത്തിൽ ഉണ്ടായ ഇടിവിനേക്കാൾ മൂന്നിരട്ടിയാണ് ഇപ്പോഴത്തേത്. മെയ് മാസത്തിൽ സർക്കാർ ലോക്ക്ഡൗൺ ലഘൂകരിക്കാൻ തുടങ്ങിയതിനാൽ ഏപ്രിലിൽ ഏറ്റവും മോശം ഇടിവ് കാണപ്പെടുമെന്ന് വിദഗ്ധർ പറഞ്ഞിരുന്നു. യുകെയിലെ ഒൻപത് ദശലക്ഷം തൊഴിലാളികൾക്ക് അവരുടെ വേതനം സർക്കാർ നൽകിക്കൊണ്ടിരിക്കുമ്പോഴാണ് സാമ്പത്തിക മാന്ദ്യത്തിന്റെ വാർത്തകൾ പുറത്തുവരുന്നത്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിക്ക് കൊറോണ വൈറസ് കാരണമായിട്ടുണ്ടെന്നും ഇത് യുകെ സമ്പദ്‌വ്യവസ്ഥയെ കുറച്ചുകാലം ബാധിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടെഴ്സിന്റെ ചീഫ് ഇക്കണോമിസ്റ്റ് തേജ് പരീഖ് പറഞ്ഞു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- അടുത്ത ആഴ്ച മുതൽ ബ്രിട്ടണിൽ ആവശ്യ സർവീസുകളിൽ ഉൾപ്പെടാത്ത വ്യാപാരസ്ഥാപനങ്ങളും തുറക്കുവാൻ അനുമതി നൽകി സർക്കാർ. ഇതിനെ സംബന്ധിച്ച വ്യക്തമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ. ജൂൺ 15 മുതൽ വസ്ത്ര സ്ഥാപനങ്ങൾ, മൊബൈൽ ഷോപ്പുകൾ, ആർക്കെയ്ഡുകൾ എന്നിവ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ തുറക്കുന്ന സ്ഥാപനങ്ങളെല്ലാം തന്നെ ഗവൺമെന്റ് പുറപ്പെടുവിച്ചിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ വ്യക്തമായി പാലിക്കേണ്ടതാണ്. അതോടൊപ്പം തന്നെ കടയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയും ഉറപ്പു വരുത്തേണ്ടതാണ്. എന്നാൽ ചില സ്ഥാപനങ്ങക്ക് ഇനിയും തുറക്കുവാൻ അനുമതി നൽകിയിട്ടില്ല. മാർച്ച് 23ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇത്തരം സ്ഥാപനങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. ജിമ്മുകൾ, സ്വിമ്മിംഗ് പൂൾ, ഇൻഡോർ & ഔട്ട്ഡോർ എക്സസൈസ് പോയിന്റുകൾ എന്നിവ തുറക്കുവാൻ ഇനിയും അനുമതി നൽകിയിട്ടില്ല.

സിനിമ തീയറ്ററുകൾ, കാസിനോകൾ, മ്യൂസിയം, ക്ലബ്ബുകൾ, എന്നിവ ഇനിയുള്ള ദിവസങ്ങളിലും അടഞ്ഞു തന്നെ കിടക്കും. ഹെയർ ഡ്രസ്സിംഗ് സ്ഥാപനങ്ങൾ, സലൂണുകൾ, മസാജ് ടാറ്റു പാർലറുകൾ,സ്പാകൾ തുടങ്ങിയവയ്ക്കും തുറക്കാൻ അനുമതി നൽകിയിട്ടില്ല. റസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്നു കഴിക്കുവാനുള്ള അനുമതിയില്ല. എന്നാൽ ഇവിടെ നിന്നും ഹോം ഡെലിവറി സൗകര്യങ്ങളും മറ്റും നടപ്പിലാക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ ജൂലൈ 4 വരെ എങ്കിലും അടഞ്ഞു തന്നെ കിടക്കണം എന്ന് സെക്രട്ടറി അലോക് ശർമ അറിയിച്ചു. ഹെയർ ഡ്രസ്സിംഗ് സ്ഥാപനങ്ങളും, ബാർബർ ഷോപ്പുകളും ജൂലൈ 4 മുതൽ തുറക്കുവാനുള്ള അനുമതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ സുരക്ഷയെ മുൻ കരുതിയാണ് ഇത്തരം കർശന നിർദ്ദേശങ്ങൾ എടുക്കുന്നത്. അത് പാലിക്കുവാൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ലണ്ടൻ : യുകെയിലെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ലണ്ടനിലെ സഹോദരിമാരുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഒരാഴ്ച മുമ്പാണ് നോർത്ത് വെസ്റ്റ്‌ ലണ്ടനിൽ വെംബ്ലിയിലെ സ്ലഫ് ലെയ്‌നിന് സമീപമുള്ള ഫ്രൈന്റ് കൺട്രി പാർക്കിൽ നിക്കോൾ സ്മാൾമാൻ (27), ബിബ ഹെൻറി (46) എന്നിവരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബിബ ഹെൻറിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളുമൊത്ത് അവർ പാർക്കിൽ ഒത്തുകൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സഹോദരിമാരുടെ മൃതദേഹം കണ്ടെത്തുന്നത്. ഒന്നിലേറെ കുത്തേറ്റാണ് ഇരുവരും മരിച്ചതെന്ന് പോസ്റ്റ്‌മാർട്ടത്തിൽ കണ്ടെത്തുകയുണ്ടായി. തെളിവുകൾ കണ്ടെത്താനായി പാർക്കിലെ കുളം ഉൾപ്പെടെയുള്ള പ്രദേശം പോലീസ് തിരയുന്നുണ്ട്. അപരിചിതന്റെ കുത്തേറ്റാണ് ഇരുവരും മരിച്ചതെന്ന് പോലീസ് പറയുന്നു.

നിക്കോളിനെയും ബിബയെയും അജ്ഞാതനായ ഒരാൾ കൊലപ്പെടുത്തിയെന്ന് ഞങ്ങൾക്ക് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയും.” ; ഡെപ്യൂട്ടി ചീഫ് ഇൻസ്പെക്ടർ സൈമൺ ഹാർഡിംഗ് ഇന്ന് പറഞ്ഞു. വാലി ഡ്രൈവ് കവാടത്തിലൂടെയാണ് കൊലയാളി പാർക്ക് വിട്ടതെന്ന് പോലീസ് കരുതുന്നു. ആക്രമണത്തിനിടയിൽ കൊലയാളിക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച ഉച്ച വരെ പാർക്കിലുണ്ടായിരുന്നവർ സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ തുറന്നു പറയാൻ ഹാർഡിംഗ് അഭ്യർത്ഥിച്ചു.

ഇതിനിടെ കൊലപാതകിയെന്ന് സംശയിച്ചു കസ്റ്റഡിയിൽ എടുത്ത 36കാരനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു. അതേസമയം പാർക്ക് പോലുള്ള പൊതുസ്ഥലത്ത് നടന്ന കൊലപാതകത്തിന് തുമ്പ് കണ്ടെത്താൻ സാധിക്കാത്തത് വൻ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ജൂൺ 15 മുതൽ നടപ്പാകാനിരിക്കെ ആശ്വാസത്തേക്കാളേറെ അനിശ്ചിതത്വം ആണ് രാജ്യത്തെങ്ങും. സാമൂഹിക അകലം പാലിക്കൽ നടപടിയിൽ ഇതുവരെയും മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ല. രണ്ട് മീറ്റർ ദൂരം കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭ കൈകൊണ്ടെങ്കിലും അത് പ്രാബല്യത്തിൽ എത്താത്തത് പല കടഉടമകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. കടകളും മറ്റും തുറന്ന് പ്രവർത്തിക്കാൻ തയ്യാറെടുക്കുന്നതിനാൽ രണ്ട് മീറ്റർ ദൂരം അളന്നു അടയാളപ്പെടുത്തുന്നതിനായി ധാരാളം പണം ആവശ്യമായിവരുന്നു. ഇംഗ്ലണ്ടിലെ 2 മീറ്റർ സാമൂഹിക അകലം പാലിക്കൽ നിയമം കുറയ്ക്കുന്നതിനുള്ള ഏതൊരു സർക്കാർ തീരുമാനവും അർത്ഥമാക്കുന്നത് കൗൺസിലുകളും ചില്ലറ വ്യാപാരികളും ഉയർന്ന തെരുവുകൾ വീണ്ടും തുറക്കുന്നതിനുള്ള അടയാളങ്ങൾക്കും മറ്റ് തയ്യാറെടുപ്പുകൾക്കുമായി ചിലവഴിക്കുന്ന ദശലക്ഷക്കണക്കിന് പൗണ്ട് പാഴാക്കുമെന്നതാണ്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് കൈമാറിയ 50 മില്യൺ സർക്കാർ ഫണ്ട്, 2 മീറ്റർ ദൂരത്തെ അടിസ്ഥാനമാക്കി അടയാളങ്ങൾക്കും മറ്റു ക്രമീകരണങ്ങൾക്കുമായി ചെലവഴിച്ചു.

സാമൂഹിക അകലം ഒരു മീറ്ററിലേക്ക് കുറയ്ക്കുന്നത് ഷോപ്പുകളെ വളരെയധികം സഹായിക്കുമെന്ന് കൺസേർവേറ്റിവ് എംപിമാർ പറഞ്ഞു. എല്ലാ കടകളും തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുവാൻ തയ്യാറെടുക്കുകയാണ്. അതിനു ശേഷം ആവും പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ തുറന്ന് പ്രവർത്തിക്കുക. സർക്കാർ നടപടികൾ ആശയകുഴപ്പം സൃഷ്ടിക്കുന്നുവെന്ന് കൗൺസിൽ നേതാക്കൾ പറഞ്ഞു. എങ്കിലും തെരുവുകളിലെ കടകൾ വീണ്ടും സുരക്ഷിതമായി തുറക്കുന്നതിന് മിനിസ്ട്രി ഓഫ് ഹൗസിങ്, കമ്മ്യൂണിറ്റി, ആൻഡ് ലോക്കൽ ഗവൺമെന്റ് (എം‌എച്ച്‌സി‌എൽ‌ജി) ഇംഗ്ലണ്ടിലുടനീളമുള്ള കൗൺസിലുകൾക്ക് 50 മില്യൺ പൗണ്ട് ധനസഹായം നൽകിയിരുന്നു. തെരുവുകളിൽ 2 മീറ്റർ ദൂരം സൂചിപ്പിക്കുന്ന ധാരാളം ഡിസ്കുകൾക്കും മറ്റു സുരക്ഷാ ക്രമീകരണങ്ങൾക്കും പണം ഉപയോഗിച്ചുവെന്ന് ഫണ്ടിൽ നിന്ന് 235,000 പൗണ്ട് സ്വീകരിച്ച പ്ലിമൗത്ത് കൗൺസിലിന്റെ ലേബർ നേതാവ് ട്യൂഡർ ഇവാൻസ് പറഞ്ഞു. ദൂരം കുറച്ചാൽ ഈ നടപടികൾ വീണ്ടും ചെയ്യേണ്ടതുണ്ട്.

“അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ രണ്ട് മീറ്റർ ദൂരം മാറുകയാണെങ്കിൽ അത് ആളുകളെ പ്രകോപിപ്പിക്കും.” ഇവാൻസ് കൂട്ടിച്ചേർത്തു. അനിശ്ചിതത്വത്തിനിടയിൽ, ചില കൗൺസിലുകൾ അവരുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രാദേശിക അടയാളങ്ങളിൽ ദൂരം വ്യക്തമാക്കിയിട്ടില്ലെന്ന് എം‌എച്ച്‌സി‌എൽ‌ജി ഫണ്ടിൽ നിന്ന് 240,000 ഡോളർ സ്വീകരിച്ച ബാർൺസ്‌ലി കൗൺസിലിന്റെ ലേബർ നേതാവ് സ്റ്റീവ് ഹൗട്ടൺ പറഞ്ഞു. “ഈ നിയമം ചിലപ്പോൾ മാറിവന്നേക്കും. അതിനാൽ തന്നെ മിക്ക അടയാളങ്ങളിലും അകന്നുനിൽക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ നിർദേശങ്ങളാണ് ചേർത്തിരിക്കുന്നത്.” അദ്ദേഹം അറിയിച്ചു. 2 മീറ്റർ നിയമത്തിൽ മാറ്റം വരുത്തുന്നത് അവലോകനത്തിലാണെന്ന് ബോറിസ് ജോൺസന്റെ വക്താവ് വ്യാഴാഴ്ച പറഞ്ഞിരുന്നു.

RECENT POSTS
Copyright © . All rights reserved