Main News

യുഎഇയില്‍ മൂന്ന് ഹെവി ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ബുധനാഴ്ച രാത്രി എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപത്തായിരുന്നു അപകടം. മൂന്ന് വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു ഹെവി ട്രക്കും ട്രെയിലറും കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്ന 25കാരനായ ഇന്ത്യക്കാരനാണ് തീപിടുത്തത്തില്‍ വെന്തുമരിച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപകടത്തെക്കുറിച്ച് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചയുടന്‍ തന്നെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരമെഡിക്കല്‍, അഗ്നിശമനസേനാ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചുവെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. അശ്രദ്ധമായ ഡ്രൈവിങും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതുമാണ് അപകട കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഷിബു മാത്യൂ
ലിവര്‍പൂളില്‍ നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം കഴിഞ്ഞിട്ട് അഴ്ച്ചകള്‍ പിന്നിട്ടിട്ടും കലോത്സവത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍

ജേക്കബ്ബ് കുയിലാടന്‍ (സംവിധായകന്‍)

ഇപ്പോഴും സജ്ജീവമാണ്. രൂപതയുടെ കീഴിലുള്ള എട്ട് റീജിയണില്‍ നിന്നുമായി ആയിരത്തി ഇരുനൂറോളം മത്സരാര്‍ത്ഥികള്‍

മാറ്റുരച്ച ബൈബിള്‍ കലോത്സവം സീറോ മലബാര്‍ രൂപതയുടെ തന്നെ എറ്റവും വലിയ കാലാത്സവമായി മാറിയിരുന്നു. എല്ലാ റീജിയണുകളും എടുത്തുപറയത്തക്ക നിലവാരത്തിലുള്ള കലാപ്രകടനങ്ങളാണ് കാഴ്ചവെച്ചതെങ്കിലും പ്രസ്റ്റണ്‍ റീജിയണിലെ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ അവതരിപ്പിച്ച ടാബ്‌ളോ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ . ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ കലാരൂപമായി സ്റ്റേജില്‍ അവതരിക്കപ്പെട്ടപ്പോള്‍ തല കീഴായി പത്രോസിനെ കുരിശില്‍ തറച്ച സംഭവ കഥയുടെ ദൃശ്യാവിഷ്‌ക്കാരം നേടിയത്

ജെന്റിന്‍ ജെയിംസ്‌

നിലയ്ക്കാത്ത കയ്യടിയും ആര്‍പ്പുവിളികളുമായിരുന്നു. ഒടുവില്‍ കാണികള്‍ വിധിയെഴുതിയതു പോലെ തന്നെ മത്സരത്തില്‍ ഒന്നാംസ്ഥാനവും ലഭിച്ചു.

യേശുക്രിസ്തുവുമുള്‍പ്പെട്ട പ്രധാന സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് സാധാരണയായി ബൈബിള്‍ കലോത്സവങ്ങളിലെ ടാബ്‌ളോകളില്‍ അരങ്ങേറാറുള്ളത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്ഥതമായ ഒരിനമാണ് ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ലിവര്‍പൂളില്‍ നടന്ന മൂന്നാമത് ബൈബിള്‍ കലോത്സവത്തില്‍ അവതരിപ്പിച്ചത്. ഇതേക്കുറിച്ചുള്ള മലയാളം യുകെയുടെ ചോദ്യത്തോട് ഒന്നാം സ്ഥാനം നേടിയ ടാബ്‌ളോയുടെ സംവിധായകന്‍ ജേക്കബ് കുയിലാടന്‍ പ്രതികരിച്ചതിങ്ങനെ.

റീജണല്‍ കലാമേളയിന്‍ മത്സരിക്കാന്‍ പേര് കൊടുത്തു എന്നതിനപ്പുറം ഒന്നും നടന്നിരുന്നില്ല. പേര് കൊടുത്ത സ്ഥിതിക്ക് മത്സരിക്കണം എന്ന ചിന്ത വന്നതുതന്നെ

ടോമി കോലഞ്ചേരി

കലാമേളയുടെ രണ്ട് ദിവസം മുമ്പാണ്. പരിമിതികള്‍ ധാരാളം ഉണ്ടായിരുന്നു എങ്കിലും പതിവില്‍ നിന്നും വ്യത്യസ്തമായ

ജിജി ജേക്കബ്ബ്‌

ഒരിനമായിരുന്നു മനസ്സില്‍ ആഗ്രഹിച്ചിരുന്നത്. യേശുക്രിസ്തുവിനു ശേഷവും എന്നാല്‍ അതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതുമായ ഒരു വിഷയമാകണം അവതരിപ്പിക്കാന്‍. അങ്ങനെയിരിക്കുന്ന സമയത്താണ് പത്രോസിനെ തലകീഴായി കുരിശില്‍ തറയ്ക്കുന്ന ചിത്രം മനസ്സില്‍ തെളിഞ്ഞു വന്നത്. പത്രോസിനെ തലകീഴായിട്ടാണ് കുരിശില്‍ തറച്ചു കൊന്നത് എന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും ചിത്രകാരന്മാരുടെ ഭാവനയില്‍ വരച്ച ചിത്രങ്ങള്‍ സമൂഹത്തില്‍ വിരളമാണുതാനും. അതു കൊണ്ടു തന്നെ ഒരു മത്സരത്തിന് പറ്റിയ വിഷയമാണെന്നു തോന്നി. അപ്പോള്‍ തന്നെ ഞങ്ങളുടെ അച്ചന്‍ ഫാ. മാത്യൂ മുളയോലിയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. വളരെ പോസിറ്റീവായിട്ടുള്ള ഒരു മറുപടിയാണ് അദ്ദേഹം ഞങ്ങള്‍ക്ക് തന്നത്. പിന്നീട് നടന്നതെല്ലാം പെട്ടെന്നായിരുന്നു. റീജിയണല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‌ക്കെ നേരില്‍ കണ്ട സുഹൃത്തുക്കളെ കൂട്ടി മത്സരിക്കാന്‍ പാകത്തിന് ഒരു ദൃശ്യവിഷ്‌ക്കാരം. അത് റീജിയണില്‍ അവതരിപ്പിച്ചു. ഒന്നാമതെത്തുകയും ചെയ്തു.

രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള ആത്മവിശ്വാസമായിരുന്നു റീജിയണിലെ വിജയം. തല കീഴായി കുരിശില്‍ തൂക്കിക്കൊന്ന വി.

ഡെന്നീസ് ചിറയത്ത്‌

പത്രോസിന്റെ മരണം ചുരുക്കം ചില ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളിലെ രൂപ സാദൃശ്യങ്ങളോട് ചേരുന്ന വ്യക്തികളെ കണ്ടു പിടിക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. അതിന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. ഞങ്ങളുടെ ഇടവകയിലെ കലാകാരന്മാര്‍

സ്വീറ്റി രാജേഷ്‌

തന്നെ മുന്നോട്ട് വന്നു. ഏഴ് പേര്‍ ഈ കലാസൃഷ്ടിയില്‍ അണി ചേര്‍ന്നു. പിന്നെ കുറച്ച് റിഹേഴ്‌സലുകള്‍ ആവശ്യമായി വന്നു. അതുപോലെ കോസ്റ്റൂമും. ഇതെല്ലാം ഞങ്ങളുടെ പള്ളിയില്‍ ഫാ. മാത്യൂ മുളയോലിയുടെ സഹായത്താല്‍ നടന്നു. ഒടുവില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലാത്സവത്തില്‍ കര്‍ത്താവിനു ശേഷം കര്‍ത്താവിനു വേണ്ടി തലകീഴായി കുരിശില്‍ മരിച്ച പത്രോസിനെ ഞങ്ങള്‍ അവതരിപ്പിച്ചു. ഒന്നാമതും എത്തി.

വളരെ വ്യത്യസ്തമായ ഒരു ചിന്ത. ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ കലാരൂപങ്ങളായപ്പോള്‍ അതില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത്, എന്തിനും തയ്യാറായി നില്ക്കുന്ന ഒരു സമൂഹം ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ലീഡ്‌സില്‍ എന്നും തയ്യാറായി നില്ക്കുന്നുണ്ട് എന്നുള്ളതാണ്. അതിന് വ്യക്തമായ തെളിവാണ് മണിക്കൂറുകള്‍ അവശേഷിക്കെ മനസ്സില്‍ വന്ന ചിന്തകളില്‍ നിന്ന് ഉടലെടുത്ത ഈ ടാബ്ലോ. അതില്‍ കഥാപാത്രങ്ങളായ കലാകാരന്മാരെ പ്രിയ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താതെ പോകുന്നതും ശരിയല്ല. ഇത് രൂപതയുടെ കീഴിലുള്ള മറ്റ് മിഷനുകള്‍ക്ക് പ്രചോതനമാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ജോയിസ് മുണ്ടെയ്ക്കല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്.
രൂപതാധ്യക്ഷന്റെ മുഴുവന്‍ സമയ സാമീപ്യം, ആയിരത്തി ഇരുന്നൂറോളം മത്സരാര്‍ത്ഥികള്‍, സത്യസന്ധമായ വിധി നിര്‍ണ്ണയം,

ജോജി കുബ്‌ളന്താനം

അയ്യായിരത്തോളം വരുന്ന പ്രേക്ഷകര്‍, പതിനൊന്ന് സ്റ്റേജുകള്‍, ദിവസം നീണ്ട് നിന്ന പ്രാത്ഥനാ ശുശ്രൂഷകളും ദിവ്യബലിയും, കൃത്യമായ സമയനിഷ്ട, ഭക്ഷണക്രമീകരണങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഏറ്റവുമൊടുവില്‍ അടുത്ത വര്‍ഷത്തിലെ ബൈബിള്‍ കലോത്സവത്തിന്റെ പ്രഖ്യാപനവും.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ദൂരക്കാഴ്ച സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ പ്രധാന ഘടകമാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ബ്ലാക്ക് ഫ്രൈഡേ എത്തിയിട്ടില്ല. എന്നാൽ അതിനുമുമ്പേ ആ ദിനത്തെപ്പറ്റിയുള്ള ആകാംഷകൾ വാനോളം ഉയർന്നിരിക്കുകയാണ്. ഈ വർഷം നവംബർ 29നാണ് ബ്ലാക്ക് ഫ്രൈഡേ. ഒരു ദിനം കൂടി ശേഷിക്കെ ബ്ലാക്ക് ഫ്രൈഡേ വില്പനകളും വിലകുറവുകളും ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. പ്രധാനമായും വിമാന കമ്പനികൾ തന്നെ ‘ഡിസ്‌കൗണ്ടുകൾ’ നൽകാൻ തുടങ്ങിക്കഴിഞ്ഞു. വിലകുറഞ്ഞ യാത്രയാണ് ഇതിലൂടെ സാധ്യമാകുന്നത്. 2020 ൽ യൂറോപ്പിലേക്ക് ഒരു യാത്ര നടത്താമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എമിറേറ്റ്സ്, ഖത്തർ എയർവേസ്, അയർലണ്ടിലെ എയർ ലിംഗസ്, സ്കാൻഡിനേവിയൻ എയർലൈൻസ് എന്നീ ഭൂഖണ്ഡത്തിലുടനീളമുള്ള സ്ഥലങ്ങളിലേക്ക് വളരെ കുറഞ്ഞ നിരക്കിൽ യാത്രകൾ വാഗ്ദാനം ചെയ്യുന്നു.

എമിറേറ്റ്സിന്റെ ഏറ്റവും വിലകുറഞ്ഞ ഡീലുകൾ തുടങ്ങുന്നത് 499 ഡോളർ മുതലാണ്. നവംബർ 27 മുതൽ നവംബർ 30 വരെയാണ് ഈ ഓഫർ. ബോസ്റ്റൺ, ഹ്യൂസ്റ്റൺ, ലോസ്റ്റ്‌ ആഞ്ചലസ്‌, ന്യൂയോർക്, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ, വാഷിംഗ്ടൺ ഡുള്ളസ് തുടങ്ങി പല ഹബ്ബുകളിൽ നിന്നും വിമാനങ്ങൾ ലഭ്യമാണ്.


ഖത്തർ എയർവേസ്‌ അതിന്റെ 10 യുഎസ് ഹബ്ബുകളിൽ നിന്നും അഡ്‌ലെയ്ഡ്, ഡാ നാങ് , ബാലി , നെയ്‌റോബി, പെർത്ത് , ടിബിലിസി എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര യാത്രകളിൽ 150 ഡോളർ വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ ബിസിനസ് ക്ലാസ്സ്‌ സ്യൂട്ടുകളിൽ മികച്ച സൗകര്യങ്ങളോടൊപ്പം ബ്ലാക്ക് ഫ്രൈഡേ വിൽപ്പന സമയത്ത് അവിടെ 300 ഡോളർ വരെ കിഴിവും നൽകുന്നു. കൂടാതെ ബാങ്കോക്ക് , ജോഹന്നാസ്ബർഗ്, മെൽബൺ , കെയ്‌റോബി എന്നിവിടങ്ങളിലേക്കുള്ള യാത്രയിലും ഈ ഓഫർ ലഭ്യമാണ്. ഡിസംബർ 1 വരെ വില്പന ഉണ്ട്. qatarairways.com ൽ കയറി നിങ്ങൾക്ക് ബുക്ക്‌ ചെയ്യാവുന്നതാണ്.

സ്കാൻഡിനേവിയൻ എയർവേസ് ആണ് വ്യത്യസ്ത ഡീലുകൾ മുന്നോട്ട് വയ്ക്കുന്നത്. പൊതുവെ വിലക്കുറവ് നൽകുന്ന കമ്പനിയാണിത്. എല്ലാ യുഎസ് ഹബ്ബുകളിൽ നിന്നും ലണ്ടൻ, പാരീസ്, ഏതെൻസ്, ബാർസിലോണ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ 449 ഡോളറിനു താഴെ ലഭ്യമാണ്. നവംബർ 26 മുതൽ ഡിസംബർ 5 വരെയാണ് ഈ ഓഫർ. ജനുവരി 8 മുതൽ മെയ്‌ 14 വരെ എയർലൈൻസിന്റെ ഗോ ലൈറ്റ് ഫെയർ ക്ലാസ്സിൽ സഞ്ചരിക്കുന്നതാണ് ഉചിതം.

എയർ ലിംഗസിന്റെ ഓഫർ നവംബർ 26 മുതൽ ഡിസംബർ 3 വരെയാണ്. 100 ഡോളർ വരെ യാത്ര നിരക്കിൽ ഇളവുണ്ട്. യൂറോപ്പ്, ഡബ്ലിൻ, റോം, ലിസ്ബൺ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ ഈ ഓഫർ വർധിക്കും.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വെസ്റ്റ് സസെക്സ് : കാത്തിരിപ്പിന് വിരാമം…105മില്യൺ പൗണ്ട് സെൽസി ദമ്പതികൾക്ക് സ്വന്തം. യൂറോമില്യൺസ് ജാക്ക്പോട്ട് വിജയികൾ രംഗത്ത്. വെസ്റ്റ് സസെക്സിൽ നിന്നുള്ള സ്റ്റീവ് തോംസൺ (42), ഭാര്യ ലെങ്ക (41) എന്നിവരാണ് ഈ വർഷം യുകെയിൽ ആറാമത്തെ ജാക്ക്‌പോട്ട് സമ്മാന ജേതാക്കളായതെന്ന് ഓപ്പറേറ്റർ കാമലോട്ട് അറിയിച്ചു. തോംസൺ ഒരു ബിൽഡർ ആണ്. ഭാര്യ ലെങ്ക ഒരു കടയിൽ ജോലിചെയ്യുന്നു. ദേശീയ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പിന്റെ 25-ാം വാർഷികമായ നവംബർ 19 ന് അവരുടെ ടിക്കറ്റ് 105,100,701.90 പൗണ്ട് നേടി. 8, 10, 15, 30, 42 എന്നിവയാണ് വിജയിച്ച നമ്പറുകൾ ഒപ്പം ലക്കി സ്റ്റാർ നമ്പറുകൾക്കായി 4 ഉം 6 ഉം തിരഞ്ഞെടുത്തു.

താൻ വിജയിച്ചെന്ന് മനസ്സിലായപ്പോൾ ഒരു ഹൃദയാഘാതം ഉണ്ടായ അനുഭവം ആയിരുന്നുവെന്ന് തോംസൺ പറഞ്ഞു. ഔദ്യോഗിക സമ്മാനദാന ചടങ്ങിൽ ചെക്ക് കൈമാറുകയുണ്ടായി. ഇതെന്റേതാണെന്നെ കരുതുന്നുവെന്ന് തോംസൺ സന്തോഷവാനായി പറഞ്ഞു. പുതിയ വസ്ത്രം വാങ്ങിയെന്നും ഹെയർകട്ട്‌ നടത്തിയെന്നും അദ്ദേഹം സമ്മതിച്ചെങ്കിലും ഇതുവരെ വലിയ വാങ്ങലുകളൊന്നും നടത്തിയിട്ടില്ലെന്നും തോംസൺ വെളിപ്പെടുത്തി. സമ്മാനം നേടിയെങ്കിലും ഉടനെ ജോലി ഉപേക്ഷിക്കാൻ ഉദ്ദേശ്യം ഇല്ലെന്നാണ് തോംസൺ അറിയിച്ചത്. സെൽസി പ്രദേശത്ത് തന്നെ താമസിക്കാനാണ് തങ്ങൾ പദ്ധതിയിട്ടിരിക്കന്നതെന്നും പണം സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കിടുമെന്നും ദമ്പതികൾ അറിയിച്ചു. അതോടൊപ്പം സമൂഹത്തിനായി നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഒപ്പം തന്റെ കുടുംബം ഒരു നല്ല ക്രിസ്മസിനായി കാത്തിരിക്കുകയാണെന്ന് തോംസൺ പറഞ്ഞു.

അനീറ്റ സെബാസ്റ്റ്യൻ , മലയാളം യുകെ ന്യൂസ് ടീം 

യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൽക്കരിയിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിൽ വൻ പ്രതിസന്ധി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ വർഷങ്ങളായി ജോലിചെയ്യുന്ന തൊഴിലാളികൾ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരു നൂറ്റാണ്ടായി വൈദ്യുതി ഉൽപാദനത്തിൽ കൽക്കരി വ്യവസായം വലിയ പങ്ക് വഹിച്ചിരുന്നു. വികസിത രാജ്യങ്ങളായ യുകെ , അമേരിക്ക, സൗത്ത് കൊറിയ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ ഉൽപാദനത്തിൽ ഉള്ള വലിയ കുറവ് ഈ മേഖലയിലെ തകർച്ച സൂചിപ്പിക്കുന്നു. മറ്റ് രീതികളിലൂടെ ചെറിയ ചിലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്നതുകൊണ്ട് തന്നെ കൽക്കരി യിലൂടെയുള്ള വൈദ്യുതി ഉത്പാദനത്തിനുള്ള സ്വീകാര്യത കുറയുന്നു. മുൻ വർഷങ്ങളിൽ വൈദ്യുതി ഉത്പാദനത്തിൽ അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ കുറവ് അനുഭവപ്പെട്ടെങ്കിലും ചൈനയിൽ ഉൽപാദനം കൂടിയിരുന്നു. എന്നാൽ ഇത്തവണ ഇന്ത്യയിലും ചൈനയിലും ഉൽപ്പാദനത്തിൽ കുറവ് നേരിട്ടു. ഇതിൽ ചൈനയിലെ അവസ്ഥ രൂക്ഷമാണ്. ചൈനയിലെ വൈദ്യുതിയുടെ ആവശ്യകത 6.7 % നിന്നും 3% ലേക്ക് കുറഞ്ഞു. ഇത്തവണത്തെ കണക്കനുസരിച്ച് കൽക്കരി പ്ലാന്റുകളുടെ കളുടെ ഉപയോഗം 49 % മാത്രമാണ്.


കാറ്റാടി പാടങ്ങൾക്കും സോളാർ പ്ലാന്റുകൾക്കുമായുള്ള 2019ലെ ചൈനീസ് പദ്ധതികൾ 2020 -ൽ -പൂർത്തിയാകുമ്പോൾ കൽക്കരി പ്ലാന്റുകൾ വലിയ തിരിച്ചടി നേരിടും. യു.എസ്. കൽക്കരി വ്യവസായത്തിന്റെ വീണ്ടെടുപ്പിനായി പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ശ്രമങ്ങൾ നടത്തിയെങ്കിലും ഏറ്റവും കുറവ് ഉല്പാദനം അമേരിക്കയിലാണ്. കണക്കുകൾ പ്രകാരം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കൽക്കരിയിലൂടെയുള്ള വൈദ്യുതി ഉൽപാദനം കൂടുതലാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ ഉൽപാദനത്തിൽ വർദ്ധനവുണ്ടെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ആവശ്യകത കുറവാണ്.

ഹാനോയ്∙ ബ്രിട്ടനിൽ ശീതീകരിച്ച ട്രക്കിൽ നിന്നു മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ എല്ലാവരും വിയറ്റ്നാം സ്വദേശികളാണെന്ന് ഏകദേശ സ്ഥിരീകരണം. ഇവരിൽ 16 പേരുടെ മൃതദേഹം ബുധനാഴ്ച രാവിലെ വിയറ്റ്നാമിലെത്തിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ 23ന് ലണ്ടന് 20 കിലോമീറ്റര്‍ അകലെ ഗ്രേയ്‌സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു നിർത്തിയിട്ടിരുന്ന ട്രക്കിൽ നിന്നാണ് 39 മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരിച്ചവരിൽ 31 പുരുഷന്മാരും എട്ടു വനിതകളുമുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ചൈന സ്വദേശികളാണെന്നു കരുതിയെങ്കിലും പിന്നീടാണ് വിയറ്റ്നാമിൽ നിന്നുള്ളവരാണു മരിച്ചവരിലേറെയുമെന്നു കണ്ടെത്തിയത്. കണ്ടെയ്നറില്‍ തണുത്തു മരവിച്ചായിരുന്നു എല്ലാവരുടെയും മരണം. മനുഷ്യക്കടത്ത് കേസില്‍ നിലവിൽ അന്വേഷണം തുടരുകയാണ്. ഐറിഷ്–ബ്രിട്ടിഷ് പൊലീസ് സംയുക്തമായാണ് അന്വേഷണം.

വിയറ്റ്നാം എയർലൈൻസിന്റെ വിമാനത്തിലാണ് 19 മൃതദേഹങ്ങളും ലണ്ടനിൽ നിന്ന് ഹാനോയിലെ നോയി ബായി വിമാനത്താവളത്തിൽ എത്തിച്ചത്. ഇവിടെ കാത്തുനിന്ന ആംബുലൻസുകളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മൃതദേഹങ്ങൾ മാറ്റി. മധ്യ വിയറ്റ്നാമിലെ മൂന്ന് പ്രവിശ്യകളിൽ നിന്നുള്ളവരാണ് 16 പേരും. ആഴ്ചകളായി മൃതദേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ബന്ധുക്കൾ. ‘താങ്ങാനാകാത്ത സങ്കടമുണ്ട്. പക്ഷേ ഒടുവിൽ എന്റെ മകൻ മടങ്ങിവരുന്നുവെന്ന സന്തോഷമുണ്ട്…’ ഗദ്ഗദകണ്ഠനായി ങുയേൻ ഡിൻ ജിയ എന്ന പിതാവ് പറയുന്നു. ഇദ്ദേഹത്തിന്റെ മകൻ ങുയേൻ ഡിൻ ലുവോങ് അപകടത്തിൽ മരിച്ചിരുന്നു.

ങേ ആൻ പ്രവിശ്യയിലേക്കാണ് അഞ്ചു മൃതദേഹങ്ങൾ എത്തിച്ചത്. ഹാ ടിൻ, ക്വാങ് ബിൻ പ്രവിശ്യകളിൽ നിന്നുള്ളവരാണ് ശേഷിക്കുന്ന 10 പേർ. അപകടത്തിൽ മരിച്ച മറ്റുള്ളവരുടെ ബന്ധുക്കളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. മറ്റു മൃതദേഹങ്ങളും വരുംനാളുകളിൽ എത്തുമെന്ന് വിയറ്റ്നാം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ കൃത്യമായ ദിവസം പറഞ്ഞിട്ടില്ല. അതിനിടെ മൃതദേഹം വിയറ്റ്നാമിലെത്തിക്കാൻ സർക്കാർ തലത്തിൽ സംവിധാനമുണ്ടായില്ല എന്നതു വിവാദമായിട്ടുണ്ട്.

മൃതദേഹം എത്തിച്ചതിന്റെ പേരിൽ വൻ തുകയാണ് അധികൃതർക്കു നൽകേണ്ടി വരിക. സർക്കാർ മുന്നോട്ടു വച്ചത് രണ്ടു സാധ്യതകളായിരുന്നു. ചിതാഭസ്മമായി തിരികെ എത്തിക്കണമെങ്കിൽ ഏകദേശം 1.25 ലക്ഷം രൂപ നൽകുക, മൃതദേഹം ശവപ്പെട്ടിയിൽ ഭദ്രമായി എത്തിക്കണമെങ്കില്‍ രണ്ടു ലക്ഷവും. വിയറ്റ്നാം സർക്കാർ നിർദേശിച്ചത് ചിതാഭസ്മമായി കൊണ്ടുവരാനായിരുന്നു. എന്നാൽ പരമ്പരാഗത രീതിയിൽ മൃതദേഹം സംസ്കരിക്കാൻ ആഗ്രഹിക്കുന്നവരായതിനാൽ ഭൂരിപക്ഷം പേരും ചിതാഭസ്മം വേണ്ടെന്നു പറയുകയായിരുന്നു. സർക്കാർ നടപടി ബന്ധുക്കൾക്കിടയിൽ വൻ അമർഷത്തിനുമിടയാക്കി.

 

തുടർന്ന് ആദ്യഘട്ടത്തിൽ സർക്കാർ പണം നൽകാമെന്നേറ്റു. ഇതു പിന്നീട് തിരിച്ചടയ്ക്കണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടനിലേക്ക് കടക്കാൻ മക്കൾക്കും ബന്ധുക്കൾക്കുമെല്ലാം വേണ്ടി ഇതിനോടകം വൻ തുക കടം വാങ്ങിയ കുടുംബങ്ങൾ, പ്രിയപ്പെട്ടവരുടെ മുഖം അവസാനമായൊന്നു കാണാൻ വീണ്ടും വൻതുക മുടക്കേണ്ട അവസ്ഥയാണ്. ഈ കടം എങ്ങനെ തിരിച്ചടയ്ക്കുമെന്നു പോലും പലർക്കും അറിയില്ല. 15നും 44നും ഇടയിൽ പ്രായമുള്ളവരാണു മരിച്ചവരെല്ലാം. ഹയ്ഫോങ്, ഹയ് ഡുവോങ്, ഹ്യു പ്രവിശ്യകളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് ഇനി എത്താനുള്ളത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സർച്ചാർജ് ഉയർത്തുന്നത് ജീവനക്കാർ ഇല്ലാത്ത അവസ്ഥയിൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ തിരിച്ചടിയാകുമെന്ന് മെഡിക്കൽ അസോസിയേഷൻ.

ഇപ്പോൾതന്നെ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് നേരിടുന്ന എൻ എച്ച് എസിനെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന തീരുമാനം ആണിത്. ബ്രിട്ടീഷുകാരുടെ ജീവൻ രക്ഷിക്കുന്ന വിദേശികളായ ജീവനക്കാർ വർഷം 625 പൗണ്ട് സർചാർജ് ആയി ഗവൺമെന്റിന് നൽകണം. ഈ യു സ്റ്റാഫ് അല്ലാത്തവർ ഹെൽത്ത് സർച്ചാർജ് നൽകുന്നത് ഇനിയും വർദ്ധിപ്പിക്കാൻ ഉള്ള തീരുമാനത്തിൽ ആണ് പ്രധാനമന്ത്രി. നാല് വർഷത്തിനുള്ളിൽ മൂന്നാമത്തെ വർധനവാണ് ഇത്. 400 പൗണ്ടിൽ നിന്നും 625 പൗണ്ട് ലേക്ക് സർച്ചാർജ് ഉയർത്തുമെന്നും, ബ്രെക്സിറ്റിനുശേഷം യുകെയുടെ പൗരന്മാർ അല്ലാത്ത ഇ യു ഉൾപ്പെടെ മുഴുവൻ പ്രവാസി ജോലിക്കാർക്കും ഇത് ബാധകമാകും എന്നും കൺസർവേറ്റീവ് പാർട്ടി അറിയിച്ചിരുന്നു..

ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും ഉൾപ്പെടെ പങ്കാളിയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ആയി ബ്രിട്ടണിൽ എത്തി ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ നിരവധിയാണ്. അങ്ങനെയുള്ളവർ വർഷം 2500 പൗണ്ട് ഗവൺമെന്റിന് നൽകേണ്ടിവരും. ഒരു ലക്ഷത്തിലധികം ഒഴിവുകൾ നിലനിൽക്കെ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ആരോഗ്യമേഖലയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന് ബ്രിട്ടണിൽ നാലുലക്ഷത്തോളം വരുന്ന നേഴ്സുമാരുടെ നേതാവ് പറഞ്ഞു. മനുഷ്യത്വമില്ലാത്ത ഇത്തരം നടപടികൾക്കെതിരെ ആരോഗ്യ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഈ നടപടി കൂടുതൽ വോട്ടുകൾ നേടാനുള്ള തന്ത്രം ആണെങ്കിൽ പോലും കൺസർവേറ്റീവ് പാർട്ടി ഇമിഗ്രേഷൻ മേഖലയിൽ എത്രമാത്രം അജ്ഞരാണ് എന്ന വെളിപ്പെടുത്തലാണ് ഇതിലൂടെ ലഭിക്കുന്നതെന്ന്, ബി എം എ റൂളിങ് കൗൺസിൽ ചെയർമാൻ ഡോക്ടർ ചാന്ദ് നാഗ്പോൾ പറഞ്ഞു. പ്രവാസികൾ മറ്റുള്ളവരെപ്പോലെ ടാക്സ് നൽകുന്നില്ല എന്നതാണ് പ്രശ്നം എങ്കിൽ കൂടിയും ഈ പ്ലാനിന് കീഴിൽ അവർ രണ്ട് ഇരട്ടിയിലധികം പണം നൽകുന്നുണ്ട്. നഴ്സുമാരുടെ വാർഷികവരുമാനം തന്നെ ഏകദേശം ഇരുപത്തി മൂവായിരത്തി 23, 137 പൗണ്ട് ആണെന്ന് ഇരിക്കെ ഈ തിരിച്ചടി കനത്തതാണ്. രണ്ട് വർഷത്തിനിടെ രണ്ടാം തവണയും സർച്ചാർജ് കൂട്ടുന്നത് പ്രവാസികൾക്ക് നേരെയുള്ള കനത്ത ആഘാതം മാത്രമല്ല എൻഎച്ച്എസ് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ മറച്ചുവെക്കാനുള്ള ബുദ്ധിപൂർവമായ നീക്കം കൂടിയാണെന്ന് പ്രവാസി ക്ഷേമ വകുപ്പിന്റെ പബ്ലിക് അഫയേഴ്സ് ആൻഡ് ക്യാമ്പയിൻ മാനേജറായ മിന്നി റഹ്മാൻ പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കാനഡ : കാനഡയിലെ ഏറ്റവും വലിയ ബാങ്ക് ആയ റോയൽ ബാങ്ക് ഓഫ് കാനഡ (ആർ ബി സി) ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആരംഭിക്കുന്നു. ‘ദി ലോജിക്കിൽ ‘ വന്ന റിപ്പോർട്ട്‌ പ്രകാരം ആർബിസി ഒരു ഡിജിറ്റൽ കറൻസി പ്ലാറ്റ്ഫോം ഉയർത്താനുള്ള തീരുമാനത്തിലാണ്. ഈ സേവനം ബാങ്കിന്റെ 16 മില്യൺ ഉപഭോക്താക്കൾക്ക് വേണ്ടി ലഭ്യമാക്കാൻ ആർബിസി ഒരുങ്ങുന്നു. ഡിജിറ്റൽ കറൻസി ആയ ബിടിസി, ഇടിഎച്ച് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നിക്ഷേപണവും വ്യാപാരവും നടത്താം എന്ന് കോളമിസ്റ്റായ പോയില്ലേ ഷ്വാർട്സ് പറയുന്നു. ക്രിപ്റ്റോകറൻസി ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള അവസരവും ബാങ്ക് നൽകി. ക്രിപ്‌റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ഫലപ്രാപ്തിയിലെത്തിയാൽ അത്തരം സേവനങ്ങൾ നൽകുന്ന രാജ്യത്തെ ആദ്യത്തെ ധനകാര്യ സ്ഥാപനമായിരിക്കും കനേഡിയൻ ബാങ്ക്.

 

ആർബിസിയും പേറ്റന്റ് അവകാശങ്ങൾക്ക് വേണ്ടി അപേക്ഷിക്കുമെന്ന് വക്താവ് ജീൻ ഫ്രാങ്കോയിസ് ഥിബൌല്ത് അറിയിച്ചു. ആർ‌ബി‌സിക്ക് അതിന്റെ പോർട്ട്‌ഫോളിയോയിൽ ഏകദേശം 27 ബ്ലോക്ക്ചെയിൻ അധിഷ്ഠിത പേറ്റന്റുകൾ ഉണ്ട്. ക്രിപ്റ്റോ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട നാല് പുതിയ പേറ്റന്റുകളുമുണ്ട്. ക്രിപ്റ്റോഗ്രാഫിക് ഇടപാടുകൾ സ്ഥിരീകരിക്കാൻ സമയമെടുക്കുമെന്ന് പേറ്റന്റിൽ പറയുന്നു. ഒപ്പം വ്യക്തിഗത ഉപയോക്താക്കൾക്ക്, ക്രിപ്റ്റോഗ്രാഫിക് കീകൾ കൈകാര്യം ചെയ്യുന്നതും അത് ഉപയോഗിച്ച് ഇടപാട് നടത്തുന്നതും ഒരു വെല്ലുവിളിയാകും എന്നും പറയുന്നു. ചില ഉപകരണങ്ങളിൽ അത് സപ്പോർട്ട് ചെയ്തില്ലെന്നും വരാം. ബ്ലോക്ക്‌ചെയിൻ ഒരു പുതിയ സാങ്കേതികവിദ്യയാണെന്ന് ആർബിസിയുടെ സിഇഓ ഡേവിഡ് മക്കെ പറഞ്ഞിരുന്നു. ആർബിസിയുടെ മറ്റൊരു റിപ്പോർട്ടിൽ ബ്ലോക്ക്‌ചെയിൻ അസറ്റിനെ കുറിച്ചുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടികാണിക്കുന്നു. എന്നാൽ ക്രിപ്റ്റോകറൻസിയുടെ സാധ്യതകൾ ഇപ്പോൾ ഏറെയാണ്.

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ജർമ്മനി :- ഈസ്റ്റ് ജർമനിയിലെ ഡ്രെസ്ഡനിലുള്ള മ്യൂസിയത്തിൽ നിന്നും വിലമതിക്കാനാവാത്ത ഡയമണ്ട് ആഭരണങ്ങൾ മോഷണം പോയി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നിൽ നിന്നാണ് ആഭരണം മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഓരോന്നിനും 37 ഭാഗങ്ങൾ വീതമുണ്ട്. മോഷ്ടിച്ചിരിക്കുന്നവർ ആഭരണങ്ങൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത അധികമാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. 1723 -ൽ സാക്സണിന്റെ ഭരണാധികാരിയായിരുന്ന അഗസ്റ്റസ് ആണ് ഈ മ്യൂസിയം പണികഴിപ്പിച്ചത്. ലോകത്തിലെ തന്നെ പുരാതനമായ മ്യൂസിയങ്ങളിൽ ഒന്നാണ് ഇത്.


10 സെറ്റ് വജ്രാഭരണങ്ങളുള്ളതിൽ, മൂന്ന് സെറ്റുകൾ ആണ് മോഷണം പോയിരിക്കുന്നതെന്ന് ഡ്രെസ്ഡെൻ സ്റ്റേറ്റ് മ്യൂസിയം ഹെഡ് മാരിയോൻ അക്കർമാൻ രേഖപ്പെടുത്തി. ഗ്രീൻ വോൾട്ടിൽ നിന്നും നഷ്ടപ്പെട്ട ഇവയ്ക്കൊപ്പം, കുറച്ചധികം റൂബി, എമറാൾഡ്, സഫെയർ പോലുള്ള രത്നങ്ങളും ഉണ്ട്. ഗ്രൗണ്ട് ഫ്ളോറിലെ ഒരു ജനലിന്റെ ഇരുമ്പ് കമ്പി വളച്ച്, ഗ്ലാസ് പൊട്ടിച്ചതിനുശേഷം ആണ് കള്ളന്മാർ അകത്തുകടന്നത് എന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ഫൂട്ടേജിൽ ഇരുട്ടിൽ രണ്ടുപേരെ മാത്രമാണ് കാണുന്നത്. എന്നാൽ കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

നഷ്ടപ്പെട്ട ആഭരണങ്ങളുടെ അടിസ്ഥാന വിലയേക്കാൾ ഉപരിയായി, അതിന്റെ സാംസ്കാരിക പ്രാധാന്യം ആണ് വിലമതിക്കാനാവാത്തത് എന്ന് മിസ് അക്കർമാൻ രേഖപ്പെടുത്തി. ഏകദേശം 855 മില്യൻ പൗണ്ടോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. പ്രതികളെ കണ്ടുപിടിക്കാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന് പോലീസ് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍വച്ച് മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ തൊഴില്‍ ഉടമയുടേയോ, സ്‌പോണ്‍സറുടെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള നോര്‍ക്കയുടെ പദ്ധതി നടത്തിപ്പിന് എയര്‍ ഇന്ത്യയുമായി ധാരണയായി. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍ഗോയുമാണ് ധാരണാപത്രത്തില്‍ ഒപ്പവച്ചത്.

വിദേശ രാജ്യങ്ങളില്‍ മരണപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം ലഭിക്കാതെവരികയും ചെയ്യുന്ന സാഹചര്യങ്ങളില്‍ നിരാലംബര്‍ക്ക് ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന മൃതദേഹം നോര്‍ക്ക റൂട്ട്സിന്റെ നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളില്‍ സൗജന്യമായി എത്തിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫാറവും  വിശദവിവരങ്ങളും നോര്‍ക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org -ല്‍ ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കാള്‍ സേവനം), നമ്പരുകളില്‍ നിന്നും ലഭിക്കും.

Copyright © . All rights reserved