Main News

ഷിബു മാത്യൂ
ചിത്രങ്ങള്‍. ജിമ്മി മൂലംകുന്നം

ബര്‍മ്മിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനത്തിന് ബര്‍മ്മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരശ്ശീല വീണു. രാവിലെ ഒമ്പത് മണിക്ക് രജിസ്‌ട്രേഷനനോട് കൂടി ആരംഭിച്ച വനിതാ സമ്മേളനം പത്ത് മണിക്ക് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രൂപതയുടെ വികാരി ജനറാളന്മാര്‍, വൈദീക ശ്രേഷ്ഠര്‍, സന്യസ്തര്‍, വിമന്‍സ് ഫോറം രൂപത റീജിയണല്‍ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
രൂപതയുടെ എട്ട് റീജിയണില്‍ നിന്നുമായി ആയിരക്കണക്കിന് വനിതകളാണ് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനത്തിന് എത്തിയത്.
ബര്‍മ്മിംഗ്ഹാം അതിരൂപതയ പ്രതിനിധീകരിച്ച് മോണ്‍. ഡാനിയേല്‍മക് ഹഗ് സമ്മേളനത്തില്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രയോക്താവും പ്രഭാഷകയുമായ റെവ. ഡോ. ജോവാന്‍ ചുങ്കപുര ക്ലാസ്സെടുത്തു. 11.45ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടന്നു ഇരുപത്തഞ്ചോളം വൈദീകര്‍ വിശുദ്ധ ബലിയ്ക്ക് സഹകാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ നൂറ്റിയിരുപത്തഞ്ചോളം പേരടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷകള്‍ നയിച്ചു. ഭക്തിനിര്‍ഭരമായ ദിവ്യബലിക്ക് ശേഷം ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്ക് സാംസ്‌ക്കാരിക പരിപാടികള്‍ ആരംഭിച്ചു. രൂപതയുടെഎട്ട് റീജിയണില്‍ നിന്നുമായി കണ്ണഞ്ചിപ്പിക്കുന്ന വിവിധ തരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറി. 3.30 ന് രൂപതയുടെ പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ടമായ ദമ്പതീ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിച്ചു. വിവാഹത്തിന്റെ 25, 40, 50 വര്‍ഷ ജൂബിലി ആഘോഷിക്കുന്നവര്‍ ഒരുമിച്ചുകൂടി പിതാവിനോടൊപ്പം തിരി തെളിയ്ച്ചു. മുന്‍കൂട്ടി നിശ്ചയിച്ചതിന്‍ പ്രകാരം കൃത്യം നാല് മണിക്ക് തന്നെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനത്തിന് തിരശ്ശീല വീണു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനത്തില്‍ പങ്കെടുത്തവരോടുള്ള മലയാളം യുകെ ന്യൂസിന്റെ രണ്ട് ചോദ്യങ്ങള്‍????

1. ഇന്നു നടന്ന അത്യധികം ആവേശപരമായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനം രൂപതയുടെ വളര്‍ച്ചയ്ക്ക് ഏതു തരത്തില്‍ ഗുണം ചെയ്യും?

2. എന്ത് സന്ദേശമാണ് ഈ സമ്മേളനം രൂപതയിലെ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്?

മലയാളം യുകെ ന്യൂസിന്റെ ഈ രണ്ടു ചോദ്യങ്ങളോട് പ്രതികരിച്ചവരുടെ ഉത്തരങ്ങളിലേയ്ക്ക്…

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വികാരി ജനറാള്‍ റെവ. ഫാ. ജിനോ അരീക്കാട്ട് പറഞ്ഞതിങ്ങനെ..


VG ഫാ. ജിനോ അരീക്കാട്ട്

രൂപത പറഞ്ഞത് ഇതാണ്. പാറമേല്‍ പണിയാന്‍ ദൈവം ആഗ്രഹിച്ചതു പോലെയാണ് കുടുംബത്തിലെ ഒരു സ്ത്രീ. അവള്‍ ആത്മീയമായി ശക്തയായാല്‍ അതിന്റെ മീതെ സഭ തന്നെ പണിയുവാന്‍ സാധിക്കും. സഭ പണിയപ്പെടുന്നത് പരിശുദ്ധാത്മാവിന്റെ പ്രവവര്‍ത്തനമാണ്. അതിന് തന്നെ തന്നെ സമര്‍പ്പിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഏറ്റവും വലിയ ഭാഗ്യമായി കരുതണം. സി. ജുവാന്‍ ചുങ്കപുര പറഞ്ഞതും ഇതു തന്നെയാണ്. ആത്മീയ കാര്യങ്ങളില്‍ നില്‍ക്കുന്ന ശ്രദ്ധ ഭൗതീക കാര്യങ്ങളിലും നമ്മെ ശക്തിപ്പെടുത്തും. ഏറ്റവും മനോഹരമായിട്ടു തന്നെ ആത്മീയ കാര്യങ്ങളോട് സഹകരിക്കുക. അതിന് സഹകരിക്കുമ്പോള്‍ അത് കുടുംബത്തിന് അനുഗ്രഹമായി ഭവിക്കും.

അതുപോലെ തന്നെ ഇന്ന് അവതരിക്കപ്പെട്ട സ്‌ക്കിറ്റുകളെല്ലാം നല്‍ക്കുന്നത് ഒരേ സന്ദേശമാണ്. ദേവാലയം പണിയുന്നത് ഭാഗ്യമാണ്. അതു കൊണ്ട് തന്നെ ദേവാലയങ്ങള്‍ ഇനിയും ഉയരണം. അതിന്റെ അല്‍ത്താരയുടെ ചുറ്റും കിടന്നുറങ്ങാന്‍ നമ്മള്‍ പഠിക്കണം. അതിനോട് നമ്മള്‍ ചേര്‍ന്നിരിക്കണം. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം പ്രോത്സാഹനം കിട്ടിയ കാര്യമാണിത്. അതുപോലെ ഈ വലിയ ജനപങ്കാളിത്തം ഒരു വലിയ പ്രതീക്ഷ നമുക്ക് നല്കുന്നുണ്ട്. വരുന്ന തലമുറയ്ക്കും കൈ എത്തിപ്പിടിക്കാവുന്ന ദൂരത്തിലാണ് നമ്മുടെ വിശ്വാസം എന്ന ഒരു വലിയ സന്ദേശമാണ് ഈ സമ്മേളനം നമുക്ക് നല്കുന്നത്. എല്ലാവരോടും സ്‌നേഹത്തില്‍ നന്ദി പറയുന്നു.

ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ വികാരി റെവ. ഫാ. മാത്യൂ മുളയോലിയുടെ വാക്കുകളില്‍ നിന്ന്..

റെവ. ഫാ. മാത്യൂ മുളയോലില്‍

ഇന്ന് നടന്ന വനിതാ സംഗമം കഴിഞ്ഞ് തിരിച്ച് പോകുന്ന സമയമാണ്. ലീഡ്‌സില്‍ നിന്നും പങ്കെടുത്ത വനിതാ ഫോറം അംഗങ്ങള്‍ സമ്മേളന നഗരിയിലേയ്ക്ക് പോയതിനേക്കാളും കൂടുതല്‍ ആവേശത്തിലാണ് തിരിച്ച് വരുന്നത്. കരണം ഇന്ന് അവിടെ നടന്ന ക്ലാസിന്റെയും അതുപോലെ മറ്റു പരിപാടികളുടെയും പശ്ചാത്തലത്തില്‍ ഇത് വളരെ മനോഹരമായ ഒന്നാണ് എന്നാണ് അവര്‍ വിലയിരുത്തുന്നത്. എനിക്ക് ഏറ്റവും പ്രധാനമായി തോന്നിയത്, സി. ജെവാന്‍ ചുങ്കപ്പുര നയിച്ച ക്ലാസ്സിന്റെ സന്ദേശം ഏകദേശം നമ്മുടെ രൂപതയുടെ ആയിരത്തിലധികം കുടുംബങ്ങളിലേയ്ക്ക് അമ്മമാരിലൂടെ കടന്നു ചെന്നു എന്നത് വിശ്വാസകൈമാറ്റവും അതുപോലെ തന്നെ കുടുംബത്തില്‍ അമ്മമാരുടെ ദൗത്യവും ഒന്നു കൂടി ഓര്‍മ്മപ്പെടുത്താന്‍ അവരെ ഒരിക്കല്‍ക്കൂടി സഹായിക്കുകയും ചെയ്തു എന്നതാണ്. അത് ഈ സമ്മേളനത്തിന്റെയും വനിതാ കൂട്ടായ്മയുടെയും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതു പോലുള്ള സംഗമങ്ങള്‍ തീര്‍ച്ചയായും ഇനിയും ഗുണപ്രദമായിരിക്കും എന്നതാണ് എന്റെ അഭിപ്രായം.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിമന്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യൂ പ്രതികരിച്ചതിങ്ങനെ..

ഒരു സ്ത്രീയ്ക്ക് സഭയിലുള്ള സ്ഥാനം അധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സ്ത്രീയില്‍ നിന്നാണ് സഭ രൂപം കൊണ്ടത്.


ജോളി മാത്യൂ. രൂപതയുടെ വനിതാ ഫോറം പ്രസിഡന്റ്‌

അതിന്റെ പ്രധാന്യം സഭ സ്ത്രീയ്ക്ക് കൊടുക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇന്ന് നടന്ന സമ്മേളനത്തിന്റെ വിജയം. കഠിനമായ അധ്വാനം, പ്രാര്‍ത്ഥന, അഭിവന്ദ്യ പിതാവിന്റെ ശക്തമായ സപ്പോര്‍ട്ട്, വൈദീകരുടെ സപ്പോര്‍ട്ട്, ഇതെല്ലാം ഇതിന്റെ പിന്നിലുണ്ട്. ആരംഭഘട്ടത്തില്‍ തന്നെ പലര്‍ക്കും ഇത് എങ്ങനെ ആയിത്തീരും എന്ന് സംശയം ഉണ്ടായിരുന്നു. ഒരു ഉത്തരം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഒരുമിച്ച് പ്രവര്‍ത്തിക്കാം. പ്രാര്‍ത്ഥിക്കാം, പരിശുദ്ധ അമ്മ പ്രവര്‍ത്തിക്കട്ടെ. നിരന്തരമായ പ്രാര്‍ത്ഥനയും ഉപവാസവും എല്ലാവരുടെ കൂട്ടായ്മ കൊണ്ടു മാത്രം നടന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. വന്നതിനേക്കാള്‍ സന്തോഷവതികളായി അവര്‍ തിരിച്ചുപോയി എന്ന് വിമന്‍സ് ഫോറത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ എന്നിക്ക് കാണുവാന്‍ സാധിച്ചു.

രൂപതയുടെ വനിതാ സമ്മേളനം മാഗ്‌നാവിഷന്‍ TV യിലൂടെ കണ്ട ജോളി സ്റ്റോക് ഓണ്‍ ട്രെന്റ്റില്‍ നിന്നും മലയാളം യു കെ ന്യൂസിനോട്..

ജോളി. സ്റ്റോക് ഓണ്‍ ട്രെന്റ്‌

ഡോ. സിസ്റ്റര്‍ ക്ലാസ്സെടുത്തത് മുഴുവന്‍ ഞാന്‍ വീഡിയോയില്‍ കണ്ടു. സിസ്റ്ററുടെ വാക്കുകള്‍ മുഴുവനും എന്റെ മനസ്സില്‍ കുറിച്ചിട്ടു. മാതാവിന്റെ സാന്നിധ്യം, ബൈബിളിന്റെ വില എല്ലാം വളരെ ഭംഗിയായി പറഞ്ഞു തന്നതില്‍ വളരെ സന്തോഷം. പഴമക്കാര്‍ പറയുന്നതുപോലെ, കുടുംബം നന്നായാല്‍ സമൂഹം നന്നാകും. സമൂഹം നന്നായാല്‍ ഇടവക നന്നാകും. ഇടവക നന്നായാല്‍ രൂപത നന്നാകും. അമ്മയാണ് കുടുംബത്തെ നയിക്കുന്നത്. പ്രത്യേകിച്ചും മക്കളെ വളര്‍ത്തുന്നതില്‍ അമ്മയുടെ സാന്നിധ്യം ഏറെയാണ്. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നതും പെരുമാറാന്‍ പഠിപ്പിക്കുന്നതും അമ്മയിലൂടെയാണ്. ഒരു സ്ത്രീയുടെ വില, മഹത്വം അത് എന്താണ് എന്ന് കൂടുതല്‍ അറിയുവാന്‍ സാധിച്ചു. ഇതു പോലുള്ള സമ്മേളനങ്ങള്‍ നിരന്തരം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. ഇതിന് രൂപം കൊടുത്ത സ്രാമ്പിക്കല്‍ പിതാവിനും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

ഞങ്ങള്‍, മലയാളം യുകെ കണ്ടതും കേട്ടതും ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ അഭിപ്രായപ്പെട്ടതും ഒന്നു തന്നെ.

വന്നതിനെക്കാള്‍ സന്തോഷവതികളായി അവര്‍ തിരിച്ചുപോയി….

ബ്രിട്ടീഷ് രാഷ്ട്ര തലവയായ എലിസബത്ത് രാജ്ഞി മരിച്ചെന്ന കിംവദന്തി പരന്നത് ബ്രിട്ടനിൽ രാഷ്ട്രീയ ഭൂകമ്പത്തിന് കാരണമായി. ബ്രിട്ടൻ ജനറൽ ഇലക്ഷന്റെ രാഷ്ട്രീയ ചൂടിൽ തിളച്ചുമറിയുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ഒരു വാർത്ത പരക്കാൻ ഇടയായത്. പതിവ് പരിശീലനത്തിന്റെ ഭാഗമായി റോയൽ നേവിയുടെ ഭാഗത്തിൽ നിന്നുള്ള ഒരു നീക്കമാണ് ഇത്തരത്തിലുള്ള ഒരു വാർത്തയ്ക്ക് കാരണമായത്. 93 വയസ്സായ എലിസബത്ത് രാജ്ഞി ഹൃദയാഘാതം മൂലം മരണമടഞ്ഞെന്നുള്ള കിംവദന്തിയാണ് ബ്രിട്ടനിൽ എമ്പാടും വാർത്തയായതും ചർച്ചയ്ക്കിടയായതും.

റോയൽ നേവിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗിബ്ബോ എന്ന് പേരുള്ള ഒരു ഉദ്യോഗസ്ഥൻ വാട്സാപ്പിലൂടെ അയച്ച സന്ദേശമാണ് ഇത്തരത്തിലുള്ള ഒരു വാർത്തയുടെ പ്രഭവകേന്ദ്രം. ഈ വാട്സാപ്പ് മെസ്സേജ് യെവിൽ‌ട്ടണിലുള്ള റോയൽ നേവിയുടെ എയർ സ്റ്റേഷനിലേക്ക് അയക്കാനിടയായതാണ് ഈ വാർത്ത പൊതു സമൂഹത്തിലേക്കെത്താൻ കാരണമായത്.

ഇത്തരത്തിലൊരു വാർത്ത പരക്കാൻ ഇടയായതിൽ റോയൽ നേവിയുടെ വക്താവ് ഖേദം പ്രകടിപ്പിച്ചു. ഇതൊരു പതിവ് പരിശീലനത്തിന് ഭാഗമായിരുന്നെന്നും, അത് പൊതു സമൂഹത്തിൽ തെറ്റിദ്ധാരണക്കിടയായതിലും പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിലും റോയൽ നേവിയുടെ വക്താവ് ഖേദം പ്രകടിപ്പിച്ചു. സമയാസമയങ്ങളിൽ ഇത്തരത്തിലുള്ള പരിശീലനങ്ങൾ നടക്കാറുണ്ടെന്ന് റോയൽ നേവിയുടെ വക് താവ് സ്ഥിരീകരിച്ചു.

റോയൽ നേവിയുടെ പതിവ് പരിശീലനത്തിന്റെ ഭാഗമായി ഉണ്ടായ ഇത്തരത്തിലുള്ള ഒരു വാർത്താ പരക്കാനിടയായതിനെ തുടർന്ന് ബക്കിങ്ഹാം പാലസ് എലിസബത്ത് രാജ്ഞി ജീവിച്ചിരിക്കുന്നണ്ടെന്നുള്ള പത്രക്കുറിപ്പ് ഇറക്കാനായിട്ട് നിർബന്ധിതരായി. എന്തായാലും റോയൽ നേവിയുടെ പരിശീലനം ജനറൽ ഇലക്ഷൻ കാലത്ത് ബ്രിട്ടീഷ് പൊതു സമൂഹത്തിലുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല.

മാത്യൂസ് ഓരത്തേൽ

നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടന്ന   ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യയുടെ  സുവർണ്ണ ജൂബിലി ഫെസ്റ്റിവൽ സിനിമാപ്രേമികൾക്ക് എന്തുകൊണ്ടും ശ്രദ്ധേയമായ അനുഭവമായിരുന്നു. ഒരു ജനത സിനിമയെ ഹൃദയത്തോട് ചേർത്തുപിടിച്ച് ആസ്വദിക്കുന്ന അപൂർവ്വ കാഴ്ച; കലാ അക്കാദമിയിലും എനോക്സ് കോംപ്ലക്സിലും നിറഞ്ഞുകവിഞ്ഞ ആസ്വാദക സദസ്സ്! ഗോവൻവീഥികളിലൂടെ സിനിമയുടെ ഭാഷയും വേഷവുമണിഞ്ഞ് പൂത്തലഞ്ഞു നടക്കുന്ന യുവത്വം. ഒരിടത്തും ബഹളങ്ങളില്ല. ആരവങ്ങളില്ല. തികഞ്ഞ അച്ചടക്കത്തോടെ ലോകസിനിമയുടെ ഫ്രെയിമുകളിൽ കണ്ണുംനട്ടിരിക്കുന്ന ഗോവൻജനത നമ്മുടെ ആദരവ് പിടിച്ചുപറ്റുകതന്നെ ചെയ്യും. തിരുവനന്തപുരത്തെ മുൻകാല ഫെസ്റ്റിവൽ അനുഭവങ്ങൾ പലപ്പോഴും ഗോവയുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു. ഇടിച്ചുകയറിയും ശബ്ദകോലാഹലങ്ങൾ സൃഷ്ടിച്ചും ഉച്ചത്തിൽ കമന്റുകൾ പറഞ്ഞും ഒരു തത്ത്വദീക്ഷയുമില്ലാതെ തലങ്ങും വിലങ്ങും നടക്കുകയും ഇറങ്ങിപ്പോകുകയും ചെയ്യുന്ന ഒരു ചെറുഗ്രൂപ്പിന്റെ സാന്നിദ്ധ്യം തിരുവനന്തപുരത്ത് എന്നുമുണ്ടായിരുന്നു. അതിനൊരു മാറ്റമുണ്ടായത് കഴിഞ്ഞ ഫെസ്റ്റിവലിൽ ഡെലിഗേറ്റ് ഫീസ് 500-ൽനിന്ന് 2000 ആക്കിയപ്പോൾ മാത്രമാണ്. എന്നാൽ ഗോവൻ ഫെസ്റ്റിവലിലെ നല്ലൊരു പങ്ക് ഡെലിഗേറ്റ്സും കേരളത്തിൽനിന്നുള്ളവരായിരുന്നു എന്നതാണ് സത്യം.

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നഗരിയിൽ ലേഖകൻ

1952-ൽ ഏഷ്യയിലെ ആദ്യത്തെ ഫിലിം ഫെസ്റ്റിവൽ, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിലിം ഡിവിഷന്റെ നേതൃത്വത്തിൽ തുടങ്ങിയ ഫിലിം ഫെസ്റ്റിവലിൽ അന്ന് 23 രാജ്യങ്ങളും 200 എൻട്രികളുമാണുണ്ടായിരുന്നത്. ഫെസ്റ്റിവൽ അരനൂറ്റാണ്ട് പിന്നിടുമ്പോൾ അത് നൂറോളം രാജ്യങ്ങളും ആയിരത്തോളം എൻട്രികളുമായി വർദ്ധിച്ചു എന്നത് ഫെസ്റ്റിവലിന്റെ ജനസ്വാധീനത്തിന്റെയും ആഗോളഅംഗീകാരത്തിന്റെയും അടയാളമാണ്.

സംസ്ഥാന-കേന്ദ്ര സർക്കാരുകൾ 18 കോടി രൂപ മുടക്കി നടത്തിയ ഈ സിനിമാ മഹോത്സവം ഗോവൻ ടൂറിസം പ്രമോഷന്റെ വിജയഗാഥതന്നെയായിരുന്നു. പ്രധാന പ്രദർശനവേദിയായ കലാ അക്കാഡമിയുടെ ഗ്രൗണ്ടിലൊരുക്കിയ ലോകസിനിമയുടെ ചരിത്രം മിന്നിമറയുന്ന ഡിജിറ്റൽ പവലിയൻ സിനിമ ടെക്നോളജിയുടെ കലകൂടിയാണെന്ന് അടിവരയിടുന്ന വേറിട്ടൊരു അനുഭവമായിരുന്നു. എന്നാൽ, മൂന്നു കിലോമീറ്റർ ദൂരെയുള്ള പൊർവരീമിലെ ഫെസ്റ്റിവൽ തിയേറ്ററുകൾ പലപ്പോഴും ഒഴിഞ്ഞുകിടന്നു. സുവർണ്ണജൂബിലി ഫെസ്റ്റിവൽ സിനിമയുടെ സെലക്ഷൻ സംബന്ധിച്ച് ധാരാളം ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പലതും ഫെസ്റ്റിവലിന്റെ പടികടക്കാൻ യോഗ്യതയുള്ളതായിരുന്നില്ല. ഉദാ: ഫ്ളഷ് ഔട്ട് , ചില കന്നട ഹിന്ദി സിനിമകൾ. തമിഴ് നടന ഇതിഹാസം രജനീകാന്തിന്റെ സാന്നിദ്ധ്യവും ഐക്കൺ ഓഫ് ദി ജൂബിലി അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചതിലുമൊക്കെ ഒരു രാഷ്ട്രീയ പ്രീണനത്തിന്റെ എഴുതപ്പെടാത്ത തിരക്കഥയുണ്ടെന്ന് ഗോവൻ മണൽത്തരികൾക്കുപോലുമറിയാം.

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ തേക്കിൻകാട് ജോസഫിനൊടൊപ്പം ലേഖകൻ

ഗൊരാൻ പാസ്കൽ ജെവിക് സംവിധാനം ചെയ്ത ഡെസ്പൈറ്റ് ദ ഫോഗ് ആയിരുന്നു ഉദ്ഘാടനചിത്രം. ലോകസിനിമയിലെ പുതുവസന്തമായ ഇറാനിയൻ സിനിമയുടെ സംവിധാന ചക്രവർത്തിയായ മൊഹ്സിൻ മക്മൽബഫ് സംവിധാനം ചെയ്ത മാർഗേ ആന്റ് ഹേർ മദർ ആയിരുന്നു സമാപന ചിത്രം.

നാസികളിൽനിന്ന് രക്ഷപ്പെടാൻ സ്വന്തം എെഡന്റിറ്റി മറച്ചുവച്ച് ജീവിക്കേണ്ടിവന്ന കൗമാരക്കാരിയുടെ കഥ പറയുന്ന മൈ നെയിം ഇൗസ് സാറാ ഒരു വിങ്ങലോടെ മാത്രമേ കണ്ടിരിക്കാനാവൂ. ഡെന്മാർക്കിന്റെ ഒൗട്ട സ്റ്റീലിങ് ഹോഴ്സ് ഇതുവരെ കാണാത്ത ദൃശ്യാനുഭവം തരുന്ന മറ്റൊരു സിനിമാ വിസ്മയമായിരുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം പാർട്ടിക്ക്ൾസ് പ്രകൃതിയിൽ സംഭവിക്കാൻപോകുന്ന മാറ്റങ്ങളുടെ മുന്നറിയിപ്പാണ് നല്കുന്നത്. അതുകൊണ്ടുതന്നെ ഗൗരവമായ ഒരു ചലച്ചിത്ര അനുഭവമായിരുന്നു അത്. പെമസഡന്റെ ചൈനീസ് ചലച്ചിത്രം ബലൂൺ കപട സദാചാരവാദികൾക്കുള്ള താക്കീതാണ്. പാരസൈറ്റ്, ദ ഗോൾഡൻ ഗ്ലോവ്, ബീൻ പോൾ തുടങ്ങി നിരൂപകർ വാഴ്ത്തിയ ചിത്രങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടായിരുന്നു.

മലയാളികളുടെ അന്തസ്സുയർത്തിയ മേളയായിരുന്നു ഗോവയിലേത്. ജൂറി ചെയർമാൻ പ്രിയദർശനായിരുന്നു. മനോജ് കാനയുടെ കെഞ്ചിറ മികച്ച പ്രതികരണം നേടി. ജെല്ലിക്കെട്ടിലൂടെ രണ്ടാം വട്ടവും അംഗീകാരം നേടിയ ലിജോ പെല്ലിശേരി മേളയുടെ താരമായിമാറി.

ഗോവയുടെ ഉത്സവത്തുടിപ്പുകൾ അവസാനിക്കുന്നില്ല.  Goa- Land of Sun, Sand and Sea എന്ന ആപ്തവാക്യം Goa- Land of Sun, Sand, Sea and Cinema  എന്ന്കാലം ഇങ്ങനെ തിരുത്തിയെഴുതുന്നു.

 

മാത്യൂസ് ഓരത്തേൽ

ലേഖകൻ ചിത്രകാരനും ഡിസൈനറുമാണ്. കോട്ടയത്ത്‌ ‘ വര ‘ എന്ന പേരിൽ ആർട്ട്‌ ഗാലറിയും പബ്ലിഷിംഗ് സ്ഥാപനവും നടത്തുന്നു. ഫിലിം ഫെസ്റ്റിവലുകളിൽ സജീവമാണ്. കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ സിനിമ വിഭാഗമായ ചിത്ര ദർശനയുടെ സെക്രട്ടറിയാണ്.

 

 

 

 

വടക്കൻ ഗ്ലാസ്ഗോ: വടക്കൻ ഗ്ലാസ്ഗോയിലുടനീളമുള്ള 20,000 ത്തോളം വീടുകളിൽ ജലവെള്ള വിതരണ സംവിധാനത്തിലെ തകരാറിനെത്തുടർന്ന് വെള്ളം ലഭിക്കാതെയായി. ജി 12, ജി 20, ജി 23, ജി 41, ജി 42, ജി 43, ജി 61, ജി 62 മേഖലകളിലെ ആളുകളിൽ നിന്ന് ഇന്നലെ രാവിലെ ധാരാളം ഫോൺകോളുകൾ വന്നതായി സ്കോട്ടിഷ് വാട്ടർ അറിയിച്ചു. കൺട്രോൾ വാൽവിലെ പ്രശ്നം മൂലമാണ് ജലവിതരണം തടസ്സപ്പെട്ടത്. ആ പ്രശ്നം 11:30 ന് ശേഷം പരിഹരിച്ചതായി കമ്പനി അറിയിച്ചു.

വാൽവിൽ ഒരു തകരാർ കണ്ടെത്തിയതിനെത്തുടർന്നാണ് ജലവിതരണം തടസ്സപ്പെട്ടതെന്നും എന്നാൽ പ്രശ്നം പരിഹരിച്ചുവെന്നും കമ്പനി വക്താവ് പറഞ്ഞു. എന്നാൽ പൂർണമായും പഴയ സ്ഥിതിയിലേക്ക് എത്താൻ സമയം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സിസ്റ്റം പുനഃസ്ഥാപിക്കുന്ന സമയത്ത് കലങ്ങിയ രീതിയിലോ കുറഞ്ഞ അളവിലോ ജലം ലഭിച്ചെന്നുവരാമെന്നും അവർ അറിയിച്ചു. ഒപ്പം ഇന്നലെ രാവിലെ ജലവിതരണത്തിൽ തടസ്സം നേരിട്ട ഉപഭോക്താക്കളോട് കമ്പനി ക്ഷമ ചോദിക്കുകയും ചെയ്‌തു.

തുടരുന്നു, ജോസഫിനും മറിയത്തിനും ഒപ്പം ബേത് ലഹമിലേക്കുള്ള യാത്ര തുടരുകയാണ്. ചില വേദഭാഗങ്ങൾ ഒന്ന് വായിച്ച് യാത്ര തുടരുന്നതാണ് നല്ലത്. ഉൽപ്പത്തി (35 : 16 – 20) ആദ്യ പുസ്തകത്തിൽ തന്നെ ബേത് ലഹേം ദുഃഖത്തിന്റെ നഗരമായാണ് വായിക്കുന്നത്. യാക്കോബും റാഹേലും തങ്ങളുടെ ജീവിതത്തിന്റെ ദുഃഖകരമായ അവസ്ഥ ബേത് ലഹേമുമായി ബന്ധപ്പെട്ടിരിക്കുന്നു. റാഹേലിനെ അവിടെവച്ച് ജനിച്ച പുത്രനെ ദുഃഖത്തിന്റെ പുത്രൻ എന്ന സെനോനിം എന്ന് പേർ വിളിക്കുന്നു രൂത്തിന്റെപുസ്തകം( 1 : 1 )ലും ഈ നഗരത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. ബേത് ലഹേം എന്ന വാക്കിന്റെ അർത്ഥം അപ്പത്തിന്റെ നഗരം എന്നാണെങ്കിലും ദാരിദ്ര്യം മൂലം ശൂന്യമാക്കപ്പെട്ട നഗരം ആയി മാറി. എന്നാൽ സോവാസിനൊപ്പം ( 2 : 1) റൂത്ത് നിറവിന്റെ പര്യായമായി മാറി. ദൈവകൃപയാൽ ദാവീദ് ഈ നഗരം വീണ്ടെടുത്ത് പ്രൗഢിയുടെയും പ്രതാപത്തിന്റെയും നഗരം ആക്കി മാറ്റി ( സമൂവേൽ 23 :14-11). അതുകൊണ്ട് യേശുവിന്റെ ജനനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇടങ്ങളിലെല്ലാം ദാവീദിന്റെ പട്ടണമായ ബേത് ലഹേം എന്ന് പറഞ്ഞിരിക്കുന്നു. പ്രത്യാശയുടെ നഗരമായാണ് മീഖാ ഈ നഗരത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ( മീഖാ 5:2)

ഇപ്രകാരം നാം മനസ്സിലാക്കുമ്പോൾ പ്രത്യാശയും, പ്രബലതയും, വീണ്ടെടുപ്പും ഒക്കെയായി ഈ നഗരത്തെ കുറിച്ച് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആയതിനാൽ നാം അവിടേക്ക് പോയെ മതിയാവുകയുള്ളൂ. വേദനയും ദുഃഖവും ആണ് പ്രകടമായ ഭാവമെങ്കിലും അതിൽ നിന്നും ഉള്ള മോചനമാണ് യാത്രയിൽ നമുക്ക് ലഭിക്കുന്നത്.

അരാജകത്വവും, മറുതലിപ്പും എല്ലാ കാലങ്ങളിലും ഉണ്ടാകാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ കുറച്ച് നാളുകൾ പിറകിലേക്ക് നോക്കുമ്പോൾ വളരെ കൂടുതൽ ഈ നാളുകളിൽ സംഭവിക്കുന്നതായി മാധ്യമങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നു. ചതിയും, വഞ്ചനയും, കൊലപാതകവും രഹസ്യമായി നടന്നു വന്നിരുന്ന കാര്യങ്ങളാണ് എങ്കിൽ ഇന്ന് സർവ്വസാധാരണമായി മാറി. ശിഥിലമാകുന്ന ബന്ധങ്ങൾ അതും നിസ്സാരകാര്യങ്ങൾക്ക്. സുഹൃത്ബന്ധം, കുടുംബബന്ധം ഇതൊക്കെ തോന്നുമ്പോൾ ഇട്ടേച്ച് പോകാവുന്ന കാര്യങ്ങളായി മാറി. എത്രയെത്ര സംഭവങ്ങളാണ് ഓരോ ദിനവും നാം കേൾക്കുന്നത്. ഇതൊന്നും തിരു ജനനത്തെപ്പറ്റി അറിയാത്തവരുടെ ഇടയിൽ അല്ല സംഭവിച്ചു കൊണ്ടിരിക്കുന്നത്. ക്രിസ്തീയജീവിതം ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ജീവിതമാർഗ്ഗം ആയിരുന്നു. എന്നാൽ ഇന്ന് സമ്പൽസമൃദ്ധി എന്ന് നാം വിളിക്കുന്ന ധാരാളിത്വത്തിന്റെയും പണക്കൊഴുപ്പിന്റെയും അഹങ്കാരത്തിൻെറയും ഉറവിടം ആക്കി നാം മാറ്റി. ഈ സാഹചര്യത്തിൽ നാം ബേത് ലഹേമിന്റെ അനുഭവത്തിൽ നമ്മുടെ കർത്താവ് ജനിച്ച സാഹചര്യം ഒന്നോർക്കുക.

സകലത്തിൻെറയും സൃഷ്ടാവ് ഒന്നുമില്ലാത്തവനായി തീരുന്നു. ജനിക്കുവാൻ പോലും സ്ഥലമില്ലാതെ വാതിലുകൾ തോറും മുട്ടുന്നു. ഈ ക്രിസ്തുമസ്സിൽ നാം ഓർക്കുക എത്ര യാചനകൾക്കാണ് നാം ചെവി കൊടുത്തിട്ടുള്ളത്. എത്ര മുട്ടലുകൾക്കാണ് നാം വാതിൽ തുറന്ന് കൊടുത്തിട്ടുള്ളത്. കർത്താവ് അരുളി ചെയ്തത് ഈ എളിയവരിൽ ഒരുവന് ചെയ്തിട്ടുള്ളത് എനിക്കാകുന്നു എന്ന് ; ആ പറഞ്ഞതിന്റെ അർത്ഥം ഇതാണ്. നാം ആ സങ്കൽപ്പത്തെ മാറ്റിമറിച്ചു. എല്ലാവർക്കും ഉള്ളത് എനിക്ക് മാത്രം എന്നാക്കി മാറ്റി. പട്ടിണിയും വേദനയും ഇന്നത്തെ നമ്മുടെ കുഞ്ഞുങ്ങൾക്ക് കേട്ടുകേൾവി മാത്രമായി. ജീവിതത്തിൽ സുഖവും സമ്പത്തും മാത്രം നാം നൽകിയാണ് അവരെ വളർത്തുന്നത്. ആയതിനാൽ അൽപം പോലും സഹിക്കുവാനോ ക്ഷമിക്കുവാനോ അവർക്ക് കഴിയുന്നില്ല. പരിപാവനമായ കുടുംബജീവിതം പോലും ഒരു വാക്കിൽ മുറിഞ്ഞു പോകുന്നു. നിസ്സാര വാക്ക് തർക്കമോ കളിയാക്കലോ മതി ഒരു ജീവൻ എടുക്കുവാനും നശിപ്പിക്കുവാനും.

ഈ യാത്ര ബേത് ലഹേമിൽ നാം തുടരുമ്പോൾ ഇന്ന് നാം അനുഭവിച്ച, അനുഭവിക്കുന്ന സന്തോഷം തരുവാൻ ദൈവമാതാവ് അനുഭവിച്ച യാതന എത്ര വലുതാണ്. ഇല്ലായ്മയുടെ ഇരുണ്ട അവസ്ഥ ആണല്ലോ കർത്താവ് പ്രത്യാശ ആക്കിമാറ്റിയത്. തുറക്കാത്ത വാതിലുകൾ സ്വീകരിക്കുന്ന കൃപയുടെ പ്രതീകമായി. കൊട്ടിയടക്കപ്പെട്ട ഇടങ്ങൾ സുരക്ഷിതത്വം എന്ന് കരുതുന്നുവെങ്കിൽ കർത്താവ് തന്റെ ജനനത്തിലൂടെ കാട്ടിത്തന്നത് തുറന്ന കാലിത്തൊഴുത്ത് അതിലും മഹത്തരമെന്ന്. ഓർക്കുക ! ഇനിയും യാത്ര ഉണ്ട്. നാം കാണുന്നതല്ല പകരം ദൈവപുത്രൻ കാട്ടി തന്നതാണ് നാം കാണേണ്ടത്. നമ്മുടെ ജീവിതം ഈ യാത്രയുടെ നല്ല അനുഭവങ്ങൾ തിരിച്ചറിഞ്ഞ് ദൈവപുത്രൻ ജനിക്കുവാനുള്ള ഇടങ്ങളായി തീരട്ടെ.

പ്രാർത്ഥനയിൽ,
ഹാപ്പി ജേക്കബ് അച്ചൻ.

ജിമ്മി മൂലംകുന്നം
മലയാളം യുകെ ന്യൂസ് ടീം

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനത്തിന് ബര്‍മ്മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരിതെളിഞ്ഞു. ആയിരക്കണക്കിന് വനിതകളെ സാക്ഷിനിര്‍ത്തി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദീപം കൊളുത്തി സമ്മേളനം ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. രൂപതയുടെ വികാരി ജനറാളന്മാര്‍, വൈദീകര്‍, സന്യസ്തര്‍ വിമന്‍സ് ഫോറം ഭാരവാഹികള്‍ എന്നിവര്‍ ഉദ്ഘാടനത്തില്‍ രൂപതാധ്യക്ഷനോടൊപ്പം ചേര്‍ന്നു.

രൂപതയുടെ എട്ട് റീജിയണില്‍ നിന്നുമായി ആയിരക്കണക്കിന് വനിതകളാണ് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ബര്‍മ്മിംഗ്ഹാം അതിരൂപതയ പ്രതിനിധീകരിച്ച് മോണ്‍. ഡാനിയേല്‍മക് ഹഗ് സമ്മേളനത്തില്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രയോക്താവും പ്രഭാഷകയുമായ റെവ. ഡോ. ജോവാന്‍ ചുങ്കപുര ക്ലാസ്സെടുക്കും. 11.45ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടക്കും. ഇരുപത്തഞ്ചോളം വൈദീകര്‍ വിശുദ്ധ ബലിയ്ക്ക് സഹകാര്‍മ്മികത്വം വഹിക്കും. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ നൂറ്റിയിരുപത്തഞ്ചോളം പേരടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷകള്‍ നയിക്കും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്ക് സാംസ്‌ക്കാരിക പരിപാടികള്‍ ആരംഭിക്കും. എട്ട് റീജിയണില്‍ നിന്നുമായി വിവിധ തരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറും. 3.30 ന് രൂപതയുടെ പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ടമായ ദമ്പതീ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും. വിവാഹത്തിന്റെ 25, 40, 50 വര്‍ഷ ജൂബിലി ആഘോഷിക്കുന്നവര്‍ ഒരുമിച്ചുകൂടി പിതാവിനോടൊപ്പം തിരി തെളിയ്ക്കും. മുന്‍കൂട്ടി നിശ്ചയിച്ചതിന്‍ പ്രകാരം കൃത്യം നാല് മണിക്ക് തന്നെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം അവസാനിക്കും.’

ബെർക്‌ഷയർ: ഇന്ത്യൻ പൈതൃകം കാരണം പ്രാദേശിക ദത്തെടുക്കൽ സേവനം ലഭ്യമാകാതെ പോയ ദമ്പതികൾ അവരുടെ നിയമപരമായ പോരാട്ടത്തിൽ വിജയം കൈവരിച്ചു. റോയൽ ബറോ ഓഫ് വിൻഡ്‌സർ ആൻഡ് മൈഡൻഹെഡ് കൗൺസിലിനെതിരെ പോരാടിയാണ് ഇന്ത്യൻ വംശജരായ ദമ്പതികൾ സന്ദീപും റീന മന്ദറും വിജയിച്ചത്. ഇന്ത്യൻ പൈതൃകം ആരോപിച്ചതുമൂലം അവർക്ക് അപേക്ഷ നൽകാൻ പോലും സാധിച്ചിരുന്നില്ല. ഇന്ത്യയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ ആവും കൂടുതൽ ദത്തെടുക്കൽ സേവനം ലഭിക്കുകയെന്നും അധികൃതർ പറയുകയുണ്ടായി.

വംശത്തിന്റെ അടിസ്ഥാനത്തിൽ ദമ്പതികളോട് വിവേചനം കാണിച്ചതായി ജഡ്ജി മെലിസ ക്ലാർക്ക് പറഞ്ഞു. തങ്ങളുടെ ഇന്ത്യൻ പൈതൃകം കാരണം ദത്തെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഒരു വിവേചനം അനുഭവപ്പെട്ടതായി ദമ്പതികൾ തുറന്നുപറഞ്ഞു. വിധിയെ സ്വീകരിച്ചുകൊണ്ട് അവർ പറഞ്ഞു ; “നിങ്ങൾ ഏത് വംശമോ മതമോ വർണ്ണമോ ആണെങ്കിലും, നിങ്ങളെ തുല്യമായി പരിഗണിക്കുകയും മറ്റുള്ളവരെപ്പോലെ നിങ്ങൾക്ക് ദത്തെടുക്കാൻ കഴിയുകയും വേണം. ഈ വിധി അതാണ് ഉറപ്പാക്കുന്നത്. ഒരു മാറ്റം അനിവാര്യമാണെന്ന് ഞങ്ങൾക്ക് തോന്നി.” മറ്റ് ദമ്പതികൾക്ക് സമാനമായത് സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

ദമ്പതികൾക്ക് പൊതുവായ നഷ്ടപരിഹാരം 29,454.42 പൗണ്ട് വീതവും വിദേശത്ത് നിന്ന് ഒരു കുട്ടിയെ ദത്തെടുക്കുന്നതിനുള്ള ചെലവായ 60,013.43 പൗണ്ട് പ്രത്യേക നഷ്ടപരിഹാരവും ജഡ്ജി വിധിച്ചു. അതിനുശേഷം ഈ ദമ്പതികൾ അമേരിക്കയിൽ നിന്നുള്ള ഒരു കുട്ടിയെ ദത്തെടുത്തു. സ്നേഹം നിറഞ്ഞൊരു വീട് ആഗ്രഹിക്കുന്ന ഓരോ ബ്രിട്ടീഷ് കുട്ടിയുടെയും വിജയം കൂടിയാണ് ഈ വിധിയെന്ന് ദമ്പതികളുടെ വക്കീൽ അഭിപ്രായപ്പെട്ടു. എന്നാൽ കൗൺസിലിന് എതിരെയുള്ള ദമ്പതികളുടെ വാദം കൗൺസിൽ പൂർണമായി നിഷേധിച്ചു.

മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായിട്ട് ഇപ്രാവശ്യത്തെ യുകെ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകാൻ പോകുന്നത് സോഷ്യൽ മീഡിയയുടെ പ്രചാരണവും അതിന്റെ സാന്നിധ്യവും ആണ്. സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് വൻതുകകളാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ വകയിരുത്തിയിരിക്കുന്നത്. യുവ വോട്ടർമാരെ ലക്ഷ്യമാക്കിയാണ് വിവിധ പാർട്ടികൾ സോഷ്യൽ മീഡിയയിലെ പ്രചാരണം ശക്തമാക്കുന്നത്. മുൻകാലങ്ങളിൽ ഇമെയിൽ സന്ദേശങ്ങളും പോസ്റ്റൽ വഴിയുള്ള പ്രചാരണങ്ങളുമാണ് കൂടുതൽ ആയുധമാക്കിയതെങ്കിൽ ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ എടുത്തുപറയേണ്ടത് വിവിധ പാർട്ടികളുടെ സോഷ്യൽ മീഡിയയിലെ പ്രചാരണമാണ്.ഇലക്ഷൻ പ്രചാരണത്തിന് സോഷ്യൽ മീഡിയയിൽ കൂടിയുള്ള പ്രചാരണമാണ് കൂടുതൽ ഫലപ്രദമെന്ന് വിലയിരുത്തി കൊണ്ടുളള പ്രചാരണ തന്ത്രങ്ങളാണ് വിവിധ പാർട്ടികൾ ആവിഷ്കരിച്ചിരിക്കുന്നത്.


സോഷ്യൽ മീഡിയയിലെ പ്രത്യേകിച്ച് ഫേസ്ബുക്കിന്റെ ജനങ്ങൾക്കിടയിലുള്ള വർദ്ധിച്ച സ്വാധീനമാണ് ഇത്തരത്തിൽ തന്ത്രങ്ങൾ രൂപീകരിക്കാനായിട്ട് രാഷ്ട്രീയപാർട്ടികളെ പ്രേരിപ്പിച്ചത്. പൊതുതെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പ്രധാനമായും ഏറ്റുമുട്ടുന്ന യുദ്ധക്കളം ഫെയ്സ്ബുക്ക് ആണ്. എല്ലാ പ്രായത്തിലും മേഖലയിലുമുള്ള വോട്ടർമാർ സോഷ്യൽ മീഡിയയിൽ സജീവമായത് രാഷ്ട്രീയപാർട്ടികളെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചതിന്റെ പ്രധാനകാരണം.

സോഷ്യൽ മീഡിയയെ അതിരിട്ട് ആശ്രയിക്കുമ്പോഴും രാഷ്ട്രീയ പാർട്ടികളെല്ലാം പ്രചാരണത്തിന് പരസ്യങ്ങളിൽ വ്യത്യസ്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് കൺസർവേറ്റീവ് പാർട്ടിയുടെ പരസ്യങ്ങളിൽ ബ്രെക്സിറ്റ് പൂർത്തിയാക്കാനുള്ള അവരുടെ ആഗ്രഹവും നയസമീപനങ്ങളുമാണ് മുന്നിട്ടുനിൽക്കുന്നത്. ലേബർ പാർട്ടിയുടെ പരസ്യത്തിൽ മുന്നിട്ടു നിൽക്കുന്നത് നികുതി കുറയ്ക്കുമെന്നുള്ള സന്ദേശമാണ്. പ്രചാരണത്തിനായി സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഏറ്റവും വലിയ ഗുണം എന്നു പറയുന്നത് പരസ്യങ്ങൾ ആ വ്യക്തിയുടെ പ്രായത്തിനനുസരിച്ച് അല്ലെങ്കിൽ അവരുടെ ജോലി, പ്രായം എന്നിവയ്ക്കനുസരിച്ച് വിഭാവനം ചെയ്യാം എന്നുള്ളതാണ്. വിദ്യാർത്ഥികൾക്കു ലഭിക്കുന്ന പരസ്യത്തിൽ ട്യൂഷൻ ഫീസ് കുറയ്ക്കുന്നതിന് കുറിച്ചുള്ള കാര്യങ്ങളായിരിക്കും ഉണ്ടായിരിക്കുന്നത് .

വിവിധതരത്തിലുള്ള സോഷ്യൽ മീഡിയ പരസ്യങ്ങളുടെ ഇടയിൽ വോട്ടറുടെ തീരുമാനം എന്തായിരിക്കും എന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം

ചരിത്രപ്രസിദ്ധമായ സ്കോട്ട്ലാൻഡ് യാഡിന്റെ ഉദ്‌ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വന്റി 14 ഹോൾഡിങ്സിന് യുകെയിൽ 2800 കോടി രൂപയുടെ (300 ദശലക്ഷം പൗണ്ട്) നിക്ഷേപമായി. ചരിത്രമുറങ്ങുന്ന ഈ മന്ദിരത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം ഈ മാസം അഞ്ചിനു നടന്നു. അത്യാധുനിക ശൈലിയിൽ നവീകരിച്ച സ്കോട്ട്ലാൻഡ് യാഡ്  9 മുതലാണു സന്ദർശകർക്കായി തുറന്നു കൊടുക്കുക.

2015 ൽ 1,025 കോടി രൂപക്കാണ് വിശ്വവിഖ്യാതമായ ഈ കെട്ടിടം ട്വന്റി 14 ഹോൾഡിങ്സ് സ്വന്തമാക്കിയത്. അതിനു ശേഷം 512 കോടി രൂപ ചിലവാക്കിയാണ് ഇതിന്റെ നവീകരണ പ്രവർത്തനങ്ങൾ ട്വന്റി 14 ഹോൾഡിങ്സ് പൂർത്തിയാക്കിയത്. ഇതിനൊപ്പം എഡിൻബർഗിലെ വാൾഡ്‌റോഫ് അസ്റ്റോറിയ ദി കലിഡോണിയൻ 2018 ലും സ്വന്തമാക്കി. വെസ്റ്റ് മിന്സ്റ്ററിൽ സെയ്ന്റ് ജെയിംസിലാണ് സ്കോട്ട്ലാൻഡ് യാഡ് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ നിരവധി പ്രത്യേകതകളുള്ള ഈ ഹോട്ടൽ ഹയാത്ത് ബ്രാൻഡിന്റേതാണ്. 1910 ൽ ബ്രിട്ടീഷ് ആർമി റിക്രൂട്ട്മെന്റ് ഓഫിസായും റോയൽ പൊലീസ് കാര്യാലയമായും പ്രവർത്തിച്ച ഹോട്ടൽ ചാൾസ് ഡിക്കിൻസ്, സർ ആർതർ കോനൻ ഡോയൽ അടക്കമുള്ള നിരവധി എഴുത്തുകാരുടെ സൃഷ്ടികളിലൂടെയും ഖ്യാതി നേടി. തുഡോർ കാലഘട്ടത്തിൽ സ്കോട്ട്ലാൻഡ് സന്ദർശിക്കുന്ന രാജാക്കൻമാരുടെ താമസകേന്ദ്രമായും യാഡ് വർത്തിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വിഖ്യാതമായ നഗരങ്ങളിലൊന്നാണു ലണ്ടനെന്നും ഗ്രേറ്റ് സ്കോട്ട്ലാൻഡ് യാഡ് പ്രൗഢമായ ഒരു ചരിത്രത്തെ അടയാളപ്പെടുത്തുന്നതുമാണെന്നു ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ഗ്രേറ്റ് സ്കോട്‌ലാൻഡ് യാഡിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും അവിടുത്തെ ആതിഥ്യമാസ്വദിക്കാൻ ക്ഷണിക്കുന്നതായും ആദ്ദേഹം കൂട്ടിച്ചേർത്തു. എഡ്‌വാഡിയൻ – വിക്ടോറിയൻ വാസ്തു ശിൽപ മാതൃകയിൽ 93,000 ചതുരശ്ര അടി വലിപ്പത്തിൽ ഏഴു നിലകളിലായി 152 മുറികളും 16 സ്യൂട്ടുകളും വ്യവസായ പ്രമുഖർ, സെലിബ്രിറ്റികൾ, രാഷ്ട്രത്തലവന്മാർ എന്നിവർക്കെല്ലാമായി രണ്ടു ബെഡ്‌റൂം ടൗൺഹൗസ് വിഐപി സ്യൂട്ടുമെല്ലാം ഉൾക്കൊള്ളുന്നതാണ് ഹോട്ടൽ. 120 സീറ്റുകളുള്ള കോൺഫറൻസ് റൂമും ഇതിന്റെ പ്രത്യേകതയാണ്. സ്കോട്ട്ലാൻഡ് യാഡ് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ട്വന്റി 14 ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പൈതൃക നിർമിതികളിലൊന്നായ ഇതിന്റെ നവീകരണം ഏറെ നാളായി നടന്നുവന്നതാണ്. അസംഖ്യം കഥകൾ ഉറങ്ങിക്കിടക്കുന്ന ഈ നിർമ്മിതിയുടെ കീർത്തി ഒട്ടും കുറഞ്ഞ് പോകാത്ത വിധത്തിലുള്ള പ്രവർത്തനമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.വിഖ്യാത ഷെഫ് റോബിൻ ഗില്ലിന്റെ നേതൃത്വത്തിൽ വിശേഷപ്പെട്ട ബ്രിട്ടീഷ് ഭക്ഷണ വിഭവങ്ങളടക്കം ശ്രേഷ്ഠമായ ഭക്ഷണ പാനീയങ്ങളാണ് ഇവിടെ സന്ദർശകർക്ക് വിളമ്പുക. ഇത്തരമൊരു ചരിത്രസ്മാരകത്തെ അതിന്റെ യശസ് ഒട്ടും ചോരാതെ നിലനിർത്തി കൊണ്ടുവരാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നതായി ഹയാത്ത് ഹോട്ടൽ ഗ്രൂപ്പ് പ്രസിഡന്റ് പീറ്റർ ഫുൽടൻ പറഞ്ഞു. ലുലു ഗ്രൂപ്പ് നൽകിയ വിശ്വാസത്തിനു നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുകെയിലെ പ്രിസൺ ആർട്ട് ചാരിറ്റി ട്രസ്റ്റായ കോസ്റ്റ്‌ലറുമായി ചേർന്നാണു ഹോട്ടൽ പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം: നേഴ്സ് ലിനിക്ക് ഫ്‌ളോറൻസ് നൈറ്റിങ് ഗേൽ നഴ്‌സസ് പുരസ്‌കാരം. നിപാ ബാധ ഉണ്ടായപ്പോൾ ലിനി നടത്തിയ ആതുര സേവനം എക്കാലത്തും ലോകത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അവർ നടത്തിയ ത്യാഗത്തിന് മുന്നിൽ നമിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ദേശീയ ഫ്‌ളോറൻസ് നൈറ്റിങ് ഗേൽ നഴ്‌സസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ എൻ ശോഭന, കവരത്തി ഇന്ദിര ഗാന്ധി ആശുപത്രിയിലെ നഴ്‌സിങ് ഓഫീസർ പിഎസ് മുഹമ്മദ് സാലി, മിലിട്ടറി നഴ്‌സിങ് സര്വിതസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ തിരുവനന്തപുരം ഇലിപ്പോട് സ്വദേശി ബ്രിഗേഡിയർ പിജി ഉഷാ ദേവി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു മലയാളികൾ. ആകെ 36 പേർക്ക് ഈ വർഷത്തെ ഫ്‌ളോറൻസ് നൈറ്റിങ് ഗേൽ നഴ്‌സസ് പുരസ്‌കാരം ലഭിച്ചു.

ലിനിക്ക് വേണ്ടി ഭർത്താവ് മരണാനന്തര ബഹുമതിയായി പുരസ്‌ക്കാരം എറ്റുവാങ്ങിയപ്പോൾ നിറഞ്ഞ കണ്ണുകളോടെയും ആദരവോടെയുമാണ് സദസ് കരഘോഷം മുഴക്കിയത്. നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ മരണമടഞ്ഞ പിഎൻ ലിനിയ്ക്ക് പുറമേ നാല് മലയാളികൾ കൂടി ഈ വർഷത്തെ പുരസ്‌ക്കാരത്തിന് അർഹരായി.

RECENT POSTS
Copyright © . All rights reserved