Main News

മലയാളം യുകെ ന്യൂസ് ബ്യുറോ

ഭൂരിഭാഗം വരുന്ന കൺസർവേറ്റീവ് പാർട്ടി എംപിമാരും ഒരു കരാർ രഹിത ബ്രെക്സിറ്റിലൂടെ ബ്രിട്ടനെ തകർക്കാൻ അനുവദിക്കുകയില്ല എന്ന നിലപാടു സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രി കരാർ രഹിത ബ്രെക്സിറ്റിനായി നിലകൊള്ളുകയാണെങ്കിൽ ശക്തമായി തന്നെ എതിർക്കുമെന്നും, ബ്രിട്ടനിൽ ഒരു സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാകുവാൻ അനുവദിക്കുകയില്ലെന്നും എംപിമാർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകൾ.

കരാർ രഹിത ബ്രെക്സിറ്റ് അനുവദിക്കുകയാണെങ്കിൽ പാർട്ടിയിൽ തന്നെ ഏകദേശം മുപ്പതോളം എംപിമാർ നിയമനിർമ്മാണത്തിലൂടെ തന്നെ അതിനെ എതിർക്കുമെന്ന് മുൻ നേതാവ് സാംഗിമായഹ് അവകാശപ്പെട്ടു. താൻ ഒരിക്കലും കരാർ രഹിത ബ്രെക്സിറ്റിനെ അനുകൂലിച്ചിട്ടില്ലെന്നും, തുടർന്നും ശക്തമായി തന്നെ എതിർക്കുമെന്നും, പാർട്ടിയിലെ തന്നെ കുറെയധികം എംപിമാർ തന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണെന്നും സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു . കരാർ രഹിതബ്രെക്സിറ്റ് നേടിയെടുക്കുന്നതിനായി പാർലമെന്റ് സമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കുവാൻ, തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയെ അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ രഹിത ബ്രെക്സിറ്റിനപ്പുറമായി, മറ്റു വഴികൾ അദ്ദേഹത്തിനു മുൻപിൽ തുറന്നുകാട്ടുമെന്നും സാം പറഞ്ഞു.

 

കരാർ രഹിത ബ്രക്സിറ്റ് രാജ്യത്തിന് സ്വീകാര്യമല്ലെന്നും, സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കോട്ട്‌ലൻഡിനുമേൽ അടിച്ചേൽപ്പിക്കുന്ന ഈ നയം, ഒരു രണ്ടാം സ്കോട്ടിഷ് ഇൻഡിപെൻഡൻസ് റഫറണ്ടത്തിനു വഴി തെളിയിക്കാനും സാധ്യതയുണ്ട്. അതിനാൽ ഏറ്റവും മികച്ച മറ്റൊരു സാധ്യത കണ്ടുപിടിക്കുകയാണ് വേണ്ടത്. എന്നാൽ ഒരു അവിശ്വാസപ്രമേയത്തിലൂടെ ഒരിക്കലും ഗവൺമെന്റിനെ സമ്മർദ്ദത്തിലാക്കുകയി ല്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

എന്നാൽ ലേബർ പാർട്ടി നേതാവ്, ബാരി ഗാർഡിനെർ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന്റെ സാധ്യതകളെ തള്ളിക്കളഞ്ഞില്ല. ഒക്ടോബർ 31നാണ് ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

 

മലയാളം യുകെ ന്യൂസ് ബ്യുറോ

ഒരു മുറി താമസസ്ഥലങ്ങൾ ഉൾപ്പടെ വാടകക്കാർക്ക് താങ്ങാൻ പറ്റാത്ത നിരക്കുകളാണ് ഇപ്പോൾ ലണ്ടനിലേയും മാഞ്ചെസ്റ്ററിലെയും വാടക കെട്ടിടങ്ങൾക്ക്. ലോക്കൽ ഹൗസിംഗ് അലവൻസ് കൊണ്ട് താമസ സൗകര്യം ഉപയോഗിച്ചിരുന്നവർക്ക് സൗത്ത് വെസ്റ്റ് ലണ്ടനിലൊ മറ്റിടങ്ങളിലോ ഉള്ള ഒറ്റ മുറി താമസസൗകര്യം പോലും ഉപയോഗിക്കാൻ സാധിക്കുന്നില്ല.

ഹൗസ് അലവൻസ് ഉപയോഗിച്ചിരുന്നത് 1.2 മില്യൺ ആളുകൾ ആയിരുന്നു. എന്നാൽ 2016 മുതൽ 2020 വരെ അത് മരവിപ്പിച്ചിരിക്കുകയാണ്. സ്വകാര്യ വാടക വർധിപ്പിക്കുന്നത് മൂലം പാർപ്പിടമില്ലാതെയാകുന്നു എന്ന് മാത്രമല്ല, മറ്റു ചിലവുകൾ വെട്ടിച്ചുരുക്കേണ്ടത് മൂലം സാധാരണക്കാർക്കിടയിൽ ദാരിദ്ര്യവും വർധിക്കുന്നു. ഉയർന്ന വാടക മൂലം കുട്ടികളുടെ പഠനത്തിനും മറ്റ് ചിലവുകൾക്കും ആവശ്യമായ തുക പോലും കണ്ടെത്താൻ സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്.

പല ഇടങ്ങളിലും 2% വീടുകൾ മാത്രമേ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയിൽ ലഭിക്കുന്നുള്ളു. കണക്കുകൾ സ്ഥലങ്ങൾക്കനുസരിച്ചു വ്യത്യസ്തമാണ്, എങ്കിലും ഇത് പാർപ്പിടങ്ങളില്ലാത്ത അവസ്ഥയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

കെനിയ എയർവേസിന്റെ വിമാനത്തിൽനിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിനു സമീപത്തെ വീടിനു മുന്നിലേക്ക് മൃതദേഹം വന്നുവീണ സംഭവമുണ്ടായതോടെയാണ് ഇന്ത്യക്കാരനായ പ്രദീപിന്റെ നടുക്കുന്ന ഓർമകൾ വീണ്ടും വിദേശ മാധ്യമങ്ങളില്‍ വാർത്തയായത്. ലാൻഡിങ് ഗിയർ കംപാർട്മെന്റ് വഴി ഒളിച്ചുകടക്കാൻ ശ്രമിച്ചയാളാണ് ഹീത്രുവിലും തണുത്തു മരവിച്ചു മരിച്ചു വീണത്. കെനിയ എയർവേസിന്റെ വിമാനത്തിലാണു വന്നതെങ്കിലും ഇദ്ദേഹത്തിന്റെ കയ്യിൽ യാതൊരു ഔദ്യോഗിക രേഖകളും ഉണ്ടായിരുന്നില്ല. നയ്റോബിയിലും പരിസരപ്രദേശത്തും നടത്തിയ അന്വേഷണവും ഫലം കണ്ടില്ല.

കെക്യു1000 വിമാനത്തിൽ യാത്ര ചെയ്ത എല്ലാവരും ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങിയതായും കണ്ടെത്തി. ജോഹന്നാസ്ബർഗിൽ നിന്നാണ് വിമാനം നയ്റോബിയിലെത്തിയത്. അതിനാൽത്തന്നെ ദക്ഷിണാഫ്രിക്കക്കാരനാണോ ഇയാളെന്നും അന്വേഷണം നടക്കുന്നുണ്ട്. നയ്റോബിയിൽ വിമാനമെത്തിയ സമയത്ത് ഇയാൾ അബോധാവസ്ഥയിലാവുകയോ മരിച്ചിരിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും അധികൃതർ കരുതുന്നു. മരിച്ചയാളെ തിരിച്ചറിയാനാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുകയാണ്.

ഡൽഹിയിൽനിന്നു ലണ്ടനിലേക്ക് പ്രദീപ് നടത്തിയ യാത്രയിൽ അദ്ദേഹം രക്ഷപ്പെട്ടത് ഡോക്ടർമാർക്കു പോലും അദ്ഭുതമായിരുന്നു. ശരീരം മരവിച്ചു പോകുന്ന കൊടുംതണുപ്പും ഓക്സിജനില്ലാത്ത അവസ്ഥയും മറികടന്ന് 10 മണിക്കൂർ യാത്ര. യാത്രയ്ക്കിടെ 40,000 അടി വരെ ബോയിങ്ങിന്റെ ആ ജെറ്റ് വിമാനം ഉയർന്നിരുന്നു. ആകെ താണ്ടിയ ദൂരമാകട്ടെ 4000 മൈലും. പഞ്ചാബിൽ കാർ മെക്കാനിക്കായി ജോലി നോക്കുന്ന സമയം. എങ്ങനെയെങ്കിലും വിദേശത്തേക്ക് കടക്കണമെന്നുണ്ട്. എന്നാൽ പഞ്ചാബിൽ നിന്നുള്ളവർ വിഘടനവാദികളാണെന്ന സംശയത്തിൽ ഇംഗ്ലണ്ടിൽ കനത്ത നിരീക്ഷണത്തിലായിരുന്ന സമയമായിരുന്നു അത്. ഒട്ടേറെ പേർ അറസ്റ്റിലുമായി. അങ്ങനെയാണ് അനധികൃതമായി കടക്കാൻ തീരുമാനിക്കുന്നത്.

22 വയസ്സായിരുന്നു അന്ന് പ്രദീപിന്. വിമാനത്തിലെ ലാൻഡിങ് ഗിയർ കംപാർട്മെന്റിൽ കയറി യാത്ര ചെയ്താലുള്ള പ്രശ്നത്തെക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു. അതിനു മുൻപ് വിമാനത്തിൽ യാത്ര ചെയ്തിട്ടുമില്ല. അങ്ങനെയാണു മനുഷ്യക്കടത്തുകാരന്റെ വാക്കുകളിൽ വീണുപോയത്. ഇന്ന് 44 വയസ്സ് പിന്നിട്ട പ്രദീപ് അന്നത്തെ യാത്രയെക്കുറിച്ച് ഓര്‍ക്കാൻ പോലും ആഗ്രഹിക്കുന്നില്ല. സൗത്ത് വെസ്റ്റ് ലണ്ടനിലെത്താറായപ്പോഴേക്കും തണുത്തുമരവിച്ച് വിജയ് മരിച്ചിരുന്നു. ലാൻഡിങ്ങിനായി കംപാർട്മെന്റ് തുറന്നപ്പോൾ 2000 അടി ഉയരത്തിൽനിന്നു മൃതദേഹം താഴെ വീഴുകയും ചെയ്തു. റിച്ച്മോണ്ടിലെ ഒരു വ്യവസായിക കേന്ദ്രത്തിലായിരുന്നു മൃതദേഹം വീണത്. പക്ഷേ മൃതദേഹം കണ്ടെത്തിയത് അഞ്ചു വർഷം കഴിഞ്ഞപ്പോൾ മാത്രം.

പ്രദീപാകട്ടെ വന്നുവീണത് റൺവേയിലായിരുന്നു. ബഗേജ് ശേഖരിക്കാൻ വന്നവരാണ്, ശരീരോഷ്മാവ് അപായകരമായ വിധം താഴ്ന്ന് ‘ഹൈപോതെർമിയ’ അവസ്ഥയിൽ ബോധമില്ലാതെ കിടക്കുന്ന പ്രദീപിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചു. ഓക്സിജന്റെ അഭാവത്തിൽ പ്രദീപിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു . പക്ഷേ അതിശക്തമായ തണുപ്പു വന്നതോടെ ശരീരം സ്വാഭാവികമായി ‘സസ്പെൻഡഡ് അനിമേഷൻ’ എന്ന അവസ്ഥയിലേക്കു മാറി. സ്വയരക്ഷയ്ക്കായി ആന്തരിക ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരീരം താല്‍ക്കാലികമായി നിർത്തിവയ്ക്കുന്നതാണിത്. തണുപ്പിനെ അതിജീവിക്കുന്നതിന് മൃഗങ്ങൾ സ്വീകരിക്കുന്നതും ഈ രക്ഷാരീതിയാണ്. ശരീരത്തിലെ ജൈവ പ്രവർത്തനങ്ങൾക്കെല്ലാം ‘വിശ്രമം’ കൊടുക്കുന്നതാണിത്.

മൃഗങ്ങൾ ചിലപ്പോൾ ജൈവ പ്രവർത്തനങ്ങളെല്ലാം പൂർണമായി നിർത്തിവച്ചു സ്വന്തം ശരീരം രക്ഷിക്കാറുണ്ട്. കൊടുംമഞ്ഞിലും വെള്ളമില്ലാതെ വരുമ്പോഴും മറ്റുമാണിത്. എന്നാൽ അതികഠിനമായ മഞ്ഞിൽ മനുഷ്യന് ഇത് അസാധ്യമാണ്. സൈനിയുടെ കാര്യത്തിൽ പക്ഷേ രക്ഷയായത് ഇതാണ്. താപനില മൈനസ് 60 ഡിഗ്രി വരെയെത്തിയപ്പോൾ ബയോളജിക്കൽ പ്രവർത്തനങ്ങൾ സ്വാഭാവികമായും താഴ്ന്ന് സ്വയം രക്ഷിക്കാൻ ശരീരം നടത്തിയ ശ്രമം സൈനിക്ക് തുണയാവുകയായിരുന്നു. എന്നാൽ താപനില പിന്നെയും താഴ്ന്നിരുന്നെങ്കിൽ പ്രശ്നമായേനെ. ശരീരത്തിന്റെ ആരോഗ്യവും ഇക്കാര്യത്തിൽ നിർണായകമാണ്. വെള്ളമില്ലാതെ വരുമ്പോൾ ചെളിയിലേക്കു പൂണ്ട് കിടക്കുന്ന ആഫ്രിക്കൻ ലങ്ഫിഷാണ് ഇക്കാര്യത്തിൽ ശാസ്ത്രലോകത്തെ ഞെട്ടിച്ചിട്ടുള്ളത്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ ‘സസ്പെൻഡഡ് അനിമേഷനിൽ’ മൂന്നു മുതൽ അഞ്ചു വർഷം വരെ ജീവിക്കാനാകും ഇവയ്ക്ക്.

ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയ പ്രദീപ് കരുതിയത് വിഘടനവാദിയെന്നു പറഞ്ഞ് തന്നെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു. തിരിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുമെന്നും കരുതി. എന്നാൽ നിയമപോരാട്ടത്തിൽ പ്രദീപിന് ബ്രിട്ടനിൽ തന്നെ തങ്ങാൻ അനുവാദം ലഭിച്ചു, 2014 വരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. അതിനു ശേഷമായിരുന്നു വിവാഹം. ഇന്ന് നാലും ഒന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട് മക്കളായി. നോർത്ത് ലണ്ടനിലെ വെംബ്ലിയിലാണ് താമസം. ഹീത്രുവിലെ കാറ്ററിങ് കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുന്നു. പക്ഷേ ഇന്നും 1996 ഒക്ടോബറിലെ ആ യാത്രയുടെ ഓർമകൾ പ്രദീപിനെ വിട്ടുപോയിട്ടില്ല.

സഹോദരന്റെ മരണമോർത്ത് ആറു വർഷത്തോളം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. ‘ഞങ്ങൾ രണ്ടു പേരും മരിച്ചിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. രണ്ടു പേരും രക്ഷപ്പെട്ടാലും നല്ലതായിരുന്നു. പക്ഷേ ഒരുമിച്ചു യാത്ര പുറപ്പെട്ടവരിൽ ഒരാൾ രക്ഷപ്പെടുകയും മറ്റൊരാൾ മരിക്കുകയും ചെയ്താൽ’– പ്രദീപ് ചോദിക്കുന്നു. ബ്രിട്ടനിലെത്തിയ ശേഷം ആദ്യമായി വിമാനത്തിൽ കയറിയതിനെപ്പറ്റിയും മാധ്യമപ്രവർത്തകർ പ്രദീപിനോടു ചോദിച്ചു– ‘ആ യാത്രയുടെ ബുദ്ധിമുട്ട് ഞാനെങ്ങനെ നിങ്ങളെ പറഞ്ഞു മനസ്സിലാക്കും‌ം…?’ എന്നായിരുന്നു മറുപടിച്ചോദ്യം. വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും പ്രദീപിന്റെ നെഞ്ചിൽ അരിച്ചിറങ്ങുന്ന ആ മരണത്തണുപ്പ് വിട്ടുമാറിയിട്ടില്ലിനിയും

ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടിയ ആദ്യത്തെ സ്ത്രീകളിൽ ഏഴ് സ്ത്രീകൾക്ക് പഠനം ആരംഭിച്ച് 150 വർഷത്തിനുശേഷം മരണാനന്തരം  ബിരുദം നൽകി.

എഡിൻ‌ബർഗ് സെവൻ എന്നറിയപ്പെടുന്ന ഈ സംഘം 1869 ൽ എഡിൻ‌ബർഗ് സർവകലാശാലയിൽ മെഡിസിൻ പഠിക്കാൻ ചേർന്നു. പക്ഷേ, അവരുടെ സമപ്രായക്കാരിൽ നിന്ന് ഗണ്യമായ പ്രതിരോധം നേരിടേണ്ടിവന്നു. ഒടുവിൽ ബിരുദം നേടുന്നതിൽ നിന്നും ഡോക്ടർമാരായി യോഗ്യത നേടുന്നതിൽ നിന്നും അവരെ തടഞ്ഞു.

അവർക്കെതിരെയുള്ള പ്രചാരണം അവരുടെ ചികിത്സയ്‌ക്കെതിരായ തുടർന്നു. ഇത് ദേശീയ ശ്രദ്ധയും ചാൾസ് ഡാർവിനെപ്പോലുള്ള പ്രമുഖരും ഇതിനെതിരെ പ്രതികരിച്ചു. 1877 ൽ സ്ത്രീകൾക്ക് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി നിയമനിർമ്മാണം ആരംഭിച്ചു.

യൂണിവേഴ്സിറ്റിയിലെ മക്ഇവാൻ ഹാളിൽ നടന്ന ചടങ്ങിന്റെ ഭാഗമായി മേരി ആൻഡേഴ്സൺ, എമിലി ബോവൽ, മട്ടിൽഡ ചാപ്ലിൻ, ഹെലൻ ഇവാൻസ്, സോഫിയ ജെക്സ്-ബ്ലെയ്ക്ക്, എഡിത്ത് പെച്ചി, ഇസബെൽ തോൺ എന്നീ ഏഴ് സ്ത്രീകൾക്ക് മരണാനന്തരം ഓണററി ബാച്ചിലർ ഓഫ് മെഡിസിൻ ബിരുദം നൽകി.

എഡിൻ‌ബർഗ് മെഡിക്കൽ സ്കൂളിലെ ഏഴ് വനിതാ വിദ്യാർത്ഥികൾ അവർക്ക് വേണ്ടി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി, സ്ത്രീകളുടെ നേട്ടങ്ങളെ മാനിക്കുന്നതിനായി യൂണിവേഴ്സിറ്റി  നിരവധി പ്രോഗ്രാമുകളും നടത്തി.

ജെക്സ്-ബ്ലെയ്ക്കിനെ പ്രതിനിധീകരിച്ച് ഈ അവാർഡ് നേടിയ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥി സിമ്രാൻ പയ പറഞ്ഞു: “നമുക്കെല്ലാവർക്കും പ്രചോദനമായ ഞങ്ങളുടെ മുൻഗാമികൾക്ക് വേണ്ടി ഈ ബിരുദങ്ങൾ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.”

എഡിൻ‌ബർഗ് സർവകലാശാലയിലെ പ്രിൻസിപ്പലും വൈസ് ചാൻസലറുമായ പ്രൊഫ. പീറ്റർ മാത്യൂസൺ പറഞ്ഞു: “അവിശ്വസനീയമായ ഈ കൂട്ടം സ്ത്രീകൾക്ക് നൽകേണ്ട ബിരുദം ശരിയായി നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

“എഡിൻ‌ബർഗ് സെവൻ നേരിട്ട വേർതിരിക്കലും വിവേചനവും ചരിത്രത്തിന്റേതായിരിക്കാം, പക്ഷേ കഴിവുള്ള നിരവധി യുവാക്കളെ സർവകലാശാലയിൽ വിജയിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന തടസ്സങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. അങ്ങനെയുള്ള സന്നർഭങ്ങളിൽ ആ സ്ത്രീകളിൽ നിന്ന് നാം പഠിക്കുകയും വിജയിക്കാൻ കഴിവുള്ള എല്ലാവർക്കുമായി പ്രവേശനം വിപുലമാക്കുകയും വേണം. ”

ഫെയ്സ്ബുക്ക് കമ്പനിയുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം മൂന്നിലൊന്ന് കുറഞ്ഞതായി കണ്ടെത്തൽ.

മിക്സ്‌ പാനലിന്റെ കണ്ടെത്തൽ പ്രകാരം 2018 ജൂൺ മുതൽ 2019 ജൂൺ വരെ യു കെ യിൽ ഫെയ്സ്ബുക്ക് ഓൺലൈൻ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം 38 ശതമാനം കുറഞ്ഞു.
ആപ്ലിക്കേഷൻ ഉപയോഗിച്ചോ ലിങ്ക് ലോഡ് ചെയ്തോ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ 12 മാസങ്ങൾക്കുള്ളിൽ ഏഴ് ശതമാനം ഇടിവുണ്ടായി. ഓരോ മാസത്തിലും ശരാശരി 2.8 ശതമാനം ഉപയോക്താക്കൾ പിൻവലിയുകയായിരുന്നു. എന്നാൽ യൂറോപ്പിൽ ഉടനീളം ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞ അളവിലെങ്കിലും വർധിച്ചുവരികയാണ് എന്നായിരുന്നു കമ്പനിയുടെ കണ്ടെത്തൽ. സംതൃപ്തരായ ഉപയോക്താക്കളുടെ എണ്ണം ആണ് പരമ്പരാഗതമായി കമ്പനിയുടെ വിജയമായി കണക്കാക്കുന്നത്. എന്നാൽ യൂറോപ്പിലുണ്ടായ ഈ ക്ഷീണം ഏകദേശം 120 ബില്യൺ ഡോളറിന്റെ നഷ്ടത്തിലാണ് കലാശിച്ചിരിക്കുന്നത്.

 

ഫെയ്സ്ബുക്കിന് ചീഫ് എക്സിക്യൂട്ടീവ് ആയ മാർക്ക് സുക്കർബർഗ് പറയുന്നത് വാട്സപ്പ് ഇൻസ്റ്റഗ്രാം ഉൾപ്പെടെ ഫെയ്സ്ബുക്കിൽ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം അമേരിക്കയിൽ ഉൾപ്പെടെ വർധിച്ചിരിക്കുന്നതായും, ഇനി വികസ്വര രാജ്യങ്ങളിലേക്ക് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആണ്.

പഴയതിനെ അപേക്ഷിച്ചു ആളുകൾ ഇടയ്ക്കിടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യാറുണ്ടെങ്കിലും പ്രവർത്തനങ്ങൾ കുറവാണെന്നും ഇത് പരസ്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും എന്നും, പരസ്യദാതാക്കൾ മറ്റ് മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സോഷ്യൽ മീഡിയ അനലിസ്റ്റ് ആയ മാർട്ടിൻ ലൈറ്റുനേൻ പറഞ്ഞു.

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിൽ അത് ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ എണ്ണം കൂട്ടി കൊണ്ടെങ്കിലും കമ്പനി നേരിടണം, ഇതുവരെ ഒരു മെസഞ്ചർ ആപ്പ് പോലും മൾട്ടി ബില്യൻ ഡോളർ പരസ്യത്തിൽ പ്രവേശിച്ചിട്ടില്. മറ്റ് ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലേക്ക് തിരിഞ്ഞ യുവതലമുറയാണ് ഫെയ്സ്ബുക്കിന് നഷ്ടമായ ഉപയോക്താക്കളിൽ ഭൂരിഭാഗവും .

മലയാളം യുകെ ന്യൂസ് ബ്യുറോ

ബിബിസി റേഡിയോ 5 ലൈവിൽ വാർത്തകൾ വായിക്കുന്ന കെയ്റ്റ് വില്യംസ് തനിക്ക് അപൂർവങ്ങളിൽ അപൂർവമായ കാൻസർ ബാധിച്ചിരുന്നതായി റേഡിയോ 5 ലൈവിനു നൽകിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. 2017 – ൽ സിസ്റ്റിക് പെരിട്ടോനിയൽ മീസോതിലിയോമ എന്ന അപൂർവരോഗം തന്നെ ബാധിച്ചതായി അവർ പറഞ്ഞു. എന്നാൽ സർജറിക്ക് ശേഷം ആ വർഷാവസാനം നടത്തിയ സ്കാനിൽ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ നിർണയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാൽ തന്നെയും രോഗം ആവർത്തിച്ചു വരാനുള്ള സാധ്യത വളരെ അധികമാണ്. യുകെയിൽ താൻ ഒഴികെ, മറ്റു മൂന്ന് പേർക്കു മാത്രമാണ് ഈ രോഗം നിർണയിക്കപ്പെട്ടിട്ടുള്ളത് എന്നും അവർ പറഞ്ഞു.

ആമാശയത്തെ ബാധിക്കുന്ന ഒരു തരം രോഗമാണ് ഇതു. ലോകത്താകെ 153 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ട് കുട്ടികളുടെ അമ്മയായ വില്യംസ്, രോഗാവസ്ഥയിൽ താൻ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു എന്ന് പറഞ്ഞു. രോഗം അപൂർവമായതിനാൽ ഓരോ പുതിയ ഡോക്ടറെ കാണുമ്പോഴും, രോഗം വിശദീകരിച്ചു നൽകേണ്ട അവസ്ഥയായിരുന്നു. ആറു മണിക്കൂറോളം നീണ്ടുനിന്ന സർജറിയിൽ തന്റെ യൂട്രസുൾപ്പെടെ എല്ലാം നീക്കം ചെയ്തതായും അവർ പറഞ്ഞു. രോഗം വീണ്ടും ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ ഓരോ വർഷവും സ്കാനിംഗ് നടത്താറുണ്ട്.

70 ശതമാനം വരെ രോഗം വീണ്ടും ആവർത്തിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. തനിക്ക് സമൂഹത്തിന്റെ പലഭാഗത്തുനിന്നും സഹായഹസ്തങ്ങൾ ലഭിച്ചതായും വില്യംസ് പറഞ്ഞു. മീഡിയ 5 ലൈവിലെ മുൻ അവതാരക ശേലാഗ് ഫോഗാർട്ടി ഉൾപ്പെടെ അനേകം വ്യക്തികൾ തന്റെ രോഗാവസ്ഥയിൽ തനിക്ക് ആശ്വാസം പകർ ന്നതായി അവർ പറഞ്ഞു. യൂ, മീ & ബിഗ് സി എന്ന പരമ്പരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ തന്നെ അനുഭവം വെളിപ്പെടുത്തിയത്.

മലയാളം യുകെ ന്യൂസ് ബ്യുറോ

ബ്രിട്ടൻ രാജകുടുംബത്തിലെ ഓരോ വ്യക്തിയെയും ഉൾക്കൊള്ളുന്ന സർവേ റിപ്പോർട്ടുകൾ പുറത്തുവന്നു. സസ്സെക്സിലെ ഡ്യൂക്ക് ആയിരിക്കുന്ന ഹാരി രാജകുമാരനും, ഭാര്യ മേഘനുമെതിരെ ജനരോക്ഷം. തങ്ങളുടെ വിൻസാർ കാസ്റ്റലിലെ ഫ്രോഗ്‌മോർ കോട്ടേജിന്റെ പുനരുദ്ധാരണത്തിന് 2.4 ബില്യൻ പൗണ്ട് ചെലവാക്കിയതിനാണ് ജനങ്ങളിൽ അതൃപ്തി. 57% ജനങ്ങളും തങ്ങളുടെ നികുതി ഉപയോഗിച്ച് പുനരുദ്ധാരണം നടത്തിയതിനെതിരെ ശക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 75% വ്യക്തികളും കുറച്ചുകൂടി കുറഞ്ഞ ചിലവിൽ പുനരുദ്ധാരണം നടത്താമായിരുന്നു എന്ന അഭിപ്രായവും രേഖപ്പെടുത്തി.

ഡെയിലി മെയിൽ നടത്തിയ സർവേയിൽ കേംബ്രിഡ്ജിലെ ഡ്യൂക്ക് ആയിരിക്കുന്ന വില്യമിനോടും കാതറിനോടും ആണ് ജനതാൽപര്യം എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ വളർച്ച അവർ ജനങ്ങളിൽ നിന്നും മറച്ചു വയ്ക്കുന്നില്ല. എന്നാൽ ഹാരിയും മേഘനും തങ്ങളുടെ മകൻ ആർച്ചിയെ സംബന്ധിക്കുന്ന ഒരു വിവരങ്ങളും മാധ്യമങ്ങൾക്ക് നൽകാറില്ല. 74 ശതമാനം പേരും വില്യമും കാതറിനും ഈ വിഷയം കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിക്കുന്നു. എന്നാൽ പത്ത് ശതമാനം പേർ മാത്രമാണ് ഹാരിയെ പിന്തുണയ്ക്കുന്നത്.

എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവുമധികം രഹസ്യ സ്വഭാവം ഉള്ളത് മേഘനാണെന്നു സർവേ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കേംബ്രിഡ്ജിലെ ഡച്ചസ് ആയിരിക്കുന്ന കാതറിൻ ആണ് ഏറ്റവും കൂടുതൽ തുറന്ന മനോഭാവം സ്വീകരിക്കുന്നത്. ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായ രാജകുടുംബാംഗത്തെ തിരഞ്ഞെടുത്തതിൽ, എലിസബത്ത് രാജ്ഞിക്ക് ശേഷം രണ്ടാമത് ഹാരിയും, മൂന്നാമത് വില്യമും ആണ്. നാലാം സ്ഥാനം കാതറിനും, അഞ്ചാം സ്ഥാനം മേഘനുമാണ്.

എന്നാൽ ഹാരിയുടെയും മേഘന്റെയും രഹസ്യ സ്വഭാവത്തെ ജനങ്ങൾ അംഗീകരിച്ചു തുടങ്ങിയതായി ചിലർ അഭിപ്രായപ്പെട്ടു . തങ്ങളുടെ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുവാൻ രാജകുടുംബാംഗങ്ങൾക്ക് അവകാശമുണ്ടെന്നും ചിലർ പ്രതികരിച്ചു. 71 ശതമാനം ജനങ്ങളും ഇന്നും രാജകുടുംബത്തിനോട് കൂറ് പുലർത്തുന്നവരാണ്.

രാജകുമാരി ഹയാ ബിന്ത് അൽ ഹുസൈൻ ബ്രിട്ടനിലേക്കുള്ള ഒളിച്ചോട്ടം നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചേക്കും . ദുബൈ ഭരണാധികാരിയും ഗൾഫിലെ പ്രധാന സഖ്യകക്ഷിനേതാവുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ കുടുംബത്തിലെ സ്ത്രീകളോട് പെരുമാറിയ പ്രവർത്തികളോട് രൂക്ഷമായ വിമർശനങ്ങൾ നേരിടുന്നു.

ജോർദാൻ രാജാവിന്റെ അർദ്ധസഹോദരിയായ 45 കാരി നിരവധി അടുത്ത ബന്ധുക്കളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് തട്ടിക്കൊണ്ടുപോകൽ ഭയന്ന് ലണ്ടനിൽ താമസിക്കുന്നതായി മനസ്സിലാക്കുന്നു.

ഏറ്റവും കുപ്രസിദ്ധമായ തിരോധാനത്തിൽ 33 കാരിയായ ലത്തീഫ രാജകുമാരി ഷെയ്ഖ് മുഹമ്മദിന്റെ മകളാണ് ദുബായിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ തീരത്ത് നിന്ന് കമാൻഡോകൾ പിടികൂടി നിർബന്ധിച്ച് നാട്ടിലേക്ക് മടങ്ങി. അക്കാലത്തെ അവകാശവാദങ്ങളെ ഫിക്ഷൻ ആണെന്ന് എമിറാത്തി അധികൃതർ തള്ളിക്കളഞ്ഞു.

ലത്തീഫ രാജകുമാരിയെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു  ബോട്ടിൽ  നിന്ന് തട്ടിക്കൊണ്ടുപോയതായും രാജകുടുംബം അവർ നിർബന്ധിതമായി മടങ്ങിയെത്തിയ പങ്കിനെക്കുറിച്ചും തെളിവുകൾ അഭ്യർത്ഥിക്കാമെന്നും സ്റ്റിർലിംഗ് നിർദ്ദേശിച്ചു. സാക്ഷ്യപ്പെടുത്താൻ ലത്തീഫ തന്നെ, സ്റ്റിർലിംഗ് നിർദ്ദേശിച്ചു.

2000 ൽ, ഷെയ്ക്കിന്റെ മറ്റൊരു പെൺമക്കളായ ഷംസ രാജകുമാരി സർറേയിലെ ചോബാമിനടുത്തുള്ള പിതാവിന്റെ എസ്റ്റേറ്റിൽ നിന്ന് ഓടിപ്പോയി. ആ വർഷം ഓഗസ്റ്റിൽ കേംബ്രിഡ്ജിലെ തെരുവുകളിലാണ് അവളെ അവസാനമായി കണ്ടത്, അവിടെ നിന്ന് ഷെയ്ഖിന്റെ സ്റ്റാഫ് തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കേംബ്രിഡ്ജ്ഷയർ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.

ലത്തീഫയ്ക്ക് എന്ത് സംഭവിച്ചു എന്നതിന്റെ മുഴുവൻ വിവരങ്ങളും മനസിലാക്കിയ ഹയ രാജകുമാരി ദുബായിൽ നിന്ന് പലായനം ചെയ്യാൻ തീരുമാനിച്ചതായി പറയപ്പെടുന്നു. വ്യാഴാഴ്ച രാത്രി, ലത്തീഫയുടെ വിധി അന്വേഷിച്ച് “എസ്‌കേപ്പ് ഫ്രം ദുബായ്, ദി മിസ്റ്ററി ഓഫ് മിസ്സിംഗ് പ്രിൻസസ്” എന്ന ഡോക്യുമെന്ററിയുടെ ആവർത്തനം ബിബിസി  പ്രദർശിപ്പിച്ചിരുന്നു .69 കാരനായ ശതകോടീശ്വരനും റേസ്‌ഹോഴ്‌സ് ഉടമയുമായ ഷെയ്ഖ് മുഹമ്മദ് ജൂണിൽ റോയൽ അസ്‌കോട്ടിൽ രാജ്ഞിയോട് അവസാനമായി സംസാരിക്കുന്നത്

യുകെയിൽ അഭയം തേടാനുള്ള ശ്രമത്തിൽ, ഹയ രാജകുമാരിക്ക് കൂടുതൽ സംരക്ഷണത്തിന്റെ ഒരു തലമായി നയതന്ത്ര പ്രതിരോധം അവകാശപ്പെടാൻ കഴിഞ്ഞേക്കും. കഴിഞ്ഞ മാസം ആദ്യം പ്രസിദ്ധീകരിച്ച ലണ്ടനിലെ ഏറ്റവും പുതിയ നയതന്ത്ര പട്ടികയിൽ അംഗീകൃത ഉദ്യോഗസ്ഥയായി അവർ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും, മുമ്പ് ജോർദാൻ ഉദ്യോഗസ്ഥനായി രജിസ്റ്റർ ചെയ്തിരുന്നു.ഹയ രാജകുമാരി മധ്യ ലണ്ടനിലെ കെൻസിംഗ്ടൺ കൊട്ടാരത്തിനടുത്തുള്ള തന്റെ ഉയർന്ന സുരക്ഷയുള്ള വീട്ടിലാണ് താമസിക്കുന്നതെന്ന് കരുതപ്പെടുന്നു, 2017 ൽ കോടീശ്വരൻ ലക്ഷ്മി മിത്തലിൽ നിന്ന് 85 മില്യൺ ഡോളറിന് വാങ്ങിയതാണ്. അംബാസഡോറിയൽ വസതികളും അതിസമ്പന്നരും താമസിക്കുന്ന ഒരു സ്വകാര്യ തെരുവിലുള്ള സ്വത്ത് അവർ പിന്നീട് പുതുക്കിപ്പണിതു.

തട്ടിക്കൊണ്ടുപോകുമെന്ന ഭയം കാരണം പോലീസ് സംരക്ഷണത്തിനായി  അവർ അഭ്യർത്ഥന നടത്തിയെന്ന നിർദ്ദേശങ്ങളുണ്ടെങ്കിലും അവർ ഒരു സ്വകാര്യ സുരക്ഷാ സ്ഥാപനത്തിന്റെ സംരക്ഷണയിലാണെന്ന് കരുതപ്പെടുന്നു. സുരക്ഷാ വിശദാംശങ്ങളിൽ പ്രതികരിക്കുന്നില്ലെന്ന് സ്കോട്ട്ലൻഡ് യാർഡ് പറഞ്ഞു.

മെട്രോപൊളിറ്റൻ പോലീസിന്റെ മുൻ കമ്മീഷണറായിരുന്ന ജോൺ സ്റ്റീവൻസിന്റെ ഉടമസ്ഥതയിലുള്ളതും യുകെയിലെ സ്വകാര്യ സുരക്ഷാ കമ്പനിയായ ക്വസ്റ്റ് നിരവധി വർഷങ്ങളായി ഹയ രാജകുമാരിക്ക് സുരക്ഷയും രഹസ്യാന്വേഷണ ഉപദേശവും നൽകിയിട്ടുണ്ട്.

രാജകുമാരി ഒദ്യോഗികമായി ഷെയ്ഖ് മുഹമ്മദിൽ നിന്ന് വിവാഹമോചനം തേടുമോ എന്ന് വ്യക്തമല്ല. അവൾ അവരുടെ ആറാമത്തെ ഭാര്യയാണെന്ന് കരുതപ്പെടുന്നു.

ഈ ആഴ്ച ഗാർഡിയൻ വെളിപ്പെടുത്തിയതുപോലെ ദമ്പതികൾ ഉൾപ്പെട്ട ഒരു ഹൈക്കോടതി കേസ് നിലവിലുണ്ട്, എന്നാൽ അടുത്ത വാദം ജൂലൈ 30 വരെ നടക്കില്ല.

വിവാഹമോചനം നേടിയപ്പോൾ ചാൾസ് രാജകുമാരനെ പ്രതിനിധീകരിച്ച ഫിയോണ ഷാക്കിൾട്ടൺ ക്യുസിയാണ് ഹയ രാജകുമാരിയെ പ്രതിനിധീകരിക്കുന്നത്. ഷാക്കിൾട്ടന്റെ സ്ഥാപനമായ പെയ്ൻ ഹിക്സ് ബീച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.

ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്തയാളാണ് ഹയാ. രാജ്ഞിയുമായും, ചാൾസ് രാജകുമാരൻ എന്നിവരോടൊപ്പം പതിവായി സ്വഹൃദ ബന്ധം പുലർത്തിയിരുന്നു

ലണ്ടനിലെ വിദേശകാര്യ കാര്യാലയം വിവാഹബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു, ഇത് ഒരു സ്വകാര്യ കാര്യമായി കാണുന്നു. ഹയയുടെ മടങ്ങിവരവ് തേടുന്നതിനുള്ള സഹായത്തിനായി ദുബായ് രാജകുടുംബം യുകെ സർക്കാരിനെ സമീപിച്ചതായി അവകാശവാദങ്ങളുണ്ട്.

ഈ വീഴ്ച ജോർദാനും യുഎഇയും തമ്മിലുള്ള ബന്ധത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. അയർലണ്ടിൽ, മുൻ പ്രസിഡന്റ് മേരി റോബിൻസൺ കഴിഞ്ഞ ഡിസംബറിൽ ദുബായ് സന്ദർശനത്തെക്കുറിച്ച് ഹയ രാജകുമാരിയുമായുള്ള സ്വഹൃദത്തെ പറ്റിയും ചോദ്യങ്ങൾ നേരിട്ടിരുന്നു, അവിടെ ലത്തീഫയെ കണ്ടുമുട്ടുന്നതിന്റെ ഫോട്ടോയെടുത്തു.

ബുധനാഴ്ച ഡബ്ലിനിൽ നടന്ന ട്രേഡ്സ് യൂണിയൻ കോൺഫറൻസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച റോബിൻസൺ പറഞ്ഞു: “എനിക്ക് ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഒരു സുഹൃത്തായ ഹയ രാജകുമാരിയൊഴികെ ഞാൻ ഒരിക്കലും ചങ്ങാതിമാരായിട്ടില്ല, അദ്ദേഹം ഇപ്പോഴും എന്റെ സുഹൃത്താണ്. ”

ഹയ രാജകുമാരി യുകെയിലേക്ക് പലായനം ചെയ്തുവെന്ന ആരോപണത്തെക്കുറിച്ചോ കേസിന്റെ മറ്റേതെങ്കിലും കാര്യങ്ങളെക്കുറിച്ചോ പ്രതികരിക്കാൻ  ഷെയ്ഖ് മുഹമ്മദിന്റെ വക്താവ് വിസമ്മതിച്ചു.

ടെഹ്റാൻ: ബ്രിട്ടീഷ് നാവികസേന ജിബ്രാൾട്ടർ കടലിടുക്കിൽ കസ്റ്റഡിയിലെടുത്ത എണ്ണക്കപ്പലിൽ തങ്ങളുടേതാണെന്ന് ഇറാൻ സ്ഥിരീകരിച്ചു. കപ്പൽ ഉടൻ വിട്ടയച്ചില്ലെങ്കിൽ ബ്രിട്ടന്‍റെ എണ്ണക്കപ്പൽ പിടിക്കുമെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ്സിന്‍റെ കമാൻഡർ മൊഹ്സന്‍ റേസായി ട്വിറ്ററിൽ മുന്നറിയിപ്പു നല്കി.

ഇതിനിടെ, കപ്പലിലെ 28 ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് ജിബ്രാൾട്ടർ അധികൃതർ അറിയിച്ചു. പാക്കിസ്ഥാൻ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ഉണ്ട്. ജീവനക്കാരെ സാക്ഷികളായിട്ടാണു പരിഗണിക്കുന്നതെന്നും ക്രിമിനൽ പ്രതികളായിട്ടല്ലെന്നും വ്യക്തമാക്കി.

യൂറോപ്യൻ യൂണിയന്‍റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നുവെന്നു സംശയിച്ചാണ് ഗ്രേസ് വൺ എന്ന സൂപ്പർ ടാങ്കർ പിടികൂടിയത്. ബ്രിട്ടീഷ് മറീനുകൾ ഹെലികോപ്റ്ററിൽ ടാങ്കറിൽ ഇറങ്ങി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കപ്പലിന്‍റെ ഉറവിടം വ്യക്തമാക്കിയിരുന്നില്ല.   ഇറാൻ ഇന്നലെ ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇതോടെ കപ്പൽ ഇറാന്‍റേതാണെന്നു സ്ഥിരീകരിക്കപ്പെട്ടു.

യുഎസിന്‍റെ നിർദേശപ്രകാരമാണ് ബ്രിട്ടീഷ് മറീനുകളും ജിബ്രാൾട്ടർ അധികൃതരും ചേർന്ന് എണ്ണക്കപ്പൽ പിടികൂടിയതെന്ന് സ്പാനിഷ് അധികൃതർ സൂചിപ്പിച്ചു. ജിബ്രാൾട്ടറിന്മേലുള്ള യുകെയുടെ അവകാശവാദം സ്പെയിൻ അംഗീകരിക്കുന്നില്ല. മേഖലയിലെ തങ്ങളുടെ പരമാധികാരം ലംഘിച്ചാണ് ബ്രിട്ടീഷ് മറീനുകൾ കപ്പൽ പിടിച്ചതെന്നും അവർ ആരോപിച്ചു.

മലയാളം യുകെ ന്യൂസ് ബ്യുറോ

ഇറാനിൽ നിന്നും സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്ന സംശയത്തിൽ സൂപ്പർ ടാങ്കർ ആയ ഗ്രേസ് 1 പിടിച്ചെടുക്കാൻ ഗിബ്രാൾട്ടറിലെ അധികാരികളെ ബ്രിട്ടീഷ് റോയൽ മറൈൻ സഹായിക്കുകയുണ്ടായി. ഇക്കഴിഞ്ഞ ജൂലൈ 4ന് ആയിരുന്നു സംഭവം. 14 ദിവസത്തേക്ക് ഈ കപ്പൽ തടഞ്ഞുവെക്കാൻ കോടതി അനുമതി നൽകി. ടെഹ്റാനിലെ ബ്രിട്ടീഷ് അംബാസഡറെ വിളിച്ച്, ഇത് ഒരുതരത്തിലുള്ള കടൽകൊള്ള ആണെന്ന് ഇറാൻ പരാതിപ്പെട്ടു. ഇറാൻ ഇതിനെതിരെ പ്രതികരിക്കുമെന്ന് രാഷ്ട്രീയ നേതാവ് മൊഹ്‌സീൻ റെസിഐ മുന്നറിയിപ്പ് നൽകി. ടാങ്കർ വിട്ടയക്കാൻ ബ്രിട്ടൻ തയ്യാറായില്ലെങ്കിൽ ബ്രിട്ടൻെറ ടാങ്കർ പിടിച്ചെടുക്കുക എന്നത് ഇറാനിയൻ അധികാരികളുടെ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിയൻ ടാങ്കർ ക്രൂഡ് ഓയിൽ കടത്തിയെന്ന് വിശ്വസിക്കാൻ പല കാരണങ്ങളുമുണ്ടെന്ന് ഗിബ്രാൾട്ടറിലെ അധികാരികൾ അറിയിച്ചു.

ആദ്യം 72 മണിക്കൂർ സമയം ടാങ്കർ പിടിച്ചിടാനാണ് അനുമതി നല്കിയതെങ്കിലും പിന്നീട് അത് 14 ദിവസമായി കോടതി നീട്ടുകയായിരുന്നു. ഇറാനിലെ വിദേശകാര്യാലയം ബ്രിട്ടൻെറ ഈ നീക്കത്തെ അപലപിച്ചു. യുകെ വിദേശകാര്യാലയം, കടൽകൊള്ള എന്ന ഇറാന്റെ വാദത്തെ തള്ളിക്കളയുകയും ഇതിനെ ‘അസംബന്ധം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിന്‌ പിന്നിൽ യുഎസിന് പങ്കുണ്ടെന്ന വാദവുമായി പലരും രംഗത്ത് വന്നു. ബിബിസി റിപ്പോർട്ടർ ജോനാഥൻ ബീൽ ഇപ്രകാരം പറഞ്ഞു ” ഈ ഓപ്പറേഷൻ നടത്തിയത് ഗിബ്രാൾട്ടർ ആണെകിലും ഇതിനുപിന്നിലെ ബുദ്ധി യുഎസിന്റേതാവാം. ” സ്പെയിൻ വിദേശകാര്യ മന്ത്രി ജോസഫ് ബോറെല്ലും ഇതേ അഭിപ്രായം പറഞ്ഞു. ഇത് ഒരുതരത്തിലുള്ള കടൽകൊള്ള ആണെന്നും ഇറാനോടുള്ള ശത്രുതയാണ് ഇതിലൂടെ പ്രകടമാവുന്നതെന്നും രാഷ്ട്രീയ നേതാവ് മുസ്തഫ കവകേബിൻ ട്വീറ്റ് ചെയ്തു.

നടന്ന സംഭവത്തെ പ്രതികൂലിച്ച് പലരും സംസാരിച്ചു. ഇതൊരു മികച്ച വാർത്തയാണെന്ന് വൈറ്റ് ഹൗസ് സെക്യൂരിറ്റി അഡ്വൈസർ ജോൺ ബാൾട്ടൻ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനാർഥി ജെറമി ഹണ്ടും ഈ നീക്കത്തെ അനുകൂലിച്ചു സംസാരിച്ചു. യുകെയും ഇറാനും തമ്മിൽ സംഘർഷങ്ങൾ നിലനിൽക്കെയാണ് ഇങ്ങനെ ഒരു സംഭവം കൂടി ഉണ്ടായത്. ജൂണിൽ നടന്ന എണ്ണ ടാങ്കർ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇറാനാണെന്ന് ബ്രിട്ടൻ വാദിക്കുകയുണ്ടായി. നാസാനിൻ സാഗരി റാഡ്ക്ലിഫ് എന്ന ബ്രിട്ടീഷ് – ഇറാനിയൻ സ്ത്രീയെ, ചാരപ്പണി നടത്തിയതിന്റെ പേരിൽ 2016 മുതൽ 5 വർഷത്തേക്ക് ജയിലിൽ അടച്ചിരിക്കുകയാണ്. ഇവരെ വിട്ടയക്കാനും ബ്രിട്ടൻ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.

RECENT POSTS
Copyright © . All rights reserved