പാർലമെന്റ് താത്കാലികമായി നിർത്തിവെക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തിനെതിരെ ജനങ്ങൾ രംഗത്ത്. ജോൺസന്റെ ഈയൊരു നീക്കത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിനാളുകൾ ബ്രിട്ടന്റെ വീഥികളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പാർലമെന്റ് അടച്ചുപൂട്ടലിനെ തടയുന്നതിനായി ‘ ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് ‘ ജനങ്ങൾ പ്രതിജ്ഞയെടുത്തു. ഒപ്പം ” അട്ടിമറി നിർത്തുക ” എന്ന് ആക്രോശിക്കുകയും ലണ്ടനിൽ യൂറോപ്യൻ യൂണിയൻ പതാകകൾ ഉയർത്തുകയും ചെയ്തു. മാഞ്ചസ്റ്റർ, ഗ്ലാസ്‌കോ, ബർമിംഗ്ഹാം, ബ്രൈടൻ, സ്വാൻസി, ബ്രിസ്റ്റോൾ, ലിവർപൂൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളം ഡസൻകണക്കിന് സ്ഥലങ്ങളിൽ ആണ് ആളുകൾ പ്രതിഷേധ പ്രകടനം നടത്തുന്നത്. ബ്രെക്സിറ്റ് വിരുദ്ധ പ്രചാരണ ഗ്രൂപ്പ് ആയ ‘അനതർ യൂറോപ്പ് ഈസ് പോസ്സിബിൾ ‘, ഇംഗ്ലണ്ടിലും, സ്കോട്ലൻഡിലും, വെയിൽസിലും പ്രതിഷേധം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അഞ്ചാഴ്ച പാർലമെന്റ് താത്കാലികമായി നിർത്തിവെക്കാനുള്ള ജോൺസന്റെ ശ്രമത്തെ പ്രതിപക്ഷ എംപിമാർ ശക്തമായി എതിർക്കുന്നുണ്ട്. ഒരു നിർത്തിവെക്കൽ ഉണ്ടായാൽ തുടർച്ചയായ 23 പ്രവൃത്തി ദിനങ്ങൾ പാർലമെന്റ് അടച്ചിടേണ്ടി വരും. യൂകെയിലുടനീളമുള്ള മുപ്പതിൽ അധികം നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. ഓക്സ്‌ഫോഡിൽ ജോൺസൻ പഠിച്ച ബല്ലിയോൾ കോളേജിന് പുറത്തും പ്രതിഷേധക്കാർ തടിച്ചുകൂടി. ഷാഡോ ചാൻസിലർ ജോൺ മക്‌ഡൊണേൽ, ഷാഡോ ഹോം സെക്രട്ടറി ഡിയാൻ അബോട്ട് എന്നിവർ ലണ്ടനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. “ജോൺസണെ പാർലമെന്റ് അടച്ചുപൂട്ടാൻ അനുവദിക്കില്ല. ബ്രിട്ടീഷ് ജനതയുടെ ശബ്ദം ഇല്ലാതാക്കുവാനും ഞങ്ങൾ അനുവദിക്കില്ല ” അബോട്ട് പറഞ്ഞു. ജോൺസനെ ഏകാധിപതി എന്ന് മുദ്രകുത്തികൊണ്ട് മക്‌ഡൊണേൽ പറഞ്ഞു ” ഈയൊരു നീക്കത്തിലൂടെ ജോൺസൻ നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ്. ” പ്രധാനമന്ത്രിയുടെ പാർലമെന്റ് സസ്പെൻഷൻ തീരുമാനം, ബ്രിട്ടനെ നയിക്കുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണെന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.

അനധികൃത കുടിയേറ്റക്കാരെ വഹിച്ചു കൊണ്ട് യുകെയിലേക്കു വന്ന ബോട്ടിൽ നിന്നാണ് അപകടം സംഭവിച്ചത് . ഫ്രാൻസിനും ഇംഗ്ലണ്ടിനു ഇടയിലുള്ള കടലിടുക്കിലാണ് സംഭവം നടന്നത്. 20 പേരുണ്ടായിരുന്ന ബോട്ടിൽ മറ്റെല്ലാവരും സുരക്ഷിതരാണ് .ഇറാൻ , ഇറാഖി സ്വദേശികളായ അഭയാർത്ഥികളായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത് .മൃതദേഹം കണ്ടെടുത്തെങ്കിലും മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് കെന്റ് പോലീസ് അറിയിച്ചു . ഫ്രാൻസിലെ അധികാരികളുമായും ഈ വിഷയത്തിൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു .കഴിഞ്ഞയാഴ്‌ച 48 – വയസ്സ് പ്രായമുള്ള ഒരു ഇറാഖ് സ്വദേശിയുടെ മൃതദേഹം സ്വന്തം ജാക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കുപ്പികൾ നിറച്ച രീതിയിൽ കണ്ടെത്തിയിരുന്നു .ഒപ്പം നീന്തൽ ഉപകരണങ്ങളും ധരിച്ചിരുന്നു .

2019 – ൽ ഇതുവരെ ആയിരത്തോളം പേർ അനധികൃതമായി കുടിയേറിയിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇംഗ്ലീഷ് ചാനലിലൂടെയുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ച് ഫ്രഞ്ച് ആഭ്യന്തര സെക്രട്ടറിയുമായി ചർച്ച നടത്തിയെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു . ഫ്രാൻസിൻെറ തീരം ഉപയോഗിച്ച് ഇംഗ്ലണ്ടിലേയ്ക്ക് അനധികൃത കുടിയേറ്റക്കാരും കള്ളക്കടത്തുകാരും യുകെയിലേയ്ക്ക് വരുന്നതു തടയാൻ രണ്ടു രാജ്യങ്ങളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അവർ കൂട്ടി ചേർത്തു .
ഓൺലൈൻ പണമിടപാടുകളുടെ എണ്ണം കുടുന്നതനുസരിച്ച്തട്ടിപ്പുകളും കൂടി വരുന്നു .ഇതിൽ ഏറ്റവും പുതിയതായി കസ്റ്റമേഴ്‌സിന് ബാങ്കുകൾ പ്രൊവൈഡ് ചെയ്യുന്ന വൺ ടൈം പാസ്‌വേഡ് (OTP ) കൈക്കലാക്കിയുള്ള തട്ടിപ്പാണ് . ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ നമുക്ക് OTP അഥവാ വൺ ടൈം പാസ്സ്‌വേർഡ് ലഭിക്കുന്നു ഇത് ഒരു ടെസ്റ്റ് മെസ്സേജ് ആയിട്ടായിരിക്കും ലഭിക്കുക. ഓൺലൈൻ ഇടപാടുകൾ വിശ്വസനീയം ആക്കാൻ വേണ്ടിയാണ് OTP ഉപയോഗിക്കുന്നത്. എന്നാൽ OTP ഫോണിലേക്ക് വരുന്ന സമയത്ത് ഓൺലൈൻ തട്ടിപ്പുകാർ ഇത് കൈക്കലാക്കി നമ്മുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നു. ഈ തട്ടിപ്പിന് ഒഴിവാക്കാൻ ഉപഭോക്താക്കൾ 5 കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്ന് ഈ രംഗത്ത് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു .

1 . നിങ്ങൾക്ക് ലഭിക്കുന്ന OTPഫോൺ വഴിയോ വാട്സാപ്പ് വഴിയോ ഇമെയിൽ വഴിയോ മറ്റുള്ളവരുമായി പങ്കു വെക്കരുത്. ബാങ്ക് ഒരിക്കലും നിങ്ങളുടെ OTP ആവശ്യപ്പെടുക ഇല്ല. അങ്ങനെ ആവശ്യപ്പെടുന്നവർ ബാങ്ക് അധികൃതർ ആയിരിക്കുകയില്ല. ബാങ്ക് അധികൃതരുമായി പോലും ഒരിക്കലും നിങ്ങൾ OTP പങ്കു വെക്കരുത്.
2 . OTP ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ നിങ്ങൾ ഇടപാട് നടത്തുന്ന വ്യക്തിയും തുകയും കൃത്യമാണോ എന്നു വീണ്ടും പരിശോധിക്കുക, അല്ലെങ്കിൽ പെട്ടെന്നുതന്നെ ആ ഇടപാട് ക്യാൻസൽ ചെയ്യുക.
3 . പണം സ്വീകരിക്കുന്ന വ്യക്തിക്ക് ഒരിക്കലും OTPയുടെ ആവശ്യമില്ല അതിനാൽ OTP അവരുമായി പങ്കു വെക്കരുത്.
4 . വിശ്വസനീയമല്ലാത്ത ആപ്പുകൾ ഒന്നും നമ്മുടെ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഇടരുത്, കാരണം തട്ടിപ്പുകാർ ഈ ആപ്പുകൾ ഉപയോഗിച്ച് നമ്മുടെ കാർഡ് നമ്പർ, സി വി വി, OTP എന്നിവ മോഷ്ടിച്ചു നമ്മുടെ അക്കൗണ്ടിൽനിന്നും പണം അപഹരിക്കും.
5 . ഇടപാട് നടത്തുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ, ഔദ്യോഗിക ഉപഭോക്തൃ സേവനങ്ങൾ മാത്രം ഉപയോഗിക്കുക.

തട്ടിപ്പുകാർഅവരുടെ വ്യാജ ഹെൽപ്പ് ലൈനും ട്വിറ്റർ പേജും ഉപയോഗിച്ച് വ്യക്തികളോട് അവരുടെ അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ചാൽ തുക തിരികെ കിട്ടുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുന്നു, എന്നാലിത് തട്ടിപ്പിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുക.
ഷിബു മാത്യൂ
മൂന്നാമത് യുക്മ കേരളപൂരം വള്ളംകളി തോമസ്സ് കുട്ടി ഫ്രാന്‍സീസ്സ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ തായംങ്കരി കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ജവഹര്‍ തായംങ്കരി കിരീടം ചൂടുന്നത്.
ബാബു കളപ്പുര നയിച്ച കവന്ററി കായിപ്പുറം ടീം രണ്ടാം സ്ഥാനത്തെത്തി.
ലിജോ ജോണ്‍ നയിച്ച നോട്ടിംഹാം കിടങ്ങറ ടീം മൂന്നാം സ്ഥാനത്തും
മാത്യൂ ചാക്കോ നയിച്ച SMA സാല്‍ഫോഡ് പുളിംകുന്ന് ടീം നാലാം സ്ഥാനത്തെത്തി.
മാന്‍വേഴ്‌സ് തടാകത്തിനെ പുളകമണിയിച്ച അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരം കാണാന്‍ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ ആര്‍പ്പുവിളികളോടെ തടാക കരയില്‍ തടിച്ചുകൂടിയിരുന്നു. നെഹ്രുട്രോഫി വള്ളംകളിയെ ഓർമ്മിപ്പിക്കുന്ന മത്സരാവേശത്തിനൊടുവിൽ ഇഞ്ചോടിഞ്ച് പൊരുതിയാണ് നാലു വള്ളങ്ങളും മത്സരത്തിൽ മുന്നേറിയത്. നാലു വള്ളങ്ങളും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ഫിനീഷ് ചെയ്തതും. വിധികര്‍ത്താക്കളെ വിഷമത്തിലാക്കിയ ഫിനീഷിംഗായിരുന്നു നടന്നത്.
വള്ളം കളിയിലെ രണ്ടാം സ്ഥാനക്കാരായ കവെൻട്രി, മൂന്നാം സ്ഥാനക്കാരായ നോട്ടിങ്ഹാം എന്നിവർ യഥാക്രമം.. 
ഒടുവില്‍ ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്തോടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ കേരളപ്പൂരത്തിന് വളരെ വലിയ ജനപിന്തുണയാണ് ലഭിച്ചത്. പൂരത്തിനോട് അനു:ബന്ധിച്ച് മെഗാ തിരുവാതിരയും നടന്നു. നൂറില്‍പ്പരം സ്ത്രീകളാണ് മെഗാ തിരുവാതിരയില്‍ പങ്കു ചേര്‍ന്നത്. കേരളപ്പൂരത്തിനോട് അനുബന്ധിച്ച് സ്ത്രീകളുടെ വളളംകളി പ്രദര്‍ശന മത്സരവും നടത്തിയിരുന്നു. തുടര്‍ന്ന് സമാപന സമ്മേളനം നടന്നു. വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. 8.30 ന് പരിപാടികള്‍ അവസാനിച്ചു. 

പാർലമെന്റ് താത്കാലികമായി നിർത്തിവെക്കാനുള്ള പ്രധാനമന്ത്രി ജോൺസന്റെ തീരുമാനത്തിനെതിരെ രാജ്യത്തിലുടനീളം ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെ, ജോൺസന്റെ ഈയൊരു നീക്കത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്താനുള്ള നിയമപരമായ ശ്രമം നടന്നെങ്കിലും സ്കോട്ടിഷ് ജഡ്‌ജി അത് നിരസിച്ചു. ഒക്ടോബർ 31ലെ ബ്രെക്സിറ്റ് സമയപരിധിക്ക് മുമ്പായി ഒരു മാസത്തിലേറെ പാർലമെന്റ് നിർത്തിവെക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ തടയുന്നതിനായി ക്രോസ്സ് പാർട്ടി എംപിമാരും മറ്റും എഡിൻബർഗിലെ കോടതി സെഷനിൽ ഒരതിവേഗ ഹർജി നൽകിയിരുന്നു. പക്ഷെ പാർലമെന്റ് നിർത്തിവയ്ക്കണമെന്നുള്ള അപേക്ഷ കോടതി തള്ളി . എങ്കിലും സെപ്റ്റംബർ 3ന് മുഴുവൻ വാദം കേൾക്കാൻ ജഡ്ജി സമ്മതിച്ചു. ചൊവ്വാഴ്ച, ഇരുപക്ഷത്തുനിന്നും നിയമപരമായ വാദങ്ങൾ കേൾക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിധിന്യായത്തിന് ശേഷം ലിബറൽ ഡെമോക്രറ്റ്സ് നേതാവ് ജോ സ്വിൻസൺ ഇപ്രകാരം ട്വീറ്റ് ചെയ്തു “ഞാനടക്കം 75 എംപിമാർ പ്രധാനമന്ത്രിയുടെ പാർലമെന്റ് അടച്ചുപൂട്ടലിനെതിരെ നിയമപരമായ വെല്ലുവിളി ഉയർത്തി. പ്രധാനമന്ത്രിയുടെ പദ്ധതികൾ താത്കാലികമായി നിർത്താൻ ജഡ്‌ജി വിസമ്മതിച്ചെങ്കിലും ചൊവ്വാഴ്ച മുഴുവൻ വാദം കേൾക്കാൻ അദ്ദേഹം തയ്യാറാണെന്ന വാർത്തയെ സ്വാഗതം ചെയ്യുന്നു.”

സെപ്റ്റംബർ 9 വരെ താത്കാലികമായി പാർലമെന്റ് നിർത്തിവെക്കാൻ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ജഡ്‌ജിയുടെ ഈ തീരുമാനം. ഒക്ടോബർ 14ന് നടക്കുന്ന രാജ്ഞിയുടെ പ്രസംഗത്തിന് മുമ്പ് അഞ്ച് ആഴ്ച പാർലമെന്റ് നിർത്തിവെക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. ഒക്ടോബർ 31ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനിരിക്കുകയാണ്. അതിനാൽ ഈ തീയതിക്ക് മുമ്പായി പാർലമെന്റ് നിർത്തിവെക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി വിധിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ആവശ്യപ്പെട്ടു. എന്നാൽ ജഡ്‌ജി ഇത് നിരസിച്ചതിലൂടെ സസ്പെൻഷൻ തടയാൻ അടിയന്തര ഉത്തരവ് തേടിയ പാർലമെന്റ് അംഗങ്ങൾക്ക് തിരിച്ചടി നേരിടേണ്ടി വന്നു. അതേസമയം, കരാറില്ലാത്ത ബ്രെക്സിറ്റിനെ തടയാൻ ശ്രമിക്കുന്നതിലൂടെ യൂറോപ്യൻ യൂണിയനുമായി കരാർ നേടാനുള്ള സാധ്യതയാണ് തകരുന്നതെന്ന് ജോൺസൻ തന്റെ രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി.
തൻെറ രണ്ടാമത്തെ വയസ്സിൽ കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് കുടിയേറിയ അന്ന അമാറ്റോ എന്ന സ്ത്രീക്ക് ബ്രക്സിറ്റിൻെറ അനന്തരഫലമായി ഗവൺമെൻെറ സെറ്റിൽഡ് സ്റ്റാറ്റസ് പദവി വിലക്കി. ഇറ്റലിയിൽ നിന്നും തന്റെ മാതാപിതാക്കളായ മാരിയോയോടും, ചിയരായോടുമൊപ്പം രണ്ടാമത്തെ വയസ്സിൽ ബ്രിട്ടനിലേക്ക് കുടിയേറിയ അന്ന, 55 വർഷമായി ബ്രിസ്റ്റോളിൽ താമസിക്കുകയാണ്. 57 വയസ്സുള്ള അന്നയുടെ സ്കൂൾ വിദ്യാഭ്യാസവും, യൂണിവേഴ്സിറ്റി വിദ്യാഭ്യാസവുമെല്ലാം ബ്രിട്ടനിൽ ആയിരുന്നു. തന്റെ നാലു ദശാബ്ദം നീണ്ട ജോലിയിൽ ഏകദേശം അഞ്ചു ലക്ഷം പൗണ്ടോളം ടാക്സ് ഗവൺമെന്റിന് നൽകിയിട്ടുണ്ട്.

ബ്രിട്ടീഷുകാരനായ കൊന്നെല്ലിനെ വിവാഹം കഴിച്ച അന്നക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാൽ ബ്രെക്സിറ്റ് മൂലം അന്നയ്ക്ക് പൗരത്വം നിഷേധിക്കപ്പെടുകയാണ്.തൻെറ വാദം തെളിയിക്കുവാൻ അന്നയ്ക്ക് മതിയായ രേഖകൾ ഇല്ലെന്നാണ് ഗവൺമെന്റ് ഉന്നയിക്കുന്ന ആരോപണം. എന്നാൽ 35 പൗണ്ട് കൊടുത്ത് പോസ്റ്റ് ചെയ്യാൻ മാത്രമുള്ള രേഖകൾ തന്റെ പക്കലുണ്ടെന്ന് അന്ന അവകാശപ്പെട്ടു. താൻ എവിടെ പോകും എന്ന ആശങ്കയിലാണ് അന്ന. അന്നയെപോലെ ഇതേ അവസ്ഥയിൽ ഉള്ള ആളുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.

ഏകദേശം 3.5 മില്യൺ ആളുകളുടെ ഭാവി ബ്രെക്സിറ്റിനു ശേഷം ആശങ്കയിലാണ്. അതിൽ ഭൂരിഭാഗവും വാർദ്ധക്യത്തിലെത്തിയ വ്യക്തികളാണ്. തങ്ങളുടെ ആയുസ്സിന്റെ മുക്കാൽ പങ്കും ബ്രിട്ടനിൽ ജീവിച്ച അവർ ബ്രക്സിറ്റോടു കൂടി പുറത്താക്കപ്പെടുമോ എന്ന ആശങ്കയിലാണ്. ബ്രിട്ടനിൽ താമസിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ വ്യക്തികൾക്ക് 2020 വരെ തങ്ങളുടെ അവകാശങ്ങൾ സ്ഥാപിക്കാൻ ബ്രിട്ടൻ ഗവൺമെന്റ് സമയം അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ വാഗ്ദാനത്തിന്റെ കാര്യത്തിലും ആളുകളിൽ സംശയം ഉളവായിരിക്കുകയാണ്.

ബ്രെക്സിറ്റിനെ എങ്ങിനെയും നടപ്പിലാക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റ് സെപ്റ്റംബർ പകുതിവരെ പിരിച്ചു വിട്ടിരിക്കുന്നത്. ബ്രെക്സിറ്റിനെ എതിർക്കുന്ന എംപിമാരെ നേരിടാനാണ് ഈ നടപടി . അന്നയെ പോലെ അനേകമാളുകളുടെ ഭാവി പ്രതിസന്ധിയിലാണ്. പൗരത്വത്തിന് ആയി അന്നയ്ക്ക് ഭർത്താവിലൂടെ അപേക്ഷിക്കാം പക്ഷെ , ഇത് വളരെ ചിലവേറിയതാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് വന്ന ആൾക്കാർക്ക് ബ്രിട്ടനിൽ വളരെ പ്രതിസന്ധി ഉണ്ടാകുമെന്ന അഭിപ്രായം പരക്കെ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രതിസന്ധി ഒന്നുമില്ലെന്നും എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാൻ ഗവൺമെന്റ് സന്നദ്ധമാണെന്നും ആഭ്യന്തര വകുപ്പ് ഓഫീസ് അറിയിച്ചു..
ന്യൂസിലാൻഡ്: വൈക്കട്ടോ വൈക്കട്ടോയില്‍ പറോവാ – ടാഹിനു റോഡില്‍ ഉണ്ടായ കാറപകടത്തില്‍ കുറവിലങ്ങാട് സ്വദേശിയും വൈക്കട്ടോ ഡിസ്ട്രിക്ട് ഹെല്‍ത്ത് ബോര്‍ഡില്‍ രജിസ്റ്റേർഡ് നേഴ്‌സ് ആണ് ജോലി ചെയ്യുന്ന കിരണ്‍ ജോസ് (32) അപകട സ്ഥലത്തു വച്ച് തന്നെ മരിച്ചതായി പോലീസും ആംബുലൻസ് സെർവിസും അറിയിച്ചു. അപകടത്തിൽ മറ്റു മുന്ന് പേര്‍ക്ക് കൂടി പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് പ്രാദേശിക മാധ്യങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇയാളെ എയർ ലിഫ്റ്റ് ചെയ്‌ത് വൈക്കാട്ടോ ഹോസ്പിറ്റലിലെ അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി സൈന്റ്‌റ് ജോണ്‍ ആംബുലന്‍സ് വിങ് അറിയിച്ചു. മറ്റു രണ്ടു പേരെ തേംസ് ഹോസ്പിറ്റലില്‍ ആണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത് .
സോനാ സിസി ജോസ് ആണ് കിരണ്‍ ജോസിന്റെ ഭാര്യ. കല്യാണം കഴിഞ്ഞിട്ട് അഞ്ചു മാസമായിട്ടുള്ളു. മൂന്ന് കാറുകള്‍ തമ്മില്‍ വ്യാഴാഴ്ച വൈകുന്നേരം 6 മണിക്കാണ് പറോവാ – ടാഹിനു റോഡില്‍ വച്ച് കൂട്ടിയിടി ഉണ്ടായത്. കിരണ്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചതായി സൈന്റ്‌റ് ജോണ്‍ ആംബുലന്‍സ് വിങ് അറിയിച്ചു. വൈക്കാട്ടോ പോലീസിന്റെ സ്‌പെഷ്യല്‍ വാഹനാപകട അന്യോഷണ സംഘം അന്യോഷണം ആരംഭിച്ചിട്ടുണ്ട്.
പുറകില്‍ നിന്ന് വരുകയായിരുന്ന കാർ കിരണും സുഹൃത്തും യാത്ര ചെയ്ത കാറിന്റെ പിറകിൽ അതിശക്തമായി ഇടിച്ചതിനെ തുടർന്ന് കിരണ്‍ ഓടിക്കുകയായിരുന്നു കാര്‍ മുന്‍പിലുള്ള കാറില്‍ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കിരണിന്റെ കൂടെ യാത്ര ചെയ്ത സുഹൃത്തിന് നിസാര പരിക്കുകളോടെ തേംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിസി ജോസിന്റെ ഓക്‌ലാന്റിലെ നോര്‍ത്ത് ഷോറില്‍ താമസിക്കുന്ന രണ്ടു സഹോദരിമാരും കുടുംബവും വൈകട്ടോയില്‍ എത്തിയിട്ടുണ്ട്. നാളെ മൃതദേഹം പോസ്‌റ്‌മോര്‍ട്ടത്തിനു ശേഷം അന്തോമോപചാരം അര്‍പ്പിക്കുവാന്‍ ഓക്‌ലന്‍ഡിലേക്കു കൊണ്ട് വരും എന്നാണ് അറിയുന്നത്.

സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ പകുതി വരെ അഞ്ച് ആഴ്ച പാർലമെന്റ് താത്കാലികമായി നിർത്തിവെക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജ്ഞിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുമൂലം നോ ഡീൽ ബ്രെക്സിറ്റ് തടയാനുള്ള ശ്രമങ്ങൾ നടത്തുന്നതിന് പ്രതിപക്ഷ എംപിമാർക്ക് തടസ്സം നേരിടും. എന്നാൽ പാർലമെന്റ് താത്കാലികമായി നിർത്തിവെക്കാനുള്ള ജോൺസന്റെ തീരുമാനത്തിനെതിരെ എങ്ങും ശക്തമായ പ്രതിഷേധം അലയടിച്ചുയരുകയാണ്. പാർലമെന്റിനെ സസ്‌പെൻഡ് ചെയ്യാനുള്ള പദ്ധതിയെ പ്രതിപക്ഷ പാർട്ടികളും ചില കൺസേർവേറ്റിവ് എംപിമാരും രൂക്ഷമായി വിമർശിച്ചു. പാർലമെന്റ് സസ്പെൻഷൻ തടയാൻ നിയമപരമായ ശ്രമങ്ങൾ യുകെയിൽ ആരംഭിച്ചുകഴിഞ്ഞു. ഇംഗ്ലീഷ്, സ്കോട്ടിഷ് കോടതികളിൽ നിയമപരമായ വെല്ലുവിളികളുമുണ്ട്. പ്രധാനമന്ത്രിയുടെ ഈ തീരുമാനം രാജ്യത്തിലുടനീളം പ്രതിഷേധത്തിനും കാരണമായി. ബ്രെക്സിറ്റ് വിഷയത്തിൽ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് പാർലമെന്റിനെ സസ്‌പെൻഡ് ചെയ്യരുതെന്ന് ജോൺസനോട് ആവശ്യപ്പെടുന്ന ഒരു ഇ – നിവേദനത്തിൽ ദശലക്ഷത്തിലധികം ആളുകൾ ഒപ്പിട്ടു.എന്നാൽ പ്രകോപനം വ്യാജമാണെന്നും പ്രധാനമന്ത്രിയുടെ ഈയൊരു നടപടി ഭരണഘടനാപരവും ഉചിതവുമാണെന്നും കോമൺസ് നേതാവ് ജേക്കബ് റീസ് – മോഗ് അഭിപ്രായപ്പെട്ടു. ഈ പാർലമെന്ററി സമ്മേളനം ഏകദേശം 400 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നാണെന്നും അതിനാൽ ഇത് താത്കാലികമായി നിർത്തി പുതിയ സെഷൻ ആരംഭിക്കുന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

ജോൺസന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപിച്ചുകൊണ്ട് ജോർജ് യംഗ്, ഹൗസ് ഓഫ് ലോർഡ്‌സിലെ ടോറി വിപ്പ് സ്ഥാനം രാജിവെച്ചു. നമ്മുടെ ചരിത്രത്തിലെ ഒരു നിർണായക സമയത്ത് ഇത്തരം ഒരു തീരുമാനത്തിലൂടെ പാർലമെന്റിന്റെ പങ്ക് ദുർബലപ്പെടുത്തുകയാണെന്ന് തന്റെ രാജികത്തിലൂടെ അദ്ദേഹം വിശദമാക്കി. അതേസമയം റൂത്ത് ഡേവിഡ്‌സൺ, സ്കോട്ടിഷ് കൺസേർവേറ്റിവുകളുടെ നേതാവ് സ്ഥാനം രാജിവെച്ചു. കുടുംബ പ്രതിബദ്ധത മൂലമാണ് തീരുമാനമെടുത്തതെന്ന് രാജിക്കത്തിൽ അവർ പറഞ്ഞു.

നിയമനിർമാണത്തിലൂടെ ജോൺസനെ രാഷ്ട്രീയമായി തടയുമെന്ന് ജെറമി കോർബിൻ പറഞ്ഞു. നോ ഡീൽ ബ്രെക്സിറ്റ് തടയുന്നതിനായി ചൊവ്വാഴ്ച പാർലമെന്റ് പുനരാരംഭിക്കുമ്പോൾ അതിവേഗം നിയമനിർമാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജോൺസന്റെ ഈയൊരു തീരുമാനം നമ്മുടെ ജനാധിപത്യത്തിന്റെ തകർച്ചയ്ക്കാണ് കാരണമാവുന്നതെന്നും ഈ നിർണായക കാലയളവിൽ പാർലമെന്റ് അടച്ചുപൂട്ടുന്നത് തടയാൻ ശ്രമിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ജെറമി കോർബിനെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച മൊമന്റം എന്ന ഗ്രൂപ്പ്, ജോൺസന്റെ ഈ നീക്കത്തെ തടയാൻ തെരുവ് പ്രതിഷേധത്തിനും റോഡ് ഉപരോധത്തിനും ആഹ്വാനം ചെയ്തു. ട്രേഡ് യൂണിയനുകൾക്കൊപ്പം ബ്രിട്ടനിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച പ്രതിഷേധം നടത്തുമെന്നും അവർ അറിയിച്ചു. ജോൺസന്റെ തീരുമാനത്തിൽ പ്രകോപിതരായ ആയിരക്കണക്കിന് ആളുകൾ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. എന്തായാലും പ്രധാനമന്ത്രിയുടെ ഈ തീരുമാനം ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധിയ്ക്കും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും കാരണമായി മാറി.
വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ പ്രശസ്തി വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ, അവ മാത്രം കഴിക്കുകയും പൂർണമായും മത്സ്യമാംസാദികൾ ഒഴിവാക്കുകയും ചെയ്യുന്നത് തലച്ചോറിന് ആവശ്യമായ പോഷണങ്ങൾ ലഭിക്കാതിരിക്കാൻ ഇടയാകുമെന്ന് റിപ്പോർട്ടുകൾ. പച്ചക്കറികളിൽ കോളിൻ പോലുള്ള പോഷണങ്ങൾ ലഭ്യമല്ല. മത്സ്യമാംസാദികൾ പൂർണമായും ഒഴിവാക്കി പച്ചക്കറികളിൽ ആശ്രയിക്കുന്നത് കോളിൻ പോലുള്ളവയുടെ അഭാവത്തിനു കാരണമാകുന്നു.
ഗർഭസ്ഥശിശുവിന്റെ തലച്ചോർ വളരുന്നതിന് അത്യന്താപേക്ഷിതമായ പോഷകമാണ് കോളിൻ. അതോടൊപ്പം തന്നെ കരളിന്റെ പ്രവർത്തനത്തെയും സഹായിക്കും . മനുഷ്യ ശരീരത്തിൽ കരൾ കോളിൻ ഉൽപാദിപ്പിക്കുന്നവെങ്കിലും മനുഷ്യശരീരത്തിന്റെ പൂർണമായ വളർച്ചയ്ക്ക് അത് കുറവാണ്. അതിനാൽ കഴിക്കുന്ന ആഹാരങ്ങളിൽ നിന്നും മറ്റും കോളിൻ ലഭ്യമാകണം

കോളിന്റെ പ്രഥമ ഉറവിടം എന്ന് പറയുന്നത് മത്സ്യമാംസാദികളും, മുട്ടയും ആണ്. വളരെ ചെറിയ തോതിൽ ബ്രോക്കോളിയിലും ബീൻസിലും മറ്റും കാണുന്നു. പോഷകാഹാരത്തെ സംബന്ധിക്കുന്ന കൺസൾട്ടൻസിയുടെ ചെയർമാൻ ആയിരിക്കുന്ന ഡോക്ടർ എമ്മ ഡെർബിഷൈയർ, ഗവൺമെന്റ് ഈ പോഷകത്തിന്റെ അളവ് ആളുകളിൽ നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായി കുറ്റപ്പെടുത്തി. ബ്രിട്ടണിലെ ഡയറ്റ് പ്ലാനുകളിൽ നിന്നും കോളിൻ അപ്പാടെ ഒഴിവാക്കിയിരിക്കുകയാണ്.
ഗർഭിണികൾക്ക് അത്യന്താപേക്ഷിതമാണ് കോളിൻ.ഈ പോഷക ത്തിന്റെ ഉപയോഗത്തിന് ജനങ്ങളിൽ വേണ്ടതായ എല്ലാ ധാരണകളും ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു. പച്ചക്കറികൾ മാത്രം കഴിക്കുന്നത് ശരീരത്തിൽ കോളിന്റെ അഭാവം ഉണ്ടാകാൻ ഇടയാക്കുമെന്ന് അവർ ശക്തമായി രേഖപ്പെടുത്തി. തലച്ചോറിന്റെ വളർച്ചയ്ക്കും, ശരീരത്തിലെ പ്രവർത്തനങ്ങൾക്കും എല്ലാം കോളിങ് അത്യന്താപേക്ഷിതമാണ്.
ഏകദേശം ഒരു ലക്ഷത്തോളം വരുന്ന തങ്ങളുടെ ജീവനക്കാർക്ക് ഗൂഗിൾ ജോലിയെക്കുറിച്ചും ജോലി സ്ഥലത്ത് പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും പുതിയ മാർഗനിർദ്ദേശങ്ങൾ നൽകി . ഗൂഗിളിൻെറ സ്വതന്ത്രമായ തൊഴിൽ സംസ്കാരത്തിന് ഘടകവിരുദ്ധമായാണ് പുതിയ നിർദ്ദേശങ്ങൾ .രാഷ്ട്രീയപരമായും മറ്റുമുള്ള അനാവശ്യ ചർച്ചകളിലൂടെ ജോലി സമയം പാഴാക്കരുതെന്നും തങ്ങളുടെ ജോലിയിൽ ശ്രദ്ധയൂന്നാനുമാണ് ഗൂഗിൾ ജോലിക്കാരോട് ആവശ്യപ്പെടുന്നത് .ജോലിക്കാരുടെ 20 % സമയം വ്യക്തിഗത പ്രോജക്ടുകളിൽ ചിലവഴിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്ന വളരെ പ്രശംസിക്കപ്പെട്ട ഗൂഗിളിൻെറ നയങ്ങൾക്കെതിരാണ് പുതിയ മാർഗനിർദ്ദേശങ്ങൾ. ഗൂഗിളിൻെറ പല പുതിയ സംരംഭങ്ങളുടെയും ആശയങ്ങൾ രൂപീകൃതമായത് ഇങ്ങനെയുള്ള പ്രോജക്ടുകളിൽ നിന്നുമായിരുന്നു . ജിമെയിൽ ,ഗൂഗിൾമാപ്പ് തുടങ്ങി ഗൂഗിളിൻെറ പ്രശസ്തമായ പ്രൊഡക്ടുകൾ എല്ലാം ഇങ്ങനെയുള്ള വ്യക്തിഗത പ്രോജക്ടുകളിൽ നിന്ന് ആശയം ഉൾകൊണ്ടുള്ളതായിരുന്നു .

നിങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലി ചെയ്യുക എന്നുള്ളതാണ്. അനാവശ്യ സംവാദങ്ങളിൽ ജോലി സമയം ചിലവഴിക്കരുത് .ഗൂഗിൾ അതിൻെറ വെബ് സൈറ്റിൽ പോസ്റ്റ് ചെയ്ത മെമ്മോയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു .ഈ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്ന അവസരങ്ങളിൽ മാനേജർമാരുടെ ഇടപെടൽ ഉണ്ടാകണം എന്നും മാർഗ്ഗരേഖയിൽ ഉണ്ട് .

കമ്പനിയുടെ പ്രവർത്തനത്തിലെ കഴിഞ്ഞ വർഷം ഉണ്ടായ വീഴ്ചകൾ പരിഹരിക്കാനാണ് പുതിയ മാർഗനിർദ്ദേശങ്ങളെന്ന് കമ്പനി ആഭ്യന്തര വക്താവ് ജെൻ കൈസർ പറഞ്ഞു .പക്ഷെ ജോലിക്കാരും മാനേജുമെന്റും തമ്മിലുള്ള ബന്ധത്തെ മോശമായ രീതിയിൽ ബാധിക്കാനാണ് സാധ്യത എന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു .സ്വതന്ത്ര ചിന്താഗതി പ്രകടിപ്പിച്ചതിന് ഗൂഗിൾ തങ്ങൾക്കെതിരെ പ്രതികാരം ചെയ്തുവെന്ന് മുൻ ജീവനക്കാർ ആരോപിക്കുകയും ചെയ്യുന്നു .