തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ഇളയദളപതി വിജയ്‌ക്ക് വലിയൊരു ആരാധക കൂട്ടമുണ്ട്. വിജയ്‌യുടെ ഓരോ ചിത്രം പുറത്തിറങ്ങുമ്പോഴും വലിയ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മെർസൽ. ദീപാവലി ദിവസമായ നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിലും വൻവരവേൽപാണ് മെർസലിന് ആരാധകർ ഒരുക്കിയിട്ടുളളത്. തിയേറ്ററുകളിൽ വിജയ്‌യുടെ കൂറ്റൻ ഫ്ലക്സ്ബോർഡുകൾ ഇതിനോടകം ആരാധകർ സ്ഥാപിച്ചു കഴിഞ്ഞു. ചെണ്ടമേളവും ബാൻഡ് സംഘവും ഒരുങ്ങിക്കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തമിഴ് വെബ്സൈറ്റായ ഇന്ത്യാഗ്ലിറ്റ്സ് മുഖേന വിജയ് ആരാധകരുമായി സംവദിച്ചു.
”സിനിമയിൽ വരുന്ന സമയത്ത് വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ കൂടെ വർക്ക് ചെയ്ത സംവിധായകരും നിർമാതാക്കളും ചേർന്ന് എന്നെ നല്ലൊരു ഇടത്ത് കൊണ്ടെത്തിച്ചുവെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനെക്കാളുപരി എന്റെ ആരാധകർ. അവരെ ആരാധകർ എന്നു പറയുന്നതിനെക്കാളും എന്റെ സുഹൃത്തുക്കൾ എന്നു പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവരുടെ പിന്തുണയില്ലാതെ ഇവിടംവരെ ഞാൻ എത്തില്ലായിരുന്നു” വിജയ് പറഞ്ഞു. മെർസലിന്റെ റിലീസിനു മുൻപായി ആരാധകരോട് ഒരു അഭ്യർഥനയും നടത്തി. ”എന്റെ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് പാലഭിഷേകം ഒന്നും വേണ്ട എന്നു ഞാൻ നേരത്തെ പറഞ്ഞിട്ടുളളതാണ്. പക്ഷേ ഇപ്പോഴും എന്റെ ആരാധകർ അത് ചെയ്യുന്നുണ്ട്. പാലഭിഷേകം വേണ്ടാ” വിജയ് ആരാധകരോടായി പറഞ്ഞു. നിങ്ങളില്ലെങ്കിൽ ഞാനില്ലെന്നും വിജയ് പറഞ്ഞു.
അറ്റ്‌ലിയാണ് മെർസലിന്റെ സംവിധായകൻ. തെരിക്കുശേഷം വിജയ്‌യെ നായകനാക്കിയുളള അറ്റ്‌ലിയുടെ രണ്ടാമത്തെ ചിത്രമാണിത്. മെർസലിൽ മൂന്നു വേഷത്തിലാണ് വിജയ് എത്തുന്നത്. ആദ്യമായാണ് വിജയ് മൂന്നു റോളിൽ ഒരു ചിത്രത്തിലെത്തുന്നത്. സാമന്ത, നിത്യാ മേനോൻ, കാജൾ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
എം.ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ ‘രണ്ടാമൂഴം’ ചലച്ചിത്രമാവുമ്പോള്‍ അത് സംവിധാനം ചെയ്യുക ശ്രീകുമാര്‍ മേനോന്‍ ആയിരിക്കില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍. പ്രമുഖ വ്യവസായി ബി.ആര്‍ ഷെട്ടി നിര്‍മിക്കുന്ന ചിത്രം 1000 കോടി ബജറ്റിലാണ് ഒരുക്കുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകള്‍. കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട് എന്നും പറയപ്പെടുന്നു.
മോഹന്‍ലാലിന്റെ ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒടിയനു ശേഷം ‘രണ്ടാമൂഴം’ ചിത്രീകരണം തുടങ്ങാനായിരുന്നു പദ്ധതി. വി.ആര്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഒടിയന്‍ ടീമംഗങ്ങള്‍ക്കിടയിലെ പടലപിണക്കങ്ങളും മറ്റും സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടിയായി എന്നാണ് അണിയറ സംസാരം.
സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു പോയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അസ്വാരസ്യങ്ങളാണ് പുതിയ സംഭവവികാസങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഇതേത്തുർന്ന് ലൊക്കേഷനിലെ പൊട്ടിത്തെറി ഒഴിവാക്കാനായി ശ്രീകുമാര്‍ മേനോന് പകരം എം. പത്മകുമാറിനെ ഒടിയന്‍ സംവിധാനം ചെയ്യാനായി ഏല്‍പ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് രണ്ടാമൂഴത്തില്‍ നിന്നും ശ്രീകുമാര്‍ മേനോനെ ഒഴിവാക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം.
ശ്രീകുമാര്‍ മേനോന്റെ കന്നി ചിത്രമാണ് ഒടിയന്‍. ‘ഒടിയന്റെ’ ചിത്രീകരണം അതിവേഗം പുരോഗമിക്കുന്നതിനിടെ മേക്കിംഗ് വീഡിയോ പുറത്തു വന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഈ സിനിമയുടെ യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്ന് ശ്രീകുമാര്‍ മേനോന്‍ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു പോയത് ശ്രീകുമാര്‍ മേനോനെ ചൊടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോന്റെ നിലപാടുകള്‍ക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ ഒന്നിച്ചു എന്നാണ് വിവരം. ഇതോടൊപ്പം പ്രമുഖ സംവിധായകന്‍ എം. പത്മകുമാര്‍ സിനിമയില്‍ കൈകടത്തുന്നതിനെയും ശ്രീകുമാര്‍ മേനോന്‍ എതിര്‍ത്തിരുന്നു.
ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ ഇടപെടലുകളും ശ്രീകുമാര്‍ മേനോന്‍ അംഗീകരിച്ചിരുന്നില്ല. ആന്റണി പെരുമ്പാവൂരിന്റെ വിശ്വസ്തനായ ഷാജി കുമാറാണ് ഒടിയന്റെ ക്യാമറാന്‍. അതുകൊണ്ടുതന്നെ എം. പത്മകുമാര്‍, ആന്റണി പെരുമ്പാവൂര്‍, ഷാജി കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കാര്യങ്ങല്‍ നിയന്ത്രിക്കുന്നുവെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു എന്നാണ് വിവരം.
പുലി മുരുകന്‍ ടീം തന്നെ ഒടിയനും മതിയെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി ബോളിവുഡിലെ പ്രമുഖരായ അണിയറ പ്രവര്‍ത്തകരെ ഒടിയനുമായി സഹകരിപ്പിക്കാനായിരുന്നു ശ്രീകുമാര്‍ മോനോന് താല്‍പ്പര്യം.
പക്ഷേ ക്യാമറാമാനായി ഷാജി കുമാറും ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്‌നും എത്തുകയായിരുന്നു. ഒടിയന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ക്യാമറാമാന്‍ ഷാജികുമാര്‍ പോസ്റ്റ് ചെയതതിനെ ശ്രീകുമാര്‍ മോനോന്‍ ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ വീണ്ടും കൈവിട്ടുപോയി.
നേരത്തെ വാരണാസി സെറ്റിലെ ചിത്രങ്ങള്‍ ശ്രീകുമാര്‍ മേനോനും സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടിരുന്നു. ഇതേ കാമറാമാനും ചെയ്തിട്ടുള്ളൂവെന്നാണ് ലൊക്കേഷനിലെ ഷാജി കുമാറിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതോടെ രണ്ട് ചേരി രൂപപ്പെടാതിരിക്കാനും തര്‍ക്കങ്ങള്‍ ചിത്രത്തെ ബാധിക്കാതിരിക്കാനും വേണ്ടി എം. പത്മകുമാറിനെ സംവിധാനം ഏല്‍പ്പിച്ചുവെന്നാണ് അണിയറക്കാര്‍ പറയുന്നത്
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിന്റെ ഇടകാലത്ത് ധാരാളം ചിത്രങ്ങള്‍ പരാജയമായിരുന്നു. തുടരെ തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ മമ്മൂട്ടി എന്ന നടന്റെ കാലം കഴിഞ്ഞെന്നും വിമര്‍ശകര്‍ പറഞ്ഞു.
എന്നാല്‍ പരാജയമായ നടന്‍ മതിയെന്ന് ഉറപ്പിച്ചുകൊണ്ട് കഥാകൃത്ത് ടെന്നീസ് ജോസഫും സംവിധായകന്‍ ജോഷിയും ന്യൂ ഡല്‍ഹി എന്നൊരു ചിത്രം ഒരുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നായകന്‍ മമ്മൂട്ടിയാണെന്ന് അറിയുന്ന നിര്‍മാതാക്കള്‍ ആ ചിത്രം ചെയ്യാന്‍ വിസമ്മതിച്ചു. ഒന്‍പത് നിര്‍മാതാക്കളാണ് മമ്മൂട്ടി നായകന്‍ ആണെങ്കില്‍ ന്യൂ ഡല്‍ഹി ചെയ്യാന്‍ തയാറല്ലെന്ന് അറിയിച്ചത്. മോഹന്‍ലാല്‍ നായകനായാല്‍ ചിത്രം ചെയ്യാമെന്നും അവരില്‍ പലരും അറിയിച്ചു.
എന്നാല്‍ ചിത്രം മമ്മൂട്ടിയെ നായകനായി ഒരുക്കണമെന്ന് തന്നെയായിരുന്നു ജോഷിയുടെ തീരുമാനം. ഒടുവില്‍ ദൈവത്തെ പോലെ ഒരു നിര്‍മാതാവിനെ അവര്‍ക്ക് ലഭിച്ചു, ജോയ് തോമസ്. സുരേഷ് ഗോപി, വിജയ രാഘവന്‍, സുമലത എന്നിവര്‍ അഭിനയിച്ച ചിത്രത്തില്‍ വില്ലനാകാന്‍ ടി.ജി രവിയെ ആണ് പരിഗണിച്ചത്.
എന്നാല്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന തീരുമാനത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു രവി. അതുകൊണ്ട് ആ വേഷം ജഗന്നാഥ വര്‍മ്മയെ തേടിയെത്തി. ചിത്രം ആദ്യ ഷോയില്‍ തന്നെ മികച്ച അഭിപ്രായം നേടി. അക്കാലത്തെ ബോക്‌സ് ഓഫീസ് വിജയമായി ചിത്രം മാറുകയും ചെയ്തു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ വേര്‍പാട് സിനിമ പ്രേക്ഷകരെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ വാര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ബിജിബാലിന്റെ മക്കളായ ദേവദത്ത്, ദയ എന്നിവരും സഹോദരന്റെ മകള്‍ ലോലയും ചേര്‍ന്ന് ഒരു സംഗീത ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുകയാണ്. ശാന്തിയുടെ ഓര്‍മകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ സംരംഭത്തിന് കൈ പിടിച്ച്- ലൗ ടു ഓള്‍ മദേഴ്‌സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബോധി സൈലന്റ് സ്‌കേപ് ആണ് ഇത് യൂടൂബിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.ബിജിബാലിന്റെ സഹോദരന്റെ മകള്‍ ലോലയാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.
ദേവദത്ത് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ലോലയും ബിജിബാലിന്റേയും ശാന്തിയുടേയും മക്കളായ ദേവദത്തും ദയയും ചേര്‍ന്നാണ്. എവിടെ നിന്നാണ് യഥാര്‍ത്ഥ കല ജനിക്കുന്നത്? മറ്റെങ്ങുനിന്നുമല്ല, വൈകാരികതകളാണ് കലയായി പരിണാമപ്പെടുനന്നത് എന്നു പറഞ്ഞുകൊണ്ടാണ് ബോധി സൈലന്റ് സ്‌കേപ് ഈ ഗാനം യൂടൂബില്‍ പങ്കുവച്ചിരിക്കുന്നത്. ബോധിയുടെ പിന്നണി പ്രവര്‍ത്തകരാണ് ലോലയും ദേവദത്തും ദയയും.അമ്മയുടെ വേര്‍പാടില്‍ ഉള്ള് തേങ്ങുന്ന കുരുന്നുകളുടെ പിടച്ചിലാണ് ഈ ഗാനം. ആസ്വാദകന്റെ കണ്ണ് നിറയ്ക്കുന്നതാണ് ഈ കുഞ്ഞുങ്ങളുടെ വലിയ വലിയ ഹൃദയങ്ങളില്‍ നിന്നുണ്ടായ ഈ പാട്ട്. ‘കനവിലും അഴലിലും ദൂരെ ആ മേഘത്തോപ്പില്‍ നമുക്കൊന്നായി പറക്കാം…’ ആ അമ്മയ്ക്ക് ഇതിനുമപ്പുറം എന്ത് നല്‍കാനാണ്. അറിയപ്പെടുന്ന നര്‍ത്തകിയായ ശാന്തി നൃത്താധ്യാപികയും ഗായികയുമാണ്. ബിജിബാല്‍ ഒരുക്കിയ കൈയൂരുള്ളൊരു സമര സഖാവിന് എന്ന ആല്‍ബത്തില്‍ ശാന്തി പാടി അഭിനയിച്ചിരുന്നു. ഭര്‍ത്താവിന്റെ സംവിധാനത്തില്‍ പുറത്തിറക്കിയ സകലദേവനുതേയുടെ നൃത്ത സംവിധാനം ഒരുക്കിയതും ശാന്തിയായിരുന്നു.രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ അനു സിത്താര ചിത്രത്തിന് കൊറിയോഗ്രാഫി നിര്‍വഹിച്ചത് ശാന്തിയാണ്. ചിത്രത്തിലെ പല രംഗങ്ങളിലും ശാന്തി പ്രത്യക്ഷപ്പെടുന്നുണ്ട്. ബിജിബാല്‍ ആയിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. കലോത്സവ പരിപാടികള്‍ക്കിടെയായിരുന്നു ബിജിബാല്‍ ശാന്തിയെ കണ്ടുമുട്ടിയത്. ഇരുവരുടേയും ഒരു പൊതു സുഹൃത്ത് വഴിയാണ് വിവാഹക്കാര്യം ബിജിബാലിന്റെ വീട്ടില്‍ അറിയിക്കുന്നത്. ജോലി ഇല്ലാത്ത സമയത്തെ വിവാഹത്തോട് വീട്ടുകാര്‍ക്കാദ്യം താല്പര്യമില്ലായിരുന്നു.ഒരു ദിവസം പെട്ടന്ന് ശാന്തി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശാന്തിയുടെ ആരോഗ്യ സ്ഥിതി മോശമാകുകയും ഓഗസ്റ്റ് 29ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു.
മലയാളത്തിന്റെ ഈ യുവ നടന്റെ ആവിശ്യം കേട്ട് ഞെട്ടി സിനിമാക്കാർ. ചട്ടമ്പിത്തരത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന ഈ യുവനടൻ, പിന്നീട് ആ ചിത്രത്തിലെ പേരിലൂടെ പിൽക്കാലത്തു അറിയപ്പെട്ടിരിക്കുന്നത്. ആചിത്രത്തിലെ അഭിനയം സത്യത്തിൽ അസാധ്യം തന്നെ ആയിരുന്നു . ചിത്രം കണ്ടവരെല്ലാം നടനെ വാനോളം പുകഴ്ത്തുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളിൽ നടന് അവസരങ്ങൾ ലഭിച്ചു. മറ്റൊരു തെന്നിന്ത്യൻ നടന്റെ ഫാൻസ് കഥ പറഞ്ഞ ചിത്രത്തിലും നടൻ നായകനായിരുന്നു.
അതിനു ശേഷമാണ് യുവ നടനെ നായകനാക്കി ഒരു ചിത്രമെടുക്കാൻ ഒരു നവാഗതനായ സംവിധായകൻ സമീപിക്കുന്നത്. അഭിനയിക്കാമെന്ന് നടൻ സമ്മതിച്ചു. സിനിമയുടെ ചിത്രികരണം നടന്നു കൊണ്ടിരിക്കെ, മലയാളത്തിലെ സൂപ്പർ താര സിനിമയിൽ നടന് നല്ലൊരു വേഷം ലഭിക്കുന്നത്. ഷൂട്ടിങ് പകുതിയിൽ നിർത്തി നടൻ അതിൽ അഭിനയിക്കാൻ പോയി, അതിൽ നടൻ തകർത്തു അഭിനയിക്കുകയും ചെയ്തു . സിനിമയേക്കാൾ ഉപരി നടന്റെ പാട്ടും ഡാൻസും ഹിറ്റ് ആയി, തുടർന്ന് താൻ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിൽ നടൻ മടങ്ങിയെത്തിയത്. എന്നാൽ ചിത്രത്തിലെ ആദ്യ ഭാഗങ്ങളിൽ കണ്ട ആളെ അല്ലായിരുന്നു തുടർന്ന് നടന്റെ ഭാവം എന്ന് അണിയറക്കാർ പറയുന്നു.
ലൊക്കേഷനിൽ എത്തിയ അന്ന് തന്നെ നടന്നത് ആവിശ്യം കേട്ട സംവിധായകനും നിർമാതാവും ഞെട്ടി. മറ്റു പ്രമുഖ നടന്മാർക്ക് ഉള്ളത് പോലെ തനിക്കു ഒരു കാരവൻ വേണം എന്നായിരുന്നു യുവനടന്റെ ആവിശ്യം. പ്രമുഖ നടന്മാരൊക്കെ സ്വന്തമായി വാങ്ങിയ കാരവൻ അന്ന് ഉപയോഗിക്കുന്നത്. എന്നാൽ ഈ നടന് അത് നിർമാതാവിന്റെ ചിലവിൽ വേണം. ചെറിയ ചിലവിൽ തുടങ്ങിയ പടം ഇങ്ങനെ പൂർത്തിയാക്കും എന്ന ചിന്തയിൽ ഇരിക്കെ അന്ന് നിർമ്മാതാവിന് ഇരുട്ടടി പോലെ നടന്റെ ഈ ആവിശ്യം നടൻ അതിൽ വാശിപിടിച്ചു നിൽക്കുകയും ചെയ്തു. ഒടുവിൽ ഒരു കാർ ഫുൾ ടൈം സ്റ്റാർ ആക്കി എ സിയിട്ട് നിർത്തി നടന്റെ ആവിശ്യം തർക്കം പരിഹരിച്ചു അതിനു ശേഷമാണു നടൻ അഭിനയം തുടർന്നത് എന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്റെ പീഡനക്കഥകള്‍ ഒന്നൊന്നൊയി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആഞ്ജലീന ജൂലി, വെയ്ന്‍ത്ത് പാല്‍ട്രോ, മെറില്‍ സ്ട്രീപ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലെറ്റ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ വരെ ഹാര്‍വിയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നുകഴിഞ്ഞു. ആരോപണങ്ങളെ തുടര്‍ന്ന് സ്വന്തം സ്ഥാപനമായ വെയ്ന്‍സ്റ്റീന്‍ കമ്പനിയില്‍ നിന്നുവരെ ഹാര്‍വിയെ പുറത്താക്കിയിരിക്കുകയാണ്.
എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത ഇതൊന്നുമല്ല. ഹാര്‍വിയുടെ പീഡനശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരില്‍ ഒരു ബോളിവുഡ് താരവുമുണ്ട്. മറ്റാരുമല്ല, മുന്‍ വിശ്വസുന്ദരി കൂടിയായ ഐശ്വര്യ റായ്. വെറൈറ്റി ഡോട്ട് കോമാണ് ഈ ഞെട്ടുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഐശ്വര്യയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡാണ് വെറൈറ്റിയിലെഴുതിയ ലേഖനത്തിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഹാര്‍വിയുടെ ലൈംഗിക പീഡനത്തില്‍ നിന്ന് ഐശ്വര്യ രക്ഷപ്പെട്ടതെന്ന് ഷെഫീല്‍ഡ് പറഞ്ഞു.
കാന്‍ ചലച്ചിത്രോത്സവം, ആം ഫാര്‍ ഗാല തുടങ്ങിയവയില്‍ വച്ച് കണ്ട് ഐശ്വര്യയും ഭര്‍ത്താവ് അഭിഷേക് ബച്ചനുമായി ഹാര്‍വി നല്ല അടുപ്പത്തിലായിരുന്നു. ഇതുവെച്ച് ഒരിക്കല്‍ ഐശ്വര്യയെ തനിച്ചു കാണണമെന്ന് ഹാര്‍വി ആഗ്രഹം പ്രകടിപ്പിക്കുകയും അതിനുള്ള കരുനീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഞാന്‍ ഇടപെട്ടാണ് ഇത് തടഞ്ഞ് അപകടം ഒഴിവാക്കിയത്-ഷെഫീല്‍ഡ് വെളിപ്പെടുത്തി.
അവളെ ഒറ്റയ്ക്ക് ഒന്ന് കിട്ടാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഹാര്‍വി ഒരിക്കല്‍ ചോദിച്ചതായും ഷെഫീല്‍ഡ് പറയുന്നു. ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാതിരുന്നപ്പോള്‍ താക്കീതായി. അധിക്ഷേപിച്ചു. മേലില്‍ ഒരു ജോലിയും ലഭിക്കില്ലെന്ന് ഭീഷണി മുഴക്കി. ഒന്നുറപ്പ്, എന്റെ ക്ലയന്റിന്റെ അടുത്ത് ഒന്ന് ശ്വാസം വിടാനുള്ള അവസരം പോലും ഞാനുണ്ടാക്കിക്കൊടുത്തിട്ടില്ല-ഷെഫീല്‍ഡ് എഴുതി.
സ്ത്രീകളെ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാന്‍ എന്നു പറഞ്ഞ് തന്റെ ഹോട്ടല്‍ മുറിയിലേയ്ക്ക് ക്ഷണിക്കുകയും അവരെ നഗ്നരാക്കി വരവേല്‍ക്കുകയും ചെയ്യുന്നതാണത്രെ ഹാര്‍വിയുടെ പതിവ്. അല്ലെങ്കില്‍ അവരെ കൊണ്ട് ഉഴിച്ചില്‍ നടത്തിക്കുകയോ അവര്‍ക്ക് മുന്നില്‍ നഗ്നനായി കുളിക്കുകയോ ചെയ്യാറുണ്ടെന്നും വിവിധ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയ്ക്ക് ഇങ്ങനെ നിരവധി സ്ത്രീകളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയതായാണ് റിപ്പോര്‍ട്ട്.
ആനക്കാട്ടില്‍ ഇപ്പച്ചന്‍- മലയാളം സിനിമാ പ്രേമികളൊന്നും എളുപ്പത്തില്‍ ഈ കഥാപാത്രത്തിന്റെ പേര് മറക്കില്ല. സോമന്‍ എന്ന മഹാനടന്‍ അനശ്വരമാക്കിയ കഥാപാത്രമാണ് ലേലം സിനിമയിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍. സുരേഷ് ഗോപി ചിത്രത്തിലെ സോമന്റെ ഡയലോഗുകള്‍ എല്ലാക്കാലവും ഹിറ്റാണ് താനും.
രഞ്ജി പണിക്കരായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സോമന്‍ തന്നെ ചോദിച്ചു വാങ്ങിയ റോളായിരുന്നു ആനക്കാട്ടില്‍ ഈപ്പച്ചനെന്ന് രഞ്ജി പണിക്കര്‍ വെളിപ്പെടുത്തി. മരിക്കുന്നതിന് മുന്‍പ് എനിക്കൊരു നല്ല റോള്‍ താടാ എന്നും പറഞ്ഞു എന്നെ കൊണ്ട് എഴുതിപ്പിച്ച ഒന്നാണെന്ന് രഞ്ജി പണിക്കര്‍ പറയുന്നു.
‘ഞാന്‍ നായകനൊന്നും അല്ലല്ലോ, എനിക്ക് എന്തിനാടാ ഈ സിനിമയില്‍ ഇത്രയും നീളന്‍ ഡയലോഗുകള്‍ എന്നായിരുന്നു കഥാപാത്രത്തെക്കുറിച്ച് കേട്ട സോമന്‍ ചേട്ടന്റെ ആദ്യ പ്രതികരണം. സോമന്‍ ചേട്ടന്‍ ഞാന്‍ ഈപ്പച്ചന് വേണ്ടി എഴുതിയ ഡയലോഗ് വായിച്ചു നോക്കിയിട്ട് എന്നോട് ദേഷ്യപെടുകയാണ് ചെയ്തത്.
ഡബ്ബ് ചെയ്യുമ്പോഴും ഞാന്‍ ഡയലോഗുകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ ‘നീ പറയുമ്പോലെ എനിക്ക് പറയാന്‍ പറ്റില്ല ‘ എന്നൊക്കെ പറഞ്ഞു എന്നോട് പിണങ്ങും. പിന്നീടു സ്റ്റുഡിയോയുടെ പുറത്ത് ചെന്നിരിക്കും. കുറച്ചു കഴിഞ്ഞു എന്നെവിളിച്ചു ”എടാ ഒരു സിഗരറ്റ് ഉണ്ടെങ്കില്‍ താ ‘ എന്നും പറഞ്ഞു വീണ്ടും വരും- രഞ്ജി പണിക്കര്‍ പറയുന്നു.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണെന്ന് മുരളി ഗോപി. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സിനിമ തരാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും മാസ് സിനിമയാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മുരളി ഗോപി പറഞ്ഞു.
2018 മെയ് മാസത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. പൃഥ്വിരാജ് തനിക്ക് സഹോദര തുല്ല്യനാണെന്നും ഞങ്ങളുടെ കൂട്ടായ്മയില്‍ മികച്ചൊരു സിനിമ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായും മുരളി ഗോപി പറഞ്ഞു.
ദിലീപ് അഭിനയിക്കുന്ന ചിത്രമായ കമ്മാരസംഭവം ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ തിയേറ്ററുകളിലെത്തുമെന്നും ഇതൊരു വ്യത്യസ്ത ചിത്രമാണെന്നും മുരളി ഗോപി പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്താണ് മുരളി ഗോപി. സിനിമയുടെ അവസാന ഷെഡ്യൂള്‍ ഷൂട്ട് കൂടി ബാക്കിയുണ്ട്. അത് ഉടനെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളി പറഞ്ഞു.
കാറ്റ് ആണ് തനിക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്ന ചിത്രമെന്ന് മുരളി ഗോപി പ്രേക്ഷകരോട് പറഞ്ഞു. പത്മരാജന്റെ കഥകളിലെ ചില കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കഥാ പ്രപഞ്ചത്തില്‍ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ വാല്‍പ്പള്ളിയിലുള്ള ഒരു ആരാധകനാണ് തന്റെ ഇഷ്ടതാരത്തിനെ നേരിട്ട് കാണുവാനും സംസാരിക്കുവാനുമുള്ള സുവര്‍ണാവസരം ലഭിച്ചത്. ഒപ്പം നിന്നു ചിത്രമെടുത്തും കൈപിടിച്ച് ഏറെ നേരം സംസാരിച്ചുമാണ് മമ്മൂട്ടി തന്റെ ആരാധകനെ മടക്കി അയച്ചത്.
മമ്മൂട്ടിയുമായുള്ള താരത്തിന്റെ ഈ കൂടിക്കാഴ്ച്ച ഇപ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
വയനാട് പുല്‍പള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെന്‍സിനെ ഓടിവരുന്ന ഒരാള്‍ കയ്യ് കാണിച്ചു തടഞ്ഞു നിര്‍ത്തി… കിതപ്പു കലര്‍ന്ന ശബ്ദത്തോടെ സൈഡ് വിന്‍ഡോ തുറന്ന പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു, ‘അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്.. ആള്‍ക്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ ???
ആ വണ്ടി അയാളെ കണ്ടപ്പോള്‍ അവിടെ നിര്‍ത്താന്‍ പറഞ്ഞ പെണ്‍കുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു, ‘ആ ഉണ്ട്… എന്തിനാ…??
(ചിരിയോടെ…) ഞാന്‍ മൂപ്പരിന്റെ ആളാ…
അപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ നിന്നും വന്ന ശബ്ദം അയാള്‍ കേള്‍ക്കുന്നത്…. നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ….രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച….
സാമൂഹ്യ പ്രതിബദ്ധത ഉള്ള പല പ്രശ്‌നങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടന്‍ ജയസൂര്യ പങ്കുവയ്ക്കാറുണ്ട്. തെറ്റായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറാന്‍ ആരാധകരെ ഉപദേശിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഊരും പേരും അറിയാത്ത റോഡില്‍ ചോരയൊലിച്ച് കിടന്നയാള്‍ക്ക് രക്ഷകനായെത്തിയത് ജയസൂര്യയായിരുന്നു. ആശുപത്രിയില്‍ അയാളെ എത്തിച്ചപ്പോള്‍ പലരും താനാണ് അപകടമുണ്ടാക്കിയതെന്ന് വിചാരിച്ചു. പിന്നീട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെന്ന് ജയസൂര്യ പറഞ്ഞു.
അങ്കമാലിയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ഞാന്‍. ഒബ്റോണ്‍ മാളിന് സമീപത്ത് ഒരു ആള്‍ക്കൂട്ടം കണ്ടു. ആക്സിഡന്റാണെന്ന് സംശയം തോന്നിയപ്പോള്‍ ഡ്രൈവറോട് വണ്ടി ഒതുക്കാന്‍ പറഞ്ഞു. അയാള്‍ ചോരയില്‍ കുളിച്ച് കമിഴ്ന്നു കിടക്കുമ്പോള്‍ ആളുകള്‍ പരസ്പരം തര്‍ക്കിച്ച് നില്‍ക്കുകയാണ്. അടുത്തു ചെന്നപ്പോള്‍ അയാള്‍ വേദനകൊണ്ട് പുളയുന്നുണ്ട്. ഞാനും അവിടെ ഉണ്ടായിരുന്ന ഒരു പയ്യനും കൂടി അദ്ദേഹത്തെ നേരെ ഇടപ്പള്ളിയിലുള്ള എംഎജെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ പലരും വിചാരിച്ചത് എന്റെ വണ്ടി തട്ടിയാണ് അയാള്‍ക്ക് അപകടം പറ്റിയതെന്നാണ്. ഞാന്‍ അവരോട് കാര്യം പറഞ്ഞു. എനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും ഏതോ ഒരാള്‍ ഇടിച്ചിട്ട് പോയതാണെന്നും. ലൊക്കേഷനിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം എന്നെ നന്ദിയോടെ ഒന്നു നോക്കി. ഞാന്‍ വലിയ കാര്യം ചെയ്തു എന്ന തോന്നല്‍ എനിക്കില്ല.
ഒരുകാര്യം ഞാന്‍ പറയട്ടെ. ആര്‍ക്കും ജീവിതത്തില്‍ അബദ്ധം സംഭവിക്കാം. നമ്മുടെ വണ്ടി മറ്റൊരാള്‍ക്ക് മേല്‍ തട്ടാം. പക്ഷേ അവരെ ഉപേക്ഷിച്ച് കടന്നുകളയരുത്. അപകടത്തില്‍പ്പെട്ടത് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ആസ്പത്രിയില്‍ എത്തിക്കണം. ആ സമയത്ത് തര്‍ക്കിക്കാന്‍ നില്‍ക്കരുത്.