യുകെയിലെ മലയാളികളെ ഒന്നാകെ വേദനയിലാക്കി കഴിഞ്ഞ ദിവസം നമ്മിൽ നിന്നും വേർപിരിഞ്ഞ ഇഗ്നേഷ്യസ് പെട്ടയിലിന്റെ പ്രിയ പത്നി മേരി ഇഗ്നേഷ്യസ് ഭൗതിക ശരീരം ഉറ്റവർക്കും ബന്ധു ജനങ്ങൾക്കും അന്തിമോപചാരമർപ്പിക്കുന്നതിന് വേണ്ടി എഡിംഗ്‌ടൺ ആബി സെന്റ് തോമസ് & എഡ്മണ്ട് ഓഫ് കാന്റർബറി ഇടവക ദേവാലയത്തിൽ കൊണ്ടുവരും.
കഴിഞ്ഞ കാലങ്ങളിൽ ദിവ്യബലിയിൽ ചേച്ചി പങ്കെടുത്തിരുന്ന ഇടവക ദേവാലയത്തിൽ എത്തിക്കുന്ന ഭൗതിക ശരീരത്തിന് യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നാനാതുറകളിൽ പെട്ട നൂറ് കണക്കിനാളുകൾ അവസാനമായി കാണുവാനും, ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും കടന്നു വരും. വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക പ്രാർത്ഥനകൾക്കും ശേഷമായിരിക്കും യു കെ പൊതു സമൂഹം മേരി ചേച്ചിക്ക് അന്തിമോപചാരം അർപ്പിക്കുന്നത്. മൃതദേഹം പിന്നീട് നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കും. ഇഗ്‌നേഷ്യസ് മേരി ദമ്പതികൾക്ക് ജസ്റ്റിൻ, ജൂബിൻ എന്നിങ്ങനെ 2 മക്കളാണുള്ളത്.
പൊതുദർശനം നടക്കുന്ന ദിവസം 25/10/19 വെള്ളിയാഴ്ച 11.45 am
ദേവാലയത്തിന്റെ വിലാസം:-
ERDINGTON ABBEY –
PARISH OF SS THOMAS AND EDMUND OF CANTERBURY,
SUTTON ROAD, ERDINGTON,
BIRMINGHAM,
WEST MIDLANDS,
B23 6QL.
പൂളിൽ മലയാളിയായ കെന്‍ വിനോദ് വര്‍ക്കിയുടെ മരണം (17 ) ഇന്ന് സംഭവിച്ചപ്പോൾ നാല് ദിവസത്തിനുള്ളിൽ മൂന്ന് മരണം സംഭവിച്ചപ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് വേദനകൾ വരുന്നത് തുടർച്ചായി എന്ന് വേണം കരുതാൻ.
പതിനാറാം തിയതി വാറ്റ് ഫോർഡിൽ നേഴ്‌സായ ബീന, പതിനെട്ടാം തിയതി, ഇന്നലെ ബിർമിങ്ഹാമിൽ മേരി… ഇന്ന് പൂളിൽ താമസിക്കുന്ന ചെങ്ങന്നൂര്‍ വെണ്മണി സ്വദേശികളായ വിനോദ് വര്‍ക്കി – ജൂലി വിനോദ് ദമ്പതികളുടെ ഏക മകന്‍ കെന്‍ വിനോദ് വര്‍ക്കി (17). ഇങ്ങനെ മൂന്ന് മരണം ആണ് നാല് ദിവസത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11:15 ന് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് കെൻ യാത്രയായത്. രോഗബാധിതനായിരുന്ന പ്രിയപ്പെട്ട കെന്‍ വിധിക്കു കീഴടങ്ങുമ്പോള്‍ പൂള്‍ നിവാസികള്‍ എങ്ങനെ ഏക മകനെ നഷ്ടപ്പെട്ട വർക്കി- ജൂലി ദമ്പതികളെ ആശ്വസിപ്പിക്കുക എന്ന മനോവിഷമത്തിൽ എത്തിയിരിക്കുന്നു. മാതാപിതാക്കളുടെയും കൂട്ടുകാരുടെയും പ്രാർത്ഥനകളും വിഫലമാക്കിയാണ് കെൻ വിട്ടുപിരിഞ്ഞത്.
കെന്‍ വിനോദ് വര്‍ക്കിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍വെച്ചായിരിക്കും നടത്തുക എന്നാണ് അറിയുവാൻ കഴിയുന്നത്. യു.കെ യില്‍ പൊതു ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതിന് മലയാളി അസോസിയേഷനും മറ്റു സംഘടനകളും ബന്ധുമിത്രാദികളും ചേർന്ന് സജീവമായി പ്രവര്‍ത്തിക്കുന്നു. ഫ്യൂണറൽ ഡിറക്ടർസ് അറിയിക്കുന്നതനുസരിച്ചു പൊതു ദർശനത്തിനുള്ള തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
കെന്നിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും സംഘാടകനുമായ ഇഗ്നേഷ്യസ് പേട്ടയിലിന്റെ ഭാര്യ മേരി ഇഗ്നേഷ്യസ് (64) നിര്യാതയായി. ഏറെ നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന മേരി ഇഗ്നേഷ്യസ് ഇന്നലെ രാത്രിയോടെ ആണ് യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഈ ലോകത്തോട് വിട പറഞ്ഞത്. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന ഇഗ്നേഷ്യസ് പേട്ടയില്‍ എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍റെ അമരക്കാരന്‍ എന്നാ നിലയിലും യുകെ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പിന്തുണയുമായി കൂടെ നിന്നിരുന്നത് യുകെ മലയാളികള്‍ മേരിചേച്ചി എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന മേരി ഇഗ്നേഷ്യസ് ആയിരുന്നു.
രണ്ടു മക്കളാണ് ഇഗ്നേഷ്യസ് മേരി ദമ്പതികള്‍ക്ക്. ജസ്റ്റിന്‍ പേട്ടയില്‍, ജുമിന്‍ പേട്ടയില്‍. മരുമകള്‍ ഷാരോണ്‍ ജസ്റ്റിന്‍. പേരക്കുട്ടി ഓസ്റ്റിന്‍ ജസ്റ്റിന്‍. സംസ്കാരം സംബന്ധിച്ച് ഉള്ള വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
മേരിചേച്ചിയുടെ വേര്‍പാടില്‍ വേദനിക്കുന്ന ഇഗ്നേഷ്യസ് ചേട്ടന്‍റെയും കുടുംബത്തിന്റെയും തീരാദുഖത്തില്‍ മലയാളം യുകെ ന്യൂസ് ടീമും പങ്ക് ചേരുന്നു.
അടിമാലി: യുക്മ ചാരിറ്റി ട്രസ്റ്റിയും, യുക്മ ന്യൂസ് എഡിറ്റോറിയൽ ബോർഡംഗവും മുൻ യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായിരുന്ന ബൈജു തോമസിന്റെ മാതാവ് പാറത്തോട് പുൽത്തകിടിയിൽ പി.ജെ തോമസിന്റെ (കുഞ്ഞച്ചൻ) ഭാര്യ എൽസി തോമസ് (70) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച (11/10/2019) വൈകിട്ട് നാലിന് പാറത്തോട് സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.
പരേത കുഞ്ചിത്തണ്ണി തയ്യിൽ കുടുംബാംഗമാണ്.
മക്കൾ: ദീപക്, പരേതനായ ബിജു, ബൈജു, ദീപ, റാണി. മരുമക്കൾ: രാജി, ജാൻസി, ദീപ, ജോബി, ബിനോയി.
ബൈജു തോമസിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ നാഷണൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ്ൺ ജോൺ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, മിഡ്ലാൻഡ്സ് റീജിയനു വേണ്ടി പ്രസിഡന്റ് ബെന്നി പോൾ, മൈക്ക വാൽസാൾ പ്രസിഡന്റ് സന്തോഷ് തോമസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
മംഗളൂരു: പ്രശസ്ത സാക്സ ഫോൺ വാദകൻ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു. 69 വയസ്സായിരുന്നു. പുലർച്ചെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കർണാടക സംഗീത സദസ്സുകൾക്ക് സാക്സാഫോണിനെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. കർണാടകയിലെ ദക്ഷിണ കാനറയിൽ ജനിച്ച ഗോപാൽനാഥ് നാഗസ്വര വിദ്വാനായ പിതാവിൽ നിന്നാണു സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയത്. നാഗസ്വരമാണ് ആദ്യം പഠിച്ചത്. എന്നാൽ മൈസൂർ കൊട്ടാരത്തിലെ ബാൻഡ് സംഘത്തിന്റെ പക്കലുള്ള ക്ലാർനറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ കമ്പം അതിലേക്ക് മാറി.
പ്രധാനപ്പെട്ട രാജ്യാന്തര സംഗീതോൽസവങ്ങളിലെല്ലാം കദ്രി ഗോപാൽനാഥിന്റെ സാക്‌സാഫോൺ മുഴങ്ങിയിട്ടുണ്ട്. ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയിൽ ക്ഷണം കിട്ടിയ ആദ്യത്തെ കർണാടക സംഗീതജ്ഞനാണ് അദ്ദേഹം. ബെർലിനിലെയും പ്രേഗിലെയും ജാസ് ഫെസ്റ്റിവലുകളിലും അവസരം ലഭിച്ചു. സാക്‌സോഫോൺ ചക്രവർത്തി, സാക്‌സോഫോൺ സമ്രാട്ട്, ഗാനകലാശ്രീ, നാദോപാസന ബ്രഹ്‌മ, സംഗീതവൈദ്യരത്ന, നാദകലാനിധി, കലൈമാമണി എന്നിങ്ങനെ കർണാടക സംഗീതലോകത്തു കദ്രിക്കു കിട്ടാത്ത പുരസ്‌കാരങ്ങൾ ഇല്ലെന്നു തന്നെ പറയാം. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാൻ പദവിയുമുണ്ട്.
പ്രണയവും വിരഹവും പാടി സംഗീതത്തിന്റെയും ഉന്മാദത്തിന്റെയും ഉച്ചസ്ഥായികളിൽ വിഷാദലഹരിയോടെ ജീവിച്ച ഹൊസെ ഹൊസെ(71)യ്ക്കു വിട. അർബുദത്തിനു ചികിത്സയിലായിരുന്നു.
അതേസമയം, ഹൊസെയുടെ മൃതദേഹം എവിടെയെന്നതിൽ സ്ഥിരീകരണമില്ലാത്തതു വിവാദമായി. മൃതദേഹം തങ്ങളുടെ ഇളയ അർധസഹോദരി സറീത്തയും അമ്മ സാറ സാലസറും ചേർന്ന് ഒളിപ്പിച്ചിരിക്കുകയാണെന്നു ഹൊസെയുടെ മക്കളായ ജോയലും മരിസോളും ആരോപിച്ചു. ഇവർ പൊലീസിൽ പരാതിയും നൽകി.
മെക്സിക്കോയിൽ, ഗായകൻ ഹൊസെ സൊസ എസ്ക്വിവലിന്റെയും പിയാനിസ്റ്റ് മാർഗരിത്ത ഓർടിസിന്റെയും മകനായി 1948 ഫെബ്രുവരി 17നു ജനിച്ച് സംഗീതത്തിൽ കളിച്ചുവളർന്ന ഹൊസെ റോമുലോ സൊസ ഓർടിസാണു ഹൊസെ ഹൊസെയായി പ്രശസ്തനായത്. ഉപേക്ഷിച്ചുപോയിട്ടും പിതാവിനോടുള്ള കടപ്പാടിന്റെ സ്നേഹമുദ്രയായി സ്വീകരിച്ചതാണു ‘ഹൊസെ ഹൊസെ’ എന്ന പേര്.
1970ലെ ലാറ്റിനമേരിക്കൻ ഗാനോത്സവത്തിൽ പാടിയ ‘എൽ ത്രിസ്തെ’ ഗാനമാണ് അത്രകാലം ജാസിലും മറ്റും ശ്രദ്ധയർപ്പിച്ചിരുന്ന ഗായകനെ താരമാക്കിയത്. 8 തവണ ഗ്രാമി നാമനിർദേശങ്ങൾ ലഭിച്ചിട്ടും പുരസ്കാരം സ്വന്തമാക്കാനായില്ല. ലാറ്റിൻ റിക്കോഡിങ് അക്കാദമിയുടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ലഹരിമരുന്നിന് അടിമയായി, വിവാഹം തകർന്ന്, ടാക്സി കാറിൽ അന്തിയുറങ്ങി ജീവിതം കാറ്റിൽപ്പറത്തിയ ഗായകന് സുഹൃത്തുക്കളാണ് പുനർജന്മം നൽകിയത്. രോഗം മൂലം പിൽക്കാലത്തു സ്വരം നഷ്ടപ്പെട്ടിരുന്നു.
മുൻ ഫ്രഞ്ച് പ്രസിഡണ്ട് ജാക്ക് ഷിറാക് അന്തരിച്ചു. 86 വയസ്സായിരുന്നു. യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയജീവിതം നയിച്ച നേതാക്കളിലൊരാളാണ് ഇദ്ദേഹം. ഏറെക്കാലമായി അൽഷൈമേഴ്സ് രോഗബാധയിലായിരുന്നു ജാക്ക് ഷിറാക്.
1995 മുതൽ 2007 വരെ ഇദ്ദേഹം ഫ്രാൻസ് ഭരണകൂടത്തിന്റെ ഉന്നത സ്ഥാനങ്ങളിലുണ്ടായിരുന്നു. രണ്ടുതവണ പ്രസിഡണ്ടായും രണ്ടുതവണ പ്രധാനമന്ത്രിയായും.18 വർഷത്തോളം പാരിസിന്റെ മേയറായി പ്രവർത്തിച്ചിട്ടുണ്ട് ഷിറാക്.
ആബൽ ഫ്രാന്ഡസിസ് മാരീ ഷിറാക്കിന്റെ മകനായി ജ്യോഫറി സെയ്ന്റ് ഹിലയർ ക്ലിനിക്കിലാണ് ഇദ്ദേഹം ജനിച്ചത്. 1932ൽ. മാതാപിതാക്കളുടെ ഏക മകനായിരുന്നു ഷിറാക്ക്. ഇദ്ദേഹത്തിനൊരു സഹോദരിയുണ്ടായിരുന്നെങ്കിലും അവർ ഏറെ ചെറുപ്പത്തിൽ മരിച്ചു പോയി.
ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായാണ് ഷിറാക് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് സെൽ യോഗങ്ങളിൽ ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി.
പ്രമുഖ നടൻ സത്താർ (67)അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി കരള്‍ രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങി.
തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു. ബെൻസ് വാസു, ഈ നാട്, ശരപഞ്ചരം എന്നിങ്ങനെ 80കളിലെ ഹിറ്റ്ചിത്രങ്ങളിൽ അഭിനയിച്ചു. 1976ൽ പുറത്തിറങ്ങിയ അനാവരണമാണ് നായകനായി എത്തിയ ആദ്യ ചിത്രം. 2014ൽ പുറത്തിറങ്ങിയ ‘പറയാൻ ബാക്കിവച്ചത്’ ആണ് അവസാന ചിത്രം.
1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. 1976ല്‍ അനാവരണത്തിലൂടെ നായകനായി. വില്ലന്‍ വേഷങ്ങളിലും ശ്രദ്ധേയനായി. കബറടക്കം വൈകീട്ട് നാലുമണിക്ക് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.
ആലുവ യുസി കോളജിലെ പഠനത്തിനിടെ തോന്നിയ കൗതുകമാണ് കൊടുങ്ങല്ലൂരുകാരന്‍ സത്താറിനെ സിനിമയിലെ താരമാക്കിയത്. നായകനായും വില്ലനായും സിനിമയില്‍ നിന്നത് നാലുപതിറ്റാണ്ടുകാലം. ഉയര്‍ച്ചതാഴ്ചകള്‍ക്കിടയിലും പരാതികളില്ലാതെ സിനിമയ്ക്കൊപ്പം സഞ്ചരിച്ച സത്താറിനെ ഓര്‍ക്കാന്‍ നിരവധി കരുത്തുറ്റ വേഷങ്ങളുണ്ട് പ്രേക്ഷകമനസ്സില്‍.
പ്രേംനസീര്‍ സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ട് എന്ന പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. ആ അപേക്ഷ പരിഗണിക്കപ്പെട്ടത് വിന്‍സെന്റ് മാഷിന്റെ അനാവരണത്തിലെ നായകവേഷത്തിലേക്ക്. എഴുപതുകളുടെ മധ്യത്തിലെത്തിയ ചിത്രത്തിന്റെ വിജയം സത്താറിന്റെ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. തുടര്‍ന്നെത്തിയ യത്തീമിലെ അസീസിലൂടെ പ്രേക്ഷകരെ ഒപ്പം നിര്‍ത്തി. തുടര്‍ന്ന് നായകനായും പ്രേംനസീര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെയും സത്താര്‍ നിറഞ്ഞുനിന്നു. ശരപഞ്ജരത്തില്‍ നായകവേഷം പങ്കിട്ട ജയന്‍ സൂപ്പര്‍താരമായി മാറിയതോടെ ഇരുവരും ഒന്നിച്ച് സിനിമകളുണ്ടായി. അതിനിടെയാണ് ബീനയില്‍ കൂടെ അഭിനയിച്ച മുന്‍തിര നായിക ജയഭാരതി ജീവിതസഖിയാകുന്നത്.
എണ്‍പതുകളില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ദ്വയങ്ങളുടെ കടന്നുവരവോടെ സത്താര്‍ വില്ലന്‍വേഷങ്ങളിലേക്ക് മാറി. തൊണ്ണൂറുകളുടെ മധ്യത്തിലെത്തിയ ലോ ബഡ്ജറ്റ് കോമഡി സിനിമകളില്‍ സത്താര്‍ സ്ഥിരം സാന്നിധ്യമായി. തമിഴില്‍ മയില്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ ചെയ്തു. 2012 ലെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം സത്താറിന്റെ മടങ്ങിവരവായിരുന്നു. കാഞ്ചി, നത്തോലി ചെറിയ മീനല്ല പോലുള്ള സിനിമകള്‍ സത്താറിലെ അഭിനേതാവിനെ പുതിയ തലമുറയ്ക്കും പരിചിതമാക്കി.
ബർലിൻ: വിഖ്യാത ജർമൻ ഫാഷൻ ഫോട്ടോഗ്രാഫർ പീറ്റർ ലിൻഡ്ബർഗ് അന്തരിച്ചു. 74 വയസ്സായിരുന്നു. നിരവധി അന്തർദേശീയ മാസികകൾക്കും ഫാഷൻ ഡിസൈനർമാർക്കുമൊപ്പം ജോലി ചെയ്തിട്ടുണ്ട് ഇദ്ദേഹം. ബ്രിട്ടനിലെ ഹാരി രാജകുമാരെൻറ ഭാര്യ മേഗൻ മാർകിൾ െഗസ്റ്റ് എഡിറ്ററായ വോഗ് മാഗസിനുവേണ്ടിയാണ് ഏറ്റവും ഒടുവിൽ ജോലിചെയ്തത്.
1990കളിൽ മോഡലുകളായ നവോമി കാംഫലിെൻറയും സിൻഡി ക്രഫോർഡിെൻറയും ഫോട്ടോകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധനേടിയത്. 1960കളിൽ ബർലിനിലെ ഫൈൻ ആർട്സ് അക്കാദമിയിൽനിന്ന് ബിരുദം നേടി. ഫോട്ടോഗ്രാഫറായ ഹാൻസ് ലുക്സിെൻറ അസിസ്റ്റൻറായാണ് കരിയറിെൻറ തുടക്കം. വാനിറ്റി ഫെയർ, ഹാർപേഴ്സ് ബസാർ, ദ ന്യൂയോർക്കർ എന്നീ മാസികകൾക്കായി പ്രവർത്തിച്ചു.
ഷിബു മാത്യൂ
അതിരമ്പുഴ. ചങ്ങനാശ്ശേരി അതിരൂപതയിലെ കോട്ടയ്ക്കുപുറം ഇടവാകാംഗമായ കരിവേലില്‍ (കൊച്ചുപറമ്പില്‍) സജോ ജോസ് (32) ഇന്ന് വൈകുന്നേരം കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വര്‍ഷമായി കരള്‍ സംബന്ധമായ അസുഖങ്ങളാല്‍ ചികത്സയിലായിരുന്നു.
ശവസംസ്‌കാരം നാളെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കോട്ടയ്ക്കു പുറം സെന്റ് മാത്യൂസ് പള്ളി കുടുംബ കല്ലറയില്‍ നടക്കും.
കോട്ടയ്ക്കുപുറം കരിവേലില്‍ കുടുംബാംഗമായ ജോസ് കരിവേലില്‍ (കൊച്ചു പറമ്പില്‍ ജോസ്) സുമ ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്ത മകനാണ് സജോ. അതിരമ്പുഴ ഉദിച്ച മുകളേല്‍ വട്ടേരത്ത് കുടുംബാംഗമായ രജ്ഞിമയാണ് ഭാര്യ. കാരിത്താസ് ആശുപത്രിയില്‍ നഴ്‌സായി രജ്ഞിമ ജോലി ചെയ്യുന്നു. സജോയുടെ പിതാവിന്റെ സഹോദരനായ ഫാ. ബെന്നി കരിവേലിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും.