Social Media

സോഷ്യൽ മീഡിയ വലിയ പ്രാബല്യത്തിൽ വന്നതോടെ പ്രകൃതിയില്‍ നിന്ന് പകര്‍ത്തിയ പല ചിത്രങ്ങളും വലിയ ചര്‍ച്ചകള്‍ വരാറുണ്ട്. മാത്രമല്ല അത് എങ്ങനെ സംഭവിച്ചു, അങ്ങനെയുണ്ടാവാന്‍ കാരണമെന്തൊന്നൊക്കെ പറഞ്ഞുള്ള വാദങ്ങളായിരിക്കും പിന്നീട്. ഇവിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരം കിട്ടാത്ത ചോദ്യത്തിന് പിറകെയാണ് ലോകം. അത്തരമൊരു ദൃശ്യം കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി.

മേഘം മൂടിക്കെട്ടിയ ഇരുണ്ട ആകാശ കാഴ്ച പകര്‍ത്തുന്നതിനിടെയാണ് ക്യാമറ പിടിച്ചു നില്‍ക്കുന്ന രണ്ടു കൈകള്‍ കണ്ടത്. കാറില്‍ സഞ്ചരിക്കുന്ന വ്യക്തിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ക്വീന്‍സ്‌ലന്‍ഡിലെ റോഡില്‍ നിന്നാണ് ഈ കാഴ്ച പകര്‍ത്തിയത്.

ക്യാമറ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്. ഇതിനിടെയാണ് ഈ അപൂര്‍വ്വ കാഴ്ചയും ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യം റെഡിട്ടില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുതിയ കണ്ടെത്തല്‍ പുറത്തുവന്നത്. ഇതോടെ മിക്കവരും പറഞ്ഞു, ഇത് ദൈവത്തിന്റെ ഭീമന്‍ ക്യാമറ തന്നെ. എന്നാല്‍ ഫോട്ടോ പകര്‍ത്തുന്ന വ്യക്തിയുടെ കൈകളും ക്യാമറയും കാറിന്റെ ഗ്ലാസില്‍ പ്രതിഫലിച്ചതാണ് അപൂര്‍വ്വ ദൃശ്യത്തിനു പിന്നിലെന്നത് വ്യക്തമാണ്.

തിരുവനന്തപുരം: തന്റെ പേരില്‍ അശ്ലീലമായ പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി മോശം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു എന്ന ആരോപണവുമായി യുവതി രംഗത്ത്. മഞ്ചേരിക്കാരിയായ ഹഫ്‌സാന കാസിം എന്ന യുവതിയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ താന്‍ നേരിടുന്ന പ്രശ്‌നം വിശദീകരിച്ച് രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശക്കാരിയായി ചിത്രീകരിക്കുന്നതില്‍ മനംനൊന്തു കൊണ്ടാണ് യുവതി രംഗത്തെത്തിയത്. സിനിമകളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് താനെന്നാണ് ഹഫ്‌സാന പറയുന്നത്.

വിദേശത്തുള്ളവരാണ് തന്നെ അധിക്ഷേപിച്ചു കൊണ്ടുള്ള വാട്‌സ് ആപ്പ് പോസ്റ്റുകള്‍ക്ക് പിന്നിലെന്നാണ് മഞ്ചേരിക്കാരിയായ ഹഫ്‌സാന പറയുന്നത്. തന്റെ വീട്ടുകാര്‍ മാത്രമാണ് പിന്തുണയ്ക്കുന്നതെന്നും നിരന്തരമായി തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും യുവതി ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു. ചില സുഹൃത്തുക്കള്‍ പറഞ്ഞാണ് വാട്‌സ് ആപ്പ് പ്രചരണത്തിന്റെ കാര്യം താന്‍ അറിഞ്ഞതെന്ന് യുവതി പറയുന്നു.
00971521655402 ഈ നമ്പര്‍ ഉപയോഗിക്കുന്ന അബുദാബിയിലുള്ള നിസാം എന്നയാളാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെന്നും ഏറെ സങ്കടകരമായി തോന്നിയ ഒരു കാര്യം അഖിലയെ ഹാദിയയാക്കാന്‍ നടക്കുന്നവരൊന്നും ഇത് കാണുന്നില്ലേ എന്നാണെന്നും ഇവര്‍ പരാതിപ്പെടുന്നു.

സ്വന്തം മാതാപിതാക്കളും കൂടപ്പിറപ്പുകളും കുറ്റവാളികളാണെങ്കില്‍ പോലും അവര്‍ക്ക് നന്മ ചെയ്യണം എന്നു പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ തന്നെ ഇതു ചെയ്യണം. ആ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഞാന്‍ കണ്ട ആളുകളില്‍ കൂടുതലും ഞാന്‍ നിലകൊള്ളുന്ന ഒരു വിഭാഗത്തിലാണെന്നു കാണുമ്പോള്‍ എനിക്കു ഞാന്‍ ജനിച്ച ഒരു ചുറ്റുപാടിനോടും വിശ്വാസങ്ങളോടും വിഷമവും ദേഷ്യവുമല്ല മറിച്ച് സഹതാപമാണു തോന്നുന്നത്..സ്വന്തം കൂടപ്പിറപ്പിന്റെ അഭിമാനത്തെ സംരക്ഷിക്കാന്‍ കഴിയാതെ നട്ടെല്ലു വളച്ചു നില്‍ക്കുന്നവരാണ് ഹാദിയക്കു വേണ്ടി വേണ്ടി വാദിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു… ഇനിയും മനുഷ്യത്വം മരിക്കാത്തവരുണ്ടെങ്കില്‍ ഇവനെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരൂ… എനിക്കും നീതി തരൂ…. ഫഹ്‌സാന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഡിസംബര്‍ നാല് മുതല്‍ നിരന്തരമായി യുവതി ഇതേക്കുറിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. താന്‍ വളരെ സങ്കടത്തിലാണെന്ന് യുവതി കരഞ്ഞുകൊണ്ട് പറയുന്നു. ആര്‍ട്ടിസ്റ്റായതു കൊണ്ടാണോ തന്നെ ഇങ്ങനെ അധിക്ഷേപിക്കുന്നതെന്നും യുവതി ചോദിക്കുന്നു. ഓരോ ലൈവിലും സങ്കടം കൊണ്ട് വികാരാധീനയായാണ് യുവതി പ്രതികരിക്കുന്നത്. തനിക്കുണ്ടായ ദുരന്തം മറ്റ് ഒരു പെണ്‍കുട്ടിക്കും ഉണ്ടാകരുതെന്ന് യുവതി ഫെയ്‌സ്ബുക്ക് ലൈവില്‍ പറുയുന്നു.

യുവതിയുടെ ആദ്യ ലൈവ് കണ്ടവര്‍ തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കണം എന്നഭ്യര്‍ഥിച്ച് രംഗത്തെത്തിയത്. ഇത് പ്രകാരം സൈബര്‍ സെല്ലിലും പൊലീസിലും യുവതി പരാതി നല്‍കാന്‍ പോയി. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ പരാതി സൈബര്‍ സെല്ലില്‍ പരാതി നല്‍കാനാണ് പറഞ്ഞത്. അവിടെ ചെന്നപ്പോള്‍ പരാതി എഴുതി നല്‍കാണ് ആവശ്യപ്പെട്ടത്. എന്നാല്‍, പരാതി എഴുതി നല്‍കാന്‍ യുവതി തയ്യാറായില്ല. അങ്ങനെ കൊടുക്കുന്നതിനെ താന്‍ ഭയക്കുന്നു എന്നാണ് ഹഫ്‌സാന പറയുന്നത്.

എന്റെ മുന്നില്‍ ഇനി ആത്മഹത്യ മാത്രമാണുള്ളതെന്നാണ് ഹഫ്‌സാന പറയുന്നത്. തനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്നും അവര്‍ പറയുന്നു. താന്‍ വീണ്ടും അപമാനിക്കപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്. താന്‍ അപമാനിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കാന്‍ ചെന്നതെന്നും എന്നാല്‍ കടുത്ത മാനസിക പിരിമുറുക്കത്തെ തുടര്‍ന്നാണ് തനിക്ക് പരാതി നല്‍കാന്‍ സാധിക്കാതെ പോയതെന്നും അവര്‍ പറയുന്നു.

പരാതി എഴുതി കൊടുക്കണമെന്ന അഭ്യര്‍ത്ഥന അവരുടെ ലൈവു കണ്ടവര്‍ പറഞ്ഞപ്പോഴും 24 മണിക്കൂറിനകം തനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്ന കാര്യമാണ് യുവതി ആവര്‍ത്തിച്ചത്.

തെരുവ് നായയുടെ ഉപദ്രവങ്ങളെക്കുറിച്ചു മാത്രം കേട്ടിട്ടുള്ളവരും സംസാരിച്ചവരും ആണ് നമ്മൾ. ഒരു പരിധി വരെ അതിന്റെ ദുരന്തഫലം പേറിയിട്ടുള്ളവരുമാണ് നമ്മൾ. എന്നാൽ മോഷ്ടാവില്‍ നിന്നും യുവതിയെ രക്ഷിക്കുന്ന തെരുവ് നായയുടെ വീഡിയോ വൈറല്‍ ആകുന്നു. വഴിയാത്രക്കാരിയായ യുവതിയെ ആണ് നായ രക്ഷിച്ചത്. സൗത്ത് വെസ്റ്റ് പോളണ്ടിലെ സ്‌റ്റാനിക്കയിൽ നിന്നുള്ള പൊഡ്‌ഗോറിക്ക എന്ന ഫേസ് ബുക്ക് പേജിൽ ആണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. സമീപത്തുള്ള സിസിടിവി കാമറയിലാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

വഴിയിലൂടെ നടന്ന് പോകുന്ന ഒരു യുവതിയുടെ പിന്നാലെ, ജാക്കറ്റ് ധരിച്ച ഒരാള്‍ നടന്നു പോകുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം. ഈ സമയം വഴിയില്‍ ഒരു നായ ഇരിക്കുന്നതും വ്യക്തമാണ്. പെട്ടെന്ന് മുന്നോട്ടു കുതിച്ച മോഷ്ടാവ് ഇവരെ ആക്രമിച്ച് കൈയിലെ പഴ്‌സ് കൈവശപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ യുവതി നിലത്ത് വീഴുകയും ചെയ്തു.

ഈസമയം വഴിയിലിരുന്ന നായ കുരച്ചുകൊണ്ട് മോഷ്ടാവിന്റെ നേരെ പാഞ്ഞടുക്കുകയായിരുന്നു. അപ്രതീക്ഷിതമായ നായയുടെ ആക്രമണം സഹിക്കാനാവാതെ മോഷ്ടാവ് അവിടെ നിന്ന് ഓടി. അല്‍പനേരം നായ പിന്നാലെ കുരച്ചുകൊണ്ട് ഓടുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്.

[ot-video][/ot-video]

പൊട്ടകിണറ്റില്‍ വീണ കുട്ടിയാന രക്ഷപ്പെടുന്നതും കാത്ത് മണിക്കൂറുകളോളം തമ്പടിച്ച് ആനക്കൂട്ടം.നാട് കാണാനിറങ്ങിയ ആനക്കൂട്ടത്തിൽ കുട്ടികുറുമ്പൻ പൊട്ടകിണറ്റിലൽ അകപ്പെട്ടത്. പുലരുവോളം ആനകൂട്ടം പൊട്ടകിണറിനു ചുറ്റും കാവലിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് വന്നപ്പോൾ തനിയെ മാറികൊടുത്തു ഒടുവിൽ  വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനകുട്ടിയെ രക്ഷപ്പെടുത്തിയപ്പോള്‍ നന്ദി പ്രകടിപ്പിച്ച് കാട്ടാനക്കൂട്ടം. കോതമംഗലം ഉരുളന്‍ത്തണ്ണിയില്‍ നിന്നുള്ള അപൂര്‍വ്വ സ്‌നേഹ കാഴ്ച കാണാം.

ആന്‍ഡ്രൂ ഫ്ലിന്‍റോഫിനു എന്തെ വട്ടയോ ? ബ്രിട്ടനില്‍ ഫ്ലിന്‍റോഫിനെ പരിഹസിച്ച് വന്‍ ട്രോൾ മഴ,  ഭൂമി പരന്നതാണെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ ഫ്ലിന്‍റോഫ്. ഭൂമി ഉരുണ്ടതാണെന്ന വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി പരന്നതാണെന്ന് വാദിക്കുന്നവരുടെ പ്രഭാഷണങ്ങള്‍ കേട്ട ശേഷമാണ് 39കാരനായ ഫ്‌ളിന്റോഫ് പുതിയ നിഗമനത്തിലെത്തിയതെന്ന് ഇംഗ്ലണ്ടിലെ ഡെയ്സി മെയില്‍ അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എനിക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ട തെളിവുകള്‍ കണ്ടപ്പോള്‍ ഭൂമി പരന്നതാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. ”നിങ്ങള്‍ ഒരു ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുമ്പോള്‍ ഭൂമി ഉരുണ്ടതാണെങ്കില്‍ അതെന്തുകൊണ്ട് നിങ്ങളുടെ നേര്‍ക്ക് വരുന്നില്ല” ഫ്‌ളിന്റോഫ് ചോദിക്കുന്നു.
ഭൂമി കറങ്ങുകയാണെങ്കില്‍ എന്തുകൊണ്ട് പ്രപഞ്ചത്തിലെ മൊത്തം ജലം ഇളകിമറിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ പൂര്‍ണ്ണമായും പരന്നതാണ് ഭൂമിയെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ഫ്ലിന്‍റോഫ് പറയുന്നുണ്ട്. ഒരു മധുരകിഴങ്ങിന്‍റെ ആകൃതിയിലായിരിക്കാം ഭൂമിയെന്ന് ഇദ്ദേഹം പറയുന്നു.
അടുത്തവര്‍ഷം നോര്‍ത്ത് കാലിഫോര്‍ണിയയില്‍ നടക്കുന്ന ലോക പരന്നഭൂമി കോണ്‍ഫ്രന്‍‍സില്‍ പങ്കെടുക്കുമെന്നും ഫ്ലിന്‍റോഫ് പറയുന്നു. എന്നാല്‍ ഫ്ലിന്‍റോഫിനെ പരിഹസിച്ച് വന്‍ ട്രോളുകളാണ് ബ്രിട്ടനില്‍ ഉയരുന്നത്. ഫ്ലിന്‍റോഫിന്‍റെ മാനസികാരോഗ്യം പരിശോധിക്കേണ്ട സമയമായി എന്ന തരത്തിലാണ് ഫ്ലിന്‍റോഫിന്‍റെ ട്വിറ്ററിലും മറ്റും വരുന്ന കമന്‍റുകള്‍.

 

വാഹനങ്ങളിൽ  സുരക്ഷക്ക് മുൻഗണന കൊടുക്കുന്നതിൽ പേരു കേട്ടവരാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ.  യാത്രക്കാർക്ക് മാത്രമല്ല റോ‍ഡിലൂടെയുള്ള കാൽനടക്കാർക്കും വോൾവോ സുരക്ഷിതത്വം നൽകുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ എമർജെൻസി ബ്രേക്കിങ് വരെയുള്ള വോള്‍വോ ട്രക്ക് ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന വിഡിയോ ഇപ്പോൾ  സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്

വോൾവോയുടെ പലവിധത്തിൽപ്പെടുന്ന വാഹനങ്ങളുടെ എമർജെൻസി ബ്രേക്കിങ് സിസ്റ്റത്തിന്റെ കഴിവ് കാണിക്കാൻ വോൾവോ തന്നെ ധാരാളം പരസ്യ വിഡിയോ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇനി അത്തരത്തിലൊരു വിഡിയോയുടെ ആവശ്യമുണ്ടാകില്ല, എന്തെന്നാൽ ഏത് പരസ്യം വി‍ഡിയോയേയും വെല്ലുന്ന പ്രകടനമാണ് വോൾവോ ഇവിടെ കാണിച്ചിരിക്കുന്നത്.
നോർവെയിലാണ് സംഭവം. ബസിൽ നിന്ന് ഇറങ്ങി റോഡിലേക്ക് ഓടിയ കുട്ടികൾക്ക് വോള്‍വോയുടെ ബ്രേക്കിങ് കാര്യക്ഷമതയിൽ ജീവൻ തിരിച്ചു കിട്ടിയത്. ബസിന്റെ പുറകിലൂടെ വാഹനങ്ങൾ നോക്കാതെ റോഡ് ക്രോസ് ചെയ്തോടുന്ന കുട്ടിയെ ഡ്രൈവർ കാണുന്നത് അവസാന നിമിഷം. കണ്ടു നിന്നവരെല്ലാം തലയിൽ കൈവച്ചു പക്ഷെ കുട്ടി ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

വോൾവോ ഹെവി ട്രക്കുകളിൽ പുതുതായി  അവതരിപ്പിച്ച സുരക്ഷ ഫീച്ചറാണ് എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. ക്യാമറ, റഡാര്‍ യൂണിറ്റ് എന്നിവ ചേര്‍ന്നാണ് എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. മുന്നിലുള്ള ഏതു പ്രതിബന്ധത്തെയും വേഗത, അവ തമ്മിലുള്ള ദൂരം എന്നിവ പ്രത്യേക കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ ഡ്രൈവർ അറിഞ്ഞില്ലെങ്കിലും  വാഹനം  സ്വയം മനസിലാക്കുന്നു. റോഡില്‍ നിശ്ചലാവസ്ഥയില്‍ വണ്ടി കിടന്നാലും അതു തിരിച്ചറിയാണ് ഈ സാങ്കേതിക വിദ്യയ്ക്കാകും.  തിരിച്ചറിഞ്ഞ ഡ്രൈവർ ബ്രേക്ക് അമർത്താൻ വൈകിയാൽ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിച്ച് അപകടം ഒഴിവാക്കും. കൂടാതെ സഡന്‍ ബ്രേക്കിടുമ്പോള്‍ പിന്നിലുള്ള വാഹനത്തിലെ ‍ഡ്രൈവര്‍ക്ക് അപായസൂചനയും ഈ സാങ്കേതിക വിദ്യ നൽകും.

ബാഹുബലിയിലെ രംഗം പോലെ ആനയെ കീഴടക്കാൻ ഇറങ്ങിയ തൊടുപുഴക്കാരനായ യുവാവിനെ ആന ചുരുട്ടി എറിഞ്ഞു. അൽപ്പം ഭാഗ്യം കൊണ്ട് ജീവൻ ബാക്കിയുണ്ട്.

ഞായറാഴ്ച അടിച്ചുപൊളിക്കാൻ ഇറങ്ങിയതാണ് തൊടുപുഴ ബാഹുബലിയും കൂട്ടുകാരും. ലഹരി തലയ്ക്ക് കറക്കത്തിനിടയിൽ ആരുടേയോ പറമ്പിൽ ആനയെ തളച്ചിരിക്കുന്നു. ഉശിരൻ കൊമ്പൻ. ചെവിയൊക്കെ ആട്ടി റബർ മരങ്ങൾക്കിടയിൽ ആശാൻ ചാഞ്ഞും ചരിഞ്ഞും നിൽപ്പാണ്. ബാഹുബലി ബൈക്ക് നിർത്തി. ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്തു. സുഹൃത്തിന്റെ കയ്യിൽ ഫോണും നൽകി. എന്നിട്ട് ഒരൊറ്റ ഡയലോഗ്. എന്റെ പെർഫോർമൻസ് വേണേൽ കണ്ടോ.

സുഹൃത്തുക്കൾ അതിനേക്കാൾ കേമൻ കംമെന്റോടെ ഫേസ്ബുക്ക് ലൈവിൽ ബാഹുബലിയെ പിന്തുടർന്നു.

ബാഹുബലി ആനയുടെ അടുത്ത് ചെല്ലുന്നു. എന്തൊക്കെയോ പിച്ചും പെയ്യും പറഞ്ഞു. രണ്ട് കിലോ പഴമുണ്ട്. ഒരു കിലോ പഴം കയ്യിലെടുത്ത് ആനവായിലേക്ക് നീട്ടി. മൊത്തം കൊടുത്താൽ ഒറ്റയടിക്ക് തിന്നുമെന്ന് ഉറപ്പായതിനാൽ ഓരോ പഴം വീതം ആനയ്ക്ക് പിഴുതെടുത്ത് നൽകി. ഒരു ഘട്ടത്തിൽ പഴത്തിന്റെ തൊലിയും കളഞ്ഞാണ് ആനയ്ക്ക് നൽകിയത്. ഓരോ പഴം തിന്ന് ആനയ്ക്കും ബോറടിച്ചു തുടങ്ങി. ഇതിനിടയിൽ ആനയോട് എന്തൊക്കെയോ ബാഹുബലി പറയുന്നുണ്ട്. ഒടുവിൽ കവറിൽ നിന്ന് അടുത്ത കിലോ പഴവും എടുത്തു. പെരുവയറൻ ആനയുടെ വയറിൽ ഒണക്കമുന്തിരി പോലെയാണ് പഴം. എന്തൊ കഴിച്ചു താനും വിയറൊട്ടു നിറഞ്ഞതുമില്ല. ആന കട്ടകലിപ്പിൽ നിൽക്കുമ്പോളാണ് ബാഹുബലിയുടെ സാഹസിക പ്രകടനം. കലിപ്പ് കൊമ്പന്റെ കൊമ്പിൽ തൂങ്ങി നിന്ന് ബാഹുബലിയുടെ അത്യുഗ്രൻ ചുമ്പന പ്രകടനം. ആദ്യത്ത ചുമ്പനം ഓക്കെ..രണ്ടാമത്തെയും ഓക്കെ…ഇതിനിടയിൽ ദേ കൊമ്പന്റെ തുമ്പിക്കൈ ബാഹുബലിയുടെ കാലിലേക്ക്. പോടാ കള്ളാ എന്ന് പറഞ്ഞ് ബാഹുബലി മൂന്നാമത്തെ ചുംബനത്തിന് തയ്യാർ. കൊമ്പൻ കെട്ടിപിടിച്ച് ഒരു ഉമ്മ നൽകി….അതിനു മുൻപ് ബാഹുബലി ഫ്ലാറ്റ്…..റബ്ബർ മരത്തിന് കീഴെ പന്തുപോലെ ചുരുണ്ടുകൂടിയ ബാഹുബലിയെ സുഹൃത്തുക്കൾ പിന്നെ താങ്ങിക്കൊണ്ട് പോവുകയായിരുന്നു…

കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ബാഹുബലി….ദൃശ്യങ്ങൾ കണ്ട് ഇന്നലെ രാത്രി മുതൽ ചിരി തുടങ്ങിയതാണ് ബാഹുബലിയുടെ നാട്ടുകാർ….. ആശുപത്രി വാസം വിട്ടാലും ഉടൻ പുറത്തിറങ്ങാൻ മേലാത്തനിലയിൽ ആണ് നാട്ടുകാരുടെ ട്രോള്

വീഡിയോ കടപ്പാട് : മനോരമ ന്യൂസ് 

വെഡ്ഡിങ് ഫോട്ടോഷൂട്ട് ലവ് സീൻ പിടുത്തം ലോകം മുഴുവൻ ഇന്നൊരു ട്രെൻഡാണ്. വളരെ വ്യത്യസ്തമായി ഫോട്ടോഷൂട്ട് നടത്താനാണ് വധൂവരന്മാർ ആഗ്രഹിക്കുന്നത്. അതിനാൽതന്നെ എന്തു വെല്ലുവിളിയും ഏറ്റെടുക്കാൻ അവർ തയാറാണ്. പക്ഷേ ഈ വെല്ലുവിളികൾ ചിലപ്പോഴൊക്കെ അവർക്കുതന്നെ പണി കൊടുക്കാറുമുണ്ട്.

ഇവിടെ ഒരു വധുവും വരനും തങ്ങളുടെ വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത് ഒരു ബീച്ചാണ്. പാറക്കെട്ടിനു മുകളിൽനിന്ന് തിരമാലകളെ സാക്ഷിയാക്കി അവർ പരസ്പരം ചുംബിക്കാൻ ശ്രമിച്ചു. പക്ഷേ പെട്ടെന്നാണ് വലിയൊരു തിരമാല അലയടിച്ചുവന്നത്. അതിന്റെ ശക്തിയിൽ പിടിച്ചുനിൽക്കാനാവാതെ വധു പെട്ടെന്ന് താഴെ വീണു. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇതിന്റെ വിഡിയോ കാണാം .

സ്ത്രീകളുടെ ലൈംഗികത പലപ്പോഴും അതീവ രഹസ്യമായി മൂടിവയ്ക്കപ്പെടുകയാണു ചെയ്യുന്നത്. രതീമൂര്‍ചഛയനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കുറവാണ് എന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. കാലം എത്ര പുരോഗമിച്ചാലും ലൈംഗികത പുറത്തു പറയാന്‍ മടിക്കുന്നവരാണു ഭൂരിപക്ഷം സ്ത്രീകളും.
കിടപ്പറയില്‍ പോലും അവര്‍ പലപ്പോഴും അങ്ങനെയാണ്.

Image result for smile maker company sex women photo shoot

അതുകൊണ്ടു തന്നെ പങ്കാളിക്ക് അവര്‍ രതിമൂര്‍ചഛയെത്തിയോ എന്നു മനസിലാക്കാന്‍ പോലും കഴിയാറില്ല. അതുകൊണ്ടു തന്നെ സ്ത്രീകളുടെ ആ മനോഹര നിമിഷങ്ങള്‍ ഒരിക്കലും ചിലത്രങ്ങളായും പുറത്തു വന്നില്ല. എന്നാല്‍ മാര്‍കോസ് ആല്‍ബര്‍ട്ടി എന്ന ബ്രസീലിയന്‍ ഫോട്ടോഗ്രഫര്‍ രതിമൂര്‍ച്ഛയ്ക്കു മുമ്പും ശേഷവമുള്ള പെണ്‍ഭാവങ്ങള്‍ ചിത്രത്തിലൂടെ പകര്‍ത്തിരിക്കുകയാണ്.

Related image
സ്‌മൈല്‍ മേയ്ക്കര്‍ എന്ന ലൈംഗിക സുഖവര്‍ധിത ഉല്‍പ്പന്ന കമ്പനിയുമായി നടത്തുന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഇത്. ഫോട്ടോകളിലും ഷൂട്ടിങ്ങ് സമയത്തും സ്ത്രീകളുടെ മുഖഭാവങ്ങള്‍ മാത്രമാണ് പരസ്യപ്പെടുത്തിരുന്നത്. ഓരോരുത്തരുടെയും നാലു ചിത്രങ്ങള്‍ വീതമാണ് എടുത്തിരിക്കുന്നത്.

Related image

രാഹുല്‍ ഗാന്ധിയെ കല്യാണം കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിറ്റ് ചാറ്റ് എന്ന യൂട്യൂബ് ചാനലാണ് ഈ ചോദ്യവുമായി മുംബൈയിലെ തെരുവിലേക്കിറങ്ങിയത്. നിലവിലെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും, ഉടന്‍ അധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ സാധ്യതയുമുള്ള രാഹുല്‍ ഗാന്ധി നിങ്ങളെ പ്രെപ്പോസ് ചെയ്താല്‍ എന്താകും പ്രതികരണമെന്നറിയാനായിരുന്നു സര്‍വേ നടത്തിയതിന്റെ ലക്ഷ്യം.

ദൗര്‍ഭാഗ്യവശാല്‍ ഒരാള്‍ പോലും രാഹുല്‍ ഗാന്ധിയെ തന്റെ ബോയ് ഫ്രണ്ട് ആക്കാനോ, വിവാഹം ചെയ്യാനോ ആഗ്രഹിക്കുന്നില്ല എന്നാണ് പെണ്‍കുട്ടികളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്. രാഹുല്‍ ഗാന്ധിയോട് അമ്മയുടെ സാരി തുമ്പില്‍ നിന്നും പുറത്ത് വരാനും, ഐക്യു വര്‍ദ്ധിപ്പിക്കാനും ചിലര്‍ ആവശ്യപ്പെടുന്നു. കൂട്ടത്തില്‍ ഒരാള്‍ മോഡി ജി പ്രെപ്പോസലുമായി വന്നാല്‍ താന്‍ ആലോചിക്കും എന്നാല്‍ രാഹുല്‍ ഗാന്ധിയെ പരിഗണിക്കുകയില്ലെന്നും അഭിപ്രായപ്പെടുന്നുണ്ട്.

സമൂഹമാധ്യമങ്ങളിലെ സംഘപരിവാര്‍ ഗ്രൂപ്പുകളെല്ലാം വലിയ ആവേശത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ വീഡിയോയ്‌ക്കെതിരെ ഒട്ടേറെ പേര്‍ ഷിറ്റ് ചാറ്റിന്റെ ഫേസ്ബുക്ക് പേജിലും, യൂട്യൂബിലും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു ദേശീയ നേതാവിനെ അപമാനിക്കാന്‍ കരുതിക്കൂട്ടി പുറത്തിറക്കിയ വീഡിയോയാണിതെന്നും ആരോപണങ്ങള്‍ ഉയരുന്നു.

RECENT POSTS
Copyright © . All rights reserved