മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ മഞ്ഞൾപ്രസാദവും പാട്ട് പാടിയ കുഞ്ഞു ഗായികയെ ഓർമ്മയില്ലേ? സമൂഹമാധ്യമത്തിലൂടെ വൈറലായ ആ പാട്ടിന്റെ ശബ്ദത്തിന്റെ ഉടമയെ ചിത്ര നേരിട്ടു കണ്ടു. രുഗ്മിണിയെന്നാണ് കേവലം രണ്ടരവയസ് മാത്രമുള്ള പാട്ടുകാരിയുടെ പേര്. ശ്രുതിമധുരമായ അവളുടെ പാട്ട് തന്നെ അതിശയിപ്പിച്ചുവെന്നാണ്
എടത്വാ: ജനകീയ പ്രശനങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ച ചെയ്ത് അവയ്ക്ക് പരിഹാരം കണ്ടെത്തി സാമുഹിക പുരോഗതിക്ക് മുഖ്യപങ്ക് വഹിക്കുന്ന എടത്വാ വിഷന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പിന് ഇന്ന് ഒരു വയസ്സ്. എടത്വായിലെയും സമീപ പ്രദേശങ്ങളിലേയും സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി വ്യക്തികള്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. ഈ പ്രദേശത്ത് നേരിടുന്ന ഗതാഗത പ്രശ്നം, കുടിവെള്ള വിതരണത്തിനുള്ള അപാകത, ട്രഷറി നിര്‍മ്മാണത്തിലെ കാലതാമസം, ടൗണിലെ വൈദ്യുതി മുടക്കം, എടത്വാ ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ക്ക് മുന്തിയ പരിഗണന നല്കി അവ നേരിട്ട് ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍ എത്തിക്കുന്നത്തിന് പരമാവധി സാധിച്ചതായി ചീഫ് അഡ്മിന് ഡോ.ജോണ്സണ്. വി. ഇടിക്കുള പറഞ്ഞു.
ഒരു ജ്യൂവലറി ബ്രാന്‍ഡിനുവേണ്ടി ഫോട്ടോഷൂട്ടിനായി സന തയ്യാറെടുക്കുന്നതിനിടയില്‍ അച്ഛനുമൊത്തുള്ള ചിത്രങ്ങള്‍ സനയുടെ അമ്മ ഡോണ ഗാംഗുലിയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. കുഞ്ഞു സനയുടെ ആദ്യ ഫോട്ടോ ഷൂട്ട് അച്ഛനൊപ്പം എന്ന തലക്കെട്ടോട് കൂടിയാണ് ഡോണ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഡോണ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഗാംഗുലിയും ഷെയര്‍ ചെയ്തിരുന്നു.
തിരുവനന്തപുരം: ലിംഗം മുറിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിലൂടെ സ്വയരക്ഷയ്ക്ക് ലിംഗം മുറി ആവാം എന്ന് അംഗീകരിച്ചിരിക്കുകയാണെന്ന് നടന് ജോയ് മാത്യു. സ്തീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് അറുതിവരാതാകുമ്പോഴാണ് ജനം ഇത്തരം പ്രവൃത്തികളെ ആഘോഷിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ട ഭരണകൂടത്തിന് അതിനു സാധിക്കുന്നില്ല
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതികരിച്ച നടി സുരഭി ലക്ഷ്മിയുടെ ഫെയ്സ്ബുക്ക് ലൈവ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗതാഗതക്കുരുക്കില്‍പ്പെട്ട് യാത്ര തടസ്സപ്പെട്ടതോടെയാണ് സുരഭി സമൂഹമാധ്യമത്തില്‍ തത്സമയ പ്രതികരണവുമായി രംഗത്തെത്തിയത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങളടക്കം കടത്തിവിടാത്ത നടപടിക്കെതിരെ സുരഭി ഫേസ് ബുക്ക് ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു.
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളായി ബ്ലോക്കില്‍ കുടുങ്ങിയതില്‍ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് ജേത്രി സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് ലൈവ്. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ പോകാന്‍ ഇറങ്ങിയവരടക്കം നിരവധി വാഹനങ്ങളാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ കുടുങ്ങിയത്.
വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരണത്തില്‍ തന്നെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണമുണ്ടാകാമെന്ന് നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്‍വ്വതി. കേരളത്തിലെ എല്ലാ കാര്യങ്ങള്‍ക്കും രാഷ്ട്രീയമുണ്ട്. തന്നെയടക്കമുള്ളവരെ സഹകരിപ്പിച്ചാല്‍ മുഖ്യമന്ത്രിയില്‍ നിന്നും നല്ല പ്രതികരണം ലഭിക്കില്ലെന്ന് കരുതിയാവാം ഒഴിവാക്കിയതെന്നും പാര്‍വതി പറയുന്നു.
ശാസ്ത്ര-സാങ്കേതിക വിദ്യയിൽ കടിഞ്ഞാണില്ലാത്ത വളരുന്ന ഈ മൊബൈൽ പുതുലോകം ഏതൊക്കെ രീതിയിൽ പണി തരും എന്ന് തിരിച്ചറിയുക വളരെ പ്രയാസമാണ്. മൊബൈൽ ഫോൺ ഇന്ന് ഒരു നടക്കുന്ന മിനി കംപ്യൂട്ടർ ആണ്. അതിൽ വീണ് ഉടയുന്ന പെൺജീവിതങ്ങൾ നിരവധിയാണ് എന്ന വസ്തുത മനസിലാക്കി എല്ലാവരും
പുലർച്ചെ ചങ്ങനാശേരിയിൽനിന്നു തിരുവനന്തപുരം ടെക്നോ പാർക്കിലേക്കും അവിടെ നിന്ന് അങ്കമാലിയിലേക്കും പോയി മടങ്ങുന്ന ബസിലായിരുന്നു രാത്രിയാത്രയ്ക്കിടെ കുഞ്ഞിന് അപസ്മാരബാധ കടുത്തത്. പ്രഥമശുശ്രൂഷ നൽകിയ ആശുപത്രിക്കു മുന്നിൽ ഒരു മണിക്കൂർ ബസ് കാത്തുകിടന്നു. തുടർന്ന് ഓട്ടോക്കൂലിയും നൽകി മെഡിക്കൽ കോളജിലേക്ക് അയച്ചു.
തൂങ്ങിക്കിടന്നിരുന്ന കുട്ടിയുടെ കരച്ചില് കേട്ട് അതിലേ കടന്ന് പോയ പ്രാദേശിക കച്ചവടക്കാര്‍അത് ശ്രദ്ധിക്കുകയും എന്തിനും തയ്യാറായി താഴെ നില്‍ക്കുകയുമായിരുന്നുവെന്നും പറയപ്പെടുന്നു. ഷോപ്പ് കീപ്പര്‍മാരായ ഫെഹ്മി ഡര്‍മാസ്, മെഹ്മറ്റ് തപ്സിക്ക് എന്നിവരാണ് തങ്ങളുടെ കൈകളില്‍ പിടിച്ചെടുത്ത് കുട്ടിയെ രക്ഷിച്ചത്.