ഏഴ് ലോകാത്ഭുതങ്ങളിലൊന്നായി യുനെസ്കോ അംഗീകരിച്ച മായൻപിരമിഡിൽ അനധികൃതമായി കയറി നൃത്തം ചെയ്ത യുവതിയെ ആക്രമിച്ച് ജനങ്ങൾ. മെക്സിക്കൻ സ്വദേശിയായ അബീഗയിൽ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്.
ചരിത്ര പ്രാധാന്യമുള്ള പ്രദേശത്ത് യുവതി പെരുമാറിയത് പ്രകോപനപരമായാണെന്ന് നാട്ടുകാർ പറയുന്നു. സഞ്ചാരികളിലാരോ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മായൻ പിരമിഡിലേക്ക് സഞ്ചാരികൾ കയറുന്നത് അധികൃതർ മുൻപ് തന്നെ നിരോധിച്ചിട്ടുണ്ട്.
പടവുകൾ കയറിത്തുടങ്ങിയപ്പോഴേ സന്ദർശനത്തിനെത്തിയവർ യുവതിയെ വിലക്കി. പക്ഷേ വകവയ്ക്കാതെ മുന്നോട്ട് നീങ്ങുയായിരുന്നു അബീഗയിൽ. മുകളിലെത്തിയ ശേഷം നൃത്തം ആരംഭിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവതിയെ താഴെയിറക്കി. തുടർന്നാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്. അസഭ്യവർഷവുമായി ചുറ്റും കൂടിയ ആളുകൾ വെള്ളം ശരീരത്തിലേക്ക് ഒഴിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു.
മനപ്പൂർവം നിയമം ലംഘിച്ച യുവതിക്ക് ജയിൽ ശിക്ഷ നൽകണമെന്നാണ് ചുറ്റും കൂടിയവർ ആവശ്യപ്പെട്ടത്. മെക്സിക്കൻ സ്വദേശി തന്നെയാണ് യുവതി. അരമണിക്കൂറോളം ഇവരെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞു വച്ച ശേഷം 260 ഡോളർ പിഴ ചുമത്തി വിട്ടയച്ചു.
മായൻ പിരമിഡ് എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ നിർമിക്കപ്പെട്ട ക്ഷേത്രമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2008 ൽ പിരമിഡിലേക്ക് കയറിയ സഞ്ചാരി വീണ് മരിച്ചതോടെയാണ് വിലക്കേർപ്പെടുത്തിയത്.
A disrespectful tourist climbs an ancient Mayan pyramid in Mexico and gets booed pic.twitter.com/ZMAnwf0Euo
— Fifty Shades of Whey (@davenewworld_2) November 21, 2022
സൗദി അറേബ്യയോട് അനായാസ ജയം പ്രതീക്ഷിച്ചെത്തിയ അര്‍ജന്റീന അപ്രതീക്ഷ തോല്‍വി വഴങ്ങിയത് ആഘോഷമാക്കി ട്രോളന്‍മാര്‍.
പുള്ളാവൂര്‍ പുഴയിലെ മീന്‍ മുതല്‍ മത്സരത്തിലെ ഓഫ്‌സൈഡ് ട്രാപ്പ് വരെ ട്രോളിന് തിരക്കഥയായി. ഒട്ടും പ്രതീക്ഷിക്കാതെ അര്‍ജന്റീന തോറ്റതോടെ ട്രോളുകള്‍ പ്രചരിപ്പിക്കാന്‍ മറ്റ് ടീമുകളുടെ ആരാധകര്‍ക്ക് ആവേശമാകുകയും ചെയ്തു.
സഹോദര ബന്ധം തുറന്നുകാട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനിയത്തിക്ക് ചേട്ടന്‍ ഒരു സ്‌കൂട്ടര്‍ സമ്മാനിക്കുന്നതിന്റെ വീഡിയോയാണിത്.
കാഴ്ചക്കാരുടെ ഹൃദയം തൊടുന്ന വീഡിയോയാണിത്. ചേട്ടന്‍ നല്‍കിയ സ്‌കൂട്ടര്‍ കണ്ടതോടെ അനിയത്തിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയുകയാണ്. സഹോദരന്‍ സര്‍വേഷ് ആണ് ഐശ്വര്യയ്ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ചത്.
പിന്നാലെ അവള്‍ ചേട്ടനെ കെട്ടിപിടിച്ച് കരയുന്നതും കാണാം. സഹോദരബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഈ വീഡിയോ ഐശ്വര്യ ബന്ദനീ എന്ന ഇന്‍സ്റ്റഗ്രാം ഉപഭോക്താവ് ആണ് പങ്കുവെച്ചത്.
്ഈ വീഡിയോ ഒരു കോടിയിലധികം കാഴ്ചക്കാരാണ് കണ്ടത്. വിഡിയോ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞെന്നും രണ്ടു പേരും എന്നും സ്‌നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടേയെന്നും പലരും കമന്റുകള്‍ ചെയ്തു.
View this post on Instagram
കൂറ്റന്‍ മുതലയെ ഒന്നോടെ വിഴുങ്ങി പെരുമ്പാമ്പിന്റെ വയറിനുളളില്‍ നിന്ന് അതിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാമ്പിന്റെ വയര്‍ കീറിയാണ് വിദഗ്ധര്‍ മുതലയെ പുറത്തെടുത്തത്. ലോകത്തെ ഏറ്റവും വലിയ പാമ്പ് വര്‍ഗങ്ങളില്‍ ഒന്നായ ബര്‍മീസ് പെരുമ്പാമ്പാണ് മുതലയെ ഒന്നോടെ വിഴുങ്ങിയത്. ദി റിയല്‍ ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. നിരവധിയാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
View this post on Instagram
ആറ് വർഷത്തെ പ്രണയം വിവാഹത്തിലെത്തിയ സന്തോഷത്തിലാണ് പോളണ്ട് സ്വദേശിനിയായ 83 കാരിയായ ബ്രോമയും പാകിസ്താൻ സ്വദേശിയായ 28കാരൻ മുഹമ്മദ് നദീമും. പാകിസ്താനിലെ ഹഫീസാബാദിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.
വീട്ടുകാരുടെ എതിർപ്പ് കാരണമാണ് വിവാഹം ഇത്രയും നീണ്ടുപോയതെന്ന് ബ്രോമയും മുഹമ്മദ് നദീമും പറയുന്നു. ഇരുവരുടെയും പ്രായവ്യത്യാസമാണ് എതിർപ്പുകൾക്ക് വഴിവെച്ചത്. ബന്ധത്തിലുള്ള ഒരു പെൺകുട്ടിയുമായി നദീമിന്റെ നദീമിന്റെ വിവാഹം നടത്താൻ വീട്ടുകാർ ശ്രമിച്ചെങ്കിലും ബ്രോമയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് നദീം ഉറപ്പിച്ചൊരു നിലപാട് എടുത്തു.
ഇതോടെ കുടുംബം ഒടുവിൽ സമ്മതം അറിയിക്കുകയായിരുന്നു. തുടർന്ന് ബ്രോമ പോളണ്ടിൽ നിന്ന് പാകിസ്താനിലേയ്ക്ക് എത്തി. ചുവപ്പ് നിറത്തിലുള്ള ലെഹങ്കയും ആഭരണങ്ങളും മെഹന്തിയും അണിഞ്ഞ് പാകിസ്താനി വധുവായിട്ടാണ് ബ്രോമ എത്തിയത്. ഇസ്ലാമിക ആചാരപ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്.
മലയാളികളുടെ പ്രിയപ്പെട്ട മാപ്പിളപ്പാട്ട് ഗായകന്മാരില്‍ ഒരാളാണ് സലിം കൊടത്തൂര്‍. ഇപ്പോഴിതാ വിമാനത്താവളത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സലീം. ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെയാണ് സലീം കൊടത്തൂര്‍ താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.
താനൊരു മലപ്പുറം ജില്ലക്കാരനായതിനാലും സലീം എന്ന പേരുകാരനായത് കൊണ്ടും വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുവെന്ന് സലീം പറഞ്ഞു. ഇത്തരത്തിലൊരു അനുഭവം ആദ്യമായിട്ടല്ലെന്നും നേരത്തെയുമുണ്ടായിരുന്നുവെന്നും ഗായകന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ പലപ്പോഴും കൊച്ചി എയര്‍പ്പോട്ടില്‍ നിന്നാണ് യാത്ര ചെയ്യാറുള്ളത്. ഇത് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മലപ്പുറത്ത് വീടുള്ളപ്പോഴും സമീപത്ത് മറ്റൊരു എയര്‍പോട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് കൊച്ചിയില്‍ യാത്ര ചെയ്യുന്നതെന്ന ചോദ്യങ്ങള്‍ നേരിടേണ്ടിട്ടുണ്ടെന്നും സലീം കൊടത്തൂര്‍ പറയുന്നു.
കൊച്ചി എയര്‍പോട്ട് തെരഞ്ഞെടുക്കുന്നത് തനിക്ക് വീട്ടിലേക്ക് എത്താന്‍ എളുപ്പത്തിനാണ്. പാസ്‌പോര്‍ട്ട് നോക്കിയ ശേഷം വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞ് അടിവസ്ത്രം വരെ ഊരി പരിശോധിച്ചിട്ടുണ്ടെന്നും മലപ്പുറത്തുള്ള ചിലര്‍ തെറ്റുചെയ്‌തെന്ന് കരുതി എല്ലാ മലപ്പുറംകാരും അതുപോലെ ചെയ്യണമെന്നുണ്ടോ എന്നും സലീം ചോദിക്കുന്നു.
എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് തന്റെ ജോലിയുടെ കാര്യം പറഞ്ഞുകൊടുത്തു, ചെയ്ത വര്‍ക്കുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നുവെന്നും എന്നിട്ടും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഗായകന്‍ പറയുന്നു. തനിക്ക് തന്റെ ജില്ല മാറാനോ പേര് മാറ്റാനോ പറ്റില്ലെന്നും അദ്ദേഹം പറയുന്നു.
‘ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത് എന്തുകൊണ്ടാണ് മാസം പലതവണ യാത്ര ചെയ്യുന്നതെന്നാണ് . ഞാന്‍ മനസിലാക്കുന്നത്, ഞാന്‍ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും എന്റെ പേര് സലിം എന്നായതുമാണ് ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമെന്നാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാറശ്ശാല സമുദായപ്പയറ്റ് സ്വദേശി ഷാരോണിന്റെ മരണത്തിൽ പെൺകുട്ടിയുടെ വാട്‌സ്ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിരിക്കുകയാണ്. അതേസമയം സോഷ്യൽ മീഡിയയിൽ ഷാരോണിന്റെ മരണത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികരണലുമായി എത്തിയിരിക്കുകയാണ് അനുജ ജോസഫ്.
അനുജ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഓസിനു പുട്ടും കടലയും മേടിച്ചു തിന്നാനും കൂട്ടത്തിൽ സൂക്കേട് തീർക്കാനും മാത്രമായി കുറെ ലവളുമാരും ലവന്മാരും പ്രണയമെന്ന പേരിൽ ഇറങ്ങി തിരിച്ചതാണ് ഇന്നത്തെ ഓരോ ദുരന്തങ്ങൾക്കും പുറകിൽ. ഇതിനിടയിൽ ആത്മാർഥമായി പ്രണയിക്കുന്നവരും പഴി കേൾക്കേണ്ടി വരുമെന്നതാണ് മറ്റൊരു സത്യം.
പ്രണയമെന്ന പേരിൽ വീണ്ടും ഒരു മരണം കൂടി. കാമുകി എന്നു പറയപ്പെടുന്നവൾ കുടിക്കാൻ നൽകിയ കഷായവും ജ്യൂസും കുടിച്ചു പാറശ്ശാല ഷാരോൺ രാജെന്ന യുവാവ് മരണപ്പെട്ടു. ഷാരോണിന് നൽകിയ കഷായം താനും ഉപയോഗിച്ചിരുന്നുവെന്നും(ആ കഷായം സൂക്ഷിച്ച ബോട്ടിൽ ആക്രിക്ക് കൊടുത്തെന്നും, അതെവിടെ നിന്നു വാങ്ങിച്ചുമെന്നുള്ള ചോദ്യങ്ങൾക്കു അവ്യക്തമായ മറുപടി മാത്രം) താനിപ്പോഴും ജീവനോടെ ഉണ്ടല്ലോ അതോണ്ട് ‘നിരപരാധി’ പട്ടം ചാർത്തണമെന്ന അവകാശവാദവുമായി പെങ്കൊച്ചും,
ജാതകപ്രകാരം ഈ നിരപരാധിനിയുടെ(നാമം എവിടെയും കണ്ടില്ല, അതോണ്ടാണ്)ആദ്യത്തെ ഭർത്താവ് മരണപ്പെടുമെന്ന വിശ്വാസത്തിൽ ആണോ കൊല്ലപ്പെട്ട ഷാരോനിനെ വീട്ടുകാർ അറിയാതെയൊ, അറിഞ്ഞോ വിവാഹം കഴിച്ചെന്നുമൊക്കെയുള്ള ആരോപണങ്ങൾ കേൾക്കുന്നു.
ജ്യൂസ് കുടിച്ചതിനാലാണ് ഷാരോൺ അവശനിലയിലായെന്നും പറയപ്പെടുന്നു. ഏതായാലും പോലീസ് അന്വേഷണം തുടരുന്നു. വാസ്തവം എന്തായാലും ഇവിടെ ഒരു ജീവൻ കൂടി നഷ്‌ടപ്പെട്ടിരിക്കുന്നു.അതും പ്രണയത്തിന്റെ ബാക്കിപ്പത്രമാണോ എന്നും കൂടെ അറിയേണ്ടതുള്ളു.
അപ്പനും അമ്മയ്ക്കും കൂടെപ്പിറപ്പുകൾക്കും നഷ്‌ടപ്പെട്ടു.ബാക്കിയുള്ളോർക്കു കേവലം കുറച്ചു ദിവസത്തേയ്ക്കുള്ള ചർച്ചാവിഷയവും. ആമ്പിള്ളേരോടും പെങ്കൊച്ചുങ്ങളോടും പറയാൻ ഒന്നേയുള്ളു, നിങ്ങൾ പ്രണയമെന്നും പറഞ്ഞു തമ്മിൽതല്ലി ചാകാൻ ഇറങ്ങുമ്പോൾ, ഇതൊന്നും അറിയാതെ മക്കൾ എങ്ങനേലും ഒന്നു കര പറ്റണെയെന്ന പ്രാർത്ഥനയുമായി വീട്ടിലിരിക്കുന്ന മാതാപിതാക്കളെ ഓർക്കുക (എവിടെ ഓർക്കാൻ അല്ലെ, പക തീർക്കാനും,സ്വർത്ഥതയ്ക്കും ഒക്കെ വേണ്ടി വെമ്പൽ കൊള്ളുന്നതിനിടെ ഇതിനൊക്കെ സമയം കിട്ടണ്ടേ )
ഒറ്റ ദിവസം കൊണ്ടു പൊട്ടി മുളച്ചതല്ല ഒരു കുഞ്ഞും, ഓരോ മാതാപിതാക്കളുടെയും ചോരയും നീരുമാണ് അവരുടെ കുഞ്ഞുങ്ങൾ.വല്ലവർക്കും കൊല്ലാനും ശിക്ഷിക്കാനും സ്വർത്ഥത കാണിക്കാനും ഉള്ളതല്ല ആരുടെയും ജീവൻ. അതോടൊപ്പം വല്ലോരുടെയും cashum സമയവും ജീവിതവും നാണമില്ലാതെ സ്നേഹമെന്നു നടിച്ചു കൈപ്പറ്റിയിട്ടു, കണ്ണടച്ചു നടന്നകലുന്ന, ഉളുപ്പില്ലാത്ത ലവന്മാരെയും ലവളുമാരെയും കാർക്കിച്ചു തുപ്പിയിട്ടു മുന്നോട്ടു നടക്കാൻ പഠിക്കണം. ജീവിതം രക്ഷപ്പെട്ടല്ലോ എന്ന സമാധാനം എങ്കിലും നിങ്ങൾക്കുണ്ടാകും.
മറിച്ചു ഒരു തെറ്റും ചെയ്യാത്ത കുറെ പാവങ്ങളുടെ കണ്ണുനീർ വീഴ്ത്തിയിട്ടു എന്തു നേടാനാണ്. അവൾ തേച്ചു, അവൻ ഒട്ടിച്ചു, മറിച്ചുമൊക്കെയുള്ള ഡയലോഗ് നു കുട പിടിക്കാൻ നിന്നാൽ കൂടെ കൈയടിക്കുന്നവരൊന്നും ജയിലഴി എണ്ണാൻ കാണില്ല എന്ന ഓർമ്മയും ഗുണം ചെയ്യും. ഇവിടെ ഷാരോൺ രാജിന്റെ നാമമില്ലാത്ത പ്രണയിനിയ്ക്കു മാത്രമല്ല ജീവിതത്തിൽ പ്രതീക്ഷകൾ ഉണ്ടായിരുന്നത്, അവന്റെ കുടുംബത്തിനും വാനോളമുണ്ടായിരുന്നു അവനെകുറിച്ചുള്ള സ്വപ്നങ്ങൾ, ആ ആത്മാവിനു നിത്യശാന്തി നേരുന്നു.
ഒറ്റ സ്നാപ്പില്‍ ഒരു ജന്മസത്യം ഒതുക്കാനാവുമോ? കെവിൻ കാർട്ടർ എന്ന ഫൊട്ടോഗ്രഫറെ ലോകപ്രശസ്തനാക്കിയതും ആത്മഹത്യയിലേക്കു വഴിനയിച്ചതും ഒരേയൊരു ഫോട്ടോയാണ്. ജീവൻ നിലനിർത്താൻ പൊരുതുന്ന കുഞ്ഞും, പട്ടിണിക്കോലമായ കുരുന്നിന്റെ അന്ത്യനിമിഷത്തിനായി കാത്തിരിക്കുന്ന കഴുകനും. ജീവിതവും മരണവും ഒറ്റ ഫ്രെയിമിൽ ആവാഹിച്ച ചിത്രം. വിമർശനശരങ്ങളിലും കുറ്റബോധത്താലും മുറിവേറ്റ കെവിൻ, ഓർമകളുടെ വെളിച്ചമണച്ചു മരണത്തിന്റെ ഇരുട്ടിലേക്കു നടന്നിട്ട് ജൂലൈ 27ന് 25 വർഷം.
‘ജീവിതത്തിന്റെ വേദന എല്ലാ സന്തോഷങ്ങളെയും മറികടക്കുന്നു. കൊലപാതകങ്ങളുടെ, മരണത്തിന്റെ, മൃതശരീരങ്ങളുടെ, പട്ടിണി കിടക്കുകയും മുറിവേൽപ്പിക്കപ്പെടുകയും ചെയ്ത കുട്ടികളുടെ ഓർമകൾ.. അവയെല്ലാം എന്നെ വേട്ടയാടുന്നു. കെന്നിനടുത്തേക്ക് ഞാന്‍ പോകുന്നു, ഭാഗ്യമുണ്ടെങ്കിൽ കെന്നുമായി ഒത്തുചേരാം.’– ആത്മഹത്യാക്കുറിപ്പിൽ കെവിൻ കുറിച്ചിട്ടു. ദക്ഷിണ സുഡാനിൽനിന്നു പകർത്തിയ ചിത്രമായിരുന്നു കെവിനെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം.
ആഭ്യന്തരയുദ്ധം മൂലം ജനം നരകയാതന അനുഭവിച്ചിരുന്ന സുഡാനിലേക്കു ഭക്ഷണമെത്തിക്കാനുള്ളതായിരുന്നു ‘ഒാപ്പറേഷൻ ലൈഫ്‍ലൈൻ സുഡാൻ’ എന്ന യുഎൻ പദ്ധതി. സുഡാനിലെ അവസ്ഥ ലോകത്തിനു മുന്നിൽ എത്തിക്കുന്നതിനു ഫോട്ടോ ജേണലിസ്റ്റുകളെയും ക്ഷണിച്ചിരുന്നു. ലൈഫ് ലൈൻ സുഡാനിൽ അംഗമായിരുന്ന റോബർട്ട് ഹാഡ്‍ലിയാണു ജോവ സിൽവയോടും കെവിൻ കാർട്ടറോടും യാത്രയുടെ കാര്യം പറഞ്ഞത്. കാർട്ടറും സിൽവയും ഇതൊരവസരമായി കണ്ട് യുഎൻ സംഘത്തിനൊപ്പം ചേർന്നു.
കൊടും പട്ടിണിയുടെയും മരണത്തിന്റെയും ഭീകരത തളംകെട്ടി നിൽക്കുന്ന ദക്ഷിണ സുഡാനിലെ അയോഡിലേക്കു ഭക്ഷണമെത്തിക്കാൻ ഒരു വിമത പോരാളി സംഘടന യുഎന്നിന് അനുമതി കൊടുത്തു. ഹാഡ്‍ലി കാർട്ടറെയും സിൽവയെയും തങ്ങളുടെകൂടെ പോരുന്നതിനു ക്ഷണിച്ചു. ഭക്ഷണം വിതരണം ചെയ്യാനുള്ള 30 മിനിറ്റു മാത്രമേ ചെലവഴിക്കാനാവുകയുള്ളൂ എന്ന മുന്നറിയിപ്പും യുഎൻ സംഘം നൽകി. ഗറില്ല പോരാളികളുടെ ഫോട്ടോയെടുക്കുന്നതിനായി സിൽവ പോയപ്പോൾ കെവിൻ ഭക്ഷണവിതരണ ക്യാംപിലേക്ക് ഓടിയെത്തിയ പട്ടിണിക്കോലങ്ങളായ സുഡാനികളുടെ ചിത്രങ്ങളെടുത്തു.
പട്ടിണിയുടെയും മരണത്തിന്റെയും ദയനീയമായ അവസ്ഥ കണ്ട് മനംമടുത്ത കെവിൻ ഏതാനും ക്ലിക്കുകൾക്കുശേഷം ക്യാംപിലേക്കു മടങ്ങാനൊരുങ്ങവേ ഒരു കരച്ചിൽ കേട്ടു. ആ ഭാഗത്തേക്കു ചെന്ന കെവിൻ കണ്ടത് കൊടുംവെയിലത്തു തല കുമ്പിട്ടു കൂനിക്കൂടി നിലത്തിരിക്കുന്ന ഒരു കുട്ടിയെയാണ്. ശരീരത്തിലെ എല്ലുകൾ പുറത്തേക്ക് ഉന്തിനിന്നിരുന്നു. എഴുന്നേറ്റു നിൽക്കാൻപോലും ത്രാണിയില്ലാത്ത കുട്ടി ഭക്ഷണവിതരണ കേന്ദ്രത്തിലേക്കു നിരങ്ങിനീങ്ങുകയായിരുന്നു. കെവിൻ കുട്ടിയുടെ അടുത്തേക്കു നീങ്ങിയതും ഏറെയകലെയല്ലാതെ ഒരു ശവംതീനി കഴുകൻ പറന്നിറങ്ങി.
നിലനിർത്താൻ പൊരുതുന്ന കുഞ്ഞ്. കുഞ്ഞിന്റെ ജീവൻ നിലയ്ക്കാൻ കാത്തിരിക്കുന്ന കഴുകൻ ചിറകു വിരിക്കുന്ന ഫോട്ടോയ്ക്കായി കെവിൻ കാത്തിരുന്നെങ്കിലും അതുണ്ടായില്ല. വിമാനം പുറപ്പെടുന്നതിന് ഏതാനും മിനിറ്റു മാത്രം. ആ ആംഗിളിൽത്തന്നെ ഫോട്ടോ പകർത്തി, കഴുകനെ ആട്ടിപ്പായിച്ചു കെവിൻ സുഹൃത്തുമൊരുമിച്ചു വിമാനത്തിൽ തിരികെ പറന്നു.
ലോകത്തെ ഞെട്ടിച്ച ഫോട്ടോ
ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തിയ കെവിൻ താനെടുത്ത ചിത്രങ്ങൾ ന്യൂയോർക്ക് ടൈംസിന് അയച്ചുകൊടുത്തു. 1993 മാർച്ച് 26 ലെ പത്രത്തിന്റെ ഒന്നാം പേജിൽ ആ ചിത്രം അച്ചടിച്ചുവന്നു. ലോക വ്യാപകമായി ചിത്രം പ്രചരിച്ചതോടെ, പിന്നീട് കുട്ടിക്കെന്തു സംഭവിച്ചു എന്നു ചോദിച്ച് നൂറുകണക്കിനു ഫോൺ വിളികളും കത്തുകളും ന്യൂയോർക്ക് ടൈംസ് ഓഫിസിലേക്ക് എത്തി. ‘കുട്ടിക്ക് ഭക്ഷണവിതരണ ക്യാംപിലെത്താനുള്ള ആരോഗ്യമുണ്ടായിരുന്നു. ക്യാംപിലെത്തിയോ എന്ന് അറിയില്ല’ – കാർട്ടറെ ഉദ്ധരിച്ച് പത്രം കുറിപ്പ് ഇറക്കി.
സുഡാനിലെ അത്യന്തം ഭീകരവും ദയനീയവുമായ അവസ്ഥ ലോകത്തിനു കാണിച്ചുകൊടുത്തെങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതിരുന്ന ഫൊട്ടോഗ്രഫർക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. ചിത്രത്തിലുള്ള കഴുകനെക്കാൾ ക്രൂരനായ കഴുകൻ കെവിൻ കാർട്ടറാണെന്നു വരെ പ്രചാരണമുണ്ടായി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ ചിത്രമെടുക്കാൻ കാത്തിരുന്നതിന്റെ കുറ്റബോധത്തിൽ നീറിയ കെവിന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. നീണ്ടകാലത്തെ പ്രണയബന്ധവും വഴിപിരിഞ്ഞതോടെ മാനസികമായി തകർന്ന കെവിൻ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽനിന്നും അകന്നു.
1994 ഏപ്രിൽ 12 ന് ന്യൂയോർക്ക് ടൈംസിൽനിന്നും കെവിനെ ആ സന്തോഷവാർത്ത വിളിച്ചറിയിച്ചു. ഏതൊരു പത്രപ്രവർത്തകനും ആഗ്രഹിക്കുന്ന പരമോന്നത അമേരിക്കൻ പുരസ്കാരം പുലിറ്റ്സർ പ്രൈസ് ‘സുഡാനിലെ പെൺകുട്ടി’ എന്ന ചിത്രത്തിന്. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും അഭിനന്ദന പ്രവാഹങ്ങളായിരുന്നു. കുറ്റബോധത്താൽ നീറിക്കൊണ്ടിരുന്ന കെവിനെ പുലിറ്റ്സർ നേട്ടവും അഭിന്ദനങ്ങളും സ്പർശിച്ചതേയില്ല. അടുത്ത സുഹൃത്ത് കെൻ ഓസ്റ്റർബ്രൂക്ക് ഈ സമയത്തു കൊല്ലപ്പെട്ടത് കെവിനു കടുത്ത ആഘാതമായി.
മേയ് 23ന് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ തകർന്ന മനസ്സുമായി കെവിൻ പുലിറ്റ്സർ പുരസ്കാരം ഏറ്റുവാങ്ങി. കെവിന്റെ ഫോട്ടോ വീണ്ടും ചർച്ചയായി. ഫൊട്ടോഗ്രഫറുടെ ധാർമികത ചോദ്യം ചെയ്യപ്പെട്ടു. കെവിൻ എന്തുകൊണ്ടു കുട്ടിയ രക്ഷിക്കാൻ ശ്രമിച്ചില്ല എന്ന ചോദ്യം പലരിൽനിന്നുമുയർന്നു. ജോലിയോടുള്ള ആത്മാർഥതയ്ക്കോ മാനുഷിക പരിഗണനയ്ക്കോ കൂടുതൽ പ്രാധാന്യം എന്ന ചോദ്യത്തിനുത്തരം കിട്ടാതെ കെവിന്റെ മനസ്സ് ആടിയുലഞ്ഞു.
കടുത്ത വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിയ കെവിൻ 1994 ജൂലൈ 27ന് ഓസ്റ്റർബ്രൂക്കിന്റെ വിധവയെ സന്ദർശിച്ച ശേഷം തന്റെ പിക്കപ്പ് വാനുമായി കുട്ടിക്കാലം ചെലവഴിച്ച പാർക്ക്മോറിലേക്ക് പോയി. വാനിന്റെ പുകക്കുഴലിൽ ഒരു ഹോസ് ഘടിപ്പിച്ച് അതിന്റെ ഒരറ്റം വിൻഡോഗ്ലാസിലൂടെ ഡ്രൈവർ ക്യാബിനിലേക്ക് ഇട്ടു. അകത്തു കയറി വാക്മാനിൽ പാട്ടുകേട്ട് എൻജിൻ ഓണാക്കി. കാബിനുള്ളിലിരുന്ന് പുക ശ്വസിച്ച്, തന്റെ കുറ്റബോധത്തിൽനിന്നും എന്നേക്കുമായി മുക്തനായി.
അസ്വസ്ഥമായ കുട്ടിക്കാലം
1960 സെപ്റ്റംബർ 13ന് ജോഹാനസ്ബർഗിലാണു കെവിൻ കാർട്ടർ ജനിച്ചത്. വെളുത്ത വർഗക്കാരുടെ കുടുംബത്തിലായിരുന്നു ജനനമെങ്കിലും ചെറുപ്പത്തിൽ തന്നെ കറുത്ത വർഗക്കാരോടുള്ള വിവേചനവും അനീതിയും കെവിനെ അസ്വസ്ഥനാക്കിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഫാർമസി കോഴ്സിനു ചേർന്നു. വൈകാതെ അതുപേക്ഷിച്ചു നിർബന്ധിത സൈനിക സേവനത്തിനു ദക്ഷിണാഫ്രിക്കൻ സൈന്യത്തിൽ ചേർന്നു. അവിടെനിന്ന് ഒളിച്ചു കടന്ന് ഡിസ്ക് ജോക്കിയായി.
ആ ജോലി പോയപ്പോൾ കടുത്ത വിഷാദരോഗത്തിന് അടിമയായി, ആത്മഹത്യാശ്രമം നടത്തി. പിന്നീട് ക്യാമറ സപ്ലൈ ചെയ്യുന്ന ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയതോടെയാണു ജീവിതം പുതിയ വഴിത്തിരിവിലേക്ക് എത്തിയത്. ഫൊട്ടോഗ്രഫിയിൽ തൽപരനായിരുന്ന കെവിൻ 1983–ൽ സ്പോർട്സ് ഫൊട്ടോഗ്രഫറായി ജോലി തുടങ്ങി. 1984 ൽ ജൊഹാനസ്ബർഗ് സ്റ്റാർ പത്രത്തിനു വേണ്ടിയും പിന്നീട് റോയിട്ടേഴ്സ് തുടങ്ങിയ ഏജൻസികൾക്കുവേണ്ടിയും ജോലി ചെയ്തു.
നാൽവർ സംഘത്തിന്റെ ബാങ് ബാങ് ക്ലബ്
ഫ്രീലാൻസ് ഫൊട്ടോഗ്രഫറായി ജോലി ചെയ്തിരുന്ന കാലത്താണ് കെൻ ഓസ്റ്റർബ്രൂക്ക്, ഗ്രെഗ് മറിനോവിച്ച്, ജോവ സിൽവ എന്നിവരെ കെവിൻ കണ്ടുമുട്ടുന്നത്. നാലുപേരും ദക്ഷിണാഫ്രിക്കയിലെ വംശീയ അതിക്രമങ്ങൾക്കെതിരെ ക്യാമറ കൊണ്ട് പ്രതിഷേധിക്കുന്നവരായിരുന്നു. ബാങ് ബാങ് ക്ലബ് എന്ന പേരിലാണ് നാൽവർ സംഘം അറിയപ്പെട്ടിരുന്നത്. കറുത്ത വർഗക്കാർക്കാരെ പെട്രോളിൽ മുക്കിയ ടയർ കഴുത്തിലിട്ട് തീകൊളുത്തുന്ന നെൿലേസിങ് എന്ന കൊടുംക്രൂരത ലോകത്തിനു മുന്നിലെത്തിച്ചത് കെവിൻ കാർട്ടറുടെ ക്യാമറയാണ്.
1991 ൽ മറിനോവിച്ച് പുലിറ്റ്സർ പുരസ്കാരം നേടിയതോടെ ക്ലബിന്റെ പ്രശസ്തി ഉയർന്നു. 1994 ൽ കെവിൻ കാർട്ടറും പുലിറ്റ്സർ പ്രൈസ് നേടി. 1993 ലെ വേൾഡ് പ്രസ് ഫൊട്ടോഗ്രഫി മത്സരത്തിൽ കെൻ ഓസ്റ്റർബ്രൂക്ക് രണ്ടാം സ്ഥാനം നേടി. പ്രശസ്തിയോടൊപ്പം ദുരന്തങ്ങളും ക്ലബിനെ വേട്ടയാടി. 1994 ൽ ദക്ഷിണാഫ്രിക്കയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന പോരാട്ടം ക്യാമറയിലാക്കുന്നതിനിടെ കെൻ ഓസ്റ്റർബ്രൂക്ക് വെടിയേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന മറിനോവിച്ചിന് ഗുരുതരമായി പരുക്കേറ്റു.
1994 ൽ കെവിൻ കാർട്ടർ ആത്മഹത്യ ചെയ്തു. 2010 ൽ അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യത്തിനൊപ്പം പട്രോളിങ്ങിൽ പങ്കെടുക്കവേ മൈൻ പൊട്ടിത്തെറിച്ച് ജോവ സിൽവയ്ക്ക് ഇരുകാലുകളും നഷ്ടപ്പെട്ടു. മറിനോവിച്ചും സിൽവയും ചേർന്ന് 2000 ൽ ‘ദി ബാങ് ബാങ് ക്ലബ്: സ്നാപ്ഷോട്ട്സ് ഫ്രം എ ഹിഡൻ വാർ’ എന്ന പേരിൽ അവരുടെ അനുഭവങ്ങൾ പുസ്തകമാക്കി. ഇൗ പുസ്തകത്തെ ആധാരമാക്കി 2010 ൽ ‘ബാങ് ബാങ് ക്ലബ്’ എന്ന പേരിൽ സ്റ്റീവൻ സിൽവർ സംവിധാനം ചെയ്ത സിനിമയും പുറത്തിറങ്ങി.
ബാങ് ബാങ് ക്ലബിനെയും കെവിൻ കാർട്ടറെയും ആസ്പദമാക്കി ഡോക്യുമെന്ററികളും ഗാനങ്ങളും നിർമിക്കപ്പെട്ടു. മാനിക് സ്ട്രീറ്റ് പ്രീച്ചേഴ്സ് തങ്ങളുടെ ‘എവരിതിങ് മസ്റ്റ് ഗോ’ എന്ന ആൽബത്തിൽ കെവിൻ കാർട്ടർ എന്ന പേരിൽ ഗാനം ഉൾപ്പെടുത്തി. ആഭ്യന്തര കലഹങ്ങളും യുദ്ധങ്ങളും ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും കോടിക്കണക്കിനു സാധാരണക്കാരെയും കുട്ടികളെയും ദുരിതങ്ങളിലേക്കു നയിക്കുന്നു.
പാകിസ്ഥാനിൽ സ്കൂൾ ആക്രമിച്ച് ഭീകരർ കൊന്നൊടുക്കിയ കുട്ടികൾ, സിറിയൻ യുദ്ധത്തിന്റെ ഇരയായ ഉമ്രാൻ ദഖ്നീശ്, യൂറോപ്പിലേക്കുള്ള പലായനത്തിനിടെ മുങ്ങി മരിച്ച സിറിയൻ കുരുന്ന് ഐലാൻ കുർദി, അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതിനിടെ പിതാവിനൊപ്പം റിയോ ഗ്രാൻഡെ നദിയിൽ മുങ്ങി മരിച്ച രണ്ടു വയസുകാരി വലേറിയ. ഇപ്പോൾ ഉക്രൈൻ റഷ്യൻ യുദ്ധത്തിൽ ഇരയാകുന്നവർ. ഇന്നും ആ കഴുകൻ ചിറകുവിടർത്താതെ ഇരകളെയും കാത്തിരിക്കുന്നു എന്നതാണ് ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്. കെവിന്റെ ചിത്രത്തിലെ കഴുകൻ ഒരു പ്രതീകമാണ്. യഥാർഥ കഴുകൻ ആരെന്ന ചോദ്യമാണ് ആ ചിത്രം ഇന്നും ലോകത്തിനു മുന്നിൽ ഉയർത്തുന്നത്.
അമ്മയുമൊത്ത് നടന്നുപോകവെ മകന് നേരെ പാഞ്ഞടുത്ത് പശു. ഞൊടിയിടെ പശുവിനെ ഒറ്റയ്ക്ക് നേരിട്ട് മകനെ രക്ഷപ്പെടുത്തിയ മാതാവ് ആണ് വൈറലാകുന്നത്. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ സാമകാന്ത പ്രദേശത്തെ ലക്ഷ്മിനാരായണ്‍ സൊസൈറ്റിയിലെ താമസക്കാരിയായ യുവതിയെയും മകനെയുമാണ് പശു ആക്രമിച്ചത്.
കഴിഞ്ഞദിവസം രാവിലെ 9.30ഓടെയാണ് സംഭവം. ഇതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു കെട്ടിടത്തിനു മുന്നില്‍ പശു നില്‍ക്കുന്നതും കുട്ടിയും യുവതിയും നടന്നുപോവുന്നതും വീഡിയോയില്‍ കാണാം.
കുട്ടിയും അമ്മയും അടുത്തെത്തിയതിനു പിന്നാലെ പശു കുത്താനായി പാഞ്ഞടുക്കുകയായിരുന്നു. ഉടന്‍ തന്നെ മാതാവ് വലതുകൈ കൊണ്ട് പശുവിന്റെ കൊമ്പില്‍ പിടികൂടുകയും ഇടതുകൈ കൊണ്ട് കുട്ടിയെ എടുത്തുയര്‍ത്തുകയും ചെയ്തു.
എന്നാല്‍ പിന്മാറാന്‍ കൂട്ടാക്കാതിരുന്ന പശു കുത്താനുള്ള ശ്രമം തുടരുന്നത് വീഡിയോയില്‍ കാണാം. ഇരുവരേയും ഉന്തിക്കൊണ്ട് പശു മുന്നോട്ടുപോവുന്നതും നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഓടിയെത്തുന്ന ഒരാളെയും പിന്നീട് പശു കുത്താന്‍ ഓടിച്ചു. അയാള്‍ ഓടി രക്ഷപ്പെട്ടതോടെ വീണ്ടും യുവതിക്കും കുട്ടിക്കും നേരെ പാഞ്ഞടുത്തു.
ഇതോടെ മറ്റ് ചിലര്‍ കൂടി ഇവിടേക്ക് ഓടിയെത്തുകയും ഇവരെല്ലാവരും കൂടി ഏറെ പണിപ്പെട്ട് ഇരുവരേയും രക്ഷപ്പെടുത്തുകയാണ്. കുറച്ചുപേര്‍ ചേര്‍ന്ന് പശുവിനെ തളയ്ക്കാന്‍ ശ്രമിക്കുകയും രണ്ട് പേര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷപെടുത്തി റോഡരികിലേക്ക് മാറുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ആളുകളെല്ലാം ചേര്‍ന്ന് പശുവിനെ കീഴ്പ്പെടുത്തി മാതാവിനേയും മോചിപ്പിക്കുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ യുവതിക്കും കുട്ടിക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
મોરબીના સામાંકાંઠે રખડતી રંઝાડનો આતંક
માતા સાથે જતા બાળક પાછળ ગાય પડી
માતા-પુત્રને ગાયે ચગદી નાખવા માટે ઢીકે ચડાવી
સીસીટીવી વીડિયો આવ્યો સામે #viralvideo pic.twitter.com/b56BMX6Wi1— News18Gujarati (@News18Guj) October 21, 2022
കാളിദാസ് ജയറാമിനൊപ്പമുള്ള ദുബായ് യാത്രയുടെ വീഡിയോ പങ്കുവച്ച് കാമുകി തരിണി. ‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തു വെയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍’ എന്ന ക്യാപ്ഷനോടെയാണ് കാളിദാസിന്റെ കൈപിടിച്ച് നടക്കുന്ന വീഡിയോ തരിണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ദുബായില്‍ ചിലവിട്ട ഏഴ് ദിവസത്തെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആണിത്. ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് ജയറാമിനും കുടുംബത്തിനും ഒപ്പമുള്ള പെണ്‍കുട്ടി ഏതാണ് എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്. മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരിണി കലിംഗരായര്‍.
ദുബായില്‍ നിന്നുള്ള ചിത്രങ്ങളും കാളിദാസും തരിണിയും പങ്കുവച്ചിരുന്നു. ‘ഹലോ ഹബീബീസ്’ എന്നായിരുന്നു ചിത്രത്തിന് കാളിദാസിന്റെ സഹോദരി മാളവികയുടെ കമന്റ്. അതേസമയം, ‘ജാക്ക് ആന്‍ഡ് ജില്‍’ ആണ് കാളിദാസിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രം.
കമല്‍ഹാസന്‍ ചിത്രം ‘വിക്ര’ത്തില്‍ ചെറിയൊരു വേഷത്തില്‍ കാളിദാസ് എത്തിയിരുന്നു. മിനുറ്റുകള്‍ മാത്രമേ കാണിച്ചിരുന്നുള്ളുവെങ്കിലും കാളിദാസിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ‘രജ്നി’ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.