ബർമിങ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന ഡോർ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിൾ കൺവെൻഷൻ ഓൺലൈനിൽ നവംബർ 28 ന് നടക്കും. പ്രശസ്ത വചനപ്രഘോഷകയും യുവജന ശുശ്രൂഷകയുമായ ഐനിഷ് ഫിലിപ്പ് കൺവെൻഷൻ നയിക്കും .
വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “ഡോർ ഓഫ് ഗ്രേയ്‌സ് ” അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക.www.afcmuk.org/register എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ് .
സൂം ആപ്പ് വഴിയും afcm യൂട്യൂബ് ലിങ്ക് വഴിയും കൺവെൻഷനിൽ ലൈവ് ആയി പങ്കെടുക്കാവുന്നതാണ്.
ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ 28 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 ന് ആരംഭിച്ച് വൈകിട്ട് 5 ന് സമാപിക്കും.
കോ ഓർഡിനേറ്റർ ജിത്തു ദേവസ്യയുടെ നേതൃത്വത്തിൽ പ്രാർത്ഥന ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ് ഗ്രേയ്‌സ്.
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്ക് അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
മിശിഹായുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിക്കാൻ ‘കുരിശിന്റെ വഴി’ എന്നതുപോലെ അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാനുള്ള പ്രാർത്ഥനാസമാഹാരം ‘രക്ഷയുടെ വഴി’ പുറത്തിറങ്ങി.
ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ രണ്ടു വശങ്ങളാണ് മിശിഹായുടെ മനുഷാവതാരവും അവിടുത്തെ കുരിശുമരണവും. രക്ഷകനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും പറ്റി ധ്യാനിക്കാൻ കുരിശിന്റെ വഴി പ്രാർത്ഥനകൾ നമ്മുക്കു ലഭ്യമാണ്. അതുപോലെതന്നെ, അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കുവാനും നമ്മുക്ക് ഒരു പ്രാർത്ഥനാസമാഹാരം ആവശ്യമാണ്. കാരണം, മിശിഹാ ജഡപ്രകാരം ജനിച്ചിലായിരുന്നുവെങ്കിൽ, അവിടുന്ന് ക്രൂശിക്കപ്പെടുകയോ, പരിശുദ്ധാത്മാവിനെ അയക്കുകയോ ചെയ്യുമായിരുന്നില്ല . അതിനാൽ ഈശോയുടെ ജനനത്തെക്കുറിച്ച് നമ്മുക്ക് ആഴത്തിൽ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യാം. ഇതിന് സഹായകമാകുന്ന വിധത്തിൽ പ്രാർത്ഥനകളും ഗാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ദീർഘനാളത്തെ പ്രാർത്ഥനകൾക്കും പഠനങ്ങൾക്കും ശേഷം പ്രമുഖ ഓൺലൈൻ ക്രിസ്ത്യൻ മാധ്യമമായ പ്രവാചകശബ്ദം തയ്യാറാക്കിയിരിക്കുന്ന പ്രാർത്ഥനാസമാഹാരമാണ് ‘രക്ഷയുടെ വഴി’.
സഭയിലെ ദൈവശാസ്ത്ര പണ്ഡിതന്മാർ ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും വിശദമായി പരിശോധിച്ച ശേഷം, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഈ പ്രാർത്ഥനക്ക് ഇമ്പ്രിമത്തുർ (IMPRIMATUR) നൽകി ഇതിനെ അംഗീകരിക്കുകയുണ്ടായി. അങ്ങനെ ‘രക്ഷയുടെ വഴി’ എന്ന ഈ പ്രാർത്ഥന കത്തോലിക്കാ സഭ അംഗീകരിച്ച പ്രാർത്ഥനയായി മാറി. ഇതോടെ വിശ്വാസികൾ പൊതുവായി സമ്മേളിക്കുന്ന അവസരങ്ങളിലും വ്യക്തിപരമായും ഈ ‘രക്ഷയുടെ വഴി’ പ്രാർത്ഥനയിലൂടെ നമ്മുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സാധിക്കും.
കുരിശിന്റെ വഴിയിൽ പതിനാല് സ്ഥലങ്ങൾ നാം ധ്യാനിക്കുന്നതുപോലെ, രക്ഷയുടെ വഴിയിൽ പതിനാല് സംഭവങ്ങളാണ് നാം ധ്യാനിക്കുക. യേശുക്രിസ്തുവിന്റ മനുഷ്യാവതാരം അവിടുത്തെ തിരുപ്പിറവിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്തത് മുതൽ നിരവധി രക്ഷാകര സംഭവങ്ങൾ ലോകത്തിന്റെമേൽ പ്രകാശം പരത്തിക്കൊണ്ട്, ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നു. ഇവയിൽ പതിനാല് സുപ്രധാന സംഭവങ്ങളാണ് രക്ഷയുടെ വഴിയിൽ നാം ധ്യാനിക്കുക. ഓരോ സംഭവങ്ങളും ആഴത്തിൽ ധ്യാനിക്കുന്നതിനുവേണ്ടി ഇന്നുമുതൽ ഓരോ ദിവസവും ഓരോ സംഭവങ്ങളായിരിക്കും പ്രവാചക ശബ്ദം സംപ്രേഷണം ചെയ്യുക. ഇപ്രകാരം പതിനാലു സംഭവങ്ങളും പൂർത്തിയായതിനു ശേഷം എല്ലാ സംഭവങ്ങളും ഒരുമിച്ചുള്ള പ്രാർത്ഥനകളും ഗാനങ്ങളും ലഭ്യമാക്കുന്നതായിരിക്കും.
ഇതിലെ പ്രാർത്ഥനകളും ധ്യാനചിന്തകളും രചിച്ചിരിക്കുന്നത് ഡീക്കൻ അനിൽ ലൂക്കോസാണ്. അനുഗ്രഹീത കലാകാരനായ ഗിരീഷ് പീറ്റർ എഴുതി ഈണമിട്ട വരികൾ സ്വർഗ്ഗീയ ഗായകനായ കെസ്റ്റർ മനോഹരമായി ആലപിച്ചിരിക്കുന്നു. സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയിലെ വൈദികനുമായ റവ. ഡോ. അരുൺ കലമറ്റമാണ് ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും പരിശോധിച്ച് നിഹിൽ ഒബ്സ്റ്റാറ്റ് (NIHIL OBSTAT) നൽകിയിരിക്കുന്നത്. ലോകം മുഴുവൻ കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന ഈ വർഷത്തെ ക്രിസ്തുമസ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളികളായ വിശ്വാസികൾക്ക് ‘രക്ഷയുടെ വഴി’ പ്രാർത്ഥനയിലൂടെ തിരുപ്പിറവിയുടെ ആഴമായ രഹസ്യങ്ങൾ ധ്യാനിക്കുവാനും യേശുവിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ മുഖം വീണ്ടും ദർശിക്കുവാനും ഇടയാകട്ടെ.
ജർമ്മനിയിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 27 മുതൽ 29 വരെ നടത്തപ്പെടുന്ന ഓൺലൈൻ ധ്യാനം ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി യുകെ ടീം നയിക്കും.
യൂറോപ്യൻ സമയം വൈകിട്ട് 6 മുതൽ രാത്രി 9 വരെ നടക്കുന്ന ധ്യാനം (യുകെ , അയർലൻഡ് സമയം വൈകിട്ട് 5 മുതൽ 8 വരെയും, ന്യൂയോർക്ക് സമയം ഉച്ചയ്‌ക്ക് 12 മുതൽ 3 വരെയും, ) ഇതിന് ആനുപാതികമായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത സമയക്രമത്തിലായിരിക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , ബിജു മാത്യു , ജോൺസൻ ജോസഫ് , സൂര്യ ജോൺസൻ എന്നിവരും മൂന്ന് ദിവസത്തെ ധ്യാനത്തിൽ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
AFCM GERMANY എന്ന യൂട്യൂബ് ലിങ്ക് വഴിയോ 85139719568 എന്ന ZOOM ഐഡി വഴിയോ പങ്കെടുക്കാവുന്ന ഈ ധ്യാനത്തിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍
ആരാധനാക്രമ വത്സരത്തിന്റെ പള്ളിക്കൂദാശക്കാലത്തിലെ അവസാന ഞായറാഴ്ച്ച. മിശിഹാ രാജാവാണെന്ന ബോധ്യത്തിന്റെ തിരുന്നാളാണിന്ന്. സമാധാനത്തിന്റെ രാജാവായ കര്‍ത്താവ് മനുഷ്യ ഹൃദയങ്ങളില്‍ ഭരണം നടത്തിയെന്നാല്‍, മതത്തിന്റെയും ജാതിയുടെയും വിഭാഗീയതയുടെയും രാജ്യത്തിന്റെയും സമുദായത്തിന്റെയുമൊക്കെ ചിന്തകളുടെ അതിര്‍വരമ്പ് കൊണ്ട് മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാതെ മാറ്റി നിര്‍ത്തപ്പെടുന്ന വ്യവസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന സുവിശേഷാധിഷ്ഠിതമായ ദൈവീക ചിന്തയുടെ പരിണിത ഫലമാണ് മിശിഹായായ രാജാവിന്റെ തിരുന്നാളിന്റെ അടിത്തറ. മനുഷ്യരുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും ലോകം മുഴുവനും നിറഞ്ഞു നില്ക്കുന്ന അധീശ്വാധം ദൈവത്തിന്റേതാണന്നുള്ള പ്രഖ്യാപിക്കലാണ് മിശിഹാ രാജാവ് എന്ന ചിന്തയുടെ പ്രേരകശക്തി. ഇതാവണം നമ്മുടെ ഹൃദയങ്ങളില്‍ നങ്കുരിക്കേണ്ട മിശിഹായെക്കുറിച്ചുള്ള കാഴ്ചപ്പാട്.
ജനാധിപത്യം എന്ന ശ്രീകോവിലിന്റെ അധികാരത്തിലെ ഏറ്റവും എളിയ പദവി പോലും എത്തിപ്പിടിക്കാന്‍ അഹോരാത്രം ചര്‍ച്ചകളും തീരുമാനമാകാത്ത വ്യവസ്ഥിതികളുമുള്ള നമ്മുടെ നാട്ടില്‍ രാജത്വത്തിന്റെ ഒരു പ്രകടനങ്ങളും ലോകത്ത് നടത്താത്ത ഒരേയൊരു വ്യക്തി കര്‍ത്താവാണ്. അധികാരമെന്ന രാജത്വത്തിന്റെ കഷണങ്ങള്‍ സ്വന്തമാക്കാനുള്ള വ്യഗ്രത ജനസമൂഹത്തില്‍ നാം ഇന്ന് കാണുന്നുണ്ട്.
22 11 2020 ഞായര്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ കുറവിലങ്ങാട്ട് പള്ളിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രശസ്ത ഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
നവംബര്‍ 21 പരിശുദ്ധ അമ്മയെ ജെറുസലേം ദേവാലയത്തില്‍ കാഴ്ചവെച്ച ദിവസമാണ്. വിമല ഹൃദയത്തിന്റെ മക്കള്‍ എന്നറിയപ്പെടുന്ന Cordis Mariae Filii (കൊര്‍ദിസ് മരിയെ ഫിലീ) ക്ലാരീഷ്യന്‍ സഭാംഗങ്ങളായ വൈദീക ശ്രേഷ്ഠര്‍ ചേര്‍ന്നൊരുക്കിയ ജപമണിക്കൂട്ട് എന്ന മനോഹര മരിയ ഭക്തിഗാന ആല്‍ബം ക്രൈസ്തവര്‍ക്ക് സമര്‍പ്പിക്കുന്നതും അതേ ദിവസം തന്നെ. സായംസന്ധ്യയില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ കൈ പിടിച്ച് പരിശുദ്ധ അമ്മ നമ്മളെ ഈശോയിലേയ്ക്ക് വഴി നടത്തുന്നു. ഇതാണ് യഥാര്‍ത്ഥ ക്രൈസ്തവന്റെ വിശ്വാസം. അമ്മയുടെ സ്‌നേഹം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ട് ജപമണികള്‍ കൂട്ടിന് വന്നെത്തിയ സന്ധ്യയില്‍… എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ഫാ. ജിന്‍സണ്‍ മുകളേല്‍ CMF ആണ്. സജീവ് സി ദേവും ഫാ. ജിന്‍സനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനം പാടിയിരിക്കുന്നത് പ്രശസ്ത ഗായകനായ ജോണ്‍ തോമസ് ചേര്‍ത്തലയാണ്. മന്നാ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ ആല്‍ബത്തിന്റെ സംവിധായകനും കോര്‍ഡിനേറ്ററും ക്ലാരിഷ്യന്‍ സഭാംഗമായ ഫാ. ബിനോയ് ആലപ്പാട്ടാണ്. ആഴം അളക്കാന്‍ പറ്റാത്ത അമ്മയുടെ സ്‌നേഹം ആസ്വദിക്കാന്‍ ഈ ഗാനം ഉപകാരപ്പെടും എന്ന് ഫാ. ബിനോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു.
മന്നാ ക്രിയേഷന്‍സ് ഒരുക്കിയ ജപമണിക്കൂട്ട് എന്ന ആല്‍ബം ആസ്വദിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. അതോടൊപ്പം മനോഹരമായ ഈ ഗാനം എല്ലാവരിലും എത്തിക്കുവാന്‍ പരമാവധി ഷെയര്‍ ചെയ്യുവാനും ക്ലാരീഷ്യന്‍ സഭാംഗങ്ങളുടെ വിനീതമായ അഭ്യര്‍ത്ഥനയുമുണ്ട്.
സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെയുടെ ആശംസകള്‍.
സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 21 ന് നടക്കും.
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ . സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ സാജു വർഗീസ് , ബ്രദർ ഷാജി ജോർജ് എന്നിവരും പങ്കെടുക്കും .വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് സമയം .
ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.
“അവന്റെ മുറിവിനാല്‍ നിങ്ങള്‍സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു”.(1 പത്രോസ് 2 : 24) എന്ന തിരുവചനം ഈ അനുഗ്രഹീത ശുശ്രൂഷയിൽ മാംസം ധരിക്കുവാൻ ഇരുപത്തിനാല് മണിക്കൂർ കുരിശിന്റെ വഴി ധ്യാനിച്ചുകൊണ്ടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും 20 ന് വെള്ളിയാഴ്ച രാവിലെ 5 മുതൽ 21 ന് ശനി രാവിലെ 5 വരെ ഓൺലൈനിൽ സൂമിൽ നടക്കും.
എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കും അതിനൊരുക്കമായുള്ള മധ്യസ്ഥ പ്രാർത്ഥനയിലേക്കും സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
ID 8894210945
Passcode 100.
പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നവ സുവിശേഷ വത്കരണ കമ്മീഷന്റെ ചെയര്‍പേഴ്‌സണായും ഡിപ്പാര്‍ട്‌മെന്റിന്റെ ഡയറക്ടര്‍ ആയും പ്രശസ്ത വചന പ്രഘോഷക റവ സിസ്റ്റര്‍ ആന്‍ മരിയ S.H. നെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. കെമിസ്ട്രിയില്‍ ബിരുദവും ഫാര്‍മസിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മൂലമറ്റം സ്വദേശിനിയും തിരുഹൃദയ സഭയുടെ പാലാ പ്രൊവിന്‍സ് അംഗവുമായ സിസ്റ്റര്‍ ഫാര്‍മസിയില്‍ ഗവേഷണവും നടത്തുന്നു. മൂവാറ്റുപുഴ നിര്‍മല കോളേജ് ഓഫ് ഫാര്‍മസിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്ന സിസ്റ്റര്‍ ആന്‍ മരിയായുടെ വചന പ്രഘോഷണ ങ്ങളും ശുശ്രുഷകളും വളരെയേറെ ശ്രദ്ധിക്കപ്പെടുന്നവയാണ്.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
സാധാരണ ജീവിതത്തില്‍ നമ്മള്‍ എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത്?
അത് രണ്ട് തരത്തിലാണ്.
1. പ്രാര്‍ത്ഥന ആരാധനാപരമായിരിക്കണം. സൃഷ്ടാവായ ദൈവത്തിന് സൃഷ്ടികളായ നാമോരോരുത്തരും ആരാധന കൊടുക്കുന്നു.
2. യാചനാപരം.
യാചന എന്നു പറയുമ്പോള്‍ ആത്മീയ കൃപകള്‍ക്ക് വേണ്ടിയുള്ള യാചനയാകണം. നീ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. ബാക്കിയുളളത് നിനക്ക് ലഭിക്കും.
മന്നാ 733. വീഡിയോ കാണുക.
ഫാ. ബിനോയ് ആലപ്പാട്ട്.
പള്ളിക്കൂദാശക്കാലം മൂന്നാം ഞായര്‍. ശുദ്ധീകരിക്കപ്പെടേണ്ട ദേവാലയത്തെക്കുറിച്ചാണ് സഭ നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്. കൃപയുടെ കൂടാരമാകേണ്ടതിനെയൊക്കെ വാണിജ്യവല്‍ക്കരിക്കുകയാണ്. ദേവാലയം എപ്പോഴും പ്രാര്‍ത്ഥനയുടെ ഇടമാണ്. അവിടെ ലാഭേച്ഛമാത്രം ആഗ്രഹിച്ചു വരുന്നവരെയാണ് ഈശോ ചോദ്യം ചെയ്യുന്നത്.
ഈശോയേക്കാള്‍ കൂടുതല്‍ ആഘോഷം ഇന്ന് വിശുദ്ധരുടെ കര്‍മ്മങ്ങള്‍ക്കാണ്.
വിശുദ്ധരുടെ ഓര്‍മ്മകള്‍ നല്ലതാണ്. എങ്ങനെയാണ് അവര്‍ ക്രിസ്തുവിനെ അനുകരിച്ചിരുന്നത് എന്ന് അവര്‍ നമ്മളെ പഠിപ്പിക്കുകയാണ് അവരുടെ ജീവിതത്തിലൂടെ. യേശുവിനെ അനുകരിക്കുന്നതായിരുന്നു അവരുടെ ജീവിതം. പക്ഷേ, സമൂഹം ഇന്ന് യേശുവിനെ മാറ്റി നിര്‍ത്തി അവരുടെ പേരില്‍ പൈസയുണ്ടാക്കുന്നു. ധാരാളം ഉദാഹരണം നമ്മുടെ ഇടയില്‍ തന്നെയുണ്ടല്ലോ..
എന്റെ വ്യക്തി ജീവിതങ്ങളിലും ഞാന്‍ ആയിരിക്കുന്നിടങ്ങളിലൊക്കെയും ലാഭത്തോടു കൂടി കാണുന്ന ആള്‍ക്കാരുണ്ടെങ്കില്‍ അവരോട് ഈശോ പറയുന്നു. തിരികെ വരിക. ഹൃദയമാണ് നിന്റെ ദേവാലയം. ആത്മീയതയില്‍ ലാഭം കൊയ്യരുത്!
യഥാര്‍ത്ഥമായത് മാറിപ്പോകുമ്പോള്‍ ഈശോ ചാട്ടവാറെടുക്കുന്നു. നമ്മുടെ ഹൃദയമാകുന്ന ദേവാലയത്തില്‍ ഈശോ ചാട്ടവറെടുത്തിട്ടുണ്ടോ..??
അതിനുള്ള അവസരം നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ??
തിരിച്ചറിവിന്റെ കാലമാണിത്.
ശുദ്ധീകരിക്കപ്പെടേണ്ട ദേവാലയങ്ങള്‍..
വീഡിയോ കാണുക.
സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ നടക്കും . ക്രിസ്റ്റീൻ മിനിസ്‌ട്രിയുടെ നായകനായി തലമുറകൾക്ക് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള വഴി തുറക്കുവാൻ, ഇന്ന് വിവിധ ജീവിതാന്തസ്സിലായിരിക്കുന്ന ആയിരങ്ങൾക്ക് അവരുടെ ബാല്യകാലത്തും വചനാധിഷ്ഠിത ജീവിതമൂല്യങ്ങൾ പകർന്നുനൽകിയ , നവസുവിശേഷവത്‌ക്കരണരംഗത്തെ നിത്യയൗവ്വനമായി പരിശുദ്ധാത്മാവിൽ ജ്വലിച്ച് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള വഴി തുറക്കുവാൻ യേശുവിൽ ഇന്നും നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ബ്രദർ സന്തോഷ് ടി ഇത്തവണത്തെ കൺവെൻഷനിൽ വചന ശുശ്രൂഷയിൽ പങ്കുചേരും.
സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും , സകല മരിച്ച വിശ്വാസികൾക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാർത്ഥനകളാലും ധന്യമായ നവംബർ മാസത്തിൽ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇംഗ്ലണ്ടിലെ നോർത്താംപ്ടൺ രൂപതയിൽനിന്നും മോൺസിഞ്ഞോർ ഷോൺ ഹീലിയും പങ്കെടുക്കും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ഓൺലൈനിലാണ് നടക്കുക . കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . .
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239