Spiritual

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വികാരി ജനറാള്‍, കത്തീഡ്രല്‍ വികാരി, രൂപത ഫിനാന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ ശുശ്രുഷ ചെയ്തുവരികയായിരുന്ന റവ. ഡോ. മാത്യു ചൂരപൊയ്കയ്ക്ക് ഇന്നലെ കത്തീഡ്രല്‍ ദേവാലയത്തില്‍ യാത്രയയപ്പു നല്‍കി. രാവിലെ പതിനൊന്നു മണിക്ക് നടന്ന വി. കുര്‍ബാനയില്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ കാര്‍മ്മികത്വം വഹിച്ചു. തുര്‍ടര്‍ന്നു നടന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിശ്വാസിസമൂഹത്തിന്റെ ഉപഹാരവും ഫാ. മാത്യു ചൂരപൊയ്കയ്ക്കു കൈമാറി.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫാ. മാത്യു ചൂരപ്പൊയ്കയുടെ സേവനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. രൂപതാസ്ഥാപനനത്തിലും രൂപതയുടെ ആരംഭ ദിശയിലുള്ള വളര്‍ച്ചയിലും ചൂരപ്പൊയ്കയിലച്ചന്റെ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. രൂപതാപ്രവര്‍ത്തനങ്ങളുടെ ആരംഭഘട്ടത്തില്‍ ശക്തമായ അടിത്തറ ഇടുന്നതിലും രൂപതയുടെ പ്രധാനപ്പെട്ട പല ശുശ്രുഷകള്‍ ഏറ്റെടുക്കുന്നതിലും രൂപതയെ വളര്‍ത്തുന്നതിലും ചൂരപൊയ്കയിലച്ചന്റെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നെന്നും മാര്‍ സ്രാമ്പിക്കല്‍ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരും കേരളത്തിലുള്ള മറ്റേതെങ്കിലും രൂപതകളില്‍ നിന്നോ സന്യാസ സഭകളില്‍ നിന്നോ വന്നവരാണെന്നും ഈ വൈദികരുടെ നിയമന കാര്യങ്ങളില്‍ ഇപ്പോഴും അതാത് രൂപതാധ്യക്ഷന്മാരോ സന്യാസ സഭകളുടെ സുപ്പീരിയര്‍മാരോ ആണോ തീരുമാനമെടുക്കുന്നതിനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ബഹു. ചൂരപ്പൊയ്കയിലച്ചന്റെ സ്ഥലം മാറ്റത്തിലും അദ്ദേഹത്തിന്റെ രൂപതാധ്യക്ഷന്റെ തീരുമാനമാണ് നടപ്പായിരിക്കുന്നതെന്നു മാര്‍ സ്രാമ്പിക്കല്‍ അറിയിച്ചു.

പുതിയ ശുശ്രുഷാ മേഖലയില്‍ എല്ലാ ദൈവാനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും നേരുന്നതായി, ആശംസകളര്‍പ്പിച്ചു സംസാരിച്ച രൂപത ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, ജോബി ജേക്കബ്, ജെഫ്രിന്‍ സാജു, ജോഷ്വാ ജോജി, അലീന റെജി, മി. സോജി എന്നിവര്‍ പറഞ്ഞു. തുടര്‍ന്ന് റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍ മറുപടി പ്രസംഗം നടത്തി. പുതിയ ശുശ്രുഷ രംഗമായ ലങ്കാസ്റ്റര്‍ രൂപതയില്‍ സേവനം ചെയ്യുമ്പോഴും സീറോ മലബാര്‍ വി. കുര്‍ബായ്ക്കും മറ്റു ശുശ്രുഷകള്‍ക്കും ഫാ. ചൂരപ്പൊയ്കയിലിന്റെ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമായിരിക്കും.

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഏപ്രില്‍ മാസം 3-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. മാസാദ്യ ബുധനാഴ്ച വിശുദ്ധ യൗസേപ്പിതാവിന്റെ പ്രത്യേക വണക്കത്തിനായുള്ള ദിനം കൂടിയാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30pmപരിശുദ്ധ ജപമാല, 7.00pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം ങഇആട അറിയിച്ചു.

പള്ളിയുടെ വിലാസം:

Our Lady and St.George Church,
132 Shernhall Street,
Walthamstow, E17. 9HU

ഷിബു മാത്യൂ
ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ വലിയ നോമ്പിനോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക ധ്യാനം ഇന്നലെ അവസാനിച്ചു. ആദ്ധ്യാത്മിക വിശുദ്ധിയില്‍ ആരംഭിച്ച ധ്യാന പ്രസംഗത്തിനിടയില്‍ പ്രശസ്ത ധ്യാനഗുരുവും തലശ്ശേരി രൂപതാംഗവുമായ റവ. ഫാ. ടോം ഓലിക്കരോട്ട് ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികളോടായി നടത്തിയ ധ്യാന പ്രസംഗം വിശ്വാസികളുടെ ഇടയില്‍ ചര്‍ച്ചയാകുന്നു.
നിങ്ങളുടെ മടിശീലയുടെ കനം കണ്ടിട്ടല്ല പരിശുദ്ധ കത്തോലിക്കാ സഭ ബ്രിട്ടണിലെത്തിയത്.
നിങ്ങളുടെ മക്കള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോകാതിരിക്കാനാണ് സഭ നിങ്ങളോടൊപ്പം നില്‍ക്കുന്നത് എന്ന് ആവര്‍ത്തിച്ചു പറഞ്ഞ അദ്ദേഹം തന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വെളിപ്പെടുത്തി. പ്രവാസികളുടെ ഇടയിലെ സഭാ ശുശ്രൂഷകള്‍ പലപ്പോഴും വിമര്‍ശന വിധേയമാകുന്നത് ചരിത്രത്തെ വിശ്വാസികള്‍ മനസ്സിലാക്കാത്തതു കൊണ്ടാണ്. എല്ലാക്കാലത്തും അലയുന്നവരെ അനുധാവനം ചെയ്തവളാണ് സഭ. കേരള ചരിത്രത്തില്‍ മലബാറിലേയും ഹൈറേഞ്ചിലേയും കുടിയേറ്റ ജനതയേ അനുധാവനം ചെയ്ത സഭ, കുടിയേറ്റ ജനതയുടെ കഷ്ടതയെയും ദാരിദ്രത്തേയും സ്‌നേഹിച്ചു. അതിനായി അവര്‍ ചെയ്ത ത്യാഗങ്ങള്‍ ആര്‍ക്കും അധിക വേഗം മറക്കാന്‍ സാധിക്കുകയുമില്ല. വള്ളോപ്പള്ളി പിതാവ് ഇതിന് വലിയ ഉദാഹരണമാണ്. സഭയെ നിങ്ങള്‍ മറന്നുകളയരുത്. പ്രവാസിയുടെ മടിശ്ശീലയുടെ ഘനം നോക്കിയല്ല മറിച്ച് അത്മരക്ഷയും കുടുംബങ്ങളുടെ സുസ്ഥിതിയുമാണ് പ്രവാസികളെ അനുഗമിക്കാന്‍ സഭയെ നിര്‍ബന്ധിക്കുന്നത്. ആരാണ് സഭയുടെ ശത്രു. സഭയുടെ ഉള്ളിലെ സഭാ മക്കള്‍ തന്നെ.
മൂന്നു വര്‍ഷത്തിനുള്ളിലാണ് സഭ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളെ നേരിട്ടത്. അത് ഞങ്ങള്‍ സഭാ ശുശ്രൂഷകര്‍ മനസ്സിലാക്കുന്നു.
സഭാ ശുശ്രൂഷകരുടെ വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍കൊണ്ടും മുറിവേറ്റപ്പെട്ടവര്‍ ധാരാളം സഭയിലുണ്ട്. ഞങ്ങളോട് ക്ഷമിച്ച് സഭയെ നിങ്ങള്‍ സ്‌നേഹിക്കണം. ഞങ്ങളുടെ കുറവുകള്‍ മൂലം കര്‍ത്താവിനെ നിങ്ങള്‍ വെറുക്കാന്‍ കാരണമാകരുത്. സഭയെ നശിപ്പിക്കുന്നതിന് നേരിട്ടിറങ്ങിയ ലൂസിഫറിന്റെ പേര് സഭാ മക്കളെ കൊണ്ട് നിരന്തരം പറയിപ്പിക്കുന്ന പ്രഥ്യുരാജ് സുകുമാരന്‍ അതിബുദ്ധിമാനാണ്. ഇന്ന് ഈ ധ്യാനം കഴിഞ്ഞാല്‍ നിങ്ങള്‍ നേരെ പോകുന്നതും അവിടെയ്ക്കാണെന്നും എനിക്കറിയാം. വളരെ വികാരഭരിതനായി സംസാരിച്ച

ഫാ. മാത്യൂ മുളയോലില്‍

ഫാ. ടോം സഭയുടെ ശുശ്രൂഷയില്‍ തെറ്റു ചെയ്തവര്‍ക്കായി സഭയ്ക്കു വേണ്ടി പരസ്യമായി മാപ്പു പറഞ്ഞു. ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ചെയര്‍മാന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ധ്യാനത്തില്‍ പങ്കെടുക്കുവാനെത്തിയ എല്ലാ വിശ്വാസികള്‍ക്കും നന്ദി പറഞ്ഞു.

ബിജോ കുരുവിള കുര്യന്‍

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ യു.കെ-യൂറോപ്പിലുള്ള ആയിരത്തില്‍പ്പരം വരുന്ന കുടുംബാംഗങ്ങളുടെ ഒത്തുചേരലായ ‘മാര്‍ത്തോമ്മാ ഫാമിലി മീറ്റ്’ ഏപ്രില്‍ 6-ാം തിയതി ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മിഡ്‌ലാന്‍സില്‍ നടക്കും. റ്റാംവര്‍ത്ത് കോട്ടണ്‍ ഗ്രീന്‍ ചര്‍ച്ചിലാണ് സമ്മേളനം നടക്കുന്നത്. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ മുഖ്യകാര്‍മികത്വത്തിലും മറ്റു വൈദികരുടെ സാന്നിദ്ധ്യത്തിലും നടത്തപ്പെടുന്ന വി. കുര്‍ബാനയോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. റവ. സാം കോശി മുഖ്യ സന്ദേശം നല്‍കും.

തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനത്തില്‍ സോണില്‍ നിന്നും സ്ഥലം മാറിപോകുന്ന വൈദികരായ വെരി. റവ. വി.ടി ജോണ്‍, റവ. ഡോ. ജേക്കബ് എബ്രഹാം, റവ. ഷിബു കുര്യന്‍, റവ.സ്റ്റാന്‍ലി തോമസ്, റവ. ജേക്കബ് മാത്യു, റവ എബ്രഗാം തര്യന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കും. ഒപ്പം #free_periods_Campaign ലൂടെ രാജ്യശ്രദ്ധയാകര്‍ഷിക്കുകയും അധികാരികളുടെ കണ്ണുതുറപ്പിച്ച്, കാതലായ നടപടികള്‍ കൈക്കൊള്ളുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത മിസ് അമിക ജോര്‍ജിനെ പ്രത്യേകം അഭിനന്ദിക്കുന്നതുമാണ്.

തുടര്‍ന്ന് നോര്‍ത്ത് ആന്‍ഡ് സൗത്ത് സെന്ററുകളിലുള്ള പോഷക സംഘടനകളുടെ വിവിധയിനം സാംസ്‌കാരിക പരിപാടികള്‍ മീറ്റിംഗിന്റെ പ്രത്യേകതയാണ്. സണ്‍ഡേ സ്‌കൂള്‍, യുവജനസഖ്യം, സേവികസംഘം, ഇടവക മിഷന്‍ ഗായക സംഘം എന്നീ സംഘടനകളുടെ സോണല്‍ പ്രോഗ്രാമുകളും ഉണ്ടിയിരിക്കുന്നതാണ്.

സമ്മേളമനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തായായതായി ചെയര്‍മാന്‍ റവ. അജി ജോണ്‍, സെക്രട്ടറി പി.എം മാത്യു, കണ്‍വീനര്‍മാരായ തോമസ് എബ്രഹാം, ബിജോ കുരുവിള കുര്യന്‍ എന്നിവര്‍ അറിയിച്ചു.

ഉത്തമകുടുംബ പാലകനായ വിശുദ്ധ ഔസേപ്പിതാവിന്റെ ശ്രാദ്ധ തിരുനാളും അതിനോടനുബന്ധിച്ച് ഊട്ട്‌നേര്‍ച്ചയും മാര്‍ച്ച് 31 ന് ഈസ്റ്റ് ലണ്ടന്‍ റൈന്‍ഹാമില്‍ നടത്തപ്പെടുന്നു. സെയിന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികളായ വ്യക്തികള്‍ പ്രസുദേന്തികളായും ജോസഫ് നാമധാരിയായ ഫാ. ജോസഫ് അന്ത്യാംകുളം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുന്നു.

തിരുകര്‍മ്മങ്ങള്‍ 2.45pmന് കൊടിയേറ്റോടു കൂടി ആരംഭിക്കുന്നു. തുടര്‍ന്ന്, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച തുടങ്ങിയവ നടത്തപ്പെടുന്നു. ഈ അവസരത്തില്‍ തിരുകര്‍മ്മങ്ങളില്‍ ആദ്യാവസാനം പങ്കുകൊണ്ട് വിശുദ്ധ ഔസേപ്പിതാവിന്റെ മാധ്യസ്ഥത്തില്‍ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ഫാ. ഹാപ്പി ജേക്കബ്

ആദിമ സഭയില്‍ പരസ്പരം സംബോധന ചെയ്തിരുന്നത് വിശുദ്ധന്മാര്‍ എന്നായിരുന്നു, അതിന് കാരണവുമുണ്ടായിരുന്നു. ദൈവ കല്‍പ്പന ആചരിച്ചു സാഹോദര്യം കാത്തുസൂക്ഷിച്ചും വിശുദ്ധിയുടെ അനുഭവത്തില്‍ കഴിയുന്നവര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ദൈവ ആലയവും അതിലെ ആരാധന.ും കുടിവരവും നമുക്ക് എത്രമാത്രം അനുഭവങ്ങള്‍ നല്‍കുന്നു. ഞായറാഴ്ച്ചകള്‍ അദ്ധ്യാനങ്ങളുടെയും ജീവിക ഭാരത്തിന്റെയും ആവലാതികള്‍ മറന്ന് ദൈവ സന്തോഷത്തിന്റേതാണ് എന്ന് കരുതിയിട്ടുണ്ടെങ്കില്‍ തെറ്റാണെന്ന് സമ്മതിക്കുന്ന ആളുകള്‍ അല്ലേ നാം. പല വ്യക്തികളും പല അവസരങ്ങളില്‍ പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ഞായറാഴ്ച്ച പള്ളിയില്‍ പോയപ്പോള്‍ സമാധാനം പോയി എന്ന്. എവിടെയാണ് ന്യൂനത സംഭവിച്ചത്. നമുക്കോ അതോ ദൈവാലയത്തിനോ?

പതിനെട്ട് സംവത്സരമായി നിവരുവാന്‍ കഴിയാതിരുന്ന ഒരു സ്ത്രീക്ക് സൗഖ്യം കൊടുക്കുന്നതാണ് ഇന്നത്തെ ചിന്ത്. വി. ലൂക്കോസ് 13: 10-17 വാക്യങ്ങള്‍. ദൈവാലയത്തില്‍ വെച്ച് കര്‍ത്താവ് അവളെ കണ്ട് അടുത്ത് വിളിച്ച് അവളുടെ രോഗത്തെ മാറ്റി. ആരാധനയ്ക്കായി നാമും കൂടി വരാറുണ്ടല്ലോ. ദൈവാലയത്തിന്റെ പ്രൗഢിയും കൂടെ ഇരിക്കുന്നവരുടെ വേഷവിധാനങ്ങളും ആഢംബരങ്ങളുമല്ലേ നമ്മുടെ കണ്ണുകളില്‍ നിറയുകയുള്ളു. ചേര്‍ന്ന് നില്‍ക്കുന്ന സഹോദരന്റെ കണ്ണൂനീരും വേദനകളും തിരിച്ചറിയുവാന്‍ എന്തേ കഴിയാതെ പോന്നു. ഒരു ചടങ്ങ് നിര്‍വ്വഹിക്കുന്നതിന് അപ്പുറം ആരാധന കൂട്ടായ്മ ഏതെങ്കിലും തരത്തില്‍ ഒരു ചലനം നമുക്ക് നല്‍കുന്നുണ്ടോ. ഭൗതിക ക്രമീകരണങ്ങളും പൊതു യോഗവും കമ്മറ്റിയുമൊക്കെയാണ് പള്ളി എന്ന വാക്ക് നമുക്ക് നല്‍കുന്നത്. ഈ മനോഭാവം മാറേണ്ടിയിരിക്കുന്നു.

കര്‍ത്താവ് അവള്‍ക്ക് സൗഖ്യം നല്‍കിയപ്പോള്‍ അവള്‍ നിവര്‍ന്ന് നിന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഇത് മറ്റനേകം ആളുകള്‍ക്ക് പ്രചോദനം ആകേണ്ടതാണ്. എന്നാല്‍ നമുക്ക് തുല്യമായ പള്ളി പ്രമാണികള്‍ ഇതിനെ ചോദ്യം ചെയ്യുന്നു. നമ്മുടെ മദ്ധ്യേ ഒരുവനെങ്കിലും ആശ്വാസവും സൗഹൃദവും നേടിയാല്‍ നമ്മുടെ പ്രതികരണം എന്താണെന്ന് ചോദിക്കുക.

15-ാം വാക്യത്തില്‍ കര്‍ത്താവ് അവരെ വിളിക്കുന്നത് കപട ഭക്തിക്കാരെ എന്നാണ്. പലപ്പോഴും ഈ വിളിക്ക് നാം മറുപടി കണ്ടെത്തേണ്ടിയിരിക്കുന്നു. ക്രിസ്താനികള്‍ എന്നഭിമാനിക്കുന്ന നമുക്ക് ഭക്തിയുടെ ഏത് അവസ്ഥ പരിചിതമായിട്ടുണ്ട്. മാതാപിതാക്കള്‍ പഠിപ്പിച്ച ചില പ്രാര്‍ത്ഥനകള്‍ അര്‍ത്ഥമറിയാതെ ഉരുവിടുന്നു എന്നതൊഴിച്ചാല്‍ എന്ത് ക്രൈസ്തവതയാണ് നമുക്കുള്ളത്. അവനവന്റെ കാര്യങ്ങള്‍ക്ക് വേണ്ടി സഭയെ തന്നെ കോട്ടിക്കളയുന്ന നമുക്ക് എന്ത് ഭക്തി പകരുവാന്‍, മറ്റുള്ളവര്‍ക്ക് കൊടുക്കുവാന്‍ കഴിയും!

നോമ്പില്‍ പകുതിയോളം ദിനങ്ങള്‍ നാം പിന്നിട്ടുകഴിഞ്ഞു. നിവര്‍ന്ന് നിന്നു ദൈവമുഖത്തേക്ക് ഒന്നുനോക്കുവാന്‍ നമുക്ക് കഴിയാത്തത്. നിവരുവാന്‍ കഴിയാതെ നമ്മുടെ മേല്‍ ഭാരമായിരിക്കുന്ന പാപ കൂനകളെ നമുക്ക് മാറ്റാം. നിവര്‍ന്നാല്‍ മാത്രമെ ദൈവത്തെയും മനുഷ്യരെയും കാണുവാന്‍ നമുക്ക് കഴിയൂ. ആണ്ടോടാണ്ട് പള്ളിയിലും പെരുന്നാളിലും നാം പങ്കെടുക്കുന്നുണ്ടെങ്കിലും പാപ ഭാരങ്ങളെ ഒഴിവാക്കി ജീവിക്കുവാന്‍ നമുക്ക് ഇതുവരെയും സാധ്യമായില്ലെങ്കില്‍ ഈ നോമ്പ് നല്ലൊരു അവസരമാണ്. യഥാര്‍ത്ഥ അര്‍ത്ഥത്തോടെ സമീപിച്ച് നിത്യ ജീവന്റെ ആഹാരമാകുന്ന വി. കുര്‍ബാന സ്വീകരണത്തിന് നമുക്ക് ഒരുങ്ങാം. പള്ളിയും പ്രാര്‍ത്ഥനയും പെരുന്നാളും എല്ലാം യഥാര്‍ത്ഥ ഭക്തന്മാര്‍ക്കുള്ള അവസരങ്ങളാണ്. കപട ഭക്തിയോടെ നാം അവിടെ ആയാല്‍ അനുഗ്രഹത്തേക്കാള്‍ അധികം ശാപമായിരിക്കും ഫലം. വന്നുപോയതും ചെയ്തുമായ എല്ലാം അശുദ്ധിയേയും കഴുകി കളയുവാന്‍ ഈ നോമ്പിനെയും നമുക്ക് സ്വീകരിക്കാം.

ദൈവം അനുഗ്രഹിക്കട്ടെ

ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ വാരം ശുശ്രൂഷകള്‍ ഏപ്രില്‍ 13 ശനിയാഴ്ച്ച ആരംഭിക്കും. വൈകീട്ട് 6 മണിക്ക് സന്ധ്യ നമസ്‌കാരവും പ്രസംഗവും. ഏപ്രില്‍ 14 ഞായറാഴ്ച്ച രാവിലെ 6 മണിക്ക് പ്രഭാത നമസ്‌കരാവും, വിശുദ്ധ കുര്‍ബാനയും, ഓശാനയും ശുശ്രൂഷയും. ഏപ്രില്‍ 17 ബുധനാഴ്ച്ച വൈകീട്ട് 6 മണിക്ക് വി. കുര്‍ബാനയും പെസഹയുടെ ശുശ്രൂഷയും. ഏപ്രില്‍ 19ന് രാവിലെ 9 മണിക്ക് വി. കുര്‍ബാനയും, ഏപ്രില്‍ 21ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ഉയര്‍പ്പിന്റെ ശ്ുശ്രൂഷയും നടക്കുന്നു.

ദുഃഖ വെള്ളിയുടെ ശുശ്രൂഷ ബെല്‍ഫാസ്റ്റ് കോലേജിലും മറ്റു ശുശ്രൂഷകള്‍ ആന്‍ട്രിം റോഡിലുള്ള സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും ക്രമീകരിച്ചിരിക്കുന്നു. ഏപ്രില്‍ 15 മുതല്‍ 20 വരെ വൈകീട്ട് 6.30ന് സന്ധ്യ നമസ്‌കാരവും ഏപ്രില്‍ 15,16,17 തിയതികളില്‍ വൈകീട്ട് നാല് മണി മുതല്‍ വി. കുര്‍ബസാരവും ക്രമീകരിച്ചിരിക്കുന്നു.

വിശുദ്ധ ശുശ്രൂഷകള്‍ക്ക് ഫാ. ഷോണ്‍ മാത്യൂ(റോം) മുഖ്യകാര്‍മ്മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ടി. ജോര്‍ജ്(വികാരി): 353870693450
സനു ജോണ്‍(ട്രസ്റ്റി): 07540787962
മോബി ബേബി(സെക്രട്ടറി): 07540270844

വിലാസം:
St. Gregorious Indian Orthodox Church,
202-204 Antrim Road
Belfast BT15 2AN

Belfast Bible College
Glenburn Road
Dunmurry BT179JP
Belfast

ഫാ. ബിജു കുന്നയ്ക്കാട്ട്  PRO

പ്രെസ്റ്റൺ: ദീർഘനാളത്തെ ശുശ്രുഷകൾക്കുശേഷം സ്ഥലം മാറിപ്പോകുന്ന വെരി. റെവ. ഫാ. മാത്യു ചൂരപ്പൊയ്കയിലിനു ഞായറാഴ്ച സെൻറ് അൽഫോൻസാ കത്തീഡ്രൽ ഇടവകയുടെ യാത്രയയപ്പ് നൽകും. രാവിലെ 11 മണിക്ക് അർപ്പിക്കുന്ന ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപത വികാരി ജനറാൾ, കത്തീഡ്രൽ ഇടവക വികാരി, രൂപത ഫൈനാൻസ് ഓഫീസർ എന്നീ നിലകളിൽ ശുശ്രുഷ ചെയ്തു വരികയായിരുന്നു അദ്ദേഹം.

വി. കുർബാനക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിൽ, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു സംസാരിക്കും. റെവ. ഫാ. മാത്യു ചൂരപൊയ്കയിൽ ശുശ്രുഷ ചെയ്തിരുന്ന കത്തീഡ്രൽ, ബ്ളാക്പൂൾ, ബ്ലാക്ക് ബേൺ എന്നിവിടങ്ങളിലെ വിശ്വാസിപ്രതിനിധികളും ആശംസകളർപ്പിച്ചു സംസാരിക്കുകയും ഇടവകയുടെ ഉപഹാരം സമർപ്പിക്കുകയും ചെയ്യും.

ലങ്കാസ്റ്റർ രൂപതയിൽ സീറോ മലബാർ ചാപ്ലയിനായി ശുശ്രുഷ ആരംഭിച്ച അദ്ദേഹം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിലും നിർണ്ണായക പങ്കു വഹിച്ചു. മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിലും രൂപതാ ഉദ്ഘാടനത്തിലും ഫാ. മാത്യു ചൂരപൊയ്കയിൽ വിവിധ തലങ്ങളിൽ നേതൃത്വം നൽകി. രൂപതയുടെ വികാരി ജനറാളായും ഫിനാൻസ് ഓഫീസറായും കത്തീഡ്രൽ വികാരിയായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ലങ്കാസ്റ്റർ രൂപതയുടെ പുതിയ ചുമതലകളിലേക്കു മാറുമ്പോഴും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ശുശ്രുഷകളിൽ അദ്ദേഹത്തിന്റെ സേവനം ലഭ്യമായിരിക്കും.

യുകെയിലെ ക്‌നാനായക്കാരുടെ അഭിമാനമായ കണ്‍വെന്‍ഷന്‍ എന്ന ക്‌നാനായ മാമാങ്കം 2019 ജൂണ്‍ 29ന് ബെര്‍മിംങ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന് സെന്ററില്‍ നടത്തുവാന്‍ ജനുവരി 19ന് ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ ഐക്യകണ്ഡേന തീരുമാനിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ യു.കെയിലെ മുഴുവന്‍ ക്‌നാനായകാരും ഒത്തുകൂടി അവരുടെ സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും നിലനിര്‍ത്തി അതിലൂടെ ക്‌നാനായ ജനതയുടെ തനിമയും ഒരുമയും വിശ്വാസവും കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനുള്ള അവസരമാണ് ലക്ഷ്യമിടുന്നത്. മിഡ്ലാന്‍ഡിലെ തന്നെ ഏറ്റവും വിശാലമായ Bethel കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ എന്ന ഉത്സവം കൊണ്ടാടുക.

‘വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി, പ്രതിസന്ധികളില്‍ പതറാതെ ക്‌നാനായക്കാര്‍’ എന്ന ആപ്തവാക്യത്തില്‍ ഊന്നി മുന്‍വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായി രീതിയില്‍ ആഘോഷിക്കുവാനാണ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയാറെടുപ്പുകള്‍ നടക്കുന്നത്. ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഇന്ന് മാര്‍ച്ച് 30 ശനിയാഴ്ച ലിവര്‍പൂളില്‍ വെച്ച് നടക്കുന്ന നോര്‍ത്വെസ്‌റ് കണ്‍വെന്‍ഷനില്‍ UKKCA treasurer വിജി ജോസഫ് £500ന്റെ റimond Entry pass എടുത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് നല്‍കികൊണ്ട് നിര്‍വ്വഹിക്കുന്നതായിരിക്കും.

ബര്‍മിങ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകന്‍ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ.ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ‘എഫാത്ത ഫാമിലി കോണ്‍ഫറന്‍സ്’ 2019 ഡിസംബര്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ യു.കെയില്‍ ഡെര്‍ബിഷെയറില്‍ നടക്കും.

ഫാ. ഷൈജു നടുവത്താനിയില്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍, യു.കെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. യേശുനാമത്തില്‍ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്സൈറ്റില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക്‌ചെയ്യാവുന്നതാണ്. www.afcmuk.org

വിലാസം
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU

കൂടുതല്‍ വിവരങ്ങള്‍ക്ക്
അനീഷ് തോമസ് -07760254700
ബാബു ജോസഫ് -07702061948

RECENT POSTS
Copyright © . All rights reserved