Spiritual

ഫാ. ഹാപ്പി ജേക്കബ്

മനുഷ്യകുലത്തെ വീണ്ടെടുക്കാന്‍ മനുഷ്യപുത്രന്‍ കാല്‍വരിയില്‍ യാഗമായി തീര്‍ന്ന ദിവ്യാനുഭവം ഓര്‍ക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ദിനമാണ് ദുഃഖവെള്ളി. മാനുഷികമായി നാം ചിന്തിക്കുമ്പോള്‍ ഒരു മനുഷ്യന്റെ ശരീരത്തില്‍ ഏല്‍ക്കുവാന്‍ സഹിക്കുവാനും പറ്റാവുന്നതിന്റെ പരമാവധി ഏല്‍ക്കുകയും കാല്‍വരിയില്‍ സ്വന്തം ജീവന്‍ തന്നെ നല്‍കുകയും ചെയ്തു. ആ സ്‌നേഹാത്മാവിന്റെ ബലിയും കാഴ്ച്ചയും പോലെ ദൈവ സന്നിധിയില്‍ സ്വീകാര്യ ബലിയായി ദൈവപുത്രന്‍ കുരിശില്‍ യാഗമായി.

ആദ്യ മനുഷ്യനാല്‍ ലോകത്തിലേക്ക് വന്ന പാപം തീര്‍ക്കാന്‍ ദൈവം സ്വന്തം പുത്രനെ തന്നെ കാല്‍വരിയില്‍ ഏല്‍പ്പിച്ചു. ഈ ബലിയില്‍ ബലി വസ്തുവും, ബലി കര്‍ത്ാവും സ്വീകാര്യമാകണം. എല്ലാം കര്‍ത്താവ് തന്നെ. ഒരു തെറ്റും ചെയ്യാത്ത കര്‍ത്താവ് നമ്മുടെ തെറ്റുകളില്‍ നിന്ന് നമ്മെ സ്വതന്ത്രമാക്കാന്‍ സ്വയം കുരിശ് മരണത്തിന് ഏല്‍പ്പിച്ചു. നമ്മുടെ ശരീരവും നമ്മുടെ സൗന്ദര്യവും നിലനിര്‍ത്തുവാന്‍ നമ്മുടെ കര്‍ത്താവ് വിരൂപനായി. മോറിയ മലയില്‍ ബലിപീഠവുമായി പോയ ഇസഹാക്കിനെ അനുസ്മരിക്കാന്‍ തക്കവണ്ണം സ്വയം കുരിശുമായി കാല്‍വരിയിലേക്ക് അവന്‍ യാത്രയായി.

ഇന്നേ ദിവസം ആ കുരിശിന്റെ ഭാരത്ത് നാം നില്‍ക്കുമ്പോള്‍ അനേകം ഭാവങ്ങള്‍ നാം ദര്‍ശിക്കുകയും ആ രക്ഷാപ്രവര്‍ത്തനത്തിന്റെ ആഴവും പരപ്പും നാം മനസിലാക്കുകയും ചെയ്യുന്നു. ധാരാളം ആളുകള്‍ അവനെ പിന്‍പ്പറ്റി. ശിഷ്യന്മാര്‍ ഉണ്ടായിരുന്ന അവന്റ വാക്കുകള്‍ കേട്ടവര്‍, അത്ഭുതങ്ങള്‍ ദര്‍ശിച്ചവര്‍, സൗഖ്യം പ്രാപിച്ചവര്‍ ഇങ്ങനെ ജനസമുദ്രം അവന് പിന്നാലെ നടന്നു. എന്നാല്‍ യാത്രയുടെ ഓരോ ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍, യാതനയുടെ കാഠിന്യം ഏറിയപ്പോള്‍ മരണ ഭയത്തിന്റെ മുന്‍പിലെത്തി ചേര്‍ന്നപ്പോള്‍ ഒരോരുത്തര്‍ അവനെ വിട്ട് ഓടിയൊളിച്ചു. അവസാനം അവന്റെ അമ്മയും താന്‍ ഏറ്റവും സ്‌നേഹിത്ത ശിഷ്യനും മാത്രം അവന്റെ കുരിശിന്റെ ചുവട്ടില്‍ അവശേഷിച്ചു.

ഒരുവന്‍ നശിച്ചുപോകാതെ ജീവന്‍ പ്രാപിക്കുവാന്‍ ലോകത്തെ സ്‌നേഹിത്തു ആ ദൈവ സ്‌നേഹത്തെ തിരിച്ചറിയാന്‍ നാം വൈകിപ്പോയി. കാഴ്ച്ചക്കാരന്റെ ആഹാരം പിന്‍പറ്റുവാനല്ല. ദൈവ സ്‌നേഹത്തെ തിരിച്ചറിയുവാനാണ് നാം ഇന്ന് കാല്‍വരിയില്‍ നാട്ടിയ കുരിശിന്റെ ഭാരത്ത് ഇരുന്ന് വ്യാഖ്യാനിക്കുന്നത്.

അങ്ങനെ ക്രൂശിക്കും എന്നോര്‍ത്ത ജനത്തിന്റെ വൈരാഗ്യം കാണുവാനും കേള്‍ക്കുവാനും വയ്യാതെ പ്രകൃതി പോലും വിറച്ചു. സൂര്യന്‍ അ്ന്ധകാരപ്പെട്ടു. ഇനിയെങ്കിലും ഈ തിരിച്ചരിവ് നാം നേടേണ്ടിയിരിക്കുന്നു. ആരെങ്കലും പ്രസംഗിച്ചു ഒരു കാല്‍വരിയല്ല എന്റെ ദൈവം എനിക്ക് വേണ്ടി യാഗമായ കാല്‍വരിയാണ് നാം കാണേണ്ടതും പിന്‍പറ്റേണ്ടതും. ദുഃഖത്തേയും നിരാശയേയും രോഗത്തെയും മരണത്തേയും തോല്‍പ്പിച്ച് ജീവന്‍ നല്‍കിയ ഈ ബലി അനുഭവത്തില്‍ നമുക്ക് പങ്കുകാരാകാം.

ജന്മം നല്‍കുന്നതിനും ജീവന്‍ നല്‍കുന്നതിനുമായി വി. കഷ്ടാനുഭവമേ സമാധാനത്താലെ വരിക.

സി. ഗ്രേസ് മേരി SDS

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജയണില്‍ പ്രമുഖ വചന പ്രഘോഷകനും വറ്റിനാട് മൗന്‍ഡ് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടറും തിരുവനന്തപുരം മലങ്കര നേജര്‍ അതീരൂപത വൈദികനുമായ ബഹുമാനപ്പെട്ട ദാനിയേല്‍ പൂവണ്ണത്തില്‍ അച്ചന്‍ യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തുന്ന പരിശുദ്ധാത്മ നവീകരണ ധ്യാനം ബ്രിസ്റ്റോല്‍ ഫിഷ്‌ഫോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് ഏപ്രില്‍ 24,25 തിയതികളില്‍ വൈകുന്നേരം 5.30 മുതല്‍ 9.30 വരെ നടത്തുന്നതാണ്.

ഈ വര്‍ഷം GCSC, A ലെവല്‍ തുടങ്ങിയ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

കുരിശിന്‍ ചുവട്ടിലെ ചോരക്കളത്തില്‍ നിന്നും സെഹിയോന്‍ ശാലയിലെ അഗ്നി അഭിഷേകത്തില്‍ നിന്നും പിറവികൊണ്ട ക്രിസ്തുവിന്റെ സഭയ്ക്ക് അന്നും ഇന്നും ഒറ്റ നിയോഗമെ ഉണ്ടായിരുന്നുള്ളു സാക്ഷ്യമാകുക. സാക്ഷ്യം നല്‍കേണ്ടവരുടെ സംഗമമായ സഭയെ നവീകരിക്കുക. പുത്തന്‍ ശോഭയും ഉണര്‍വ്വും നല്‍കുക എന്ന നടത്തുന്ന ഈ നവീകരണ ധ്യാനത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജയന് കീഴിലുള്ള എല്ലാ മിഷന്‍ സെന്ററില്‍ നിന്നുമുള്ളഴര്‍ പങ്കെടുത്ത അനുഗ്രഹം പ്രാപിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് അഭ്യര്‍ത്ഥിച്ചു.

ഫ്രീ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.

വിലാസം:

St. Joseph Cathelic Church
232 Forest Road
BS 16 3 QT
Bristol

കൂടുതല്‍ വിവരങ്ങള്‍ക്ക്,
ഫിലിപ്പ് കണ്ടോത്ത്(റീജണല്‍ ട്രെസ്റ്റി : 07703063836
റോയി സെബാസ്റ്റിയന്‍(ജോയിന്റ് ട്രെസ്റ്റി): 07862701046

ന്യൂസ്‌ ഡെസ്ക്

“ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ… ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു”… ലോകമെങ്ങും ക്രൈസ്തവ സമൂഹം ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ഗുരോ സ്വസ്തി… മുപ്പത് വെള്ളിക്കാശിനായി യൂദാസ് ഒറ്റിക്കൊടുത്ത ക്രിസ്തുവിനെ കുരിശു മരണത്തിന് വിധിച്ച ദിനം… ലോകത്തിന്റെ പാപങ്ങൾക്കായി മനുഷ്യപുത്രൻ വിധിക്കപ്പെട്ട ദിനം…  ഇന്നലെ യുകെയിലടക്കം ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ ആചരണവും കാൽ കഴുകൽ ശുശ്രൂഷയും നടന്നു… ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ മാർ ജോസഫ് സ്രാമ്പിക്കലും വിവിധ കുർബാന സെൻററുകളിൽ വൈദികരുടെ നേതൃത്വത്തിലും പെസഹാ അപ്പം മുറിക്കലും പ്രാർത്ഥനകളും നടന്നു. നൂറു കണക്കിന് വിശ്വാസികളാണ് നോമ്പിന്റെ അരൂപിയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്. വിശുദ്ധവാരത്തിലെ അതിപ്രധാനമായ ദിനമാണ് ദുഃഖവെള്ളി. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ പുനരാവിഷ്ക്കരണവും കുരിശിന്റെ വഴിയും വിശ്വാസികളെ ആത്മീയയോട് അടുപ്പിക്കുന്നു. ഇന്ന് ഉപവാസ ദിനം കൂടിയാണ്.

ക്രിസ്തുവിന്റെ ഗാഗുൽത്താമലയിലേയ്ക്കുള്ള പീഡാനുഭവ യാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴികൾ ലോകമെമ്പാടും ഇന്ന് നടക്കുന്നു. യാത്രയിലെ 14 സ്ഥലങ്ങളിൽ വിശ്വാസികളിൽ കുരിശുമേന്തി ക്രിസ്തുവിന്റെ കുരിശിലെ പീഡയെ ജീവിതത്തിൽ പകർത്തും. വിവിധ സ്ഥലങ്ങളിൽ സഭകൾ ഒരുമിച്ച് എക്യുമെനിക്കൽ പ്രാർത്ഥനകളും നടക്കുന്നുണ്ട്. അമ്പതു നോമ്പിന്റെ പൂർണതയിലേയ്ക്ക് അടുക്കുമ്പോൾ ക്രിസ്തുവിന്റെ ഉത്ഥാനത്തിനായുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. റോമിലും ഇസ്രയേലിലും നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നിരിക്കുന്നത്.

പള്ളികളിൽ പീഡാനുഭ തിരുക്കർമ്മങ്ങൾക്കു ശേഷം വിശ്വാസികൾ പ്രാർത്ഥനയിലും പീഡാനുഭവ ചിന്തകളിലും ചിലവഴിക്കുന്നു. കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ പാനവായനയും ദുഃഖവെള്ളിയോടനുബന്ധിച്ച് വിശ്വാസികൾ നടത്താറുണ്ട്. അർണോസ് പാതിരി എന്നറിയപ്പെടുന്ന ജർമ്മൻ ജെസ്യൂട്ട് മിഷനറി വൈദികനായ ജോഹാൻ ഏണസ്റ്റ് ഹാൻക് സ്ളേഡൻ ആണ് പുത്തൻപാന രചിച്ചത്. ഇന്ത്യൻ സാഹിത്യത്തിൽ ഏറെ വായിക്കപ്പെട്ട ഈ പദ്യം രചിക്കപ്പെട്ടത് 1721-1732 കാലഘട്ടത്തിലാണ്. ക്രിസ്തുവിന്റെ ജീവിതമാണ് 14 പദങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്നത്. ആർച്ച് ബിഷപ്പ് അന്റോണിയോ പിമെൻറലിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇത് രചിക്കപ്പെട്ടത്. ലളിതമായ മലയാളത്തിൽ ക്രിസ്ത്യൻ മാർഗദർശനത്തിൽ എഴുതപ്പെട്ട ആദ്യ പദ്യങ്ങളിലൊന്നാണ് പുത്തൻ പാന. സുറിയാനി ക്രിസ്ത്യാനികൾ ഇന്നും നോമ്പുകാലത്തും പെസഹാ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി ദിവസങ്ങളിൽ പാന വായിക്കുന്ന പതിവുണ്ട്. പാനയിലെ പന്ത്രണ്ടാം പദം ദൈവമാതാവിന്റെ വ്യാകുല പ്രലാപമാണ്.

പുത്തന്‍പാന

 

ദൈവമാതാവിന്റെ വ്യാകുല പ്രലാപം.

അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷർക്ക്
ഉൾക്കനേ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ
എൻ മനോവാക്കിൻ വശം പോൽ പറഞ്ഞാലൊക്കയുമില്ലാ
അമ്മ കന്യേ തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷ്യർക്കുവന്ന സർവ്വദോഷോത്തരത്തിന്നായ്
സർവ്വനാഥൻ മിശിഹായും മരിച്ച ശേഷം

സർവ്വനന്മക്കടലോന്റെ സർവ്വപങ്കപ്പാടുകണ്ടൂ
സർവ്വദുഃഖം നിറഞ്ഞുമ്മാ പുത്രനേ നോക്കീ
കുന്തമമ്പ് വെടിചങ്കിൽ കൊണ്ടപോലെ മനം വാടി
തൻ തിരുക്കാൽക്കരങ്ങളും തളർന്നു പാരം
ചിന്തവെന്തു കണ്ണിൽ നിന്നൂ ചിന്തിവീഴും കണ്ണുനീരാൽ
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്ക
അന്തമറ്റ സർവ്വനാഥൻ തൻ തിരുക്കല്പനയോർത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങീ ദുഃഖം

എൻ മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനേ
ജന്മദോഷത്തിന്റെ ഭാരം ഒഴിച്ചോ പുത്രാ
പണ്ടു മുന്നോർ കടംകൊണ്ടു കൂട്ടിയതു വീട്ടുവാ‍നായ്
ആണ്ടവൻ നീ മകനായി പിറന്നോ പുത്രാ
ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ചൂ
ഹേതുവതിൻ ഉത്തരം നീ ചെയ്തിതോ പുത്രാ
നന്നു നന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്രാ

മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കിൽ
വന്നിതയ്യോ മുന്നമേ നീ മരിച്ചോ പുത്രാ
വാർത്ത മുൻപേ അറിയിച്ചു യാത്ര നീ എന്നോടു ചൊല്ലീ
ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്രാ
മാനുഷ്യർക്ക് നിൻ പിതാവ് മനോഗുണം നൽകുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്രാ
ചിന്തയറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ
ചിന്തി ചോര വിയർത്തു നീ കുളിച്ചോ പുത്രാ

വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോരചിന്തീ
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്രാ
ഭൂമിദോഷവലഞ്ഞാകെ സ്വാമി നിന്റെ ചോരയാലേ
ഭൂമിതന്റെ ശാപവും നീ ഒഴിച്ചോ പുത്രാ
ഇങ്ങനെ നീ മാനുഷ്യർക്ക് മംഗളം വരുത്തുവാനായ്
തിങ്ങിന സന്താപമോട് ശ്രമിച്ചോ പുത്രാ
വേലയിങ്ങനെ ചെയ്തു കൂലി സമ്മാനിപ്പതിനായി
കാലമീപ്പാപികൾ നിന്നെ വളഞ്ഞോ പുത്രാ

ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്രാ
എത്രനാളായ് നീ അവനെ വളർത്തുപാലിച്ച നീചൻ
ശത്രുകൈയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്രാ
നീചനിത്ര കാശിനാശ അറിഞ്ഞെങ്കിൽ ഇരന്നിട്ടും
കാശുനൽകായിരുന്നയ്യോ ചതിച്ചോ പുത്രാ
ചോരനെപ്പോലെപിടിച്ചു ക്രൂരമോടെ കരം കെട്ടി
ധീരതയോടവർ നിന്നെ അടിച്ചോ പുത്രാ

പിന്നെ ഹന്നാൻ തന്റെ മുൻപിൽവെച്ചു നിന്റെ കവിളിന്മേൽ
മന്നിലേയ്ക്കു നീചപാപി അടിച്ചോ പുത്രാ
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കൈയ്യേപ്പാടെ മുൻപിൽ
നിന്ദ ചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്രാ
സർവ്വരേയും വിധിക്കുന്ന സർവ്വസൃഷ്ടിസ്ഥിതി നാഥാ
സർവ്വനീചൻ അവൻ നിന്നെ വിധിച്ചോ പുത്രാ
കാരണം കൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവൃന്ദം
കാരിയക്കാരുടെപക്കൽ കൊടുത്തോ പുത്രാ‍

പിന്നെ ഹെറോദേസു പക്കൽ നിന്നെ അവർ കൊണ്ടുചെന്നൂ
നിന്ദചെയ്തു പരിഹസിച്ചു അയച്ചോ പുത്രാ
പിന്നെ അധികാരിപക്കൽ നിന്നെ അവർ കൊണ്ടു ചെന്നൂ
നിന്നെ ആക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ
എങ്കിലും നീ ഒരുത്തർക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവർക്ക് എന്തിതു പുത്രാ
പ്രാണനുള്ളോനെന്നു ചിത്തേസ്മരിക്കാതെ വൈരമോടെ
തൂണുതന്നിൽ കെട്ടി നിന്നെ അടിച്ചോ പുത്രാ

ആളുമാറി അടിച്ചയ്യോ ചൂളിനിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ‍
ഉള്ളിലുള്ള വൈര്യമോടെ യൂദർ നിന്റെ തലയിന്മേൽ
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാൽ
അലസിയെൻ ഉള്ളിലെന്തു പറവൂ പുത്രാ
തലതൊട്ടങ്ങടിയോളം തൊലിയില്ലാ മുറിവയ്യോ
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്രാ

നിൻ തിരുമേനിയിൽ ചോരകുടിപ്പാനാ വൈരികൾക്ക്
എന്തുകൊണ്ടു ദാഹമിത്ര വളർന്നൂ പുത്രാ
നിൻ തിരുമുഖത്തു തുപ്പീ നിന്ദചെയ്തു തൊഴുതയ്യോ
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ
നിന്ദവാക്ക് പരിഹാസം പല പല ദൂഷികളും
നിന്നെ ആക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്രാ
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലംചെയ്തിട്ടെടുപ്പിച്ച് നടത്തിയോ പുത്രാ

തല്ലി നുള്ളി അടിച്ചുന്തീ തൊഴിച്ചുവീഴിച്ചിഴച്ചൂ
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്രാ
ചത്തുപോയ മൃഗം ശ്വാക്കൾ എത്തിയങ്ങു പറിക്കും പോൽ
കുത്തി നിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ
ദുഷ്ടരെന്നാകിലും കണ്ടാൽ മനം പൊട്ടും മാനുഷ്യർക്ക്
ഒട്ടുമേയില്ലനുഗ്രഹം ഇവർക്ക് പുത്രാ
ഈ അതിക്രമങ്ങൾ ചെയ്യാൻ നീ അവരോടെന്തു ചെയ്തൂ
നീ അനന്തദയയല്ലോ ചെയ്തത് പുത്രാ

ഈ മഹാപാപികൾ ചെയ്ത ഈ മഹാനിഷ്ഠൂര കൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്രാ
ഭൂമിമാനുഷർക്ക് വന്ന ഭീമഹാദോഷം പൊറുക്കാൻ
ഭൂമിയേക്കാൾ ക്ഷമിച്ചൂ നീ സഹിച്ചോ പുത്രാ
ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചു അവർ നിന്നെ
ജറുസലേം നഗരം നീളെ നടത്തീ പുത്രാ
വലഞ്ഞുവീണെഴുന്നേറ്റു കൊലമരം ചുമന്നയ്യോ
കൊലമല മുകളിൽ നീ അണഞ്ഞോ പുത്രാ‍

ചോരയാൽ നിൻ ശരീരത്തിൽ പറ്റിയ കുപ്പായമപ്പോൾ
ക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്രാ
ആദമെന്ന പിതാവിന്റെ തലയിൽ വൻമരം തന്നിൽ
ആദിനാഥാ കുരിശിൽ നീ തൂങ്ങിയോ പുത്രാ
ആണിയിന്മേൽ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദന ആസകലം സഹിച്ചോ പുത്രാ
ആണി കൊണ്ട് നിന്റെ ദേഹം തുളച്ചതിൽ കഷ്ടമയ്യോ
നാണക്കേട് പറഞ്ഞതിന്ന് അളവോ പുത്രാ

വൈരികൾക്കു മാനസത്തിൽ എൻ മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലും ഇല്ലയോ പുത്രാ
അരിയകേസരികളെ നിങ്ങൾ പോയ ഞായറിലെൻ
തിരുമകൻ മുന്നിൽ വന്ന് ആചരിച്ചു പുത്രാ
അരികത്ത് നിന്നു നിങ്ങൾ സ്തുതിച്ചോശാനയും ചൊല്ലി
പരിചിൽ കൊണ്ടാടി ആരാധിച്ചു നീ പുത്രാ
അതിൽ പിന്നെ എന്തു കുറ്റം ചെയ്തതെന്റെ പുത്രനയ്യോ
അതിക്രമം ചെയ്തുകൊൾവാൻ എന്തിതു പുത്രാ

ഓമനയേറുന്ന നിന്റെ തിരുമുഖഭംഗി കണ്ടാൽ
ഈ മഹാപാപികൾക്കിതു തോന്നുമോ പുത്രാ
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാൽ
കണ്ണിനാന്ദവും ഭാഗ്യസുഖമേ പുത്രാ
കണ്ണിനാനന്ദകരനാം ഉണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളയ്ക്കും പോൽ മുറിച്ചോ പുത്രാ
കണ്ണുപോയ കൂട്ടമയ്യോ ദണ്ഡമേറ്റം ചെയ്തു ചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്രാ

അടിയോടു മുടി ദേഹം കടുകിട ഇടയില്ലാ
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ
നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ട കുത്തുടൻ വേലസു
എന്റെ നെഞ്ചിൽ കൊണ്ടു ചങ്കു പിളർന്നോ പുത്രാ
മാനുഷന്റെ മരണം കൊണ്ടു നിന്റെ മരണത്താൽ
മാനുഷർക്ക് മാനഹാനി ഒഴിച്ചോ പുത്രാ
സൂര്യനും പോയ്മറഞ്ഞയ്യോ ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്രാ

ഭൂമിയിൽ നിന്നേറിയോരു ശവങ്ങളും പുറപ്പെട്ടു
ഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്രാ
പ്രാണനില്ലാത്തവർകൂടെ ദുഃഖമോടെ പുറപ്പെട്ടു
പ്രാണനുള്ളോർക്കില്ല ദുഃഖം എന്തിതു പുത്രാ
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ട്
അല്ലലോട് ദുഃഖമെന്തു പറവൂ പുത്രാ
കല്ലിനേക്കാൾ ഉറപ്പേറും യൂദർ തന്റെ മനസ്സയ്യോ
തെല്ലുകൂടെ അലിവില്ലാ എന്തിതു പുത്രാ

സർവ്വലോകനാഥനായ നിൻ മരണം കണ്ടനേരം
സർവ്വദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം
സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണുതാണു
സർവ്വസന്താപങ്ങളെന്തു പറവൂ പുത്രാ
നിൻ മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കിൻ
എൻ മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്രാ
നിൻ മനസ്സിൻ ഇഷ്ടമെല്ലാം സമ്മതിപ്പാനുറച്ചൂ ഞാൻ
എൻ മനസ്സിൽ തണുപ്പില്ലാ നിർമ്മല പുത്രാ

വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും
വൈരഹീനർ പ്രിയമല്ലൊ നിനക്കു പുത്രാ
നിൻ ചരണ ചോരയാദം തൻ ശിരസ്സിൽ ഒഴുകിച്ചൂ
വൻ ചതിയാൽ വന്ന ദോഷം ഒഴിച്ചോ പുത്രാ
മരത്താലെ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ്
മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ
നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്ന ദോഷം
നാരിയമ്മേ ഫലമായ് നീ ഒഴിച്ചോ പുത്രാ

ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷർക്ക് തുറന്നോ പുത്രാ
ഉള്ളിലേതും ചതിവില്ലാ ഉള്ളകൂറെന്നറിയിപ്പാൻ
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്രാ
ആദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ
ആദിനാഥാ മോക്ഷവഴി തെളിച്ചോ പുത്രാ
മുൻപുകൊണ്ട കടമെല്ലാം വീട്ടി മേലിൽ നീട്ടുവാനായ്
അൻപിനോട് ധനം നേടി വച്ചിതോ പുത്രാ

പള്ളിതന്റെ ഉള്ളകത്തു വെച്ച നിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്രാ
പള്ളിയകത്തുള്ളവർക്കു വലയുമ്പോൾ കൊടുപ്പാനായ്
പള്ളിയറക്കാരനേയും നീ വിധിച്ചോ പുത്രാ
എങ്ങനെ മാനുഷർക്കു നീ മംഗള ലാഭം വരുത്തീ
തിങ്ങിന താപം ശമിച്ചു മരിച്ചോ പുത്രാ
അമ്മ കന്യേ നിന്റെ ദുഃഖം പാടിവർണ്ണിച്ചപേക്ഷിച്ചു
എൻ മനോത്ഥാദും കളഞ്ഞു തെളിയ്ക്ക് തായേ

നിൻ മകന്റെ ചോരയാലെ എൻ മനോദോഷം കഴുകി
വെണ്മനൽകീടേണമെന്നിൽ നിർമ്മല തായേ
നിൻ മകന്റെ മരണത്താൽ എന്റെ ആത്മമരണത്തെ
നിർമ്മലാംഗി നീക്കി നീ കൈതൂപ്പുക തായേ
നിൻ മഹങ്കലണച്ചെന്നെ നിർമ്മല മോക്ഷം നിറച്ച്
അമ്മ നീ മല്‍പ്പിതാവീശോ ഭവിക്കതസ്മാൻ

ഫാ. ഹാപ്പി ജേക്കബ്

ഹൃദയ സപര്‍ശിയായ രണ്ട് സംഭവങ്ങളാണ് പ്രധാനമായും ഇന്ന് നാം അനുസ്മരിക്കുന്നത്. വിചാരണയും അട്ടഹാസങ്ങളും പുറത്ത് അരങ്ങ് തകര്‍ക്കുമ്പോള്‍ വിരിച്ചൊരുക്കിയ മാളിക മുറിയില്‍ രക്ഷകന്‍ പ്രാണ വേദനയില്‍ നൊന്ത് തന്റെ ശിഷ്യന്മാരുമായി പെസഹ ഭക്ഷിക്കുന്നു. ഭവിക്കുവാന്‍ പോകുന്ന കഷ്ടാനുഭവങ്ങള്‍ ശിഷ്യരുമായി പങ്കുവെയ്ക്കുമ്പോള്‍ അതിന്റെ തീവ്രത അവര്‍ ഗ്രഹിക്കുന്നില്ല. അത്താഴ വിരുന്നില്‍ എല്ലാവരും ഇരുന്നപ്പോള്‍ നമ്മുടെ കര്‍ത്താവ് അവരോട് പങ്കുവെയ്ക്കുന്ന ഭാഗം നാം വായിക്കുമ്പോള്‍ തന്നെ കഠിനഹൃദയനും മനസലിവ് തോന്നുന്ന അനുഭവം വി. യോഹന്നാന്റെ സുവിശേഷം 13-ാം അദ്ധ്യായം ഒന്ന് മുതല്‍ ഇരുപത് വരെയുള്ള ഭാഗങ്ങള്‍.

അവന്‍ എഴുന്നേറ്റ് തൂവാല അരയില്‍ ചുറ്റി അവരുടെ പാദങ്ങള്‍ കഴുകുവാന്‍ തുടങ്ങി. താന്‍ ഇനി ഗുരുവായല്ല സ്‌നേഹിതനായി അവസ്ഥയാല്‍ ഞാന്‍ നിങ്ങളുടെ പാദം കഴുകി. ദാസ്യത്തിന്റെയും താഴ്മയുടെയും അനുഭവങ്ങള്‍ പങ്കുവെച്ച് ആരും ഉന്നതരല്ല നിങ്ങള്‍ തമ്മില്‍ തമ്മില്‍ പാദങ്ങള്‍ കഴുകണം എന്ന് പഠിപ്പിച്ചു. ഉന്നതിയും അഹങ്കാരവും നമ്മുടെ മനസിനെ കീഴടക്കുമ്പോള്‍ മിശിഹാ കര്‍ത്താവ് തന്ന പാഠം നാം ഓര്‍ക്കുക. ആരെങ്കിലും ഉന്നതനാകുവാന്‍ ആഗ്രഹിച്ചാല്‍ അവന്‍ ദാസനെ പോലെ പ്രവര്‍ത്തിക്കണം. ഇക്കാലത്തില്‍ ഈ പാഠം പ്രസംഗവിഷയമാണ്. ജീവിതത്തില്‍ ഒട്ടും പ്രതിഫലിക്കുന്നില്ല. അതാകാം ഇതിന്റെ പ്രശ്‌നങ്ങളും അവസാനിക്കാതെ ഇരിക്കുന്നത്.

പിന്നീട് അവന്‍ അപ്പം വാഴ്ത്തി അവര്‍ക്ക് കൊടുത്തു. ഇത് എന്റെ ശരീരം പാനപാത്രം എടുത്ത് വാഴ്ത്തി, രകതമായി രൂപാന്തരപ്പെടുത്തി അവര്‍ക്ക് കൊടുത്തു. ഗോഗുല്‍ത്തായില്‍ തനിക്ക് ഭവിക്കുന്ന യാതനകള്‍ ആക്ഷരികമായി അവര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ ഇത് അവന്‍ പ്രവര്‍ത്തിച്ചു. തന്റെ ശരീരം ഇതുപോലെ ഭിന്നിക്കപ്പെടുമെന്നും തന്റെ രക്തം ഇത് പോലെ പകര്‍ന്ന് ഒഴുകുമെന്നും ഇതിനാല്‍ അവന്‍ ദൃഷാടാന്തരീകരിച്ചു. ഒരു പുതിയ ഉടമ്പടിയാണ് കര്‍ത്താവ് ഇതുമൂലം നമുക്ക് നല്‍കിയത്. അവനവന്‍ ചെയ്ത പാപങ്ങള്‍ക്ക് ഒത്തവണ്ണം ആടോ, മാടോ യാഗ വസ്തുവായി ദേവാലത്തില്‍ സമര്‍പ്പിക്കുന്ന അവസ്ഥ മാറ്റി ഇനി താന്‍ വരുന്നത് വരെയും ഈ അനുഭവത്തിനായി ഇപ്രകാരം നീ വര്‍ത്തിക്കുവാന്‍ അവന്‍ കല്‍പ്പിച്ചു. അയോഗ്യമായി ഇതില്‍ പങ്കുകൊള്ളുമ്പോള്‍ നാം അനുഗ്രഹത്തിന് പകരം ശാപം വരുത്തിവെക്കുന്നു. ആയതിനാല്‍ പ്രിയ സഹോദരങ്ങലെ വി. കുര്‍ബാന അനുഭവം നിസാരമായി എടുക്കരുതേ. പാപമോചനം നേടി അനുതാപത്തോടെ കാല്‍വറിയിലെ യാഗം ധ്യാനിച്ച മാത്രമെ വി. കുര്‍ബാന അനുഭവം നടത്താവൂ. തന്റെ രണ്ടാം വരവില്‍ അവന്‍ നമ്മെ ചേര്‍ക്കും വരെയും ജീവന്റെ ആഹാരമാണ് വി. കുര്‍ബാന. കടമയല്ല കടപ്പാടുമല്ല ജീവിത്തിന്റെ ഓരോ അനുഭവങ്ങളാകണം ഓരോ വി. കുര്‍ബാന സംബന്ധവും.

പരസ്പരം സ്‌നേഹിക്കുവാനും കരുതുവാനും ഏക മനസുള്ളവരായി തീരുവാനും ഈ ദിവസത്തെ ചിന്തകള്‍ നമ്മെ ഭരിക്കുന്നു. ഒരേ അപ്പത്തിന്റെ ഭാഗമായി ഞാനും നിങ്ങളും ഇതില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. ദാസനും യജമാനനുമെല്ലാം ക്രിസ്തു ശരീരത്തിന്റെ അംശികളാണ് നാം ഓരോരുത്തരും ആത്മീയ തലത്തില്‍ മാത്രമല്ല നമ്മുടെ സാമൂഹിക ജീവിതത്തിലും ഈ ചിന്ത നമുക്ക് പാലിക്കാം. സ്‌നേഹം അതാണ് ദൈവം. ആ സ്‌നേഹമാണ് നമുക്ക് കാല്‍വരിയില്‍ യാത്രയായ ക്രിസ്തുവിനെ നമുക്ക് കാട്ടിത്തരുന്നത്.

പ്രിയരെ ഇന്ന് നാം ഈ തിരുബലിയില്‍ പങ്കുകാരായി തിരികെ വരുമ്പോള്‍ സ്‌നേഹവും കരുതലും നമ്മുടെ ജിവിത്തില്‍ നിറഞ്ഞു നില്‍ക്കട്ടെ. നമ്മുടെ ഓരോ ജീവീതാനുഭവവും അത് സന്തോഷമാകട്ടെ സങ്കടമാകട്ടെ എല്ലാം എനിക്ക് വേണ്ടി യാഗമായ ക്രിസ്തു പാതയില്‍ സഞ്ചരിക്കുവാനുള്ള ബലം ഈ ദിനത്തിലെ ചിന്തകള്‍ നമുക്ക് നല്‍കട്ടെ

ലണ്ടന്‍: അനുതാപത്തിന്റെയും, ജീവിത നവീകരണത്തിന്റെയും വിശുദ്ധ വാരത്തിലേക്കു കടന്നിരിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ക്ക് അനുതപിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ലണ്ടനില്‍ നിന്നും അതിമനോഹരമായഒരു ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആരാധന ക്രമസംഗീതത്തിന്റെ ചുമതലയുള്ള റവ.ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല രചന നിര്‍വഹിച്ചു ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകള്‍ ഇല്ലാത്ത അയ്യായിരത്തോളം ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ചിട്ടുള്ള ചങ്ങനാശേരി അതിരൂപതയുടെ സെഹിയോന്‍ ധ്യാന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ ഷാജി തുമ്പേചിറയില്‍ സംഗീതം നിര്‍വഹിച്ചു ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയിയും, ചലച്ചിത്ര പിന്നണി ഗായകനുമായ നജീം അര്‍ഷാദ് ആലപിച്ച’ അഴുകാന്‍ മനസ്സാകും ധാന്യ മണികളെ പുതുജീവന്‍ അവകാശമായി നുകരൂ’ എന്നു തുടങ്ങുന്ന ഏറ്റവും പുതിയ ഈസ്റ്റര്‍ മെലഡി വിശ്വാസികള്‍ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നു, എളിമയുടെയും, വിനയത്തിന്റെയും സന്ദേശം വളരെ ലളിതമായി മനുഷ്യ മനസിലേക്ക് പകര്‍ന്നു നല്‍കുന്ന ഈ ഗാനം സെലിബ്രന്റ്സ് ഇന്ത്യക്കു വേണ്ടി പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് യു കെ മലയാളിയായ ഷൈമോന്‍ തോട്ടുങ്കല്‍ ആണ്.

അമ്മെ അമ്മെ തായേ , അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല , എന്നമ്മയെ ഓര്‍ക്കുമ്പോള്‍.. ഉള്‍പ്പടെ പ്രശസ്തമായ നിരവധി ഭക്തി ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ഷാജി തുമ്പേച്ചിറ അച്ചനും , കഴിഞ്ഞ ക്രിസ്മസിന് ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രവിച്ച ‘ബേത് ലഹേം താഴ്വര തഴുകി വരുന്ന’ , വൈദിക വര്‍ഷത്തില്‍ പുറത്തിറങ്ങിയ ദി പ്രീസ്‌റ് എന്ന ആല്‍ബത്തിലെ ശാന്തിതന്‍ തീരം അണയുന്നു , ഉള്‍പ്പടെ നിരവധി ഗാനങ്ങളുടെ സൃഷ്ടാവായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല യും ഒരുമിച്ചു ഒരുക്കിയ ഈ ഗാനം ഇതിനോടകം തന്നെ നല്ല പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത് . ഷാജി തുമ്പേച്ചിറ അച്ചന്റെ തന്നെ ഏറെ പ്രശസ്തമായ പളുങ്കുകടല്‍ എന്ന ആല്‍ബത്തിലെ സങ്കടങ്ങള്‍ എന്ന ആല്‍ബത്തിലും , മറ്റു ചില ക്രിസ്തീയ ആല്‍ബങ്ങളിലും പാടി അഭിനയിച്ചിട്ടുള്ള യു കെ യിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍ നിര്‍മ്മാണവും നിര്‍വഹിച്ച ഈ ഗാനം യു കെ മലയാളികള്‍ ഈ വിശുദ്ധ വാരത്തില്‍ ഏറ്റെടുക്കുമെന്ന് നിസംശയം പായാം .

പാട്ടിന്റെ വീഡിയോ ആല്‍ബം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .

എയ്ല്‍സ്ഫോര്‍ഡ്: ഇംഗ്‌ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ് എയ്ല്‍സ്ഫോര്‍ഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്ഫോര്‍ഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നില്‍ക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയില്‍ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് മരിയന്‍ തീര്‍ത്ഥാടനമാണ് മെയ് 25 ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്നത്. വിശ്വാസികളുടെ ബാഹുല്യം നിമിത്തം ശ്രദ്ധേയമായ കഴിഞ്ഞവര്‍ഷത്തെ തീര്‍ത്ഥാടനം അനന്യമായ ആത്മീയ ഉണര്‍വാണ് രൂപതയ്ക്ക് ആകമാനം നല്‍കിയത്. രൂപതയിലെ എട്ടു റീജിയനുകള്‍ കേന്ദ്രീകരിച്ചു തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

കഴിഞ്ഞ ഞായറാഴ്ച എയ്ല്‍സ്ഫോര്‍ഡ് ഡിറ്റന്‍ ഹാളില്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റെവ. ഫാ. ടോമി എടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ക്ക് രൂപം കൊടുത്തു. ജനറല്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍, ലിജോ സെബാസ്റ്റ്യന്‍ മെയ്ഡ്സ്റ്റോണ്‍ എന്നിവരെയും, ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി ഷാജി ലോനപ്പന്‍ ക്യാറ്റ്ഫോര്‍ഡ്, ജസ്റ്റിന്‍ ജോസഫ് ആഷ്ഫോര്‍ഡ് എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍: ജോസുകുട്ടി ജില്ലിങ്ഹാം (ലിറ്റര്‍ജി), ബിനു മാത്യു മെയ്ഡ്സ്റ്റോണ്‍ (റിസപ്ഷന്‍), ടോമി വര്‍ക്കി സൗത്ത്ബറോ, ജോസഫ് കുര്യന്‍ ജില്ലിങ്ഹാം (പ്രദിക്ഷണം), റോജോ കുര്യന്‍ മെയ്ഡ്സ്റ്റോണ്‍ (ട്രാന്‍സ്പോര്‍ട്ട്, പാര്‍ക്കിംഗ്), ജോമി ടോള്‍വര്‍ത്ത് (കേറ്ററിംഗ്), അജീഷ് സെബാസ്റ്റ്യന്‍ മെയ്ഡ്സ്റ്റോണ്‍ (ഡെക്കറേഷന്‍), ആല്‍ബി ജോസഫ് മെയ്ഡ്സ്റ്റോണ്‍ (ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി). കൂടാതെ സെന്റ് പാദ്രെ പിയോ മിഷന്‍ എയ്ല്‍സ്ഫോര്‍ഡ് ട്രസ്റ്റിമാരായ ജോബി ജോസഫ്, അനൂപ് ജോണ്‍, ജോഷി ആനിത്തോട്ടത്തില്‍ എന്നിവര്‍ തീര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കും. സീറോ മലബാര്‍ ലണ്ടന്‍ മിഷന്‍ ഡയറക്ടറായ റെവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഗാനശുസ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഉച്ചക്ക് പന്ത്രണ്ടുമണിക്കു എയ്ല്‍സ്ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തില്‍ വിശ്വാസികള്‍ ഒന്നടങ്കം പങ്കുചേരും. അതിനുശേഷം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാന നടക്കും. സ്വര്ഗാരോപിതമാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്‍പില്‍ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും കുര്‍ബാന അര്‍പ്പിക്കുക.രൂപതയുടെ എല്ലാ റീജിയനുകളില്‍നിന്നും വിശ്വാസികള്‍ക്കൊപ്പം എത്തുന്ന വൈദികര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരാകും. വിശുദ്ധകുര്‍ബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം നടക്കും.

തീര്‍ത്ഥാടകര്‍ക്കായി കാറുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിനാവശ്യമായി വിശാലമായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണശാലകളും ഭക്തസാധങ്ങളുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുനാള്‍ പ്രസുദേന്തിയാകാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ മിഷന്‍ ഡയറക്ടേഴ്സുമായോ തിരുനാള്‍ കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിലേക്ക് എല്ലാ വിശ്വാസികളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
റവ. ഫാ. ടോമി എടാട്ട് (07438434372), ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍ (07832374201), ലിജോ സെബാസ്റ്റ്യന്‍ (07828874708)

Addres of the Venue:
The Friars, Aylesford,
Kent, ME20 7BX

സന്ദര്‍ലാന്‍ഡ്: കാല്‍വരി കുന്നുകളിലെ യാഗത്തിന്റെ ഓര്‍മ്മ പുതുക്കാനായി നോര്‍ത്ത് ഈസ്റ്റിലെ മലയാളി ക്രൈസ്തവ വിശ്വാസികള്‍ ഒസ്മതെര്‍ലി കുന്നുകളിലേക്ക് ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു. ഇംഗ്ലിഷ് ക്രൈസ്തവരുടെപാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെര്‍ലി കുന്നിലെ ഔര്‍ ലേഡി ചാപ്പലില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ദുഖവെള്ളിയാഴ്ച പ്രാര്‍ഥനകള്‍ ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും.

ദുഖവെള്ളിയാഴ്ച, ഏപ്രില്‍ 19, രാവിലെ 10.30 നു തുടങ്ങുന്ന പീഡാനുഭവ അനുസ്മരണയാത്രയില്‍ ഇംഗ്ലിഷ് വിശ്വസ്സികള്‍ക്ക് ഒപ്പം മലയാളിക്രൈസ്തവരും അണിനിരക്കും. ഉപവാസ ദിനമായതിനാല്‍ തിരുകര്‍മങ്ങള്‍ക്ക് ശേഷം ലഘു ഭക്ഷണം നല്കുന്നതാണ്. പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ നേരത്തെ ബന്ധപ്പെട്ട്, സൗകര്യം ക്രമീകരിക്കേണ്ടതാണ്.

അഡ്രസ്:
Shrine Our Lady of Mount Grace,
Ruebury Lane,
Osmotherley- DL6 3AP

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07590516672, 07846911218

അലക്സ് വര്‍ഗീസ്‌ 

മാഞ്ചസ്റ്റർ: ഭാരത ക്രൈസ്തവ സമൂഹത്തിന്റെ വളർച്ചയിൽ ക്നാനായക്കാർ ചരിത്രത്തിനു മുൻപേ സഞ്ചരിച്ചവരാണ്. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല, ജാതിമത ഭേദമില്ലാതെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും, മെച്ചപ്പെട്ട ജീവിതസമ്പ്രദായം രൂപകൽപന ചെയ്യുന്നതിനും ക്നായിതൊമ്മനും അദ്ദേഹത്തിനെ അനുയായികളും നൽകിയ സംഭാവനകൾക്ക് ചരിത്രം സാക്ഷിയാണ്. ഇരുപതാം നൂറ്റാണ്ടിൽ ആരംഭിച്ച കുടിയേറ്റത്തിന്റെ കാര്യത്തിലും ക്നാനായ സമൂദായം എല്ലാ മലയാളി സമൂഹങ്ങൾക്കും മാതൃകയും വഴികാട്ടിയുമായിരുന്നു.

ക്നാനായ സമൂദായത്തിന്റെ ഹൃദയവിശാലതയുടെയും നന്മയുടെയും ഉദാഹരണമായി, യുകെയിലെ മലയാളികത്തോലിക്കാ സമൂഹത്തിനു മുഴുവൻ വഴികാട്ടിയാവുകയും, കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ അവരുടെ വേദനകളിലും കഷ്ടപ്പാടുകളിലും അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്ത ഫാ. സജി മലയിൽപുത്തൻപുരയിൽ തന്റെ പൗരോഹിത്യത്തിന്റെ ഇരുപത്തഞ്ചു വർഷം പിന്നിടുമ്പോൾ അത് യുകെയിലെ മലയാളി സമൂഹത്തിനു മുഴുവൻ ആഹ്ളാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്.

1969 ജൂൺ 23ന്, മലയിൽപുത്തൻപുരയിൽ കുര്യൻ, ഏലിക്കുട്ടി ദമ്പതികളുടെ മകനായി സജിയച്ചൻ ജനിച്ചു. ക്രിസ്തുവിനുവേണ്ടിയും അവിടുത്തെ സഭയ്ക്കു വേണ്ടിയും ശുശ്രൂഷ ചെയ്യാൻ, ഒരു വൈദികനായി തീരണമെന്ന ആഗ്രഹവുമായി അദ്ദേഹം തന്റെ സ്‌കൂൾ വിദ്യാഭ്യാസം പിന്നിട്ടു. വെളിയന്നൂർ വന്ദേമാതരം ഹൈസ്‌കൂളിൽ നിന്നും SSLC പാസ്സായശേഷം തന്റെ ദൈവവിളി തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹം St. Stanislaus മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ആലുവ പൊന്തിഫിക്കൽ സെമിനാരി, ബാംഗ്ലൂർ ധർമ്മാരാം വിദ്യാക്ഷേത്ര എന്നിവിടങ്ങളിൽ നിന്ന് വൈദിക പഠനം പൂർത്തിയാക്കി.

1995 ഏപ്രിൽ 19ന് മടമ്പം ഫൊറോനാ പള്ളിയിൽ വച്ച്, ദിവംഗതനായ മാർ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലീത്തായിൽ നിന്ന്  വൈദികപട്ടം സ്വീകരിച്ച് അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ പയ്യാവൂർ ടൗൺ പള്ളിയിൽ പ്രഥമദിവ്യബലി അർപ്പിച്ച് തന്റെ പൗരോഹിത്യ ജീവിതത്തിനു തുടക്കം കുറിച്ചു. പിന്നീട് കൈപ്പുഴ, തോട്ടറ, മംഗലംഡാം, കരിപ്പാടം, പടമുഖം, തിരൂർ, എന്നീ ഇടവകളിൽ സേവനം ചെയ്തതിനു ശേഷം 2005 സെപ്തംബറിൽ യുകെയിലെ മാഞ്ചസ്റ്ററിലേക്ക് സഭാശുശ്രൂഷകൾക്കായി നിയോഗിക്കപ്പെട്ടു.

2006-ലെ ദുക്റാന തിരുനാൾ ദിനത്തിൽ St. Thomas RC centre-ന് തുടക്കം കുറിക്കുകയും, St. Mary’s Sunday School സ്ഥാപിക്കുകയും ചെയ്ത അദ്ദേഹം, 2008-ൽ യുവജനങ്ങൾക്കായി Santhom Youth എന്ന യുവജനസംഘടന രൂപീകരിച്ചു. St. Thomas RC centre-ന്റെ കീഴിൽ 7 മാസ്സ് സെന്ററുകൾ ആരംഭിക്കുകയും അവിടെയെല്ലാം വിശുദ്ധ കുർബ്ബാനയും, വേദപാഠക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തുകൊണ്ട് നോർത്ത് വെസ്റ്റിലെ മലയാളികളായ കത്തോലിക്കാസമൂഹത്തിന്റെ വിശ്വാസജീവിതത്തിന് ശക്തമായ അടിത്തറ സ്ഥാപിച്ചു.

യുകെയിലെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഒന്നിച്ചുകൂട്ടുന്ന, യുകെയിലെ ഏറ്റവും വലിയ തിരുനാളായി മാറിയ മാഞ്ചെസ്റ്റർ തിരുനാളിനു തുടക്കം കുറിച്ചത് സജിയച്ചനായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പിന്നീട് യുകെയിലെ വിശ്വാസി സമൂഹങ്ങൾ ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലായി ആഘോഷമായി നടത്തിയ തിരുന്നാളുകൾ ഈ രാജ്യത്തെ തദ്ദേശവാസികളുടെ ഇടയിൽ ക്രൈസ്തവവിശ്വാസത്തിന്റെ മഹത്വവും ആനന്ദവും പ്രഘോഷിച്ചുകൊണ്ട് ഇന്നും തുടർന്നു പോരുന്നു എന്നത് അദ്ദേഹം പാകിയ നന്മയുടെ വിത്തുകൾ സമുദായത്തിന്റെയോ റീത്തുകളുടെയോ വ്യത്യാസമില്ലാതെ ബ്രിട്ടനിൽ എക്കാലവും വളർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. 2013-ൽ യൂറോപ്പിലെ ഏറ്റവും വലിയ ആത്മീയ വിരുന്നായിരുന്ന മാഞ്ചസ്റ്റർ അഭിഷ്കാഗ്നി കൺവെൻഷൻ അടക്കം സജിയച്ചന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ട നിരവധി ആത്മീയ സമ്മേളനങ്ങൾ അദ്ദേഹത്തിന്റെ അസാമാന്യമായ സംഘാടക പാടവത്തിന്റെ തെളിവാണ്.

യൂറോപ്പിലെ ഏറ്റവും വലിയ സമുദായ സംഘടനയായ UKKCA യുടെ Spiritual Adviser ആയ സജിയച്ചൻ 2011-ൽ UKKCYL-ന് തുടക്കം കുറിച്ചു. ബ്രിട്ടനിൽ സീറോമലബാർ സഭയ്ക്ക് സ്വന്തമായി രൂപത സ്ഥാപിക്കുന്നതിനു മുൻപുതന്നെ, 2014-ൽ ബ്രിട്ടനിലെ കത്തോലിക്കാ സഭയിൽ നിന്നും ഷൂഷ്ബറി രൂപതയുടെ കീഴിൽ ക്നാനായ സമൂദായത്തിന് സ്വന്തമായി ചാപ്ലൻസി അനുവദിച്ചുകിട്ടിയത് സജിയച്ചന്റെ കഠിനാധ്വാനത്തിന്റെയും സമുദായസ്നേഹത്തിന്റെയും ഫലമായിട്ടായിരുന്നു. St. Mary’s Knanaya Chaplaincy എന്ന യൂറോപ്പിലെ ഈ പ്രഥമ ക്നാനായ ചാപ്ലൻസിയെ നയിക്കാൻ സഭ അദ്ദേഹത്തെ നിയോഗിച്ചു. 2015-ൽ St John Paul II Sunday School സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ക്നാനായസമുദായത്തിന്റെ പുതിയ തലമുറയുടെ വിശ്വാസവളർച്ചക്ക് അടിസ്ഥാനമിട്ടു.

2016-ൽ ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത സ്ഥാപിതമായപ്പോൾ, രൂപതാധ്യക്ഷനായ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ യുകെയിലെ ക്നാനായ സമുദായത്തിന്റെ മുഴുവൻ അധികച്ചുമതല നൽകിക്കൊണ്ട് സജിയച്ചനെ രൂപതയുടെ വികാരിജനറാളായി നിയമിച്ചു. 2018 ഡിസംബറിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യുകെയിലെ ആദ്യത്തെ ക്നാനായ മിഷനായ St. Marys Knanaya Mission പ്രഖ്യാപിക്കുകയും സജിയച്ചനെ മിഷൻ ഡയറക്ടറായി നിയമിക്കുകയും ചെയ്തു.

യുകെയിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വളർച്ചയിൽ സമുദായ, റീത്ത് വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളുടെയും ആത്മീയ വളർച്ചക്ക് ശക്തമായ അടിത്തറ പാകുന്നതിൽ സജിയച്ചൻ സുപ്രധാന പങ്കു വഹിച്ചു, പിന്നീട് ക്നാനായ സമുദായത്തിന്റെ അമരക്കാരനായി നിയമിതനായതുമുതൽ ഈ സമുദായത്തിന്റെ വിശ്വാസപരവും സാമുദായികവുമായ വളർച്ചയ്ക്കും, പിന്നീട് ക്നാനായ സമുദായത്തിനുവേണ്ടി 15 മിഷനുകൾക്കുള്ള അനുവാദം സഭയിൽ നിന്നും നേടിയെടുക്കുന്നതിനും അദ്ദേഹം വഹിച്ച പങ്ക് വാക്കുകൾക്ക് അതീതമാണ്.

വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ദീർഘവീക്ഷണത്തോടെ പദ്ധതികൾ രൂപീകരിക്കുന്നതിനും, കാര്യക്ഷമമായി അതു നടപ്പിൽ വരുത്തുന്നതിനും അദ്ദേഹത്തിനുള്ള കഴിവും, യുകെയിലെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളായ സജിയച്ചൻ ആധുനിക കാലഘട്ടത്തിലെ അജപാലന മേഖലയിലെ വെല്ലുവിളികൾ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട്, പ്രാർത്ഥനയിലൂടെയും സഹനത്തിലൂടെയും ത്യാഗോജ്വലമായി അതിജീവിക്കുന്നതും പുതിയ തലമുറയിലെ വൈദികർക്ക് മാതൃകയാക്കാവുന്നതാണ്.

യുകെയിലെ വിശ്വാസിസമൂഹത്തിന്റെ ജീവിതത്തിൽ അവരോടൊപ്പം വിശ്രമമില്ലാതെ സഞ്ചരിക്കുന്ന ആടുകളുടെ മണമുള്ള ഈ ഇടയന്, ഏപ്രിൽ 22-ന് മാഞ്ചസ്റ്ററിൽ വച്ചു നടക്കുന്ന അദ്ദേഹത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷവേളയിൽ യുകെയിലുള്ള മുഴുവൻ വിശ്വാസിസമൂഹത്തിന്റെയും ലോകം മുഴുവനുമുള്ള ക്നാനായ സമൂഹത്തിന്റെയും പ്രാർത്ഥനാ നിർഭരമായ ആശംസകൾ.

മാഞ്ചസ്റ്റർ ബോൾട്ടണിലെ ഔർ ലേഡി ഓഫ് ലൂർദ്ദസ് ദേവാലയത്തിൽ നടക്കുന്ന കൃതജ്ഞതാ ബലിയോടെയാണ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. ദിവ്യബലിയെ തുടർന്ന് നടക്കുന്ന സ്വീകരണ ചടങ്ങുകൾ ബോൾട്ടിലെ 3D സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ദേവാലയത്തിന്റെ വിലാസം:-
Our Lady of Lourdes Church,
275 Plodder Lane,
Farnworth,
BL4 0BR,
Bolton.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:-
3D Centre,
Bella St,
Bolton,
BL3 4DU.

എല്ലാ മനുഷ്യരും അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ ജറുസലെമില്‍ അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കട്ടെ എന്ന തോബിത് വചനത്തിലധിഷ്ഠിതമാക്കി ലെസ്റ്ററില്‍ ഗ്രാന്‍ഡ് മിഷന്‍ ധ്യാനത്തിന് തുടക്കമായി.ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അദ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വത്തില്‍ വാര്‍ഷിക ധ്യാന ശുശ്രുക്ഷകള്‍ക്കു തുടക്കം കുറിച്ചു. നോമ്പുകാലം സഹനത്തിന്റെ ക്ഷമയുടെ അനുസ്മരണമാക്കാന്‍ അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു. ഈശോയുടെ പീഡാനുഭവ സഹനങ്ങള്‍ നമ്മുടെ അനുദിന ജീവിതത്തോട് താതാത്മ്യപെടുത്തി ക്ഷമയുടെ കാത്തിരിപ്പിന്റെ വക്താക്കളായി മാറുവാന്‍ അവിടുന്ന് ഉത്ബോധിപ്പിച്ചു  ഫാദര്‍ സോജി ഓലിക്കല്‍ നേതൃത്വത്തില്‍ സെഹിയോന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഒന്‍പതു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും ഏപ്രില്‍ 16 കുമ്പസാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു.

വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്ന കുരുത്തോല പെരുന്നാള്‍ ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ നടത്തുകയുണ്ടായി. ദേവാലയ അങ്കണത്തില്‍ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹം യേശുദേവന്റെ ജറുസലേമിലെ രാജകീയ പ്രവേശ അനുസ്മരണം ഓശാന ഗീതികളാല്‍ സിറോമലബാര്‍ ആരാധന അധിഷ്ഠിതമായ കുരുത്തോല പ്രദിക്ഷിണം, ആനവാതില്‍ പ്രവേശനം എന്നി ചടങ്ങുകളാല്‍ ഭക്തി സാന്ദ്രമാക്കി.

വിശുദ്ധ കുര്‍ബാനയിലെ തിരുവചന സന്ദേശത്തില്‍ വികാരി ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്ക പെട്ടവരുടെ അടിച്ചമര്‍ത്ത പെട്ടവന്റെ ദീനരോദനം കരുണയുടെ ഓശാനയായി മാറ്റുവാനും യേശുവിന്റെ രാജത്വത്തെ കരുണയുടെ അനുഭവമായി ഉള്‍കൊള്ളാനും ഉദ്ബോധിപ്പിച്ചു. കുരുത്തോലകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ദാവീദിന്റെ പുത്രന് ഓശാന പാടിയും ആശംസകള്‍ കൈമാറിയും നസ്രാണി പാരമ്പര്യ അധിഷ്ഠിതമായ കൊഴുക്കട്ട ഭകഷണം പങ്കുവെച്ചു കുരുത്തോല തിരുന്നാള്‍ വേറിട്ടൊരു അനുഭവമായി ലെസ്റ്ററില്‍.

ചിത്രങ്ങളിലേക്ക്

 

Copyright © . All rights reserved