Spiritual

ക്രോയിഡന്‍; മലയാളി കുടിയേറ്റത്തിന്റെ ദശാബ്ദങ്ങള്‍ നീണ്ട കഥകള്‍ പറയാന്‍ പ്രാപ്തമായ ലണ്ടനിലെ ഉജ്വലമായ പ്രദേശം. നന്മയുടെയും കരുണയുടെയും ആദിത്യ മര്യദയുടെയും നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ രചിച്ച ക്രോയ്ഡനിലെ ഹൈന്ദവ സമൂഹം ഈ വരുന്ന ജൂണ്‍ മാസം 9 നു ഞായറാഴ്ച വൈകീട്ട് രണ്ടു മണിമുതല്‍ രാത്രി 9 മണിവരെ മറ്റൊരു ചരിത്ര നിര്‍മ്മിതിക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ ക്ഷണം സ്വീകരിച്ച് യുകെ സന്ദര്‍ശിക്കുന്ന സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തുന്ന ഹിന്ദു ധര്‍മ്മ പരിഷത്തിന് ആതിഥ്യം വഹിക്കാന്‍ ക്രൊയ്ഡന്‍ ഹിന്ദു സമാജതോടൊപ്പം ജനങ്ങളും തയ്യാറായി കഴിഞ്ഞു. പ്രാദേശികമായ ഹൈന്ദവ സംഘടനകളെ ശക്തിപെടുത്തി അതിലൂടെ ഹൈന്ദവ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാന്‍ ലക്ഷ്യം വച്ച് കൊണ്ട് സദ്ഗമയ ഫൗണ്ടേഷന്‍ വിഭാവനം ചെയ്യുന്ന ‘സത്യമേവ ജയതേ’ പദ്ധിയുടെ ഭാഗമാണ് ഹിന്ദു ധര്‍മ്മ പരിഷത്ത്.

ചെറുതും വലുതുമായ എല്ലാ ഹൈന്ദവ കൂട്ടായ്മകളും പരിപാടിയുടെ അവിഭാജ്യ ഘടകമാക്കി മാറ്റാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ക്രോയ്ഡന്‍ ഹിന്ദു സമാജം ഭാരവാഹികള്‍ അറിയിച്ചു. പ്രാദേശിക കൂട്ടായ്മകള്‍ കൂടാതെ തെക്കന്‍ ഇംഗ്ലണ്ടിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഹിന്ദു സമാജങളുടെയും പ്രാദ്ധിനിത്യം ഹിന്ദു ധര്‍മ്മ പരിഷത്തില്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. വിശിഷ്ട വ്യക്തികള്‍ ഉള്‍പ്പടെ നിരവധി പേരെ പ്രതീക്ഷിക്കുന്ന പരിപാടിക്കായി കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ വേദി തന്നെ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. പരിപാടിയുടെ പൂര്‍ണമായ നടത്തിപ്പും ക്രോയിഡണ്‍ ഹിന്ദു സമാജം ചെയ്യുമ്പോള്‍ അതിനുള്ള എല്ലാ ചിലവുകളും വഹിക്കുന്നത് സദ്ഗമയ ഫൗണ്ടേഷന്‍ ആണ്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പ്രവര്‍ത്തനം നടത്തുന്ന ക്രോയിടന്‍ ഹിന്ദു സമാജം അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെ സമൂഹത്തിന് മുന്നില്‍ ഒരു മാതൃകയാണ്. തുടക്കം മുതല്‍ തന്നെ പരസ്പര സഹകരണം പ്രവര്‍ത്തിയില്‍ കൊണ്ടുവന്ന അപൂര്‍വം കൂട്ടായ്മകളില്‍ ഒന്നാണ് ക്രോയ്ഡണ് ഹിന്ദു സമാജം. യുകെയിലെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ തന്നെ ഇടം പിടിക്കുന്ന രീതിയില്‍ ആണ് ഹിന്ദു ധര്‍മ്മ പരിഷത്ത് നടത്തുക.

ഹിന്ദു ധര്‍മ്മ പരിഷത്തില്‍ പങ്കെടുത്ത് കലാ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ള വ്യക്തികള്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. പങ്കെടുക്കുന്നവരുടെയും സ്വാമി ചിദാനന്ദപുരിയുടെയും സുരക്ഷ മുന്‍നിര്‍ത്തി ഹിന്ദു ധര്‍മ്മ പരിഷത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി നടത്തുന്ന രജിസ്ട്രേഷന്‍ നിര്‍ബന്ധം ആണ്. വേദി ലഭിക്കുന്ന മാത്രയില്‍ തന്നെ രജിസ്ട്രേഷന്‍ നടത്തേണ്ട ലിങ്ക് പ്രസിദ്ധീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
07979352084, 07932635935

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍: യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള മിഷനുകളിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നോമ്പുകാല ഏകദിന ധ്യാനം ഏപ്രില്‍ 7ന് ഞായറാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെ നോര്‍ത്തെന്‍ഡന്‍ സെന്റ്. ഹില്‍ഡാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.

ഏകദിന ധ്യാനത്തിന് ഫാ.ജോളി കരിമ്പിലും ജീസസ് യൂത്ത് ടീമും നേതൃത്വം നല്‍കുന്നു. ഏകദിന ധ്യാനത്തോടനുബന്ധിച്ച് വചന ശുശ്രൂഷ, കുമ്പസാരം, ആരാധനാ, വി.കുര്‍ബാന എന്നിവ ക്രമീകരിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-
ഫാ.രഞ്ജിത്ത് മഠത്തിറമ്പില്‍ – 07714380575
ജോബി വര്‍ഗ്ഗീസ് – 07825871317

ദേവാലയത്തിന്റെ വിലാസം:-
St. Hildas RC Church,
66 Kenworty Lane,
Northenden,
M22 4 EF.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഭരണപരമായ ശുശ്രുഷകളില്‍ രൂപാതാധ്യക്ഷനെ സഹായിക്കുന്നതിനായി മൂന്നു പുതിയ വികാരി ജനറാള്‍മാരെ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. മുഖ്യവികാരിജനറാളായി (പ്രോട്ടോ സിഞ്ചെല്ലൂസ്) വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ടും വികാരി ജനറാള്‍മാരായി വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലയ്ക്കലും വെരി റെവ. ഫാ. ജിനോ അരിക്കാട്ടുമാണ് ഇന്ന് നിയമിതരായത്. വെരി റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ വികാരി ജനറാളായി തുടരും. വികാരി ജനറാള്‍മാരായിരുന്നു റെവ. ഡോ. തോമസ് പറയടിയില്‍ MST, റെവ. ഡോ. മാത്യു ചൂരപൊയ്കയില്‍ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനങ്ങള്‍.

പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ വികാരിയായി റെവ. ഫാ. ബാബു പുത്തെന്‍പുരക്കലും ഇന്ന് നിയമിക്കപ്പെട്ടു. രൂപത ചാന്‍സിലര്‍ റെവ. ഡോ. മാത്യു പിണക്കാട്ട്, രൂപത ഫിനാന്‍സ് ഓഫീസറുടെ താല്‍ക്കാലിക ചുമതല വഹിക്കും. രൂപതയുടെ അനുദിന സാമ്പത്തിക കാര്യങ്ങള്‍ക്കായി ഫിനാന്‍സ് സെക്രട്ടറി ശ്രീ. ജോസ് മാത്യുവിനെയാണ് സമീപിക്കേണ്ടത്.

നാല് വികാരി ജനറാള്‍മാരും അവരവരുടെ ഇപ്പോഴത്തെ താമസ സ്ഥലങ്ങളില്‍ നിന്നുകൊണ്ടുതന്നെ പുതിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കും (വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മിഡില്‍സ്ബറോ, വെരി റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ മാഞ്ചസ്റ്റര്‍, വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ ലെസ്റ്റര്‍, വെരി റെവ. ഫാ. ജിനോ അരിക്കാട്ട് ലിവര്‍പൂള്‍). മൂന്നു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വിശ്വാസികള്‍ക്ക് പൊതുവായ കാര്യങ്ങളില്‍ രൂപതാ നേതൃത്വത്തെ സമീപിക്കാന്‍ ഈ ക്രമീകരണം കൂടുതല്‍ സഹായകരമാകുമെന്ന് രൂപതാധ്യക്ഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2023 ഓടുകൂടി പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകാന്‍ പദ്ധതിയിടുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഇനിയുള്ള വര്ഷങ്ങളിലെ ‘പഞ്ചവത്സര അജപാലന’ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കും. കേരളത്തിലെ സീറോ മലബാര്‍ സഭയുടെ നാല് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് നാല് വികാരി ജനറാള്‍മാര്‍ എന്നതും ഈ നിയമനങ്ങളില്‍ ശ്രദ്ധേയമാണ്.

റോമിലെ വിഖ്യാതമായ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ‘കുടുംബവിജ്ഞാനീയ’ത്തില്‍, ഡോക്ടര്‍ ബിരുദം നേടിയിട്ടുള്ള വെരി റെവ. ഡോ. ആന്റണി, ചുണ്ടെലിക്കാട്ട് ചാക്കോ ബ്രിജിറ്റ് ദമ്പതികളുടെ പുത്രനും തമിഴ്‌നാട്ടിലെ തക്കല രൂപതയിലെ അംഗവുമാണ്. റോമിലെ ജോണ്‍ പോള്‍ സെക്കന്റ് ഇന്‌സ്ടിട്യൂട്ടിന്റെ കുടുംബവിജ്ഞാനീയ പഠനങ്ങളുടെ ഏഷ്യന്‍ വിഭാഗം തലവനായിരുന്ന അദ്ദേഹത്തിന് മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ചങ്ങനാശ്ശേരിയിലെ കുറിച്ചിയിലും ആലുവ മംഗലപ്പുഴ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റോമില്‍ ഉപരിപഠനം നടത്തി. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ് അദ്ദേഹം. നിലവില്‍ മിഡില്‍സ്ബറോ രൂപതയിലെ ഇടവക വികാരിയും മിഡില്‍സ്‌ബോറോ സീറോ മലബാര്‍ മിഷന്‍ കോ ഓര്‍ഡിനേറ്ററുമായി സേവനം ചെയ്തുവരികയായിരുന്നു.

2015 ല്‍ സി.ബി.എസ്.സി. യുടെ മികച്ച അധ്യാപകനുള്ള നാഷണല്‍ അവാര്‍ഡ് നേടിയ വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍, താമരശ്ശേരി രൂപതയിലെ പുതുപ്പാടി വെള്ളിയാട് ഇടവകഅംഗമാണ്. ചേലക്കല്‍ തോമസ് ഏലിക്കുട്ടി ദമ്പതികളുടെ പുത്രനായ ഫാ. ജോര്‍ജ്, തലശ്ശേരി മൈനര്‍ സെമിനാരി, വടവാതൂര്‍ മേജര്‍ സെമിനാരി എന്നിവടങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി. താമരശ്ശേരി രൂപതയുടെ വിവിധ ഇടവകകളില്‍ വികാരിയായി സേവനം ചെയ്ത അദ്ദേഹം വിവിധ സ്‌കൂളുകളില്‍ അദ്ധ്യാപകന്‍, പ്രധാന അദ്ധ്യാപകന്‍ എന്നീ നിലകളിലും ശുശ്രുഷ ചെയ്തു. സോഷിയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും ബി. എഡ്. ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയായി സേവനം ചെയ്യുന്നു.

ദിവ്യകാരുണ്യ മിഷനറി സഭാഅംഗവും (MCBS) ഇരിഞ്ഞാലക്കുട സെന്റ് മേരീസ് കരൂര്‍ ഇടവകഅംഗവുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിന് ശേഷം ലഭിച്ച ആദ്യ ഇടവക ദേവാലയമായ ‘ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ്, ലിതെര്‍ലാന്‍ഡ്, ലിവര്‍പൂള്‍ ദേവാലയത്തിന്റെ വികാരിയാണ്. അരീക്കാട്ട് വര്‍ഗ്ഗീസ് പൗളി ദമ്പതികളുടെ പുത്രനായി ജനിച്ച അദ്ദേഹം അതിരമ്പുഴ ലിസ്യൂ സെമിനാരി, ബാംഗ്‌ളൂര്‍ ജീവാലയ, താമരശ്ശേരി സനാതന മേജര്‍ സെമിനാരി എന്നിവിടങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യം, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മന്റ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

പുതിയ നിയമനങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരുമെന്നും രൂപതയുടെ പ്രത്യേകമായ അജപാലന ശുശ്രുഷകള്‍ക്കായി ദൈവം നല്‍കിയിരിക്കുന്ന ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

വെയില്‍സിന്റെ നാനാഭാഗങ്ങളിലുള്ള സീറോ മലബാര്‍ കുടുംബങ്ങള്‍ക്ക് വിശുദ്ധ ലിഖിതങ്ങളെക്കുറിച്ച് ആഴമേറിയ ഉള്‍ക്കാഴ്ച്ചകള്‍ നല്‍കുവാനും സഭാസമൂഹത്തിത്തെ കൂടുതല്‍ ദൈവോന്മുഖമാക്കി വളര്‍ത്തുവാനും ഉദ്ദേശിച്ചുള്ള ഗ്രാന്‍ഡ് മിഷ്# ധ്യാനം ഏപ്രില്‍ 26,27,28 തിയതികളില്‍ കാര്‍ഡിഫില്‍ വെച്ച് നടത്തപ്പെടുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ജനലക്ഷങ്ങള്‍ക്ക് ദൈവവചനത്തിന്റെ ശക്തിയും ആഴവും പകര്‍ന്നുകൊടുക്കുന്ന പ്രസിദ്ധ ധ്യാനഗുരു റവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് മിഷന്‍ നയിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ ദിവ്യബലി അര്‍പ്പിച്ചു വെയില്‍സിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതുമാണ്.

ആത്മാഭിഷേകം നിറഞ്ഞ വചനപ്രഘാണം, ഭക്തി സാന്ദ്രമായ ദിവ്യ ബലികൃപാവരസമൃദ്ധമായ ദിവകാരുണ്യ, ആരാധന, ഹദ്യമായ ഗാനശുശ്രൂഷ. നവീകരണത്തിന് സഹായകമായ അനുരഞ്ജന ശുശ്രൂഷ എന്നിവയിലൂടെ വ്യക്തികള്‍ക്കും കുടുംബംഗങ്ങള്‍ക്കും വലിയ ഉണര്‍വ്വ് ലക്ഷ്യം വെക്കുന്ന ഈ ധന്യ ദിവസങ്ങളിലേക്ക് ഏവരെയും പ്രത്യേകമായി വെയില്‍സിന്റെ നാനാഭാഗങ്ങളിലുമുള്ള വിശ്വാസികളെ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഭാരതത്തിന്റെ അപ്പസ്‌തോലനായ വി. തോമാശ്ലീഹയുടെ വിശ്വാസ പ്രഘാഷണ നിരുനാളായ പുതു ഞായറിന്റെയും വി. ഫൗസ്റ്റീനയിലൂടെ വെളുപ്പെടുത്തപ്പെട്ട ദിവ്യകരുണയുടെ ഞായറിന്റെയും പ്രത്യേക പ്രാര്‍ത്ഥനാ ശുിശ്രൂഷകള്‍ സമാപന ദിവസമായ ഏപ്രില്‍ 28നെ അനുഗ്രഹപ്രദമാക്കും.

കുട്ടികളുടെ അവരുടെ പ്രായത്തിന് അനുസരിച്ച് പ്രത്യേക ശുശ്രൂഷകള്‍ കുമ്പസാരത്തിലുള്ള സൗകര്യം ഇവ ഉണ്ടായിരിക്കുന്നതാണ്.

ധ്യാനത്തിനെത്തുന്നവരുടെ വാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിപുലമായ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ അനുഗ്രഹീത വചനപ്രഘോഷണ അനുഭവത്തിലേക്ക് ഏവരെയും കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, പാരി എന്നീ വി. കുര്‍ബാന സെന്ററുകള്‍ ഉള്‍കൊള്ളുന്ന കാര്‍ഡിഫ് മിഷനിലെ എല്ലാ കുടുംബങ്ങളും കമ്മറ്റികളും ബഹു. ജോയ് വയലില്‍ അച്ചനോടൊപ്പം ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

ലഘുഭക്ഷണം, പാനീയങ്ങള്‍ എന്നിവ ആവശ്യമുള്ളവര്‍ സ്വയം കരുതേണ്ടതാണ്.

വിലാസം.
St. David’d Catholic College
Ty-Gwyn Road, Cardiff
CF23 5QD

സമയക്രമം: Friday 26th April: 3.00pm to 6.00pm, Saturday & Sunday (27th and 28th April) 9.00am to 6.00 pm

Email- [email protected]

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വികാരി ജനറാള്‍, കത്തീഡ്രല്‍ വികാരി, രൂപത ഫിനാന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ ശുശ്രുഷ ചെയ്തുവരികയായിരുന്ന റവ. ഡോ. മാത്യു ചൂരപൊയ്കയ്ക്ക് ഇന്നലെ കത്തീഡ്രല്‍ ദേവാലയത്തില്‍ യാത്രയയപ്പു നല്‍കി. രാവിലെ പതിനൊന്നു മണിക്ക് നടന്ന വി. കുര്‍ബാനയില്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ കാര്‍മ്മികത്വം വഹിച്ചു. തുര്‍ടര്‍ന്നു നടന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിശ്വാസിസമൂഹത്തിന്റെ ഉപഹാരവും ഫാ. മാത്യു ചൂരപൊയ്കയ്ക്കു കൈമാറി.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫാ. മാത്യു ചൂരപ്പൊയ്കയുടെ സേവനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. രൂപതാസ്ഥാപനനത്തിലും രൂപതയുടെ ആരംഭ ദിശയിലുള്ള വളര്‍ച്ചയിലും ചൂരപ്പൊയ്കയിലച്ചന്റെ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. രൂപതാപ്രവര്‍ത്തനങ്ങളുടെ ആരംഭഘട്ടത്തില്‍ ശക്തമായ അടിത്തറ ഇടുന്നതിലും രൂപതയുടെ പ്രധാനപ്പെട്ട പല ശുശ്രുഷകള്‍ ഏറ്റെടുക്കുന്നതിലും രൂപതയെ വളര്‍ത്തുന്നതിലും ചൂരപൊയ്കയിലച്ചന്റെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നെന്നും മാര്‍ സ്രാമ്പിക്കല്‍ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരും കേരളത്തിലുള്ള മറ്റേതെങ്കിലും രൂപതകളില്‍ നിന്നോ സന്യാസ സഭകളില്‍ നിന്നോ വന്നവരാണെന്നും ഈ വൈദികരുടെ നിയമന കാര്യങ്ങളില്‍ ഇപ്പോഴും അതാത് രൂപതാധ്യക്ഷന്മാരോ സന്യാസ സഭകളുടെ സുപ്പീരിയര്‍മാരോ ആണോ തീരുമാനമെടുക്കുന്നതിനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ബഹു. ചൂരപ്പൊയ്കയിലച്ചന്റെ സ്ഥലം മാറ്റത്തിലും അദ്ദേഹത്തിന്റെ രൂപതാധ്യക്ഷന്റെ തീരുമാനമാണ് നടപ്പായിരിക്കുന്നതെന്നു മാര്‍ സ്രാമ്പിക്കല്‍ അറിയിച്ചു.

പുതിയ ശുശ്രുഷാ മേഖലയില്‍ എല്ലാ ദൈവാനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും നേരുന്നതായി, ആശംസകളര്‍പ്പിച്ചു സംസാരിച്ച രൂപത ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, ജോബി ജേക്കബ്, ജെഫ്രിന്‍ സാജു, ജോഷ്വാ ജോജി, അലീന റെജി, മി. സോജി എന്നിവര്‍ പറഞ്ഞു. തുടര്‍ന്ന് റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍ മറുപടി പ്രസംഗം നടത്തി. പുതിയ ശുശ്രുഷ രംഗമായ ലങ്കാസ്റ്റര്‍ രൂപതയില്‍ സേവനം ചെയ്യുമ്പോഴും സീറോ മലബാര്‍ വി. കുര്‍ബായ്ക്കും മറ്റു ശുശ്രുഷകള്‍ക്കും ഫാ. ചൂരപ്പൊയ്കയിലിന്റെ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമായിരിക്കും.

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഏപ്രില്‍ മാസം 3-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. മാസാദ്യ ബുധനാഴ്ച വിശുദ്ധ യൗസേപ്പിതാവിന്റെ പ്രത്യേക വണക്കത്തിനായുള്ള ദിനം കൂടിയാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30pmപരിശുദ്ധ ജപമാല, 7.00pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം ങഇആട അറിയിച്ചു.

പള്ളിയുടെ വിലാസം:

Our Lady and St.George Church,
132 Shernhall Street,
Walthamstow, E17. 9HU

ഷിബു മാത്യൂ
ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ വലിയ നോമ്പിനോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക ധ്യാനം ഇന്നലെ അവസാനിച്ചു. ആദ്ധ്യാത്മിക വിശുദ്ധിയില്‍ ആരംഭിച്ച ധ്യാന പ്രസംഗത്തിനിടയില്‍ പ്രശസ്ത ധ്യാനഗുരുവും തലശ്ശേരി രൂപതാംഗവുമായ റവ. ഫാ. ടോം ഓലിക്കരോട്ട് ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികളോടായി നടത്തിയ ധ്യാന പ്രസംഗം വിശ്വാസികളുടെ ഇടയില്‍ ചര്‍ച്ചയാകുന്നു.
നിങ്ങളുടെ മടിശീലയുടെ കനം കണ്ടിട്ടല്ല പരിശുദ്ധ കത്തോലിക്കാ സഭ ബ്രിട്ടണിലെത്തിയത്.
നിങ്ങളുടെ മക്കള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോകാതിരിക്കാനാണ് സഭ നിങ്ങളോടൊപ്പം നില്‍ക്കുന്നത് എന്ന് ആവര്‍ത്തിച്ചു പറഞ്ഞ അദ്ദേഹം തന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വെളിപ്പെടുത്തി. പ്രവാസികളുടെ ഇടയിലെ സഭാ ശുശ്രൂഷകള്‍ പലപ്പോഴും വിമര്‍ശന വിധേയമാകുന്നത് ചരിത്രത്തെ വിശ്വാസികള്‍ മനസ്സിലാക്കാത്തതു കൊണ്ടാണ്. എല്ലാക്കാലത്തും അലയുന്നവരെ അനുധാവനം ചെയ്തവളാണ് സഭ. കേരള ചരിത്രത്തില്‍ മലബാറിലേയും ഹൈറേഞ്ചിലേയും കുടിയേറ്റ ജനതയേ അനുധാവനം ചെയ്ത സഭ, കുടിയേറ്റ ജനതയുടെ കഷ്ടതയെയും ദാരിദ്രത്തേയും സ്‌നേഹിച്ചു. അതിനായി അവര്‍ ചെയ്ത ത്യാഗങ്ങള്‍ ആര്‍ക്കും അധിക വേഗം മറക്കാന്‍ സാധിക്കുകയുമില്ല. വള്ളോപ്പള്ളി പിതാവ് ഇതിന് വലിയ ഉദാഹരണമാണ്. സഭയെ നിങ്ങള്‍ മറന്നുകളയരുത്. പ്രവാസിയുടെ മടിശ്ശീലയുടെ ഘനം നോക്കിയല്ല മറിച്ച് അത്മരക്ഷയും കുടുംബങ്ങളുടെ സുസ്ഥിതിയുമാണ് പ്രവാസികളെ അനുഗമിക്കാന്‍ സഭയെ നിര്‍ബന്ധിക്കുന്നത്. ആരാണ് സഭയുടെ ശത്രു. സഭയുടെ ഉള്ളിലെ സഭാ മക്കള്‍ തന്നെ.
മൂന്നു വര്‍ഷത്തിനുള്ളിലാണ് സഭ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളെ നേരിട്ടത്. അത് ഞങ്ങള്‍ സഭാ ശുശ്രൂഷകര്‍ മനസ്സിലാക്കുന്നു.
സഭാ ശുശ്രൂഷകരുടെ വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍കൊണ്ടും മുറിവേറ്റപ്പെട്ടവര്‍ ധാരാളം സഭയിലുണ്ട്. ഞങ്ങളോട് ക്ഷമിച്ച് സഭയെ നിങ്ങള്‍ സ്‌നേഹിക്കണം. ഞങ്ങളുടെ കുറവുകള്‍ മൂലം കര്‍ത്താവിനെ നിങ്ങള്‍ വെറുക്കാന്‍ കാരണമാകരുത്. സഭയെ നശിപ്പിക്കുന്നതിന് നേരിട്ടിറങ്ങിയ ലൂസിഫറിന്റെ പേര് സഭാ മക്കളെ കൊണ്ട് നിരന്തരം പറയിപ്പിക്കുന്ന പ്രഥ്യുരാജ് സുകുമാരന്‍ അതിബുദ്ധിമാനാണ്. ഇന്ന് ഈ ധ്യാനം കഴിഞ്ഞാല്‍ നിങ്ങള്‍ നേരെ പോകുന്നതും അവിടെയ്ക്കാണെന്നും എനിക്കറിയാം. വളരെ വികാരഭരിതനായി സംസാരിച്ച

ഫാ. മാത്യൂ മുളയോലില്‍

ഫാ. ടോം സഭയുടെ ശുശ്രൂഷയില്‍ തെറ്റു ചെയ്തവര്‍ക്കായി സഭയ്ക്കു വേണ്ടി പരസ്യമായി മാപ്പു പറഞ്ഞു. ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ചെയര്‍മാന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ധ്യാനത്തില്‍ പങ്കെടുക്കുവാനെത്തിയ എല്ലാ വിശ്വാസികള്‍ക്കും നന്ദി പറഞ്ഞു.

ബിജോ കുരുവിള കുര്യന്‍

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ യു.കെ-യൂറോപ്പിലുള്ള ആയിരത്തില്‍പ്പരം വരുന്ന കുടുംബാംഗങ്ങളുടെ ഒത്തുചേരലായ ‘മാര്‍ത്തോമ്മാ ഫാമിലി മീറ്റ്’ ഏപ്രില്‍ 6-ാം തിയതി ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മിഡ്‌ലാന്‍സില്‍ നടക്കും. റ്റാംവര്‍ത്ത് കോട്ടണ്‍ ഗ്രീന്‍ ചര്‍ച്ചിലാണ് സമ്മേളനം നടക്കുന്നത്. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ മുഖ്യകാര്‍മികത്വത്തിലും മറ്റു വൈദികരുടെ സാന്നിദ്ധ്യത്തിലും നടത്തപ്പെടുന്ന വി. കുര്‍ബാനയോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. റവ. സാം കോശി മുഖ്യ സന്ദേശം നല്‍കും.

തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനത്തില്‍ സോണില്‍ നിന്നും സ്ഥലം മാറിപോകുന്ന വൈദികരായ വെരി. റവ. വി.ടി ജോണ്‍, റവ. ഡോ. ജേക്കബ് എബ്രഹാം, റവ. ഷിബു കുര്യന്‍, റവ.സ്റ്റാന്‍ലി തോമസ്, റവ. ജേക്കബ് മാത്യു, റവ എബ്രഗാം തര്യന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കും. ഒപ്പം #free_periods_Campaign ലൂടെ രാജ്യശ്രദ്ധയാകര്‍ഷിക്കുകയും അധികാരികളുടെ കണ്ണുതുറപ്പിച്ച്, കാതലായ നടപടികള്‍ കൈക്കൊള്ളുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത മിസ് അമിക ജോര്‍ജിനെ പ്രത്യേകം അഭിനന്ദിക്കുന്നതുമാണ്.

തുടര്‍ന്ന് നോര്‍ത്ത് ആന്‍ഡ് സൗത്ത് സെന്ററുകളിലുള്ള പോഷക സംഘടനകളുടെ വിവിധയിനം സാംസ്‌കാരിക പരിപാടികള്‍ മീറ്റിംഗിന്റെ പ്രത്യേകതയാണ്. സണ്‍ഡേ സ്‌കൂള്‍, യുവജനസഖ്യം, സേവികസംഘം, ഇടവക മിഷന്‍ ഗായക സംഘം എന്നീ സംഘടനകളുടെ സോണല്‍ പ്രോഗ്രാമുകളും ഉണ്ടിയിരിക്കുന്നതാണ്.

സമ്മേളമനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തായായതായി ചെയര്‍മാന്‍ റവ. അജി ജോണ്‍, സെക്രട്ടറി പി.എം മാത്യു, കണ്‍വീനര്‍മാരായ തോമസ് എബ്രഹാം, ബിജോ കുരുവിള കുര്യന്‍ എന്നിവര്‍ അറിയിച്ചു.

ഉത്തമകുടുംബ പാലകനായ വിശുദ്ധ ഔസേപ്പിതാവിന്റെ ശ്രാദ്ധ തിരുനാളും അതിനോടനുബന്ധിച്ച് ഊട്ട്‌നേര്‍ച്ചയും മാര്‍ച്ച് 31 ന് ഈസ്റ്റ് ലണ്ടന്‍ റൈന്‍ഹാമില്‍ നടത്തപ്പെടുന്നു. സെയിന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികളായ വ്യക്തികള്‍ പ്രസുദേന്തികളായും ജോസഫ് നാമധാരിയായ ഫാ. ജോസഫ് അന്ത്യാംകുളം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുന്നു.

തിരുകര്‍മ്മങ്ങള്‍ 2.45pmന് കൊടിയേറ്റോടു കൂടി ആരംഭിക്കുന്നു. തുടര്‍ന്ന്, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച തുടങ്ങിയവ നടത്തപ്പെടുന്നു. ഈ അവസരത്തില്‍ തിരുകര്‍മ്മങ്ങളില്‍ ആദ്യാവസാനം പങ്കുകൊണ്ട് വിശുദ്ധ ഔസേപ്പിതാവിന്റെ മാധ്യസ്ഥത്തില്‍ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ഫാ. ഹാപ്പി ജേക്കബ്

ആദിമ സഭയില്‍ പരസ്പരം സംബോധന ചെയ്തിരുന്നത് വിശുദ്ധന്മാര്‍ എന്നായിരുന്നു, അതിന് കാരണവുമുണ്ടായിരുന്നു. ദൈവ കല്‍പ്പന ആചരിച്ചു സാഹോദര്യം കാത്തുസൂക്ഷിച്ചും വിശുദ്ധിയുടെ അനുഭവത്തില്‍ കഴിയുന്നവര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ദൈവ ആലയവും അതിലെ ആരാധന.ും കുടിവരവും നമുക്ക് എത്രമാത്രം അനുഭവങ്ങള്‍ നല്‍കുന്നു. ഞായറാഴ്ച്ചകള്‍ അദ്ധ്യാനങ്ങളുടെയും ജീവിക ഭാരത്തിന്റെയും ആവലാതികള്‍ മറന്ന് ദൈവ സന്തോഷത്തിന്റേതാണ് എന്ന് കരുതിയിട്ടുണ്ടെങ്കില്‍ തെറ്റാണെന്ന് സമ്മതിക്കുന്ന ആളുകള്‍ അല്ലേ നാം. പല വ്യക്തികളും പല അവസരങ്ങളില്‍ പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ഞായറാഴ്ച്ച പള്ളിയില്‍ പോയപ്പോള്‍ സമാധാനം പോയി എന്ന്. എവിടെയാണ് ന്യൂനത സംഭവിച്ചത്. നമുക്കോ അതോ ദൈവാലയത്തിനോ?

പതിനെട്ട് സംവത്സരമായി നിവരുവാന്‍ കഴിയാതിരുന്ന ഒരു സ്ത്രീക്ക് സൗഖ്യം കൊടുക്കുന്നതാണ് ഇന്നത്തെ ചിന്ത്. വി. ലൂക്കോസ് 13: 10-17 വാക്യങ്ങള്‍. ദൈവാലയത്തില്‍ വെച്ച് കര്‍ത്താവ് അവളെ കണ്ട് അടുത്ത് വിളിച്ച് അവളുടെ രോഗത്തെ മാറ്റി. ആരാധനയ്ക്കായി നാമും കൂടി വരാറുണ്ടല്ലോ. ദൈവാലയത്തിന്റെ പ്രൗഢിയും കൂടെ ഇരിക്കുന്നവരുടെ വേഷവിധാനങ്ങളും ആഢംബരങ്ങളുമല്ലേ നമ്മുടെ കണ്ണുകളില്‍ നിറയുകയുള്ളു. ചേര്‍ന്ന് നില്‍ക്കുന്ന സഹോദരന്റെ കണ്ണൂനീരും വേദനകളും തിരിച്ചറിയുവാന്‍ എന്തേ കഴിയാതെ പോന്നു. ഒരു ചടങ്ങ് നിര്‍വ്വഹിക്കുന്നതിന് അപ്പുറം ആരാധന കൂട്ടായ്മ ഏതെങ്കിലും തരത്തില്‍ ഒരു ചലനം നമുക്ക് നല്‍കുന്നുണ്ടോ. ഭൗതിക ക്രമീകരണങ്ങളും പൊതു യോഗവും കമ്മറ്റിയുമൊക്കെയാണ് പള്ളി എന്ന വാക്ക് നമുക്ക് നല്‍കുന്നത്. ഈ മനോഭാവം മാറേണ്ടിയിരിക്കുന്നു.

കര്‍ത്താവ് അവള്‍ക്ക് സൗഖ്യം നല്‍കിയപ്പോള്‍ അവള്‍ നിവര്‍ന്ന് നിന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഇത് മറ്റനേകം ആളുകള്‍ക്ക് പ്രചോദനം ആകേണ്ടതാണ്. എന്നാല്‍ നമുക്ക് തുല്യമായ പള്ളി പ്രമാണികള്‍ ഇതിനെ ചോദ്യം ചെയ്യുന്നു. നമ്മുടെ മദ്ധ്യേ ഒരുവനെങ്കിലും ആശ്വാസവും സൗഹൃദവും നേടിയാല്‍ നമ്മുടെ പ്രതികരണം എന്താണെന്ന് ചോദിക്കുക.

15-ാം വാക്യത്തില്‍ കര്‍ത്താവ് അവരെ വിളിക്കുന്നത് കപട ഭക്തിക്കാരെ എന്നാണ്. പലപ്പോഴും ഈ വിളിക്ക് നാം മറുപടി കണ്ടെത്തേണ്ടിയിരിക്കുന്നു. ക്രിസ്താനികള്‍ എന്നഭിമാനിക്കുന്ന നമുക്ക് ഭക്തിയുടെ ഏത് അവസ്ഥ പരിചിതമായിട്ടുണ്ട്. മാതാപിതാക്കള്‍ പഠിപ്പിച്ച ചില പ്രാര്‍ത്ഥനകള്‍ അര്‍ത്ഥമറിയാതെ ഉരുവിടുന്നു എന്നതൊഴിച്ചാല്‍ എന്ത് ക്രൈസ്തവതയാണ് നമുക്കുള്ളത്. അവനവന്റെ കാര്യങ്ങള്‍ക്ക് വേണ്ടി സഭയെ തന്നെ കോട്ടിക്കളയുന്ന നമുക്ക് എന്ത് ഭക്തി പകരുവാന്‍, മറ്റുള്ളവര്‍ക്ക് കൊടുക്കുവാന്‍ കഴിയും!

നോമ്പില്‍ പകുതിയോളം ദിനങ്ങള്‍ നാം പിന്നിട്ടുകഴിഞ്ഞു. നിവര്‍ന്ന് നിന്നു ദൈവമുഖത്തേക്ക് ഒന്നുനോക്കുവാന്‍ നമുക്ക് കഴിയാത്തത്. നിവരുവാന്‍ കഴിയാതെ നമ്മുടെ മേല്‍ ഭാരമായിരിക്കുന്ന പാപ കൂനകളെ നമുക്ക് മാറ്റാം. നിവര്‍ന്നാല്‍ മാത്രമെ ദൈവത്തെയും മനുഷ്യരെയും കാണുവാന്‍ നമുക്ക് കഴിയൂ. ആണ്ടോടാണ്ട് പള്ളിയിലും പെരുന്നാളിലും നാം പങ്കെടുക്കുന്നുണ്ടെങ്കിലും പാപ ഭാരങ്ങളെ ഒഴിവാക്കി ജീവിക്കുവാന്‍ നമുക്ക് ഇതുവരെയും സാധ്യമായില്ലെങ്കില്‍ ഈ നോമ്പ് നല്ലൊരു അവസരമാണ്. യഥാര്‍ത്ഥ അര്‍ത്ഥത്തോടെ സമീപിച്ച് നിത്യ ജീവന്റെ ആഹാരമാകുന്ന വി. കുര്‍ബാന സ്വീകരണത്തിന് നമുക്ക് ഒരുങ്ങാം. പള്ളിയും പ്രാര്‍ത്ഥനയും പെരുന്നാളും എല്ലാം യഥാര്‍ത്ഥ ഭക്തന്മാര്‍ക്കുള്ള അവസരങ്ങളാണ്. കപട ഭക്തിയോടെ നാം അവിടെ ആയാല്‍ അനുഗ്രഹത്തേക്കാള്‍ അധികം ശാപമായിരിക്കും ഫലം. വന്നുപോയതും ചെയ്തുമായ എല്ലാം അശുദ്ധിയേയും കഴുകി കളയുവാന്‍ ഈ നോമ്പിനെയും നമുക്ക് സ്വീകരിക്കാം.

ദൈവം അനുഗ്രഹിക്കട്ടെ

RECENT POSTS
Copyright © . All rights reserved