മാത്യു ജോസഫ്
സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും സന്ദര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 30 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 10ന് തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനായി തിരുനാള്‍ സന്ദേശം നല്‍കുന്ന കുര്‍ബാനയില്‍ രൂപതയിലെ പത്തോളം വൈദീകര്‍ സഹാകാര്‍മീകരാകും. തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയും പ്രതിഫലിക്കും. പ്രദക്ഷിണത്തിനു മാറ്റ് കൂട്ടാന്‍ മുത്തുക്കുടകളും കൊടിതോരണങ്ങളും ചെണ്ടമേളവും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് സെ. ഐഡന്‍സ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സന്ദര്‍ലാന്‍ഡ് മേയര്‍ മുഖ്യാതിഥിയും ബഹുമാനപ്പെട്ട ന്യൂ കാസില്‍ രൂപത ബിഷപ്പ് ഷീമസ് കണ്ണിങ് ഹാം, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഇടവക വികാരി ബഹു. ഫാ. മൈക്കിള്‍ മക്കോയ് തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി സമൂഹത്തിനു ദൈവം ചെയ്ത നന്മകള്‍ക്ക് നന്ദി സൂചകമായി ശതാബ്ദി സോവനീര്‍ പ്രകാശനം ചെയ്യും. കൂടാതെ നോര്‍ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദികരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അണിചേരുന്ന സായ്യാഹ്നത്തില്‍ മലയാളി കാത്തലിക് കമ്യൂണിറ്റി അംഗങ്ങള്‍ അവതരിപ്പിക്കുന്ന കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും. സെപ്റ്റംബര്‍ 21ന് ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒമ്പത് ദിവസം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. ബഹു. ഫാ, സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി , തിരുനാള്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളി സാംസ്‌കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.
അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ ജീവിത സപര്യയായും, ദൈവീക കര്‍മ്മ പാതയിലെ ദൗത്യവുമായി ഏറ്റെടുത്തിട്ടുള്ള ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന സല്‍ക്രിയയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ അഖില യു കെ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു.യു കെ യിലെ മുഴുവന്‍ രൂപതാംഗങ്ങള്‍ക്കും പങ്കെടുക്കുവാന്‍ സൗകര്യപ്രദമായി എട്ടു മേഖലകള്‍ ആയി തിരിച്ചു കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതുവെന്നതിലും, ഏവരുടെയും വലിയ പ്രതീക്ഷയും അഭിലാഷവുമായ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ തന്നെ അതിനായി ഒരുക്കുന്നതിലും സഭാ മക്കള്‍ ഏറെ താല്പര്യപൂര്‍വ്വം ഉള്ള കാത്തിരിപ്പിലാണ്.
കണ്‍വെന്‍ഷന്‍ കേന്ദ്രങ്ങള്‍ ദൈവീക ശക്തിയാല്‍ അനുഗ്രഹങ്ങളുടെ പറുദീസകളായി മാറുവാന്‍ പിതാവിന്റെ നിര്‍ദ്ദേശാനുസരണം പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലും,കുര്‍ബ്ബാന കേന്ദ്രങ്ങളുടെ നേതൃത്വത്തിലും കൂടാതെ എല്ലാ ഭവനങ്ങളിലും അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രതേകം മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടത്തി വരുന്നു.
പരിശുദ്ധാത്മ ശുശ്രൂഷകളിലെ കാലഘട്ടത്തിലെ ശക്തനായ ധ്യാന ഗുരുവും, തിരുവചനങ്ങളെ അനുഗ്രഹവും, രോഗശാന്തിയും, സാന്ത്വനവും, അഭിഷേകവുമായി ധ്യാന പങ്കാളികളിലേക്ക് ദൈവീക ശക്തിധാരയായി പകരുവാന്‍ കഴിയുന്ന അനുഗ്രഹീത ശുശ്രുഷകനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ ആണ് എട്ടു റീജിയനുകളിലും ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ നയിക്കുന്നത്.
ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ മാസം 29 ഞായറാഴ്ച ലണ്ടനിലെ പ്രമുഖ വേദികളിലൊന്നായ ‘അല്ലിന്‍സ് പാര്‍ക്കി’ല്‍ നടത്തപ്പെടും. രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറു വരെയാണ് കണ്‍വെന്‍ഷന്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്റ് വുഡ്, സൗത്താര്‍ക്ക് എന്നീ ഇംഗ്‌ളീഷ് കാത്തലിക്ക് രൂപതകളുടെ പരിധിയിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ മുഴുവന്‍ അംഗങ്ങളും, ഇതര റീജിയണല്‍ കണ്‍വെന്‍ഷനുകളില്‍ പങ്കുചേരുവാന്‍ സാധിക്കാത്ത വിശ്വാസികളും അടക്കം അയ്യായിരത്തില്‍പരം ആളുകള്‍ ഈ ലണ്ടന്‍ തിരുവചന ശുശ്രുഷയില്‍ പങ്കു ചേരും എന്നാണു കരുതുന്നത്.
അഖില യു കെ ബൈബിള്‍ കലോത്സവം, വനിതാ ഫോറം, സെമിനാരി, ബിരുദ പഠന സൗകര്യങ്ങള്‍, കുട്ടികള്‍ ക്കായുള്ള സംഘടനകള്‍, വിവിധ പ്രായക്കാര്‍ക്കുതകുന്ന ശുശ്രുഷകള്‍, ചെറുപ്പക്കാരെ സഭയുടെ ലിറ്റര്‍ജിയില്‍ പിന്തുടര്‍ക്കുവാനും, ആകര്‍ഷിക്കുവാനുമായി ഇംഗ്ലീഷ് കുര്‍ബ്ബാനകള്‍, അല്മായ അഭിപ്രായ വേദി, സഭാതലങ്ങളെ സജീവമാക്കുവാന്‍ ഉതകുന്ന അധികാര വികേന്ദ്രീകരണം, സുവിശേഷവല്‍ക്കരണത്തില്‍ കൂടുതല്‍ ശ്രദ്ധ, അജപാലന സംവിധാനങ്ങളെ ശക്തമാക്കുന്ന കര്‍മ്മ പദ്ധതികള്‍, വിശ്വാസ സത്യങ്ങളുടെ നേര്‍സാക്ഷികളാകുവാന്‍ അനുഭവേദ്യമാക്കുന്ന അന്തര്‍ ദേശീയ പുണ്യ സ്ഥല തീര്‍ത്ഥാടനങ്ങള്‍, മാതൃ ഭക്തി പ്രഘോഷണവും, മരിയോത്സവും ആക്കി മാറ്റിയ വാല്‍സിങ്ങാം തീര്‍ത്ഥാടനം, സഭാമക്കളെ നേരില്‍ കാണുവാനായി നടത്തുന്ന അക്ഷീണ സന്ദര്‍ശനങ്ങള്‍, ദുഖാര്‍ത്തര്‍ക്ക് സാന്ത്വനവുമായി ഓടിയെത്തുന്ന ഇടയ സന്ദര്‍ശനം, ഏകീകരണ മതബോധന വിദ്യാഭ്യാസം അങ്ങിനെ രൂപതയുടെ വെറും ഒരു വയസ്സിനിടെ വലിയ നേട്ടങ്ങളും സേവനങ്ങളും ആയി മുന്നോട്ടു കുതിക്കുമ്പോള്‍ ആദ്ധ്യാത്മിക വളര്‍ച്ചക്കായി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനുകളിലൂടെ പരിശുദ്ധാ്തമ കൃപയും,ആത്മീയ നവീകരണവും രൂപതയാകെ നിറയട്ടെയെന്നാണ് സഭാ സ്നേഹികളുടെ പ്രാര്‍ത്ഥനകള്‍.
രോഗ ശാന്തികളുടെ, സാന്ത്വനത്തിന്റെ, കുടുംബ ഐക്യത്തിന്റെ, മാനസാന്തരത്തിന്റെ, ക്ഷമയുടെ, വിടുതലിന്റെ, വിജയങ്ങളുടെ തുടങ്ങി നിരവധിയായ അനുഗ്രഹങ്ങളുടെ വാതായനങ്ങള്‍ തുറക്കപ്പെടുന്ന പരിശുദ്ധാത്മ കൃപാശക്തി പ്രാപിക്കുവാനായി ഒക്ടോബര്‍ 29ന് നടക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റിയന്‍ ചാമക്കാലായില്‍, കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാന്‍സ് പുതിയകുളങ്ങര എന്നിവരും, കണ്‍വെന്‍ഷന്‍ സംഘാടക സമിതിയും അറിയിച്ചു.
Allianz Park, Greenlands Lanes, Hendon, London NW4 1RL
മനോജ് മാത്യു
മിഡില്‍സ്ബറോ രൂപതയിലുള്ള സീറോമലബാര്‍ കുര്‍ബാന കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ മിഡില്‍സ്ബറോയില്‍ വച്ച് അടുത്ത ശനിയാഴ്ച നടത്തുന്ന കുടുംബസംഗമം ”ഫമിലിയ” 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. സെപ്റ്റംബര്‍ 23 ശനിയാഴ്ച മിഡില്‍സ്ബറോ ട്രിനിറ്റി കാത്തലിക് കോളേജില്‍ നടക്കുന്ന കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം രൂപതാ വികാരി ജനറാള്‍ മോന്‍സിഞ്ഞോര്‍ ജെറാള്‍ഡ് റോബിന്‍സണ്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ പരിപാടികള്‍, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തപ്പെടുന്നു. യോര്‍ക്ക്, ഹള്‍, സ്‌കാര്‍ബ്രോ, നോര്‍ത്ത്അലെര്‍ട്ടന്‍, മിഡില്‍സ്ബറോ എന്നിവിടങ്ങളില്‍നിന്നുള്ള കുടുംബങ്ങള്‍ ഫമിലിയയില്‍ അവതരിപ്പിക്കാനുള്ള പരിപാടികളുടെ ഒരുക്കത്തിലാണ്.
രാവിലെ 9 മണിക്കാരംഭിക്കുന്ന പരിപാടികള്‍ വൈകുന്നേരം 4 മണിക്ക് സമാപിക്കുന്നതായിരിക്കും. സ്വവര്‍ഗ വിവാഹം നിയമവിധേയമാവുകയും നിരവധി വിവാഹബന്ധങ്ങള്‍ തകരുകയും ചെയ്യുന്ന യുകെയുടെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യവും മഹിമയും ഉയര്‍ത്തിക്കാട്ടുക, ക്രൈസ്തവ കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സാഹോദര്യവും ഉയര്‍ത്തികാട്ടുക എന്നിവയൊക്കെയാണ് ഫമിലിയയുടെ ലക്ഷ്യങ്ങള്‍. യുകെയിലെ ഭൗതിക സമൃദ്ധിയില്‍ വളരുന്ന മലയാളി കുട്ടികളെ വിശ്വാസത്തിലും ധാര്‍മ്മിക മൂല്യങ്ങളിലും വളര്‍ത്താന്‍ മാതാപിതാക്കളെ പ്രാപ്തരാക്കാന്‍ ഇത്തരം കുടുംബ സംഗമങ്ങള്‍ ഉപകാരപ്രദമാണ്.
സാധിക്കുന്നിടത്തോളം എല്ലാവരും കുടുംബസമേതം ഈ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സീറോമലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടലികാട്ടില്‍ അഭ്യര്‍ഥിച്ചു. സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തിയതിയിലെ ഫമിലിയയുടെ വിജയത്തിനായി ജനറല്‍ കണ്‍വീനര്‍ ജിനു പോളിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മറ്റി അക്ഷീണ പരിശ്രമത്തിലാണ്.
സി ഗ്രേസ് മേരി
ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളിലെയും വൈദികരുടെ മീറ്റിംഗ് സെപ്തംബര്‍ 16-ാം തീയതി ശനിയാഴ്ച 10.30-ന് ആരംഭിക്കും. തുടര്‍ന്ന് 11.30ന് വൈദികരും ട്രസ്റ്റിമാരും ചേര്‍ന്നുള്ള മീറ്റിംഗും നടക്കും. അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെ സര്‍ക്കുലര്‍ നം. 18 പ്രകാരം ഭാവിയില്‍ ഇടവകയാകുക എന്ന ലക്ഷ്യത്തോടെ ‘മിഷന്‍ സെന്ററുകള്‍’ രൂപീകരിച്ച് ഡ്രാഫ്റ്റ് തയ്യാറാക്കുകയായിരിക്കും മുഖ്യ അജണ്ട. കൂടാതെ സെപ്തംബര്‍ 24-ാം തീയതി അഭിവന്ദ്യ പിതാവിന്റെ അധ്യക്ഷതയില്‍ ബ്രിസ്റ്റോളില്‍ വച്ച് നടക്കുന്ന റീജിയണല്‍ വനിതാ ഫോറം മീറ്റിംഗ്, ഒക്ടോബര്‍ 28-ാം തീയതി കാര്‍ഡിഫില്‍ വച്ച് നടക്കുന്ന റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍, നവംബര്‍ നാലാം തീയതി ബ്രിസ്റ്റോളില്‍ വച്ച് നടക്കുന്ന എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം എന്നിവയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍.
സീറോ മലബാര്‍ സഭയുടെ ധന്യമായ പൈതൃകവും ആത്മീയതയും ഗ്രേറ്റ് ബ്രിട്ടന്റെ സ്ഥലകാല സാഹചര്യങ്ങളില്‍ അനുഭവഭേദ്യമാക്കുക, നമ്മുടെ ഭാവിതലമുറയ്ക്ക് ആത്മീയ-അജപാലന സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ എപ്പാര്‍ക്കിയല്‍ നിയോഗങ്ങളുടെ സാക്ഷാല്‍ക്കാരത്തിന്റെ ആദ്യ ചുവടുകളാണ് ഈ മീറ്റിംങ്ങുകള്‍. ഇതിന്റെ പ്രാധാന്യം മനസിലാക്കി ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള വൈദികരും ട്രസ്റ്റിമാരും ഇതില്‍ സംബന്ധിച്ച് വിജയമാക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.റ്റിയും റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റിയനും എല്ലാവരോടും സസ്‌നേഹം ആഹ്വാനം ചെയ്യുന്നു.
Venue: St. Joseph Church
Fishponds
242 Forest Road
BS 16 3 QT
റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 തിങ്കളാഴ്ച മുതല്‍ 26 വ്യാഴാഴ്ച വരെ നടക്കും. 13 വയസ്സ് മുതല്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
Contact: 01843586904, 07721624883
ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം:
Divine Retreat Centre, St. Augustines Abbey, St. Augustines Road, Ramsgate, Kent – CT 11 9 PA
ഫിലിപ്പ് കണ്ടോത്ത്
എസ്.എം.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കുന്ന യുവജനങ്ങളുടെ പ്രഥമ സെമിനാറിന് ഫാ. സിറിള്‍ ഇടമന എസ്.ഡി.ബി. നേതൃത്വം വഹിക്കുന്നു. ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ സീറോ മലബാര്‍ സെന്ററുകളില്‍ നിന്നുള്ള യുവതീ യുവാക്കളെ ഏവരെയും ഈ സെമിനാറിലേക്ക് ക്ഷണിക്കുന്നതായി എസ്.എം.വൈ.എം രൂപതാ കോ- ഓര്‍ഡിനേറ്റര്‍ ഫാ. സിറിള്‍ എടമന എസ്.ഡി.ബി. അറിയിച്ചു. സെപ്തംബര്‍ 17ന് രാവിലെ 9.30ന് Fish Pond St. Joseph Catholic Church, Bristolല്‍ വെച്ച് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ നടത്തപ്പെടുന്നതായിരിക്കും. ഉച്ചഭക്ഷണത്തിന് ശേഷം 2 മണിക്ക് ആരാധനയിലും വിശുദ്ധ ബലിയിലും പങ്കുചേര്‍ന്ന് സമാപനം കുറിക്കുന്ന വിധത്തിലാണ് കര്‍മ്മപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
2013-ല്‍ കേരളത്തില്‍ തുടക്കം കുറിച്ച എസ്.എം.വൈ.എം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ യുകെയില്‍ എമ്പാടുമുള്ള യുവജനങ്ങളിലേക്കും വളരുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇവിടുത്തെ സമൂഹം ഇതിനെ വീക്ഷിക്കുന്നത്. യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് തങ്ങളുടെ വളര്‍ന്നു വരുന്ന യുവതലമുറകളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും പുത്തന്‍ ചിറകുകള്‍ വിരിയുന്നതിന് സമാനമായ ഒരു സംതൃപ്തിയാണ് ഇതുവഴി സംജാതമാകുന്നത്.
സെപ്തംബര്‍ 17ന് നടത്തപ്പെടുന്ന സെമിനാറിന്റെ വിജയത്തിലേക്കായി എസ്എംബിആര്‍ ഡയറക്ടര്‍ ഫാ.പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ ചര്‍ച്ച് കമ്മിറ്റിയില്‍ എല്ലാവിധ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. ബ്രിസ്റ്റോള്‍ – കാര്‍ഡിഫ് റീജിയണിലെ മുഴുവന്‍ യുവതീ യുവാക്കളും ഇതില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കണമെന്ന് ഫാ.പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റ് ഫിലിപ്പ് കണ്ടോത്തും ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റിയനും എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
George Tharakan – 07811197278
Jomon Sebastian – 07929468181
Venue Address
St. Joseph Catholic Church
Fish Pond
Bristol
BS 16 3 QT
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ : യെമനിലെ ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായി വത്തിക്കാനില്‍ എത്തിച്ചേര്‍ന്ന ഉഴുന്നാലിൽ അച്ചന്റെ കൈകളില്‍ ചുംബിച്ചാണ് ഫ്രാൻസിസ് മാര്‍പ്പാപ്പ ടോമച്ചനെ സ്വീകരിച്ചത്. ലോകജനതയുടെ ആരാധ്യനായ മാര്‍പ്പാപ്പ തന്റെ കൈകളില്‍ ചുംബിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ടോമച്ചന്‍ സുഹൃത്തുക്കളായ മറ്റ് അച്ചന്മാരോട് വെളിപ്പെടുത്തി. തന്റെ എല്ലാവേദനകളും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ ഇല്ലാതായതായും അച്ചന്‍ പറഞ്ഞു.
ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയ ടോമച്ചൻ ഉന്മേഷവാനായി പരിശുദ്ധ പിതാവിന്റെ സന്നിധിയിൽ എത്തി കാല്‍തൊട്ട് വന്ദിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി പിതാവിന്റെ മുന്നില്‍ മുട്ടുകുത്തിയ ടോമച്ചനെ പോപ്പ് ഫ്രാൻസിസ് തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. ആശീര്‍വാദം ഏറ്റുവാങ്ങി എണീറ്റ് നിന്ന ടോമച്ചന്റെ വലംകൈയ്യില്‍ മുത്തം നല്‍കിയാണ് ഫ്രാൻസിസ് മാര്‍പ്പാപ്പ വിനയത്തിന്റെ മാതൃകയായത്. പിതാവ് ടോമച്ചന്റെ കൈയ്യില്‍ മുത്തുന്നത് കണ്ട മറ്റ് മലയാളി അച്ചന്മാരും ശരിക്കും സ്തബ്ധരായി. തീര്‍ത്തും വികാരനിര്‍ഭരമായ ഒരു കൂടിക്കാഴ്ച ആയിരുന്നു ഇതെന്ന് അവര്‍ വെളിപ്പെടുത്തി.
യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ടോമച്ചൻറെ മോചനത്തിന് നേതൃത്വം നല്കിയ ഒമാൻ സുൽത്താന് വത്തിക്കാൻ ഔദ്യോഗികമായി നന്ദി അറിയിച്ചു. സലേഷ്യൻ സഭയും വിശ്വാസി സമൂഹവും അച്ചന്റെ മോചനത്തിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ടോമച്ചൻ തന്റെ ജന്മനാടായ പാലായിൽ എത്തി ചേരുമെന്ന് കരുതുന്നു.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. 2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വീഡിയോയിലില്‍ പറഞ്ഞിരുന്നു. നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.
ടോം ജോസ് തടിയംപാട്
ഇന്നലെ ലിവര്‍പൂള്‍ ക്നാനായ യുണിറ്റിന്റെ നേതൃത്വത്തില്‍ വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ അരങ്ങേറിയ ഓണാഘോഷം ലിവര്‍പൂള്‍ മലയാളി സമൂഹത്തില്‍ തന്നെ ചരിത്രമായി മാറി. കലാമേന്മ ഇത്രയും നിറഞ്ഞു നിന്ന ഓരോണാഘോഷം ഇതിനു മുന്‍പ് ലിവര്‍പൂളില്‍ ഉണ്ടായിട്ടില്ല എന്ന് അവിടെകൂടിയവര്‍ അഭിപ്രായപ്പെട്ടു. രാവിലെ പതിനൊന്നുമണിക്ക് വെല്‍ക്കം ഡാന്‍സോടു കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത് വെല്‍ക്കം ഡാന്‍സ് തന്നെ കേരള സമൂഹത്തിന്റെ സാംസ്‌കാരിക തലങ്ങള്‍ എല്ലാം വിവരിക്കുന്നതായിരുനു. പിന്നീട് നടന്ന തിരുവാതിര അതിമനോഹരമായിരുന്നു. കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സുകള്‍ വളരെ മികവുറ്റതായിരുന്നു. ക്നാനായ യുവജന വിഭാഗം അവതരിപ്പിച്ച ഫാഷന്‍ ഷോ കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.
വടംവലി, കലം തല്ലിപോട്ടിക്കല്‍, റോട്ടികടി, ലെമന്‍ ഓണ്‍ ദി സ്പൂണ്‍ റെയിസ്, സുന്ദരിക്ക് പൊട്ടുതോടല്‍ എന്നീ മത്സരങ്ങളും നടത്തപ്പെട്ടു. വളരെ രുചികരമായ ഓണസദ്യ ലിവര്‍പൂള്‍ സ്പെയിസ് ഗാര്‍ഡന്റെ നേതൃത്വത്തില്‍ വിളമ്പി. ലിവര്‍പൂള്‍ ക്നാനായ സമൂഹം നടത്തുന്ന രണ്ടാമത് ഓണഘോഷമാണ് ഇന്നലെ നടന്നത്. കലാപരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് KCYL പ്രസിഡന്റ് എന്‍ജലിന്‍ വില്‍സനായിരുന്നു. ക്നാനായ യുണിറ്റ് പ്രസിഡണ്ട് സിന്റോ ജോണ്‍, സെക്രട്ടറി സാജു ലൂക്കോസ്, ട്രഷര്‍ ബിജു അബ്രഹാം തോമസ്‌കുട്ടി ജോര്‍ജ്, ബിന്‍സി ബേബി എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു. തോമസ്‌കുട്ടി ജോര്‍ജ് (തോമ്മന്‍)നിര്‍മിച്ച വള്ളം ശ്രദ്ധേയമായി.
ടോം ജോസ് തടിയംപാട്
ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇംഗ്ലീഷ് കുര്‍ബാനക്കു തുടക്കവും JSVBS 2017ഉം നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ വിബിഎസില്‍ വി. കുര്‍ബാനയെപ്പറ്റിയും സാരാംശങ്ങളെ കുറിച്ചും കുട്ടികളെ വിശദമായി പഠിപ്പിച്ചിട്ട് ശനിയാഴ്ച കുട്ടികള്‍ക്കു വേണ്ടി ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും. യാക്കോബായ സഭയിലെ പല വിദേശ ഭദ്രാസനങ്ങളിലും ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ടെങ്കിലും യുകെയില്‍ ഇത് ആദ്യത്തെ കാല്‍വെയ്പാണ്.
ഇവിടെ വളര്‍ന്നു വരുന്ന നമ്മുടെ കുട്ടികള്‍ക്കു വി.കുര്‍ബാനയെപ്പറ്റി കൂടുതല്‍ മനസിലാക്കുവാന്‍ നല്ലൊരു അവസരമായി കരുതി മറ്റു ഇടവകളില്‍ നിന്നും കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കളെ വികാരിയും കമ്മറ്റിക്കാരും സസന്തോഷം ക്ഷണിക്കുന്നു. ഏതെങ്കിലും കുട്ടികള്‍ക്കു താമസസൗകര്യം ആവശ്യമെങ്കില്‍ ആയതിനും സൗകര്യം ഏര്‍പ്പെടുത്തതായിരിക്കും.
വി. കുര്‍ബാനക്കു ശേഷം കുട്ടികളുടെ റാലിയും സ്‌നേഹവിരുന്നും നടത്തപ്പെടും. ക്ലാസുകള്‍ക്കും വി.കുര്‍ബാനക്കും റവ. ഫാ.ബിജി ചിറത്തലാട്ടും വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസും നേതൃത്വം നള്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കു് സെക്രട്ടറി മാത്യു ജോണ്‍ (07714516271), ട്രസ്റ്റി ബിജു കുര്യാക്കോസ് (07817680434) എന്നിവരെ ബന്ധപ്പെടുക.
മാഞ്ചസ്റ്റര്‍: രണ്ട് റീത്തുകളില്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനുള്ള റോമിന്റെ ഔദ്യോഗിക അംഗീകാരമുള്ള ഏക രൂപതയാണ് ക്‌നാനായക്കാര്‍ക്ക് മാത്രമായിട്ടുള്ള കോട്ടയം അതിരൂപത. മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ട തിരുനാളും എട്ടുനോമ്പ് സമാപനവും മലങ്കര റീത്തല്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ ആചരിക്കുന്നു. ദിവ്യബലിക്ക് ഫാ. സനീഷ് കൈയ്യാലക്കകത്ത് കാര്‍മ്മികത്വം വഹിക്കും.യു.കെയിലെ പ്രഥമ ക്‌നാനായ ചാപ്ലയന്‍സിയില്‍ എട്ട് നോമ്പിനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 9.30ന് വിശുദ്ധ കുര്‍ബാനയും നൊവേനയും നടന്നു വരികയായിരുന്നു.
ക്‌നാനായ ചാപ്ലയന്‍സി കല്ലിട്ടു തിരുന്നാളിനു ആദ്യമായി അര്‍പ്പിക്കപ്പെടുന്ന മലങ്കര റീത്തിലുള്ള ആഘോഷപൂര്‍വ്വമായ ദിവ്യബലിയും തുടര്‍ന്ന് സെന്റ് മേരീസ് ക്‌നാനായ വിമന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സ്‌നേഹവിരുന്നിനും പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ചാപ്ലിന്‍ വികാരി ഫാ. സജി മലയില്‍ പുത്തന്‍പുര സ്‌നേഹത്തോടെ ക്ഷണിക്കുന്നു. ദിവ്യബലി കൃത്യം നാലിന് ആരംഭിക്കും.
വിലാസം
ST: ELIZABETH RC CHURCH
M 22 5 JF