സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻ സെന്റ്. ജോസഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തംബർ 13 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ ബഹു. ഫാ. ജെയിൻ പുളിക്കൽ മുഖ്യകാർമ്മികനാകും . തിരുനാൾ കുർബാനയിൽ രൂപതയിലെ നിരവധി വൈദികർ സഹ കാർമ്മികരാകും . തുടർന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തിൽ , ഭാരതത്തിന്റെ സാംസ്കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിക്കും.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് JARROW FOCUS COMMUNITY CENTER നടക്കുന്ന സാംസ്കാരിക
സമ്മേളനത്തിൽ, നോർത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അണിചേരുന്ന സായാഹ്നത്തിൽ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും.
സന്ദർലാൻഡ് സീറോ മലബാർ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കണ്ണിനും കാതിനും ഇമ്പമേകും. സെപ്റ്റംബർ നാലിന് ( വ്യാഴം ) മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒന്പത് ദിവസം നീണ്ടുനിൽക്കുന്ന നൊവേനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ഫാമിലി യുണിറ്റ് അംഗങ്ങൾ നേതൃത്വം നല്കും. തിരുനാളിന് ബഹു. ഫാ, ജിജോ പ്ലാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി , തിരുനാൾ നോർത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ് .
ശരിയേത് തെറ്റേത്? മനുഷ്യൻ എക്കാലവും ചോദിക്കുന്ന ചോദ്യമാണിത്. ഇതിന് ഉത്തരം നൽകുവാനുള്ള വ്യഗ്രതയിൽ നിന്നുമാണ് തത്വശാസ്ത്രങ്ങളും മതങ്ങളും ഉത്ഭവിക്കുന്നത്. എന്നാൽ യുഗങ്ങൾ ഇത്ര കഴിഞ്ഞിട്ടും മനുഷ്യൻ ഈ ചോദ്യത്തിന് അത്യന്തികമായ ഉത്തരം കണ്ടെടുത്തിട്ടുണ്ടോ? ഇല്ല എന്നുള്ളതാണ് സത്യം. കാരണം കാലം മാറുന്നതിനനുസരിച്ച് ഈ ചോദ്യത്തിനുള്ള ഉത്തരവും മാറിവരുന്നു. ഇന്നലത്തെ ശരി ഇന്നത്തെ ശരിയാകണമെന്നില്ല. അതുപോലെ ഇന്നത്തെ ശരി, നാളത്തെ ശരിയും ആകണമെന്നില്ല. എല്ലാം മാറിമറിയുന്ന ഈ ലോകത്തിൽ ശാശ്വതമായ ശരി എന്നൊന്നുണ്ടോ? അപ്പോൾ പിന്നെ നാം എന്താണ് ചെയ്യേണ്ടത്? മുറുകെപ്പിടിക്കുവാൻ ഒരു അവലംബം ഇല്ല. ആകെ ആശയക്കുഴപ്പം. ഈ
ആശയക്കുഴപ്പത്തിൽ നിന്നും മനുഷ്യനെ കരകയറ്റുവാൻ ഈശ്വരന് മാത്രമേ കഴിയൂ. അതുകണ്ടാവണം ഈശ്വരൻ യുഗം തോറും അവതരിക്കുന്നത്. സംഭവാമി യുഗേ യുഗേ എന്നാണല്ലോ പറയുന്നത്. മൂല്യങ്ങൾ പരിണമിക്കുന്നു. ഉദാഹരണത്തിന് ആർഷഭാരത ചിന്തയിൽ സുഖലോലുപതയെയും ഇന്ദ്രിയ പ്രീണനത്തെയും തെറ്റായി ചിത്രീകരിച്ചിരുന്നു. അവർ എല്ലാത്തരം സുഖലോലുപതയിൽ നിന്ന് ഓടി അകന്നിരുന്നു. അല്ലാതെ മോക്ഷ പ്രാപ്തി സാധിക്കുകയില്ല എന്ന് പോലും അവർ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറിയിരിക്കുന്നു. ഇന്നത്തെ ദാർശനികമാർ നേരെ വിരുദ്ധമായി സംസാരിക്കുന്നു. ഉദാഹരണത്തിന് ഓഷോ ഇന്ദ്രിയപരതതയെ മോക്ഷത്തിലേക്കുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായി
ചിത്രീകരിക്കുന്നു. ഇവിടെ ആരു പറയുന്നതാണ് ശരി എന്ന ചോദ്യം ഉയരുന്നു. രണ്ടു കൂട്ടരും ശരി തന്നെ പറയുന്നു. ഏതൊരു ലക്ഷ്യത്തിൽ എത്തിച്ചേരുവാനും കുറഞ്ഞത് രണ്ടു മാർഗ്ഗങ്ങൾ എങ്കിലും ഉണ്ടായിരിക്കും. നമുക്ക് ഇഷ്ടമുള്ള മാർഗ്ഗം തിരഞ്ഞെടുക്കാം. രണ്ടു മാർഗ്ഗങ്ങൾ ഒരേസമയം തിരഞ്ഞെടുക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന് ഉള്ളിലുള്ള ആത്മാവ് ഒന്നു മന്ത്രിക്കുകയും ബാഹ് യോത്മുഖമായി പോകുന്ന മനസ്സ് മറ്റൊന്ന് പറയുകയും ചെയ്യുമ്പോൾ നാം വളരെ എളുപ്പത്തിൽ ആശയക്കുഴപ്പങ്ങളിലേക്ക് വഴുതി വീഴുന്നു. ഇതല്ലേ വാസ്തവത്തിൽ മനുഷ്യന്റെ പ്രശ്നം?
നമ്മുടെ അന്തരീക്ഷം ശബ്ദമുഖരിതമാണ്. പരസ്പര വിരുദ്ധമായ ആശയങ്ങൾ, വാദങ്ങളും വാദപ്രതിവാദങ്ങളും, മനുഷ്യൻ സദാ തർക്കത്തിലാണ്. എന്ത് തിരഞ്ഞെടുക്കണമെന്ന് അറിഞ്ഞുകൂടാ. അഥവാ എന്തെങ്കിലും തെരഞ്ഞെടുത്താൽ തന്നെ അതിൽ പിടിച്ചുനിൽക്കുവാൻ കഴിയുന്നില്ല. നാം ചഞ്ചലമനസ്കരായി പോകുന്നു. മനോ സംഘർഷം മനുഷ്യന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇതാകുന്നു എല്ലാ പ്രശ്നങ്ങളുടെയും കാരണം. അതിനാൽ തന്നെ പരിഹാരവും അവിടെത്തന്നെ കിടക്കുന്നു. ചഞ്ചലഹൃത്തരാകാതെ ഇരിക്കുക. നിങ്ങൾക്ക് ഉചിതമായത് തിരഞ്ഞെടുത്തു കൊള്ളുക. അതായത് നിങ്ങൾ നിങ്ങളായി തന്നെ തുടരുക. നിങ്ങൾ മറ്റൊരാളാകേണ്ടതില്ല. നിങ്ങൾ മറ്റൊരാൾ ആവാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ എല്ലാം ഉദയം കൊള്ളുന്നത്. മറ്റൊരാൾ ആകുവാനുള്ള ഈ വാഞ്ച – ഇതിനെ ആഗ്രഹം എന്ന് വിളിക്കാം.
ആഗ്രഹങ്ങളുടെ കടയ്ക്ക് കത്തിവയ്ക്കുവിൻ. നിങ്ങൾ നിങ്ങളായിത്തീരുവിൻ. ഇതാണ് ശരിക്കുമുള്ള ആത്മസാക്ഷാത്ക്കാരം. ഇതാകുന്നു ആത്മദർശനം.
സ്വാർത്ഥതയാകുന്നു എല്ലാ ദുഃഖങ്ങളുടെയും പ്രശ്നങ്ങളുടെയും കാരണമെന്ന് മതങ്ങളെല്ലാം ഏകകണ്ഠേന ഉദ്ഘോഷിക്കുന്നു. ഇനി എന്താണ് സ്വാർത്ഥത എന്ന് നോക്കാം. മനോസംഘർഷം ആകുന്നു സ്വാർത്ഥത. അതായത് നിങ്ങൾ മനോ സംഘർഷത്തിലേക്ക് വഴുതിവീഴുമ്പോഴാണ് നിങ്ങൾ നിങ്ങളെ കുറിച്ച് തന്നെ ചിന്തിക്കുന്നത്. നിങ്ങൾ നിങ്ങളെ കുറിച്ച് തന്നെ ചിന്തിക്കുമ്പോഴാണ് നിങ്ങൾക്ക് ദുഃഖം ഉണ്ടാകുന്നത്. മനോ സംഘർഷങ്ങളെ ഒഴിവാക്കിയാൽ നിങ്ങൾ പരമാനന്ദത്തിൽ എത്തുന്നു. എന്താണ്
ഇതിനുള്ള മാർഗം? പരസ്പര വിരുദ്ധമായ ആശയങ്ങളെ താലോലി ക്കാതെ ഇരിക്കുവിൻ. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നിങ്ങൾക്ക് വെളിയിൽ നിന്നും വരുന്ന ആശയങ്ങളെ താലോലിക്കാതെ ഇരിക്കുവിൻ. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഗുരു. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഈശ്വരൻ. നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്ന ആശയങ്ങളെയും നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന സത്തയെയും അറിയണമെങ്കിൽ നിങ്ങൾ മറ്റുള്ളവയെല്ലാം പരിത്യജിക്കണം. സത്യം നിങ്ങളുടെ ഉള്ളിലാണ്, പുറത്തല്ല. ഒരിക്കൽ നിങ്ങൾ നിങ്ങളുടെ ഉള്ളിലുള്ള സത്യത്തെ കണ്ടെത്തിയാൽ ആ നിമിഷം തന്നെ നിങ്ങൾ സ്വാതന്ത്ര്യം പ്രാപിക്കുന്നു. പിന്നീട് നിങ്ങൾക്ക് നന്മതിന്മകളെ കുറിച്ച് ദു:ഖിക്കേണ്ടി വരികയില്ല ശരിയെയും തെറ്റിനെയും കുറിച്ച് ദു:ഖിക്കേണ്ടി വരികയില്ല. അതെ,
സ്വാതന്ത്ര്യമാകുന്നു പരമമായ സത്യം. അത് ഒരിക്കലും ബന്ധനമല്ല. പരസ്പര വിരുദ്ധമായ ആശയങ്ങളെ താലോലിക്കുമ്പോൾ നിങ്ങൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു പോകുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് തന്നെ തിട്ടം ഇല്ലാതെ വരുന്നു. ഇതാകുന്നു എല്ലാ പാപങ്ങളുടെയും ജനി. നിങ്ങളുടെ ഉള്ളിൽ സ്പന്ദിക്കുന്ന ഈശ്വരന്റെ മുന്നിൽ പുറമേ നിന്നുള്ള ഗുരുക്കന്മാർ എല്ലാം മൗനം പാലിക്കട്ടെ. നിങ്ങളുടെ ശരി നിങ്ങൾക്ക് മാത്രമേ അറിയൂ. മറ്റാർക്കും അത് അറിഞ്ഞുകൂടാ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
കെന്റ് അയ്യപ്പ ക്ഷേത്രം വിനായക ചതുർഥി മഹോത്സവം 2025 സൂര്യകാലടി മഹാ ഗണപതി ഹോമം ചിങ്ങം 11, 1201 (2025 ഓഗസ്റ്റ് 27, ബുധനാഴ്ച) രാവിലെ 8:00 മുതൽ 12:00 വരെ
സ്ഥലം: Gravesend, Kent, DA13 9BL
മുഖ്യ കാർമികൻ: തന്ത്രിമുഖ്യൻ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ ജയസുര്യൻ ഭട്ടതിരിപ്പാട്. ഭക്തജനങ്ങളെ,
ഇംഗ്ലണ്ടിലെ കെന്റിൽ ആദ്യമായി നടക്കുന്ന ഈ മഹാ ഹോമത്തിൽ പങ്കുചേരുവാൻ വിനായകസ്വാമിയുടെയും അയ്യപ്പസ്വാമിയുടെയും തിരുനാമത്തിൽ സാദരം ക്ഷണിക്കുന്നു.
108 നാളീകേരവും അഷ്ടദ്രവ്യങ്ങളും അഗ്നിയിൽ അർപ്പിച്ച് മഹാഗണപതിയെ പ്രീതിപ്പെടുത്തി ഭക്തജനങ്ങൾക്ക് ശാന്തിയും സമൃദ്ധിയും അനുഗ്രഹവും പ്രാപിക്കുവാൻ വിശിഷ്ടമായി നടത്തുന്ന ഈ യജ്ഞം ആത്മീയ അനുഭവമായി തീർക്കുക.
സൂര്യകാലടി മനയുടെ ചരിത്രപ്രാധാന്യം
കേരളത്തിലെ കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്തുള്ള സൂര്യകാലടി മന പുരാതന കാലം മുതൽ ഗണപതി ഭഗവാൻ പ്രത്യക്ഷമായി കുടികൊണ്ടിരിക്കുന്ന ദിവ്യസ്ഥലമാണ്.
സൂര്യഭഗവാനിൽ നിന്ന് മന്ത്രതന്ത്രജ്ഞാനവും താളിയോലകളും കൈപ്പറ്റിയ ഭട്ടതിരിപ്പാടിന്റെ ആത്മീയ സിദ്ധി അനന്തം.
2007 ഏപ്രിൽ 22ന് ഒരുലക്ഷത്തി എട്ട് നാളീകേരങ്ങൾകൊണ്ട് നടത്തിയ വിശ്വ മഹാഗണപതി ഹവനത്തിന്റെ മുഖ്യകാർമികത്വം വഹിച്ച ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, ഇപ്പോൾ ഇംഗ്ലണ്ടിലെ കെന്റിൽ 108 നാളീകേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു.
ഭക്തജനങ്ങളെയെല്ലാം സർവവിധ ദോഷ-ദുരിത-പീഡകളെയും നിവർത്തിക്കുന്ന ഈ ഹോമത്തിൽ പങ്കുചേരുവാൻ സാദരം സ്വാഗതം ചെയ്യുന്നു.
സഹകരണത്തിനുള്ള നിർദ്ദേശിത സംഭാവന
രജിസ്ട്രേഷൻ
QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക
https://forms.gle/v5FTwmSyLzakv6vs9
അവസാന തീയതി: 2025 ഓഗസ്റ്റ് 24, ഞായറാഴ്ച
ഇമെയിൽ: [email protected]
വെബ്സൈറ്റ്: www.kentayyappatemple.org
📞 വിവരങ്ങൾക്കും ബന്ധപ്പെടുവാൻ:
07838 170203 | 07985 245890 | 07935 293882 | 07877 079228 | 07973 151975
കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ ചിങ്ങ മാസ ശ്രീ അയ്യപ്പ പൂജ, (2025 ഓഗസ്റ്റ് 23 ആം തീയതി ശനിയാഴ്ച) നടക്കും. വൈകുന്നേരം 6:30 മുതൽ ഗണപതി പൂജ, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,07973 151975
ഗ്രേറ്റർ മാൻഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (GMMHC)യുടെ രാമായണ മാസാചരണം കർക്കിടകം 1ന് തുടങ്ങി 31 ദിവസം നീണ്ട രാമായണ മാസാചരണം ബ്രൂമുഡ് ഹാളിൽ വച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പരിസമാപ്തി കുറിച്ചു. രാമനാമങ്ങൾ നിറഞ്ഞ ഈ ദിനങ്ങൾ ഭക്തർക്ക് അനിർവചനീയ അനുഭവമാണ് നല്കിയത്. ഓരോ ദിവസവും ഓരോ കുടുംബാങ്ങളുടെ വീടുകളിൽവച്ചായിരുന്നു രാമായണ പാരായണം നടത്തിയിരുന്നത്.
ഡോ: സുകുമാർ കാനഡ കുട്ടികൾക്കായി ചിട്ടപ്പെടുത്തിയ ഇംഗ്ലീഷ് രാമായണം കുട്ടികൾ 30 ദിവസങ്ങളിൽ പരായണം ചെയ്തതത് ഈ വർഷത്തെ രാമായണ പാരായണത്തിൻ്റെ മികവ് ഏറ്റി. കൂടുതൽ കുടുംബ പങ്കാളിത്തം കൊണ്ട് ഈ വർഷത്തെ രാമായണ മാസാചരണം വളരെയധികം ഭംഗിയായിനടത്തപ്പെട്ടു. രാമായണപാരായണ സമാപനത്തിന് ശേഷം ശ്രീകൃഷ്ണജന്മാഷ്ടമി ഭക്തിപുരസരം ആഘോഷിച്ചു കൃഷ്ണ രാധാ വേഷം ധരിച്ച ബാലികാ ബാലൻമാരുടെ ശോഭായാത്ര, ഉറിയടി തുടങ്ങിയ പരിപാടികൾ നടത്തപ്പെട്ടു. ചിങ്ങപുലരിയുടെ പ്രത്യാശയോടെ രാമായണ മാസം പരിസമാപ്തിയായി.
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിശുദ്ധ വിനി ഫ്രഡിന്റെ അത്ഭുതകുളം സ്ഥിതി ചെയ്യുന്ന ഹോളി വെൽ തീർത്ഥാടനം ആഗസ്റ്റ് മാസം 17-ാം തീയതി ഞായറാഴ്ച 2.30 ന് നടത്തപ്പെടുന്നു. നോർത്ത് വെയിൽസിലെ വളരെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ഹോളിവെൽ. നിരവധി അത്ഭുതങ്ങളും രോഗശാന്തിയും നടക്കുന്ന പരിശുദ്ധ കുളം സന്ദർശിക്കാൻ ദിവസവും നിരവധി വിശ്വാസികൾ എത്തി ചേരുന്നു. 17 -ാം തീയതി ഞായറാഴ്ച 2.30ന് റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി ഹോളി വെൽ ചർച്ചിൽ മലയാളം കുർബാനയും തുടർന്ന് പരിശുദ്ധ കുളം സന്ദർശനവും നടത്തപ്പെടുന്നു. കുർബാനയിൽ റെക്സം രൂപതയിലെ മറ്റ് വൈദികരും പങ്കെടുക്കുന്നു.
വിശുദ്ധ വിനി ഫ്രഡ് ഏഴാം നൂറ്റാണ്ടിൽ വെയിൽസിൽ ജീവിച്ചിരുന്ന കന്യക ആയ ഒരു രക്തസാക്ഷിയാണ്. അക്കാലത്തെ പ്രധാനി ആയിരുന്ന ഹവാർഡൻ സ്വദ്ദേശി ആയ കരഡോഗ് വിനി ഫ്രഡിൽ ആകൃഷ്ടനായി അവളെ സ്വന്തമാക്കാൻ ശ്രമിച്ചു പക്ഷേ അദേഹത്തിന് വഴങ്ങാതിരുന്ന വിനി ഫ്രഡിനെ അദ്ദേഹം തന്റെ കൈയിൽ കരുതിയ വാളുയോഗിച്ച് അവളുടെ ശിരസ് ഛേദിച്ചു. ഈ സമയം തൊട്ട് അടുത്ത പള്ളിയിൽ ഉണ്ടായിരുന്ന അവളുടെ ബന്ധുവായ വി. ബ്രൂണോ അവളുടെ ശിരസ് എടുത്ത് ശരീരത്തിൽ വച്ചു ഉടൻ തന്നെ അവൾക്ക് ജീവൻ തിരിച്ചു കിട്ടി. ഈ അത്ഭുതം നടന്ന സ്ഥലത്ത് ഒരു നീരുറവ പൊട്ടി പുറപ്പെടുകയും അതിൽ നിന്ന് പുറപെട്ട ജലം ഇപ്പോഴുംഒഴുകി കുളത്തിൽ എത്തുന്നു. ഈ കുളത്തിൽ നിന്നുള്ള ജലം സ്പർശിച്ച നിരവധി ആളുകൾക്ക് രോഗശാന്തിയും അത്ഭുതങ്ങളും ഇപ്പോഴും തുടരുന്നു.
ഈ അത്ഭുതകുളം സന്ദർശിക്കുവാനും പരിശുദ്ധ കുർബാനയിൽ പങ്കു ചേരാനും ഏവരേയും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്തു കൊള്ളുന്നു. ഈ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 2.30 ന് ഹോളിവെല്ലിൽ എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരത്തിനായി വിളിക്കുക..
ഫാദർ ജോർജ് ആരെക്കുഴി സി. എം. ഐ – 07748561391.
ഫാദർ ജോൺസൻ കാട്ടിപ്പറമ്പിൽ സി. എം. ഐ. – 07401441108.
കുർബാന നടക്കുന്ന പള്ളിയുടെ വിലാസം.
St. Winifred RC Church
15 Well Street.
Holywell CH87PL.
ഹോളിവെല്ലിന്റെ അഡ്രസ്
St. Winefrides Shrine
Greenfield Street
Holywell
CH8 7PN.
ബിനോയ് എം. ജെ.
സാമ്പത്തിക പുരോഗതി ഉണ്ടാകുവാൻ വേണ്ടി നാം എന്ത് ചെയ്യണം ? പൗരന്മാർ ധാരാളം ജോലി ചെയ്തു തുടങ്ങിയാൽ സാമ്പത്തിക മണ്ഠലത്തിൽ തീർച്ചയായും ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടാകും. അതേസമയം ജോലി ഒരു കഷ്ടപ്പാടായി നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ക്രേശിച്ചുള്ള ഈ സാമ്പത്തിക പുരോഗതി ആർക്കുവേണ്ടി? ലോക മാസകലം കർമ്മം ചെയ്യുന്നു. പക്ഷേ ആരും തന്നെ സംതൃപ്തരല്ല. എവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നത്? സൂക്ഷ്മമായി പരിശോധിച്ചാൽ കർമ്മത്തോടുള്ള നമ്മുടെ സമീപനത്തിലാണ് തെറ്റ് പറ്റിയിരിക്കുന്നതെന്ന് കാണുവാൻ കഴിയും. കർമ്മം ചെയ്യുന്നത് എന്തിനുവേണ്ടി ? ജീവിക്കുവാൻ വേറെ മാർഗ്ഗമില്ലാത്തതിനാൽ നാം സ്വയം സമ്മർദ്ദം ചെലുത്തി കർമ്മം ചെയ്യുന്നു.
മുതലാളിത്ത വ്യവസ്ഥിതി ആണെങ്കിലും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണെങ്കിലും കർമ്മം ചെയ്യപ്പെടുന്നത് മനസ്സില്ലാ മനസ്സോടെ ആണ്. ഇവിടെയാണ് പ്രശ്നങ്ങളുടെ എല്ലാം ബീജം കിടക്കുന്നത്. ആരുംതന്നെ കർമ്മം ആസ്വദിക്കുന്നില്ല. ആസ്വാദനത്തിന് വേണ്ടി കർമ്മം ചെയ്യപ്പെടുമ്പോൾ ഒരാൾ 24 മണിക്കൂറും കർമ്മനിരതനും സംതൃപ്തനും ആയി കാണപ്പെടുന്നു. അയാൾക്ക് കർമ്മത്തെക്കുറിച്ചോ അതിന്റെ പ്രതിഫലത്തെക്കുറിച്ചോ യാതൊരു പരാതിയും ഉണ്ടാവില്ല. ഒരുപക്ഷേ അയാൾക്ക് പ്രതിഫലം കിട്ടുന്നുണ്ടോ എന്ന് പോലും അയാൾ ചിന്തിക്കുന്നു ഉണ്ടാവില്ല. അയാൾ നിഷ്കാമകർമ്മം ചെയ്യുന്നു !
നാം ഏതുതരം കർമ്മം ചെയ്താലും അതിനെ ആസ്വദിച്ചുകൊണ്ട് ചെയ്യുക എന്നൊരു വാദം ഇതിനോട്
അനുബന്ധിച്ച് പൊന്തി വരുന്നുണ്ട്. അത് ശരിയുമാണ്. എന്നാൽ കൃത്രിമമായ ഈ ആസ്വാദനം എത്രമാത്രം ഫലപ്രദമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അത് തീർച്ചയായും ഒരു പരിധിവരെ ഫലപ്രദം തന്നെയാണ്. എന്നാൽ നാം അറിയാതെ തന്നെ കർമ്മത്തിൽ ലയിച്ചുചേരാൻ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കർമ്മത്തിന്റെ പ്രകൃതത്തിൽ തന്നെ മാറ്റം വരുത്തുക ! ഇന്ന് നാം കർമ്മം ചെയ്യുന്നത് ആന്തരികമോ ബാഹ്യമോ ആയ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. അപ്രകാരം മനസ്സ് സമ്മർദ്ദത്തിന് വഴങ്ങുമ്പോൾ മനുഷ്യന്റെ ബുദ്ധിശക്തി നിഷ്ക്രിയമായി ഭവിക്കുന്നു. അവിടെ മനുഷ്യൻ ഒരു വണ്ടിക്കാളയെ പോലെ പണിയെടുക്കുന്നു. അവിടെ കർമ്മം ആസ്വദിക്കപ്പെടുന്നില്ല. എന്നാൽ കൈ പ്രവർത്തിച്ചു തുടങ്ങുന്നതിന്
മുമ്പേതന്നെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങിയാൽ അടിമപ്പണിയെ വേരോടെ പിഴുതെറിയുവാൻ നമുക്ക് കഴിയും.
മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം അവന്റെ ആസ്വാദനം മുഴുവൻ ബുദ്ധിശക്തിയെ വിനിയോഗിക്കുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് കാണുവാൻ കഴിയും. നമ്മുടെ സംസ്കാരം തന്നെ ബുദ്ധിശക്തിയുടെ ഒരു ആവിഷ്കാരമാണ്. ബുദ്ധിയാകട്ടെ സ്വയം പ്രവർത്തിച്ചു കൊള്ളും. നിങ്ങൾ വെറുതെയിരിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ. മനസ്സ് വളരെ വേഗത്തിൽ പല കാര്യങ്ങളെയും വിശകലനം ചെയ്യുന്നതായി കാണുവാൻ സാധിക്കും. ഇനി അത് ഏത് കാര്യങ്ങളെയാണ് വിശകലനം ചെയ്യുന്നത് എന്ന് പരിശോധിക്കുക. അവിടെ തുടങ്ങട്ടെ
നിങ്ങളുടെ കർമ്മാനുഷ്ഠാനം. നിങ്ങളുടെ കർമ്മത്തിന്റെ അടിസ്ഥാനം നിങ്ങളുടെ ബുദ്ധിയാകട്ടെ. ബുദ്ധിശക്തിയുടെ നിറവിൽ നിങ്ങൾ സ്വയം മറന്നു കർമ്മം ചെയ്യുന്നു.
ബുദ്ധിയും (അറിവും) കർമ്മവും ഉരുകി ഒന്നായി ചേരേണ്ടിയിരിക്കുന്നു. ഒരു ഗവേഷകന്റെ ഉത്സാഹത്തോടെ വേണം നിങ്ങൾ കർമ്മം ചെയ്യുവാൻ. ഓരോ തവണ കർമ്മം ചെയ്യുമ്പോഴും അത് കൂടുതൽ ഫലപ്രദമായും ആയാസരഹിതമായും അർത്ഥവ്യത്തായും ചെയ്യുവാൻ പരിശ്രമിക്കുവിൻ. അപ്പോൾ കർമ്മം ഒരു ആനന്ദ ലഹരിയായി മാറും. അറിവിനെയും കർമ്മത്തെയും രണ്ടായി വേർതിരിച്ച് അവ വെവ്വേറെ ആൾക്കാരെ ഏൽപ്പിക്കുന്നത് ഒട്ടും തന്നെ ശാസ്ത്രീയമല്ല. ഇവിടെ ചിലർ സുഖിമാന്മാരായും മറ്റു ചിലർ
കഷ്ടപ്പെടുന്നവർ ആയും കാണപ്പെടുന്നു. ഇത് സമ്പത്ത് വ്യവസ്ഥയുടെ പുരോഗതിക്ക് ഒട്ടും തന്നെ ഗുണകരമല്ല. ഇന്ന് ലോകമാസകലം ബൗദ്ധികമായി ജോലി ചെയ്യുന്നവരും ( White Collar Jobs)ശാരീരികമായ ജോലി ചെയ്യുന്നവരും (Blue Collar Jobs) ആയി രണ്ടു വിഭാഗക്കാർ ഉണ്ട്. എന്തുകൊണ്ട് ബൗദ്ധികമായ ജോലി ചെയ്യുന്നവർക്ക് അല്പം ശാരീരിക ജോലി കൂടി ചെയ്തു കൂടാ? അതുപോലെതന്നെ ശാരീരികമായ ജോലി ചെയ്യുന്നവർ ആ ജോലിയെ അവരുടെ ബുദ്ധിയുമായി കൂട്ടിയിണക്കിയാൽ അവർക്ക് ഗംഭീരമായി കർമ്മം ചെയ്യുവാൻ കഴിയും.
ഇനി മറ്റൊരു കാര്യം കൂടി പരിഗണിച്ചു നോക്കാം. കർമ്മം ചെയ്യാത്തവരായി ആരെങ്കിലും ഈ ലോകത്തിൽ ഉണ്ടോ?
എല്ലാവരും എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നവരാണ്. ശാരീരികമായി വെറുതെ ഇരിക്കുന്നവരായി കാണപ്പെടുന്നവർ മാനസികവും ബൗദ്ധികവുമായി എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന വരാണ്. അപ്പോൾ ചില സമ്പദ് വ്യവസ്ഥകൾ മുന്നോട്ടു കുതിക്കുന്നതും മറ്റു ചിലവ പുറകോട്ട് അടിക്കുന്നതും എന്തുകൊണ്ടാണ് ? സംഘടിതമായ സമ്പദ് വ്യവസ്ഥകൾ അതിദ്രുതം മുന്നോട്ടു കുതിക്കുമ്പോൾ അസംഘടിതമായ സമ്പദ് വ്യവസ്ഥകൾ പുറകോട്ട് അടിക്കുന്നു. വെള്ളക്കോളർ ജോലികളും നീലക്കോളർ ജോലികളും തമ്മിലുള്ള അന്തരം വർദ്ധിക്കുമ്പോൾ സമ്പദ് വ്യവസ്ഥ സംഘടിതമായി നീങ്ങുവാനുള്ള സാധ്യതകൾ മങ്ങുകയാണ് ചെയ്യുന്നത്. ഇത്തരം സമ്പദ് വ്യവസ്ഥകളിൽ നിർബന്ധിതമായ ജോലി അനിവാര്യമായി വരുന്നു.
അധ്വാനിക്കാതെ ആഹാരവും വസ്ത്രവും പാർപ്പിടവും ആർജ്ജിച്ചെടുക്കുവാൻ ആവില്ലല്ലോ. സൃഷ്ടിപരമായും ആസ്വാദ്യകരമായും സ്വാതന്ത്ര്യത്തോടെയും കർമ്മം ചെയ്യുവാൻ നമുക്ക് കഴിയാതെ വരുമ്പോൾ നാം നിർബന്ധിത ജോലികൾക്ക് വിധിക്കപ്പെടുന്നു. ഇതാകുന്നു ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. അതിനാൽ ജോലി ആസ്വദിക്കുവിൻ. സ്വാതന്ത്ര്യത്തോടെ നിങ്ങൾക്ക് ഇഷ്ടമുള്ളവയെല്ലാം ചെയ്തു തുടങ്ങുവിൻ. നിങ്ങളുടെ കൈകൾ പ്രവർത്തിച്ചു തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങട്ടെ. ബുദ്ധിപൂർവ്വം കർമ്മം ചെയ്യുവിൻ. അപ്പോൾ കർമ്മം ഒരു ആനന്ദ ലഹരിയായി മാറും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യു കെ യിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾക്ക് ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നാളെ തുടക്കമാവും. കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് നേതൃത്വം നൽകുവാൻ കണ്ണൂർ ലത്തീൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതല ലണ്ടനിൽ എത്തിചേർന്നു. കൃപാസനം മരിയൻറിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിൽ ഇന്ന് മാഞ്ചസ്റ്ററിൽ വന്നെത്തും. ബർമിങ്ങാം ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ദ്വിദിന കൃപാസന ഉടമ്പടി ധ്യാനം നാളെയും, മറ്റന്നാളുമായി (ആഗസ്റ്റ് 2,3 ) നടക്കും.
പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്ഥത്തിൽ, ദിവ്യസുതൻ നൽകുന്ന അനുഗ്രഹങ്ങളെ കൃപാസനം ഉടമ്പടി ധ്യാനങ്ങളിലൂടെ അനുഭവവേദ്യമാക്കുവാനും, അനന്തമായ ദൈവീക കൃപകൾ പ്രാപിക്കുന്നതിനും ഉള്ള അവസരമാണ് കാദോഷ് മരിയൻ മിനിസ്ട്രി യു കെ യിൽ ഒരുക്കുന്നത്.
യു.കെ റോമൻ കത്തോലിക്കാ ദേവാലയത്തിന്റെ ചാപ്ലിനും, തിരുവചന പ്രഘോഷകനുമായ ഫാ. വിങ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ്ജ് (ചെയർമാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ്) തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ധ്യാന വേദികളിലെ സ്ഥല പരിമിതി കാരണം നേരത്തെ പേരുകൾ രെജിസ്റ്റർ ചെയ്തവർക്കേ കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കു പങ്കുചേരുവാൻ സാധിക്കുകയുള്ളു എന്ന് കാദോഷ് മരിയൻ മിനിസ്റ്ററി അറിയിച്ചു. ബഥേൽ സെന്ററിൽ നടക്കുന്ന ഉടമ്പടി ധ്യാനത്തിലേക്ക് കുറഞ്ഞ സീറ്റുകൾക്കു കൂടി അവസരമുണ്ട്. ധ്യാനത്തിൽ പങ്കുചേരുന്നവർ താമസ സൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.
ബെർമിങ്ങാമിന് പുറമെ കെന്റിലെ പ്രമുഖ മരിയൻ പുണ്യകേന്ദ്രവും, പരിശുദ്ധ അമ്മ, വി. സൈമൺ സ്റ്റോക്ക് പിതാവിന് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ച തീർത്ഥാടന കേന്ദ്രവുമായ എയ്ൽസ്ഫോർഡ് മരിയൻ സെന്ററിലും ആഗസ്റ്റ് 6 ,7 തീയതികളിലായി ഉടമ്പടി ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.
രാവിലെ എട്ടരക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം നാലരയോടെ സമാപിക്കും.
യു കെ യിലെ സമ്മർദ്ദവും തിരക്കും നിറഞ്ഞ പ്രവാസ ജീവിത സാഹചര്യങ്ങൾക്കിടയിൽ കൈവന്നിരിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാന അവസരം പ്രയോജനപ്പെടുത്തുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച രാമായണ മാസചാരണം ഭക്തിസാന്ദ്രമായി. 2025 ജൂലൈ 26-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത്.
അന്നേ ദിവസം നടത്തപ്പെട്ട ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവസമതിയുടെ ബാലവേദി അവതരിപ്പിച്ച നാടകം സീത സ്വയവരം ശ്രദ്ധേയമായി. തുടർന്ന് ലണ്ടൻ ശ്രീഗുരുവായൂരപ്പ സേവസമിതിയിലെ വനിതകളുടെ രാമായണ പാരായണം, രാമനാമ സംഗീർത്തനം, രാമായണത്തെ ആസ്പദമാക്കി കുട്ടികൾക്ക് വേണ്ടി നടയത്തിയ ചിത്ര രചനയുടെ പ്രദർശനവും സർട്ടിഫിക്കറ്റ് വിതരണവും തുടർന്ന് ദീപാരാധന, അന്നദാനം എന്നിവയും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ പുണ്യമായ രാമായണമസ സായം സന്ധ്യയിൽ പങ്കെടുത്തു.
യൂ .കെ – ലണ്ടനിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ ഭക്തിസാന്ദ്രം. കർക്കിടകവാവു ദിനമായ വ്യാഴാഴ്ച രാവിലെ 11-30 ന് വാവുബലി ആരംഭിച്ചത് . പിതൃക്കളുടെ സ്മരണ ഉയർത്തിയ ശ്ളോകാന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തർ കെൻ്റിലെ റോച്ചസ്റ്റർ റിവർ മെഡ് വേ തീരത്ത് എത്തി ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കൾക്കും ഗുരുക്കന്മാർക്കുമായ് ബലിയർപ്പിച്ചു.
ബലിതർപ്പണത്തിനായ് കെൻ്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികൾ പ്രത്യേകം സജ്ജമാക്കിയ നദീ തീരത്ത് നിര നിരയായിട്ടാണ് 3 -30 മണി വരെ ഭക്തർ നദിയിൽ പിതൃമോക്ഷ പ്രാപ്തിക്കായ് ആത്മസമർപ്പണം നടത്തിയത്. സംഘാടകർ കാലേകൂട്ടി ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നതുകൊണ്ട് തിരക്ക് അനുഭവപ്പെട്ടില്ല.
രാവിലെ മുതൽ നദീതീരത്ത് നടന്ന ചടങ്ങിന് ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്ത് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. തിലഹവനം, ക്ഷേത്ര പൂജകൾ എന്നീ ചടങ്ങുകൾക്ക് വടക്കേ വെളിയില്ലം ശ്രീ വിഷ്ണു രവി തിരുമേനി, താഴൂർ മന ശ്രീ ഹരിനാരായണൻ തിരുമേനി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകി.