Spiritual

റെക്സം സിറോ മലബാർ കുർബാന സെന്ററിൽ വിശുദ്ധവാര തിരുകർമ്മങ്ങൾ പെസഹാ വ്യാഴം പരിശുദ്ധ കുർബാന കാൽകഴുകൽ ശുശ്രുഷ മറ്റ് പ്രാർത്ഥനകൾ വൈകിട്ട് 4.30 മണിക്ക് റെക്സം ഹോളി ട്രിനിറ്റി ചർച്ചിൽ നടത്തപെടുന്നു. കുർബാനക്കും മറ്റ് ശുശ്രൂഷകൾക്കും ബഹുമാനപെട്ട ഫാദർ മാത്യു പിണക്കാട്ട് കാർമികത്വം വഹിക്കുന്നതാണ്.

പള്ളിയുടെ വിലാസം ഹോളി ട്രിനിറ്റി ചർച്ച്, 114 റെക്സം റോഡ് LL144 DN.

പതിനെട്ടാം തിയതി ദു:ഖവെള്ളിയാഴിച കുരിശിന്റെ വഴി (പതിനാലാം സ്ഥലം) രാവിലെ 10.40-ന് യുകെയിലെ മലയാറ്റൂർ എന്നറിയപെടുന്ന പന്ദാസഫ് കുരിശുമലയിൽ. കുരിശിന്റെ വഴി പ്രാർത്ഥനകൾക്ക് ബഹുമാനപ്പെട്ട ഫാദർ ജോർജ് അരീക്കുഴി CM I നേതൃത്വം നല്കി ദു:ഖവെള്ളിയാഴ്ച സന്ദേശo നല്ക്കുനതുമാണ്. സമാപന പ്രാർത്ഥനക്ക് ശേഷം ക്രൂശിതനായ കർത്താവിന്റെ കുരിശു രൂപം ചുംബിക്കലും കൈയ്പുനീർ രുചിക്കലും നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

പന്ദാസഫ് കുരിശുമലയുടെ വിലാസം.

ഫ്രാൻസിസ്കൻ ഫെയറി, മൊണസ്റ്ററി റോഡ്, പന്ദാസഫ്. CH8 8 PE.

പത്തൊൻപതാം തിയതി ശനിയാഴ്ച 2.30 ന് കർത്താവിന്റെ ഉയർപ്പ് തിരുനാൾ പരിശുദ്ധ കുർബാനയും, ഉയർപ്പുദിന സന്ദേശവും മറ്റ് തിരുകർമ്മങ്ങളും ബഹുമാനപെട്ട ഫാദർ മാത്യു പിണക്കാട്ട് മുഖ്യ കാർമ്മികനായി നടത്തപെടുന്നു.

പളളിയുടെ വിലാസം. ഹോളി ട്രിനിറ്റി ചർച്, 1 14 റെക്സം റോഡ്, LL144 DN.

നമുടെ കർത്താവായ ഈശോമിശിഹാ പരിശുദ്ധ കുർബാന സ്ഥാപിച പെസഹാ ദിനത്തിന്റെ ഓർമ്മയും, ഈശോയുടെ കുരിശുമരണം ഓർമ്മിക്കുന്ന ദു:ഖവെള്ളിയും. പാപത്തിൽ നിന്നും മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റതിന്റെ നല്ല ദിനം സ്മരിക്കുന്ന ഉയർപ്പു തിരുന്നാൾ കുർബാനയിലും മറ്റ് എല്ലാ തിരുകർമ്മങ്ങളിലും പങ്കു ചേർന്ന് ആത്മീയ ചൈതന്യം ഉൾക്കൊള്ളാൻ എല്ലാ വിശ്വാസികളേയും സ്നേത്തോടെ ഹോളി ട്രിനിറ്റി ചർച്ചിലേക്ക് ക്ഷണിച്ചു കൊളളുന്നു.

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും , മിഷനുകളിലും , പ്രൊപ്പോസഡ്‌ മിഷനുകളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു , ഓശാനാ ഞായർ മുതൽ ഉയിർപ്പ് തിരുന്നാൾ വരെയുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയ ക്രമവും ദേവാലയങ്ങളുടെ മേൽവിലാസവും , കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ വിശദ വിവരങ്ങൾ രൂപത വെബ്‌സൈറ്റിലും ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് രൂപത പി ആർ ഓ റെവ ഡോ ടോം ഓലിക്കരോട്ട് അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന രൂപത വെബ്സൈറ്റ് സന്ദർശിക്കുക .

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപതയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപതയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ – Eparchy Of Great Britain
Bible Apostolate Commission For Altar Servers Commission For Catechesis Christian Unity, Faith & Justice Doctor’s Forum Family Apostolate Health & Safety Information Governance Kudumbakootayma
eparchyofgreatbritain.org

 

നോട്ടിംഗ്ഹാം: യുകെയിലെ നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്റെ ആഭിമുഖ്യത്തില്‍ ഓശാനത്തിരുനാള്‍ ഭക്തിപൂര്‍വം കൊണ്ടാടി. ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഓശാനത്തിരുനാളില്‍ വിശ്വാസപൂര്‍വം ഭക്തസമൂഹം പങ്കെടുത്തു. ഫാ. ജോബി തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. നോട്ടിംഗ്ഹാമിലും സമീപ സ്ഥലങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് സീറോമലബാര്‍ സഭാംഗങ്ങള്‍ വിശ്വാസത്തോടെ തിരുന്നാള്‍ കര്‍മങ്ങളില്‍ പങ്കുചേരുകയും ആശീര്‍വദിച്ച കുരുത്തോലകള്‍ ഏറ്റുവാങ്ങി പ്രദക്ഷിണത്തില്‍ പങ്കെടുത്ത് അനുഗ്രഹവും നേടി. തിരുന്നാളിന്റെ ഭാഗമായുള്ള ക്രമീകരണങ്ങള്‍ക്ക് സാജു, സോയി ജെയിന്‍, രാജു ജോര്‍ജ്, ബിനോയ്, ജോബി തുടങ്ങിയ കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്കി. തിരുന്നാളിനു പകിട്ടേകാനായി ഗായകസംഘത്തിന്‍രെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ മികവേകി.

ഫാ. ഹാപ്പി ജേക്കബ്ബ്

നോമ്പിലെ ഓരോ ദിനങ്ങളും ഒരുക്കത്തിന്റെയും ഒതുക്കത്തിന്റെയും നിയന്ത്രണത്തിന്റെയും അതനുസരിച്ചുള്ള ജീവിതക്രമങ്ങളുമാണല്ലോ നാം പിൻപറ്റുന്നത്. ഈ ദിവസം കൂടി കഴിഞ്ഞാൽ ദേവാലയവും പ്രാർത്ഥനാ ഇടങ്ങളും കറുപ്പും ദുഃഖവും വിളിച്ചറിയിക്കുന്നു. പ്രാർത്ഥനകളിൽ പൂർണ്ണ അനുതാപവും ഏറിയ സമയവും പഴയ നിയമപ്രവചനങ്ങളും നാം ആവർത്തിക്കുന്നു. ഒട്ടനവധി പ്രാർത്ഥനകളിൽ “ഞങ്ങൾക്കായി നീ ഏറ്റ ഒരു പീഡാ , താഴ്ച്ചകളേറ്റം ധന്യം നാഥാ ” എന്ന് ഉരുവിടുന്നു. ഓശാന ഞായർ വ്യത്യസ്തമായ ഒരു അനുഭവം ആണ് തരുന്നത്. ബാലികാ ബാലന്മാരുടെ ആർപ്പ് വിളികളും, പുരുഷാരത്തിന്റെ ധാരാളിത്വവും, പ്രതീക്ഷിച്ചിരുന്ന രാജകീയ എഴുന്നള്ളിപ്പും, എല്ലാം ശബ്ദമുഖാന്തിരം ആകുന്ന പ്രതീതി. വി. ലൂക്കോസ് 19 : 28 – 44. നമ്മുടെ കാഴ്ചപ്പാടിൽ ഒരു രാജകീയ ഘോഷയാത്ര, അവൻ രാജാധി രാജനെ പോലെ കടന്നു വരുന്നു. ജനസാഗരം വരവേൽപ്പിനോടൊപ്പം ദൈവത്തെ സ്തുതിക്കുന്നു. യാത്ര കുന്നിൻ മുകളിലായപ്പോൾ കർത്താവ് അവിടെ നിന്ന് താഴേക്ക് നോക്കുന്നു. ദേവാലയവും യെരുശലേമും അവൻ കാണുന്നു. ജനം ഹോശന്നാ ഹോശന്നാ പാടുന്നു; കർത്താവ് കണ്ണ് നിറഞ്ഞ് നിൽക്കുന്നു. “ഈ നാളിലെങ്കിലും നിൻറെ സമാധാനത്തിനുള്ളത് നീ അറിഞ്ഞിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. ഇപ്പോഴോ അത് നിൻറെ കണ്ണിന് മറഞ്ഞിരിക്കുന്നു”. വി. ലൂക്കോസ് 19: 42 . എന്താണ് പ്രശ്നം. യെരുശലേമേ നീ നിൻറെ സാധ്യത നഷ്ടപ്പെടുത്തിയിരിക്കുന്നു.

ഇനി നാം കാണേണ്ട ഓശാന എന്തെന്ന് നോക്കാം. കർത്താവ് ആ സമയം നോക്കി കണ്ടത് ഇപ്രകാരം ആയിരുന്നു. 19: 43, 44 വാക്യങ്ങൾ ശ്രദ്ധിക്കുക. കൂടെ ഉണ്ടായിരുന്നവർ ദേവാലയത്തിന്റെ പ്രൗഡിയും, മനോഹാരിതയും, പണിതിരിക്കുന്ന കല്ലുകളുടെ ഭംഗിയും വർണ്ണിക്കുന്നു. എന്നാൽ കർത്താവ് കണ്ടത് കള്ളന്മാരുടെ ഗുഹ ആയിരുന്നു. തന്നെ പിൻപറ്റിയിരുന്ന ജനസമൂഹത്തിന് അവൻ വൈദ്യനായിരുന്നു, സൗഖ്യദായകൻ ആയിരുന്നു, അപ്പം നൽകുന്നവൻ ആയിരുന്നു, ജീവൻ നൽകുന്നവൻ ആയിരുന്നു. രോഗിക്ക് വൈദ്യൻ ആവശ്യമുണ്ടെന്നും, തെറ്റി പോയവർക്ക് നല്ലിടയൻ എന്നും അവരെ പഠിപ്പിച്ചപ്പോൾ അവർക്ക് മനസ്സിലായില്ല. താൻ കൂടെ ഇരുന്നിട്ടും സ്വന്തം ജനം തിരിച്ചറിഞ്ഞില്ല എന്ന അനുഭവം വ്യഥയായി. എത്ര അത്ഭുതങ്ങൾ അവൻ ഈ ദേവാലയത്തിലും പരിസരത്തിലും നടത്തി. അന്നൊക്കെ അവനെ അറിഞ്ഞ് തിരിച്ച് വരുവാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ എല്ലാ അവസരങ്ങളും അവർ വൃഥാവിലാക്കി.

അന്നത്തെ കാലത്തിൽ മാത്രമല്ല; ഇന്നും എത്ര അവസരങ്ങൾ നാം പാഴാക്കി. നാശത്തിൽ നിന്നും കരകയറുവാൻ ഇനിയും അവസരം പാഴാക്കല്ലേ. ആദിമകാലം മുതൽ തന്നെ നാം പഠിക്കുന്ന അനുഭവങ്ങളും, അഭിമുഖീകരിച്ച ജീവിതവും ഒക്കെ എത്ര വലിയ പാഠങ്ങളാണ്. നമ്മെ ഓർത്ത് നമ്മുടെ രക്ഷകന്റെ കണ്ണ് നിറയുവാൻ ഇടയാക്കരുത്. ആർപ്പു വിളികളേക്കാൾ ആത്മസമർപ്പണം നിർവഹിക്കുക .

മറ്റൊരു ചിന്ത കൂടി നമ്മെ സ്പർശിക്കണം. മറ്റുള്ളവർ നമ്മെപ്പറ്റി എന്ത് കരുതും എന്നുള്ളത്. എന്ത് മോശം കാര്യം ചെയ്താലും ഈ ചിന്ത വരില്ല. എന്നാൽ ദൈവികമായി മാറ്റപ്പെടണം എന്ന ചിന്ത വരുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് നാം ഓർക്കാറുണ്ട്. എന്നാൽ സമൂഹത്തിൽ പല പ്രാവശ്യം പലരും അവനെ സ്വീകരിച്ചതായി കേൾക്കുമ്പോൾ നാം ഉത്തരം മുട്ടി നിൽക്കേണ്ടിവരും. വി. യോഹന്നാൻ 7: 40- 53. കർത്താവിനെ പിടിച്ച് കൊണ്ടു വരുവാനായി അയക്കപ്പെട്ടവർ വെറുംകൈയായി തിരിച്ചു വന്നപ്പോൾ അവർ പറയുകയാണ് “ഇവനെപ്പോലെ നന്നായി സംസാരിക്കുന്നവനെ ഞങ്ങൾ കണ്ടിട്ടില്ല. മറ്റുള്ളവർ കർത്താവിനെ സാക്ഷിക്കുമ്പോഴും സ്വന്തം എന്ന് കരുതുന്ന നാം അവനെ തിരസ്കരിക്കുകയല്ലേ.

പല പ്രാവശ്യം ലഭിച്ച കൃപകളും അവസരങ്ങളും നാം നിഷേധിക്കുമ്പോൾ കല്ല് കല്ലിൻമേൽ ശേഷിക്കാത്ത കാലം വരും എന്ന ഓർമ്മപ്പെടുത്തൽ നമ്മുടെ ഉള്ളിൽ തിരിച്ചറിയപ്പെടണം. കാൽവരിയിൽ വേദനയിൽ കഴിയുമ്പോഴും അവൻ പ്രാർത്ഥിച്ചത് പിതാവ് ഇവരോട് പൊറുക്കണമേ എന്നാണ്. അധികാരവും പ്രൗഡിയും അഴിഞ്ഞ് പോയാലും ദൈവകൃപ അത് മാത്രം മതി എന്ന് നാം കാംക്ഷിക്കുക. 2 പത്രോസ് 3 : 9 “ചിലർ താമസം എന്ന് വിചാരിക്കുന്നത് പോലെ കർത്താവ് തന്നെ വാഗ്ദത്തം നിവർത്തിക്കുവാൻ താമസിക്കുന്നില്ല. ആരും നശിച്ചു പോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ച് നിങ്ങളോട് ദീർഘ ക്ഷമ കാണിക്കുന്നതേയുള്ളൂ.

ഓശാന പെരുന്നാളിൽ സംബന്ധിക്കുമ്പോൾ ആർപ്പും ആരവും നിമിഷം കൊണ്ടവസാനിക്കും, എന്നാൽ ദൈവത്തിന് പ്രീതി ഉള്ളവരായി അവനെ രക്ഷകനായി സ്വീകരിപ്പാനും അവനോടൊപ്പം കുരിശിന്റെ പാതയിൽ നടപ്പാനും ഉയിർപ്പിന്റെ ജീവൻറെ ഫലം പ്രാപിപ്പാനും സംഗതിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കഴിഞ്ഞ നാല്പത് ദിനങ്ങളിലും പ്രാർത്ഥനയും ഉപവാസവും നോമ്പും നമ്മെ ശക്തീകരിച്ച് ശുദ്ധീകരിച്ചത് പോലെ ഈ ആഴ്ചയിലെ ആത്മീക അനുഭവങ്ങൾ ദൈവത്തോട് ചേരുവാൻ നമുക്ക് ബലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദുസമാജംവും സംയുക്തമായി വിഷു ആഘോഷങ്ങളും, അയ്യപ്പ പൂജയും സംഘടിപ്പിക്കുന്നു. ഈ വരുന്ന ഏപ്രിൽ 14 ആം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെ വിഷു ആഘോഷങ്ങളും. വൈകുന്നേരം 5 മണി മുതൽ 7 മണി വരെ അയ്യപ്പ പൂജയും ആണ് ചടങ്ങുകൾ. അന്നേ ദിവസം വിഷു കണി, വിഷു കൈനീട്ടം, വിഷു സദ്യ, അയ്യപ്പ പൂജ എന്നിവഉണ്ടായിരിക്കുന്നതാണ്.

വിലാസം
1 Northgate, Rochester, Kent, ME1 1LS

കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും

07973151975 / 07906130390 /07985245890 / 07507766652 /07838170203
Email: [email protected] / [email protected]
www.kentayyappatemple.org

യുകെ പാത്രിയർക്കേറ്റ് വികാരിയേറ്റിന്റെ കീഴിലുള്ള സെൻറ് ജോൺസ് ജാക്കോബേറ്റ് സിറിയക് ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ ഈ വർഷത്തെ പീഡാനുഭവ വാര ശുശ്രൂഷകൾ യുകെ പാത്രിയാർക്ക വികാരി അഭി : ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രത്യേക നിർദ്ദേശപ്രകാരം ബഹുമാനപ്പെട്ട എൽദോ തവളപ്പാറ അച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഓശാന – ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 9 – ന് പ്രാർത്ഥനയും തുടർന്ന് കുരുത്തോല ശുശ്രൂഷ, വി: കുർബാന എന്നിവ നടത്തപ്പെടും. ഉച്ചയ്ക്ക് 2 മണിക്ക് ധ്യാനവും, വിശുദ്ധ കുമ്പസാരവും നടത്തപ്പെടും. പെസഹാ – ഏപ്രിൽ 16 ബുധൻ വൈകിട്ട് 6 – ന് പ്രാർത്ഥനയോടുകൂടി ആരംഭിക്കും. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ ഏപ്രിൽ – 18 ന് രാവിലെ 9 ന് തുടങ്ങി 3 മണിക്ക് പര്യവസാനിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ദുഃഖ ശനിയാഴ്ച വാങ്ങിപ്പോയവർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന രാവിലെ 9 – ന് പ്രാർത്ഥനയോടെ ആരംഭിക്കും. ഉയർപ്പിന്റെ ശുശ്രൂഷകൾ ഏപ്രിൽ – 19-ാം ശനിയാഴ്ച വൈകിട്ട് 6 – ന് സന്ധ്യാ പ്രാർത്ഥന, 7.30 – ന് ഉയിർപ്പ് ശുശ്രൂഷ, തുടർന്ന് വിശുദ്ധ കുർബാനയും, സ്നേഹവിരുന്നോടും കൂടെ ഹാശാ ശുശ്രൂഷകൾ പര്യവസാനിക്കും. വിശ്വാസികൾ ഏവരും പ്രാർത്ഥനയോടു കൂടെ ശുശ്രൂഷയിൽ വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

റവ. ഫാ . ഗീവർഗീസ് തണ്ടയത്ത് -07961785688
ബിനു വർഗീസ് – 07463248821
അനിൽ ജേക്കബ് – 07405661773
ഡാനി ജോർജ് – 07826202750
അജി കുര്യാക്കോസ് – 07535774745

ഓശാന ഞായറിൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും കുരുത്തോല വീശി ആലപിക്കാൻ യുകെ മലയാളികൾ ഒരുക്കിയ വിശ്വാസഗീതം തരംഗമാകുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ  പന്തളം ബാലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം അന്ന ജിമ്മി മൂലകുന്നം, സൈറാ ജിജു , ആഷ്നി ഷിജു എന്നിവരും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്.

യുകെ മലയാളി മോനി ഷിജോ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ബിജു കൊച്ചു തെള്ളിൽ (ബിർമിംഹാം) ആണ് . ഭക്തിനിർഭരമായ ഗാനത്തിന്റെ ഓർക്കസ്ട്ര അരുൺകുമാറും എഡിറ്റിംഗ് ബി സൗണ്ട്സ്, യുകെ ആണ് നിർവഹിച്ചിരിക്കുന്നത്. ഫോക്കസ് ഫിൻഷുർ യുകെ നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഗാനം ലോകമെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.

കോട്ടയം കാരിസ് ഭവനിലെ കുര്യച്ചനച്ചനോടൊപ്പം ബിജു കൊച്ചുതെള്ളിയിൽ സംഗീതം നൽകി മലയാളികളുടെ പ്രിയ ഗായകരായ ശ്രീ ബിജു നാരായണൻ, കെസ്റ്റർ. അഭിജിത്ത് കൊല്ലം, എലിസബത്ത് രാജു, മിഥില മൈക്കിൾ , ഗാഗുൽ ജോസഫ്, ഗ്ളോസ്റ്റർ നിവാസിയായ സിബി ജോസഫ് എന്നിവർ പാടിയ “എന്റെ ദൈവം”എന്ന ആദ്യ ആൽബത്തിലൂടെയാണ് മോനി ഷിജോ തന്റെ ഗാന രചനയ്ക്ക് തുടക്കം കുറിച്ചത് . അതിനു ശേക്ഷം “ജ്യോതിപ്രഭാവൻ” എന്ന അയ്യപ്പ ഭക്തിഗാന., “കൃഷ്ണം” എന്ന കൃഷ്ണഭക്തി ഗാനം, കരുണാമയൻ, അലിവൂറും സ്നേഹം, മഞ്ഞുരുകും താഴ്വരയിൽ.. എന്നുള്ള ക്രിസ്ത്യൻ ഭക്തിഗാനങ്ങളും കൂടാതെ “മേടമാസപുലരി” എന്ന വിഷുകണിപ്പാട്ടുകളോടൊപ്പം കൂറേയധികം ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച മോനി ഷിജോ 25 വർഷമായ് യുകെയിൽ താമസിക്കുന്ന അറിയപ്പെടുന്ന കലാകാരിയും സാമൂഹിക സാംസ്കാരിക ബിനിനസ്സ് രംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിത്വവുമാണ് .

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും , മിഷനുകളിലും , പ്രൊപ്പോസഡ്‌ മിഷനുകളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു , ഓശാനാ ഞായർ മുതൽ ഉയിർപ്പ് തിരുന്നാൾ വരെയുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയ ക്രമവും ദേവാലയങ്ങളുടെ മേൽവിലാസവും , കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ വിശദ വിവരങ്ങൾ രൂപത വെബ്‌സൈറ്റിലും ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് .

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപതയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും വിശുദ്ധവാര ത്തോടനുബന്ധിച്ചു തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട് . ഇവയുടെ സമയക്രമവും സ്ഥലവും ഉത്തരവാദിത്ത്വമുള്ള വൈദികന്റെ മൊബൈൽ നമ്പറും ഇതോടൊപ്പമുള്ള ഷീറ്റില്‍ ലഭ്യമാണ്.

 

 

ചെസ്റ്റർ( യുകെ): ചെസ്റ്റർ നഗരവീഥികളിൽ ജീസസ് യൂത്ത് അംഗങ്ങളും ചെസ്റ്റർ മലയാളി കത്തോലിക്ക കൂട്ടായ്മ അംഗങ്ങളും ചേർന്ന് പീഡാനുഭവ സ്മരണ പുതുക്കി. സിറ്റി കൗൺസിലിന്റെ അനുമതിയോടെ ചെസ്റ്റർനഗര മധ്യത്തിൽ കുരിശിന്റെ വഴിയും കുട്ടികളുടെ നേതൃത്വത്തിൽ പീഡാനുഭവ ദൃശ്യാവിഷ്കരണവും ശനിയാഴ്ച ചെസ്റ്റർ സിറ്റി സെൻററിൽൽ സംഘടിപ്പിച്ചു . നൂറുകണക്കിന് ആളുകൾ നഗരവീഥികളിൽ കാഴ്ചക്കാരായി ഒത്തുകൂടി.

വിശുദ്ധ വാരത്തിനു മുന്നോടിയായി പൊതു ജനങ്ങളിൽ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ ഉയർത്തികൊണ്ട് നിരവധി ആളുകൾ ഭക്തയാദരങ്ങളോടെ പരിപാടിയിൽ പങ്കെടുത്തു. കുരിശിന്റെ വഴിയുടെ ഓരോ സ്ഥലങ്ങളുടെ ദൃശ്യാവിഷ്കരണം കുട്ടികൾ നടത്തിയപ്പോൾ, കണ്ടു നിന്നവർക്ക് അത് ഹൃദ്യയനുഭവമായി.

കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ചെസ്റ്ററിൽ പ്രവർത്തനമാരംഭിച്ച കേരളത്തിൽ രൂപീകരിച്ച അന്തർദേശീയ കത്തോലിക്ക മിഷനറി മുന്നേറ്റമായ ജീസസ് യൂത്ത്. യുവജനങ്ങളെയും,കുടുംബങ്ങളെയും കുട്ടികളെയും കേന്ദ്രീകരിച്ചു പ്രാർത്ഥന കൂട്ടായ്മകളും റസിടെൻഷ്യൽ റിട്രീറ്റുകളും നടത്തിവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്
Co-കോർഡിനേറ്റർ
ട്രൂമാൻ ജോസഫ് –
+447570668636
സ്റ്റീഫൻ ജെയിംസ്
+447915160155

ബിനോയ് എം. ജെ.

അപകർഷതാബോധം എന്ന ആശയം മനശാസ്ത്ര ലോകത്തിന് പുതുമയുള്ള ഒന്നല്ല. അഡ്ലർ അവതരിപ്പിച്ച ഈ ആശയം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ അഡ്ലർ വ്യക്തിപരമായ തലത്തിൽ മാത്രമേ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളൂ. എന്നാൽ അപകർഷതയ്ക്ക് മറ്റൊരു തലം കൂടിയുണ്ട്. അത് സാമൂഹികമായ അപകർഷതയാണ് (Social Inferiority Complex). സാമൂഹികമായ അപകർഷത വ്യക്തിപരമായ അപകർഷതയെക്കാൾ കൂടുതൽ ഗൗരവുള്ളതും മാനവരാശിയെ മുഴുവൻ ബാധിച്ചിരിക്കുന്നതും ആകുന്നു. ഇത് മനുഷ്യവംശത്തെ മുഴുവൻ ചലിപ്പിക്കുന്ന ശക്തിയാണ്. ഇത് ഉള്ളതുകൊണ്ടാണ് നിങ്ങൾ ജോലി ചെയ്യുന്നതും അറിവ് സമ്പാദിക്കുന്നതും പണത്തിന്റെയും പ്രശസ്തിയുടേയും അധികാരത്തിന്റെയും പുറകെ

ഓടുന്നതും മറ്റും. ഈ അപകർഷത മനുഷ്യവംശത്തെ അവന്റെ ആരംഭം മുതൽ ഇന്നുവരെയും കണ്ണീരിലും, കഷ്ടപ്പാടിലും, ദുരിതത്തിലും ആഴ്ത്തിവരുന്നു. ഇതിൽ നിന്നും ഉള്ള മോചനം ആകട്ടെ അനായാസവും മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിൽ അത്ഭുതകരമായ പുരോഗതികൾ കൊണ്ടുവരുവാൻ പര്യാപ്തവുമാണ്. സാമൂഹിക അപകർഷതയിൽ നിന്നും മോചനം നേടുന്ന വ്യക്തി നിർവാണത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു.

ഇനി എന്താണ് സാമൂഹിക അപകർഷത എന്ന് പരിശോധിക്കാം. ഇത് ബാധിച്ചു തുടങ്ങുമ്പോൾ ഒരാൾ മറ്റുള്ളവരെ അനുസരിച്ചു തുടങ്ങുന്നു. നമുക്ക് അറിവുള്ളതുപോലെ നാം വീട്ടിലും സ്കൂളിലും ഓഫീസിലും ഫാക്ടറികളിലും എന്ന് വേണ്ട എല്ലാ

പ്രവർത്തന മണ്ഡലങ്ങളിലും പലരെയും അനുസരിക്കുന്നവരാണ്. ഇതിനെ സാമൂഹികമായ ഒരു അനിവാര്യതയായി നാം കരുതുന്നു. എന്നാൽ നിങ്ങൾ ആരെ അനുസരിക്കുന്നുവോ അയാൾ നിങ്ങളെ ചൂഷണം ചെയ്തു കൊണ്ടേയി ക്കുന്നു. ഫാക്ടറികളിൽ മുതലാളിമാർ തൊഴിലാളികളെയും ഓഫീസുകളിൽ മേലുദ്യോഗസ്ഥർ കീഴ് ഉദ്യോഗസ്ഥന്മാരെയും സ്കൂളുകളിൽ അധ്യാപകർ കുട്ടികളെയും എന്ന് വേണ്ട വീടുകളിൽ മാതാപിതാക്കൾ കുട്ടികളെയും ചൂഷണം ചെയ്യുന്നു. ഇവിടെ ഉയർന്നുവരുന്ന ചോദ്യം കുട്ടികൾ വീടുകളിലും സ്കൂളുകളിലും ചൂഷണം ചെയ്യപ്പെട്ട വരുന്നോ എന്നുള്ളതാണ്. വാസ്തവത്തിൽ കുട്ടികളാണ് സമൂഹത്തിൽ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന വിഭാഗം. അവർ മനഃശാസ്ത്രപരമായാണ് ചൂഷണം

ചെയ്യപ്പെട്ടു വരുന്നത്. അത് കൊണ്ടാണ് അവർ കഴകം കെട്ടവരായി കാണപ്പെടുന്നത്. വാസ്തവത്തിൽ അവർ കഴകം കെട്ടവരല്ല. എന്നാൽ മുതിർന്നവർ ഭരിക്കുന്ന ഈ സമൂഹത്തിൽ കുട്ടികൾ പരോക്ഷമായിട്ടാണെങ്കിലും മനശാസ്ത്രപരമായി അത്യധികം ചൂഷണം ചെയ്യപ്പെടുന്നു. അവർ എല്ലാവരുടെയും ആജ്ഞകൾ അനുസരിക്കുന്നു. അവരിൽ സാമൂഹിക അപകർഷത അത്യധികം ശക്തമാണ്. എന്നാൽ മുതിർന്നവർ കുട്ടികളെ തങ്ങൾക്ക് സമന്മാരായി കണ്ട് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്താൽ കുട്ടികൾ ഈ അപകർഷതാബോധത്തിൽ നിന്നും അനായാസം കരകയറുകയും അത്യന്തം കഴിവുള്ള വ്യക്തിത്വങ്ങളായി മാറുകയും ചെയ്യും. ചൂഷണം എപ്പോഴും സാമ്പത്തികമായിരിക്കണമെന്ന് ഒരു

നിർബന്ധവും ഇല്ല. ഇനി നാം എന്തുകൊണ്ടാണ് മറ്റുള്ളവരെ അനുസരിക്കുന്നത് എന്ന് പരിശോധിക്കാം. അപകർഷത ഒന്നുകൊണ്ടുമാത്രം. അപകർഷതയുടെ പിന്നാലെ ഭയവും വന്നുചേരുന്നു. തങ്ങൾ ആരെ അനുസരിക്കുന്നുവോ അവരെ ഭയപ്പെടുകയും ചെയ്യുന്നു. ഇവ സൃഷ്ടിക്കുന്ന വിഷമവൃത്തത്തിൽ നിന്നും വളരെ എളുപ്പം കരകയറാം എന്നതാണ് സത്യം. സമത്വബോധമാണ് ഇതിന് ആദ്യം വേണ്ടുന്ന സംഗതി. താൻ ആരെക്കാളും ചെറിയവനോ വലിയവനോ അല്ലെന്നുള്ള ഉറച്ച ബോധ്യം ഒരുവനെ ആരുടെയും ആജ്ഞാനുവർത്തിയാകുന്നതിൽ നിന്നും തടയുന്നു. അപ്പോൾ -അപ്പോൾ മാത്രം – നിങ്ങളോട് അജ്ഞാപിക്കുന്നയാൾ മൗനം പാലിക്കുകയും നിങ്ങളെ അയാൾക്ക് സമനായി കരുതുകയും ചെയ്യുന്നു.

അപ്പോൾ കുറ്റം, ആജ്ഞാപിക്കുന്നയാളുടെയോ സമൂഹത്തിന്റെയോ ഭാഗത്തായിരുന്നില്ല, മറിച്ച് നിങ്ങളുടെ ഭാഗത്തായിരുന്നു എന്ന സത്യം നിങ്ങൾ ഗ്രഹിക്കുന്നു. നിങ്ങൾ ആദ്യമേ വഴങ്ങി കൊടുക്കുന്നു മറ്റുള്ളവർ അതിനെ ചൂഷണം ചെയ്യുന്നു. നിങ്ങൾ അനുവദിക്കാതെ നിങ്ങളെ ബാധിക്കുവാൻ ലോകത്തിന് കഴിയുകയില്ല. ആരെങ്കിലും നിങ്ങളെ അവരുടെ വരുതിയിൽ നിർത്തുന്നുണ്ടെങ്കിൽ അതിനുമുമ്പ് തന്നെ നിങ്ങൾ അതിന് ഒരു മൗനസമതം മൂളിയിട്ടുണ്ട് എന്ന് വ്യക്തം. ഈ മൗന സമ്മതത്തിന് കാരണം നിങ്ങളുടെ അപകർഷത തന്നെ.

ഈ സാമൂഹിക അപകർഷതയാകട്ടെ സാർവ്വലൗകികമാണ്. ആരും ഇതിൽ നിന്നും മുക്തരല്ല. എല്ലാവരും തന്നെ മറ്റുള്ളവർക്ക് വഴങ്ങി കൊടുക്കുന്നു.

ഇപ്രകാരം അവർ പ്രശ്നങ്ങളുടെ ഒരു വലിയ കുഴിയിലേക്ക് തന്നെ വഴുതി വീഴുന്നു. തങ്ങൾ പ്രശ്നത്തിലാണ് എന്ന് അവർക്കറിയാം. എന്നാൽ അതിൽ നിന്ന് എങ്ങനെ കര കയറാം എന്ന് അവർക്കറിഞ്ഞുകൂടാ. സ്വാഭാവികമായും ഇതിനായി അവർ ബാഹ്യമായ ഉപായങ്ങളെ ആശ്രയിക്കുന്നു. ഉദാഹരണത്തിന് പണമോ അധികാരമോ പ്രശസ്തിയോ ആർജ്ജിച്ചെടുത്താൽ തങ്ങളുടെ അപകർഷതയിൽ നിന്നും കര കയറാമെന്ന് അവർ വ്യാമോഹിക്കുന്നു. അതിനുശേഷം അവയുടെ പുറകെ ഒരു ഓട്ടമാണ്. ചിലപ്പോൾ വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും. വിജയിക്കുന്നവർ അഹങ്കാരത്തിലേക്കും പരാജയപ്പെടുന്നവർ നിരാശയുടെ പടുകുഴിയിലേക്കും വഴുതി വീഴുന്നു. ഈ വിജയമോ പരാജയമോ നിങ്ങളെ ഈ

അപകർഷതയിൽനിന്ന് കരകയറ്റുന്നതിന് സമർത്ഥങ്ങൾ അല്ല. അവിടെ അപകർഷത പുതിയ രൂപഭാവങ്ങൾ കൈക്കൊള്ളുന്നു. കാരണം നിങ്ങൾ അതിനെ ആന്തരികമായി പരിഹരിച്ചിട്ടില്ല എന്നത് തന്നെ. ബാഹ്യങ്ങളായ ഉപായങ്ങൾ ഉപയോഗിച്ച് അപകർഷതയെ പരിഹരിക്കുവാൻ ഉള്ള ശ്രമം നിമിത്തം ലോകത്തിന്റെ സ്ഥിതി എത്രയോ പരിതാപകരം. ഈ പാഴ് ശ്രമമാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെയും പ്രക്ഷുബ്ധതകളുടെയും കാരണം. വിദ്വേഷവും, യുദ്ധങ്ങളും, വിപ്ലവങ്ങൾ പോലും അവ പരിഹരിക്കുവാനുള്ള അശാസ്ത്രീയമായ ശ്രമങ്ങളിൽ നിന്നും സംഭവിക്കുന്നതാണ്. എന്നാൽ പ്രശ്നം ബാഹ്യമല്ല ആന്തരികമാണ്.

അതിനാൽ നമുക്ക് പ്രശ്നത്തെ ആന്തരികമായി പരിഹരിക്കുന്നതെങ്ങനെ എന്ന് നോക്കാം. അനുസരണ ബലിയെകാൾ ശ്രേഷ്ഠം എന്ന് പറയുന്നതിൽ എന്തർത്ഥം ഇരിക്കുന്നു? അഥവാ അത് അർത്ഥവ്യത്താണെന്ന് നിങ്ങൾ വാദിക്കുന്നുണ്ടെങ്കിൽ ഞാനൊരു കാര്യം ചോദിച്ചു കൊള്ളട്ടെ. നിങ്ങൾ ആരെയെങ്കിലും അനുസരിക്കുവാൻ ബാദ്ധ്യസ്തനാണെങ്കിൽ അയാൾ നിങ്ങളെയും അനുസരിക്കാൻ ബാദ്ധ്യസ്തനല്ലേ. ഓഫീസിൽ നിങ്ങൾ മേലധികാരി പറയുന്നത് അനുസരിക്കുവാൻ ബാധ്യസ്ഥൻ ആണെങ്കിൽ നിങ്ങൾ പറയുന്നത് അനുസരിക്കുവാൻ മേലധികാരിയും ബാധ്യസ്ഥൻ അല്ലേ? അപ്പോൾ മാത്രമല്ലേ ആ അനുസരണ കൊണ്ട് എന്തെങ്കിലും അർത്ഥമുണ്ടാകുന്നുള്ളൂ. പകരം അന്ധമായ അനുസരണവും അടിമപ്പണിയും ഈ ലോകത്തെ നരകതുല്യമാക്കുന്നു. നമ്മുടെ

സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം ഈ അന്ധവും അശാസ്ത്രീയവുമായ അനുസരണം അല്ലെന്ന് വാദിക്കുവാൻ ആർക്കെങ്കിലും കഴിയുമോ. ഈ രീതിയിൽ പോയാൽ ലോകം നശിച്ചു പോകുകയേ ഉള്ളൂ. അപകർഷതയിൽ വീണുപോയ മനുഷ്യനെ അതിൽനിന്ന് കരകയറ്റുവാനുള്ള എല്ലാ സാധ്യതകളെയും നാം പരിഗണിക്കേണ്ടിയിരിക്കുന്നു. അപ്രകാരം നല്ല വ്യക്തികളെയും നല്ല സമൂഹത്തെയും വാർത്തെടുക്കുവാൻ നമുക്ക് പരിശ്രമിക്കാം. ഇതിനായി കഠിന പരിശ്രമത്തിന്റെ ഒന്നും ആവശ്യമില്ല. അല്പം അറിവും ഉൾക്കാഴ്ചയും ധാരാളം മതിയാകും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

Copyright © . All rights reserved