ബിനോയ് എം. ജെ.
നാം പുറത്തേക്ക് നോക്കുമ്പോൾ ജഗത്തിനെ കാണുന്നു. ഈ ജഗത്താവട്ടെ നാനാത്വത്തിൽ അധിഷ്ഠിതവും, വൈരുധ്യങ്ങൾ നിറഞ്ഞതും, അപേക്ഷികവും ആണ്. അത് ദ്വൈതമാണ്. എവിടെ നോക്കിയാലും പ്രശ്നങ്ങൾ! ആ പ്രശ്നങ്ങൾക്ക് പരിഹാരവും ഉണ്ടാവാം. എന്നിരുന്നാലും ആ പരിഹാരങ്ങളും ശാശ്വതങ്ങളല്ല.ഇവിടുത്തെ സുഖദു:ഖങ്ങൾ പരിമിതങ്ങളാണ്. സുഖം ദു:ഖത്തിനും ദു:ഖം സുഖത്തിനും വഴിമാറുന്നു. എല്ലാം മാറി മറിയുന്നു. ശാശ്വതമായി യാതൊന്നുമില്ല. ഈശ്വരൻ എവിടെയോ തിരോഭവിച്ചിരിക്കുന്നു. ചിലർ ഈശ്വരൻ ഉണ്ടെന്ന് വാദിക്കുന്നു; ചിലർ ഈശ്വരൻ ഇല്ലെന്ന് വാദിക്കുന്നു. രണ്ടു കൂട്ടർക്കും സത്യസന്ധത പോരാ.ഈശ്വരൻ ഉണ്ടെങ്കിൽ അതിനെ ഒന്ന് കാട്ടിത്തരൂ… ഇല്ലെങ്കിൽ ഈ നാനാത്വത്തിന്റെ പിറകിലത്തെ ഏകത്വമെന്താണ്?
സംഘർഷഭരിതമായ ഈ ജഗത് എവിടെ നിന്നും വരുന്നു?അത് ഈശ്വരന്റെ സൃഷ്ടിയൊന്നുമല്ല. മറിച്ച് അത് നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണ്. മനസ്സുള്ളിടത്തൊക്കെ ജഗത്തും ഉണ്ട്. ജഗത് ഉള്ളിടത്തൊക്കെ മനസ്സും ഉണ്ട്. ജഗത്തിനെ ഇല്ലാതാക്കുവാനുള്ള കഴിവ് മനസ്സിനുണ്ട്. കാരണം ജഗത്തിന്റെ നിലനിൽപ്പ് നിങ്ങളുടെ മനസ്സിനെ ആശ്രയിച്ചാണ് കിടക്കുന്നത്. മനസ്സ് എല്ലാറ്റിനെയും വിഭജിക്കുന്നു. അത് മനസ്സിന്റെ പ്രകൃതമാണ്. മനസ്സ് അദ്വൈതത്തെ വിഭജിച്ച് ദ്വൈതമാക്കുന്നു. ഒന്നിനെ വിഭജിക്കുമ്പോൾ രണ്ടുണ്ടാകുന്നു. രണ്ടിൽ നിന്നും നാനാത്വം ജനിക്കുന്നു. ഇപ്രകാരം മനസ്സ് ജഗത്തിന് രൂപം കൊടുക്കുന്നു. പിന്നീട് അങ്ങോട്ട് പ്രശ്നങ്ങളുടെ ഒരു ഘോഷയാത്രയാണ്. അവ ഒരിക്കലും അവസാനിക്കുന്നില്ല. പ്രശ്നങ്ങളെ നേരിട്ട് മനുഷ്യന്റെ മനസ്സ് കല്ലുപോലെ ആയിരിക്കുന്നു. ഭൂരിപക്ഷം ആളുകളും ജീവിതം മടുത്തു. ഇതിൽ നിന്നൊക്കെ ഒരു മോചനം എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ അതെങ്ങിനെ സാധിക്കും? ഇതൊരു വലിയ ചോദ്യമാണ്. ജഗത്തിനെ ജയിക്കുക! നാനാത്വത്തെ ജയിക്കുക! ദ്വൈതത്തെ ജയിക്കുക! മനസ്സിനെ ജയിക്കുക! ചിന്തയെ ജയിക്കുക! മായ തിരോഭവിക്കുമ്പോൾ യഥാർത്ഥ സത്യം പ്രകാശിക്കുന്നു. ജഗത് തിരോഭവിക്കുമ്പോൾ ഈശ്വരൻ പ്രകാശിക്കുന്നു. രണ്ടില്ലാതാകുമ്പോൾ ഒന്ന് മാത്രം ശേഷിക്കുന്നു. ആ ശേഷിക്കുന്ന തത്വം നിങ്ങൾ തന്നെയാണ്.
‘ജഗത്’ എന്നു പറയുന്ന ഒന്നവിടില്ല. ഉള്ളത് ഈശ്വരൻ മാത്രം. ദുഃഖം ഒരു മിഥ്യയാണ്. ഉള്ളത് അനന്താനന്ദം മാത്രം. ഈശ്വരൻ എന്ന ആ ഭാവാത്മക സത്തയെ ഒന്നു കണ്ടാൽ മതി സകല ക്ലേശങ്ങളും തിരോഭവിക്കും. സുഖ- ദു:ഖങ്ങൾ ദ്വൈതമാണ്. അത് ജഗത്തിലേ ഉള്ളൂ; ഈശ്വരനിൽ ഇല്ല. പരിമിത സത്തയിൽ(ജഗത്തിൽ) അനന്താനന്ദം അസാധ്യം. അനന്ദ സത്തയിൽ(ഈശ്വരനിൽ) ദുഃഖങ്ങളും അസാധ്യം. ഈശ്വരനെ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുവിൻ. ഈശ്വരനെ കാണുമ്പോൾ ജഗത് തിരോഭവിച്ചുകൊള്ളും. പ്രശ്നവും അതിന്റെ പരിഹാരവും നിങ്ങളുടെ കാഴ്ചപ്പാടിൽ ആണ് കിടക്കുന്നത്. ഈശ്വരനെ കാണേണ്ടിടത്ത് ജഗത്തിനെ കാണുന്നതാണ് നമ്മുടെ പ്രശ്നം. രണ്ടുള്ളിടത്തൊക്കെ സംഘർഷവും ഉണ്ട്. പാശ്ചാത്യ ചിന്തകനായ ഹേഗൽ ഈ സംഘട്ടനത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഏതൊരാശയത്തിനും (Thesis)എതിരായി മറ്റൊരാശയം(Anti-thesis) നിലനിൽക്കുന്നു. ഇവ തമ്മിലുള്ള സംഘട്ടനത്തിൽ നിന്നും മൂന്നാമതൊരാശയം(Synthesis) ജന്മമെടുക്കുന്നു. എന്നാൽ ഈ പുതിയ ആശയത്തിനെതിരെയും ഒരു വിപരീതാശയം ജനിക്കുന്നു. അവ തമ്മിലുള്ള സംഘട്ടനത്തിൽ നിന്നും പിന്നെയും പുതിയ ഒരാശയം ജനിച്ചു വീഴുന്നു. ഈ പ്രക്രിയ അനന്തമായി നീളുന്നു. ഈ സംഘട്ടനത്തിനും പ്രശ്നങ്ങൾക്കും എന്താണ് പരിഹാരം? രണ്ടിനെ തള്ളിക്കളയുവിൻ! അപരിമിതമായ ആ ഏക ആശയത്തെ അന്വേഷിക്കുവിൻ! നിങ്ങൾ പരിമിതമായ ഒരാശയത്തെ യാണ് തിരയുന്നതെങ്കിൽ തീർച്ചയായും നിങ്ങൾ പരാജയപ്പെടും. കാരണം എല്ലാ പരിമിതികളും മിഥ്യയാണ്.
ഒന്നിനെ കാണുമ്പോൾ മനസ് അത്യധികം ഏകാഗ്രമാകുന്നു. രണ്ടിനേയും, നാനാത്വത്തെയും കാണുമ്പോൾ നമ്മുടെ ഏകാഗ്രത തകരുന്നു. ഏകാഗ്രത തകരുമ്പോൾ സംഘർഷങ്ങൾ മനസ്സിൽ അരങ്ങേറുന്നു. മനസ്സിനെ സ്വരച്ചേർച്ചയിൽ എത്തിക്കുക എന്നതാണ് നമ്മുടെ ദൗത്യം. അവിടെ നാം സ്വയം മറക്കുന്നു. പിന്നീട് നിങ്ങളെ ബാധിക്കുവാൻ ജഗത്തിനാവില്ല. ജഗത് നിങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ പിടിപ്പുകേട് കൊണ്ടാണ്. നിങ്ങൾ ജഗത്തിനെ കാണുന്നതുകൊണ്ടാണ് അത് നിങ്ങളെ ബാധിക്കുന്നത്. ഇല്ലാത്ത ഒരു സത്തയ്ക്ക് ജന്മം കൊടുത്താൽ അത് ഒരു ഭൂതം പോലെ നിങ്ങളെ ബാധിക്കുകയും പിന്തുടരുകയും ചെയ്യും.
അദ്വൈതവും ദ്വൈതവും തമ്മിലുള്ള വ്യത്യാസം അനന്താനന്ദവും അനന്ത ദുഃഖവും തമ്മിലുള്ള വ്യത്യാസമാണ്. അവ സ്വർഗ്ഗവും നരകവും പോലെ വ്യത്യസ്തങ്ങളാണ്. ഈശ്വരനെ അറിയുമ്പോൾ – അല്ല ഈശ്വരനാകുമ്പോൾ – അദ്വൈതം സാക്ഷാത്കരിക്കപ്പെടുന്നു. അവിടെ ക്ലേശങ്ങൾക്ക് ഒന്നെത്തിനോക്കുവാൻ പോലും കഴിയുന്നില്ല. അവിടെ എല്ലാം അതിന്റെ പൂർണ്ണതയിലാണ്. അതിന്റെ സൗന്ദര്യം വർണ്ണനകൾക്കും അതീതമാണ്. അതിനെക്കുറിച്ച് പറയുവാൻ ഭാഷ അശക്തമാണ്. അവിടെ ഞാനെന്നും നീയെന്നുമുള്ള ഭേദഭാവനയില്ല. സമസ്തവും ഈശ്വരനിൽ ലയിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മൂന്ന് നോയമ്പിനോടനുബന്ധിച്ച് ഫെബ്രുവരി ഒൻപതാം തീയതി രാത്രി ഒൻപത് മണി മുതൽ ഫെബ്രുവരി പതിമൂന്നാം തീയതി എട്ട് മണി വരെ അഖണ്ഡ ബൈബിൾ പാരായണം നടത്തുന്നു . രൂപതയുടെ പന്ത്രണ്ട് റീജിയനുകളിൽ നിന്നുമുള്ള ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ സൂം പ്ലാറ്റ്ഫോമിൽ കൂടി ഈ അഖണ്ഡ വിശുദ്ധ ഗ്രന്ഥ പാരായണത്തിൽ പങ്ക് ചേരും , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്ഘാടന, സമാപന കർമ്മങ്ങൾ നിർവഹിക്കുമെന്ന് വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കൽ ഡയറക്ടർ റെവ സി ഡോ ജീൻ മാത്യു എസ് എച്ച് പ്രസിഡന്റ് ട്വിങ്കിൾ റെയ്സൺ , സെക്രട്ടറി അൽഫോൻസ കുര്യൻ എന്നിവർ അറിയിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
റാംസ്ഗേറ്റ്: യു കെ യിൽ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങൾക്കും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് മാർച്ച് മാസം 21,22, 23 തീയതികളിലായി താമസിച്ചുള്ള ‘വരദാന അഭിഷേക ധ്യാനം’ സംഘടിപ്പിക്കുന്നു. ആഗോളതലത്തിൽ തിരുവചന ശുശ്രുഷക്കായി നിലകൊള്ളുന്ന വിൻസൻഷ്യൽ സഭാ സമൂഹം, കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച്, വിശുദ്ധവാരത്തിനു മുന്നോടിയായി ക്രമീകരിക്കുന്ന റെസിഡൻഷ്യൽ റിട്രീറ്റ് മാർച്ച് 21 ന് വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച് 23 ന് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.
താമസിച്ചുള്ള വരദാന അഭിഷേക ധ്യാനത്തിൽ ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടർമാരും, പ്രശസ്ത ധ്യാന ഗുരുക്കളുമായ ഫാ. ജോസഫ് എടാട്ട്, ഫാ. പോൾ പള്ളിച്ചാൻകുടിയിൽ, അഭിഷിക്ത തിരുവചന പ്രഘോഷകനും, കൗൺസിലറുമായ ബ്രദർ ജെയിംസ് ചമ്പക്കുളം എന്നിവർ സംയുക്തമായിട്ടാവും നയിക്കുക.
“എന്നാൽ, പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ, നിങ്ങൾ ശക്തി പ്രാപിക്കും” (അപ്പ.പ്രവർത്തനങ്ങൾ 1:8).
ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, കൃപകളും, ദാനങ്ങളും ആർജ്ജിക്കുവാനും, ആത്മീയ നവീകരണ ചൈതന്യത്തിൽ, വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കുവാനും ഈ ധ്യാനം അനുഗ്രഹദായകമാവും.
വരദാന അഭിഷേക റെസിഡൻഷ്യൽ ധ്യാനത്തിനു പങ്കു ചേരുന്നവർക്കായി മാർച്ച് 20 ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ താമസവും ഭക്ഷണവും സജ്ജീകരിക്കുന്നതും, വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം ഒരുക്കുന്നതുമാണ്. വ്യാഴാഴ്ച എത്തുന്നവർക്കു വൈകുന്നേരത്തെ സന്ധ്യാ ശുശ്രുഷകളിൽ പങ്കു ചേരുവാൻ സാധിക്കുന്നതുമാണ്.
വരദാന അഭിഷേക ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂറായി രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുകയും, ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്യുന്നു.
Contact : +447474787870,
Email:
[email protected], Website:
www.divineuk.org
Venue: Divine Retreat Centre, St. Augustine’s Abbey, Ramsgate, Kent, CT11 9PA
പതിവായി രണ്ടാം ശനിയാഴ്ചകളിൽ നടക്കാറുള്ള അഭിഷേകാഗ്നി മലയാളം ബൈബിൾ കൺവെൻഷൻ ഇത്തവണമാത്രം 15ന് ശനിയാഴ്ച്ച ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും.നോർത്താംപ്റ്റൻ രൂപത ബിഷപ്പ് ഡേവിഡ് വോകലിയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രമുഖ വചന പ്രഘോഷകൻ ഫാ.സാജു ഇലഞ്ഞിയിൽ , അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയിൽ എന്നിവർ കൺവെൻഷൻ നയിക്കും.
കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളായി യേശുവിൽ രക്ഷ പ്രാപിക്കുവാൻ അനേകായിരങ്ങൾക്ക് വഴിതുറന്ന ഈ കൺവെൻഷൻ യുകെ യിൽ നവസുവിശേഷവത്ക്കരണത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുകയാണ് .
“ദൈവവചനത്തിനായി സമയം കണ്ടെത്തുക.കർത്താവ് നിൻറെ ജീവിതത്തിൽ ഇടപെടും.“
”കര്ത്താവിനെ കണ്ടെത്താന് കഴിയുന്ന ഇപ്പോള്ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്; അവിടുന്ന് അരികെയുള്ളപ്പോള് അവിടുത്തെ വിളിക്കുവിന്.
ഏശയ്യാ 55 : 6.“
2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
കൺവെൻഷൻ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിൻ സ്റ്റേഷൻ ;
Sandwell &Dudley
West Bromwich
B70 7JD.
ശിവഗിരി ആശ്രമം യുകെയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ചതയ ദിന സത്സംഗം ഈ വരുന്ന വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽസൂം ലിങ്ക് വഴി നടത്തപ്പെടും. അദ്ധ്യാത്മിക പ്രഭാഷണ രംഗത്ത് സജീവ സാന്നിധ്യമായ ശ്രീമതി സുലേഖ ടീച്ചറാണ് അനുഗ്രഹ പ്രഭാഷണം നടത്തുന്നത്. പ്രഭാഷണ വിഷയം ഹോമ മന്ത്രം. തുടർന്ന് ഗുരുദേവകൃതികളുടെ ആലാപനവും ഗുരുപുഷ്പാഞ്ജലി മന്ത്രത്തോടെയുള്ള സമർപ്പണവും ഉണ്ടാവും .
ഇംഗ്ലണ്ട്: കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന് ഓര്ത്തഡോക്സ് ചര്ച്ച് വിശുദ്ധ ദേവാലയ കൂദാശ 2025 ഫെബ്രുവരി 1- ന് നടത്തപ്പെടും. മലങ്കര ഓര്ത്തഡോക്സ് സഭയുടെ യു.കെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭി. എബ്രഹാം മാര് സ്തേഫാനോസ് മുഖ്യകാര്മികത്വം വഹിക്കും. ജനുവരി 31വെള്ളിയാഴ്ച വൈകിട്ട് 5:00 ന് സന്ധ്യ നമസ്കാരം 5:45-ന് വിശുദ്ധ ദേവാലയത്തിന്റെ കൂദാശയുടെ ആദ്യഭാഗം ദേവാലയ കൂദാശയ്ക്ക് ഇടവക മെത്രാപ്പോലീത്തയും, ഇടവക വികാരി മാത്യൂസ് കുറിയാക്കോസും നേതൃത്വം നല്കും.
ഫെബ്രുവരി-1ശനിയാഴ്ച 7:30-ന് പ്രഭാത നമസ്കാരവും 8:30-ന് വിശുദ്ധ ദേവാലയത്തിന്റെ കൂദാശയുടെ രണ്ടാം ഭാഗം 10:00-ന് വിശുദ്ധ കുർബാന. വൈകിട്ട് 3:00 മണിക്ക് പൊതുസമ്മേളനം (CB23 3RD പാപ്വർത്ത് വില്ലേജ് ഹാൾ)
സ്വാഗത പ്രസംഗം. ഇടവക വികാരി മാത്യൂസ് കുറിയാക്കോസ് പൊതുസമ്മേളനത്തിന്റ് അദ്ധ്യക്ഷൻ ഇടവക മെത്രാപ്പോലീത്ത അഭി. എബ്രഹാം മാർ സ്തേഫാനോസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
മുഖ്യഅതിഥി: IAN SOLLOM (MP ST.NEOTS & MID CAMBRIDGESHIRE)
MAYOR NIK JOHNSON (CAMBRIDGESHIRE & PETERBOROUGH COMBINED AUTHORITY)
MAYOR BAIJU THITTALA (CAMBRIDGE CITY COUNCIL)
REV FR.VARGHESE MATHEW(DIOCESAN SECRETARY)
കൃതജ്ഞത ശ്രീ.റോബിൻ തോമസ് (ഇടവക സെക്രട്ടറി).
ഒപ്പം യു.കെ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ വൈദികർ, സഭാ പ്രതിനിധികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സഭാവിശ്വാസികളും ചടങ്ങില് ഭാഗമാകും. ഈസ്റ്റ് ആംഗ്ലിയ മേഖലയിലെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആദ്യത്തെ പള്ളിയാണ്.
2005 – ന്റ് തുടക്കത്തിൽ ഈ പ്രദേശത്തേക്ക് കുടിയേറിയ മലങ്കര ഓർത്തഡോക്സ് സഭയിലെ വിശ്വാസികളുടെ ആഗ്രഹത്തിൽ നിന്നാണ് ഈ ഇടവക സ്ഥാപിതമായത്. സഭയുടെ പാരമ്പര്യങ്ങളിലും, അനുഷ്ഠാനങ്ങളിലും സർവ്വശക്തനായ ദൈവത്തെ ആരാധിക്കുന്നതിനായി റവ.ഫാ.ഏബ്രഹാം തോമസിന്റേയും ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി (ഭദ്രാസന മെത്രപ്പോലീത്ത) ഈ പ്രദേശത്തെ സഭാ വിശ്വാസികളുടെ പരിശ്രമ ഫലവുമായി കേംബ്രിഡ്ജ് ഷെയറിലെ പാപ്വവേർത്തിൽ ആദ്യത്തെ വിശുദ്ധ കുർബാന 2006-ന്റ് തുടക്കത്തിൽ നടത്തപ്പെട്ടു. 2007 ജൂണിൽ അന്നത്തെ യു.കെ, കാനഡ, യൂറോപ്പ് ഭദ്രാസനത്തിലെ കാലംചെയ്ത ഡോ.തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്ത ഈ ഇടവകയെ ഒരു സ്വതന്ത്ര ഇടവകയാക്കി ഉയർത്തി. 2014 July മാസത്തിൽ ഈ പള്ളിയും, അനുബന്ധ സ്ഥലവും ഇടവക സ്വന്തമായി വാങ്ങിക്കുകയും തുടർന്ന് 2016 ൽ ഇന്നത്തെ മാത്യകയിൽ നവീകരിക്കുന്നതിനുവേണ്ട ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു.
2018 ജുലായിൽ അന്നത്തെ ഭദ്രാസന മെത്രപ്പോലിത്ത അഭി: മാത്യൂസ് മാർ തീമോത്തിയോസ് നവീകരിച്ച ദേവാലയത്തിന്റെ കല്ലിടിൽ കർമ്മം നിർവ്വഹിക്കുകയും പ്രാത്ഥന ശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്തു. ഇടവക പൊതുയോഗ തീരുമാനപ്രകാരം 2025 ജനുവരി 31, ഫെബ്രുവരി -1-നും ഇടവകയുടെ കൂദാശ നടത്തുന്നതിനുള്ള തീരുമാനമുണ്ടായി.
ഇന്ന് നിലവൽ ഇടവകയിൽ 50 ൽ പരം കുടുംബ അംഗങ്ങളും, ഒപ്പം പഠനത്തിനായി എത്തിയ വിദ്യാർത്ഥികളും, ആരോഗ്യ മേഖലയിലേക്ക് കടന്നുവന്ന വിശ്വാസികളും വിശുദ്ധ ആരാധനയിൽ പങ്കെടുത്ത് വരുന്നു. സഭയുടെ കാനോനികമായ എല്ലാ അനുഷ്ഠാനങ്ങളും ശുശ്രൂഷകളും ചിട്ടയായി നടത്തുന്നതിന് ഈ ഇടവക എന്നും മുൻപിൽ തന്നെയാണ്. ഈ ദേവാലയ കൂദാശ കർമ്മത്തിലേക്ക് എല്ലാവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.
REV.FR.MATHEWS KURIAKOS (VICAR 07832999325)
SECRETARY ROBIN THOMAS (07841385777)
TREASURER BINOJ VARGHESE (07708327018)
CONVENER SUKU DANIEL (07952916136)
JOINT CONVENER ANILRAJU (07877332931)
PUBLICITY CONVENER
JITHOSH JOHN (07908174434)
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംയുക്തമായി വിവേകാനന്ദ ജയന്തി വിപുലമായ രീതിയിൽ ആഘോഷിച്ചു. കുട്ടികൾ അവതരിപ്പിച്ച ഭജന,സ്വാമി വിവേകാനന്ദ പ്രഭാഷണം,തുടർന്ന് ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരുന്നു, ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ ആഘോഷത്തിൽ പങ്കെടുത്തു.
ഹെയർഫോർഡ് സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ കാവൽ മാധ്യസ്ഥൻ ആയ യൂഹാനോൻ മാംദോനയുടെ ഓർമ പെരുന്നാളും ഭക്ത സഘടനകളുടെ വാർഷികവും 2025 ഫെബ്രുവരി 14,15 തീയതികളിൽ ഭക്താദരവോടെ കൊണ്ടാടപ്പെടുന്നു, പെരുന്നാൾ കുർബ്ബാനയുടെ മുഖ്യ കാർമികത്വം വഹിക്കുന്നത് റെവ . ഫാ . എൽദോസ് കറുകപ്പിളിൽ ആണ് പെരുന്നാളിന് ആദ്യം മുതൽ അവസാനം വരെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
വികാരി
റവ. ഫാ. സജൻ മാത്യു
സെക്രട്ടറി
എബി മാണി
ട്രസ്റ്റീ
അനി പോൾ
ബിനോയ് എം. ജെ.
മോശയിൽനിന്നും ലഭിച്ച പത്തു കൽപനകൾ ദൈവകൽപനകൾ അല്ല. മറിച്ച് പ്രകൃതിയുടെ കൽപനകളാണ്. ദൈവത്തിൽ കൽപനകൾ ഇല്ല. അവിടുന്ന് അനന്തമായ സ്നേഹവും അനന്തമായ സ്വാതന്ത്ര്യവും ആണ്. ഈശ്വരനെയും പ്രകൃതിയെയും വേർതിരിച്ച് കാണേണ്ടത് അത്യാവശ്യമായ ഒന്നാണ് . അല്ലാത്ത പക്ഷം മനുഷ്യൻ ആശയക്കുഴപ്പങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും വഴുതി വീഴും. ഈശ്വരൻ അനന്തസത്തയാകുമ്പോൾ പ്രകൃതി പരിമിതവും നിയമബദ്ധവുമാണ്. ആ ഈശ്വരൻ നിങ്ങൾ തന്നെയാകുന്നു (തത്ത്വമസി).നിങ്ങളുടെ ആത്മാവ് ഈശ്വരൻ ആണെങ്കിൽ ശരീരവും, മനസ്സും, ബുദ്ധിയും, അഹവും പ്രകൃതിയുടെ രചനകളാണ്. അതിനാൽ തന്നെ നിങ്ങളുടെ ആത്മാവിനെ ശരീരത്തിൽ നിന്നും, മനസ്സിൽ നിന്നും, ബുദ്ധിയിൽ നിന്നും, അഹത്തിൽ നിന്നും വേർതിരിച്ച് കാണേണ്ടിയിരിക്കുന്നു. നിങ്ങളുടെ ആത്മാവ് തന്നിൽ തന്നെ ചേതനയുള്ളതാകുമ്പോൾ, ശരീര മനസ്സാദികളുടെ ചേതന ആത്മാവിൽ നിന്നും കടം വാങ്ങുന്നതാണ്. അതിനാൽ തന്നെ ശരീരം ഒരുനാൾ മരിച്ചു വീഴും; മനസ്സ് പരിണമിക്കും.
ഇവിടെയും പ്രശ്നങ്ങൾ തീരുന്നില്ല. ഇതുവരെ പറഞ്ഞത് ആന്തരിക പ്രകൃതിയെ കുറിച്ചാണെങ്കിൽ അതിനൊപ്പം തന്നെ ബാഹ്യപ്രകൃതിയും നമ്മെ ബാധിക്കുന്നുണ്ട്. പ്രകൃതി നിയമബദ്ധമാണ്. പ്രകൃതി നിയമങ്ങൾ നാനാവിധമാണെങ്കിലും അവയ്ക്ക് പിറകിൽ ഒരേകത്വമുണ്ട്. ഹിന്ദു മതത്തിൽ പറയുന്ന “കർമ്മം ചെയ്യുന്നവൻ അതിന്റെ പ്രതിഫലം അനുഭവിക്കണം” എന്നും ക്രിസ്തു മതത്തിൽ പറയുന്ന “നീ അളക്കുന്ന അളവുകൊണ്ടു തന്നെ നിനക്കും അളന്നു കിട്ടുന്നു ” എന്നും ഉള്ള തത്വം തന്നെയല്ലേ ഭൗതിക ശാസ്ത്രത്തിൽ പറയുന്ന “ഏതൊരു പ്രവൃത്തിക്കും അതിന് തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും” എന്ന തത്വം കൊണ്ട് ഉദ്ദേശിക്കുന്നത് ? പ്രകൃതി നിയമങ്ങൾ ഏറെക്കുറെ അലംഘനീയങ്ങളാണ്. എന്നാൽ പ്രകൃതിക്കും അതിന്റെ നിയമങ്ങൾക്കും അപ്പുറം പോകുന്നവനേ മോക്ഷം ഉള്ളൂ. ഒരു കുറ്റവാളി സമൂഹിക(പ്രകൃതി) നിയമങ്ങളെ ലംഘിച്ചുകൊണ്ട് കൂടുതൽ ബന്ധനങ്ങളിലേക്ക് വഴുതി വീഴുമ്പോൾ ഒരു യോഗിയാവട്ടെ സാമൂഹിക നിയമങ്ങളെ തന്നെ ലംഘിച്ചുകൊണ്ട് ഈശ്വരനിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും പ്രവേശിക്കുന്നു. യോഗിയെ ശിക്ഷിക്കുവാനുള്ള ശക്തി സമൂഹത്തിനില്ല. കാരണം യോഗിയിൽ നന്മ നിറഞ്ഞു തുളുമ്പുന്നു. അതുകൊണ്ട് സമൂഹം യോഗിയുടെ മുന്നിൽ കൈ കൂപ്പുന്നു. നിങ്ങൾ ഏതെങ്കിലും ഒരു ചെറിയ പ്രകൃതി നിയമത്തെയെങ്കിലും വിജയകരമായി ലംഘിച്ചാൽ പിന്നീട് പ്രകൃതിക്ക് നിങ്ങളുടെ മേൽ പ്രവൃത്തിക്കുവാനാകില്ല. എല്ലാവരുടെയും ലക്ഷ്യം സ്വാതന്ത്ര്യമാണ് – ഈശ്വരൻ ആണ്. അതാകട്ടെ പ്രകൃതിയുടെയും അപ്പുറം പോകുന്നവർക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നു.
ഈശ്വരനെയും പ്രകൃതിയെയും വേർതിരിച്ച് കണ്ടില്ലെങ്കിൽ നമ്മുടെ സമൂഹം നാശത്തിലേക്കേ പോകൂ. അവ സമ്മാനിക്കുന്ന ആശയക്കുഴപ്പം ഒരർബുദം പോലെ മാനവരാശിയെ ബാധിച്ച്തുടങ്ങിയിരിക്കുന്നു. എന്തിനുവേണ്ടി സത്കൃത്യങ്ങൾ ചെയ്യണം? പ്രതിഫലത്തിനുവേണ്ടി. എന്തിനുവേണ്ടി ഈശ്വരഭജനം ചെയ്യണം? ഐശ്വര്യത്തിനു വേണ്ടി. എന്തിനുവേണ്ടി അദ്ധ്വാനിക്കണം? ശരീരത്തിനു വേണ്ടി. എന്തിനുവേണ്ടി മഹത്വം ആർജ്ജിച്ചെടുക്കണം? പ്രശസ്തിക്കു വേണ്ടി. എന്തിനുവേണ്ടി കൽപനകൾ അനുസരിക്കണം? സ്വർഗ്ഗപ്രാപ്തിക്കുവേണ്ടി. ഇപ്രകാരം നാം പ്രകൃതിയുടെ അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു അടിമത്തം വിനാശകരവും ആദ്ധ്യാത്മിക പുരോഗതിക്ക് എക്കാലവും ഒരു തടസ്സവുമാണ്. അത് നമ്മുടെ സ്വാതന്ത്ര്യത്തെ അപഹരിച്ചു കൊണ്ടു പോകുന്നു. ഇവിടെ “പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കാതെ കർമ്മം ചെയ്യുക” എന്ന കർമ്മയോഗ സിദ്ധാന്തം ഏറെക്കുറെ ഈ അടിമത്തത്തിൽ നിന്നും നമ്മെ കര കയറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം പ്രതിഫലം സമൂഹ (പ്രകൃതി) ത്തിൽ നിന്നും വരുന്നതും നമുക്ക് അടിമത്തം സമ്മാനിക്കുന്നതും ആകുന്നു.
പ്രകൃതീബന്ധം പാരതന്ത്ര്യമാകുന്നു. ഇതാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും ജനി. നമുക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. ഞാൻ പ്രകൃതിയുമായി താദാത്മ്യപ്പെടുമ്പോൾ എന്റെ ആത്മസ്വരൂപം വിസ്മരിക്കപ്പെടുകയും ഞാൻ മറ്റുപലതുമായും മാറുകയും ചെയ്യുന്നു. ഉദാഹരണത്തിന് “എന്റെ ശരീരം” ,”എന്റെ മനസ്സ് “, “എന്റെ ബുദ്ധി “, ഇത്യാദി ചിന്തകൾ ഞാനെന്ന സത്തയെ ശരീരമായും, മന:സ്സായും, ബുദ്ധിയായും, മാറ്റുന്നു. ഇവിടെ മാറ്റമില്ലാത്ത ഞാൻ അവയോടൊപ്പം മാറുന്നു. ശരീരം മരിക്കുമ്പോൾ ഞാനും അതിനോടൊപ്പം മരിക്കുന്നു. മനസ്സിൽ ആശയക്കുഴപ്പം സംഭവിക്കുമ്പോൾ ഞാനും ആശയക്കുഴപ്പത്തിലേക്ക് വഴുതിവീഴുന്നു. ബുദ്ധിശക്തി പ്രകാശിക്കുമ്പോൾ ഞാൻ സന്തോഷിക്കുകയും, ബുദ്ധി ശക്തി പരാജയപ്പെടുമ്പോൾ ഞാൻ ദുഃഖിക്കുകയും ചെയ്യുന്നു. ഇപ്രകാരം ഞാൻ പ്രകൃതിയോടൊപ്പം വികാരം കൊള്ളുന്നു.
ഈ താദാത്മീകരണത്തിന് എല്ലാം അടിസ്ഥാനം ശരീരവുമായുള്ള താദാത്മീകരണമാണ്. ഞാൻ എന്നെതന്നെ ശരീരമായി തെറ്റിദ്ധരിക്കുന്നു. ശരീരമില്ലാതെ എനിക്ക് നിലനിൽക്കുവാനാവില്ലെന്ന് ഞാൻ ചിന്തിച്ച് വശായിരിക്കുന്നു. അതിനാൽതന്നെ പുനർജ്ജന്മത്തിലും, സ്വർഗ്ഗപ്രാപ്തിയിലും, മരണാനന്തര ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. എന്നാൽ പരിഹാരം അവിടെയല്ല കിടക്കുന്നത്. എനിക്ക് നിലനിൽക്കുവാൻ ശരീരത്തിന്റെ ആവശ്യം ഒട്ടും തന്നെയില്ലെന്നും, ശരീരം എനിക്കെന്നും ഒരു ബാദ്ധ്യതയും തീരാദു:ഖവുമാണെന്നും അറിഞ്ഞു കൊണ്ട് “ശരീരം പോകുന്നെങ്കിൽ പൊയ്ക്കൊള്ളട്ടെ ” എന്ന് സുധീരം പ്രഖ്യാപിക്കുവാനും ശരീരവുമായുള്ള താദാത്മീകരണത്തെ ഉപേക്ഷിക്കുവാനും കഴിയുമ്പോൾ ഞാൻ എന്റെ ആത്മസ്വരൂപത്തെ സ്മരിക്കുകയും അനിർവ്വചനീയമായ ഒരനുഭൂതിയിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു. അതുവഴി എന്റെ എല്ലാ ബന്ധനങ്ങളും അറുത്തു മാറ്റപ്പെടുകയും, ഞാൻ മോക്ഷപ്രാപ്തിയിലേക്ക് ചുവട് വയ്ക്കുകയും ചെയ്യുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ‘പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം’ സംഘടിപ്പിക്കുന്നു. 2025 ജൂൺ 5 മുതൽ 8 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തിൽ, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവർ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.
ജൂൺ 5 വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം പെന്തക്കുസ്താ തിരുന്നാൾ ദിനമായ 8 നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും. ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളിൽ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം യാണ്ഫീൽഡ് പാർക്ക് ട്രെയിനിങ് & കോൺഫറൻസ് സെന്ററിൽ വെച്ചാണ് നടക്കുക.
ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആർജ്ജിച്ച്, ആല്മീയ ചൈതന്യത്തിൽ ജീവിതം നയിക്കുവാൻ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് റജിസ്റ്റർ ചെയ്തു പ്രവേശനം ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
മനോജ് തയ്യിൽ – 07848808550,
മാത്തച്ചൻ വിളങ്ങാടൻ – 07915602258
([email protected])
https://forms.gle/H5oNiL5LP32qsS8s9