ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ് ജയത്തോടെ ഇന്ത്യന്‍ ബാഡ്മിന്റണില്‍ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് കിഡംബി ശ്രീകാന്തെന്ന ഇരുപത്തനാലുകാരന്‍. ഫൈനലില്‍ ലോക ആറാം നമ്പര്‍ താരവും റിയോ ഒളിമ്പിക്സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവുമായ ചെന്‍ ലോങ്ങിനെയാണ് ശ്രീകാന്ത് അട്ടിമറിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗെയിമുകള്‍ക്കായിരുന്നു (22-20, 21-16) ശ്രീകാന്തിന്റെ കിരീടിധാരണം. തുല്യശക്തികളുടെ പോരാട്ടമായി മാറിയ ആദ്യ ഗെയിമില്‍ ചെന്‍ ലോങ്ങിന്റെ സര്‍വീസുകളും സ്മാഷുകളും ശ്രീകാന്തിന് വെല്ലുവിളിയുയര്‍ത്തി. തന്നെക്കാള്‍ കരുത്തനായ എതിരാളിക്ക് മുന്നില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ കളിച്ചതാണ് ശ്രീകാന്തിന് തുണയായത്. 22-20 നാണ് ശ്രീകാന്ത് ആദ്യ ഗെയിം പിടിച്ചെടുത്തത്. രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരത്തിന്റെ ആധിപത്യമാണ് കണ്ടത്. എന്നാല്‍ തുടരെ 4 പോയിന്റ് നേടി ഒരു ഘട്ടത്തില്‍ ചൈനീസ് താരം ശ്രീകാന്തിന് ഒപ്പമെത്തിയെങ്കിലും കരുത്തുറ്റ റിട്ടേര്‍ണുകളിലൂടെ ഇന്ത്യന്‍ താരം മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ഒടുവില്‍ 21-16 എന്ന ആധികാരിക മാര്‍ജ്ജിനില്‍ ശ്രീകാന്ത് ജയം പിടിച്ചെടുത്തു.
തുടക്കത്തിലെ ലീഡെടുക്കുന്നതാണ് ശ്രീകാന്തിന്റെ സ്വാഭാവിക ശൈലി. ഈ ലീഡ് മത്സരത്തിലുടനീളം കൈവിടാതെ കാക്കാനും ശ്രീകാന്ത് പ്രത്യേക ശ്രദ്ധ പുലര്‍ത്തും. ഫൈനലില്‍ ആദ്യ ഗെയിമില്‍ ചെന്‍ ലോങ് പലപ്പോഴും ശ്രീകാന്തിന് ഒപ്പമെത്തിയെങ്കിലും ഒരിക്കല്‍പ്പോലും മുന്നിലേത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം റൗണ്ടില്‍ തുടരെ 4 പോയിന്റ് നേടി ഒപ്പമെത്തിയിട്ടും ശ്രീകാന്തിന്റെ പോരാട്ടവീര്യം മറികടക്കാനായില്ല. ലോങ് റാലികളിലെ മനസ്സാനിധ്യം കൈവിടാതെ നിയന്ത്രിക്കാനുള്ള കഴിവാണ് ശ്രീകാന്തിന്റെ പ്രധാന സവിശേഷത. അടിയും തിരിച്ചടിയുമായി മുന്നേറുന്ന റാലിക്കിടെ അപ്രതീക്ഷിത പവര്‍ ഷോട്ടിലൂടെ എതിരാളികളെ ഞെട്ടിക്കുന്നതാണ് ശ്രീകാന്തിന്റെ രീതി. എതിരാളികളുടെ സര്‍വീസ് ബ്രേക്ക് ചെയ്യുന്നതിലുള്ള മികവും എടുത്ത് പറയേണ്ടതാണ്.
2017 ശ്രീകാന്തിന് അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചുവരവിന്റെ വര്‍ഷമായിരുന്നു. ലോക 15 ആം നമ്പര്‍ താരമായി ഈ വര്‍ഷം ആരംഭിച്ച ശ്രീകാന്തിന് പക്ഷെ തുടക്കത്തില്‍ കാലിടറി. ജനുവരിയിലെ സയദ് മോദി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫൈനലില്‍ സായി പ്രണീതിനോടേറ്റ തോല്‍വി തിരിച്ചടിയായി. മാര്‍ച്ചില്‍ നടന്ന ജര്‍മ്മന്‍ ഓപ്പണില്‍ പ്രീക്വാര്‍ട്ടറില്‍ ചെന്‍ ലോങ്ങിന് മുന്നില്‍ പോരാട്ടം അവസാനിച്ചു. തൊട്ടുപിന്നാലെ നടന്ന ഇംഗ്ലണ്ട് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇതോടെ റാങ്കിങ്ങില്‍ സമീപക്കാലത്തെ ഏറ്റവും മോശം സ്ഥാനമായ 31 ലേക്ക് കൂപ്പുകുത്തി. 2014 ന് ശേഷം ആദ്യമായിട്ടായിരുന്നു ശ്രീകാന്ത് ആദ്യ 30 ല്‍ നിന്ന് പുറത്തുപോയത്. മാര്‍ച്ച് അവസാനം നടന്ന ഇന്ത്യന്‍ ഓപ്പണിലെ പോരാട്ടം രണ്ടാം റൗണ്ടിനപ്പുറം പോയില്ല.
ഏപ്രിലില്‍ നടന്ന സിഗപ്പൂര്‍ ഓപ്പണില്‍ ശ്രീകാന്ത് ഉജ്ജ്വലമായി തിരിച്ചുവന്നു ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ മുന്‍നിരത്താരം ഷി യൂഖിയെ അട്ടിമറിച്ച ശ്രീകാന്തിന് പക്ഷെ ഫൈനലില്‍ വീണ്ടും സായി പ്രണീതിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. 21-17 ആദ്യ ഗെയിം നേടിയ ശ്രീകാന്ത് പക്ഷെ പിന്നീടുള്ള രണ്ട് ഗെയിമകളും കൈവിട്ട് സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം സായ് പ്രണീതിന് മുന്നില്‍ അടിയറവ് വെച്ചു. എന്നിരുന്നാലും ഫൈനലില്‍ വരെയെത്തിയ പ്രകടനം റാങ്കിംഗ് മെച്ചപ്പെടുത്താന്‍ തുണയായി. മെയില്‍ നടന്ന സുദിര്‍മാന്‍ കപ്പില്‍ ചെന്‍ ലോങ്ങ് വീണ്ടും ശ്രീകാന്തിന് മുന്നില്‍ വിലങ്ങുതടിയായി.
ജൂണിലെ ഇന്തോനേഷ്യന്‍ ഓപ്പണില്‍ ശ്രീകാന്ത് അവിശ്വസിനീയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറികളുടെ ഒരു ക്ഷോഷയാത്രതന്നെയായിരുന്നു ടൂര്‍ണമെന്റ്. ലോക പന്ത്രണ്ടം നമ്പര്‍ ഹോംങ്കോങ്ങിന്റെ വോങ് വിംങ് കിയെ അട്ടിമറിച്ച് തുടങ്ങി. പ്രീക്വാര്‍ട്ടിറില്‍ ലോക ഒമ്പതാം നമ്പര്‍ ജാന്‍ ഒ ജോര്‍ജെന്‍സനെ തകര്‍ത്ത് മുന്നേറ്റം. ക്വാര്‍ട്ടര്‍ ഫൈനലില്‍ സൂ വെയ് വാങ്ങിനെ നിലം തൊടാതെ പറപ്പിച്ചു. സെമിയില്‍ പക്ഷെ കൊറിയയുടെ ഒന്നാം നമ്പര്‍ താരം സോന്‍ വാന്‍ ഹോയായിരുന്നു എതിരാളി. ഒരു മണിക്കൂര്‍ 12 മിനുറ്റ് നീണ്ട നിന്ന പോരാട്ടത്തിനൊടുവില്‍ ജയം കുറിച്ച് ശ്രീകാന്ത് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഫൈനലില്‍ റാങ്കിങ്ങില്‍ പിന്നിലുള്ള കസുമാസ സകായിയെ എതിരില്ലാത്ത രണ്ട് ഗെയിമുകള്‍ക്ക് മറികടന്ന് കിരീടം നേടി.
രണ്ട് ദിവസത്തിനിടെ തുടങ്ങിയ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ട് അനായാസകരമായി ശ്രീകാന്ത് ജയിച്ചു കയറി. രണ്ടാം റൗണ്ടില്‍ വീണ്ടും ലോക ഒന്നാം നമ്പര്‍ താരം സോന്‍ വാന്‍ ഹോ, 15-21 ന് ആദ്യ ഗെയിം നഷ്ടമായ ശ്രീകാന്ത് ഉജ്ജ്വ പ്രകടനത്തിലൂടെ തിരിച്ചു വന്നു. പിന്നീടുള്ള രണ്ട് ഗെയിമുകളിലും കൊറിയന്‍ താരത്തെ നിഷ്പ്രഭനാക്കിയ ശ്രീകാന്ത് മറ്റൊരു അട്ടിമറി കൂടി കുറിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സായ് പ്രണീതായിരുന്നു എതിരാളി. ഈ വര്‍ഷം ഇതിന് മുന്‍പ് ഏറ്റുമുട്ടിയ രണ്ട് ടൂര്‍ണമെന്റുകളിലും ജയം കുറിച്ചതിന്റെ ആത്മവിശ്വാസവുമായെത്തിയ പ്രണീതിന് പക്ഷെ പിഴച്ചു. ആവേശകരമായ ആദ്യ ഗെയിം 25-23 നും രണ്ടാം ഗെയിം 21-17 നും ശ്രീകാന്ത് പിടിച്ചെടുത്തു. സെമിയില്‍ ലോക നമ്പര്‍ താരം ചൈനയുടെ ഷി യൂഖിയെ വെറും 37 മിനുറ്റ് കൊണ്ട് മറികടന്നാണ് ശ്രീകാന്ത് ഫൈനലിലേക്ക് കുതിച്ചത്. ജര്‍മ്മന്‍ ഓപ്പണിലും സുധിര്‍മാന്‍ കപ്പിലും ശ്രീകാന്തിനെ രണ്ട് ഗെയിമില്‍ മടക്കിയയച്ച ചെന്‍ ലോങ്ങിന് തന്നെയായിരുന്നു മാനസികമായ ആധിപത്യം. എന്നാല്‍ സാഹചര്യത്തിന്റെ സമ്മര്‍ദത്തിന് അടിപ്പെടാതെ കളിച്ച ഇന്ത്യന്‍ താരം രണ്ട് ഗെയിമില്‍ തന്നെ ലോങ്ങിനെ മറികടന്ന് അഭിമാനകരമായ വിജയം കുറിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. റിയോ ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാവായ പിവി സിന്ധു നാല് സൂപ്പര്‍ സിരീസ് കിരീടങ്ങള്‍ ഈ കാലയളവില്‍ നേടി. സായ് പ്രണീത് മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ കിരീടം നേടിയപ്പോള്‍, ശ്രീകാന്ത് കിഡംബി സാഫ് ഗെയിംസ് സ്വര്‍ണ്ണം അടക്കം നാല് ടൂര്‍ണമെന്റുകളിൽ ജയിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ ഗൂണ്ടൂര്‍ സ്വദേശിയായ ശ്രീകാന്തിന് 15 ആം വയസ്സിലാണ് ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്കുള്ള വഴി തുറക്കുന്നത്. ഹൈദരബാദിലെ ഗോപീചന്ദ് അക്കാദമിയിലെ ട്രെയിനി ആയിരുന്നു ശ്രീകാന്തിന്റെ ജ്യേഷ്ട സഹോദരന് നന്ദഗോപാല്‍. സ്കൂളില്‍ കാര്യമായി ശോഭിക്കാനാതിരുന്ന ശ്രീകാന്തിനെ ഒടുവില്‍ അക്കാദമിയില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. എന്നാല്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ശ്രീകാന്ത് മാറിമറിഞ്ഞു. തുടക്കത്തില്‍ ജ്യേഷ്ടനൊപ്പം ഡബിള്‍സ് ടീമില്‍ കളിച്ചു തുടങ്ങി. എന്നാല്‍ സിംഗിള്‍സിലുള്ള ശ്രീകാന്തിന്റെ മികവ് തിരിച്ചറിഞ്ഞ കോച്ച് അദ്ദേഹത്തിനോട് സിംഗിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോച്ചിന്റെ നിഗമനം ശരിയാണെന്ന് തെളിയിച്ച ശ്രീകാന്ത് 2011ലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടി കോര്‍ട്ടില്‍ വരവറിയിച്ചു. തൊട്ടടുത്ത വര്‍ഷം ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടവും നേടി. 2013 ല്‍ സീനിയര്‍ ടീമിലെത്തിയ ശ്രീകാന്ത് ഒളിമ്പ്യന്‍ പി കശ്യപിനെ വീഴ്ത്തി നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നേടി മികവ് തെളിയിച്ചു.
2014 നവംമ്പറില്‍ ചൈന സൂപ്പര്‍ സിരീസ് നേടി ശ്രീകാന്ത് ചരിത്രം കുറിച്ചു. അഞ്ച് തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ ലിന്‍ഡാനിനെയാണ് ഫൈനലില്‍ ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തിയത്. ഇതോടെ പുരുഷ സൂപ്പര്‍ സിരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറി കിഡംബി ശ്രീകാന്തെന്ന 21 കാരന്. തൊട്ടടുത്ത വര്‍ഷം സ്വിസ്സ് ഓപ്പണ്‍ കിരീടം നേടിയ ശ്രീകാന്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമായിമാറി.
യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാൻ പറ്റാത്ത ഒരു വാർത്തയുമായാണ് ഇന്നത്തെ പ്രഭാതം കണ്ടത്. എഡിൻബൊറോയിലെ മലയാളികൾ മാത്രമല്ല യുകെയിലുള്ള എല്ലാ മലയാളികളും ഞെട്ടലോടെയാണ് ഫാദർ മാർട്ടിന്റെ മരണവാർത്തയെ സ്വീകരിച്ചത്. ഇപ്പോഴും അതിന്റെ ഞെട്ടലിനിന്ന് മോചിതരല്ലാത്ത യുകെ മലയാളികൾ, മിക്ക സദസ്സുകളിലും ചർച്ച അച്ചനെക്കുറിച്ചു മാത്രം. എങ്കിലും മുൻ തീരുമാനപ്രകാരമുള്ള യുക്മ നാഷണൽ സ്പോർട്സ് ബിർമിങ്ഹാമിൽ നടക്കുകയുണ്ടായി. മാനം ഇരുണ്ടു കാണിച്ചു പേടിപ്പിച്ചു എങ്കിലും മഴയായി പെയ്തിറങ്ങാൻ മറന്നുപോയപ്പോൾ യുക്മ കായികമേളക്ക് അത് ഒരു അനുഗ്രഹമായി മാറുകയായിരുന്നു. രാവിലെ പതിനൊന്നര മണിയോടുകൂടി ഉത്ഘാടനം കുറിച്ച യുക്മ കായികമേള അതിന്റെ അവസാനം കൊടിയിറങ്ങിയപ്പോൾ ചാംബ്യൻ പട്ടം നിലനിർത്തി മികവ് തെളിയിച്ചവർ സ്റ്റോക്ക് ഓൺ ട്രെന്റുകാർ.
നൂറിൽപ്പരം അസോസിയേഷനുകൾ ഉള്ള യുക്മയിൽ ഒരിക്കൽ കൂടി എസ് എം എ കിരീടമുയർത്തിയപ്പോൾ തിളങ്ങിയത് മൂന്ന് വ്യക്തിഗത ചാംബ്യൻമാരുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ കുട്ടിപ്പട്ടാളം തന്നെ. റീജിണൽ കായികമേളയിൽ പെൺകുട്ടികളുടെ സബ് ജൂണിയർ വിഭാഗത്തിൽ വ്യക്തിഗത ചാംബ്യനായിരുന്ന അനീഷ വിനു, തന്റെ പതിവ് ആവർത്തിച്ചപ്പോൾ അൻപതു മീറ്റർ, നൂറ് മീറ്റർ, ലോങ്ങ് ജംബ് എന്നിവയിൽ ഒന്നാം സ്ഥാനത്തേക്ക് പറന്നുകയറുകയും 4 x 100 റിലേയിൽ ഒന്നാമതെത്തുകയും ചെയ്തപ്പോൾ സബ് ജൂനിയറിലെ വ്യക്തിഗത ചാംബ്യൻഷിപ്പിന് മറ്റൊന്ന് സംഭവിച്ചില്ല. മറ്റൊരു മിടുക്കി ഷാരോൺ ടെറൻസ്.. സ്പോർട്സിൽ വളരെയധികം താല്പര്യമുള്ള മാതാപിതാക്കൾ, എന്ത് ത്യാഗം ചെയ്തതും പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചപ്പോൾ വിരിഞ്ഞത് മറ്റൊരു ചാംബ്യൻ. ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നൂറ് മീറ്റർ, ഇരുന്നൂറ് മീറ്റർ, ലോങ്ങ് ജംബ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജൂണിയറിലെ വ്യക്തിഗത ചാംബ്യൻഷിപ് ഷാരോണിൽ എത്തിച്ചേർന്നു. കൂടാതെ 4 x 100 റിലേയിൽ ഒന്നാമതെത്തുകയും കൂടിയായപ്പോൾ എസ് എം യുടെ ഓവറോൾ ചാമ്ബ്യൻഷിപ്പിലേക്കുള്ള ദൂരം കുറഞ്ഞതായി.
എല്ലാവരെയും പിന്നിലാക്കി അന്‍പത് മീറ്റർ, നൂറു മീറ്റർ എന്നിവ കൂടാതെ ബോർഡ് ജംപിൽ ഒന്നാമതെത്തി ഏവരെയും ഞെട്ടിച്ച് കിഡ്സ് വിഭാഗത്തിൽ മൽസരിച്ച കുട്ടികുറുമ്പൻ റയൻ ജോബിയാണ്. കിഡ്സിലെ പെൺകുട്ടികളുടെ വിഭാഗത്തിൽ സിയന്ന സോണിയും ബോർഡ് ജംപിൽ ഒന്നാം സ്ഥാനം നേടി. സർവ്വകാലാവല്ലഭയായ ആഞ്ചലീന സിബിയാണ് മറ്റൊരു താരം. യുക്മ കലാമേളയിൽ എന്നല്ല സ്കൂൾ തലങ്ങളിൽ പോലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ആഞ്ജലീന സിബി. കായികമേളയിൽ എണ്ണൂർ മീറ്ററിൽ ഒന്നാമതെത്തിയപ്പോൾ ലോങ്ങ് ജംപിൽ മൂന്നാം സ്ഥാനത്തെത്തി.
എടുത്തുപറയേണ്ട മറ്റൊരു നേട്ടം കരസ്ഥമാക്കിയത് നികിത സിബിയും ആങ്ങളയായ നോയൽ സിബിയും ചേർന്നാണ്. നികിത 200 മീറ്ററിൽ മൂന്നാമതെത്തിയപ്പോൾ നോയൽ സിബി നൂറ് മീറ്ററിലും അന്‍പത് മീറ്ററിലും മൂന്നാം സ്ഥാനം നേടിയെടുത്തു. എസ് എം എ യുടെ പ്രസിഡണ്ട് ഷോട്ട് പുട്ടിൽ മൂന്നാം സ്ഥാനം കരഗതമായപ്പോൾ വിജയത്തിന് ഇരട്ടി മധുരം. അഭിമാനിയ്ക്കാൻ ഒരു പിടി നേട്ടങ്ങളുമായി എസ് എം എ, സ്റ്റോക്ക് ഓൺ ട്രെന്റിന് യാത്രതിരിച്ചപ്പോൾ പ്രസിഡണ്ട് വിനു ഹോർമിസിന്റെയും സെക്രട്ടറി ജോബി ജോസിന്റെയും നേതൃത്വത്തിലുള്ള ഭാരവാഹികൾക്ക് ഇത് അഭിമാന നിമിഷം… കൂടുതൽ വാർത്തകൾ പിന്നീട്
ഇന്നലത്തെ വാർത്ത കാണുക…
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ആദ്യ ഏകദിനം ഇന്ന്. ചാന്പ്യൻസ് ഫൈനലിൽ പാക്കിസ്ഥാനോടേറ്റ നാണംകെട്ട തോൽവി കൂടാതെ പരിശീലകന്റെ സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയുടെ രാജി ഉണ്ടാക്കിയിരിക്കുന്ന വിവാദങ്ങൾ എന്നിവയെല്ലാം ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ വിരാട് കോഹ്ലിയും സംഘവും പരന്പരയിൽ സന്പൂർണ ജയമാണ് ലക്ഷ്യമിടുന്നത്.
അഞ്ച് ഏകദിനവും ഒരു ട്വന്റി-20യുമാണ് പരന്പരയിൽ. ഒരു വർഷം മുന്‍പ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി കുംബ്ലെ സ്ഥാനമേറ്റതും വിൻഡീസ് പര്യടനത്തിലാണ്. എന്നാൽ ഇപ്പോൾ ആ ടീം കുംബ്ലെ ഇല്ലാതെയാണ് എത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിനൊപ്പം വിൻഡീസിലേക്കു യാത്ര ചെയ്യാതെ ലണ്ടനിൽ തങ്ങിയ കുംബ്ലെ ഏവരെയും ഞെട്ടിച്ചുകൊണ്ട് പരിശീലക സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യക്കെതിരേയുള്ള പരന്പരയ്ക്കു മുന്‍പ് അഫ്ഗാനിസ്ഥാനോട് 1-1ന് സമനിലയുമായി രക്ഷപ്പെട്ട ജേസൻ ഹോൾഡറുടെ സംഘം നിലവാരത്തിൽ ഇന്ത്യയെക്കാൾ വളരെ പിന്നിലാണ്. പരിചയസന്പത്തിലും ബാറ്റിംഗ്, ബൗളിംഗ് മികവിലും ഇന്ത്യയാണ് എതിരാളികളെക്കാൾ മുന്നിൽ. പരന്പരയിൽ ജസ്പ്രീത് ബുംറ ഇല്ലാത്തതിനാൽ മുഹമ്മദ് ഷാമിക്ക് അവസരം ലഭിക്കും. ചാന്പ്യൻസ് ലീഗിൽ ഒരു കളിയിൽ പോലും ഷാമി ഇറങ്ങിയിരുന്നില്ല.
കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഗ്രൂപ്പ് ബിയില്‍ കരുത്തരായ ജര്‍മനിയും ചിലിയും ഇന്ന് നേര്‍ക്കുനേര്‍. ആദ്യ മത്സരങ്ങള്‍ ജയിച്ചു കഴിഞ്ഞ ഇരുടീമും സെമി ഉറപ്പിക്കാനായാണ് ഇന്നിറങ്ങുന്നത്. ചിലി 2-0ന് കാമറൂണിനെയും ജര്‍മനി 3-2ന് ഓസ്ട്രേലിയയെയും തോല്‍പ്പിച്ചു.
ഗോള്‍ ശരാശരിയില്‍ ചിലിയാണ് മുന്നില്‍. യുവ കളിക്കാരുമായി കോണ്‍ഫെഡറേഷന്‍സ് കപ്പിലെത്തിയ ജര്‍മന്‍ നിരയ്ക്കെതിരേ പരിചയസമ്പന്നരായ ചിലിയന്‍ ടീമാണ് ഇറങ്ങുന്നത്. രണ്ടു ടീമും കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ഫേവറിറ്റുകളാണ്. അത്ര ശക്തമായ ടീമില്ലാത്ത ഓസ്ട്രേലിയയ്ക്കെതിരേ ജര്‍മനിക്കു രണ്ടു ഗോള്‍ വഴങ്ങേണ്ടിവന്നു. പ്രതിരോധത്തിലെ പിഴവും ഗോള്‍കീപ്പര്‍ ബ്രെന്‍ഡ് ലെനോയുടെ മികവില്ലായ്മയും തെളിയിക്കുന്നതായിരുന്നു പ്രകടനം. ചിലിയാണെങ്കില്‍ എതിരാളികളെ ഗോളടിക്കാന്‍ അനുവദിക്കാതെ രണ്ടു ഗോളടിച്ച് മികവ് തെളിയിക്കുകയും ചെയ്തു.
40 വര്‍ഷത്തിനിടെ ജര്‍മനിയും ചിലിയും നാലു തവണ ഏറ്റുമുട്ടി. നാലിലും ജര്‍മനിക്കായിരുന്നു ജയം. അവസാനം 2014ല്‍ സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജര്‍മനി 1-0ന് ജയിച്ചു.
കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ നിലനില്‍പ്പിനായി കാമറൂണും ഓസ്ട്രേലിയയും പോരാടും. സെന്റ് പീറ്റേഴ്സ്ബർഗി ലാണ് മത്സരം നടക്കുക. ജര്‍മനിക്കെതിരേ പൊരുതി കളിച്ചാണ് ഓസ്ട്രേലിയ തോറ്റത്.
ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് നിരൂപകനും നടനുമായ കമാൽ റാഷിദ് ഖാൻ. ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ പാക്കിസ്ഥാനോട് തോറ്റത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ ടീമിനും കോഹ്ലിക്കും എതിരെ കെആർകെ രംഗത്തെത്തിയത്. “”പാക്കിസ്ഥാന് മുന്പിൽ 130 കോടി ഇന്ത്യക്കാരുടെ അഭിമാനം അടിയറവ് വെച്ച കോഹ്ലിയെ ക്രിക്കറ്റിൽ നിന്ന് ആജീവനാന്തം വിലക്കണം. കോഹ്ലിയെ ജയിലിൽ അടയ്ക്കണം”-കെആർകെ ട്വീറ്റ് ചെയ്തു.
2)Virat Kohli should be banned from playing cricket for lifetime for selling pride of 130Cr Indians to Pakistan. He shud be behind the bars.
— KRK (@kamaalrkhan) June 18, 2017
എന്നാൽ കോഹ്ലിയെ വിമർശിച്ച കമാൽ ഖാന് ചുട്ട മറുപടിയുമായി പാക് ആരാധകർ തന്നെ രംഗത്തെത്തി. കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആണെന്നും തോൽവി മത്സരത്തിന്റെ ഭാഗമാണെന്നും പാക്കിസ്ഥാനിൽ നിന്നുള്ള ആരാധകർ കുറിച്ചു. കോഹ്ലി ഇന്ത്യയുടെ അഭിമാനമാണെന്നും ഒറ്റ തോൽവി കൊണ്ട് അദ്ദേഹത്തെ എഴുതിത്തള്ളാനാകില്ലെന്നും പാക് ആരാധകർ ട്വീറ്ററിൽ മറുപടി കൊടുത്തു.
മുഹമ്മദ് ആമീറിന്റെ പന്തിൽ പോയിന്റിൽ ക്യാച്ച് നൽകിയാണ് കോഹ്ലി പുറത്തായത്. അഞ്ചു റണ്‍സ് മാത്രമായിരുന്നു ഇന്ത്യൻ നായകന്റെ സന്പാദ്യം. കോഹ്ലിയുടെ പുറത്താകലിനെയും കെആർകെ വിമർശിച്ചു. “”കോഹ്ലി, താങ്കളുടെ ക്യാച്ച് പാക് താരങ്ങൾ കൈവിട്ടിരുന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ താങ്കൾ വീണ്ടും അനായാസ ക്യാച്ച് നൽകി. ഇത് ഒത്തുകളിയാണ്”- കെആർകെ വിമർശിച്ചു. ഇന്ത്യൻ ടീം ഒത്തുകളിച്ചുവെന്നും കുറച്ചെങ്കിലും നാണമുണ്ടെങ്കിൽ കോഹ്ലി, യുവരാജ്, ധോണി അടക്കമുള്ള ഇന്ത്യൻ താരങ്ങൾ വിരമിക്കണമെന്നും കമാൽ ഖാൻ പറഞ്ഞു.
പരിശീലക സ്ഥാനത്തു നിന്നും വിരമിക്കാനുണ്ടായ കാരണങ്ങൾ വിശദീരിച്ച് കോച്ച് അനിൽ കുംബ്ലെ രംഗത്തെത്തി. ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ഒത്തു പോകാൻ കഴിയാത്ത ബന്ധമായിരുന്നെന്നും ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പുറത്ത് വിട്ട രാജിക്കത്തിലാണ് കുംബ്ലെ ഇക്കാര്യം തുറന്നടിക്കുന്നത്. തന്നോട് കോച്ചായി തുടരാൻ ആവശ്യപ്പെട്ട സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ എന്നിവർ അടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി തന്നെ ആദരിച്ചതായി കുംബ്ലെ കത്തിൽ പറയുന്നു.
‘ഇന്ത്യന്‍ ടീമിന്റെ നായകന് എന്റെ ‘രീതികളോടും’ ഞാന്‍ പ്രധാന പരിശീലകനായി തുടരുന്നതിനോടും അഭിപ്രായ വ്യത്യാസമുണ്ടെന്ന് ബിസിസിഐ ആദ്യമായി എന്നെ അറിയിച്ചു. നായകന്റെയും പരിശീലകന്റെയും ബന്ധങ്ങളുടെ അതിര്‍ത്തികളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളെന്ന നിലയില്‍ ഇതെന്നെ അത്ഭുതപ്പെടുത്തി. ഞാനും നായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഈ പങ്കാളിത്തത്തിന് ഭാവിയില്ലാത്തതിനാല്‍, ഇതില്‍ നിന്നും ഒഴിവാകാനുള്ള ഏറ്റവും നല്ല സന്ദര്‍ഭം ഇതാണെന്ന് ഞാന്‍ കരുതുന്നു.’ കുംബ്ലെ വ്യക്തമാക്കുന്നു.
എന്റെ പരിശീലന രീതിയോടും താൻ കോച്ചായി തുടരുന്നതിനോടും താൽപര്യമില്ലെന്ന വിരാട് കോഹ്ലിയുടെ അഭിപ്രായം തിങ്കളാഴ്ചാണ് ബോർഡ് അറിയിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു. പ്രഫഷണലിസം, അച്ചടക്കം, പ്രതിബദ്ധത, സത്യസന്ധത എന്നിവയിലൂടെയായിരുന്നു തന്റെ രീതിയെന്നും രാജിക്കത്തിൽ കുംബ്ലെ വ്യക്തമാക്കുന്നു. ‘ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്ന എണ്ണമില്ലാത്ത ആരാധകരോട് നന്ദി രേഖപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തിന്റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യത്തെ ആരാധിക്കുന്ന ഒരാളായി ഞാന്‍ തുടരും’ എന്ന് പറഞ്ഞാണ് കുംബ്ലെ കത്ത് അവസാനിപ്പിക്കുന്നത്.
കോഹ്ലിയുടെ ഈ പ്രവൃത്തിക്കെതിരെ കായികലോകത്ത് നിന്നും വൻ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.
ഒളിംപിക്സിൽ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വർണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്ര ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ”എന്റെ ഗുരുവും വഴികാട്ടിയും എന്റെ പരിശീലകനായിരുന്നു. ഞാൻ അദ്ദേഹത്തെ വെറുത്തിരുന്നു. എന്നിട്ടും 20 വർഷം അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം തേടി. ഞാനൊരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം എപ്പോഴും പറയുക”. ട്വീറ്റിൽ കോഹ്ലിയുടെ പേര് പരാമർശിക്കുന്നില്ലെങ്കിലും കോഹ്ലിയെ ഉദ്ദേശിച്ചിട്ടുളളതാണെന്ന് ബിന്ദ്രയുടെ വാക്കുകളിൽനിന്നും വ്യക്തം.
Follow
Abhinav Bindra ✔ @Abhinav_Bindra
My biggest teachers was coach Uwe.I hated him!But stuck with him for 20 years.He always told me things I did not want to hear.#justsaying
10:27 PM – 20 Jun 2017
1,659 1,659 Retweets 2,415 2,415 likes
Twitter Ads info and privacy
എന്റെ പരിശീലകനും ഇങ്ങനെ തന്നെ ആയിരുന്നെന്നും അദ്ദേഹം ഇപ്പോഴും ഇത് തന്നെയാണ് ചെയ്യുന്നതെന്നും ബിന്ദ്രയെ പിന്തുണച്ച് ജ്വാല ഗുട്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.
13h
Abhinav Bindra ✔ @Abhinav_Bindra
My biggest teachers was coach Uwe.I hated him!But stuck with him for 20 years.He always told me things I did not want to hear.#justsaying
Follow
Gutta Jwala ✔ @Guttajwala
@Abhinav_Bindra Sometimes that’s the important part of training 🙈 I remember my sir doing the same…he still does it!!!
4:17 AM – 21 Jun 2017
8 8 Retweets 51 51 likes
Twitter Ads info and privacy
ചാംപ്യൻസ് ട്രോഫിയോടെ കുബ്ലെയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടീമിനെ അനുഗമിക്കാൻ കുബ്ലെയോട് നിർദേശിച്ചിരുന്നു. എന്നാൽ പര്യടനത്തിനു പുറപ്പെട്ട ഇന്ത്യൻ ടീമിന്റെ യാത്രയിൽനിന്നും കുബ്ലെ വിട്ടുനിന്നു. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ക്രിക്കറ്റ് കമ്മിറ്റി ഇരുവരും തമ്മിലുളള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുബ്ലെയുമായി യോജിച്ചു പോകാൻ സാധിക്കില്ലെന്ന് കോഹ്ലി നിലപാടെടുത്തു. ടീമിലെ പലരും കോഹ്ലിക്കൊപ്പം ചേർന്നതോടെ കുബ്ലെ രാജി വയ്ക്കുകയായിരുന്നു.
മനോജ്കുമാര്‍ പിള്ള
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഇന്‍ഡോര്‍ & ഔട്ട്ഡോര്‍ സ്പോര്‍ട്സ് ജൂണ്‍ 17, 18 തീയതികളില്‍ നടത്തപ്പെട്ടു. ജൂണ്‍ പതിനേഴിന് രാവിലെ പത്തുമണിക്ക് ആഷ്ഡൗണ് ലെഷര്‍ സെന്ററില്‍ ആരംഭിച്ച ബാഡ്മിന്റണ്‍ ടൂര്ണമെന്റോടു കൂടി ഇന്‍ഡോര്‍ സ്പോര്‍ട്സിനു തുടക്കമായി. തുടര്‍ന്ന് ഉച്ചക്ക് ശേഷം സെന്റ് ക്ലെമന്റ് ഹാളില്‍ നടത്തപ്പെട്ട ചെസ്സ്, കാരംസ്, ചീട്ടുകളി തുടങ്ങിയ വാശിയേറിയ മത്സരങ്ങളോടെ ഇന്‍ഡോര്‍ സ്പോര്‍ട്സിനു അവസാനമായി.
ജൂണ്‍ പതിനെട്ടിന് രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെ ബ്രാങ്ക്സം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന ഔട്ട്ഡോര്‍ സ്പോര്‍ട്സ് വ്യത്യസ്ത മത്സരങ്ങള്‍ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും വന്‍ വിജയമായി മാറി. ഉച്ചക്ക് അംഗങ്ങള്‍ തയ്യാറാക്കിയ ഭക്ഷണവും കുട്ടികള്‍ക്കുള്ള പ്രത്യേക ഭക്ഷണവും അനുഗ്രഹീതമായ കാലാവസ്ഥയും പങ്കെടുത്തവര്‍ക്കെല്ലാം ഒരു പിക്നിക്കിന്റെ പ്രതീതി സമ്മാനിച്ചു.
വിജയികള്‍ക്കെല്ലാം അടുത്ത സെപ്റ്റംബര്‍ രണ്ടാം തീയതി നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കുമെന്നു ഡികെസിയുടെ സംഘാടകസമിതി അറിയിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് അനില്‍ കുംബ്ലെ രാജിവെച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി തുടരുന്ന അഭിപ്രായ വ്യത്യാസത്തിനൊടുവിലാണ് രാജി. ചാമ്പ്യന്‍സ് ട്രോഫി പരാജയത്തിനു ശേഷം കോഹ്ലി ഇനി കുംബ്ലെയുമായി കോച്ചെന്ന നിലയില്‍ കുംബ്ലെയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന് കോഹ്ലി ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിയ്ക്ക് മുമ്പാകെ തുറന്നടിച്ചിരുന്നു. ടെലഗ്രാഫ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു പിന്നാലെയാണ് കുംബ്ലെയുടെ രാജി.
ഫൈനലിന് മുമ്പ് കോഹ്ലി ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ് എന്നിവരോട് ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപദേശക സമിതി അംഗങ്ങള്‍ക്കൊപ്പം ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, സിഇഒ രാഹുല്‍ ജോഹ്റി, ജനറല്‍ മാനേജര്‍ എംവി ശ്രീധര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
ഈ ആവസരത്തിലാണ് കുംബ്ലെയ്ക്കെതിരെ കോഹ്ലി പരസ്യനിലപാടെടുത്തത്. ലണ്ടനില്‍നിന്ന് നേരിട്ടു വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായി അനില്‍ കുംബ്ലെ വരുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു കോഹ്ലിയുടെ നിലപാട്.
മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ അടുത്ത രഞ്ജി സീസണിൽ കേരളത്തിന് വേണ്ടി കളിക്കുമെന്ന് ഉറപ്പായി. മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാനുള്ള എൻഒസി താരത്തിന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ നൽകി. ഇതോടെയാണ് ഉത്തപ്പയുടെ കേരള രഞ്ജി ടീം പ്രവേശനം ഉറപ്പായത്.
ഇന്ത്യയുടെ അണ്ടർ 19 ടീമിലും പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയ ടീമിലും കളിച്ചിട്ടുള്ള ഉത്തപ്പ കൂടുതൽ അവസരങ്ങൾക്ക് വേണ്ടിയാണ് കർണാടകം വിട്ടത്. 17-ാം വയസിൽ കർണാടകയ്ക്ക് വേണ്ടി അരങ്ങേറിയ ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഉത്തപ്പ ടീം വിടാതിരിക്കാൻ നിരവധി ചർച്ചകൾ കർണാടക ക്രിക്കറ്റ് അസോസിയേഷൻ നടത്തിയിരുന്നു. എന്നാൽ കൂടുതൽ അവസരങ്ങൾക്കായി ടീം മാറാൻ അവസരം നൽകണമെന്ന ആവശ്യത്തിൽ 31കാരൻ താരം ഉറച്ചു നിൽക്കുകയായിരുന്നു.
കഴിഞ്ഞ സീസണിൽ ആറ് മത്സരങ്ങളിൽ മാത്രമാണ് കർണാടകയുടെ അന്തിമ ഇലവനിൽ ഉത്തപ്പയ്ക്ക് സ്ഥാനം പിടിക്കാൻ കഴിഞ്ഞത്. എന്നാൽ പിന്നാലെ വന്ന ഐപിഎല്ലിൽ മിന്നുന്ന ഫോമിലായിരുന്ന ഉത്തപ്പ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു. 2014/15 സീസണിൽ കർണാടക രഞ്ജി ചാന്പ്യൻമാരായതും ഉത്തപ്പയുടെ ചിറകിലേറിയായിരുന്നു. സീസണിൽ മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും നേടിയ ഉത്തപ്പ 50.34 ശരാശരിയിൽ 1,158 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
കരുണ്‍ നായർ, കെ.എൽ.രാഹുൽ തുടങ്ങിയ താരങ്ങൾ കർണാടകത്തിനായി കടന്നു വന്നതോടെയാണ് ഉത്തപ്പയ്ക്ക് അവസരം കുറഞ്ഞത്. 1996-ൽ ശ്രീലങ്കയെ ലോകകപ്പ് വിജയത്തിലെത്തിച്ച ഓസ്ട്രേലിയൻ പരിശീലകൻ ഡേവ് വാട്മോറാണ് വരുന്ന സീസണിൽ കേരള രഞ്ജി ടീമിന്റെ പരിശീലകനാകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മികവുള്ള താരങ്ങളെ ടീമിലെത്തിക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ സീസണിലും ശ്രമം നടത്തിയിരുന്നു. ജലജ് സക്സേന, ഇക്ബാൽ അബ്ദുള്ള തുടങ്ങിയ താരങ്ങൾ കഴിഞ്ഞ സീസണിൽ കേരളത്തിന് വേണ്ടി കളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തപ്പയുടെ വരവ്. സഞ്ജു സാംസൺ, സച്ചിൻ ബേബി, ബേസിൽ തമ്പി, വിഷ്ണു വിനോദ്, സന്ദീപ് വാര്യർ തുടങ്ങി കേരള താരങ്ങൾക്കൊപ്പം ഉത്തപ്പയും കൂടി ചേരുന്നതോടെ രഞ്ജിയിൽ കേരളത്തിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്.
ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരില്‍ ഇന്ത്യയ്ക്ക് തോല്‍വി. 180 റണ്‍സിനു ആണ് തോല്‍വി. 339 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ട് കളത്തിലിറങ്ങിയ ഓപ്പണര്‍ രോഹിത് ശര്‍മ്മ പൂജ്യത്തിന് പുറത്തായപ്പോള്‍ നായകന് വിരാട് കോഹ്ലി അഞ്ചു റണ്‍സിന് പുറത്തായി. ഒമ്പതാം ഓവറില്‍ 22 പന്തില്‍ 21 റണ്‍സെടുത്ത ശിഖര്‍ ധവാന് ഔട്ടായി. പാകിസ്താനുവേണ്ടി മുഹമ്മദ് ആമിറാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. 12-ാം ഓവറില്‍ ഷദബ് ഖാന് യുവരാജിനെ പുറത്താക്കി. 31 പന്തില്‍ 22 റണ്‍സാണ് യുവി നേടിയത്. ഹസന് അലിയുടെ പന്തില്‍ ഇമാദ് വാസിമിന്റെ ക്യാച്ചില്‍ ധോണിയും പുറത്തായി. 16 പന്തില്‍ നാല് റണ്‍സാണ് ധോണി നേടിയത്.
ടോസ് നഷ്ടപ്പെടുത്തി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തിരുന്നു. ഇന്ത്യക്കെതിരെ ആദ്യം ബാറ്റു ചെയ്ത് ഓപ്പണര്‍ ഫഖര്‍ സമാനാണ് സെഞ്ചുറി (114) നേടി പാകിസ്താനെ ഉയര്‍ന്ന സ്കോറിലെത്തിച്ചത്. ഓപ്പണര്‍ സമാനാന്റെ കന്നി ഏകദിന സെഞ്ചുറിയാണിത്.
ഓപ്പണിങ് വിക്കറ്റില്‍ അസ്ഹര്‍ അലിയുമൊത്ത് സമാന് കൂട്ടിച്ചേര്‍ത്ത 128 റണ്‍സാണ് പാക്ക് ഇന്നിങ്സിന്റെ നട്ടെല്ല്. അസ്ഹര്‍ അലി അര്‍ധസെഞ്ചുറി നേടി. സമാന് പുറത്തായ ശേഷം ക്രീസിലെത്തിയ ഷുഐബ് മാലിക്കുമായി ബാബര്‍ മൂന്നാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു.
20 റണ്‍സെടുക്കുന്നതിനിടയില്‍ മാലികിന്റെയും ബാബറിന്റെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ട പാകിസ്താനായി അവസാന ഓവറില്‍ മുഹമ്മദ് ഹഫീസും (57) ഇമാദ് വസീമും അടിച്ചു തകര്‍ക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 7.3 ഓവറില്‍ 71 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 37 പന്തില്‍ 57 റണ്‍സുമായി ഹഫീസും 21 പന്തില്‍ 25 റണ്‍സുമായി ഇമാദ് വസീമും പുറത്താകാതെ നിന്നു. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ ഒരു വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരും ഓരോ വിക്കറ്റും വീഴ്ത്തി.