UK

ലിവര്‍പൂള്‍ : ഇംഗ്ലണ്ടിലെ നോര്‍ത്ത്‌ വെസ്റ്റ് കേന്ദ്രമാക്കി വേൾഡ്‌ മലയാളി കൗണ്‍സിലിന്റെ പുതിയ പ്രോവിന്‍സ്‌ രൂപീകരിച്ചു. കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി ആഗോള തലത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ രണ്ടാമത്തെ പ്രൊവിന്‍സിനാണ്‌ നോര്‍ത്ത്‌ വെസ്റ്റില്‍ തുടക്കമായത്‌. ജൂലൈ 24ന്‌ സൂം പ്ലാറ്റ് ഫോമിലൂടെ നടന്ന ചടങ്ങില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ ചെയര്‍മാന്‍ ശ്രീ ജോളി തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യൂറോപ്പ്‌ റീജിയന്‍ പ്രസിഡന്റ്‌ ശ്രീ ജോളി എം പടയാറ്റില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ വൈസ്‌ പ്രസിഡന്റ് ശ്രീ തോമസ്‌ അറമ്പന്‍കുടി നോര്‍ത്ത്‌ വെസ്റ്റ് ഇംഗ്ലണ്ട് പ്രോവിന്‍സിന്റെ രൂപീകരണം സംബന്ധിച്ച ഓദ്യോഗിക പ്രഖ്യാപനം നടത്തി. തുടര്‍ന്ന്‌ നോര്‍ത്ത്‌ വെസ്റ്റ് ഇംഗ്ലണ്ട്‌ പ്രൊവിന്‍സ്‌ ചെയര്‍മാന്‍ ശ്രീ ലിദീഷ്‌രാജ് പി തോമസ് നിയുക്ത ഭാരവാഹികളെ സദസ്സിന്‌ പരിചയപ്പെടുത്തി. തദവസരത്തില്‍ പ്രോവിന്‍സ്‌ രൂപീകരണത്തിന്‌ ഗ്ലോബല്‍ റീജിയണല്‍ ഭാരവാഹികളുടെ നിസീ മമായ സഹകരണത്തിന്‌ നന്ദി പറഞ്ഞിതിനൊപ്പം പ്രോവിന്‍സ്‌ രൂപീകരണത്തിന്‌ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ വേള്‍ഡ്‌ മെഡിക്കല്‍ ഫോറം പ്രസിഡന്റ്‌ ശ്രീ ജിമ്മി മൊയലന്‍ ലോനപ്പന്‌ നന്ദി പറയുകയും ചെയ്തു.

ശ്രീ പി സി മാത്യു, ശ്രീ ഗ്രിഗറി മേടയില്‍, ശ്രീ പിന്റോ കണ്ണംപള്ളി, ശ്രീ തോമസ്‌ കണ്ണങ്കേരില്‍, ശ്രീ ജോസ്‌ കുമ്പിളുവേലില്‍, ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, ശ്രീ രാജു കുന്നക്കാട് , ശ്രീ ബാബു ചെമ്പകത്തിനാല്‍ തുടങ്ങിയവര്‍ പുതിയ പ്രോവിന്‍സിനും നിയുക്ത ഭാരവാഹികള്‍ക്കും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്‌ ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ ഗോപാല പിള്ള നിയുക്ത ഭാരവാഹികള്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ്‌ റീജിയന്‍ സെക്രട്ടറി ശ്രീ ബാബു തോട്ടപ്പള്ളി നന്ദി പ്രകാശിപ്പിച്ചു. ശ്രീമതി മേഴ്‌സി തടത്തില്‍ മോഡറേറ്ററായിരുന്നു.

പുതിയ ഭാരവാഹികളായി ലിദീഷ്‌രാജ് പി തോമസ് (ചെയര്‍മാന്‍), ലിജി ജോബി (വൈസ്‌ ചെയര്‍മാന്‍), ഡോ. ബിന്റോ സൈമണ്‍ (വൈസ്‌ ചെയര്‍മാന്‍, സെബാസ്ററ്യൻ ജോസഫ്‌ (പ്രസിഡന്റ്‌ ), ഫെമി റൊണാള്‍ഡ്‌ തോണ്ടിക്കല്‍ (വൈസ്‌ പ്രസിഡന്റ്‌), ബിനു വര്‍ക്കി (വൈസ്‌ പ്രസിഡന്റ്‌), ആല്‍വിന്‍ ടോം (സെക്രട്ടറി) വിഷ്ണു നടേശന്‍ (ജോ. സെക്രട്ടറി), ലിന്റന്‍ പി ലാസര്‍ (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്‌ ഗണേശന്‍, വര്‍ഗീസ്‌ ഐപ്പ്‌, ജിനോയ്‌ മാടന്‍, സുനിമോന്‍ വര്‍ഗീസ്‌, ജിതിന്‍ ജോയി, ബെന്‍സണ്‍ ദേവസ്യ, ഷിബു പോള്‍ എന്നിവരാണ്‌ ഏക്ടിക്യൂട്ടിവ്‌ കമ്മറ്റി അഗംങ്ങള്‍. 1995 ലാണ്‌ ന്യുജഴ്‌സി ആസ്ഥാനമായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ രൂപീകൃതമായത്. ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ 26 വരെ ബഹ്റൈനില്‍ നടന്ന പത്തൊന്‍പതാമത്‌ ഗ്ളോബല്‍ സമ്മേളനത്തിന്‌ ശേഷം ആദ്യമായി രൂപികരിക്കുന്ന പ്രൊവിന്‍സാണ്‌ ഇംഗ്ലണ്ടിലെ നോര്‍ത്ത്‌ വെസ്റ്റിലേത്‌.

 

ലണ്ടൻ : പുതുതലമുറയുടെ നൃത്തവാസനെയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച “നടനം സ്കൂൾ ഓഫ് ഡാൻസ് നോർത്താ൦പ്ടൻ ” ഈ വർഷവും അരങ്ങേറ്റം സംഘടിപ്പിച്ചിരിക്കുന്നു.

സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം നൽകികൊണ്ടുള്ള ഈ വേദിയിൽ യുകെയിലെ കഴിവുറ്റ ഗായകരും പങ്കെടുക്കുന്നതായിരിക്കുമെന്ന് നൃത്ത അധ്യാപിക ജിഷ സത്യനാരായണൻ അറിയിച്ചു.

ആൻജലിൻ സെബി, അലീന ജിജി, എവിലിൻ ബിജോയ്‌, അൻജന സുരേഷ്, അഡോണ ചെറിയാൻ, കേസിയ ജിൻസൺ, ആൻജല ഇല്ലുകുടിയിൽ എന്നീ ഏഴ് വിദ്യാർത്ഥികളാണ് ഈ വർഷം അരങ്ങേറ്റം കുറിക്കുന്നവർ. ഇവർക്ക് പ്രോത്സാഹനവും, ഊർജവും നൽകാൻ മറ്റ് കലാകാരികളും രക്ഷാകർത്താക്കളും നിറഞ്ഞ മനസ്സോടെ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.

കളർ മീഡിയ യുകെയുടെ രംഗപടവും, ബീറ്റ്സ് യുകെയുടെ ശബ്ദവും, വെളിച്ചവും “അരങ്ങേറ്റം 2022” ന്റെ വേദിയെ അവിസ്മരണിയമാക്കും. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

Time and Venue

22 October 2022, 2pm -8pm.

Wooladle center for learning,
Wooldale road,
Northampton,
NN4 6TP.

 

“അറ്റുപോകാത്ത ഓര്‍മ്മകളെ” തേടി സംസ്‌ഥാന സാഹിത്യ അക്കാദമി പുരസ്‌കാരം എത്തുമ്പോള്‍ ദുര്‍ഘടസന്ധികളില്‍ ഒപ്പം നിന്നവര്‍ക്കു നന്ദി പറഞ്ഞ്‌ പ്രഫ. ടി.ജെ. ജോസഫ്‌. എഴുത്തുകാരനെന്ന നിലയില്‍ അവാര്‍ഡ്‌ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്‌. പൗരാണിക ചിന്തകള്‍ക്കടിമപ്പെടാതെ ജാതി, മത, വര്‍ണ, ലിംഗ ഭേദമെന്യേ ശാസ്‌ത്രാവബോധം ഉള്‍ക്കൊള്ളുന്ന വിശ്വപൗരന്മാരായി പുതുതലമുറ വളര്‍ന്ന്‌ വരുമെന്നാണു പ്രതീക്ഷ.- പ്രഫ. ടി.ജെ. ജോസഫ്‌ പറഞ്ഞു.

അവാര്‍ഡ്‌ വാര്‍ത്തയെത്തുമ്പോള്‍ മകള്‍ ആമി, മരുമകന്‍ ബാലകൃഷ്‌ണ, കൊച്ചുമകന്‍ നീഹാന്‍ എന്നിവരോടൊപ്പം അയര്‍ലന്‍ഡിലെ ക്ലോണ്‍മെലിലായിരുന്നു അദ്ദേഹം. അയര്‍ലന്‍ഡില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്ത്‌ മാനവസാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ടി.ജെ. ജോസഫ്‌ ശ്രമിച്ചിരുന്നു. സെപ്‌റ്റംബര്‍ മധ്യത്തോടെ നാട്ടില്‍ തിരിച്ചെത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരളീയ സമൂഹത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച കൈവെട്ട്‌ കേസ്‌ 12 വര്‍ഷം പിന്നിട്ടപ്പോള്‍ നിലവില്‍ മുവാറ്റുപുഴയിലെ വീട്ടിലുള്ളത്‌ അന്ന്‌ ആ സംഭവത്തിന്‌ ദൃക്‌സാക്ഷികളായ ജോസഫിന്റെ മാതാവ്‌ ഏലിക്കുട്ടിയും സഹോദരി സി. മാരീസ്‌ സ്‌റ്റെല്ലയും കൂട്ടായി ജോസഫിന്റെ മകന്‍ മിഥുന്‍, ഭാര്യ ലിസ്‌ മരിയ, ഇവരുടെ മകന്‍ ആനന്ദ്‌ എന്നിവരാണ്‌. ജോസഫിന്റെ ഭാര്യ സലോമി നേരത്തേ വിടവാങ്ങിയിരുന്നു. മത തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം താന്‍ നേരിട്ട ദുരനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ്‌ “അറ്റുപോകാത്ത ഓര്‍മ്മകള്‍” എന്ന പേരില്‍ പ്രഫ. ടി.ജെ. ജോസഫ്‌ ആത്മകഥ പ്രസിദ്ധീകരിച്ചത്‌.

ഇംഗ്ലണ്ട് : ഇരുപത്തി രണ്ടാമത് കോമൺവെൽത്ത് ഗെയിംസ് നാളെ ആരംഭിക്കും. ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിക്കാണ് ഉത്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. കായിക താരം പി.വി.സിന്ധുവാണ്‌ ഇന്ത്യൻ പതാകയേന്തുക.

72 രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 15 ഇനങ്ങളിലായി 215 കായിക താരങ്ങൾ ഇന്ത്യയിൽ നിന്ന് മത്സരിക്കുന്നുണ്ട്. സ്‌പോർട് സ്റ്റാഫും ഒഫീഷ്യൽസും അടക്കം 322 പേരോളം അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. സോണി സിക്സ്, സോണി ടെൻ 1, സോണി ടെൻ 2, സോണി ടെൻ 3, സോണി ടെൻ 4 എന്നീ ചാനലുലകിലൂടെ ഗെയിംസ് കാണാവുന്നതാണ്.

സ്വന്തം വാഹനത്തില്‍ രാജ്യവും ലോകവും ചുറ്റുന്ന മലയാളികൾ, യുകെ മലയാളി അശോക് താമരാക്ഷനും അക്കൂട്ടത്തിലൊരാളാണ്.വിമാനത്തിലാണ് അശോകന്റെ കുടുംബയാത്രകളെല്ലാം. അതിലെന്താണു പുതുമ, വിമാനത്തില്‍ യാത്ര ചെയ്യുന്നതു സാധാരണമല്ലേ എന്നാണു ചോദിക്കാന്‍ വരുന്നതെങ്കില്‍ ഒരു നിമിഷം ശ്രദ്ധിക്കൂ. അശോകിന്റെയും കുടുംബത്തിന്റെയും യാത്രകള്‍ ടിക്കറ്റെടുത്തുള്ളതല്ല, സ്വന്തമായി നിര്‍മിച്ച വിമാനത്തിലാണ്.

ആലപ്പുഴ സ്വദേശി സ്വദേശിയായ അശോക് താമരാക്ഷന്‍ ഒന്നര വര്‍ഷത്തോളമെടുത്താണ് കാഴ്ചയില്‍ അതിസുന്ദരമായൊരു ചെറുവിമാനം നിര്‍മിച്ചിരിക്കുന്നത്. നാല് സീറ്റുള്ള ഈ വിമാനത്തിലാണു അശോകും ഭാര്യയും രണ്ടു പെണ്‍മക്കളും യുകെയിലും യൂറോപ്പിലും സഞ്ചരിക്കുന്നത്. ജര്‍മനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഈ കുടുംബം ഇതിനകം ‘ജി-ദിയ’ ഉപയോഗിച്ച് സന്ദര്‍ശിച്ചുകഴിഞ്ഞു.

ആര്‍ എസ് പി നേതാവും മുന്‍ എം എല്‍ എയുമായ പ്രൊഫ. എ വി താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകനാണു മുപ്പത്തിയെട്ടുകാരനായ അശോക്. കുടംബത്തിനൊപ്പം ലണ്ടനില്‍ താമസമാക്കിയ അശോക് മെക്കാനിക്കല്‍ എന്‍ജിനീയറാണ്. 2006ലാണ് അശോക് യുകെയിലെത്തുന്നത്. ഭാര്യ അഭിലാഷ ഇന്‍ഡോര്‍ സ്വദേശിയാണ്.

വീട്ടില്‍ വെറുതെയിരിക്കാന്‍ അവസരം കിട്ടിയ കോവിഡ് കാലം മിക്കവര്‍ക്കും പുതിയ മേഖലകളില്‍ പരീക്ഷണത്തിന്റെ നാളുകളായിരുന്നു. അതേസമയത്താണു സ്വന്തമായി വിമാനം നിര്‍മിക്കുകയെന്ന ആശയം അശോകിന്റെ മനസില്‍ ചിറക് മുളച്ചത്. 1.8 കോടി രൂപ ചെലവിലാണു ‘ജി-ദിയ’ എന്ന പേരിട്ടിരിക്കുന്ന ഒറ്റ എന്‍ജിന്‍ സ്ലിങ് ടിസി വിമാനം നിര്‍മിച്ചിരിക്കുന്നത്. അശോകിന്റെ ഇളമകളായ ദിയയുടെ പേരാണ് വിമാനത്തിനു നല്‍കിയിരിക്കുന്നത്.

2018 ല്‍ പൈലറ്റ് ലൈസന്‍സ് നേടിയ അശോക് നേരത്തെ യാത്രകള്‍ക്കായി രണ്ട് സീറ്റുള്ള ചെറു വിമാനങ്ങള്‍ വാടകയ്ക്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍ കുടംബത്തില്‍ അംഗങ്ങള്‍ കൂടിയതോടെ ഇത്തരം വിമാനങ്ങള്‍ പോരാതെയായി. ഇതോടെ കുടുംബയാത്രകള്‍ക്കായി നാല് സീറ്റുള്ള വിമാനങ്ങളെക്കുറിച്ചായി ചിന്ത. എന്നാല്‍ അത്തരം വിമാനങ്ങള്‍ അപൂര്‍വവും ലഭിക്കാന്‍ പ്രയാസവുമാണെന്നു മനസിലാക്കിയതോടെയാണ് എന്തുകൊണ്ട് സ്വന്തമായി നിര്‍മിച്ചുകൂടാ എന്ന ആശയത്തിലേക്ക് എത്തിയത്.

നാല് സീറ്റുള്ള വിമാനങ്ങളെക്കുറിച്ചുള്ള അശോകിന്റെ അന്വേഷണം ദക്ഷിണാഫ്രിക്കയിലാണ് ചെന്നുനിന്നത്. ജൊഹാനസ്ബര്‍ഗ് ആസ്ഥാനമായുള്ള സ്ലിങ് എയര്‍ക്രാഫ്റ്റ് 2018 ല്‍ സ്ലിങ് ടിസി എന്ന വിമാനം പുറത്തിറക്കിയതായി മനസിലാക്കിയ അഭിലാഷ് കമ്പനി ഫാക്ടറി സന്ദര്‍ശിച്ചു. സ്വന്തമായി വിമാനം നിര്‍മിക്കാനായി കിറ്റിന് ഓര്‍ഡര്‍ നല്‍കിയായിരുന്നു മടക്കം.

ഇതിനിടെ അപ്രതീക്ഷിതമായി കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ വിമാനം നിര്‍മിക്കാന്‍ അശോകിനു ധാരാളം സമയം ലഭിച്ചു. 2019 മേയില്‍ തുടങ്ങിയ വിമാന നിര്‍മാണം 2021 നവംബറിലാണു പൂര്‍ത്തിയായത്. ഈ വര്‍ഷം ഫെബ്രുവരി ഏഴിനു ലണ്ടനിലായിരുന്നു കന്നിപ്പറക്കല്‍. മേയില്‍ കുടംബത്തോടൊപ്പം യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പറന്നു. അശോകും കുടുംബവും അവധി ആഘോഷിക്കാനായി ഇപ്പോള്‍ കേരളത്തിലുണ്ട്.

കോവിഡ് മഹാമാരിമൂലം ലോകത്തു തൊഴിലില്ലായ്മ രൂക്ഷമാവുമ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ യുകെയിലെ വാണിജ്യ സ്ഥാപനങ്ങള്‍. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 1.29 മില്ല്യണ്‍ തൊഴിലവസരങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. വിമാനക്കമ്പനികള്‍, ഹോസ്പിറ്റാലിറ്റി മേഖല, ചില്ലറ വില്പന മേഖല, കാര്‍ഷിക മേഖല , ഇന്ധന വിതരണം എന്നിവയൊക്കെ ആവശ്യത്തിന് ജീവനക്കാരില്ലാതെ വിഷമിക്കുകയാണ്. പബ്ബുകളിലും ബാറുകളിലും മാത്രം 1,76,000 പേരുടെ ഒഴിവുകള്‍ ഉണ്ടെന്നാണ് ഒരു കണക്ക് വ്യക്തമാക്കുന്നത്. ദേശീയ ശരാശരിയില്‍ 13 ശതമാനം തൊഴില്‍ ഒഴിവുകളും ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നാണ്.

ബീഫീറ്റര്‍, ബ്രൂവേഴ്സ് ഫെയര്‍, പ്രീമിയര്‍ ഇന്‍ തുടങ്ങിയവര്‍ ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ വേതനം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. സാധാരണ ദിനങ്ങളില്‍ അടച്ചിട്ടും, പ്രവൃത്തിസമയം ചുരുക്കിയുമാണ് പലരും ജീവനക്കാരുടെ കുറവ് നേരിടുന്നത്. രാജ്യം സമ്മര്‍ കാലയളവിലേക്ക് കടക്കുമ്പോള്‍ ഈ കണക്കുകള്‍ ആശങ്കാജനകമാണെന്ന് യുകെ ഹോസ്പിറ്റാലിറ്റി മേധാവി കെയ്റ്റ് നിക്കോള്‍സ് പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയിലാണ് പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പള വര്‍ദ്ധന ലഭിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് കാരണം മൊത്തം ചെലവില്‍ 30 മില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് വൈറ്റ്ബ്രെഡ് കഴിഞ്ഞമാസം പറഞ്ഞിരുന്നു. നിലവില്‍ ഇവിടെത്തെ ജീവനക്കാര്‍ക്ക് മണിക്കൂറില്‍ 9.98 പൗണ്ടും 10.60 പൗണ്ടുമാണ് വേതനം നല്‍കുന്നത്. കഴിഞ്ഞ ഏപ്രിലില്‍, മുന്‍ വര്‍ഷത്തേക്കാള്‍ ശമ്പളത്തില്‍ ഉണ്ടായ വര്‍ദ്ധനവ് 15.1 ശതമാനമായിരുന്നു.

കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച കടുത്ത മദ്യപാന ശീലങ്ങളുടെ ഫലമായി അടുത്ത 20 വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിൽ സാധാരണയേക്കാൾ 25,000 പേർ വരെ മരിക്കുമെന്ന് രണ്ട് പഠനങ്ങൾ കണ്ടെത്തി. അവ ഏകദേശം 1 മില്യൺ അധികം ആശുപത്രി പ്രവേശനത്തിനും NHS-ന് £5bn-ൽ കൂടുതൽ ചിലവുണ്ടാക്കാനും ഇടയാക്കും.

NHS-ന്റെ ഫണ്ട് കണ്ടെത്തലുകൾ മദ്യത്തിന്റെ വില, ലഭ്യത, പ്രമോഷൻ എന്നിവ കൈകാര്യം ചെയ്യുന്നതിലൂടെ മദ്യവുമായി ബന്ധപ്പെട്ട ദോഷങ്ങൾ കുറയ്ക്കുന്നതിന് കൂടുതൽ നിശ്ചയദാർഢ്യമുള്ള സർക്കാർ നടപടിക്കായി ആരോഗ്യ വിദഗ്ധരിൽ നിന്ന് പുതിയ നിർദ്ദേശ്ശങ്ങൾ.

2020 മാർച്ചിൽ യുകെ ആദ്യത്തെ ലോക്ക്ഡൗണിലേക്ക് പോകുമ്പോൾ ഇതിനകം മിതമായ അളവിൽ മദ്യപിച്ച ആളുകൾ പൊതുവെ മദ്യം കഴിക്കുന്നത് കുറച്ചിരുന്നു, അതേസമയം സാമൂഹിക മിശ്രിതത്തിന് സർക്കാർ ഉത്തരവിട്ട നിയന്ത്രണങ്ങൾ നിലവിലുണ്ട്. എന്നിരുന്നാലും, പബ്ബുകളും റെസ്റ്റോറന്റുകളും മദ്യം വിൽക്കുന്ന മറ്റ് സ്ഥലങ്ങളും അടച്ചുപൂട്ടിയ സമയത്ത് ഇതിനകം തന്നെ അമിതമായി മദ്യപിച്ചവരിൽ പലരും കൂടുതൽ മദ്യപിച്ചു, ഇത് മരണങ്ങളിൽ പെട്ടെന്നുള്ള വർദ്ധനവിന് കാരണമായി.

An increase in drinking, which began during the pandemic, could lead to 25,000 additional deaths over the next 20 years

Additional alcohol-attributable deaths by 2042 under three scenarios, England

Immediate rebound

1,830 deaths

Drinkers return to pre-pandemic levels from 2022

Lower risk drinkers

7,153

Return to pre-pandemic levels, heavier drinkers continue drinking at pandemic levels

Increasing consumption

25,192

Those who reduced consumption return to pre-pandemic levels, those who increased drinking, increase it further as bars, pubs, restaurants open

കദളിക്കാടുണ്ടായ ബൈക്കപകടത്തിൽ യുകെയിൽ ഉപരിപഠനം നടത്തുകയായിരുന്ന വിദ്യാർത്ഥി മരിച്ചു. മണക്കാട് പഞ്ചായത്തംഗം അരിക്കുഴ തരണിയിൽ ടോണി കുര്യാക്കോസിൻ്റെ മകൻ അലൻ (22) ആണ് മരിച്ചത്. അലൻ അവധിക്ക് യുകെയിൽ നിന്ന് എത്തിയതായിരുന്നു. ഓസ്‌ഫോഡിൽ ആണ് അലൻ പഠിച്ചിരുന്നത്.

ഇന്നലെ രാത്രി എട്ടോടെ കദളിക്കാട് ഹൈറേഞ്ച് ടൈൽസിനു മുമ്പിലായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അലനെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റബർ തടിയുമായി കയറ്റി പെരുമ്പാവൂർക്ക് പോകുകയായിരുന്ന ലോറി നല്ല ഒരു വളവിൽ ഹസാഡ് ലൈറ്റ് പോലും ഇടാതെ നിർത്തിയിട്ട്  ഡ്രൈവർ എന്തിനോ പോയ സമയത്താണ് അപകടം സംഭവിച്ചത്. നല്ല വളവായിരുന്നതിനാലും സ്ട്രീറ്റ് ലൈറ്റ് ഒന്നും ഇല്ലാത്തതിനാലും മുൻപിൽ നിർത്തിവച്ചിരുന്ന വാഹനം കാണാൻ സാധിക്കുമായിരുന്നില്ല.

അപകടം നടന്ന് പത്ത് മിനിറ്റുനിള്ളിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും അവധിക്ക് നാട്ടിൽ  പോയിരുന്ന ജിജോമോൻ ഈ വഴി കടന്നു വരുന്നത്. ഇതിനകം അലനെ ആശുപത്രിയിലേക്ക് മാറ്റിരുന്നു എങ്കിലും മരണപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്. റോഡിൽ രക്തം തളം കെട്ടിക്കിടക്കുന്ന കാഴ്ച…. വീണുകിടക്കുന്ന ഹെൽമെറ്റ്… ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ മോട്ടോർ ബെയ്ക്ക്.. നാട്ടിലെത്തി ഡ്രൈവിങ് ചെയ്യാൻ വല്ലാത്തൊരു ഭയം തന്നെയെന്ന് ജിജോമോൻ പറയുകയുണ്ടായി.

പൊൻമുടി കദളിക്കാട്ടിൽ കുടുംബാംഗമാണ് അലൻെറ മാതാവ് അമ്പിളി. പരേതനായ അലന്റെ ഏക സഹോദരൻ അലക്സ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ക്രിസ്റ്റി സെബാസ്റ്യാന്റെ ഭാര്യ ഷെറിന്റെ അടുത്ത ബന്ധുവാണ് പരേതനായ അലൻ.

സംസ്‌കാരം നാളെ രാവിലെ പത്തു മണിക്ക് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

അലൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നിങ്ങൾക്ക് സുരക്ഷിതമായി ദീർഘദൂരം നീന്തണമോ, അല്ലെങ്കിൽ മനോഹരമായ ഒരു സ്ഥലത്ത് കുതിക്കണമോ, അതിന് അനുയോജ്യമായ ഒരു ഉൾക്കടലോ കൂരയോ ഉണ്ട്.

സൗത്ത്ബോൺ, ഡോർസെറ്റ്

സുവർണ്ണ മണലും തെളിഞ്ഞ വെള്ളവും ഉള്ളതിനാൽ സൗത്ത്ബോൺ സാധാരണയായി ബോൺമൗത്തിലെ അയൽ ബീച്ചുകളേക്കാൾ ശാന്തമാണ്. പാർക്കിംഗ് ഇപ്പോഴും സൗജന്യമായ തീരത്തെ ചുരുക്കം ചില ഭാഗങ്ങളിൽ ഒന്നാണിത്. വേലിയേറ്റം അതിന്റെ ഉയർച്ചയും വീഴ്ചയും അനുസരിച്ച് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നീങ്ങുന്നു, അതിനാൽ വേലിയേറ്റ സമയം പരിശോധിക്കുന്നത് മൂല്യവത്താണ്. ഇവിടെയുള്ള തീരം മനോഹരമായ ഒരു നീണ്ട നീന്തൽ പ്രദാനം ചെയ്യുന്നു, നിങ്ങളുടെ ദൂരം മാപ്പ് ചെയ്യാൻ നിങ്ങൾക്ക് ഗ്രോയ്‌നുകൾ ഉപയോഗിക്കാം. നിങ്ങൾ ആരംഭിച്ച സ്ഥലത്തേക്ക് നീന്തുന്നതിന് മുമ്പ് വേലിയേറ്റ പ്രവാഹത്തിലേക്ക് നീന്തുക, കടൽത്തീരത്ത് നിന്ന് ഒരു ചെറിയ നടത്തം അകലെയുള്ള മികച്ച ബാഫി പിസേറിയയിൽ ദിവസം അവസാനിപ്പിക്കുക.

ഹോപ്പ് കോവ്, ഡെവോൺ

ഹോപ്പ് കോവ ഇന്നർ, ഔട്ടർ എന്നിങ്ങനെ രണ്ട് ബേകളുണ്ട്. ലൈഫ് ഗാർഡുകൾ ഔട്ടർ ബേയിലാണ്, പക്ഷേ ഉയർന്ന വേലിയേറ്റത്തിൽ നീന്താൻ ഇന്നർ ബേ മനോഹരമാണ്. തുറമുഖത്ത് നിന്ന് തുറമുഖത്തിന് കുറുകെയുള്ള നീന്തൽ ഏകദേശം 250 മീറ്ററാണ്, അതിനാൽ ഒരു കിലോമീറ്റർ വരെ നീളത്തിൽ ഇത് ചെയ്യാൻ എളുപ്പമാണ്. ഇവിടുത്തെ കാലാവസ്ഥയിൽ നിന്ന് അൽപ്പം കൂടി സുരക്ഷിതമാണ്, പക്ഷേ കാറ്റ് ഒരു വലിയ ഘടകമാണ്, അതിനാൽ കാറ്റിന്റെ പ്രവചനവും വേലിയേറ്റവും പരിശോധിക്കുക. അതിരാവിലെ വേലിയേറ്റത്തിൽ നീന്തുക, തുടർന്ന് കോവയിൽ പ്രഭാതഭക്ഷണം ആസ്വദിക്കുക.

ട്രെഡ്ഡൂർ ബേ, ആംഗ്ലീസി

ഈ കടൽത്തീരത്ത് ഒരു മികച്ച വിനോദയാത്രയ്ക്കുള്ള എല്ലാം ഉണ്ട്: കോട്ട പണിയുന്നതിനുള്ള മണൽ, വേലിയേറ്റം വരുമ്പോൾ പാറക്കുളങ്ങൾ, അടയാളപ്പെടുത്തിയ ബോയ്‌കളാൽ സംരക്ഷിതമായ മനോഹരമായ കുളിക്കടവ്. ഉൾക്കടലിനു കുറുകെ നീന്തുമ്പോൾ 400 മീറ്റർ പിന്നിടാൻ എളുപ്പമാണ്, നിങ്ങൾക്ക് താഴെയുള്ള മണൽ മാത്രം. ധാരാളം പാർക്കിംഗും സൗകര്യങ്ങളും ഉള്ളതിനാൽ, ദിവസം മുഴുവൻ ഇവിടെ ചെലവഴിക്കാനും ബോറടിക്കാതിരിക്കാനും കഴിയും. സീ ഷാന്റി കഫേയിൽ പ്രാദേശികമായി പിടിക്കുന്ന മത്സ്യം കഴിക്കാം.തണുത്ത മാസങ്ങളിൽ ചൂടുപിടിക്കാൻ ചിപ്പികൾ അനുയോജ്യമാണ്.

 
 പോർട്ട്നാലുചൈഗ്, ഹൈലാൻഡ്സ്

സ്‌കോട്ട്‌ലൻഡ് അതിന്റെ ലൈഫ് ഗാർഡഡ് ബീച്ചുകൾക്ക് പേരുകേട്ടതല്ല, വിദൂര സ്ഥലങ്ങൾ അപ്പീലിന്റെ ഭാഗമാണ്. എന്നിരുന്നാലും ചിലതെല്ലാം ഉണ്ട് ഇവിടെ. പടിഞ്ഞാറൻ തീരം നീന്തൽക്കാരുടെ പറുദീസയാണ്. ഇൻവെർനെസ്-ഷെയറിലെ അരിസൈഗിന് വടക്കുള്ള പോർട്ട്‌നാലുചൈഗ് എന്ന തീരദേശ കുഗ്രാമത്തിന് ചുറ്റും ചെറിയ ബീച്ചുകളുടെയും കോവുകളുടെയും ഒരു കൂട്ടമുണ്ട്. ഇവിടെ അധികം ഒന്നുമില്ല, പക്ഷേ അതാണ് കാര്യം. കാമുസ്‌ദരാക്ക് ബീച്ചിൽ ഒരു കാർ പാർക്ക് ഉണ്ട്, അതിൽ മനോഹരമായ ഒരു ഉൾക്കടലും വെളുത്ത മണലും ടർക്കോയ്സ് വെള്ളവും തിളങ്ങുന്ന പാറക്കൂട്ടങ്ങളും ഉണ്ട്.

ബ്രോഡ്‌സ്റ്റെയർ, കെന്റ്

ബ്രോഡ്‌സ്റ്റെയർ വളരെ ജനപ്രിയമായ ഒരു ബീച്ചാണ്, പക്ഷേ നല്ല കാരണമുണ്ട്. വേലിയേറ്റം വരുമ്പോൾ നീന്താൻ പറ്റിയ ഒരു സുരക്ഷിതമായ ഉൾക്കടലാണിത്, കൂടാതെ ചുറ്റിക്കറങ്ങാൻ വിചിത്രമായ കടകളും ധാരാളം മണലും ബീച്ച് ഹട്ടുകളും ഉണ്ട്. ഇത് തിരക്കിലാണെങ്കിൽ, അടുത്തുള്ള ലൂയിസ ബേ ഒരു മുങ്ങാൻ അനുയോജ്യമാണ്. അതിരാവിലെ വേലിയേറ്റം ജനക്കൂട്ടത്തെ തോൽപ്പിക്കും. ശക്തമായ ഒഴുക്കുള്ളതിനാൽ കെന്റിന് ചുറ്റുമുള്ള വേലിയേറ്റങ്ങൾ ശ്രദ്ധിക്കുക. 1930-കളിൽ തുറന്നതും ഇപ്പോഴും ഒരു ജൂക്ക്ബോക്സും സോഡ ഫൗണ്ടനും ഉള്ള മോറെല്ലിയുടെ ഗെലാറ്റോയിലേക്ക് പോകുന്നതിലൂടെ ദിവസം മുഴുവൻ ആസ്വദിക്കൂ.

ഫെലിക്സ്സ്റ്റോവ്, സഫോക്ക്

ഫെലിക്‌സ്‌റ്റോവിലെ വെള്ളത്തിന്റെ നിറം കണ്ട് മടുത്തു പോകരുത്: ചെളി നിറഞ്ഞ നീർക്കെട്ടിൽ നിന്ന് കടൽ താടിയുമായി നിങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്ന് അംഗീകരിക്കുക. ദൈർഘ്യമേറിയ നീന്തലിന് ഇത് ഒരു വെല്ലുവിളി നിറഞ്ഞ വെള്ളമാണ്, അതിനാൽ ചാനൽ നീന്തൽക്കാർ ഇവിടെ പരിശീലനം നടത്തുന്നു. വേലിയേറ്റത്തെ ആശ്രയിച്ച് വടക്കോട്ടോ തെക്കോ വലിച്ചുനീട്ടാം, പക്ഷേ അത് ശരിയായി ആസൂത്രണം ചെയ്യുക, നിങ്ങൾക്ക് വേലിയേറ്റത്തിനൊപ്പം നീന്താനും ഒരു ഒളിമ്പ്യനെപ്പോലെ തോന്നാനും കഴിയും. കഫേകൾക്കിടയിൽ ബീച്ച് ഫ്രണ്ടിന്റെ വടക്കേ അറ്റത്ത് പ്രദേശവാസികൾ നീന്തുന്നു; ഡിപ്പറുകൾക്ക്, ഗ്രോയ്‌നുകൾക്കിടയിലുള്ള ഭാഗം ബോബ് ചെയ്യാൻ നല്ല സുരക്ഷിതമായ ആഴം നൽകുന്നു.

വൈറ്റ്റോക്ക്സ്, പോർട്രഷ്, വടക്കൻ അയർലൻഡ്

ഡോൾഫിനുകളും സീലുകളും കടൽപ്പക്ഷികളും ഇതിനെ നീന്താനുള്ള യഥാർത്ഥ വന്യമായ സ്ഥലമാക്കി മാറ്റുന്നു. മനോഹരമായ ഉൾക്കടലുകളുടെ ഒരു കൂട്ടം പോലെ, തകർന്ന കോട്ടയായ ഡൺലൂസ് കാസിലിന്റെ മനോഹരമായ കാഴ്ചകളുള്ള ക്ലിഫ് വാക്ക് ഇത് പ്രദാനം ചെയ്യുന്നു. കാറ്റിന്റെ ദിശയെ ആശ്രയിച്ച്, വെസ്റ്റ് സ്ട്രാൻഡിൽ നീന്തൽ സ്ഥലങ്ങളുണ്ട്, അത് പോർട്രഷ് ഉപദ്വീപ് അല്ലെങ്കിൽ വൈറ്റ്റോക്ക്സിന്റെ നീണ്ട ഉൾക്കടലിൽ അഭയം പ്രാപിക്കുന്നു. മെനോപോസൽ മെർമെയ്ഡ്സ് വനിതാ സംഘം വർഷം മുഴുവനും പ്രദേശത്ത് നീന്തുന്നു.

ലാൻസലോസ്, കോൺവാൾ

ഈ കടൽത്തീരത്തേക്ക് നടക്കാൻ അൽപ്പം ദൂരമുണ്ട്, അതിനാൽ ഇത് പ്രദേശവാസികൾക്കും സാധാരണ കോർണിഷ് അവധിക്കാലക്കാർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഗ്രാമത്തിൽ ഒരു നാഷണൽ ട്രസ്റ്റ് കാർ പാർക്ക് ഉണ്ട്, തുടർന്ന് പള്ളിയിൽ നിന്ന് താഴേക്കുള്ള പാത പിന്തുടരുക. ഉയർന്ന വേലിയേറ്റത്തിൽ ബീച്ച് മിക്കവാറും അപ്രത്യക്ഷമാകും, അതിനാൽ പുറപ്പെടുന്നതിന് മുമ്പ് പരിശോധിക്കുക. ചുറ്റും നീന്താനും മുങ്ങാനും പാറകളുണ്ട്, ഒപ്പം വെള്ളച്ചാട്ടവും പാറക്കെട്ടുകളും കാഴ്ചകൾക്കായി. ബീച്ച്‌കോമ്പിംഗിനും സ്‌നോർക്കെല്ലിംഗിനും പറ്റിയ ഇടം കൂടിയാണിത്. വേലിയേറ്റം അനുവദിക്കുകയാണെങ്കിൽ, ഒരു പിക്നിക് പായ്ക്ക് ചെയ്ത് ദിവസത്തേക്ക് പോകുക.

ഫോംബി, മെർസിസൈഡ്

വടക്ക്-പടിഞ്ഞാറൻ തീരം ബുദ്ധിമുട്ടാണ്, കാരണം വേലിയേറ്റം പുറത്തുപോകുമ്പോൾ അത് വളരെ ദൂരം പോകുകയും ധാരാളം ചെളി, കളിമണ്ണ്, മുങ്ങുന്ന മണൽ എന്നിവ അവശേഷിപ്പിക്കുകയും ചെയ്യുന്നു. മനോഹരമായ, നീളമുള്ള, മണൽ നിറഞ്ഞ ബീച്ചിന് ഫോംബി ജനപ്രിയമാണ്, പക്ഷേ ഇവിടെ നീന്തുന്നത് ഉയർന്ന വേലിയേറ്റത്തിൽ മാത്രമാണ് – ഉയർന്ന വേലിയേറ്റത്തിന് 30 മിനിറ്റ് മുമ്പും മന്ദഗതിയിലുള്ള വേലിയേറ്റ സമയത്തും ഞാൻ ശുപാർശ ചെയ്യുന്നു. ലൈഫ് ഗാർഡുകൾ ഉണ്ട്, അതിനാൽ അവർ ഉള്ളപ്പോൾ നീന്തുന്നതാണ് നല്ലത്, അല്ലെങ്കിൽ പ്രദേശം നന്നായി അറിയാവുന്ന ഫോംബി സീ നീന്തൽക്കാരിൽ ചേരുക. നേരായ തീരത്ത് നീന്താൻ ഇത് മനോഹരമാണ്.

Tynemouth Longsands, Tyne and Wear

ഈ അവാർഡ് നേടിയ ബീച്ച് – മണൽ, പാറകൾ, മൺകൂനകൾ, പാറക്കെട്ടുകൾ എന്നിവ ഉൾക്കൊള്ളുന്നു – TOSers (ടൈൻമൗത്ത് ഔട്ട്‌ഡോർ നീന്തൽക്കാർ), വർഷം മുഴുവനും ഇവിടെ നീന്തൽക്കാരുണ്ട്. ആൾക്കൂട്ടം കടൽത്തീരത്ത് ഉള്ളപ്പോൾ നിങ്ങൾക്ക് കുറച്ച് ദൂരം കടക്കാനും കടലിൽ സമയം ചെലവഴിക്കാനും കഴിയും. ഈ തീരപ്രദേശം മുഴുവനും ആനന്ദകരമാണ് – മധ്യകാല പ്രയോറിയുടെയും കോട്ടയുടെയും വീക്ഷണത്തോടെ കിംഗ് എഡ്വേർഡ് ഉൾക്കടലിൽ നീന്തുക, അതേസമയം കടൽ കൂടുതൽ കുതിച്ചുയരുന്നെങ്കിൽ കുള്ളർകോട്ടിലെ ബ്രേക്ക്‌വാട്ടർ വേലിയേറ്റത്തിൽ കുറച്ച് സംരക്ഷണം നൽകുന്നു.

 

മൈക്കോനോസിൽ നിന്ന് ഹെലികോപ്റ്ററിൽ മടങ്ങുകയായിരുന്ന ബ്രിട്ടീഷ്  സഞ്ചാരി ഗ്രീക്ക് മെയിൻലാൻഡിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ പ്രൊപ്പല്ലറിന് പരിക്കേറ്റ് മരിച്ചു.

ദ്വീപിൽ നിന്ന് ഏഥൻസിനടുത്തുള്ള സ്പാറ്റയിലേക്ക് പറക്കാൻ ഹെലികോപ്റ്റർ ചാർട്ടർ ചെയ്ത ബ്രിട്ടീഷ് വിനോദസഞ്ചാരികളിൽ ഒരാളാണ് ഇയാൾ. വിനോദസഞ്ചാരികളിൽ ഇയാളുടെ മാതാപിതാക്കളും ഉൾപ്പെടുന്നുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെ ഹെലികോപ്റ്ററിന്റെ എഞ്ചിൻ പ്രവർത്തിക്കുന്നതിനിടെ സംഘം ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് ഗ്രീക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് പേർ വിമാനത്തിന്റെ പുറകിലേക്ക് നടന്നു, അവിടെ 21 കാരനായ ടെയിൽ റോട്ടർ തട്ടി മാരകമായി പരിക്കേറ്റു. ശിരഛേദം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇയാൾ എങ്ങനെയാണ് റോട്ടർ ബ്ലേഡുകളിൽ നിന്നും അപകടം നടന്നതെന്ന കാര്യം അന്വേഷിച്ചുവരികയാണ്.

രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകളിൽ മൈക്കോനോസിൽ നിന്ന് മടങ്ങുകയായിരുന്നു ബ്രിട്ടീഷ് വിനോദസഞ്ചാരികൾ. ഏഥൻസ് ഇന്റർനാഷണൽ എയർപോർട്ടിൽ പോയി ബ്രിട്ടനിലേക്ക് മടങ്ങാൻ ഒരു സ്വകാര്യ ജെറ്റിൽ കയറാൻ അവർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്.

പ്രോട്ടോ തീമയുടെ അഭിപ്രായത്തിൽ, ആദ്യം ഇറങ്ങിയ ഹെലികോപ്റ്റർ നാല് യാത്രക്കാരുമായി വിമാനത്താവളത്തിന് വളരെ അടുത്തുള്ള ഒരു ഹെലിപാഡിൽ ലാൻഡ് ചെയ്തു. രണ്ടാമത്തെ ഹെലികോപ്റ്ററിൽ യുവാവിന്റെ മാതാപിതാക്കൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആദ്യ വിമാനത്തിലെ നാല് യാത്രക്കാരെ ഇറക്കി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്ന കാറുകളിലേക്ക് മാറ്റേണ്ടതായിരുന്നു. ഈ സംഘത്തിൽ പെട്ടയാളാണ് മരിച്ചത്.

Copyright © . All rights reserved