UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് ബാധിതനായിരുന്ന പ്രധാനമന്ത്രിയെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സിച്ച എൻഎച്ച്എസ് നഴ്സ് ജോലി ഉപേക്ഷിച്ചു. പകർച്ചവ്യാധിയും നഴ്‌സുമാരുടെ ശമ്പളം സർക്കാർ കൈകാര്യം ചെയ്യുന്ന വിധം ശരിയല്ല എന്ന് വിമർശിച്ചാണ് ജെന്നി മക് ഗീ പടിയിറങ്ങിയത്. ജോലിയിൽ ഏറ്റവും പ്രയാസമേറിയ വർഷത്തിനുശേഷം എൻ‌എച്ച്‌എസിൽ നിന്ന് പടിയിറങ്ങുകയാണെന്ന് ജെന്നി പറഞ്ഞു. മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും നഴ്‌സുമാർക്ക് അവർ അർഹിക്കുന്ന ബഹുമാനവും ഇപ്പോൾ ശമ്പളവും ലഭിക്കുന്നില്ലെന്ന് ചാനൽ 4 ഡോക്യുമെന്ററിയോട് അവർ പറഞ്ഞു. എൻ‌എച്ച്‌എസ് ജീവനക്കാർക്ക് ഈ വർഷം ഒരു ശതമാനം ശമ്പള വർദ്ധനവ് സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ പ്രതിസന്ധിയുടെ കാലങ്ങളിൽ തളരാതെ പോരാടുന്നവർക്ക് സർക്കാർ മതിയായ പരിഗണന നൽകുന്നില്ലെന്ന വാദമാണ് ജെന്നി ഉയർത്തുന്നത്.

ന്യൂസിലാന്റിൽ നിന്നുള്ള മക് ഗീ ഇപ്പോൾ സ്വന്തം നാട്ടിൽ സമയം ചെലവഴിക്കാൻ ഉദ്ദേശിക്കുന്നു. “അതെ, ഞങ്ങൾ അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്യുന്നു. ഞങ്ങൾ മുൻനിര പോരാളികളാണെന്ന് പരക്കെ പറയപ്പെടുന്നു. എന്നാൽ ഞങ്ങൾക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ല. ഇപ്പോൾ ഞങ്ങൾക്ക് അർഹിക്കുന്ന പ്രതിഫലം നൽകുന്നുണ്ടെങ്കിലും എനിക്ക് അതിൽ പൂർണ്ണ സംതൃപ്തിയില്ല. അതിനാൽ ജോലി രാജിവയ്ക്കുകയാണ്.” മക്ഗീ പറഞ്ഞു. “സെന്റ് തോമസ് ഹോസ്പിറ്റലിൽ ജോലി ചെയ്തതിലും അത്തരമൊരു മികച്ച ടീമിന്റെ ഭാഗമായതിലും ഞാൻ അഭിമാനിക്കുന്നു.” പടിയിറങ്ങുന്നതിന് മുമ്പായി അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രധാനമന്ത്രിയെ ചികിത്സിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഒരാളാണ് ജെന്നി.

എൻ‌എച്ച്‌എസിന്റെ 72 വർഷം ആഘോഷിക്കുന്നതിനായി ഒരു ഗാർഡൻ പാർട്ടിക്ക് ജൂലൈയിൽ ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക് അവളെ ക്ഷണിച്ചിരുന്നു. നഴ്സുമാരുടെ ശമ്പളവർധനവിനെക്കുറിച്ച് പ്രധാനമന്ത്രി ചിന്തിക്കുന്നില്ലെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് ജോലി ഉപേക്ഷിക്കേണ്ടി വരുമെന്ന് യൂണിസൺ യൂണിയനിലെ ആരോഗ്യ മേധാവി സാറാ ഗോർട്ടൺ പറഞ്ഞു. മലയാളികൾ അടക്കമുള്ള നിരവധി വിദേശ നഴ്സുമാർ ബ്രിട്ടനിൽ ജോലി നോക്കുന്നുവെന്നിരിക്കെ അവരെ പരിഗണിക്കാതെയുള്ള സർക്കാരിന്റെ യാത്ര കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതുറക്കും.

 മെട്രിസ്‌ ഫിലിപ്പ്

ഇസ്രയേൽ- പാലസ്‌തീൻ ഷെൽ ആക്രമണം, നടക്കുമ്പോൾ, ഭയവും, നൊമ്പരവും, അനുഭവിക്കുന്ന, ലക്ഷക്കണക്കിന് മലയാളി സഹോദരി- സഹോദരൻമാർ അവിടെ ജോലി ചെയ്യുന്നു. തങ്ങളുടെ സ്വന്തം നാട് വിട്ട്, മറ്റൊരു രാജ്യത്ത് ഒറ്റപ്പെട്ടുള്ള ഈ നേഴ്സ്മാരുടെ ജീവിതം കൂടി നമുക്കോർക്കാം. അവരുടെ ആകുലത എത്ര വലുതായിരിക്കും. അവരെ നമുക്കു കൂടെ ചേർത്തു നിർത്തി സപ്പോർട്ട് ചെയ്യാം. കൊറോണയോടൊപ്പം യുദ്ധവും കൂടി വരുമ്പോൾ ആ രാജ്യമെങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്നു കാണുക തന്നെ. ആ മാലാഖമാരെ കൂടെ ചേർത്തുപിടിച്ചുകൊണ്ട്, ഈ കുറിപ്പ് തുടങ്ങുന്നു.

കൊറോണ എന്ന മഹാമാരിയാൽ ലോകം ആകുലപ്പെടുമ്പോൾ, അതിലേറെ, നൊമ്പരവും, സങ്കടവും, മനഃപ്രയാസവും, അനുഭവിക്കുന്ന, ഒരു കൂട്ടം പ്രവാസികൾ ഉണ്ട്. സ്വന്തം ഗ്രാമം വിട്ട്, ഒറ്റയ്ക്ക് പ്രവാസി ജീവിതം നയിക്കുന്നവർ.

ഈ കുറിപ്പ് വായിക്കുന്നവരോ, നിങ്ങളുടെ കുടുംബത്തിൽ, ഗ്രാമത്തിൽ, ഉള്ളവരോ, ഈ പറഞ്ഞ തരത്തിൽപ്പെട്ടവർ ഉണ്ടാകും എന്നെനിക്കുറപ്പുണ്ട്. അവർ ചിലപ്പോൾ നിങ്ങളുടെ ഉറ്റ സുഹൃത്തുക്കൾ വരെ ആയേക്കാം. അവർക്കായി, ഇത് ഷെയർ ചെയ്യാം.

മാതാപിതാക്കളെയും, ഭാര്യ/ഭർത്താവ്, മക്കളെയും, പിറന്ന നാടിനേയും വിട്ട്, അകലെയുള്ള സ്ഥലമോ, വിദേശത്തോ ജോലി തേടി പോകുന്നവരെ, പ്രവാസികൾ എന്ന പേരിൽ അറിയപ്പെടുന്നു. പ്രവാസികൾ പല തരത്തിൽ ഉള്ളവർ ഉണ്ട്. വിദേശ രാജ്യങ്ങളിൽ പഠനത്തിന് പോകുന്നവർ മുതൽ ജോലി തേടി പോകുന്നവർ ഉൾപ്പടെയുള്ള വിവിധ പ്രായത്തിൽ പെടുന്നവർ അതിൽ ഉൾപ്പെടുന്നു.

1950-60 കാലങ്ങളിൽ പേർഷ്യയ്ക്കു പോകുവാ എന്നായിരുന്നു പറയാറ്‌. ബോംബെ, ഡൽഹി എന്നീ സ്ഥലങ്ങളിൽ നിന്നും ആയിരുന്നു, അവർ പോയിരുന്നത്. കൂടുതലും മധ്യവയസ്കർ. പിന്നീട് നഴ്സിങ് പ്രൊഫെഷൻെറ ഭാഗമായി ഒട്ടേറെ യുവതികൾ ഗൾഫ് രാജ്യങ്ങളിലേക്ക് പോയി. അമേരിക്ക,യൂറോപ്പ്, യുകെ, ഓസ്‌ട്രേലിയ സിംഗപ്പൂർ, ഏഷ്യ / ആഫ്രിക്ക എന്നിങ്ങനെ ഉള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ഒട്ടേറെ ഉണ്ടായി. ആ രാജ്യങ്ങളിൽ പോയവർ, കുടുംബമായി ഇപ്പോൾ അവിടെ താമസിച്ചു വരുന്നു.

എന്നാൽ ഗൾഫ് നാടുകളിൽ, കുടുംബമായി താമസിക്കുന്നവരേക്കാൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ ആണ് കൂടുതലായുള്ളത്. നഴ്സിംഗ്, ഹോം കെയർ, അങ്ങനെയുള്ള ജോലി തേടി ഒട്ടേറെ യുവതികൾ, ഇറ്റലി, ഇസ്രയേൽ, കൂടാതെ മറ്റ് രാജ്യങ്ങളിലേക്ക്, കേരളത്തിൽ നിന്നും ഒഴുകി കൊണ്ടിരിക്കുന്നു. അവരെല്ലാം സ്വന്തം കുടുംബത്തിന് വേണ്ടി രാപകൽ ജോലി ചെയ്യുന്നു. അവരുടെ മനസിലുള്ള ചിന്ത, എപ്പോഴും നാട്ടിലുള്ള കുടുംബത്തെ ഓർത്തായിരിക്കും.

കോവിഡ് എന്ന മഹാമാരി, നാട്ടിലും മറുനാട്ടിലും, തിരമാല പോലെ ഉയരുകയാണ്. ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ ചിന്തകൾ തന്റെ ജീവിതത്തേക്കാളും, നാട്ടിലുള്ള മാതാപിതാക്കൾ, കുടുംബം, മക്കൾ എന്നിവർക്ക്, ഈ രോഗം പിടിപെടുമോ, അവർക്കാരാണ് സഹായത്തിനുള്ളത് എന്ന ചിന്തയാണ്.

ഇവർക്കു നാട്ടിലേക്ക് തിരിച്ചു പോകണം എന്നുള്ള ആഗ്രഹം, ഉണ്ട്, എന്നാലും, നാട്ടിൽ ഉള്ളവരുടെ, മുന്നോട്ടുള്ള ജീവിതം കൂടുതൽ സേഫ് ആക്കണം എന്നുള്ള ചിന്ത കൊണ്ട് അവിടെ തന്നെ തുടരുന്നു. കുറച്ചുനാൾ കൂടി കഴിഞ്ഞു പോയാൽ മതി എന്നുള്ള തീരുമാനത്തിൽ അവസാനം എത്തിചേരും.

ഒറ്റയ്ക്ക് താമസിക്കുന്ന പ്രവാസികൾ, അവരുടെ കുട്ടികളെ, വർഷങ്ങൾ, കഴിഞ്ഞായിരിക്കും കാണുവാൻ സാധിക്കുന്നത്. മക്കളെ വിഡിയോകൾ വഴി കണ്ട് അവരുടെ വളർച്ച കാണുന്നു. എന്നാൽ, മക്കൾ, തന്റെ സ്വന്തം അപ്പൻ/അമ്മ എന്നിവരെ, വളരെ നാളുകൾക്കു ശേഷം കണ്ടാൽ തന്നെ, ഇവർ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ഒരു വരവേൽപ്പ് നൽകണം എന്നില്ല. അത് കാണുമ്പോൾ, താൻ ഇത്രയും വർഷം എന്തിനാണ്, ഒറ്റയ്ക്ക് ഒരു രാജ്യത്തു ജീവിച്ചത് എന്ന് ഓർത്തു കരയും.

ഗൾഫിൽ 30 വർഷങ്ങൾ പ്രവാസി ജീവിതം നയിച്ച് കൊറോണകാലത്ത് നാട്ടിൽ തിരിച്ചെത്തിയ ഒരു വ്യക്തിയെ സ്വന്തം വീട്ടിൽ പോലും കയറ്റാതെ ആട്ടി ഓടിച്ചതായുള്ള വാർത്ത കേരളം ചർച്ച ചെയ്തിരുന്നു. ഒന്നും സ്വന്തമായി കരുതി വെക്കാതെ, ജീവിതം കുടുംബത്തിനായി മാറ്റിവെക്കുന്നവർ ചിന്തിക്കേണ്ടിയിരിക്കുന്നു.

ആടുജീവിതം നയിക്കുന്നവരും പ്രവാസി ലോകത്തിൽ ഉണ്ട് എന്ന് ഓർമ്മിക്കുക. ഈ അവസരത്തിൽ ഒറ്റയ്ക്ക് പ്രവാസ ജീവിതം നയിക്കുന്നവർക്ക് ഒരു ഹായ് നൽകുന്നു. അടിച്ചു പൊളിച്ചു ജീവിക്കു, നിങ്ങളും. നാളെ പ്രവാസി ലോകത്ത് നിന്ന് ഒരു ശവമായി ചെന്നാൽ പോലും ഒരു അനുശോചനം പറയുവാൻ പോലും ആരും ഉണ്ടാകില്ല. അതിനാൽ നിങ്ങൾക്കു ലഭിക്കുന്ന ഇടവേളകൾ, കൂട്ടുകാരോടൊത്ത് സന്തോഷിക്കു. നിങ്ങൾക്കു നിങ്ങൾ മാത്രമേ കൂടേ ഉണ്ടാകൂ. സർവ്വേശ്വരൻ നിങ്ങളോടൊപ്പം എന്നും ഉണ്ടാകും. ആശംസകൾ.

യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന പ്രീമ സോബന്റെ പിതാവ് സെബാസ്റ്റ്യൻ നടുവത്തേറ്റ് (73) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (18/ 5/ 2020 ) 3 മണിക്ക് അറക്കുളം സെൻറ് തോമസ് പഴയ പള്ളിയിൽ നടക്കും.

ഭാര്യ മേരിക്കുട്ടി സെബാസ്റ്റ്യൻ മേവിട പുളിക്കൽ കുടുംബാംഗമാണ് . മക്കൾ : പ്രീതി റെന്നി , പ്രീമ സോബൻ (വെയ്ക്ക് ഫീൽഡ് ). മരുമക്കൾ : റെന്നി തോമസ് ആലുങ്കൽ കാഞ്ഞാർ, സോബൻ കുരീത്തറ, നെടുമുടി, ആലപ്പുഴ

പ്രീമ സോബന്റെ പിതാവിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം തിരിച്ചറിഞ്ഞിട്ടുകൂടി വാണിജ്യതാത്പര്യങ്ങൾ കൊണ്ട് നിസ്സംഗത കാട്ടുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്ന ആരോപണം ശക്തമായി. ഇന്ത്യയിൽ നിന്നും പകർന്നതെന്നു കരുതുന്ന രണ്ടാം തരംഗം ബ്രിട്ടനേയും വിഷമിപ്പിക്കുകയാണിപ്പോൾ.

ലോക്ക്ഡൗണിനുശേഷം നിയന്ത്രങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങുമ്പോൾ ബ്രിട്ടനിൽ പടരുന്ന ഇരട്ട ജനിതകവ്യത്യാസം വന്ന വൈറസ് (B.1.617) ഇന്ത്യയിൽ നിന്നും ലഭിച്ചതാണെന്ന് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് പറയുന്നു. മഹാരാഷ്ട്രയിലാണ് ആദ്യമായി ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഈയവസരത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പദ്ധതിയിട്ടിരുന്ന ഇൻഡ്യാ സന്ദർശന പദ്ധതി വിവാദമായത്. ഏപ്രിൽ 25 ന് ബോറിസ് ഇന്ത്യയിലെത്താനായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. പോസിറ്റീവ് കേസുകളിൽ 771 എണ്ണം ഈയിനത്തിൽ പെട്ടതാണെന്ന് ഇന്ത്യയിലെ ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുകയും ചെയ്തതിന് ശേഷമാണിത്. പ്രതിദിനം ഒന്നരലക്ഷത്തിലധികം
റിപ്പോർട്ട്എ ചെയ്തുകൊണ്ടിരുന്ന സമയത്തും ഉയർന്ന ശാസ്ത്രീയ മാനദണ്ഡങ്ങൾ പിന്തുടരുന്ന ബ്രിട്ടൻ സന്ദർശനം പുനഃപരിശോധിച്ചില്ല. പുതിയ ഇനത്തിൽപ്പെട്ട 103 കേസുകൾ ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്തതിനുശേഷം സമ്മർദ്ദത്തിനു വഴങ്ങിയാണ് പ്രധാനമന്ത്രി സന്ദർശനം റദ്ദാക്കിയത്.

പകർച്ചവ്യാധി നിയന്ത്രണകാലത്ത് റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തിൽ സമയം അതിക്രമിച്ചിട്ടുപോലും ഇന്ത്യയെ പെടുത്താതിരുന്നതും സമ്മർദ്ദത്തിനു ശേഷം മാത്രം സന്ദർശനം റദ്ദാക്കിയതും നിരുത്തരവാദപരമാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കുപരി വാണിജ്യതാത്പര്യങ്ങൾ മാത്രം പരിഗണിച്ചതുകൊണ്ടാണെന്നും വിവിധ നേതാക്കൾ ആരോപിച്ചു.

മകനു നേരെ വംശീയ വിവേചനം കാണിച്ചു എന്ന് ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച്‌ രണ്ട് മാസം കഴിയുമ്പോളാണ് രാജകുടുംബത്തിനെതിരെ ഹാരിയുടെ അടുത്ത ആക്രമണം. ഹാരിയുടെ, ഓപ്ര വിന്‍ഫ്രീയ്ക്കൊപ്പമുള്ള ആപ്പിള്‍ ടെ വി + മെന്റല്‍ ഹെല്‍ത്ത് എന്ന സീരീസിന്റെ പ്രമോഷന്‍നടത്തുന്ന പരിപാടിയിലായിരുന്നു ഈ പൊട്ടിത്തെറി. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വളര്‍ത്തിയതിന്റെ ദുരനുഭവങ്ങള്‍ ഏറ്റാണ് തന്റെ പിതാവായ ചാള്‍സ് രാജകുമാരന്‍ വളര്‍ന്നതെന്നും പിന്നീട് താന്‍ അനുഭവിച്ചതൊക്കെ മക്കളോടും അദ്ദേഹം ചെയ്തുവെന്നും ഹാരി പറഞ്ഞു.

അമേരിക്കന്‍ ശൈലിയിലുള്ള ഇംഗ്ലീഷ് സംഭാഷണ രീതിയുമായാണ് ഹാരി 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പോഡ്കാസ്റ്റില്‍ വന്നത്. താന്‍ ആരേയും കുറ്റപ്പെടുത്തുകയോ ആര്‍ക്കെങ്കിലും നേരെ വിരല്‍ ചൂണ്ടുകയോ അല്ല ചെയ്യുന്നതെന്ന് വ്യക്തമാക്കിയ ഹാരി പക്ഷെ കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ തന്റെ വേദനയും ദുരനുഭവങ്ങളും പങ്കുവയ്ക്കുക മാത്രമാണെന്നും പറഞ്ഞു.

താന്‍ എന്തായാലും ആ രീതികള്‍ ഉപേക്ഷിക്കുകയാണെന്നും, ഒരിക്കലും തന്റെ മക്കളെ ആ വിധത്തിലാവില്ല വളര്‍ത്തുകയെന്നും ഹാരി പറഞ്ഞു.

ആഡംബരങ്ങള്‍ ധാരാളമുള്ള ഒരു ലോകത്ത് കൂട്ടിലടയ്ക്കപ്പെട്ട പ്രതീതിയായിരുന്നു രാജകുടുംബത്തിലെ ജീവിതം എന്ന് ഹാരി വ്യക്തമാക്കി. ഫ്രോസന്‍ സ്റ്റാര്‍ ക്രിസ്റ്റീന്‍ ബെല്ലിന്റെ ഭര്‍ത്താ ഡാക്സും ഈ ഷോയില്‍ പങ്കെടുത്തിരുന്നു. തന്റെ പുകവലിയോടും മദ്യത്തോടുമുള്ള അമിതാസക്തി എടുത്തുപറഞ്ഞ അദ്ദേഹത്തോട് തന്റെ കുട്ടിക്കാലത്തെ പീഡനങ്ങളെ കുറിച്ചും ഹാരി ചോദിച്ചു. രാജകൊട്ടാരത്തിലെ അടച്ചിട്ട കൂടില്‍ നിന്നും പുറത്തുചാടണമെന്നുള്ളത് തന്റെ യൗവ്വനാരംഭത്തില്‍ തന്നെ തോന്നിയ കാര്യമാണെന്നും ഹാരി കൂട്ടത്തില്‍ പറഞ്ഞു. തന്റെ അമ്മയോട് അവര്‍ ചെയ്തത് തന്റെ ഭാര്യയോടും ചെയ്യുമെന്ന ചിന്ത ശക്തമായപ്പൊഴാണ് അവസാനം വീടുവിട്ടിറങ്ങിയതെന്നും ഹാരി സൂചിപ്പിച്ചു.

ഇപ്പോള്‍, ലോസ് ഏഞ്ചലസില്‍ ജീവിക്കുമ്ബോള്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ജീവിക്കാമെന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭൂതിയാണതെന്നും ഹാരി കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ ഇപ്പോഴാണ് അനുഭവിക്കുവാന്‍ ആരംഭിച്ചതെന്നും ഹാരി പറഞ്ഞു. രാജകൊട്ടാരത്തില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ തന്റെ ഭാര്യ താനുമായി പങ്കുവച്ചെന്ന് സൂചിപ്പിച്ച ഹാരി, നല്ലൊരു ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ രാജകുമാരി ആകേണ്ടതില്ലെന്നും പറഞ്ഞു.

മിനു നെയ്സൺ പള്ളിവാതുക്കൽ , ഓസ്ട്രേലിയ

പുഡ്ഡിംഗ് ചേരുവകൾ

250 ഗ്രാം ഈന്തപ്പഴം അരിഞ്ഞത്

1 ടീസ് സ്പൂൺ ബേക്കിംഗ് സോഡ

1 1/2 കപ്പ് തിളച്ച വെള്ളം

125 ഗ്രാം ഉപ്പില്ലാത്ത ബട്ടർ

1 കപ്പ് ബ്രൗൺ പഞ്ചസാര

1 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്

2 മുട്ട

1 3/4 കപ്പ് മൈദ + 1 1/ 2 ടീസ്പൂൺ ബേക്കിംഗ് പൗഡർ [ അല്ലെങ്കിൽ 1 3/4 കപ്പ് self-raising flour )

കാരമൽ സോസ് ചേരുവകൾ

1 കപ്പ് ബ്രൗൺ പഞ്ചസാര

300 മില്ലി തിക്കൻഡ് ക്രീം [ ഹെവി ക്രീം]

1/2 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്

60 ഗ്രാം ബട്ടർ

പുഡ്ഡിംഗ് ഉണ്ടാക്കുന്ന രീതി

Step 1

ഓവൻ 180 ° C ൽ പ്രീഹീറ്റ് ചെയ്യുക . 7cm ആഴത്തിലുള്ള, 22cm (ബേസ്) കേക്ക് പാനിൽ ബട്ടർ തേക്കുക.

Step 2

ഈന്തപ്പഴവും ബേക്കിംഗ് സോഡയും ഒരു പാത്രത്തിൽ ഇടുക അതിലേക്ക് തിളച്ച വെള്ളം ഒഴിച്ചു 20 മിനിറ്റ് വെക്കുക

Step 3

ഒരു ഇലക്ട്രിക് മിക്സർ ഉപയോഗിച്ച്, ബട്ടർ , പഞ്ചസാര, വാനില എന്നിവ ഇളം ക്രീം നിറം ആകുന്ന വരെ ബീറ്റ് ചെയ്യുക . മുട്ടകൾ ഓരോന്നു ഓരോന്നായി ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്യുക .

ഒരു വലിയ സ്പൂൺ ഉപയോഗിച്ച്, ഈന്തപ്പഴം മിക്സ് , മൈദ മാവ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

Step 4

തയ്യാറാക്കിയ കേക്ക് പാനിലേക്ക് മിശ്രിതം ഒഴിക്കുക . 35 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്യുക. (അല്ലെങ്കിൽ ഒരു skewer വൃത്തിയായി വരുന്നതുവരെ). റെഡി ആയ ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റുക .

കാരമൽ സോസ് ഉണ്ടാക്കുന്ന രീതി

Step 1

ഒരു സോസ്പാനിൽ എല്ലാ സോസ് ചേരുവകളും ചേർത്ത് യോജിപ്പിക്കുക . ഇടത്തരം ചൂടിൽ സോസ് തിളക്കുന്നതുവരെ ഇളക്കി കൊടുക്കുക. അതിനുശേഷം 2 മിനിറ്റ് ചെറു തീയിൽ വെക്കുക .

Step 2

ഒരു skewer ഉപയോഗിച്ച് പുഡ്ഡിങ്ങിൽ എല്ലായിടത്തും കുത്തിടുക . 1/2 കപ്പ് സോസ് ചൂടുള്ള പുഡ്ഡിംഗിൽ ഒഴിക്കുക എന്നിട്ടു 10 മിനിറ്റ് വെക്കുക .

അതിനുശേഷം പുഡ്ഡിംഗ് മുറിച്ചു ബാക്കിയുള്ള സോസ് ഉപയോഗിച്ച് കഴിക്കാം.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

ഹരിഗോവിന്ദ് താമരശ്ശേരി

ലണ്ടൻ മാരത്തോണിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ ഇവന്റ് കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ഇവന്റായി നടത്തുവാൻ തീരുമാനിച്ച സാഹചര്യത്തിൽ, ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹോസ്പിറ്റലിന്റെ ചുറ്റും സ്വന്തമായി തിരഞ്ഞെടുത്ത റൂട്ടിലൂടെ 10 കിലോമീറ്റർ പ്രതികൂല കാലവസ്ഥയെ മറികടന്നു വിജയകരമായി ഓടി അതിലൂടെ സമാഹരിച്ച £2065 പൗണ്ട് ആശുപത്രി അധികൃതർക്ക് കൈമാറി യുകെ മലയാളികൾക്ക് ഒരിക്കൽ കൂടി മാതൃക ആയിരിക്കുകയാണ് ശ്രീ അശോക് കുമാർ.

നവംബർ ഒന്നിന് രാവിലെ 11 മണിക്ക് വുഡ്ക്രോഫ്റ്റ് റോഡിലുള്ള ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തിൽ നിന്നും ആരംഭിച്ചു മെടോവ്യൂ, കിംഗ്സ്വുഡ്‌ അവന്യു, ലണ്ടൻ റോഡ്, മെയ്ഡേ റോഡ് വഴി ഹോസ്പിറ്റലിനു ചുറ്റും 10 കിലോമീറ്റർ ദൂരം 1 മണിക്കൂർ 6 മിനിട്ടുകൊണ്ടാണ് ശ്രീ അശോക് കുമാർ ഓടി പൂർത്തിയാക്കിയത്. വൈറ്റാലിറ്റി 10 കിലോമീറ്റർ വെർച്വൽ റണ്ണിലൂടെ സമാഹരിച്ച £2065 പൗണ്ട് ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നിർവഹിക്കുന്ന നിസ്തുലമായ പ്രവർത്തനങ്ങൾ മുൻനിർത്തി ഹോസ്പിറ്റലിലെ മുഴുവൻ ജീവനക്കാരോടുമുള്ള ആദരസൂചകമായി ചീഫ് എക്സിക്യൂട്ടീവ് മാത്യു കെർഷോവിനു കൈമാറി.

2014-ലെ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച ശ്രീ അശോക് കുമാർ ആറ് വർഷം കൊണ്ട് ഒൻപത് മേജർ മാരത്തോൺ പൂർത്തിയാക്കുകയും, ഏഴുതവണ വിവിധ ലോകപ്രശസ്ത ഹാഫ്-മാരത്തോണുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 6 മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ഏക മലയാളി എന്ന ബഹുമതിക്ക് അർഹനായ ശ്രീ അശോക് കുമാർ, യുകെയിലെ വിവിധ ചാരിറ്റി സംഘടനകളിൽ ഭാരവാഹിത്വം വഹിക്കുന്ന വ്യക്തി എന്ന നിലയിലും സുപരിചിതനാണ്.

വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ റണ്ണിങ് ഇവന്റിൽ പങ്കെടുത്ത എല്ലാവരോടും, സംഭാവന നൽകിയ എല്ലാ സഹൃദയരോടുമുള്ള നന്ദി ശ്രീ അശോക് കുമാർ അറിയിച്ചു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

സ്വാമി വിവേകാനന്ദനെ പോലുള്ള ചില ചരിത്ര പുരുഷന്മാരെ നോക്കുകയാണങ്കിൽ മിക്കവരും അവരുടെ 30 -40 വയസ്സിനുള്ളിൽ മരിച്ചവരാണ് . എന്തായിരിക്കാം കാരണം ?

അതുമല്ലങ്കിൽ മറ്റുള്ള ജീവജാലങ്ങളെ അപേക്ഷിച്ചു നമ്മൾ മനുഷ്യർക്ക് ഇത്ര ഓർമ്മ ശക്തിയും കഴിവുമൊക്കെ ഉണ്ടാകാൻ കാരണമെന്താണെന്ന് ഇതൊക്കെ ചിന്തിക്കാത്ത ആരുണ്ട് ?

വായിച്ചറിഞ്ഞ ചില സത്യങ്ങൾ .. വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം അത് ഓരോത്തരുടെയും ഇഷ്ടം .
ഓരോ ജീവജാലങ്ങളുടെയും conciousness അല്ലങ്കിൽ അവബോധം അതും നമ്മളുടെ ശരീരവും രണ്ടും രണ്ടാണ് .

അവബോധം ഒരു ഭൂഖണ്ഡം പോലെയാണ് . അത് അനന്തമായ ഒരു സമുദ്രം പോലെ നമുക്ക് ചുറ്റുമിങ്ങനെ പരന്നുകിടക്കുന്നു . നമുക്ക് ജനിക്കുമ്പോൾ ഉള്ള അവബോധം അല്ല 40 വയസാകുമ്പോൾ ഉള്ളത് . പലതും കേട്ടും കണ്ടും വളർന്നു നമ്മളുടെ ബുദ്ധി വികാസം പ്രാപിക്കുന്നു . അതുകൊണ്ടാണ് നമ്മൾ മനുഷ്യർ ശിലായുഗത്തിൽ നിന്നും ഇന്നു കമ്പ്യൂട്ടർ യുഗം വരെ എത്തി നിൽക്കുന്നത് .

ഇനി ചില വളർത്തു മൃഗങ്ങളുടെ കാര്യം തന്നെഎടുക്കുക നമ്മൾ പ്രാക്ടിസ് കൊടുക്കുന്തോറും അതിൻെറ ബുദ്ധി വികാസത്തിലും മാറ്റങ്ങൾ വരുന്നത് നമ്മൾക്കറിയാം .

ഇനി നമുക്ക് കാര്യത്തിലേക്കു കടക്കാം . ഒരു ഉറുമ്പിന്റെ വിവേകതയേക്കാളും ബുദ്ധിയെക്കാളും കൂടുതൽ ആയിരിക്കും ഒരു പൂച്ചയ്ക്കുള്ള അറിവ് . അത് കൊണ്ടാണ് ഒരു ഉറുമ്പൊരിക്കലും റോഡ് ക്രോസ്സ് ചെയ്യുന്നതിനെ കുറിച്ചോ കുട്ടികളെ പിക് അപ്പ് ചെയ്യുന്നതിനെകുറിച്ചോ ചിന്തിക്കാത്തത് . അത് മറിച്ചു പൂച്ചയുടെ കാര്യത്തിലേക്കു വന്നാൽ ഒരു ഉറുമ്പിനുള്ള വിവേകത്തേക്കാൾ ജ്ഞാനം കൂടുതൽ ആയിരിക്കും പൂച്ചയുടേത് . അതുകൊണ്ടാണ് പൂച്ച റോഡ് കുറുകെ കടക്കുമ്പോൾ ഉറുമ്പിനെക്കാളും ശ്രദ്ധ കൊടുക്കുന്നത് . ഇത് പക്ഷെ മനുഷ്യരിലേക്ക് വരുമ്പോൾ നമ്മളുടെ ബ്രെയിന് ചിന്താ ശക്തിയും ജ്ഞാനവും സ്റ്റോർ ചെയ്യാനുള്ള കപ്പാസിറ്റിയും ഉറുമ്പിനെക്കളും പൂച്ചയേക്കാളുമൊക്കെ എത്രയോ കൂടുതലാണ് .

ഇത്തിരികൂടെ ലളിതമായി പറഞ്ഞാൽ നമുക്ക് അവബോധത്തിന് (consciousness) ന് ഒരു 100 മാർക്ക് കൊടുക്കാം . ആ നൂറിൽ 10 ശതമാനം മാത്രമേ ഒരു ഉറുമ്പിന്റെ ബ്രെയിൻ സ്റ്റോർ ചെയ്യുകയുള്ളൂ . അതേസമയം പൂച്ചയുടെ ബ്രെയിൻ 20 ശതമാനവും കുരങ്ങന്റെ ബ്രെയിൻ അത് 30 ശതമാനവും അവബോധം ഹോൾഡ് ചെയ്യുമ്പോൾ മനുഷ്യരുടെ ബ്രെയിൻ അത് 50 ശതമാനം വരെ ഹോൾഡ് ചെയ്യുന്നു .

ചില ആൾക്കാർ അത് അവരുടെ നിരന്തരമായ ചിന്തകളിലൂടെയും വായനയിലൂടെയുമൊക്കെ 50 ശതമാനം എന്നുള്ളത് 60 അല്ലെങ്കിൽ 70 ആക്കിയെടുക്കുന്നു . അങ്ങനെയുള്ള ചിലരാണ് ഐസക് ന്യൂട്ടനും ബിൽ ഗേറ്റ്‌സുമൊക്കെ. അങ്ങനെയൊക്കെ ആണെങ്കിലും ജീസസ്‌ , സ്വാമി വിവേകാനന്ദ, ശ്രീ കൃഷ്ണ അങ്ങനെ ചുരുക്കം ചില ആൾക്കാരെ പോലുള്ളവർക്ക് അവരുടെ ലൈഫ് ടൈമിൽ അവരുടെ കോൺഷ്യസ്നെസ്സ് മാക്സിമത്തിൽ (100 ശതമാനത്തിൽ )എത്താറുണ്ട് . അങ്ങനെയെത്തുന്ന സാഹചര്യത്തിൽ അവരുടെ ഫിസിക്കൽ ബോഡിയുടെ കപ്പാസിറ്റി നഷ്ടപ്പെടുകയും ഏതെങ്കിലും രൂപേണ മരണം സംഭവിക്കപ്പെടുകയും ചെയ്യുന്നു.

വേറൊരു സത്യമെന്തെന്നു വച്ചാൽ എല്ലാ ജീവജാലങ്ങൾക്കും തങ്ങൾ ജനിച്ചപ്പോൾ ഉണ്ടായിരുന്ന consciousness നെക്കാൾ കൂടുതൽ ആയിരിക്കും അവ മരിക്കുമ്പോൾ . അങ്ങനെ വരുമ്പോൾ ആ ആത്മാവിന് അടുത്ത ലൈഫ്ടൈമിൽ അതേ ശരീരം ഹോൾഡ് ചെയ്യാനുള്ള കഴിവ് കുറവായിരിക്കും . അതുകൊണ്ട് ആ ആത്മാവ്‌ വേറൊരു ഫോമിലുള്ള ശരീരം സ്വീകരിക്കേണ്ടി വരുന്നു .

ഉദാഹരണത്തിന് ഒരു ഉറുമ്പിന് ഒരു പൂച്ചയുടെ രൂപം എത്തണമെങ്കിൽ 8.4 മില്യൺ ജീവിത രൂപങ്ങൾ കഴിയണം. അതുകൊണ്ടാണ് നമ്മൾ മനുഷ്യർ കുരങ്ങന്മാരിൽ നിന്നും രൂപാന്തരം പ്രാപിച്ചുവെന്നു പറയപ്പെടുന്നത് . അങ്ങനത്തെ പ്രക്രിയയെയാണ് നമ്മൾ പരിണാമ സിദ്ധാന്തം കൊണ്ടുദ്ദേശിക്കുന്നത് . ( Expansion of consciousness is the engine behind the train of biological evolution)

( ഇവിടെ ആത്മാവ് എന്ന് പറയുന്ന സംഭവം വെളുത്തു സാരിയുടുത്തു മുടിയഴിച്ചിട്ട്‌ പല്ലുന്തിയ രൂപമല്ല ഉദ്ദേശിക്കുന്നത് . ആത്മാവ് എന്ന് പറയുന്നത് ഒരു എനർജി മാത്രമാണ് . ഒരു സോഫ്റ്റ്‌വെയർ പോലെ …ഒരു കുമിളയ്ക്കകത്തുള്ള എനർജി പോലെ അത് കാണാൻ സാധിക്കില്ല പക്ഷെ ഫീൽ ചെയ്യാൻ സാധിക്കും).

ഇഗ്ലീഷിൽ വായിച്ചറിഞ്ഞ ചില കാര്യങ്ങൾ മലയാളത്തിൽ എഴുതുക പ്രയാസം. ഏവർക്കും മനസിലാകുമെന്ന പ്രതീക്ഷയിൽ സമർപ്പിക്കുന്നു . മനസിലാകാത്തവർ പ്ലീസ് കമെന്റ്

മെക്കാളെ പ്രഭുവിനെ ഇഷ്ടപെട്ട് വളർന്ന നമ്മൾക്ക് ഇന്ത്യൻ പരിസരബോധം , വിദ്യാബോധം എന്നിവയൊക്കെ മൂലം ഭാരതീയതയോട് പുച്ഛം വളർത്തിയിട്ടുള്ളതിനാലും ഭാരതീയ സംസ്കാരത്തിന്റെ മൂല്യം മനസിലാക്കാനും അംഗീകരിക്കാനും പാടാവുന്നതിലൂടെയുമൊക്കെ നമ്മൾ നഷ്ടപ്പെടുത്തുന്നുണ്ട് വിലയേറിയ അറിവുകൾ പലതും ……

 

 

ലിൻ‌വിംഗ്സ്റ്റണിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥിയുടെ അമ്മയ്ക്കായി എന്ന കവിത ശ്രദ്ധ നേടുന്നു. സഹനത്തിൻെറ വഴികളിൽ സ്നേഹത്തിൻറെ ഈണം എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഇതിനോടകം ഒട്ടേറെ പേരാണ് കണ്ടിരിക്കുന്നത്. ആൽബിൻ ജോയിയുടെ മാതൃസ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ഹൃദയസ്പർശിയായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഡെനി ഡെൻസിലും ആലാപനം ജിജോ മാത്യുവും ആണ്. എഡിറ്റിംഗ് നടത്തിയിരിക്കുന്നത് ദീപു ഉഴവൂരാണ്.

പ്രകൃതിയും അമ്മയും ലോകത്തിലെ രണ്ട് അത്ഭുതങ്ങളാണെന്ന സ്നേഹസന്ദേശം ആണ് ആൽബിൻ ജോയി കവിതയിലൂടെ നമ്മളോട് പറയുന്നത്. അമ്മയ്ക്കുള്ള എഴുത്തിന്റെ രൂപത്തിലാണ് കവിത അവതരിപ്പിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വ്യാപന ശേഷി കൂടിയ ജനിതക മാറ്റം വന്ന ഇന്ത്യൻ വകഭേദത്തിന് വാക്സിനുകൾ ഫലപ്രദമാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പുറത്തുവന്നു. പുതിയ വൈറസ് വകഭേദം മാരകമാണെന്ന് മാത്രമല്ല കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതാണെന്നുമുള്ള ഞെട്ടിക്കുന്ന വസ്തുതകളിലേയ്ക്കാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ ബ്രിട്ടനെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതാണ്.

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണാ വൈറസ് വേരിയന്റ് കേസുകൾ യുകെയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയിലധികമായത് രാജ്യത്തിൻെറ ലോക്ഡൗൺ ഇളവുകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തുന്നതിന് വിഘാതം സൃഷ്ടിക്കുമോ എന്ന് പരക്കെ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ ആഴ്ചയിൽ തന്നെ പ്രസ്തുത കേസുകൾ 520 നിന്ന് 1313 കേസുകളായി ഉയർന്നത് ഇത് മറ്റുള്ള കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ വേഗത്തിൽ വ്യാപിക്കുന്നതിന് തെളിവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുതിയ വൈറസ് വകഭേദത്തിൻെറ ആഘാതവും തീവ്രതയും വ്യാപന ശേഷിയും സജീവമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. പുതിയ വൈറസ് വകഭേദത്തിൻെറ വ്യാപനം തടയുന്നതിനുള്ള ഒരു നടപടിയും തള്ളിക്കളയുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പുതിയ വേരിയന്റിൻെറ വ്യാപന ശേഷി പരിശോധിക്കുന്നതിൻെറ ഭാഗമായി ഇതുവരെ 60000 ത്തിലധികം ആൾക്കാർക്കാണ് രാജ്യത്ത് പിസിആർ ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved