UK

ലണ്ടന്‍: ലണ്ടനിലെ വാല്‍ത്തം ക്രോസില്‍ കുത്തേറ്റു മരണമടഞ്ഞത് മലയാളി ബാലനെന്ന് സംശയം. വാല്‍ത്താം ക്രോസിലെ വീട്ടില്‍ നിന്നും തെരുവില്‍ കഴിയുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ ഭക്ഷണവുമായി പോയ ജേക്കബ് എബ്രഹാം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് വംശീയ വാദികളായ ഒരു സംഘം കുട്ടികളുടെ ആക്രണത്തിന് ഇരയായത്. കുത്തേറ്റ് വീട്ടിലേക്ക് ഓടിയ ജേക്കബ് വീടിന് 200 മീറ്റര്‍ അടുത്ത് സര്‍വ്വീസ് റോഡില്‍ വീണു ചോര വാര്‍ന്നു മരിക്കുക ആയിരുന്നു.

സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന 14 വയസുള്ള മൂന്ന് ആണ്‍കുട്ടികളെയും രണ്ട് 15 വയസുകാരെയുമാണ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം എന്‍ഫീല്‍ഡുകാരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരുകയാണ്. തന്റെ 16-ാം പിറന്നാള്‍ ആഘോഷിക്കാന്‍ വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കവേയാണ് ജേക്കബ് കൊല്ലപ്പെട്ടിരിക്കുന്നത്. നിരവധി ഫോണ്‍ കാളുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജേക്കബ് ഡിസംബര്‍ ഏഴിന് രാത്രി എട്ടരക്കും ഒമ്പതരക്കും ഇടയില്‍ വാല്‍ത്താം ക്രോസിലെ തന്റെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നത്.

അന്നേ ദിവസം രാത്രിയാണ് ശരീരത്തില്‍ നിരവധി മുറിവുകളുമായി ജേക്കബ് വീണ് കിടക്കുന്നത് 19കാരനായ സഹോദരന്‍ ഐസക് കണ്ടെത്തിയത്. ടൗണിലെ ഹൈസ്ട്രീറ്റില്‍ നിന്നും ജേക്കബ് ബ്രെഡ് വാങ്ങിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഓഫീസര്‍മാര്‍ പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് വീട്ടില്‍ പോയി സാന്‍ഡ് വിച്ചുണ്ടാക്കാന്‍ അമ്മയെ സഹായിക്കുകയും അതുമായി എഡ്മണ്ടനിലെ ചര്‍ച്ചിലേക്ക് പോയി ഭവനരഹിതര്‍ക്ക് ഭക്ഷണം കൈമാറുകയും ചെയ്തിരുന്നു. അതിന് ശേഷം തിരിച്ച് വരുന്നതിനിടയിലാണ് ഈ ടീനേജര്‍ കുത്തേറ്റ് മരിച്ചിരിക്കുന്നത്.

പാരാമെഡിക്സ്‌ ജേക്കബിന്റെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് രാത്രി 10.15 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. അമ്മയ്ക്കും ഇളയ സഹോദരിക്കും ഐസക്ക് അടക്കമുള്ള രണ്ട് സഹോദരന്‍മാര്‍ക്കുമൊപ്പമായിരുന്നു ജേക്കബ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്ത് വരുന്നതിനിടെ 15കാരന്‍ കുത്തേറ്റ് മരിക്കുകയായിരുന്നുവെന്നാണ് ഡിറ്റെക്ടീവ് ചീഫ് ഇന്‍സ്പെക്ടറായ ജെറോം കെന്റ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇത്രയും കുറഞ്ഞ പ്രായമുള്ള ആള്‍ കുത്തേറ്റ് മരിച്ച സംഭവം വേദനാജനകമാണെന്നും ഇതിന് പുറകിലുള്ളവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിന് പോലീസ് ത്വരിതഗതിയിലുള്ള അന്വേഷണമാണ് നടത്തി വരുന്നതെന്നും ജെറോം കെന്റ് വെളിപ്പെടുത്തുന്നു. കേസ് തെളിയിക്കുന്നതിനായി സാക്ഷിമൊഴികള്‍, സിസിടിവി ഫൂട്ടേജുകള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിച്ച് വരുന്നുണ്ടെന്നും അദ്ദേഹം പറുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ഇത് പോലീസിനോട് വെളിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ട് വരണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

ഡിസംബര്‍ ഏഴിന് രാത്രി എട്ടരക്കും ഒമ്പതരക്കും ഇടയില്‍ ഈ പ്രദേശത്ത് ഏതെങ്കിലും കൗമാരക്കാരെ കണ്ടിട്ടുള്ളവര്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കൗമാരക്കാരുടെ സംഘം ആ ദിവസം ഇവിടെ ചുറ്റിത്തിരിയുന്നത് കണ്ട ഇവിടുത്തെ താമസക്കാരാരെങ്കിലും ഉണ്ടെങ്കില്‍ അവരും വിശദവിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. സംഭവത്തിന്റെ നാനാവശങ്ങളും പരിഗണിച്ച് കൊണ്ട് പോലീസ് ത്വരിതഗതിയിലുള്ള അന്വേഷണം നടത്തുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്.

ജേക്കബ് മലയാളിയാണെന്ന് സംശയിക്കുന്നുവെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ലണ്ടന്‍: കണ്‍സര്‍വേറ്റീസ് ഗവണ്‍മെന്റിന്റെ സ്റ്റേറ്റ് സെക്രട്ടറിയും പ്രധാനമന്ത്രി തെരേസ മേയുടെ അടുത്ത അനുയായിയുമായ ഡാമിയന്‍ ഗ്രീന്‍ രാജിവെച്ചു. ഗ്രീനിന്റെ ഹൗസ് ഓഫ് കോമണ്‍സ് കമ്പ്യൂട്ടറില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ കള്ളം പറഞ്ഞതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് രാജി. ക്യാബിനറ്റ് സെക്രട്ടറി സര്‍ ജെറമി ഹെയ്‌വുഡ് നടത്തിയ അന്വേഷണത്തില്‍ ഗ്രീന്‍ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ ഗ്രീന്‍ അന്വേഷണത്തെ വഴിതെറ്റിക്കുന്ന വിധത്തില്‍ കള്ളം പറഞ്ഞുവെന്നും നല്‍കിയ വിവരങ്ങള്‍ തെറ്റായിരുന്നുവെന്നും ഹെയ്‌വുഡ് കണ്ടെത്തി.

ജൂണിലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആധികാരികത വര്‍ദ്ധിപ്പിക്കാനായി പ്രധാനമന്ത്രി തെരേസ മേയ് തന്നെയാണ് ഗ്രീനിനെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചത്. നാണക്കേടുമായി ഗ്രീന്‍ പുറത്തേക്ക് പോകുന്നത് പ്രധാനമന്ത്രിക്ക് ലഭിച്ച തിരിച്ചടിയായാണ് ഇതോടെ വിലയിരുത്തുന്നത്. നവംബറിനു ശേഷം പുറത്തേക്കു പോകുന്ന മൂന്നാമത്തെ ക്യാബിനറ്റ് അംഗവും ഇത്തരം ഒരു ആരോപണത്തില്‍ കുടുങ്ങി രാജിവെക്കുന്ന ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റുമാണ് ഗ്രീന്‍.

താന്‍ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് രാജിക്കത്തില്‍ വിശദീകരിച്ച ഗ്രീന്‍ താന്‍ പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ കുറച്ചു കൂടി വ്യക്തത വരുത്തേണ്ടതായിരുന്നുവെന്ന് സമ്മതിച്ചു. 2008ലാണ് അശ്ലീല ചിത്രങ്ങള്‍ ഗ്രീനിന്റെ കമ്പ്യൂട്ടറില്‍ കണ്ടെത്തിയത്. ഇതേക്കുറിച്ച് പോലീസുമായി ഗ്രീന്‍ സംസാരിച്ചത് 2013ലാണ്. മന്ത്രിയും ജനപ്രതിനിധിയുമായ ഗ്രീന്‍ പക്ഷേ പൊതു ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങല്‍ ലംഘിച്ചുവെന്നാണ് ഹെയ് വുഡ് കണ്ടെത്തിയത്. സത്യസന്ധത എന്നതാണ് അവയില്‍ ഏറ്റവും പ്രധാമെന്നും ഹെയ് വുഡ് വ്യക്തമാക്കി.

  • ന്യൂസ് ഡെസ്ക്

ബ്രിട്ടണിലെ ഓരോ വീടുകളുടെയും കൗൺസിൽ ടാക്സ് അടുത്ത വർഷം 100 പൗണ്ട് വരെ കൂടാൻ സാധ്യത.  കൗൺസിലുകൾക്ക് കൂടുതൽ അധികാരം നല്കി ഗവൺമെന്റ് ഉത്തരവിറക്കി.  അടുത്ത വർഷം മുതൽ കൗൺസിൽ ടാക്സ് ആറ് ശതമാനം വരെ വർദ്ധിപ്പിക്കാൻ ലോക്കൽ കൗൺസിലുകൾക്ക് സ്വാതന്ത്യം നല്കിയാണ് ഗവൺമെന്റ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ വീടിനും 100 പൗണ്ട് വരെ  വർദ്ധന ഉണ്ടാകാം. വർദ്ധനയ്ക്ക് അനുമതി തേടുന്ന ലോക്കൽ റെഫറണ്ടം ഇനിയാവശ്യമില്ല.

ലോക്കൽ ഗവൺമെന്റ് സെക്രട്ടറി സാജിദ് ജാവേദ് നിലവിൽ നിർദ്ദേശിച്ചിരിക്കുന്ന ടാക്സ് വർദ്ധനയുടെ ക്യാപ് 1.99 ശതമാനത്തിൽ നിന്ന് 2.99 ശതമാനമാക്കി ഉയർത്താൻ ലോക്കൽ കൗൺസിലുകൾക്ക് അനുമതി നല്കി. അതു കൂടാതെ സോഷ്യൽ കെയർ നല്കുന്ന കൗൺസിലുകൾക്ക് മറ്റൊരു മൂന്ന് ശതമാനം വർദ്ധനയും കൗൺസിൽ ടാക്സിൽ വരുത്തുന്നതിനും അധികാരം നല്കിയിട്ടുണ്ട്. അതായത് 2018 ഏപ്രിൽ മുതൽ കൗൺസിലുകൾക്ക് ടാക്സിൽ 5.99 ശതമാനം വരെ വർദ്ധന വരുത്താം. പ്രധാനമന്ത്രിയുടെ ഓഫീസ് വർദ്ധനയ്ക്ക് അനുമതി നല്കിക്കഴിഞ്ഞു. അധിക ഒരു ശതമാനം വർദ്ധന നിലവിലെ നാണ്യപ്പെരുപ്പ നിരക്ക് കണക്കിലെടുത്താണ് എന്നു ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഗവൺമെൻറിന്റെ പുതിയ നയത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന സാമ്പത്തിക നയമാണ് ഗവൺമെന്റ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു.

പുതിയ നിർദ്ദേശം നടപ്പാക്കിക്കഴിഞ്ഞാൽ ഓരോ കൗൺസിലുകൾക്കും ലോക്കൽ റഫറണ്ടം നടത്താതെ കൗൺസിൽ ടാക്സ് സ്വമേധയാ വർദ്ധിപ്പിക്കാനാകും. ഒരു ശരാശരി ബാൻഡ് ഡി വീടിന് 1686 പൗണ്ട് അടുത്ത വർഷം മുതൽ കൗൺസിൽ ടാക്സ് കൊടുക്കേണ്ടി വരും. വർഷങ്ങളായി സെൻട്രൽ ഗവൺമെന്റ് ലോക്കൽ കൗൺസിലുകൾക്ക് കൊടുക്കേണ്ടിയിരുന്ന വിഹിതം വെട്ടിക്കുറച്ചതു മൂലം ലോക്കൽ കൗൺസിലുകൾ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ ചെയർമാൻ ലോർഡ് പോർട്ടർ പറഞ്ഞു. 2020 ആകുമ്പോഴേയ്ക്കും ഫണ്ടിംഗ് ഗ്യാപ് 5.8 ബില്യൺ പൗണ്ടായി ഉയരുമെന്നാണ് കണക്ക്. കുട്ടികളുടെയും മുതിർന്നവരുടെയും സംരക്ഷണം, ഭവന രഹിതരുടെ സംരക്ഷണം എന്നിവയ്ക്ക് ആവശ്യമായ ഫണ്ട് ഇല്ലാതെ പല ലോക്കൽ കൗൺസിലുകളും ബുദ്ധിമുട്ടുന്നുണ്ട്.

 

ലണ്ടന്‍: കുടിയേറ്റക്കാരെ ബാധിക്കാനിടയുള്ള സര്‍ക്കാര്‍ നയത്തിനെതിരെ എംപിമാര്‍. അക്കൗണ്ട് ഉടമകളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന ബില്ലിനെതിരെ 60ലേറെ എംപിമാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബറില്‍ നിലവില്‍ വന്ന നിയമമനുസരിച്ചുള്ള ആദ്യ പരിശോധന ജനുവരിയില്‍ നടക്കാനിരിക്കെയാണ് ഹോം സെക്രട്ടറി ആംബര്‍ റൂഡിന് എംപിമാര്‍ തുറന്ന കത്തയച്ചിരിക്കുന്നത്. ഗ്രീന്‍ പാര്‍ട്ടി നേതാവ് കരോളിന്‍ ലൂകാസ്, ലേബര്‍ എംപി ഡേവിഡ് ലാമി, മനുഷ്യാവകാശ സംഘടന ലിബര്‍ട്ടി തുടങ്ങിയവരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും 70 ദശലക്ഷം അക്കൗണ്ടുകള്‍ പരിശോധിക്കാനുള്ള ചുമതലയാണ് ബാങ്കുകള്‍ക്കും ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും പുതിയ നിയമത്തിലൂടെ നല്‍കിയിരിക്കുന്നത്. ബ്ലാക്ക്, ഏഷ്യന്‍, ന്യൂനപക്ഷ, ഗോത്ര വിഭാഗങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും നിയമപരമായി യുകെയില്‍ താമസിക്കുന്ന കുടിയേറ്റക്കാരെപ്പോലും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നും കത്ത് മുന്നറിയിപ്പ് നല്‍കുന്നു. തികച്ചും മനുഷ്യത്വ വിരുദ്ധമെന്നാണ് നിയമത്തെ എംപിമാരും അക്കാഡമിക് സമൂഹവും ക്യാംപെയിന്‍ ഗ്രൂപ്പുകളും വിശേഷിപ്പിക്കുന്നത്.

കുടിയേറ്റക്കാരുടെ കാര്യത്തില്‍ പരാതികള്‍ പരിഹരിക്കാന്‍ പോലും കാര്യക്ഷമത കാണിക്കാത്ത ഹോം ഓഫീസ് ഈ ഉദ്യമവുമായി ഇറങ്ങിയാല്‍ അബദ്ധങ്ങളില്‍ ചാടുമെന്നും കുടിയേറ്റക്കാര്‍ പലരും അന്യായമായി തിരികെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. വിസ കാലാവധി കഴിഞ്ഞവരുടെയും അഭയാര്‍ത്ഥികളുടെയും ഡീപോര്‍ട്ടേഷന് വിധിക്കപ്പെട്ട വിദേശ പൗരന്‍മാരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യ വര്‍ഷത്തില്‍ത്തന്നെ നിയമ വിരുദ്ധമായി കഴിയുന്ന 6000ത്തോളെ പേരെ പിടികൂടാനാകുമെന്നാണ് ഹോം ഓഫീസ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

പോര്‍ട്ട്‌സ്മൗത്ത്: യുകെ റോയല്‍ നേവിയുടെ ഭാവി മുന്‍നിര യുദ്ധക്കപ്പലായി കരുതപ്പെടുന്ന, ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പല്‍ എച്ച്എംഎസ് ക്വീന്‍ എലിസബെത്തില്‍ ചോര്‍ച്ച കണ്ടെത്തി. 3.1 ബില്യന്‍ പൗണ്ട് മുതല്‍മുടക്കില്‍ നിര്‍മിച്ച ഈ വിമാനവാഹിനി ഈ മാസം ആദ്യം എലിസബത്ത് രാജ്ഞിയാണ് കമ്മീഷന്‍ ചെയ്തത്. കപ്പലിന്റെ ഒരു പ്രൊപ്പല്ലര്‍ ഷാഫ്റ്റിലാണ് ചോര്‍ച്ച കണ്ടെത്തിയതെന്നാണ് റോയല്‍ നേവി വക്താവ് അറിയിക്കുന്നത്. കടലില്‍ നടന്ന പരീക്ഷണ ഓട്ടങ്ങള്‍ക്കിടയിലാണ് ചോര്‍ച്ചയുണ്ടെന്ന് വ്യക്തമായത്.

മണിക്കൂറില്‍ 200 ലിറ്റര്‍ വെള്ളം വീതം കപ്പലിനുള്ളിലേക്ക് കയറുന്നുണ്ടെന്നാണ് കണ്ടെത്തിയതെന്ന് സണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്ന് കപ്പല്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ക്കായി പ്രവേശിപ്പിക്കുകയാണെന്നും നേവി വക്താവ് വ്യക്തമാക്കി. റോയല്‍ നേവിയുടെ പ്രധാന കപ്പലായി ഉയര്‍ത്തിക്കാടട്ടുന്ന ക്വീന്‍ എലിസബത്ത് നീറ്റിലിറക്കിയപ്പോള്‍ത്തന്നെ ചോര്‍ച്ച കണ്ടെത്തിയത് നേവിയെ ഞെട്ടിച്ചിരിക്കുകയാണ്. പ്രൊപ്പല്ലര്‍ ഷാഫ്റ്റിന്റെ സീലുകളിലൊന്നിലാണ് തകരാറുള്ളത്. പോര്‍ട്ട്‌സ്മൗത്തില്‍ വെച്ചുതന്നെ ഈ പ്രശ്‌നം പരിഹരിക്കാനാണ് പദ്ധതി.

എന്നാല്‍ കപ്പലിന്റെ കടലിലുള്ള പരീക്ഷണ ഓട്ടങ്ങളെ ഈ തകരാറ് ബാധിച്ചിട്ടില്ലെന്നും വക്താവ് വെളിപ്പെടുത്തി. കമ്മീഷനിംഗിനു മുമ്പ് തന്നെ ഈ തകരാറിനെക്കുറിച്ച് അധികൃതര്‍ക്ക് അറിയാമായിരുന്നെന്നും കമ്മീഷനിംഗ് മാറ്റിവെക്കാതിരിക്കാന്‍ ഈ വിവരം മറച്ചുവെച്ചിരിക്കുകയായിരുന്നെന്നും വിവരമുണ്ട്. മറ്റു കപ്പലുകളിലും ഈ വിധത്തിലുള്ള ചോര്‍ച്ചകള്‍ സാധാരണമാണ്. അവ പെട്ടെന്നു തന്നെ പരിഹരിക്കാനും സാധിക്കും. എന്നാല്‍ പുതിയ കപ്പലില്‍ ഇത്രയും വലിയ ചോര്‍ച്ച പ്രത്യക്ഷപ്പെട്ടതാണ് നേവിയെ അമ്പരപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്

ആന്റി ടെററിസം പോലീസും Ml5ഉം സംയുക്തമായി നടത്തിയ റെയ്ഡിൽ ഭീകരാക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. ഇന്റലിജൻസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഷെഫീൽഡിലും ചെസ്റ്റർഫീൽഡിലുമാണ് വീടുകളിൽ റെയ്ഡ് നടന്നത്.  റെയ്ഡിനെത്തുടർന്ന് ഷെഫീൽഡിൽ മൂന്നു പേരും ചെസ്റ്റർഫീൽഡിൽ ഒരാളും അറസ്റ്റിലായി.അറസ്റ്റിലായ യുവാക്കൾ 22, 31,36, 41 വയസുള്ളവരാണ്. ചെസ്റ്റർഫീൽഡിലെ വീട്ടിലേയ്ക്ക് ആർമി ബോംബ് സ്ക്വാഡിനേയും അടിയന്തരമായി എത്തിച്ചു. വീട്ടിനുള്ളിൽ സ്ഫോടകവസ്തുക്കൾ നിർമ്മിച്ച് സൂക്ഷിച്ചിട്ടുണ്ട് എന്ന അനുമാനത്തിലാണ് ബോംബ് സ്ക്വാഡ് എത്തിയത്. അറസ്റ്റിലായവരെ വെസ്റ്റ് യോർക്ക് ഷയറിലെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.

ചെസ്റ്റർഫീൽഡിലെ അറസ്റ്റിനെ തുടർന്ന് സമീപ വീടുകളിലെ താമസക്കാരെയെല്ലാം ഒഴിപ്പിച്ചു. റോഡുകളും ബ്ലോക്ക് ചെയ്തു. വൻ പോലീസ് സന്നാഹത്തെത്തുടർന്ന് ജനങ്ങളും ആശങ്കയിലായി. സമയാസമയങ്ങളിൽ റെയ്ഡിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പോലീസ് ജനങ്ങളുമായി പങ്കുവെച്ചിരുന്നു. ബ്രിട്ടണിലെ ക്രിസ്മസ് മാർക്കറ്റുകളിൽ സ്ഫോടനം നടത്താനുള്ള ഇസ്ളാമിക് സ്റ്റേറ്റിന്റെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടന്നത് ഏറ്റവും നിർണായകമായ സമയത്താണെന്ന് പോലീസ് കരുതുന്നു. മാർക്കറ്റുകളിൽ ബോംബ് സ്ഫോടനം നടത്താനുള്ള പദ്ധതിയാണ് പോലീസ് തകർത്തത്.

ഫൈസല്‍ നാലകത്ത്

ഡിസംബര്‍ 16ന് ലണ്ടനില്‍ നടന്ന ആവേശകരമായ 9താമത് ലണ്ടന്‍ മീലാദ് മഹാസമ്മേളനത്തിന് പ്രൌഢഗംഭീരമായ സമാപനം. ഉച്ചസമയം 12ന് ആരംഭിച്ച പരിപാടികള്‍ രാത്രി 11 മണിവരെ നീണ്ടുനിന്നു. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ദഫ് മുട്ട്, ഓഫ് സ്റ്റേജ് മത്സര പരിപാടികള്‍, വലിയവരുടെ കലാപരിപാടികള്‍, മൗലിദ് സദസ്സ്, മദ് ഹുറസൂല്‍ പ്രഭാഷണങ്ങള്‍, ആത്മീയ മജിലിസ് പ്രാര്‍ത്ഥന സദസ്സുകള്‍ തുടങ്ങിയവയെ കൊണ്ട് സദസ്സ് ധന്യമായി.

തുടര്‍ന്ന് നടന്ന സംസ്‌കാരിക സമ്മേളനത്തിന് യുകെയിലെ പ്രമുഖ പണ്ഡിതനും പ്രവാചക കുടുംബത്തിലെ പ്രധാന അംഗവുമായ സയ്യിദ് മുഹമ്മദ് അല്‍അഷ്‌റഫി അല്‍ജീലാനി നേതൃത്വം നല്‍കി. മത ജാതി ഭേദംമേനൃ മാനവ കുലത്തിന് സമാധാനവും സ്‌നേഹവും പ്രധാനം നല്‍കുന്നതിനു വേണ്ടിയാണ് പ്രവാചകന്‍ നിയോഗിക്കപ്പെട്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സമൂഹത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ മുഖ്യ ഇനമായ ആത്മീയ സദസ്സ് ജനങ്ങള്‍ വളരെ ആവശ്യത്തോടെയാണ് സ്വീകരിച്ചത്. യുകെയുടെ പല ഭാഗങ്ങളില്‍, ഒരു മാസക്കാലമായി നടന്ന മീലാദ് പരിപാടികള്‍ക്കു ഇതോടെ പരിസപ്തിയായി.

കഴിഞ്ഞ ഒമ്പതു വര്‍ഷമായി അല്‍ഇഹ് സാന്‍ നടത്തിവരുന്ന മീലാദ് സമ്മേളനങ്ങള്‍ വളരെ വിജയകരമായാണ് സമാപിക്കാറുള്ളത്. യുകെയിലെ രജിസ്‌ട്രേഡ് ചാരിറ്റിയായ അല്‍ഇഹ് സാന്‍ സംഘടന വിവിധ സേവനങ്ങളാണ് മത ജാതി ഭേദമന്യേ സമൂഹത്തിനു നല്‍കിക്കൊണ്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കായുള്ള കരിയര്‍ വര്‍ക്ക് ഷോപ്പുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, മലയാളഭാഷയെയും സംസ്‌കാരത്തെയും വിദ്യാര്‍ത്ഥികളില്‍ പരിചയപ്പെടുത്താനുള്ള മധുര മലയാളം പരിപാടികള്‍, ലൈബ്രറികള്‍ പഠന ക്യാമ്പുകള്‍ കുടുംബസംഗമങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായുള്ള ആത്മീയ വിദ്യാഭ്യാസം, ഫാമിലി കൗണ്‍സിലിംഗ് പരിപാടികള്‍, സ്‌പോര്‍ട്‌സ് ആക്ടിവിറ്റി തുടങ്ങിയ ധാരാളം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇനിയും ധാരാളം പദ്ധതികളും പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ സഹകരണത്തോടെ നടത്തുമെന്ന് അല്‍ഇഹ് സാന്‍ മുഖ്യ കാര്യദര്‍ശി ഖാരിഹ് അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.

യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വന്നെത്തിയ ജന സഞ്ചയം മീലാദ് മഹാസമ്മേളനത്തിനു സാക്ഷിയായി. പരിപാടികളുടെ വിജയത്തിനും സുഖകരമായ നടത്തിപ്പിനും പലവിധത്തിലുളള സഹായസഹകരണങ്ങള്‍ ചെയ്ത എല്ലാവര്‍ക്കും എല്ലാവിധ നന്ദിയും സന്തോഷവും അറിക്കുന്നതായി പരിപാടിയുടെ കോഡിനേറ്ററായ എ.സി.സി ഗഫൂര്‍ സൗത്താല്‍, പി.ര്‍.ഓ അപ്പഗഫൂര്‍, കണ്‍വീനറായ റഷീദ് വില്‌സ്‌ടോണ്‍ തുടങ്ങിയവര്‍ അറിയിച്ചു.

പരിപാടിക്ക് അല്‍ഇഹ് സാന്‍ പ്രധാന കാര്യദര്‍ശി ഖാരിഹ് അബ്ദുല്‍ അസീസ് സ്വാഗതവും സിറാജ് ഓവണ്‍ നന്ദിയും അറിയിച്ചു.

ചേര്‍ത്തല: ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയില്‍ മുപ്പത്തൊന്നാം വാര്‍ഡില്‍ താമസിക്കുന്ന പ്രദീപും കുടുംബവും ഇന്ന് തീരാദുഃഖങ്ങളുടെ നടുവിലാണ്. തന്റെ ഏക മകള്‍ പ്രണവി രണ്ടു വര്‍ഷക്കാലമായി ലുക്കീമിയ എന്ന മഹാരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. ഒരു ചെറിയ പനിയുടെ രൂപത്തിലാണ് ഈ മഹാരോഗം പ്രണവിയെ കീഴ്‌പ്പെടുത്താന്‍ തുടങ്ങിയത്. സാമ്പത്തിക പരാധീനതമൂലം പല പല ചെറിയ ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും യാതൊരുവിധ ശമനവും കിട്ടാതെ വന്നപ്പോളാണ് ചികിത്സിച്ച ഡോക്ടര്‍മാരുടെ അഭിപ്രായപ്രകാരം കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്ററില്‍ പോവുകയും തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ പ്രണവി ലുക്കീമിയ എന്ന മഹാരോഗത്തിനു അടിമയാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ലിഫ്റ്റ് ജോലിക്കാരനായ പ്രദീപ് തന്നാല്‍ കഴിയുന്ന ചികിത്സകളെല്ലാം പ്രണവിക്ക് നല്‍കിയെങ്കിലും യാതൊരു ശമനവും പ്രണവിക്ക് ലഭിച്ചില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പ്രണവിയെ അധികം താമസിയാതെ RCC യിലേക്ക് മാറ്റുകയായിരുന്നു. ഇതുവരെ ഏകദേശം നാല് ലക്ഷത്തോളം രൂപ സ്വന്തമായി ഒരു വീട് പോലുമില്ലാത്ത പ്രദീപ് പലരില്‍നിന്നും കടം വാങ്ങി ചിലവാക്കിക്കഴിഞ്ഞു. ഇനിയും കുറഞ്ഞത് ഒന്നര വര്‍ഷക്കാലം കൂടി കീമോ ചെയ്യേണ്ടിവരുമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

പ്രിയമുള്ളവരേ ഉണ്ണി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്ന നമുക്ക് ഈ മൂന്നുവയസുകാരി പ്രണവിയില്‍ ഉണ്ണി ഈശോയെ ദര്‍ശിച്ചു നമ്മളാല്‍ കഴിയുന്ന സഹായം നല്‍കി ഈ ക്രിസ്മസ് രാവ് അര്‍ത്ഥപൂര്‍ണമാക്കം. നിങ്ങളാല്‍ കഴിയുന്ന സഹായം ഡിസംബര്‍ മുപ്പത്തി ഒന്നിനു മുമ്പായി വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്.

Charities Bank Account Details

Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കൂടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്ന ജീവനക്കാരുടെ കുറവ് ഭയാനകമെന്ന് പുതിയ കണക്കുകള്‍. ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ കുറവാണ് എന്‍എച്ച്എസ് നേരിടുന്നതെന്നാണ് പുതിയ വിശകലനം വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ചരിത്രത്തില്‍ ആദ്യമായി 10,000 കടന്നു. നഴ്‌സുമാരുടെ പോസ്റ്റുകള്‍ 40,000 കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ബജറ്റ് വെട്ടിക്കുറയ്ക്കുകയും ജോലി സാഹചര്യങ്ങള്‍ മോശമാകുകയും ചെയ്തതോടെ ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് സൂചന.

ഏകദേശം പത്തിലൊന്ന് പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. വിന്റര്‍ പ്രതിസന്ധി ഏറ്റവും രൂക്ഷമായ സമയത്താണ് എന്‍എച്ച്എസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ജീവനക്കാരുടെ ക്ഷാമത്തെയാണെന്ന വിവരവും പുറത്ത് വരുന്നത്. വിന്ററിന്റെ ആദ്യ ആഴ്ചകളില്‍ത്തന്നെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്‍എച്ച്എസ് ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ 2027ഓടെ 1,90,000 ജീവനക്കാര്‍ കൂടുതലായി വേണ്ടിവരുമെന്ന് ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ 80ലേറെ എന്‍എച്ചഎസ് ട്രസ്റ്റുകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ലേബറാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. എന്‍എച്ച്എസ് ജീവനക്കാരോടുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സമീപനം ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഒരേപോലെ ദോഷകരമാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.

സ്വന്തം ലേഖകന്‍

ഈ ക്രിസ്തുമസ് വാരത്തില്‍ ഒരു പുണ്യ പ്രവര്‍ത്തിയിലൂടെ ഒരു കുടുംബത്തെ തീരാ വേദനയില്‍ നിന്നും രക്ഷിക്കാന്‍ ഒരു കുഞ്ഞു സഹായം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ ഈ പാവം കുടുംബിനിയെ ഒന്ന് സഹായിക്കുക. നിങ്ങള്‍ നല്‍കുന്ന സഹായം എത്ര ചെറുതായാലും അത് ഒരു ജീവന്‍ രക്ഷപ്പെടാനും അതിലൂടെ അനാഥത്വത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിയ ഒരു കുഞ്ഞിന് അമ്മയുടെ സുരക്ഷിതത്വം നല്‍കാനും കാരണമായേക്കാം

ഏകദേശം 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെനിഞ്ചൈറ്റിസ് രോഗത്തില്‍ നിന്നും മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഫ്‌ളോറന്‍സ് എന്ന വീട്ടമ്മ, വീണ്ടും ജിവിതത്തിലും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ എത്തപ്പെട്ടിരിക്കുന്നു

നിരന്തരമായ ചികിത്സകള്‍ക്കൊടുവില്‍ തങ്ങള്‍ക്കൊരു കുട്ടിയെ ലഭിക്കില്ലെന്നറിഞ്ഞ ഫ്‌ളോറന്‍സും ഭര്‍ത്താവും ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നതിനായി ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. പതിയെപ്പതിയെ സന്തോഷത്തോടെ പൊയ്‌ക്കൊണ്ടിരുന്ന അവരുടെ ജീവിതത്തിലേക്ക് ക്യാന്‍സറിന്റെ രൂപത്തില്‍ (Aplastic Anemia) വിധിയുടെ ക്രൂരത വീണ്ടും അശനിപാതംപോലെ കൊഞ്ഞനം കുത്തുന്നു

ഒരു മാസം ഏകദേശം Rs 80,000/- മരുന്നുകള്‍ക്കുവേണ്ടി മാത്രം ചെലവഴിക്കുന്ന അവര്‍, അവരുടെ സമ്പത്തിന്റെ ഓരോ ഭാഗം വിറ്റുകിട്ടുന്ന രൂപ കൊണ്ടാണ് പണം കണ്ടെത്തുന്നത്

ഏകദേശം 18-20 ലക്ഷം രൂപയാണ് (Bone Marrow Transplant) ചികിത്സയ്ക്കായി ആവശ്യമുള്ള പണം അതുകണ്ടെത്തുന്നതിനായി ഇനിയും നന്മ വറ്റിയിട്ടില്ലാത്ത, നിങ്ങള്‍ സഹായിക്കില്ലേ തക്കസമയത്ത് ചികിത്സ ലഭിക്കുകയാണെങ്കില്‍ ഫ്‌ളോറന്‍സിനു വീണ്ടും ജീവിതത്തിലേക്കു തിരിച്ചുവരുവാന്‍ കഴിയും അതിനായി നമുക്കും ഒരു ”കൈത്തിരി” ആകുവാന്‍ ശ്രമിക്കാം

ഈ ചെറിയ സഹായം ചെയ്യാന്‍ നിങ്ങള്‍ മനസ്സ് കാണിക്കുന്നുവെങ്കില്‍ ആ തുക അയയ്ക്കേണ്ട അക്കൗണ്ട് ഡീറ്റയില്‍സ് താഴെ കൊടുത്തിരിക്കുന്നു. ഫ്ലോറന്‍സിന്‍റെ അക്കൗണ്ട് വിവരങ്ങളും യുകെയിലെ കേംബ്രിഡ്ജില്‍ താമസിക്കുന്ന ഇവരെ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്ന ബിജു ആന്റണിയുടെ അക്കൗണ്ട് വിവരങ്ങളും ആണ് താഴെ. ഏത് അക്കൌണ്ടിലെക്കും നിങ്ങള്‍ക്ക് പണമയക്കാം.

Florance Roy
Canara Bank, Kothamangalam
A/c No. 0712101023822
IFS Code. CNRB0000712

Biju Mappalakayil Antony
Sort code: 201722
A/C Number: 70449369

RECENT POSTS
Copyright © . All rights reserved