ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഇംഗ്ലണ്ടും പത്ത് പൗണ്ടും കണ്ടാൽ കെട്ടിയോനെ ആട്ടി ഓടിക്കുന്നവളുമാരാണ് പെണ്ണുങ്ങളെന്ന് വിശ്വസിക്കുകയും അതിനെ സ്ഥാപിക്കുകയും ചെയ്യുന്നവരോട് സഹതാപം മാത്രം . …
അതെങ്ങനാ പെണ്ണൊന്ന് എതിർത്തു സംസാരിച്ചാൽ … പെണ്ണൊരു ദിവസം കൂടി കൂടുതൽ സ്‌കൂളിൽ പോയാൽ …
പെണ്ണൊന്ന് തിരിഞ്ഞു കിടന്നാൽ ….
പെണ്ണൊന്ന് പത്തു പേരോട് മിണ്ടിയാൽ ….
പെണ്ണൊന്ന് കറങ്ങുന്ന കസേരയിൽ ഇരുന്നാൽ അവൾ പിന്നെ വശീകരിക്കുന്നവളോ തന്റേടിയോ ആയി ….
ഇങ്ങനുള്ളവർ തന്റെ ചങ്ങല പൊട്ടിച്ചു പുറത്തിറങ്ങുമ്പോൾ കുടുംബം നശിപ്പിച്ചവളായ് ….
അവന്റെ തലോടലുകൾ മനസിലാക്കി വെളിയിൽ വരുമ്പോൾ അതെ അവളാണ് കുടുംബം നശിപ്പിച്ചതെന്ന ചീത്തപ്പേരായി ….
എന്നാൽ നിങ്ങൾ അറിയുക നിങ്ങൾക്കൊക്കെ അറിയാവുന്ന ആ തടത്തിൽ പണിയെടുത്തും ചാണകം വാരിയും കൈക്കുള്ളിലെ വൃണങ്ങൾ ആരും കാണാതെ മറച്ചു പിടിച്ചും ജീവിച്ചിരുന്ന അവളല്ല ഇന്നത്തെ പെണ്ണുങ്ങൾ ….
തന്നെ ചൂഷണം ചെയ്യുന്നുണ്ടെന്ന് ഞൊടിയിടയിൽ മനസിലാക്കാനുള്ള വിവരമൊക്കെ ഇന്നത്തെ പെണ്ണുങ്ങൾക്കുണ്ട് ….
അതിനാൽ ഇന്ന് പെണ്ണുങ്ങൾക്കെതിരെ പഴയപോലെ മസിലിന്റെ തരിപ്പ് കാണിക്കാൻ പറ്റാത്തവൻമാർ ഇപ്പോൾ പെണ്ണുങ്ങളെ ഗ്യാസ്‌ലിഗറ്റിങ്ങിലൂടെ കടത്തിവിട്ട് സംതൃപ്തിനേടുന്നു ….
അതായത് ഇതെല്ലം നിന്റെ മിഥ്യാധാരണകൾ ആണെന്ന് പറഞ്ഞു സ്ഥാപിക്കുക …
നീ ഭയങ്കര ഇമോഷണലാണെന്ന് പറയുക ….
നീ വീട്ടിൽ ഒന്നും ചെയ്യുന്നില്ലെന്ന് സ്ഥാപിക്കുക ..
ഞാനാണ് കുട്ടികളെ നോക്കുന്നത് പറയുക ….
നിനക്ക് ഏതു നേരവും ഫോണിൽ തോണ്ടലാണ് പണിയെന്ന് മോങ്ങുക …
ഞാൻ കാരണമാണ് ഈ വീട് തന്നെ നിലനിന്ന് പോകുന്നതെന്ന് വിശ്വസിപ്പിക്കുക …..
നീ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് പറഞ്ഞുറപ്പിക്കുക….
അങ്ങനെയങ്ങനെ പലതരത്തിലുള്ള മിഥ്യാധാരണകൾ ഇഞ്ചിഞ്ചെ കുത്തിവച്ചു ഇമോഷണലി നമ്മളെ ശ്വാസം മുട്ടിച്ചു കൊല്ലുക , നമ്മളെ നമ്മൾ അല്ലാതെ ആക്കി തീർക്കുക അതാണ് ഗ്യാസ്‌ലൈറ്റിംഗ് ….
ഗ്യാസ് ലൈറ്റിംഗ് എന്നൊരു ഇംഗ്ലീഷ് മൂവി ഉണ്ട് . അതിലെ കഥാപാത്രങ്ങളായ നായകനും നായികയും വിവാഹശേഷം പുതിയ ഒരു ബംഗ്ലാവിലേക്ക് താമസം മാറുന്നു . ബംഗ്ലാവിലെ ലൈറ്റുകളെല്ലാം തന്നെ അന്നത്തെ കാലത്തു ഗ്യാസ് ഉപയോഗിച്ചാണ് വർക്ക് ചെയ്യിച്ചിരിക്കുന്നത് . നായകൻ പുറത്തു പോകുമ്പോൾ വീട്ടിലെ ഗ്യാസ്‌ലൈറ്റ് ഡിം ആക്കി പോവുകയും വരുമ്പോൾ മുഴുവനായി ഓണക്കുകയും ചെയ്യുന്നു . എന്തുകൊണ്ടാണ് നിങ്ങൾ പുറത്തുപോകുമ്പോൾ ലൈറ്റുകളുടെ വെട്ടം കുറയുന്നത് എന്ന് ചോദ്യം ചെയ്യുന്ന ഭാര്യയോട് അത് നിന്റെ തോന്നലാണെന്ന് പറഞ്ഞു അവളെ പതുക്കെ ഒരു മാനസികരോഗിയാക്കി എടുക്കുന്ന നായകൻ …..
അതെ സ്ത്രീയുടെമേൽ മേൽ ആധിപത്യം നേടാൻ പറ്റാത്ത സാഹചര്യങ്ങളിൽ അവൻ അവളുടെമേൽ എന്തിനും ഒരു നിയന്ത്രണം കൊണ്ടുവരുകയും ചില വാക്കുകൾ നീയാണ് കുറ്റക്കാരി നീയാണ് തെറ്റ് നീയാണ് പ്രശ്നം എന്ന് പലവട്ടി റിപ്പീറ്റ് ചെയ്തു ചെയ്ത് അവളെ അവൾ അതാണെന്ന് വിശ്വസിപ്പിച്ചെടുക്കുക ….
കാലക്രമേണ, അവൾ ചിന്തിക്കുന്ന പ്രവർത്തിക്കുന്ന കാര്യങ്ങളെല്ലാം തന്നെ തെറ്റാണെന്ന് അവൾക്ക് തോന്നുകയും എന്തിനും ഏതിനും ആ വ്യക്തി തന്റെ പങ്കാളിയെ വളരെയധികം ആശ്രയിക്കാൻ തുടങ്ങുകയും ചെയ്യുന്നു ….അവനില്ലാതെ വേറൊരു ജീവിതത്തെക്കുറിച്ചു അവൾക്ക് ചിന്തിക്കാൻ പോലും പറ്റാതാകുന്നു …
അങ്ങനെ താനാണ് തെറ്റുകാരിയെന്ന് സ്വയം വിശ്വസിച്ചു അവിടെത്തന്നെ ജീവിച്ചുതീർക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു ….
പക്ഷെ ഇന്ന് കേരളം വിട്ടിറങ്ങിയ പെണ്ണുങ്ങൾ ഭർത്താവിന്റെ ഗ്യാസ്‌ലൈറ്റിംഗ് ഏൽക്കാതെ പുറത്തു ചാടുന്നുണ്ടെങ്കിൽ ഒന്നാമതായി അവരെ ഇവിടെ സിസിടിവി വെച്ച് പിടിച്ചു പെണ്ണാണ് കുറ്റക്കാരിയെന്നു പറഞ്ഞു നാറിക്കാൻ ഇവിടാർക്കും സമയമില്ല …
കുട്ടികളെ മാത്രം ഓർത്തു നശിച്ച ജീവിതം അക്രമിയുടെ കൂടെത്തന്നെ ജീവിച്ചു പാഴാക്കുമ്പോൾ ഓരോദിവസവും ഹോളിഡേ ആയി ആഘോഷിക്കപ്പെടേണ്ട കുട്ടികളുടെ ജീവിതം കൂടെയാണ് തന്നോടൊപ്പം പാഴാകുന്നതെന്ന ചിന്ത ഇന്നത്തെ പെണ്ണിന് ഉണ്ടാകുന്നു ….
അതിനാൽ ഞാനാരുന്നു അവളെ കേരളത്തിന് പുറത്തു കൊണ്ടുവന്നത് , ഞാനാണ് അവളെ പഠിപ്പിച്ചത് , ഞാനാണ് …..ഞാനാണ് …..ഞാനാണ് ….അത് ചുമ്മാ കണ്ണാടി നോക്കി ഇരുന്നങ്ങ് പറയുക മാത്രമേ ഇന്ന് നിവൃത്തിയുള്ളൂ ….
ഇന്നത്തെ പെണ്ണുങ്ങൾ അവൾ ജീവിക്കാൻ പഠിച്ചിരിക്കുന്നു എന്നോർത്തു ആകെ വെപ്രാളവും പരവേശവും എടുക്കുന്നവർക്ക് എടുക്കാം …. ഇനി നമ്മളെ അതിന് കിട്ടില്ല ….
പോടേയ് പോയി വല്ല പണീമെടുത്തു ജീവിക്കടെ ….
ജോജി തോമസ്
സ്കോ ട്ട്‌ലൻഡിലെ ഗ്ലാസ്കോയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിലെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡ് പ്രഖ്യാപിച്ചു.
ജേക്കബ് മാത്യുവാണ് അവാർഡിന് അർഹനായത്. ഒക്ടോബർ 28-ാം തീയതി സ്കോട്ട് ലാന്റിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള യുസ്മയയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് അവാർഡ് ദാനം നടത്തപ്പെടും.
ബ്രിട്ടനിൽ കുടിയേറിയ മലയാളികളുടെ പുതുതലമുറയിൽ സ്പോർട്സിൽ അഭിമാന നേട്ടങ്ങൾ സ്വായത്തമാക്കിയതാണ് ജേക്കബ് മാത്യുവിനെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡിന് അർഹനാക്കിയത്. 2 മാസങ്ങൾക്ക് മുമ്പ് ഓഗസ്റ്റ് 6 – ന് യു .എസ്സിലെ ലൂസിയാനയിൽ വച്ച് നടത്തപ്പെട്ട വേൾഡ് പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ബ്രിട്ടനു വേണ്ടി സ്വർണ്ണ മെഡൽ നേടിയതാണ് നേട്ടങ്ങളിൽ അവസാനത്തേത് .

ചാർട്ടേഡ് അക്കൗണ്ടന്റായ ജേക്കബ് ന്യൂകാസ്സിലുള്ള അർബൻ ഫോർസൈറ്റിലാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശികളായ ജോസ് മാത്യുവും ഡോ. സിസിലിയും ആണ് മാതാപിതാക്കൾ . ഷൈനി മാത്യു ആണ് ജേക്കബ് മാത്യുവിന്റെ ഭാര്യ.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒക്ടോബർ 28 -ന് നടക്കുന്ന ഈ വർഷത്തെ മലയാളം യു കെയുടെ അവാർഡ് നൈറ്റിൽ സ്റ്റം ( സയൻസ് ടെക്നോളജി എൻജിനീയറിങ് & മാത്‍സ് ) ഇക്വാളിറ്റി അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡിന് അർഹയായിരിക്കുന്നത് ഡോ മൃദുല ചക്രബർത്തിയാണ്. സയൻസിലൂടെ സാമൂഹിക മാറ്റങ്ങൾ നടത്തുവാനായി നടത്തിയ അവിസ്മരണീയ പ്രവർത്തനങ്ങൾക്കാണ് മൃദുലയെ ഈ അവാർഡിന് അർഹയാക്കിയത്. നിരവധി ഇടങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രതിഭയാണ് ഇവർ. ഇന്ത്യയിലെ അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ബി എ ഓണേഴ്സ് ബിരുദം നേടിയ ഇവർ, പിന്നീട് ഐഐടിയിൽ നിന്നും എൻജിനീയറിംഗിൽ ബിരുദം നേടി. അതിനു ശേഷം ഗ്ലാസ്ഗോയിലെ യൂണിവേഴ്സിറ്റി ഓഫ് സ്ട്രാത്ക്‌ളൈഡിൽ നിന്നും ബ്രിട്ടീഷ് കൗൺസിൽ സ്കോളർഷിപ്പോടുകൂടി സിസ്റ്റംസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് അതേ യൂണിവേഴ്സിറ്റിയിൽ നിന്നും റോബോട്ടിക് ഡിസൈൻ, മാനുഫാക്ചറിങ് ആൻഡ് എൻജിനീയറിങ് മാനേജ്മെന്റ് എന്ന വിഷയത്തിൽ പി എച്ച് ഡി ബിരുദവും മൃദുല കരസ്ഥമാക്കി.
പഠനത്തിനുശേഷം തന്റേതായ വ്യക്തിമുദ്ര പ്രവർത്തിച്ച ഇടങ്ങളിലെല്ലാം ഉണ്ടാക്കുന്നതിന് മൃദുലക്ക് സാധിച്ചു. ക്യാബിനറ്റ് ഓഫീസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയിൽ പ്രിൻസിപ്പൽ എൻജിനീയറായും, സ്കോട്ടിഷ് ഗവൺമെന്റിന്റെ ടെക്നിക്കൽ എക്സ്പർട്ടായും മറ്റും മൃദുല തന്റെ കരിയറിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീമൻസ് യു കെ ലിമിറ്റഡിൽ പ്രിൻസിപ്പൽ എൻജിനീയറായും, ഇന്നോവെയർ യു കെയിൽ ബിസിനസ് ഇന്നോവേഷൻ അഡ്വൈസറായും മറ്റും സുത്യർഹമായ സേവനം നടത്തുന്നതിന് മൃദുലയ്ക്ക് സാധിച്ചിട്ടുണ്ട്. 1981 മുതൽ റ്റിയുവി എസ് യുഡിയിൽ മുഖ്യ കൺസൾട്ടൻഡ് എൻജിനീയറായി സേവനമനുഷ്ഠിച്ചു വരികയാണ് മൃദുല.
കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിലും ഗ്ലാസ്‌ഗോയിലും പരിസരത്തുമുള്ള ഇന്ത്യക്കാരെ സേവിക്കുന്ന സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും അവർ സമൂഹത്തിൽ അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിച്ച വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി സഹായഹസ്തം നീട്ടുവാൻ മൃദുലയ്ക്ക് സാധിച്ചു. അവർക്കായി ഭക്ഷണം, അക്കമഡേഷൻ മുതലായവ കണ്ടെത്തുന്നതിനും അതോടൊപ്പം തന്നെ ഇന്ത്യൻ ഗവൺമെന്റിന്റെ വന്ദേ ഭാരത് മിഷനിലൂടെ അവരെ തിരികെ അയക്കുന്നതിന് നേതൃത്വം നൽകുവാനും മൃദുലയ്ക്ക് സാധിച്ചു. അതോടൊപ്പം തന്നെ സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രായമായവർക്ക് വേണ്ടിയുള്ള മൃദുലയുടെ പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇന്ത്യൻ ബംഗാളികളുടെ ഒറ്റപ്പെടൽ ഇല്ലാതാക്കുന്നതിനും അവരെ സാമൂഹിക ബഹിഷ്കരണത്തിൽ നിന്ന് രക്ഷിക്കുന്നതിനും സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുമായി 1971-ൽ ഗ്ലാസ്ഗോയിൽ സ്ഥാപിതമായ ബംഗാളി കൾച്ചറൽ ഓർഗനൈസേഷന്റെ സ്ഥാപകരിൽ ഒരാളാണ് ഡോ. മൃദുല ചക്രബർത്തി. ഈസ്റ്റ് റെൻഫ്രൂഷെയർ ഫെയ്ത് ഫോറത്തിന്റെ ചെയർപേഴ്സനും അസോസിയേഷൻ ഓഫ് ഇന്ത്യൻ ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറി ആയും മൃദുല സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. മൃദുല ചക്രബർത്തി സ്കോട്ട് ലൻഡിലെ മലയാളി സമൂഹവുമായിട്ട് അടുത്ത പ്രവർത്തിക്കുകയും യുസ്മയുടെ ഒരു വഴികാട്ടിയായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
ഗ്ലാസ് ഗോയില് നിരവധിയുള്ള ഇന്ത്യൻ സംഘടനകളുടെ മേൽനോട്ടം വഹിക്കുന്ന സംഘടനയാണ് ഇത്. അതോടൊപ്പം തന്നെ സ്കോട്ടീഷ് എത്ത്നിക് മൈനോറിറ്റി സ്പോർട്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായും, ഗ്ലാസ്ഗോയിലെ ടാഗോർ സെന്ററിന്റെ ചെയർപേഴ്സണലായും തുത്യർഹമായ സേവനം മൃദുല അനുഷ്ഠിച്ചിട്ടുണ്ട്. ഡയറക്ടർ ഓഫ് പീസ് ആർട്ട്സ്, ഗ്ലാസ്ഗോ ഹിന്ദു മന്ദിറിന്റെ എക്സിക്യൂട്ടീവ് മെമ്പർ, എടിൻബറോയിലെ കൽക്കട്ട ഹെറിറ്റേജ് ട്രസ്റ്റിന്റെ ഡയറക്ടർ തുടങ്ങിയ നിലകളിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ച പ്രതിഭയാണ് മൃദുല.
താനായിരുന്നു ഇടങ്ങളിൽ എല്ലാം ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രചാരണത്തിനായി മൃദുല ശ്രമിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ യുകെ ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്, ഗവൺമെന്റിന്റെ തീരുമാനങ്ങളിൽ ഉപദേശകയായി മാറുന്നതിനും മൃദുലയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ കാലഘട്ടത്തിൽ ക്യാബിനറ്റ് ഓഫീസുമായി ചേർന്ന് പോളിസി ആക്ഷൻ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ മൃദുലയ്ക്ക് സാധിച്ചത് അവിസ്മരണീയ നേട്ടമാണ്.
തന്റെ പ്രവർത്തന മികവുകൾക്കായി നിരവധി അവാർഡുകളും മൃദുലയെ തേടി എത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും മികച്ചതാണ് 2023 ജൂൺ 2 ന് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി സമയത്ത് മൃദലയ്ക്ക് ലഭിച്ച എംബി ഇ ( മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ) അവാർഡ്. സമൂഹത്തിന് നൽകിയ മികച്ച പ്രവർത്തനങ്ങൾക്കാണ് മൃദുലയ്ക്ക് ഈ അവാർഡ് ലഭിച്ചത്. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ പത്മ പുരസ്കാരങ്ങൾക്കും മൃദുലയുടെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2010 സെപ്റ്റംബറിൽ ഹൌസ് ഓഫ് ലോർഡ്സിന്റെ ഗ്ലോബൽ നോൺ റസിഡന്റ് ഇന്ത്യൻ അവാർഡ് ഫോർ കോൺട്രിബ്യൂഷൻ ടു ബ്രിട്ടീഷ് സൊസൈറ്റിയും മൃദുലയെ തേടിയെത്തി. സയൻസ്, എൻജിനീയറിങ് രംഗത്ത് നൽകിയ അമൂല്യ സേവനങ്ങൾക്കാണ് ഈ അവാർഡ്. 2009 ൽ അസോസിയേഷൻ ഫോർ ഇന്ത്യൻ ഓർഗനൈസേഷൻ ഗ്ലാസ്ഗോയും സയൻസ് രംഗത്തെ സേവനങ്ങൾക്ക് മൃദുലക്ക് അവാർഡ് നൽകി. 2008 ൽ നോൺ റസിഡന്റ് ഇന്ത്യൻ വെൽഫെയർ സൊസൈറ്റി നൽകിയ ഹിന്ദ് രത്തന്‍ അവോർഡും മൃദുലയുടെ കരിയറിലെ പൊൻതൂവലാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ഏഴു ടീമുകൾ മാറ്റുരച്ച രുചിയുടെ ഉത്സവത്തിനു സ്റ്റോക്ക് ഓൺ ട്രെന്റിൽ തിരശീല വീണപ്പോൾ മലയാളത്തിന്റെ തനതു വിഭവങ്ങളായ അവിയലും, പായസവും, ഇഞ്ചിക്കറിയും പ്രൗഢിയോടെ കൈരളി യുകെ മലയാളി ഷെഫ് 2023 ൽ അണിനിരന്നു. പാചകകലയുടെ പൂരകാഴ്ച ഒരുക്കിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുവാൻ വിധികർത്താക്കളായ യുകെ മലയാളികൾക്ക് സുപരിചിതരായ ഷെഫ് ജോമോനും, ഷെഫ് ബിനോജിനും ശ്രമകരമായിരുന്നു.

കൈരളി യുകെ മലയാളി ഷെഫ് 2023 മത്സരത്തിൽ വിജയികളായി ടീം ഹീത്രുവിലെ ഡോ. സുജ വിനോദും, സോഫിയ സെബാസ്റ്റ്യനും എത്തിയപ്പോൾ, രണ്ടാം സ്ഥാനം വാറ്റ്ഫോർഡിൽ നിന്നുള്ള ടീം അടിമുടിനാടനിലെ അജിത്ത് വിഷ്ണുവും, സന്തോഷ് ഏലിയാസും, മൂന്നാം സ്ഥാനം സ്റ്റോക്ക് ഓൺ ട്രെന്റിലെ ടീം കൊകൊ മാംഗോയിലെ ആഷിക മോഹനും, നിഖിൽ സുന്ദറും നേടി.

സ്റ്റോക്ക് ഓൺ ട്രെന്റിലെ മരിയാസ് റെസ്റ്റോറന്റിൽ നടന്ന മത്സരത്തിൽ വിജയികൾക്ക് വിധികർത്താക്കൾ ഫലകവും ക്യാഷ് പ്രൈസും വിതരണം ചെയ്തു. യുകെയിലെ ഇൻഷുറൻസ് മോർട്ട്ഗേജ് രംഗത്തെ പ്രമുഖ കൺസൽറ്റൻസിയായ ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ആയിരുന്നു സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.
രണ്ടാം വർഷത്തിലേക്ക് കടന്ന മലയാളി ഷെഫ് മത്സരത്തിനു വേദിയൊരുക്കിയ കൈരളി യുകെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിനു വേണ്ടി സെക്രട്ടറി ആരൻ മൈക്കിൽ ഡെൽസൺ സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് ശൈത്യ സമ്മാനദാന ചടങ്ങുകൾക്ക് നേതൃത്ത്വം കൊടുക്കുകയും ചെയ്തു.

വരും വർഷം കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു മലയാളി ഷെഫ് നടത്തുമെന്ന് കൈരളി യുകെ കൈരളി ദേശീയ കമ്മറ്റിക്ക് വേണ്ടി സാമുവൽ ജോഷ്വ, വൈസ് പ്രസിഡന്റ് ലിനു വർഗ്ഗീസ് എന്നിവർ ആശംസ പ്രസംഗത്തിൽ അറിയിച്ചു. വീഡിയോയും ഫോട്ടോഗ്രഫിയും ചെയ്തു സഹായിച്ച ഡാനി രാജൻ, സൗണ്ട് ക്രമീകരിച്ച രാജേഷ് നായർ, സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, വെസ്റ്റ് ഫോർട്ട് കെയർ, മരിയാസ് റെസ്റ്റോറന്റ് എന്നിവർക്കും പങ്കെടുത്തും പ്രോത്സാഹിപ്പിച്ചും മലയാളി ഷെഫ് 2023 വിജയിപ്പിച്ച എല്ലാവർക്കും കൈരളിയുടെ നന്ദി.
സ്കോട്ട്ലൻഡ്: മലയാളം യുകെ ന്യൂസ് സ്കോട്ട്ലന്റിൽ വച്ച് നടത്തുന്ന അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സിനും കെയറർക്കും മികവിന്റെ അംഗീകാരം നൽകുന്നു. ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനിക്കുന്നത്. താല്പര്യമുള്ളവർക്കും അതോടൊപ്പം തന്നെ നിങ്ങളുടെ കൂട്ടുകാരായ ആരെങ്കിലും ആരോഗ്യ രംഗത്ത് നൽകിയിട്ടുള്ള കാര്യങ്ങൾ അത് ചെറുതോ വലിയതോ ഏതുമാകട്ടെ നിങ്ങൾക്ക് അവരെ നോമിനേറ്റ് ചെയ്യുവാനുള്ള അവസരവും ഉണ്ട് എന്ന് അറിയുക. ഈ മാസം ( ഒക്ടോബർ) 10-ാം തീയതിക്ക് മുമ്പായി [email protected] എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷിക്കുന്നവർ നിങ്ങളുടെ പേര്, ജോലി ചെയ്യുന്ന സ്ഥലം അല്ലെങ്കിൽ ചെയ്തിരുന്ന സ്ഥലം, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്സ്, ഒരു ഫോട്ടോ എന്നിവ ഉൾപ്പെടുത്തിയ ശേഷം താഴെ കൊടുത്തിരിക്കുന്ന ഭാഗം കൂടി ചേർത്താൽ നിങ്ങളുടെ ആപ്ലിക്കേഷൻ ആയി…. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ മറ്റുള്ളവർക്ക് അതൊരു പ്രചോദനം ആകുന്നു എന്ന് തിരിച്ചറിയുക. അതുകൊണ്ട് ഇന്ന് തന്നെ അപ്ലിക്കേഷൻ പൂരിപ്പിച്ച് ചെയ്‌ത് അയക്കുക.
മികച്ച നേഴ്സിനും കെയറർക്കുമുള്ള അവാർഡിനായി അപേക്ഷകൾ അയക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം .
Criteria Nurse And Carer of the year
A-Self nomination or nomination by others
B- All shortlisted nominations will get recognition
C- Nomination deadline October 10th.
1 (a)-Describe the initiatives undertaken to improve quality of patient care or patient safety in your work environment last 12 months
maximum 200 words
1(b) -Describe the challenges faced and how you overcome them
Maximum 200 words
1(c) -Describe the impact on patients
Maximum 200 words
1(d) – what differentiates you from other nurses
Maximum 200 words
Any enquires contact – 07717754609
വിജയിയെ തിരഞ്ഞെടുക്കുന്നവരെ അറിയാം
കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സുമായി സേവനം ചെയ്യുന്ന മിനിജാ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെയും കെയററെയും തെരഞ്ഞെടുക്കുന്നത്. 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ
നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മിനിജ ജോസഫ് 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു . കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആദ്യമായി റോബോട്ടിക് സർജറി നടത്തിയ മെഡിക്കൽ സംഘത്തിൽ മലയാളി നേഴ്സ് മിനിജാ ജോസഫ് ഉൾപ്പെട്ടത് ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനമായിരുന്നു . കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജാ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു.
മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ .
23 വർഷമായി എൻഎച്ച്എസ്സിലെ വിവിധ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ
സേവനമനുഷ്ഠിക്കുന്ന ജെനി കാഗുയോവ 2016 -ൽ ബ്രിട്ടീഷ് ജേർണൽ ഓഫ് നേഴ്സിങ്ങിന്റെ ഐ വി തെറാപ്പി നേഴ്സ് ഓഫ് ദ ഇയർ അവാർഡ് ജേതാവാമികവിന്റെ അംഗീകാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് പ്രവർത്തന മികവിന്റെയും അർപ്പണമനോഭാവത്തിന്റെയും പ്രതിഫലമായി എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിങ് ഓഫീസറുടെ ഉപദേശകയായിരുന്നു ജെനി. ഈ സ്ഥാനത്ത് വരുന്ന ആദ്യത്തെ ഫിലിപ്പീൻസുകാരി എന്നു മാത്രമല്ല ബ്ലാക്ക് ന്യൂനപക്ഷ വംശത്തിൽപ്പെട്ടയാളുമാണ് ജെനി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷണൽ നേഴ്സിങ് ആൻഡ് മിഡ് വൈഫറി അസോസിയേഷനുമായി സഹകരിച്ച് യുകെയിലെത്തുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന നേഴ്സുമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജെനി ഫ്ളോറിങ് സ്നൈറ്റിങലിന്റെ ഫൗണ്ടേഷൻ ഗ്ലോബൽ നേതൃസ്ഥാനവും അലങ്കരിക്കുന്നുണ്ട്.
35 വർഷമായി എൻഎച്ച്എസിൻ്റെ ഭാഗമായ കെറി വാൾട്ടേഴ്സ് വയോജനങ്ങളുടെ പരിചരണം എമർജൻസി / അക്യൂട്ട് മെഡിസിൻ,
വൃക്ക രോഗികളുടെ ഡയാലിസിസ് എന്നീ മേഖലകളിൽ തന്റെ നിസ്വാർത്ഥ സേവനം നൽകിയ വ്യക്തിത്വമാണ്. പുതിയതായി എൻഎച്ച്എസിൽ റിക്രൂട്ട് ചെയ്യുന്നവരുടെ പരിശീലനത്തിലും തൻറെ സംഭാവനകൾ നൽകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് രോഗി പരിചരണത്തിലും പ്രതിരോധ കുത്തിവയ്പ്പ് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിലും കെറിയുടെ പ്രവർത്തനം സുത്യർഹമായിരുന്നു. .
ജോജി തോമസ്
ഈ വർഷത്തെ മലയാളം യുകെ സ്പെഷ്യൽ ജൂറി അവാർഡിന് ലീഡ്സിൽ നിന്നുള്ള പ്രൊഫസർ പി .എ .മുഹമ്മദ് ബഷീർ അർഹനായി. എൻജിനീയറിംഗ് രംഗത്തുള്ള സംഭാവനകളെ മാനിച്ച് ലീഡ്സ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ മുഹമ്മദ് ബഷീർ ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്നുള്ള കമാൻഡർ ഓഫ് ദ ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ പുരസ്കാര ജേതാവാണ്. ചാൾസ് രാജാവ് ബഷീറിന് ബ്രിട്ടീഷ് എംപെയർ പുരസ്കാരം സമ്മാനിക്കും. 2014 -ൽ ഫിലിപ്പ് രാജകുമാരൻ നിന്ന് റോയൽ അക്കാഡമി ഓഫ് എൻജിനീയറിംഗ് ഫെലോഷിപ്പ് വാങ്ങാനുള്ള ഭാഗ്യവും ബഷീറിന് ഉണ്ടായിരുന്നു. താൻ തെരഞ്ഞെടുത്ത മേഖലയിൽ മികവിന്റെ ഔന്നിത്യത്തിലെത്തി എന്നതാണ് ബഷീറിൻറെ നേട്ടം. ലണ്ടനിൽ നിന്നുള്ള എം എം സി ഡബ്ല്യു എ – ലൈഫ് ടൈം അവാർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് , മിനറൽ ആന്റ് മൈനിംഗ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനീയറിംഗ് തുടങ്ങിയ സ്ഥലങ്ങളിൽ ഫെലോ മെമ്പറായി പ്രവർത്തിക്കുന്ന പി.എ.മുഹമ്മദ് ബഷീർ അക്കാദമിക് രംഗത്ത് യുകെയിൽ നേട്ടങ്ങൾ സ്വന്തമാക്കിയ മലയാളികളിൽ മുൻ നിരയിലാണ്.
യുകെയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിച്ച അദ്ദേഹം ഹെരിയോട്ട് വാട്ട് യൂണിവേഴ്സ്റ്റിഎഡിങ് ബ്രോയിൽ എക്സിക്യൂട്ടീവ് ഡീനായിട്ടാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. യുകെ
ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായും അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിൽ നിന്ന് 1981 -ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം കാലിക്കറ്റ് ആർഇസിയിൽ നിന്നാണ് എം ടെക് കരസ്ഥമാക്കിയത്. തുടർന്ന് അവിടെ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺക്രീറ്റ് ടെക്നോളജിയുടെ മുൻ പ്രസിഡന്റായിരുന്നു.
തിരുവല്ലയ്ക്ക് അടുത്ത് വെണ്ണിക്കുളമാണ് പ്രൊഫസർ മുഹമ്മദ് ബഷീറിൻറെ ജന്മദേശം. എറണാകുളം സ്വദേശിനിയായ ഡോ. ലുലു ആണ് ഭാര്യ . മക്കൾ : നതാഷ (മെൽബൺ, ഓസ്ട്രേലിയ), നവീത്( ലണ്ടൻ).
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
https://malayalamuk.com/applications-are-invited-for-the-outstanding-nurse-and-carer-award-presented-as-part-of-the-malayalam-uk-awards-night-2023/
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിറ്റൻ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ അവിസ്മരണീയമായ സംഗീത സന്ധ്യ ഒരുങ്ങുന്നു. “കർണാടക സംഗീതവും ഗസൽ സംഗീതവും ലൈവ് ആയി അവതരിപ്പിക്കുന്ന വേദിയിൽ ചലച്ചിത്ര ഗാനങ്ങളിലെ വ്യത്യസ്ത രാഗങ്ങളും ഉൾപ്പെടുത്തി ” ശ്രീ രാഗം 2023″ ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 5:30 ന് പെൻസ്‌ഫോഡ് വില്ലജ് ഹാളിൽ നടക്കും. സംഗീത വിദ്വാൻ ശ്രീ ആർ.എൽ.വി ജോസ് ജെയിംസിന്റെ കർണാടക സംഗീത കച്ചേരിയിൽ വയലിൻ ശ്രീ ശ്യാം ബലമുരളിയും, മൃദംഗം ശ്രീ കൊച്ചിൻ അകാശും വായിക്കും. ഗസൽ, ചലച്ചിത്ര സംഗീതവുമായി പ്രശസ്ത ഗായകരായ ശ്രീ സന്ദീപ് കുമാറും, ശ്രീമതി അനു ചന്ദ്രയും “ശ്രീ രാഗം 2023 “യിൽ പങ്കെടുക്കും.
പരിപാടിയിലേക്ക് പ്രീ രജിസ്ട്രേഷൻ ചെയ്ത് പാസ്സ് വാങ്ങേണ്ടതാണ്. സൗജന്യമായി പാസ്സ് വാങ്ങാൻ കോസ്മോപൊലീറ്റൻ ക്ലബ്ബിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു വാട്സ്ആപ്പ് സന്ദേശം അയക്കുക. നിങ്ങളുടെ മുഴുവൻ പേരും എത്ര adult/ child/ infants ടിക്കറ്റുകൾ വേണമെന്ന് ശ്രീരാഗം 2023 ടിക്കറ്റ് എന്ന പേരിൽ 077 54 724 879 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുക. സ്ഥല പരിമിതി മൂലം വളരെ കുറച്ചു പാസ്സുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്ന് സംഘാടകർ അറിയിച്ചു.
ജോർജ് മാത്യു
ലെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ അഭിമുഖ്യത്തിൽ നടന്ന മെസ്‌തൂസോ സീസൺ -2 ഗാനമത്സരം പ്രൗഢഗംഭീരമായി സമാപിച്ചു.യുകെയിലെ വിവിധ ഇടവകയിൽനിന്നുള്ള 16 ടീമുകൾ പങ്കെടുത്ത മൽസരം അത്യന്തം വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.നിലവിളക്കിൽ തിരി തെളിയിച്ചു ലെഫ്‌റോ ബിഷപ്പ് സാജു മുതലാളി (ചർച്ച ഓഫ് ഇംഗ്ലണ്ട് ) മത്സരം ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ: വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു.ഫാ: ടോം ജേക്കബ് ,ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോൺസൺ പി. യോഹന്നാൻ ,വിനോദ് കൊച്ചുപറമ്പിൽ ,ജോൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.ഇടവക വികാരി ഫാ:ബിനോയ് ജോഷ്യ സ്വാഗതവും,ട്രസ്റ്റി മെബിൻ മാത്യു നന്ദിയും പറഞ്ഞു.

ഗാനമത്സരത്തിൽ സെന്റ് മേരീസ് ഐഒസി മാൻസ് ഫീൽഡ് ,ഹോളി ഇന്നസെന്റ്സ് ഐഒസി സൗത്ത് വെയിൽസ്,സെന്റ് ജോർജ് ഐഒസി മാഞ്ചസ്റ്റർ ,സെന്റ് ജോർജ് ഐഒസി സിറ്റി ഓഫ് ലണ്ടൻ എന്നിവർ യഥാക്രമം ഒന്ന്,രണ്ട് ,മൂന്ന് ,നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.ബെസ്ററ് അറ്റയർ അവാർഡ് സെന്റ് തോമസ് ഐഒസി കേംബ്രിഡ്‌ജും,റൈസിംഗ് യൂങ്സ്റ്റേഴ്‌സ് അവാർഡ് സെന്റ് തോമസ് ഐഒസി പൂളും സ്വന്തമാക്കി.സമാപന ചടങ്ങിൽ ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാർ സ്തെഫനോസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും,ട്രോഫിയും വിതരണം ചെയ്തു.ഇടവകകൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും,കൂട്ടായ്മയ്ക്കും ഇത്തരം മൽസര വേദികൾ സഹായകമാകുമെന്ന് തിരുമേനി ചൂണ്ടികാട്ടി.ഫാ:വർഗീസ് ജോൺ,ഫാ:മാത്യു അബ്രഹാം,ഫാ.എൽദോ വർഗീസ് ,റെവ .റിച്ചാർഡ് ട്രെത് വേ (റെക്ടർ സെന്റ് പീറ്റേഴ്സ് ചർച്ച് ) എന്നിവർ സമാപന യോഗത്തിൽ പ്രസംഗിച്ചു.ഇടവക സെക്രട്ടറിയും ,പ്രോഗ്രാം കോഓർഡിനേറ്ററുമായ ജോജി വാത്തിയാട്ട് നന്ദി രേഖപ്പെടുത്തി.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ തനത് സാംസ്‌കാരിക ചിത്രകലാരൂപമായ ചുമർ ചിത്രകലയെ ലോക കലാ ശ്രദ്ധയിലേക്ക് പരിചയപ്പെടുത്താൻ സെപ്റ്റംബർ 29 -ന് കോൺഫറൻസ് സംഘടിപ്പിക്കുന്നു.
ലോകത്തിന്റെ എല്ലാ കലാരൂപങ്ങൾക്കും മുൻപ് ഉണ്ടായതു ചിത്രങ്ങൾ ആണ് .ആദിമ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകൾ ആയി നാം കാണുന്ന പ്രാക്തനാ കലാ ഗുഹാ ചിത്രങ്ങൾ തുടങ്ങി ആ സംസ്‍കാരം നമ്മെ ചൂഴ്ന്നു നിൽക്കുന്നു .
സംസാകാരിക നവോഥാനത്തോടെ ചിത്രങ്ങൾ മനുഷ്യന്റെ ജീവിത ഗന്ധിയായ അനുഭവങ്ങൾ കൂടി ചാലിച്ചു ചേർത്ത് സാംസ്‌കാരിക ചൂണ്ടുപലകയുടെ നേർകാഴ്ചയായി മാറുന്നു . പിന്നീട് നാം കാണുന്നത് ആയിരത്താണ്ടു വർഷങ്ങൾകൊണ്ട് ചിത്രകല സംസ്‌കാരം ആകുന്നതും ,ആ സംസ്കാരം ഒരുപാടു അടയാളപ്പെടുത്തലുകൾ ആവുന്നതും നമ്മൾ കണ്ടു .പഠനപരമായ തിരിച്ചറിവുകൾ ഉണ്ടാകുവാൻ ഉദാഹരണം ആകുന്നതും ഈ ചിത്ര ശേഷിപ്പുകളിലൂടെ തന്നെ .
ഗുഹാ ചിത്രങ്ങൾ എന്നാൽ ആദിമ മനുഷ്യന്റെ ജീവിതം എന്നാണ് അർഥം ആക്കേണ്ടത് ,അവിടെനിന്നു പിന്നീട് ഈജിപ്ത്യൻ ചിത്രങ്ങൾ , അതുകഴിഞ്ഞു അജന്താ/എല്ലോറ ചിത്ര ശില്പങ്ങൾ അതുംകഴിഞ്ഞു കേരളത്തിന്റെ തെക്കേയറ്റം തിരുനന്ദിക്കര ഗുഹാ ക്ഷേത്രത്തിലൂടെ ഒരു മഹാ പൈതൃകം കെട്ടിപ്പടുക്കുമ്പോൾ കാലത്തിന്റെ നെറുകയിൽ അതൊരു അടയാളപ്പെടുത്താൽ ആകുമെന്ന് അന്നാരും കരുതിയിരിക്കില്ല .
എന്നാൽ പിന്നീട് ക്ഷേത്രത്തിലും ,കൊട്ടാരങ്ങളിലും , പള്ളികളിലും ചിത്രങ്ങൾ ഒരു കലാപ്രസ്‌ഥാനമായി മാറുമ്പോൾ ഏകദേശം എട്ടാം നൂറ്റാണ്ടുമുതൽ 19 ആം നൂറ്റാണ്ടുവരേയുള്ള കാലഘട്ടത്തെ വളരെ പഠനപരമായ ശ്രദ്ധയോടെ നമുക്ക് നോക്കി കാണേണ്ടി വരുന്നു .
ലോക കലാശ്രദ്ധയെ തന്നെ ഈ കൊച്ചു കേരളത്തിലേക്ക് ആനയിച്ചെടുത്ത കേരളത്തിന്റെ പൈതൃക സമ്പത്തായ ചുമർചിത്രങ്ങൾ മാത്രമായിരുന്നു അതിന്റെ പിന്നിൽ . ചുമര്ചിത്രങ്ങളുടെ ഉത്ഭവം മുതൽ അവസാനം വരെ വളരെ സവിശേഷമായ പ്രത്യേകതകൾ കലാശ്രദ്ധയെ ആകർഷിക്കാറുണ്ട് .നിറങ്ങൾ ,ചുമർ നിർമ്മാണം ,ബ്രഷുകൾ, വിഷയങ്ങൾ, വരയ്ക്കുന്ന ഇടങ്ങൾ ,അങ്ങിനെ പലതും പ്രാധാന്യത്തോടെ നമുക്ക് പഠനവിഷയം ആകുന്നു .
അതുകൊണ്ടുതന്നെ ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരമാകുന്ന ഈ കലാശാഖ യിലൂടെ ഒരു അറിവിന്റെ യാത്രക്കു ഒരുങ്ങുന്നു .കേരളത്തിന്റെ ചുമർ ചിത്രങ്ങളിലൂടെ ……….കൂടെ പ്രശസ്ത ചിത്രകാരനും ചുമർചിത്ര കലയിലെ ആദ്യ ഡോക്ടറേറ്റ് നേടിയ ,കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ചുമര്‍ചിത്രകലാ വകുപ്പ് മേധാവി യും ആയ ഡോ. സാജു തുരുത്തിൽ നമ്മോടൊപ്പം ചേരുന്നു.

സ്വന്തം ലേഖകൻ
ലണ്ടൻ : സ്വിറ്റ്‌സർലൻഡിലെ പൂർണ്ണ ഗവണ്മെന്റ് നിയന്ത്രിത ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചായ SDX ൽ അംഗമായി സ്വിറ്റ്‌സർലൻഡിലെ തന്നെ ആറാമത്തെ പ്രമുഖ ബാങ്കായ ഹൈപ്പോതെകാർ ബാങ്ക് ലെൻസ്‌ബർഗ്. 7 ബില്യൺ ഡോളറിലധികം ആസ്തിയുള്ള സ്വിസ് ബാങ്കായ ഹൈപ്പോതെകാർ ബാങ്ക് ലെൻസ്ബർഗ് SDX ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയിൽ ചേർന്നു. റീട്ടെയിൽ ബാങ്കിംഗ്, മോർട്ട്ഗേജ് ലെൻഡിംഗ്, സ്വകാര്യ ബാങ്കിംഗ്, SME ബിസിനസ്സ് എന്നിവയിൽ ഈ ബാങ്ക് സജീവമാണ്.
ഡിജിറ്റൽ ആസ്തികൾ ട്രേഡ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ പൂർണ്ണ ഗവണ്മെന്റ് നിയന്ത്രിത എക്‌സ്‌ചേഞ്ചായ SDX, ഹൈപ്പോതെകാർ ലെൻസ്ബർഗ് ബാങ്കിനെ പുതിയ അംഗമായി സ്വാഗതം ചെയ്തു . സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റിയുടെ (ഫിൻമ) ലൈസൻസുള്ള SDX ക്രിപ്റ്റോ എക്സ്ചേഞ്ച് ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കി ഡിജിറ്റൽ സെക്യൂരിറ്റികളുടെ ഇഷ്യൂ, ട്രേഡിങ്ങ്, സെറ്റിൽ ചെയ്യൽ, ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസ് തുടങ്ങിയവ സുരക്ഷിതവും വിശ്വസനീയവുമായ രീതിയിൽ ചെയ്യുന്ന ഒരു എക്സ്ചേഞ്ചാണ്.
ഡിജിറ്റൽ ലോകത്ത് ദിനംപ്രതി വർദ്ധിച്ചു വരുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തി സ്വിസ് ഡിജിറ്റൽ വിപണിയിലെ പ്രധാന ബാങ്കാകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഹൈപ്പോതെകാർ ലെൻസ്ബർഗ് ബാങ്ക് SDX ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചിൽ അംഗമായത്.
” ഡിജിറ്റൽ അസറ്റുകളിൽ ഞങ്ങളുടെ ബാങ്കിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിൽ SDX അംഗത്വം ഒരു സുപ്രധാന ചുവടുവെപ്പാണ്. SDX-ന്റെ ആവാസവ്യവസ്ഥ ഞങ്ങളുടെ ലക്ഷ്യങ്ങളെ പരിധികളില്ലാതെ യോജിപ്പിക്കുന്നു, ഞങ്ങൾ ഈ സഹകരണം ആകാംക്ഷയോടെ കാണുന്നു,” ഹൈപ്പോതെകാർ ബാങ്ക് ലെൻസ്ബർഗ് ബാങ്കിന്റെ സി ഇ ഒ മരിയാൻ വൈൽഡി പറയുന്നു.
ഹൈപ്പോതെകാർ ബാങ്ക് ലെൻസ്ബർഗുമായുള്ള തന്ത്രപരമായ ഈ സഖ്യം, ഉപഭോക്താക്കൾക്ക് നൂതനവും വിശ്വസനീയവും കാര്യക്ഷമവുമായ സാമ്പത്തിക വിപണിയും , അടിസ്ഥാന സൗകര്യങ്ങളും , ഡിജിറ്റൽ ആസ്തികൾക്കായുള്ള സേവനങ്ങളും നൽകാനുള്ള ഞങ്ങളുടെ ദൗത്യത്തെ സുഗമമാക്കുന്നുവെന്ന് SDX ഡിജിറ്റൽ എക്സ്ചേഞ്ച് മേധാവി ഡേവിഡ് ന്യൂൻസ് കൂട്ടിച്ചേർക്കുന്നു.
ബെർണർ കണ്ടോണൽബാങ്ക്, ക്രെഡിറ്റ് സ്യൂസ്, കൈസർ പാർട്ണർ പ്രൈവറ്റ്ബാങ്ക്, യുബിഎസ്, സർച്ചർ കണ്ടോണൽബാങ്ക് എന്നിവയ്‌ക്കൊപ്പം SDX ൽ ചേരുന്ന ആറാമത്തെ ബാങ്കായി ഹൈപ്പോതെകാർബാങ്ക് ലെൻസ്‌ബർഗ് മാറി. മേൽപ്പറഞ്ഞ എല്ലാ സ്ഥാപനങ്ങളും സ്വിറ്റ്സർലൻഡിൽ നിന്നുള്ളതാണ്, SDX ന്റെ മാതൃ കമ്പനിയായ SIX ഗ്രൂപ്പിന്റെ ആസ്ഥാനവും സൂറിച്ചിലാണ്.
സ്വിസ് സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ബാങ്കായ പോസ്റ്റ് ഫിനാൻസ് ബാങ്ക്, അതിന്റെ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോ കറൻസി ബാങ്കായ സിഗ്നവുമായി സഹകരിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി ക്രിപ്റ്റോ കറൻസി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
തങ്ങളുടെ ഭൂരിപക്ഷം ഉപഭോക്താക്കളും ഇന്ന് ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തി സാമ്പത്തിക നേട്ടം കൈവരിക്കുന്നെണ്ടെന്ന് ഇതിനോടകം പല ബാങ്കുകളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനായി അവർ ക്രിപ്റ്റോ കറൻസി സർവീസുകൾ നൽകുന്ന ബാങ്കുകളിലേയ്ക്ക് അവരുടെ അംഗത്വം മാറ്റിക്കൊണ്ട് പോകുന്നതായും ബാങ്കുകൾ മനസ്സിലാക്കി കഴിഞ്ഞു.
താമസിയാതെ തന്നെ ഓരോ ഗവൺമെന്റുകളും ക്രിപ്റ്റോ കറൻസി റഗുലേഷൻസ് നടപ്പിലാകുന്നതോട് കൂടി കൂടുതൽ ഉപഭോക്താക്കൾ തങ്ങളെ ഉപേക്ഷിച്ച് പോകുമെന്ന് എല്ലാ ബാങ്കുകളും ഭയപ്പെടുന്നു . അത് ഉണ്ടാവാതിരിക്കാൻ എല്ലാ ബാങ്കുകളും ക്രിപ്റ്റോ കറൻസി സംബദ്ധമായ എല്ലാ സേവനങ്ങളും അവരവരുടെ ബാങ്കിങ് സർവീസുകളിൽ ഉൾപ്പെടുത്തികൊണ്ട് ഉപഭോക്താക്കളെ കൂടെ നിർത്തുവാനുള്ള മത്സര ഓട്ടത്തിലാണ് ഇപ്പോൾ.
ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക