വെള്ളിക്കുളങ്ങര: തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു.രണ്ട് ദിവസം മുമ്പാണ് മോനടി സ്വദേശിയായ ജിത്തുവിനെ ഭര്‍ത്താവ് നടുറോഡിലിട്ട് തീകൊളുത്തുന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെട്ടു. പ്രതി ഒളിവിലാണ്.
കഴിഞ്ഞ കുറെ നാളായി അകന്ന് കഴിയുകയായിരുന്നു ജിതുവും ഭര്‍ത്താവ് വിരാജും. വിവാഹ മോചനക്കേസും നിലവിലുണ്ട്. കുടുംബശ്രീയില്‍ നിന്ന് 25000 രൂപ വായ്പ എടുത്തതു സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജിത്തുവിനെ വിരാജ് വിളിച്ചു വരുത്തിയത്.
എന്നാല്‍ പൊടുന്നനെ മണ്ണെണ്ണയൊഴിച്ച് ജിത്തുവിനെ നടുറോഡിലിട്ട് തീകൊളുത്തുകയായിരുന്നു. പഞ്ചായത്തംഗം അടക്കം നോക്കി നില്‍ക്കെയാണ് തീ കൊളുത്തിയത്.
പഞ്ചായത്തംഗം അടക്കം നോക്കി നില്‍ക്കെയാണ് തീ കൊളുത്തിയത്.തീ കൊളുത്തുന്നത് കണ്ട് ഭയന്ന് പിന്മാറുകയായിരുന്നു ആളുകള്‍. വിരാജ് ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു. പോലീസിന് ഇതുവരെയും ആളെ പിടികൂടാനായില്ല.
പ്രതിയെ ഇതുവരെ പിടികൂടാത്തതിനെതിരേയും സ്ത്രീയെ ആരും രക്ഷപ്പെടുത്താന്‍ ശ്രമിക്കാത്തിന്റെ പേരിലും പ്രതിഷേധം നടക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.











ബ്രോംസ്ഗ്രോവ് മണ്ഡലത്തെയാണ് സാജിദ് പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്. പത്നി ലോറയോടും മക്കളോടുമൊപ്പം ഫുൾഹാമിലാണ് താമസിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് ബാങ്കിംഗ് മേഖലയിലാണ് സാജിദ് ജാവേദ് പ്രവർത്തിച്ചിരുന്നത്. എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ തവണ തന്നെ അദ്ദേഹം ക്യാബിനറ്റ് പദവിയിൽ എത്തി. ഒരു പക്ഷേ, ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ന്യൂനപക്ഷ വംശജനായി സാജിദ് ജാവേദ് മാറുമോ എന്നാണ് ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.



