Uncategorized

ടോം ജോസ് തടിയംപാട്
ദരിദ്രരോടു ദയ കാണിക്കുന്നവര്‍ ഭാഗ്യവാന്‍. കഷട്തയുടെ നാളുകളില്‍ അവനെ കര്‍ത്താവ് രക്ഷിക്കും. കര്‍ത്താവ് അവനെ പരിപാലിക്കുകയും അവനെ സംരക്ഷിക്കുകയും ചെയ്യും സങ്കീര്‍ത്തനം 41. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മലയാറ്റൂരിലെ, ഷാനുമോന്‍ ശശിധരനും തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1581 പൗണ്ട് ലഭിച്ചു. ഈ ഈസ്റ്റര്‍ നാളില്‍ ഈ രണ്ടു കുടുബത്തിനും ഒരു ലക്ഷം രൂപയെങ്കിലും വീതം കൊടുത്തു സഹായിക്കാന്‍ നിങ്ങള്‍ കയ്യയച്ച് സഹായിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു. ചാരിറ്റി കളക്ഷന്‍ ഈസ്റ്റര്‍ വരെ തുടരാനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്ന് കണ്‍വീനര്‍ സബു ഫിലിപ്പ് കരിമ്പില്‍ അറിയിച്ചു. ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ച പണത്തിന്റെ ബാങ്ക് സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു.

3

വലിയ നോയമ്പിനു ശേഷം പെസഹ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന യുകെ മലയാളികളോട് നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഈ കുടുംബങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ അരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു. ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചിലവാക്കി കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നാട്ടോട്ടമോടുകയാണ്. മൂന്നുകുട്ടികളും ഭാര്യയും കൂടാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്ലസ് ടു കഴിഞ്ഞു പഠനം നിര്‍ത്തേണ്ടിവന്ന മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ്.

1

മലയാറ്റൂര്‍, കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍ ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്ന സമയത്താണ് കിഡ്നി രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തിവരുന്നു. കിഡ്നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമേന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു.

2

ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. മൂന്ന് വിമാനങ്ങള്‍ക്ക് ഡ്രോണുകള്‍ ഭീഷണിയായെന്നാണ് എയര്‍ സേഫ്റ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്ന വിമാനത്തിന്റെ 20 മീറ്റര്‍ അടുത്തു പോലും ഡ്രോണ്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തലനാരിഴക്ക് രക്ഷപ്പെടുന്ന അപകടങ്ങളെ വിശേഷിപ്പിക്കുന്ന കാറ്റഗറി എയില്‍ പെടുത്തിയാണ് ഈ സംഭവങ്ങളെ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമീപകാല അനുഭവങ്ങളില്‍ ഡ്രോണുകള്‍ വിമാനങ്ങള്‍ക്കരികില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.
2016 ഒക്ടോബറില്‍ ഹീത്രൂവില്‍ ഇറങ്ങാനെത്തിയ വിമാനത്തിന്റെ 20 മീറ്റര്‍ അടുത്ത് ഡ്രോണ്‍ എത്തിയതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിമാനത്തിന്റെ ചിറകിന് തൊട്ടടുത്ത് ഇത് എത്തിയെന്നും പൈലറ്റിന് ഒന്നും ചെയ്യാന്‍ കഴിയാത്ത് ദൂരത്തിലാണ് ഇത് എത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിധത്തിലുള്ള ഡ്രോണ്‍ ആയിരുന്നില്ല ഇതെന്നും ആരെങ്കിലും സ്വയം നിര്‍മിച്ചതാകാനാണ് വഴിയെന്നും സംഭവത്തേക്കുറിച്ച് അന്വേഷിച്ച വിദഗ്ദ്ധര്‍ പറയുന്നു.

ഹീത്രൂവില്‍ നിന്ന് പറന്നുയരുകയായിരുന്ന വിമാനത്തിനു മുകളിലാണ് മറ്റൊരു പൈലറ്റ് ഡ്രോണ്‍ പറക്കുന്നത് കണ്ടത്. ചുവന്ന നിറത്തിലുള്ള ഇത് ഏകദേശം 1000 മീറ്റര്‍ മുകളില്‍ വിമാനത്തിന്റെ വലതു ചിറകിന് 50 മീറ്റര്‍ മാത്രം അടുത്തായാണ് പ്രത്യക്ഷപ്പെട്ടത്. ഒരു കൂട്ടിയിടി വന്‍ ദുരന്തത്തിലേക്ക് നയിക്കാമായിരുന്ന സംഭവമാണ് ഒഴിവായതെന്ന് അന്വേഷകര്‍ പറയുന്നു. എ 320 വിമാനങ്ങളാണ് ഈ രണ്ട് സംഭവങ്ങളിലും ഡ്രോണുകള്‍ക്ക് നേര്‍ക്കു നേര്‍ വന്നത്. ഇവ രണ്ടുമാണ് കാറ്റഗറി എയില്‍ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തത്.

മൂന്നാമത്തെ സംഭവം കുറച്ചുകൂടി അതിശയിപ്പിക്കുന്നതായിരുന്നു. കാറ്റഗറി ബിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇത് പൈലറ്റുമാര്‍ക്ക് ഇപ്പോഴും അദ്ഭുതമാണ്. 10,000 അടി ഉയരത്തില്‍ ഒരു ഡ്രോണ്‍ പറക്കുക എന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് പൈലറ്റ് പറയുന്നത്. വിമാനത്താവളങ്ങളിലും അരികിലും ഡ്രോണുകള്‍ക്ക് അനുമതിയോടെ പറക്കാനാവുന്നത് 120 അടി ഉയരത്തില്‍ മാത്രമാണ്. അതിലും ഉയരത്തിലാണ് വലിപ്പമേറിയ ഒരു ഡ്രോണ്‍ വിമാനത്തിന് 60 മീറ്റര്‍ അരികില്‍ എത്തിയത്. അപകട സാധ്യത വിരളമാണെങ്കിലും ഇത്രയും അടുത്ത് ഡ്രോണുകള്‍ എത്തുന്നത് അത്ര ആശ്വാസകരമല്ലെന്നാണ് വ്യോമയാന വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ബര്‍മിങ്ങ്ഹാം: യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ യു.കെ.കെ.സി.എ അംഗങ്ങള്‍ക്കായി ”ക്‌നാനായ ദര്‍ശന്‍” എന്ന നാമത്തില്‍ തുറന്ന സംവാദത്തിനു വേദി ഒരുക്കുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയും ക്‌നാനായ മിഷനും എന്ന വിഷയത്തില്‍ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന ഓപ്പണ്‍ ഡിബേറ്റില്‍ എല്ലാ യൂണിറ്റ് അംഗങ്ങള്‍ക്കും യൂണിറ്റ് ഭാരവാഹികളുടെ അനുമതിയോടെ പങ്കെടുക്കാം. സംവാദത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങള്‍ യൂണിറ്റ് ഭാരവാഹികള്‍ മെയ് 15-നു മുന്‍പായി നല്‍കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് അഞ്ച് പൗണ്ട്. മെയ് 21-ന് യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തിലാണ് ഓപ്പണ്‍ ഡിബേറ്റ് നടത്തപ്പെടുന്നത്.
യു.കെ.കെ.സി.എ കായികമേള ഏപ്രില്‍ 29-ന് നടക്കും. കായികമേളയുടെ വിശദ വിവരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
ജൂലൈ എട്ടിന് നടത്തപ്പെടുന്ന 16-ാമത് കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

ഇന്തോനേഷ്യയിലെ  സുലാവെസി ദ്വീപിലാണു ഞെട്ടിക്കുന്ന സംഭവംനടന്നത്. ഞായറാഴ്ച മുതൽ ഇവിടെ നിന്നും കാണാതായ അക്ബര്‍ സാലുബിറോ എന്ന 25 കാരനെയാണ് ഭീമൻ പെരുമ്പാമ്പിന്റെ വയറിനുള്ളിൽ നിന്നും പുറത്തെടുത്തത്. കർഷകനായ അക്ബർ സാധാരണ രാവിലെ കൃഷിത്തോട്ടത്തിലേക്കു പോയി വൈകുന്നേരം വീട്ടിലേക്കു മടങ്ങുകയാണു പതിവ്. രാത്രി വൈകിയും തിരിച്ചെത്തയില്ല. സംഭവം നടന്നതിന്‍റെ പിറ്റേന്നു തിങ്കളാഴ്ച രാത്രി ആയിട്ടും അക്ബറിനെ കാണാതെ വന്നതോടെയാണ് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിച്ചത്.

ആവേശമുയർത്തി കൊണ്ട് മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്‌സിന്റെ ട്രെയിലറെത്തി. ആരാധകരെ പൂർണമായും തൃപ്‌തിപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. യുദ്ധ രംഗങ്ങളും പോർവിളികളും ദേശീയതയും എല്ലാം കോർത്തിണക്കിയ ട്രെയിലറാണ് ഇറങ്ങിയിരിക്കുന്നത്. മേജർ രവിയാണ് ഈ മോഹൻലാൽ ചിത്രത്തിന്റെ സംവിധായകൻ.
ഇന്ത്യ-പാക്ക് യുദ്ധസമയത്ത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മേജർ രവി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ബാഹുബലി താരം റാണ ദഗുപതിയാണ് മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തുന്നത്.

കാണ്ഡഹാര്‍, കർമയോദ്ധ സിനിമകള്‍ക്ക് ശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോർഡേഴ്‌സ്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. കേണൽ മഹാദേവനായും മേജർ മഹാദേവനായും മോഹൻലാൽ ചിത്രത്തിലെത്തുന്നുണ്ട്. വൻ താരനിര അണിനിരക്കുന്ന ചിത്രം ഏപ്രിൽ ഏഴിന് തിയേറ്ററിലെത്തും.

ബര്‍മിങ്ങ്ഹാം: യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്‍ അംഗങ്ങള്‍ക്കായിട്ടുള്ള കായികമേള ഏപ്രില്‍ 29-ന് നടക്കും. ബര്‍മിങ്ങ്ഹാമിലെ സട്ടണ്‍കോള്‍ഡ് ഫീല്‍ഡിലെ വെന്‍സ്ലി സ്പോര്‍ട്സ് സെന്ററിലാണ് കായികമേളയും വടംവലി മത്സരവും നടത്തപ്പെടുന്നത്. ഇത്തവണ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആറ് കാറ്റഗറി ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക. യൂണിറ്റ് അടിസ്ഥാനത്തില്‍ വടംവലിയും പെനാല്‍റ്റി ഷൂട്ടൗട്ടും നടക്കും.
കിഡീസ് (ആറ് വയസ് താഴെ) – മിഠായി പെറുക്ക്

സബ് ജൂനിയേഴ്സ് (6 മുതല്‍ 11 വരെ ) – 50 മീറ്റര്‍- 100 മീറ്റര്‍ ഓട്ടം

ജൂണിയേഴ്സ് (12-17)- 100 മീറ്റര്‍, 200 മീറ്റര്‍ 100 x 4-ലോംഗ് ജമ്പ്

സീനിയേഴ്സ് (18 -30) – 100 മീറ്റര്‍, 200 മീറ്റര്‍ 100 x  4- ലോംഗ് ജമ്പ്, ഷോട്ട്പുട്ട്

സൂപ്പര്‍ സീനിയേഴ്സ് (30-40) 100 മീറ്റര്‍, 200 മീറ്റര്‍ 100 x  4 – ലോംഗ് ജമ്പ്, ഷോട്ട്പുട്ട്

റോയ സീനിയേഴ്സ് (40+) 100 മീറ്റര്‍, 200 മീറ്റര്‍ 100 x  4 – ലോംഗ് ജമ്പ്, ഷോട്ട്പുട്ട്

കൂടാതെ ഫാമിലി റിലേ, ചാക്കിലോട്ടം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കായികമേളയുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരാണ്. വിശദ വിവരങ്ങള്‍ക്ക് ഇവരെ ബന്ധപ്പെടേണ്ടതാണ്.

യു.കെ.കെ.സി.എയുടെ 16-ാമത് കണ്‍വെന്‍ഷന്‍ ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടക്കും. പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ജോജി തോമസ്
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യതയില്‍ കരിനിഴല്‍ വീഴ്ത്തുന്ന തരത്തിലുള്ള ചില ദൗര്‍ഭാഗ്യകരമായ ആരോപണങ്ങളാണ് അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയര്‍ന്നുവന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി ജനവിധി അട്ടിമറിച്ചുവെന്ന ഗുരുതരമായ ആരോപണത്തെ നിസാരവത്കരിച്ച് കാണാന്‍ സാധിക്കില്ല. ലോകത്ത് ജനാധിപത്യം വെല്ലുവിളി നേരിടുന്ന പല രാജ്യങ്ങളില്‍ നിന്നും സമാനരീതിയിലുള്ള പരാതികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്തരത്തിലൊരു ആരോപണം വ്യാപകമായ ഉയരുന്നത് ആദ്യമായാണ്. ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതാവായ കെജ്രിവാളും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവായ മായാവതിയുമാണ് പ്രധാനമായും സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ത്തിയിരിക്കുന്നത്. ആരോപണങ്ങളെ സാധൂകരിക്കത്തക്കവിധത്തിലുള്ള തെളിവുകളും നിരത്താന്‍ ഇവര്‍ക്കാവുന്നുണ്ട്. മായാവതി ഒരു പടി കൂടി കടന്ന് പരമോന്നത നീതിപീഠമായ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

ജനവിധി അട്ടിമറിക്കപ്പെട്ടുവെന്ന തരത്തിലുള്ള ആരോപണങ്ങളിലെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഇലക്ഷന്‍ കമ്മീഷനും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കുമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുഗമമായ നിലനില്‍പിന് ജനാധിപത്യ പ്രക്രിയയിലുള്ള ജനവിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്. വളരെ ഗുരുതരമായ ഒരാരോപണമാണ് ഉന്നയിക്കപ്പെട്ടതെങ്കിലും അത് ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ടുവരാനും, നിഷ്പക്ഷമായ ഒരു അന്വേഷണത്തിലേയ്ക്ക് നയിക്കാനും പൊതുവെ ദുര്‍ബലമായ പ്രതിപക്ഷത്തിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഈ ഒരു സ്ഥിതി വിശേഷം ഒട്ടും തന്നെ ആശാവഹമല്ല. ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കള്‍ എത്രമാത്രം ഉത്തരവാദിത്വത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് തെളിയിക്കാനും ഫലപ്രദമായ ഒരു അന്വേഷണം ആവശ്യമാണ്. കാരണം വിജയിച്ച പാര്‍ട്ടിയെ അധിക്ഷേപിക്കാനും വിജയത്തിന്റെ തിളക്കം കുറയ്ക്കാനുമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെങ്കില്‍ തീര്‍ച്ചയായും അത് അതീവ ഗുരുതരമാണ്. കാരണം ജനങ്ങള്‍ വിശ്വസിക്കുകയും നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്ന നേതാക്കളുടെ വാക്കുകള്‍ ജനങ്ങള്‍ക്ക് ജനാധിപത്യ വ്യവസ്ഥിതിയിലുള്ള വിശ്വാസ തകര്‍ച്ചയ്ക്ക് കാരണമാകാന്‍ പാടില്ല.

ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. കേന്ദ്രഭരണം കയ്യാളുന്ന ബിജെപി ഗവര്‍ണറുടെ സഹായത്തോടെയോ ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തിയോ ഏറ്റവും കൂടുതല്‍ അംഗബലമുള്ള കക്ഷിയെ നോക്കുകുത്തിയാക്കി ഗവണ്‍മെന്റ് രൂപീകരിച്ചത് ജനാധിപത്യ പ്രക്രിയയിലുള്ള അവരുടെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാക്കി. ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറിനെപ്പോലും വിജയിപ്പിക്കാനാവാത്ത ബിജെപിക്ക് ജനവിധി തികച്ചും എതിരായിരുന്നു. 40 അംഗ നിയമസഭയില്‍ 13 അംഗങ്ങളെ മാത്രം വിജയിപ്പിക്കാനായ ബിജെപി ജനതാല്‍ര്യത്തിന് ഒരു പരിഗണനയും നല്‍കാതെ രാഷ്ട്രീയത്തിലെ പിന്നാമ്പുറ കളികളിലെ പ്രാഗത്ഭ്യം മുതലാക്കി അധികാരം പിടിക്കുന്നത് മറ്റ് കക്ഷികള്‍ക്ക് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. മണിപ്പൂരിലും ഏറ്റവും വലിയ കക്ഷിയാകാന്‍ ബിജെപിക്ക് സാധിച്ചില്ലെങ്കിലും ഗവണ്‍മെന്റ് രൂപീകരിക്കാന്‍ സാധിച്ചു.

പുതിയതായി അധികാരത്തിലെത്തിയ ഗവണ്‍മെന്റുകളാവട്ടെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം ജനങ്ങളുടെ തീന്‍മേശയിലും അടുക്കളയിലും ഒളിഞ്ഞുനോക്കാനും, കൈകടത്താനുമുള്ള വെമ്പലിലാണ്. ജനങ്ങളുടെ ദാരിദ്ര്യമകറ്റാനും ജീവിത നിലവാരമുയര്‍ത്താനുമുള്ള എന്തെങ്കിലും നടപടികള്‍ എടുത്തതിനുശേഷമാണ് ഈ ഒളിഞ്ഞുനോട്ടം നടത്തുന്നതെങ്കില്‍ ന്യായീകരണങ്ങള്‍ കണ്ടെത്താമായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദ്യനാഥന്‍ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ മാംസനിരോധനമേര്‍പ്പെടുത്തി. മത്സ്യവും നിരോധിത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ഗോ മാംസം ഉപയോഗിക്കുന്നതിനെ എതിര്‍ത്തിരുന്നവര്‍ മത്സ്യമാംസാദികള്‍ എല്ലാം നിരോധിച്ചതിലൂടെ ഇഷ്ടമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിലാണ് കൈ കടത്തുന്നത്. മത്സ്യമാംസാദികള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാവുന്ന തരത്തില്‍ ഗോരഖ്പൂരിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരാത്തതുകൊണ്ട് ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യമായ എതിര്‍ശബ്ദങ്ങളൊന്നും കേള്‍ക്കുന്നില്ല.

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മണിപവറും മസില്‍പവറും ഉപയോഗിച്ച് ജനഹിതം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മുന്‍പും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പല പ്രമുഖ പാര്‍ട്ടികളും ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ പ്രതിസ്ഥാനത്ത് നിന്നിട്ടുമുണ്ട്. പക്ഷേ ജനഹിതം അട്ടിമറിക്കാന്‍ ഇത്തരത്തിലുള്ള സംഘടിതവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നതായി മുന്‍കാലങ്ങളില്‍ പരാതി ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പരാതികളിലുംആരോപണങ്ങളിലും സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണം ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.

jojyവേക്ക്ഫീല്‍ഡില്‍ താമസിക്കുന്ന ജോജി തോമസ്‌ മലയാളം യുകെ ന്യൂസ് ടീം മെമ്പറും, ആനുകാലിക സംഭവങ്ങള്‍ നിരീക്ഷിച്ച് പൊതു ജനങ്ങളുടെ മുന്‍പിലേക്ക് എത്തിക്കുന്ന സാമൂഹ്യ നിരീക്ഷകനുമാണ്. ജോജി തോമസ് എല്ലാ മാസാന്ത്യങ്ങളിലും മലയാളം യുകെയില്‍ മാസാന്ത്യാവലോകനം എന്ന പംക്തി കൈകാര്യം ചെയ്തു വരുന്നു.

               

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വരലക്ഷ്മി. ജയറാം നായകനാകുന്ന ആകാശമിഠായി എന്ന ചിത്രത്തിനുള്ള ഒരുക്കത്തിലായിരുന്നു നടി. ഷൂട്ടിംഗ് പുരോഗമിക്കവെ ഈ സിനിമയുടെ നിർമാതാക്കളുമായി യോജിച്ച് പോകാൻ സാധിക്കില്ല, അതിനാൽ താൻ പിന്മാറുന്നു എന്ന് പറഞ്ഞ് നടി സെറ്റിൽ നിന്നും ഇറങ്ങിപ്പോവുകയുണ്ടായി.
അവർ പറഞ്ഞ വ്യവസ്ഥകൾ പാലിക്കാൻ കഴിയില്ലെന്നും പെരുമാറാൻ അറിയാത്തവർക്കൊപ്പവും ആൺമേധാവിത്വം കാണിക്കുന്നവർക്കൊപ്പവും പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് വരലക്ഷമി ഇറങ്ങിപ്പോയത്. കഴിഞ്ഞാഴ്ചയായിരുന്നു ചിത്രത്തിന്‍റെ പൂജാ കർമ്മങ്ങൾ നടന്നത്. പൂജാവേളയിൽ വരലക്ഷമി പങ്കെടുത്തിരുന്നു. അതിനിടെയായിരുന്നു സെറ്റിൽ നിന്നും വരലക്ഷ്മി ഇറങ്ങിപ്പോയെന്നുള്ള വാർത്ത പ്രചരിച്ചത്.

തന്‍റെ തീരുമാനത്തിന് ഒപ്പം നിന്ന സംവിധായകൻ സമുദ്രക്കനിയും നായകൻ ജയറാമിനും വരലക്ഷമി ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ ബഹുമാനിക്കാൻ അവർ പഠിക്കണമെന്നും കുറിച്ചിട്ടുണ്ട്. ഇതേവിഷയത്തിൽ നായകനായ ജയറാമൊന്നും പ്രതികരിച്ചിട്ടില്ല.

സമുദ്രക്കനി മലയാളത്തില്‍ ആദ്യമായി ചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത അപ്പ എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണ് ഈ പടം. ചിത്രത്തിലെ കഥാപാത്രം വരലക്ഷ്മിക്ക് യോജിക്കാത്തതാണ് ഇറങ്ങിപ്പോകലിന് കാരണമായി നിർമാതാക്കൾ ഇപ്പോൾ പറയുന്നത്. കസബയിലെ കഥാപാത്രത്തെ കണ്ടായിരുന്നു ഈ ചിത്രത്തിലേക്ക് വരലക്ഷ്മിയെ എടുത്തത്. എന്നാലവർ ശരീരഭാരം നന്നെ കുറച്ചു. ഈ ചിത്രത്തിലെ കഥാപാത്രത്തിന് ഇതു യോജിക്കില്ല. വരലക്ഷ്മിക്ക് പകരം ഇപ്പോൾ ഇനിയ ആണ് ഈ ചിത്രത്തിലെ നായികയെന്നും നിർമാതാവ് പറഞ്ഞു.
നേരിട്ട് കാണാതെയാണോ നായികയെ നിശ്ചയിച്ചതെന്ന ചോദ്യത്തിന് ഇപ്രകാരമായിരുന്നു നിർമാതാവ് പ്രതികരിച്ചത്; കഴിഞ്ഞ രണ്ട് മാസങ്ങളായി വരലക്ഷ്മിയെ നേരിട്ട് കണ്ടിട്ട്, കൊച്ചിയില്‍ കഴിഞ്ഞദിവസം നടത്തിയ പൂജയ്ക്കായിരുന്നു പിന്നീടവരെ കാണുന്നത്.

മാമ്മൂട്ടിൽ അൽപ്പനേരം മുൻപ് ഉണ്ടായ വാഹന അപകടത്തിൽ പൊൻകുന്നം, പത്തൊൻപതാം മൈൽ സ്വദേശികളായ കെ.ടി മാത്യുവും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്, സാരമായ പരുക്കേറ്റ ഇവരെ ഉടൻതന്നെ നാട്ടുകാർ അടുത്തുള്ള  ചെത്തിപ്പുഴ st തോമസ് ഹോസ്പിറ്റലിൽ എത്തിച്ചു. ചങ്ങനാശേരി  കത്തീഡ്രൽ പള്ളിയിൽ ബന്ധുവിന്റെ മരണരാന്ത്രച്ചടങ്ങുകൾക്കു പോകുവഴിയാണ് അപകടം സംഭവിച്ചത്, ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു
malayalamuk mammood 1

 

നാടും വിറപ്പിച്ച കാട്ടുകൊമ്പൻ ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ കാൽ കുരുങ്ങി ചരിഞ്ഞു. ഷോളയൂരിലും പരിസരത്തും ഏതാനും മാസങ്ങളായി കൃഷിയും വീടുകളും നശിപ്പിച്ച് ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തിയ ഒറ്റയാൻമാരിൽ ഒന്നാണ് വരടിമല താഴ്‌വാരത്തെ സ്വകാര്യതോട്ടത്തിൽ കഴിഞ്ഞദിവസം പകൽ ചരിഞ്ഞത്. രാത്രി തീറ്റതേടിയിറങ്ങിയപ്പോൾ കണ്ട പ്ലാവിൽ നിന്നു ചക്കയിടുന്നതിനിടെ ഒറ്റയാന്റെ മുന്നിലെ വലതുകാൽ മരത്തിന്റെ കവരയിൽ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ പാദത്തിലെ വണ്ണമേറിയ ഭാഗം കുടുങ്ങി മലർന്നുവീണു.
മണിക്കൂറുകളോളം ചിന്നംവിളിയുമായി കിടന്ന കൊമ്പൻ ഉച്ചയോടെയാണു ചരിഞ്ഞത്. മാടു മേയ്ക്കുന്നവരാണു വൈകിട്ട് ആനയെ കണ്ടത്. ഇവർ വിവരമറിയിച്ചതനുസരിച്ച് വനപാലകർ എത്തിയെങ്കിലും അപ്പോഴേക്കും ചരിഞ്ഞു.വീഴ്ചയിൽ കാലിന്റെ എല്ല് പൊട്ടുകയും സ്ഥാനം തെറ്റുകയും ചെയ്തു. മണിക്കൂറുകളോളം തലകീഴായി മലർന്ന് കിടന്നതും വീഴ്ചയുടെ ആഘാതവും വേദനയും കാരണം ആന്തരികാവയവങ്ങളിലുണ്ടായ സമ്മർദ്ദം ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ ബാധിച്ചു.

palakkad-elephant

സീനിയർ വെറ്ററിനറി സർജൻ ഡോ. റെജിമോന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മറവുചെയ്തു. രണ്ടര മീറ്റർ ഉയരമുള്ള ആനയ്ക്ക് 20 വയസ്സുള്ളതായി വനപാലകർ പറഞ്ഞു. കൊമ്പിന് 145 സെന്റി മീറ്റർ നീളവും 26 സെന്റിമീറ്റർ നടുവണ്ണവുമുണ്ട്. അഗളി റേഞ്ച് ഓഫിസർ സി.ഷെറീഫ്, ഡപ്യൂട്ടി ഓഫിസർ കെ.മനോജ്, ഫോറസ്റ്റർ ബിനു, ബീറ്റ് ഓഫിസർ എൻ.ആർ.രവികുമാർ, രാമൻ, കണ്ണൻ, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

Copyright © . All rights reserved