Uncategorized

ബര്‍മിങ്ങ്ഹാം: യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്‍ അംഗങ്ങള്‍ക്കായിട്ടുള്ള കായികമേള ഏപ്രില്‍ 29-ന് നടക്കും. ബര്‍മിങ്ങ്ഹാമിലെ സട്ടണ്‍കോള്‍ഡ് ഫീല്‍ഡിലെ വെന്‍സ്ലി സ്പോര്‍ട്സ് സെന്ററിലാണ് കായികമേളയും വടംവലി മത്സരവും നടത്തപ്പെടുന്നത്. ഇത്തവണ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആറ് കാറ്റഗറി ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക. യൂണിറ്റ് അടിസ്ഥാനത്തില്‍ വടംവലിയും പെനാല്‍റ്റി ഷൂട്ടൗട്ടും നടക്കും.
കിഡീസ് (ആറ് വയസ് താഴെ) – മിഠായി പെറുക്ക്

സബ് ജൂനിയേഴ്സ് (6 മുതല്‍ 11 വരെ ) – 50 മീറ്റര്‍- 100 മീറ്റര്‍ ഓട്ടം

ജൂണിയേഴ്സ് (12-17)- 100 മീറ്റര്‍, 200 മീറ്റര്‍ 100 x 4-ലോംഗ് ജമ്പ്

സീനിയേഴ്സ് (18 -30) – 100 മീറ്റര്‍, 200 മീറ്റര്‍ 100 x  4- ലോംഗ് ജമ്പ്, ഷോട്ട്പുട്ട്

സൂപ്പര്‍ സീനിയേഴ്സ് (30-40) 100 മീറ്റര്‍, 200 മീറ്റര്‍ 100 x  4 – ലോംഗ് ജമ്പ്, ഷോട്ട്പുട്ട്

റോയ സീനിയേഴ്സ് (40+) 100 മീറ്റര്‍, 200 മീറ്റര്‍ 100 x  4 – ലോംഗ് ജമ്പ്, ഷോട്ട്പുട്ട്

കൂടാതെ ഫാമിലി റിലേ, ചാക്കിലോട്ടം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കായികമേളയുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരാണ്. വിശദ വിവരങ്ങള്‍ക്ക് ഇവരെ ബന്ധപ്പെടേണ്ടതാണ്.

യു.കെ.കെ.സി.എയുടെ 16-ാമത് കണ്‍വെന്‍ഷന്‍ ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടക്കും. പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ജോജി തോമസ്
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യതയില്‍ കരിനിഴല്‍ വീഴ്ത്തുന്ന തരത്തിലുള്ള ചില ദൗര്‍ഭാഗ്യകരമായ ആരോപണങ്ങളാണ് അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയര്‍ന്നുവന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി ജനവിധി അട്ടിമറിച്ചുവെന്ന ഗുരുതരമായ ആരോപണത്തെ നിസാരവത്കരിച്ച് കാണാന്‍ സാധിക്കില്ല. ലോകത്ത് ജനാധിപത്യം വെല്ലുവിളി നേരിടുന്ന പല രാജ്യങ്ങളില്‍ നിന്നും സമാനരീതിയിലുള്ള പരാതികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്തരത്തിലൊരു ആരോപണം വ്യാപകമായ ഉയരുന്നത് ആദ്യമായാണ്. ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതാവായ കെജ്രിവാളും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവായ മായാവതിയുമാണ് പ്രധാനമായും സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ത്തിയിരിക്കുന്നത്. ആരോപണങ്ങളെ സാധൂകരിക്കത്തക്കവിധത്തിലുള്ള തെളിവുകളും നിരത്താന്‍ ഇവര്‍ക്കാവുന്നുണ്ട്. മായാവതി ഒരു പടി കൂടി കടന്ന് പരമോന്നത നീതിപീഠമായ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

ജനവിധി അട്ടിമറിക്കപ്പെട്ടുവെന്ന തരത്തിലുള്ള ആരോപണങ്ങളിലെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഇലക്ഷന്‍ കമ്മീഷനും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കുമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുഗമമായ നിലനില്‍പിന് ജനാധിപത്യ പ്രക്രിയയിലുള്ള ജനവിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്. വളരെ ഗുരുതരമായ ഒരാരോപണമാണ് ഉന്നയിക്കപ്പെട്ടതെങ്കിലും അത് ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ടുവരാനും, നിഷ്പക്ഷമായ ഒരു അന്വേഷണത്തിലേയ്ക്ക് നയിക്കാനും പൊതുവെ ദുര്‍ബലമായ പ്രതിപക്ഷത്തിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഈ ഒരു സ്ഥിതി വിശേഷം ഒട്ടും തന്നെ ആശാവഹമല്ല. ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കള്‍ എത്രമാത്രം ഉത്തരവാദിത്വത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് തെളിയിക്കാനും ഫലപ്രദമായ ഒരു അന്വേഷണം ആവശ്യമാണ്. കാരണം വിജയിച്ച പാര്‍ട്ടിയെ അധിക്ഷേപിക്കാനും വിജയത്തിന്റെ തിളക്കം കുറയ്ക്കാനുമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെങ്കില്‍ തീര്‍ച്ചയായും അത് അതീവ ഗുരുതരമാണ്. കാരണം ജനങ്ങള്‍ വിശ്വസിക്കുകയും നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്ന നേതാക്കളുടെ വാക്കുകള്‍ ജനങ്ങള്‍ക്ക് ജനാധിപത്യ വ്യവസ്ഥിതിയിലുള്ള വിശ്വാസ തകര്‍ച്ചയ്ക്ക് കാരണമാകാന്‍ പാടില്ല.

ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. കേന്ദ്രഭരണം കയ്യാളുന്ന ബിജെപി ഗവര്‍ണറുടെ സഹായത്തോടെയോ ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തിയോ ഏറ്റവും കൂടുതല്‍ അംഗബലമുള്ള കക്ഷിയെ നോക്കുകുത്തിയാക്കി ഗവണ്‍മെന്റ് രൂപീകരിച്ചത് ജനാധിപത്യ പ്രക്രിയയിലുള്ള അവരുടെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാക്കി. ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറിനെപ്പോലും വിജയിപ്പിക്കാനാവാത്ത ബിജെപിക്ക് ജനവിധി തികച്ചും എതിരായിരുന്നു. 40 അംഗ നിയമസഭയില്‍ 13 അംഗങ്ങളെ മാത്രം വിജയിപ്പിക്കാനായ ബിജെപി ജനതാല്‍ര്യത്തിന് ഒരു പരിഗണനയും നല്‍കാതെ രാഷ്ട്രീയത്തിലെ പിന്നാമ്പുറ കളികളിലെ പ്രാഗത്ഭ്യം മുതലാക്കി അധികാരം പിടിക്കുന്നത് മറ്റ് കക്ഷികള്‍ക്ക് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. മണിപ്പൂരിലും ഏറ്റവും വലിയ കക്ഷിയാകാന്‍ ബിജെപിക്ക് സാധിച്ചില്ലെങ്കിലും ഗവണ്‍മെന്റ് രൂപീകരിക്കാന്‍ സാധിച്ചു.

പുതിയതായി അധികാരത്തിലെത്തിയ ഗവണ്‍മെന്റുകളാവട്ടെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം ജനങ്ങളുടെ തീന്‍മേശയിലും അടുക്കളയിലും ഒളിഞ്ഞുനോക്കാനും, കൈകടത്താനുമുള്ള വെമ്പലിലാണ്. ജനങ്ങളുടെ ദാരിദ്ര്യമകറ്റാനും ജീവിത നിലവാരമുയര്‍ത്താനുമുള്ള എന്തെങ്കിലും നടപടികള്‍ എടുത്തതിനുശേഷമാണ് ഈ ഒളിഞ്ഞുനോട്ടം നടത്തുന്നതെങ്കില്‍ ന്യായീകരണങ്ങള്‍ കണ്ടെത്താമായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദ്യനാഥന്‍ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ മാംസനിരോധനമേര്‍പ്പെടുത്തി. മത്സ്യവും നിരോധിത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ഗോ മാംസം ഉപയോഗിക്കുന്നതിനെ എതിര്‍ത്തിരുന്നവര്‍ മത്സ്യമാംസാദികള്‍ എല്ലാം നിരോധിച്ചതിലൂടെ ഇഷ്ടമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിലാണ് കൈ കടത്തുന്നത്. മത്സ്യമാംസാദികള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാവുന്ന തരത്തില്‍ ഗോരഖ്പൂരിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരാത്തതുകൊണ്ട് ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യമായ എതിര്‍ശബ്ദങ്ങളൊന്നും കേള്‍ക്കുന്നില്ല.

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മണിപവറും മസില്‍പവറും ഉപയോഗിച്ച് ജനഹിതം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മുന്‍പും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പല പ്രമുഖ പാര്‍ട്ടികളും ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ പ്രതിസ്ഥാനത്ത് നിന്നിട്ടുമുണ്ട്. പക്ഷേ ജനഹിതം അട്ടിമറിക്കാന്‍ ഇത്തരത്തിലുള്ള സംഘടിതവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നതായി മുന്‍കാലങ്ങളില്‍ പരാതി ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പരാതികളിലുംആരോപണങ്ങളിലും സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണം ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.

jojyവേക്ക്ഫീല്‍ഡില്‍ താമസിക്കുന്ന ജോജി തോമസ്‌ മലയാളം യുകെ ന്യൂസ് ടീം മെമ്പറും, ആനുകാലിക സംഭവങ്ങള്‍ നിരീക്ഷിച്ച് പൊതു ജനങ്ങളുടെ മുന്‍പിലേക്ക് എത്തിക്കുന്ന സാമൂഹ്യ നിരീക്ഷകനുമാണ്. ജോജി തോമസ് എല്ലാ മാസാന്ത്യങ്ങളിലും മലയാളം യുകെയില്‍ മാസാന്ത്യാവലോകനം എന്ന പംക്തി കൈകാര്യം ചെയ്തു വരുന്നു.

               

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വരലക്ഷ്മി. ജയറാം നായകനാകുന്ന ആകാശമിഠായി എന്ന ചിത്രത്തിനുള്ള ഒരുക്കത്തിലായിരുന്നു നടി. ഷൂട്ടിംഗ് പുരോഗമിക്കവെ ഈ സിനിമയുടെ നിർമാതാക്കളുമായി യോജിച്ച് പോകാൻ സാധിക്കില്ല, അതിനാൽ താൻ പിന്മാറുന്നു എന്ന് പറഞ്ഞ് നടി സെറ്റിൽ നിന്നും ഇറങ്ങിപ്പോവുകയുണ്ടായി.
അവർ പറഞ്ഞ വ്യവസ്ഥകൾ പാലിക്കാൻ കഴിയില്ലെന്നും പെരുമാറാൻ അറിയാത്തവർക്കൊപ്പവും ആൺമേധാവിത്വം കാണിക്കുന്നവർക്കൊപ്പവും പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് വരലക്ഷമി ഇറങ്ങിപ്പോയത്. കഴിഞ്ഞാഴ്ചയായിരുന്നു ചിത്രത്തിന്‍റെ പൂജാ കർമ്മങ്ങൾ നടന്നത്. പൂജാവേളയിൽ വരലക്ഷമി പങ്കെടുത്തിരുന്നു. അതിനിടെയായിരുന്നു സെറ്റിൽ നിന്നും വരലക്ഷ്മി ഇറങ്ങിപ്പോയെന്നുള്ള വാർത്ത പ്രചരിച്ചത്.

തന്‍റെ തീരുമാനത്തിന് ഒപ്പം നിന്ന സംവിധായകൻ സമുദ്രക്കനിയും നായകൻ ജയറാമിനും വരലക്ഷമി ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ ബഹുമാനിക്കാൻ അവർ പഠിക്കണമെന്നും കുറിച്ചിട്ടുണ്ട്. ഇതേവിഷയത്തിൽ നായകനായ ജയറാമൊന്നും പ്രതികരിച്ചിട്ടില്ല.

സമുദ്രക്കനി മലയാളത്തില്‍ ആദ്യമായി ചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത അപ്പ എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണ് ഈ പടം. ചിത്രത്തിലെ കഥാപാത്രം വരലക്ഷ്മിക്ക് യോജിക്കാത്തതാണ് ഇറങ്ങിപ്പോകലിന് കാരണമായി നിർമാതാക്കൾ ഇപ്പോൾ പറയുന്നത്. കസബയിലെ കഥാപാത്രത്തെ കണ്ടായിരുന്നു ഈ ചിത്രത്തിലേക്ക് വരലക്ഷ്മിയെ എടുത്തത്. എന്നാലവർ ശരീരഭാരം നന്നെ കുറച്ചു. ഈ ചിത്രത്തിലെ കഥാപാത്രത്തിന് ഇതു യോജിക്കില്ല. വരലക്ഷ്മിക്ക് പകരം ഇപ്പോൾ ഇനിയ ആണ് ഈ ചിത്രത്തിലെ നായികയെന്നും നിർമാതാവ് പറഞ്ഞു.
നേരിട്ട് കാണാതെയാണോ നായികയെ നിശ്ചയിച്ചതെന്ന ചോദ്യത്തിന് ഇപ്രകാരമായിരുന്നു നിർമാതാവ് പ്രതികരിച്ചത്; കഴിഞ്ഞ രണ്ട് മാസങ്ങളായി വരലക്ഷ്മിയെ നേരിട്ട് കണ്ടിട്ട്, കൊച്ചിയില്‍ കഴിഞ്ഞദിവസം നടത്തിയ പൂജയ്ക്കായിരുന്നു പിന്നീടവരെ കാണുന്നത്.

മാമ്മൂട്ടിൽ അൽപ്പനേരം മുൻപ് ഉണ്ടായ വാഹന അപകടത്തിൽ പൊൻകുന്നം, പത്തൊൻപതാം മൈൽ സ്വദേശികളായ കെ.ടി മാത്യുവും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്, സാരമായ പരുക്കേറ്റ ഇവരെ ഉടൻതന്നെ നാട്ടുകാർ അടുത്തുള്ള  ചെത്തിപ്പുഴ st തോമസ് ഹോസ്പിറ്റലിൽ എത്തിച്ചു. ചങ്ങനാശേരി  കത്തീഡ്രൽ പള്ളിയിൽ ബന്ധുവിന്റെ മരണരാന്ത്രച്ചടങ്ങുകൾക്കു പോകുവഴിയാണ് അപകടം സംഭവിച്ചത്, ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു
malayalamuk mammood 1

 

നാടും വിറപ്പിച്ച കാട്ടുകൊമ്പൻ ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ കാൽ കുരുങ്ങി ചരിഞ്ഞു. ഷോളയൂരിലും പരിസരത്തും ഏതാനും മാസങ്ങളായി കൃഷിയും വീടുകളും നശിപ്പിച്ച് ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തിയ ഒറ്റയാൻമാരിൽ ഒന്നാണ് വരടിമല താഴ്‌വാരത്തെ സ്വകാര്യതോട്ടത്തിൽ കഴിഞ്ഞദിവസം പകൽ ചരിഞ്ഞത്. രാത്രി തീറ്റതേടിയിറങ്ങിയപ്പോൾ കണ്ട പ്ലാവിൽ നിന്നു ചക്കയിടുന്നതിനിടെ ഒറ്റയാന്റെ മുന്നിലെ വലതുകാൽ മരത്തിന്റെ കവരയിൽ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ പാദത്തിലെ വണ്ണമേറിയ ഭാഗം കുടുങ്ങി മലർന്നുവീണു.
മണിക്കൂറുകളോളം ചിന്നംവിളിയുമായി കിടന്ന കൊമ്പൻ ഉച്ചയോടെയാണു ചരിഞ്ഞത്. മാടു മേയ്ക്കുന്നവരാണു വൈകിട്ട് ആനയെ കണ്ടത്. ഇവർ വിവരമറിയിച്ചതനുസരിച്ച് വനപാലകർ എത്തിയെങ്കിലും അപ്പോഴേക്കും ചരിഞ്ഞു.വീഴ്ചയിൽ കാലിന്റെ എല്ല് പൊട്ടുകയും സ്ഥാനം തെറ്റുകയും ചെയ്തു. മണിക്കൂറുകളോളം തലകീഴായി മലർന്ന് കിടന്നതും വീഴ്ചയുടെ ആഘാതവും വേദനയും കാരണം ആന്തരികാവയവങ്ങളിലുണ്ടായ സമ്മർദ്ദം ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ ബാധിച്ചു.

palakkad-elephant

സീനിയർ വെറ്ററിനറി സർജൻ ഡോ. റെജിമോന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മറവുചെയ്തു. രണ്ടര മീറ്റർ ഉയരമുള്ള ആനയ്ക്ക് 20 വയസ്സുള്ളതായി വനപാലകർ പറഞ്ഞു. കൊമ്പിന് 145 സെന്റി മീറ്റർ നീളവും 26 സെന്റിമീറ്റർ നടുവണ്ണവുമുണ്ട്. അഗളി റേഞ്ച് ഓഫിസർ സി.ഷെറീഫ്, ഡപ്യൂട്ടി ഓഫിസർ കെ.മനോജ്, ഫോറസ്റ്റർ ബിനു, ബീറ്റ് ഓഫിസർ എൻ.ആർ.രവികുമാർ, രാമൻ, കണ്ണൻ, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

ചേരുവകള്‍വൃത്തിയാക്കിയ കരിമീന്‍ 2 എണ്ണം
മുളക് പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/4 ടീസ്പൂണ്‍
കഴുകി വൃത്തിയാക്കിയ കരിമീനില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ പുരട്ടി പത്തു മിനിറ്റ് വെക്കുക.
അരപ്പിനാവശ്യമായ ചേരുവകള്‍
ചെറിയ ഉള്ളി 2 എണ്ണം
വെളുത്തുള്ളി 15 അല്ലി
ഇഞ്ചി 1 ചെറിയ കഷ്ണം
പച്ചമുളക് 3 എണ്ണം
കരിവേപ്പില 1 ഇതള്‍ തണ്ടു കളഞ്ഞത്
മുളകുപൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി 1/2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:

കരിമീൻ  അരപ്പിന്റെ ചേരുവകള്‍ നല്ല പോലെ മിക്‌സിയിലോ അരകല്ലിലോ അരച്ചെടുക്കണം. നേരത്തെ മുളകുപൊടി പുരട്ടി വച്ച മീനിലേക്ക് ഈ അരപ്പ് ചേര്‍ത്ത് നല്ല പോലെ കുഴച്ചുവെക്കണം. തുടര്‍ന്ന് വാട്ടിയ വാഴയിലയില്‍ അരപ്പ് ചേര്‍ത്ത കരിമീന്‍ വെച്ച് പൊതിയാക്കി വാഴനാര് കൊണ്ട് കെട്ടി വെക്കുക. ഒരു തവയില്‍ അല്പം വെളിച്ചെണ്ണ തൂവി അതിലേക്ക് ഈ പൊതിയിട്ട് ചെറുതീയില്‍ തിരിച്ചും മറിച്ചും ഒരു 15 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.
പൊള്ളിച്ച കരിമീനുണ്ടെങ്കില്‍ ഉച്ചയൂണിന് മറ്റു കറികളൊന്നും വേണമെന്നേ ഇല്ല.

പൃഥ്വിരാജിന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റുകള്‍ ട്രോളര്‍മാര്‍ക്കെന്നും ആഘോഷമാണ്. പൃഥ്വിയുടെ ഇംഗ്ലീഷ് ഭാഷയും മലയാളിയും തമ്മിലുള്ള പോരാട്ടം ആരംഭിക്കുന്നത് അദ്ദേഹത്തിന്‍റെ വിവാഹവേളയിലാണെങ്കിലും അത് കൊഴുത്തത് ഫേസ് ബുക്കിലാണ്. മലയാളി അന്തം വിട്ടു പോകുന്ന ഇംഗ്ലീഷിലാണ് ടിയാന്‍ പോസ്റ്റുകള്‍ കാച്ചി കൊണ്ടിരുന്നത്.
ഇപ്പോഴിതാ അതില്‍ നിന്നും വേറിട്ട ഒരു സമീപനം. താന്‍ ഉള്‍പ്പെടുന്ന ത്രയം (സന്തോഷ് ശിവന്‍ – ഷാജി നടേശന്‍ – പൃഥ്വിരാജ്) നിര്‍മ്മിക്കുന്ന പുതിയ മമ്മൂട്ടി ചിത്രമായ ‘ദി ഗ്രേറ്റ്‌ ഫാദര്‍’ നാളെ റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തെകുറിച്ചുള്ള ഇന്നത്തെ ഫേസ് ബുക്ക്‌ പോസ്റ്റിനാണ് പ്രിഥ്വിയുടെ മലയാളം രുചിക്കാന്‍ യോഗമുണ്ടായത്‌.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം  വായിക്കാം.

 

ട്രോളര്‍മാരുടെ ചാകര

 

ഫേസ് ബുക്കിനെ അതിന്‍റെ എല്ലാ സാധ്യതകലോടും കൂടി വിനിയോഗിക്കുന്ന യുവനടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. മുപ്പതു ലക്ഷത്തോളം പേര്‍ ഫോളോ ചെയ്യുന്നുമുണ്ട് മലയാളത്തിന്‍റെ ഈ പ്രിയ താരത്തെ. മിക്കപ്പോഴും ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തുന്ന പ്രിഥ്വിയോട് ഇവരില്‍ ഭൂരിഭാഗം പലരും മലയാളത്തില്‍ പ്രതികരിക്കുന്നതായി കാണാം. മലയാളം നന്നായി സംസാരിക്കുകയും അതിലും നന്നായി സിനിമയിലെ സംഭാഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന പൃഥ്വി, ഫേസ് ബുക്കില്‍ മാത്രം ആംഗലേയത്തിനെ കൂട്ട് പിടിക്കുന്നതെന്തിന് എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി നില നില്‍ക്കുകയായിരുന്നു.

ഇംഗ്ലീഷിലുള്ള പൃഥ്വിയുടെ ഓരോ പോസ്റ്റും ട്രോളര്‍മാര്‍ക്ക് ചാകരയായിരുന്നു.  ഇതിനോട് പലപ്പോഴും പോസിറ്റീവ് ആയിത്തന്നെയാണ് പൃഥ്വി പ്രതികരിച്ചിരുന്നത്.

എന്നാല്‍, ഒരിക്കല്‍ മാത്രം, ആക്രമിക്കപെട്ട തന്‍റെ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഡ്യവും പിന്തുണയും പ്രഖ്യാപിച്ച് കൊണ്ട് പോസ്റ്റിട്ടപ്പോള്‍ മാത്രം പൃഥ്വി ഇത് പരിഹാസത്തിനുള്ള ഒരവസരമല്ല എന്ന് മുന്നറിയിപ്പ് നല്‍കി. (ആ പോസ്റ്റ്‌ ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്നും എടുത്തു മാറ്റപ്പെട്ടിട്ടുണ്ട്)

മാതൃഭാഷയിലെക്കുള്ള പൃഥ്വിയുടെ കളം മാറ്റിചവിട്ടലിന് മറ്റൊരു മാനവും കൂടി കാണേണ്ടതുണ്ട്. പൃഥ്വിരാജിന്‍റെ സംവിധാന സംരംഭം. മലയാളത്തില്‍ സിനിമയെടുക്കാന്‍ പദ്ധതിയുള്ള ഒരാള്‍, മലയാളം എഴുതി തന്നെ തുടങ്ങുന്നതല്ലേ അതിന്‍റെ ഒരിത്.

കാട് പശ്ചാത്തലമാക്കി ജയം രവിയുടെ പുതിയ ചിത്രം വരുന്നു. വനമകൻ എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ടാർസൻ ലുക്കിലാണ് ജയം രവി എത്തുന്നത്. കാട്ടിൽ പടവെട്ടി ജീവിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം.
എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ആക്​ഷൻ ഡ്രാമയാണ്. സയേഷ സൈഗാൾ നായികയാകുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം.

തായ്‌ലാന്‍ഡ് , കംബോഡിയ എന്നിവിടങ്ങളിലെ ഉൾവനത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രകാശ് രാജ് ആണ് വില്ലൻ വേഷത്തിലെത്തുന്നത്.
സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ആര്യ നായകനാകുന്ന കടമ്പന്‍. ഈ ചിത്രത്തിലും കാട്ടിൽ പോരാടി നടക്കുന്ന യുവാവിന്റെ കഥയാണ് ആവിഷ്കരിക്കുന്നത്.

മലയാളം യുകെ ന്യൂസ് ടീം
.
മോഡലിംഗ് – ഫാഷൻ രംഗത്തെ ഭാവി രാജകുമാരിമാർ  റാമ്പിൻെറ  അകമ്പടിയോടെ വര്‍ണ്ണ വിസ്മയങ്ങൾ സമ്മാനിക്കുന്ന “മിസ് മലയാളം യുകെ – 2017” മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ആതിഥേയത്വം ഒരുക്കുന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിനോടനുബന്ധിച്ച് മിസ് മലയാളം യുകെ മത്സരം നടക്കും. ക്യാറ്റ് വാക്കും  ആത്മ വിശ്വാസവും ബുദ്ധികൂർമ്മതയും  റാമ്പിൽ വര്‍ണ്ണ സൗന്ദര്യമായി ഒഴുകിയെത്തുമ്പോൾ വിജയികൾക്കായി കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളും അവസരങ്ങളുമാണ്.

ആധുനിക സൗകര്യങ്ങളോട് കൂടിയ ലെസ്റ്ററിലെ മെഹർ കമ്മ്യൂണിറ്റി സെന്ററിലാണ് മത്സരം നടക്കുന്നത്. അതിവിശാലമായ സ്റ്റേജും ആകര്‍ഷകമായ റാമ്പും ഇതിനായി ഒരുക്കി കഴിഞ്ഞു. 15നും 25നും ഇടയിൽ പ്രായമുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്. മോഡലിംഗ്, ഫാഷൻ രംഗത്ത് ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്ന മിടുക്കികൾക്ക് ഇതിൽ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും റിഹേഴ്സലും മോഡലിംഗ് രംഗത്ത് നിന്നുള്ള പ്രതിഭകളുടെ നേതൃത്വത്തില്‍ മലയാളം യുകെ ഒരുക്കി കൊടുക്കുന്നതായിരിക്കും.

ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ സജീവ പ്രവർത്തകനും മുൻ പ്രസിഡന്റുമായ സോണി ജോർജാണ് മിസ് മലയാളം യുകെ മത്സരം കോർഡിനേറ്റു ചെയ്യുന്നത്. ഇതിന് മുന്‍പും വിജയകരമായി സൗന്ദര്യ മത്സരം നടത്തി വിജയിപ്പിച്ചതിന്റെ അനുഭവ പരിചയവുമായാണ് സോണി ജോര്‍ജ്ജിന്‍റെ മേല്‍നോട്ടത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്. മിസ്‌ മലയാളം യുകെ മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഏപ്രിൽ 10ന് മുൻപായി  പേര് രജിസ്റ്റർ ചെയ്യണം.  കൂടുതൽ വിവരങ്ങൾക്കായി  സോണി ജോർജ് 07877541649, ബിൻസു ജോൺ 07951903705 എന്നീ നമ്പരുകളിൽ വിളിക്കേണ്ടതാണ്.

ഓൺ ലൈൻ ന്യൂസ് രംഗത്ത് സത്യസന്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഉത്തരവാദിത്വ ബോധത്തിന്റെയും പര്യായമായി മാറിയ മലയാളം യുകെ ന്യൂസ് തുടങ്ങിയതിൻെറ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 8 മണി വരെ ലെസ്റ്ററിൽ വച്ചാണ് യു കെ മലയാളികൾക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന സംസ്കാരിക കൂട്ടായ്മ അരങ്ങേറുക. നഴ്സസ്  ദിനാഘോഷവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഹാളിൽ ആധുനിക സൗണ്ട് ലൈറ്റിംഗ് സംവിധാനങ്ങളോടെ ആണ് പ്രോഗ്രാം ഒരുങ്ങുന്നത്. 300 ലേറെ കാറുകൾക്ക് പാർക്കിംഗ് സൗകര്യവും മെഹർ സെന്ററിൽ ഉണ്ട്. വിവിധ പരിപാടികളുടെ റിഹേഴ്സലുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. സംഗീത നൃത്ത രംഗത്തെ താരങ്ങൾക്കൊപ്പം നയന മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമായ വിവിധ കലാപരിപാടികൾക്ക് മെഹർ സെന്റർ സാക്ഷ്യം വഹിക്കും. 40 ഓളം ടീമുകൾ വിവിധ പ്രോഗ്രാമുകൾ സ്റ്റേജിൽ അണി നിരത്തും.

സാമൂഹിക, സാംസ്കാരിക, സ്പോർട്സ്, മാദ്ധ്യമ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കും  ചാരിറ്റി മേഖലയിൽ നിസ്തുല സേവനം കാഴ്ചവച്ചവർക്കും മലയാളം യുകെ എക്സൽ അവാർഡുകൾ സമ്മാനിക്കും. മാഗ്നാ വിഷൻ ചാനൽ സ്റ്റേജ് പ്രോഗ്രാം സംപ്രേക്ഷണം ചെയ്യും. ലണ്ടന്‍ മലയാളം റേഡിയോയും അവാർഡ് നൈറ്റിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്.

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് LKC.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.

 

ലോകം മൊത്തമൊന്ന് കറങ്ങണമെന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? പലപ്പോഴും ഈ ആഗ്രഹം ഉള്ളിൽ ഒതുക്കുകയാണ് പലരും ചെയ്യാറ്. എന്നാലിതാ ഈ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് 27 കാരിയായ യുവതി. ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് നമ്മെ അത്ഭുതപ്പെടുത്തുകയാണ് അമേരിക്കക്കാരിയായ കസാൻഡ്ര ഡി പെകോൾ. 196 രാജ്യങ്ങളാണ് കസാൻഡ്ര ഏറ്റവും വേഗത്തിൽ സന്ദർശിച്ചത്.
ആറ് ഭൂഖണ്ഡങ്ങളിലായി 196 രാജ്യങ്ങൾ കസാൻഡ്ര പതിനെട്ട് മാസവും 26 ദിവസങ്ങളും കൊണ്ടാണ് സന്ദർശിച്ചത്. കൊസോവ, തായ്‌വാൻ, പലസ്‌തീൻ രാജ്യങ്ങളും ഇതിലുൾപ്പെടും. എക്‌സ്‌പെഡിഷൻ 196 എന്നായിരുന്നു ഈ യാത്രാ ദൗത്യത്തിന്റെ പേര്. 2015 ജൂലൈ 24 നാണ് കസാൻഡ്ര യാത്ര തുടങ്ങുന്നത്. ആറ് ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങൾ കറങ്ങിയുളള യാത്ര അവസാനിച്ചത് 2017 ഫെബ്രുവരി 2 നാണ്.

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica

ലോകമെമ്പാടും ടൂറിസത്തിലൂടെ സമാധനം വരണമെന്ന് ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് പിന്തുണയോടെയാണ് കസാൻഡ്ര ലോകം ചുറ്റിയത്. വിദ്യാർഥികൾ, രാഷ്ട്രീയക്കാർ, ടൂറിസവുമായി ബന്ധപ്പെട്ടവർ എന്നിവരെ കണ്ട് സംവദിക്കുകയുമായിരുന്നു യാത്രയിലെ പ്രധാന ദൗത്യം.

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica

യാത്രകളിലൂടെ പുതിയൊരു ഗിന്നസ് റെക്കോർഡ് തീർത്തിരിക്കുകയാണ് ഈ വനിത. എല്ലാ രാജ്യങ്ങളിലും സഞ്ചരിച്ച വേഗമേറിയ സ്ത്രീ യാത്രക്കാരിയെന്ന റെക്കോർഡ്. യിലി ലിയു എന്ന മിച്ചിഗൻ സ്വദേശിയുടെ പേരിലായിരുന്നു ഇതുവരെ വേഗത്തിൽ എല്ലാ രാജ്യങ്ങളും സഞ്ചരിച്ച വ്യക്തിയെന്ന റെക്കോർഡ്. 2010 ലാണ് യിലി ഈ റെക്കോർഡിനുടമയായത്. മൂന്ന് വർഷവും മൂന്ന് മാസവുമെടുത്താണ് യിലി എല്ലാ രാജ്യങ്ങളും സഞ്ചരിച്ചത്.

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica

2013 തൊട്ടേ യാത്രകളുടെ തയാറെടുപ്പിലായിരുന്നു കസാൻഡ്ര ഡി പെകോൾ. എന്നാൽ പണം ഒരു പ്രശ്നമായിരുന്നു. പിന്നീട് യാത്രക്കുളള പണം സമ്പാദിക്കാനുളള ശ്രമം തുടങ്ങി. മാതാപിതാക്കള്‍ പുറത്തു പോകുന്ന വീടുകളിൽ കുഞ്ഞുങ്ങളെ നോക്കുകയായിരുന്നു ആദ്യം ചെയ്‌തത്. അതു വഴി 10,000 ഡോളർ സമ്പാദിച്ചു. തുടർന്നു യാത്രയുടെ ലക്ഷ്യമറിഞ്ഞപ്പോൾ സ്‌പോൺസേഴ്‌സ് രംഗത്തെത്തി. 1,98,000 ഡോളറാണ് 196 രാജ്യങ്ങൾ സഞ്ചരിക്കുന്നതിനായി കസാൻഡ്ര ചെലവഴിച്ചത്.

 

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica
2015 ജൂലൈയിലാണ് റെക്കോർഡ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. 25 വയസായപ്പോൾ എല്ലായിടത്തും ടൂറിസം പ്രോത്സാഹിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ അംബാസിഡറായി.

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica

യാത്രക്കിടയിൽ മറക്കാനാവാത്ത നിരവധി അനുഭവങ്ങളുണ്ടായെന്ന് കസാൻഡ്ര പറയുന്നു. ഏറ്റവും പേടിപ്പിച്ചത് നോർത്ത് കൊറിയയിലെ അനുഭവമാണ്. “ഞങ്ങൾ നിങ്ങളെ തകർക്കാൻ പോകുന്നു, അമേരിക്കയെന്ന് പറഞ്ഞ് ഒരു നോർത്ത് കൊറിയൻ കൈ പിടിച്ച് കുലുക്കിയത് ഭയപ്പെടുത്തിയെന്ന്” കസാൻഡ്ര സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിറിയയിലേക്കുളള വീസ കിട്ടാൻ ഏറെ ബുദ്ധിമുട്ടിയെന്നും എന്നാൽ സിറിയൻ സന്ദർശനം രസകാരമായ ഒരനുഭവമാണെന്നും ഈ യാത്രക്കാരി അഭിമുഖത്തിൽ പറയുന്നു.

 

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica
യാത്രക്കിടയിൽ വിവിധ രാജ്യങ്ങളി നിന്നുളള 16,000ൽ പരം സ്കൂൾ കുട്ടികളുമായി സംവദിച്ചും 50 രാജ്യങ്ങളിൽ മരങ്ങൾ നട്ടുമാണ് കസാൻഡ്ര യാത്ര മനോഹരമാക്കിയത്.

 

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica

തായ്‌വാനടക്കമുളള 196 ലോകരാജ്യങ്ങൾ സന്ദർശിച്ച് റെക്കോർഡിട്ട ഈ യാത്രക്കാരിയുടെ അടുത്ത ലക്ഷ്യം അന്റാർട്ടിക്കയാണ്. തണുത്തുറഞ്ഞ ഈ സ്ഥലം മാത്രം കസാൻഡ്രയുടെ യാത്ര ലിസ്റ്റിലുണ്ടായിരുന്നില്ല. എത്രയും വേഗം അവിടെയും സന്ദർശിക്കാനുളള ശ്രമത്തിലാണ് ഈ വനിത.

RECENT POSTS
Copyright © . All rights reserved