തിരുവനന്തപുരം ശ്രീകാര്യം, കട്ടേല, കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററിലെ അമ്മയ്ക്ക് ഇനി ഒരേയൊരു ആഗ്രഹംമാത്രമേ ഉണ്ടായിരുന്നുള്ളൂ .മോഹന്‍ലാലിനെ ഒന്ന് കാണണം .ആ അമ്മയുടെ ഈ ആഗ്രഹം പറഞ്ഞു കൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ‘മോനേ മോഹന്‍ലാലേ, എനിക്ക് മോഹന്‍ലാലിനെ ഭയങ്കര ഇഷ്ടവാ, ഇവിടെ നൂറ് അമ്മമാരുണ്ട്, മോഹന്‍ലാല്‍ ഒന്ന് വരുവോ ഒന്ന് കാണാന്‍?, തിരുവനന്തപുരത്ത് വീട്ടില്‍ വരുമ്പോള്‍ ഒന്ന് വന്നുകാണുവോ’ ; ഇതാണ് ആ അമ്മ ചോദിച്ചത് .
എന്നാല്‍ അമ്മയുടെ മോഹം വെറുതെ ആയില്ല .മകനായി കണ്ട് തന്നെ കാണാണമെന്ന് ആഗ്രഹിച്ച സുഭദ്രമാമ്മയെ കാണാന്‍ ചിത്രീകരണത്തിരക്കുകളില്‍ നിന്ന് മോഹന്‍ലാല്‍ എത്തി. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമായി പ്രചരിച്ച വീഡിയോ കണ്ടാണ് മോഹന്‍ലാല്‍ സുഭദ്രാമ്മയും നൂറോളം അമ്മമാരും തന്നെ കാണാന്‍ ആഗ്രഹിച്ച വാര്‍ത്ത അറിഞ്ഞത്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അവധിയെടുത്ത് ഞായറാഴ്ച രാവിലെ സുഹൃത്ത് സനല്‍കുമാറിനൊപ്പം മോഹന്‍ലാല്‍ സുഭദ്രാമ്മയുടെ അരികിലെത്തി.
സുഭദ്രാമ്മ ആഗ്രഹം അറിയിക്കുന്ന വീഡിയോ
എന്നെ കാണാന്‍ വരുവോ എന്ന് ചോദിച്ചില്ലേ, എത്ര വയസ്സായി അമ്മയ്ക്ക് സുഭദ്രാമ്മയെ കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ ചോദ്യം. സുഭദ്രാമ്മയ്ക്ക് ഉമ്മ നല്‍കിയാണ് മോഹന്‍ലാല്‍ മടങ്ങിയത്.17 വര്‍ഷമായി കാന്‍സര്‍ ബാധിതയായി കാരുണ്യവിശ്രാന്തിയില്‍ കഴിയുന്ന സുഭദ്രാമ്മയ്ക്ക് മക്കളോ കുടുംബമോ ഇല്ല. ഒരേ ഒരു വട്ടം മോഹന്‍ലാലിനെ കണ്ടാല്‍ മതിയെന്ന ആഗ്രഹമറിയിച്ച സുഭദ്രാമ്മയോട് വിശേഷങ്ങള്‍ തിരക്കുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്താണ് ലാല്‍ മടങ്ങിയത്. അമ്മയുടെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നുള്ള ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.
ലോറന്‍സ് പെല്ലിശേരി
ഗ്ലോസ്റ്റര്‍ഷെയര്‍: ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ ഹൃദയസ്പന്ദനമായ ജി.എം.എ അതിന്റെ പതിനഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നു. 2002 മെയ് 26ന് സമാരംഭം കുറിച്ച ജി.എം.എ, നിസ്വാര്‍ത്ഥമായ സേവനങ്ങളും നിരന്തരമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും വഴി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ നിത്യ ജീവിതത്തില്‍ നിറസാന്നിദ്ധ്യമാകുമ്പോള്‍ യു.കെയിലെ മറ്റ് അസോസിയേഷനുകള്‍ ജി.എം.എയെ ഒരു മാതൃകയായി നോക്കി കാണുന്നു. ഒപ്പം, പ്രവര്‍ത്തനങ്ങളും ഇടപെടലുകളും മലയാളി സമൂഹത്തിനപ്പുറത്തേക്കു വ്യാപിക്കുമ്പോള്‍ ഇംഗ്‌ളീഷുകാരടക്കമുള്ള മൊത്തം ജനവിഭാഗത്തിന്റെ പ്രശംസക്ക് പാത്രമാകുന്നതോടൊപ്പം ഗ്ലോസ്റ്റര്‍ഷെയറിലെ ഒഴിച്ച് കൂടാനാകാത്ത സാന്നിദ്ധ്യമായും മാറുന്നു ജി.എം.എ.
കര്‍മ്മപഥത്തില്‍ 15 വര്‍ഷങ്ങള്‍ തികയുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കാന്‍ കഴിവുറ്റ നവസാരഥികളെ തന്നെ ജി.എം.എ കണ്ടെത്തിയിരിക്കുന്നു. ജി.എം.എ യുടെ കഴിഞ്ഞ കാല പ്രവത്തനങ്ങളില്‍ സജീവ പങ്കാളികളും മുന്‍ ഭാരവാഹികളുമായ ടോം ശങ്കൂരിക്കല്‍ പ്രസിഡന്റും മനോജ് വേണുഗോപാലന്‍ സെക്രട്ടറിയും അനില്‍ തോമസ് ട്രഷറുമായ കമ്മിറ്റിയാണ് ഈ ക്രിസ്റ്റല്‍ ഇയര്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അവര്‍ക്ക് പൂര്‍ണ പിന്തുണയുമായി വൈസ് പ്രസിഡന്റായി ഡോ. ബീന ജ്യോതിഷും ജോയിന്റ് സെക്രട്ടറിയായി പോള്‍സണ്‍ ജോസും ജോയിന്റ് ട്രഷററായി തോമസ് കോടങ്കണ്ടത്തും അടങ്ങുന്ന ഓഫീസ് ഭാരവാഹികളും 36 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റയും പ്രവര്‍ത്തിക്കുന്നു. ജി.എം.എ ക്ക് എന്നും മാര്‍ഗ ദീപമായി സ്ഥാപക പ്രസിഡന്റായ ഡോ. തിയോഡോര്‍ ഗബ്രിയേല്‍ പേട്രനായും തുടരുന്നു.
ക്രിസ്റ്റല്‍ ജൂബിലിയോട് അനുബന്ധിച്ചു ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പാര്‍ട്ടികള്‍ക്ക് ജി.എം.എ യുടെ പുതു നേതൃത്വം രൂപ രേഖ തയ്യാറാക്കി കഴിഞ്ഞു. യുക്മറീജിയണലും നാഷണലും അടക്കം പങ്കെടുക്കുന്ന മത്സര വേദിയില്‍ നിന്നെല്ലാം ഒന്നാം സ്ഥാനവുമായി മടങ്ങി വരുന്ന പതിവ് തുടരാന്‍ തന്നെ തീരുമാനിച്ചുള്ള പരിശീലനക്കളരിക്ക് ആരംഭം കുറിച്ച് കഴിഞ്ഞു. ഇവിടെ വളര്‍ന്നു വരുന്ന യുവ തലമുറയ്ക്ക് മികച്ച വ്യക്തിത്വ രൂപീകരണത്തിനും, സമ്പുഷ്ടമായ മലയാളി സംസ്‌കാരവും ഇവിടുത്തെ ഇംഗ്‌ളീഷു സംസ്‌കാരവുമായി സമരസപ്പെട്ടു പോകാന്‍ അവരെ പ്രാപ്തരാക്കുന്നതുമാണ് ജി.എം.എ യുടെ കലാ സാംസ്‌കാരിക സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങളും ക്ലാസ്സുകളും. മാര്‍ച്ചു 18 ന് 9 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇന്‍ഡോര്‍ ആര്‍ട്‌സ് & ഗെയിംസ് മത്സരങ്ങളോടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കപ്പെടുന്നു.
മത്സര ശേഷം സമാപന യോഗത്തില്‍ വിശ്രമ ജീവിതം നയിക്കുന്നതിനായി നാട്ടിലേക്ക് മടങ്ങി പോകുന്ന, തികഞ്ഞ മനുഷ്യ സ്‌നേഹിയും കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ കൊണ്ട് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ സന്തത സഹചാരിയായി മാറിയ ഫാ. സക്കറിയക്ക് യാത്രയയപ്പ് നല്‍കുന്നതുമായിരിക്കും.
സഹജീവികളോടുള്ള സഹാനുഭൂതി വാട്‌സാപ്പിലും എഫ്ബി യിലുമായി ഒതുങ്ങിപോകുന്ന ഇക്കാലത്തു ക്രിയാത്മകമായ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടി ജി.എം.എ എന്നും ഒരു നന്മ മരമായി നിലകൊള്ളുന്നു. ചെറുതും വലുതുമായ ഏതൊരു പരിപാടിയിലും ചാരിറ്റിയുടെ അനന്ത സാധ്യതകള്‍ കാണുകയും അതിലൂടെ ലഭിക്കുന്ന ഫണ്ട് നിര്‍ധനരായവര്‍ക്ക് സ്‌നേഹസ്പര്‍ശിയായ ഒരു തലോടലാകാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു. ഇതോടൊപ്പം അവയവ ദാനമെന്ന മഹാസന്ദേശം വിളിച്ചോതിക്കൊണ്ടുള്ള ബോധവത്കരണ സെമിനാറുകള്‍ വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്നു. അതിന്റെ ഭാഗമായി 2016ല്‍ എന്‍.എച്ച്.എസ്സ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റും ഫാ. ഡേവിസ് ചിറമേല്‍ നേതൃത്വം നല്‍കുന്ന ഉപഹാറുമായി സഹകരിച്ചു ജി.എം.എയിലെ 100 % അംഗങ്ങളും അവയവ സ്റ്റെം സെല്‍ ഡൊണേഷന്‍ രജിസ്റ്ററില്‍ ഒപ്പു വച്ചപ്പോള്‍ ആ നേട്ടം കൈവരിക്കുന്ന യു.കെ. യിലെ ആദ്യ അസ്സോസ്സിയേഷന്‍ ആയി മാറി ജി.എം.എ. ഇങ്ങനെ, ഒരു കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ എന്നതിലുപരി മുഴുവന്‍ സമയ ജീവകാരുണ്യ സംരംഭമായി മാറിയിരിക്കുന്നു ജി.എം.എ.
വളര്‍ത്തി വലുതാക്കിയ സ്വന്തം നാടിനോടുള്ള നന്ദിയും കടപ്പാടും മനസ്സില്‍ മാത്രം സൂക്ഷിച്ചാല്‍ പോരാ, അത് അവശത അനുഭവിക്കുന്നവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കുമുള്ള കൈത്താങ്ങായി മാറണം എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു 2010ല്‍ ‘എ ചാരിറ്റി ഫോര്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍സ് ഇന്‍ കേരള’ എന്ന സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. ‘ടുഗെദര്‍ വി കാന്‍ മെയ്ക്ക് എ ഡിഫറന്‍സ്’ എന്ന ആപ്തവാക്യം അന്വര്‍ഥമാക്കി ഈ പദ്ധതിയുടെ ഏഴാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ നിരാലംബരായ പലര്‍ക്കും ആശ്വാസമാകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യത്തിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍.
ഓരോ വര്‍ഷവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. ഇവിടെ യു.കെയില്‍, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതികതയും ആധുനിക ചികിത്സാ രീതികളും ഒരു പരിധി വരെ സൗജന്യമായി തന്നെ അനുഭവിച്ച് വരുന്ന നമുക്ക് കേരളത്തിലെ പാവപ്പെട്ടവന്റെ ഏക ആശ്രയമായ ജില്ലാ ആസ്പത്രിയുടെ ശോചനീയാവസ്ഥ ഏറെ ബോധ്യമുള്ളതാണ്. ആ അവസ്ഥ തങ്ങള്‍ക്കാകുന്ന തരത്തില്‍ മെച്ചപ്പെടുത്തുക എന്ന ആത്മാര്‍ത്ഥമായ ശ്രമമാണ് ജി.എം.എ ഈ പദ്ധതിയില്‍ കൂടി ലക്ഷ്യമിടുന്നത്. ചാരിറ്റി ഫണ്ട് ഏതെങ്കിലും വ്യക്തികള്‍ക്കോ ആസ്പത്രി മാനേജ്‌മെന്റിനോ അയച്ചുകൊടുക്കാതെ, ആസ്പത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം എന്ത് സേവനമാണോ തീരുമാനിച്ചിട്ടുള്ളത് അതിന്റെ കുറ്റമറ്റ നിര്‍വഹണം ജി.എം.എയുടെ തിരഞ്ഞെടുത്ത പ്രതിനിധി നേരില്‍ പോയി ചെയ്തു കൊടുക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്.
2011ല്‍ തിരുവനന്തപുരം ജില്ലാ ആസ്പത്രിയിലെ ഓരോ ബ്ലോക്കുകളിലെയും രോഗികള്‍ക്കും മറ്റും ആവശ്യമായ ശീതീകരിച്ച കുടിവെള്ള സംവിധാനം ഒരുക്കികൊടുത്തുകൊണ്ടാണ് ജി.എം.എ ചാരിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതുവരെയും അവിടുത്തെ അന്തേവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് വൃത്തി ഹീനമായ ടോയ്ലറ്റുകളെയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 2017ലും അവിടെ കുടിവെള്ളത്തിനായി രോഗികള്‍ ഈ വാട്ടര്‍ കൂളിംഗ് സംവിധാനങ്ങളെ ആശ്രയിക്കുന്നത് കാണുമ്പോള്‍ അത് ജി.എം.എ യെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നു.
അതിനു ശേഷം ഇടുക്കി, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലാ ആസ്പത്രികളിലേക്കായിരുന്നു ജി.എം.എയുടെ സഹായഹസ്തം തേടി ചെന്നത്. പലപ്പോഴും ഇലക്ട്രിസിറ്റി ലഭ്യത ഇല്ലാത്തതിന്റെ പേരില്‍ ഓപ്പറേഷന്‍ പോലും ഇടക്ക് വച്ച് നിര്‍ത്തേണ്ടി വന്നിരുന്ന അവസ്ഥക്ക് വിരാമമിട്ടുകൊണ്ട് ഹൈ പവര്‍ ഇന്‍വെര്‍ട്ടറുകള്‍ 2012ല്‍ ഇടുക്കിയിലും 2013ല്‍ തൃശൂരും സ്ഥാപിക്കുകയായിരുന്നു ജി.എം.എ ചെയ്തത്. ബെഡുകളുടെ അഭാവം അലട്ടിയിരുന്ന കോട്ടയം ജില്ലാ ആസ്പത്രിയില്‍ 2014ല്‍ ആവശ്യമായ പുതിയ ബെഡുകള്‍ വാങ്ങി നല്‍കുകയായിരുന്നു ജി.എം.എ ചാരിറ്റി ഫണ്ടിന്റെ ഉദ്യമം. ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വലിയ പാത്രങ്ങള്‍, വാര്‍ഡുകളിലേക്കു വിതരണം ചെയ്യുന്നതിന് ആവശ്യമായ ട്രോളികള്‍ തുടങ്ങിയവ ഇല്ലാതെ ഭക്ഷണ വിതരണം തന്നെ മുടങ്ങിയിരുന്ന വയനാട് സര്‍ക്കാര്‍ ആസ്പത്രിയില്‍ അതിനുള്ള പരിഹാരമായി മാറി 2015ല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ പ്രതിബദ്ധത. 2016ല്‍ കാസര്‍കോടിനായിരുന്നു അതിന്റെ നിയോഗം.
ഈ വര്‍ഷം, 2017ല്‍ മലപ്പുറം ജില്ലാ ആസ്പത്രിയെയാണ് ഇതിനായി ജി.എം.എ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും നടന്നു വരുന്ന ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ചു, ഇദംപ്രഥമമായി മെയ് 27 നു ആള്‍ യു. കെ അടിസ്ഥാനത്തിലുള്ള നാടക മത്സരവും ജി.എം.എ സംഘടിപ്പിക്കുന്നു.
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ ചാരിറ്റിയോടുള്ള ഈ പ്രതിബദ്ധത തന്നെയായിരിക്കണം ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് സംഘടിപ്പിച്ച ‘അലീഷാ ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ്’എന്ന ഇവന്റിലൂടെ യു.കെയിലെ ‘മെയ്ക്ക് എ വിഷ്’ എന്ന ചാരിറ്റിക്കായി മൂവായിരം പൗണ്ടിന് മേല്‍ ശേഖരിക്കാനായത്. മാര്‍ച്ച് 18 ന് നടക്കുന്ന ചടങ്ങില്‍ വച്ച്, അകാലത്തില്‍ പൊലിഞ്ഞു പോയ അലീഷയുടെ ‘അമ്മ ബീന രാജീവും ജി.എം.എ പ്രതിനിധികളും കൂടി ഈ ഫണ്ട് ‘മെയ്ക്ക് എ വിഷ്’ ചാരിറ്റി പ്രതിനിധിക്ക് കൈമാറുമ്പോള്‍ അത് ജി.എം.എ യുടെ ആത്മ സമര്‍പ്പണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറും .
പകരം വെക്കാനില്ലാത്ത ജി.എം.എ യുടെ അഭിമാന ചരിത്രം ആവര്‍ത്തിക്കാന്‍ പുതിയ നേതൃത്വത്തിന് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ ഒന്നടങ്കം എല്ലാ വിധ ആശംസകളും സഹകരണവും വാഗ്ദാനം ചെയ്യുമ്പോള്‍ ജി.എം.എ യുടെ വരും നാളുകളും സമ്പന്നമാകുമെന്ന് ഉറപ്പിക്കാം.
നോങ് നാറ്റിനെ ഓര്‍മയില്ലേ. പ്രശസ്ത പോണ്‍ താരമായിരുന്ന നോങ് നാറ്റിനെ. തായ്‌ലന്‍ഡ് സ്വദേശിയായിരുന്നു നോങ് ചാറ്റ്. പോണ്‍ ഇന്‍ഡസ്ട്രിയില്‍ കത്തിനില്‍ക്കുന്ന സമയത്താണ് നോങ് അഭിനയം അവസാനിപ്പിക്കുന്നത്. പിന്നീട് അമേരിക്കക്കാരനായ ഒരു കോടീശ്വരനെ വിവാഹം ചെയ്തു. ലോകപ്രശസ്ത പോണ്‍ താരമായിട്ടും സ്വന്തം ഭര്‍ത്താവിന്റെ കൂടെ ഒരിക്കല്‍ പോലും നോങ് സെക്‌സ് ചെയ്തിട്ടില്ല.
പോണ്‍ ഇന്‍ഡസ്ട്രി ഉപേക്ഷിച്ച ശേഷം 2012ലാണ് നോങ് നാറ്റ് വിവാഹം ചെയ്തത്. അമേരിക്കക്കാരനായ ഒരു കോടീശ്വനായിരുന്നു വരന്‍. പേര് ഹാരോള്‍ഡ് നെസ്ലാന്‍ഡ്. വിവാഹ സമയത്ത് നാറ്റിന് വയസ് 26. ഭര്‍ത്താവിന് 72. ഏതാണ്ട് നാല്‍പ്പത്താറ് വയസ്സിന്റെ വ്യത്യാസം.ലോകം മുഴുവന്‍ അറിയുന്ന പോണ്‍ താരമായിട്ടും നോങ് ചാറ്റ് ഒരിക്കല്‍ പോലും ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. പ്രായക്കൂടുതലുള്ള ഭര്‍ത്താവ് ബന്ധപ്പെടുന്നതിനിടെ എങ്ങാനും മരിച്ചുപോകുമോ എന്ന പേടിയിലാണ് നോങ് നാറ്റ്.2000ത്തിന്റെ തുടക്കത്തിലാണ് നോങ് ചാറ്റ് എന്ന പേര് പോണ്‍ ഇന്‍ഡസ്ട്രിയില്‍ സുപരിചിതമാകുന്നത്. തുടര്‍ച്ചയായ ചില അശ്ലീല വീഡിയോകളിലൂടെയാണ് തായ്‌ലന്‍ഡ് സ്വദേശിയായ നോങ് ചാറ്റ് ശ്രദ്ധ നേടുന്നത്. ഇവയെല്ലാം ഇന്റര്‍നെറ്റില്‍ വൈറലായി മാറി.
പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് നോങ് നാറ്റ് ഇപ്പോള്‍. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ കുളിക്കുന്ന വീഡിയോയും നോങ് പോസ്റ്റ് ചെയ്തിരുന്നു.സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തു എന്ന് നോങ് ചാറ്റ് തന്നെ പറയുന്നു .തായ്‌ലന്‍ഡില്‍ പോണ്‍ സിനിമകള്‍ നിരോധിക്കപ്പെട്ടതാണ്. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും വിരമിച്ചതിന് പിന്നാലെ വലിയൊരു തുക പിഴയായി കെട്ടേണ്ടി വന്നിട്ടുണ്ട് നോങ് നാറ്റിന്. ഇതിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം.
ഹാരോള്‍ഡ് നെസ്ലാന്‍ഡുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാനുളള നീക്കത്തിലാണ് ഇപ്പോള്‍ നോങ് നാറ്റ്. ഇതിന് മുമ്പേ തന്നെ രണ്ട് തവണ താന്‍ വിവാഹ മോചനത്തിന് ഒരുങ്ങിയതാണ്. പക്ഷേ ഭര്‍ത്താവ് സമ്മതിച്ചില്ല.എന്നേക്കാള്‍ മികച്ച ഒരു പങ്കാളിയെ നിനക്ക് കിട്ടിയാല്‍ മാത്രമേ താന്‍ വിവാഹമോചനത്തിന് സമ്മതിക്കൂ എന്നായിരുന്നു ഹാരോള്‍ഡ് നെസ്ലാന്‍ഡ് നാറ്റിനോട് പറഞ്ഞത് .എന്തായാലും പഴയ ജീവിതത്തിലേക്ക് തന്നെ മടങ്ങാന്‍ ആണ് താരത്തിന്റെ തീരുമാനം .
ഫഹദ് ഫാസില്‍, റിമ തുടങ്ങിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ശ്രദ്ധേയമായ ചിത്രമായിരുന്നു 22 ഫീമെയില്‍ കോട്ടയം. എന്നാല്‍ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം നഴ്‌സുമാര്‍ തന്റെ മുഖത്തേക്ക് നോക്കാറില്ലെന്ന് ഫഹദ് ഫാസില്‍. എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ‘ടേക്ക് ഓഫി’ന്റെ പ്രചാരണ പരിപാടിക്കിടെയാണ് ഫഹദ് ഇത് വെളിപ്പെടുത്തിയത്.
നഴ്‌സുമാരുടെ സേവനത്തെ എത്ര മഹത്വവല്‍ക്കരിച്ചാലും മതിയാകില്ല. ടേക്ക് ഓഫിന്റെ ഭാഗമായതില്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. 22 ഫീമെയില്‍ കോട്ടയം സിനിമയില്‍ അഭിനയിച്ചതിന് ശേഷം നഴ്‌സുമാര്‍ മുഖത്തേക്ക് നോക്കാറില്ല. ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അഭിനയിക്കുമ്പോള്‍ ഷൂട്ടിനായി കോട്ടയത്തെ ഒരു ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ അവിടുത്തെ ഹെഡ് നഴ്‌സ് തന്നെ കണ്ടപ്പോള്‍ ഞെട്ടി ‘ഈശോ’ എന്ന് വിളിച്ച് ഒരു സ്‌റ്റെപ്പ് പിറകിലേക്ക് പോയെന്നു താരം പറഞ്ഞു. അതിന്റെ ഒരു തെറ്റു തിരുത്തലാണ് ടേക്ക് ഓഫ് എന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.ചിത്രത്തില്‍ മാറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്ന കുഞ്ചാക്കോ ബോബന്‍ താന്‍ ജനിച്ച ലിസി ഹോസ്പിറ്റലില്‍ തന്നെ ചിത്രത്തിന്‍റെ പ്രചാരണത്തിനെത്തിയത് ഏറെ സന്തോഷം തരുന്ന ഒന്നാണെന്ന് അറിയിച്ചു.
അകാലത്തില്‍ അന്തരിച്ച യുവ സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്യേണ്ട ചിത്രമായിരുന്നു ടേക്ക് ഓഫ്. അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്ന് മഹേഷ് നാരായണന്‍ ആണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഫഹദ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നു.
സ്വന്തം ലേഖകൻ
മകളെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറ്റിയെങ്കിലും പാഞ്ഞു വന്ന കാർ പോളി൯െറ ജീവനെടുക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തി ഡെയ്ലി മെയിൽ ന്യൂസ്. വിതിൻ ഷോയിലുള്ള സ്കൂളിൽ നിന്നും ഒൻപതു വയസുകാരിയായ മകളെയും കൂട്ടി വീട്ടിലേയ്ക്ക് പോകുമ്പോൾ കാർ പാഞ്ഞു വന്ന് പോളിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ വരുന്നതു കണ്ട് തള്ളി മാറ്റിയതു കൊണ്ട് മകൾക്ക് നിസാര പരിക്കുകൾ മാത്രമേ ഏറ്റുള്ളൂ എന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. അസാമാന്യ ധൈര്യത്തോടെ മകളെ സുരക്ഷിതയാക്കുകയും ത൯െറ അവയവങ്ങൾ ദാനം ചെയ്യുകയും ചെയ്ത 47 കാരനായ പോൾ ജോണി൯െറ പ്രവൃത്തികളെ ഡെയ്ലി മെയിൽ എടുത്തു പറഞ്ഞു.
പോളിനെയും മകളെയും കൂടാതെ മറ്റു രണ്ടു പേരെയും അതേ കാർ ഇടിച്ചിട്ടിരുന്നു. 27കാരിയായ സ്ത്രീയും രണ്ടു വയസുള്ള മകനും കാറിടിച്ച് വീണു. പോളി൯െറ മകൾ ആഞ്ചല ജോണിന് ചെറിയ മുറിവുകൾ മാത്രമേ പറ്റിയുള്ളൂ. കൈയൊടിഞ്ഞ സ്ത്രീ ചികിത്സയിലാണ്. അവരുടെ രണ്ടുവയസുള്ള മകൻ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. ഈ കുട്ടി പുഷ്ചെയറിൽ ആയിരുന്നു. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സെൻറ് തോമസ് മൂർ കാത്തലിക്ക് പ്രൈമറി സ്കൂളിനടുത്താണ് കിയാ പികാന്റൊ കാർ അപകടം സൃഷ്ടിച്ചത്. കാറോടിച്ചിരുന്ന 88 കാരൻ സംഭവസ്ഥലത്ത് പോലീസിനെ അന്വേഷണത്തിൽ സഹായിച്ചിരുന്നു. തലയ്ക്ക് മുറിവേറ്റ പോളിനെ സാൽഫോർഡിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബ്ലീഡിംഗ് നിയന്ത്രിക്കാനാവാതെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു.
തുടർന്ന് വ്യാഴാഴ്ച വെന്റിലേറ്റർ നീക്കം ചെയ്തതോടെ പോൾ ജോൺ മരണമടഞ്ഞു. കുടുംബം സമ്മതം നല്കിയതിനെത്തുടർന്ന് പോളി൯െറ എല്ലാ അവയവങ്ങളും ദാനം ചെയ്തു. ഫാ. സജി പുത്തൻപുരയിൽ എല്ലാ നടപടി ക്രമങ്ങൾക്കും നേതൃത്വം നല്കി. മാഞ്ചസ്റ്ററിലെയും വിതിൻ ഷോയിലെയും മലയാളി സമൂഹവും സഹായവുമായി രംഗത്തുണ്ട്. പോൾ ജോണിനായി വിതിൻ ഷോയിലെ ചർച്ചിൽ പ്രാർത്ഥനകൾ നടന്നു. നൂറു കണക്കിന് ആളുകളാണ് ദേവാലയത്തിൽ എത്തിച്ചേർന്നത്.
മാഞ്ചസ്റ്റർ എയർപോർട്ടിലെ സ് കൈ ഷെഫ് എന്ന സ്ഥാപനത്തിലാണ് പോൾ ജോലി ചെയ്തിരുന്നത്. കോട്ടയം കൂടല്ലൂർ സ്വദേശിയായ പോളി൯െറ പത്നി മിനി വിതിൻഷോ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. മൂത്ത മകൾ കിംബർലി മാഞ്ചസ്റ്ററിലെ വാലി റേഞ്ച് സ്കൂളിൽ എട്ടാം ക്ലാസിലും ഇളയ മകൾ ആഞ്ചല അഞ്ചാം ക്ലാസിലും പഠിക്കുന്നു. പോളി൯െറ ബന്ധുക്കൾ നാട്ടിൽ നിന്ന് എത്തിയതിനു ശേഷം സംസ്കാരം മാഞ്ചസ്റ്ററിൽ നടക്കും.
കൊച്ചി: കൊച്ചിയില്‍ കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജി ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്ത്. ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിരുന്നെന്നും സുഹൃത്ത് പറഞ്ഞു. പോലീസിന് നല്‍കിയ മൊഴിയിലാണ് ഉറ്റ സുഹൃത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒരിക്കല്‍ മിഷേലിനെ കാണാന്‍ വന്ന ക്രോണിനുമായി വാക്കുതര്‍ക്കമുണ്ടാകുകയും മിഷേലിനെ ഇയാള്‍ അടിച്ചതായും മൊഴിയില്‍ പറയുന്നു.
ആത്മഹത്യ ചെയ്യാനായിരുന്നെങ്കില്‍ മിഷേല്‍ ഇതിനു മുമ്പു തന്നെ ചെയ്യുമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. ക്രോണിനുമായി ഇതിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും പിടിച്ചു നിന്ന മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്നും മിഷേലിന്റെ സുഹൃത്ത് ഉറപ്പിച്ച പറയുന്നു.
എല്ലാ തുറന്നു പറയുന്ന മിഷേല്‍ ക്രോണിനുമായി വഴക്കുള്ള കാര്യം പറഞ്ഞില്ല. അഞ്ചാം തിയ്യതി ഫോണില്‍ വിളിച്ചപ്പോള്‍ സാധാരണ രീതിയിലാണ് സംസാരിച്ചത്. 27ാം തിയ്യതി വരുമ്പോള്‍ കാണാമെന്നും പറഞ്ഞിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി. സുഹൃത്തിന്റെ മൊഴി വീണ്ടുമെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ടോം ജോസ് തടിയംപാട്
മൂന്നു മക്കളും ഭാര്യയും പ്രായമായ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തെ പുലര്‍ത്താന്‍ ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയിലാലാണ് ഒരു കുടുംബത്തെ മുഴുവന്‍ ദുരിതത്തിലാക്കിയ ആ ദുരന്തം വന്നു പെട്ടത്. പാവയ്ക്കയ്ക്കു കമ്പി വലിച്ചു കെട്ടിക്കൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ ഇടുക്കി തോപ്രംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫ് പിന്നീട് എഴുന്നേറ്റിട്ടില്ല. നട്ടെല്ലിനു ഷതം പറ്റിയ വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ അരോഗൃം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു
ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചെലവാക്കി കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നാട്ടോട്ടമോടുകയാണ്. പ്ലസ് ടു കഴിഞ്ഞു പഠനം നിറുത്തിയ മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഈ കുടുബം ഇപ്പോള്‍ അന്നം കഴിച്ചു പോകുന്നത്. നമ്മള്‍ എല്ലാം പെസഹ ആഘോഷിക്കാന്‍ പോകുന്ന ഈ സമയത്ത് നിങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് മുന്‍ കാമാക്ഷി പഞ്ചായത്ത് പ്രസിഡണ്ട് മാത്യു മത്തായി തെക്കേമലയും സാമൂഹിക പ്രവര്‍ത്തകന്‍ രാജു തോമസ് പൂവത്തലുമാണ്. ഇവരുടെ ഫോണ്‍ നമ്പര്‍ താഴെകൊടുക്കുന്നു.
ഈ പെസഹ നാളില്‍ ഇതോടൊപ്പം മറ്റൊരു കുടുംബത്തെക്കൂടി സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നു. മലയാറ്റൂര്‍, കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ആണിത്. ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്ടറായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബം നോക്കിയിരുന്ന സമയത്താണ് കിഡ്നി രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തി ആ കുടുംബം തകര്‍ന്നു. ഇനി കിഡ്നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണം എന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശകസമിതി അംഗവും ലിവര്‍പൂളിലെ മോര്‍ഗേജ് അഡൈ്വസറുമായ ലിദിഷ് രാജ് തോമസാണ് ഈ കുടുംബത്തെ സഹായിക്കണം എന്നാവശ്യപ്പെട്ട് ഞങ്ങളെ സമീപിച്ചത്. അദ്ദേഹം നാട്ടില്‍പോയ സമയത്ത് ഈ കുടുംബത്തെ നേരില്‍ കണ്ടിരുന്നു. കഴിഞ്ഞ ദിവസം കൂടിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യോഗം ഈ രണ്ടു കുടുംബങ്ങള്‍ക്കും വേണ്ടി ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയാണുണ്ടായത്.
കിട്ടുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി സമമായി വീതിച്ചു കൊടുക്കാന്‍ ഞങള്‍ തീരുമാനിക്കുകയായിരുന്നു. നിങ്ങളുടെ സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു. നിലവില്‍ ഞങ്ങളുടെ അക്കൗണ്ടില്‍ 200 പൗണ്ട് കിടപ്പുണ്ട്. ഈ പണം ഈ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞ രണ്ടു കുടുംബത്തിന്റെയും അവസ്ഥ വിവരിച്ചുകൊണ്ട് രണ്ടു സ്ഥലത്തെയും പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ഇടവക വികാരിയുടെയും കത്തുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് അതുപിന്നിട് പ്രസിദ്ധീകരിക്കും.
ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന പണം അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റേറ്റ്മെന്റ മെയില്‍വഴി എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് കണ്‍വീനര്‍ സാബു ഫിലിപ്പ്, സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ് എന്നിവരുടെ പേരിലാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
മാത്യു മത്തായി തെക്കേമല 0091,9497405547 രാജു തോമസ് 0091 9447661947 ലിദിഷ് രാജ് തോമസ് 07932626478 ഷാനുമോന്‍ 9744206258
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.
ഗോവയിൽ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടിഷ് യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ വാർത്തകേട്ടു ഞെട്ടിത്തരിച്ചു ബ്രിട്ടൻ. ബ്രിട്ടിഷ് യുവതികൾക്കുനേരെ ഗോവയിൽ ഇതു രണ്ടാമത്തെ അതിക്രൂരമായ ആക്രമണമാണ്. ചൊവ്വാഴ്ചയാണ് തെക്കൻ ഗോവയിലെ കാങ്കോണയിൽ ദേവ്ബാഗ് ബീച്ചിനു സമീപമുള്ള വെള്ളക്കെട്ടിൽ ഡാനിയേലെ മക്ലോഗ്ളി(28)ന്റെ മൃതദേഹം കണ്ടെത്തിയത്.
2008 ഫെബ്രുവരി 18ന് അൻജുന ബീച്ചിൽ സമാനമായ സാഹചര്യത്തിൽ ഷാർലെറ്റ് കീലിംങ് എന്ന പതിനഞ്ചുകാരിയായ ബാലികയെ മാനഭംഗപ്പെടുത്തി കൊലചെയ്തിരുന്നു. ഈ കേസിൽ പ്രതികളായ യുവാക്കളെ തെളിവുകളുടെ അപര്യാപ്തതമൂലം ഗോവയിലെ കോടതി വെറുതെ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടുമൊരു ദുരന്തം. കൊലപാതകം നടത്തിയെന്നു കരുതുന്ന വികാസ് ഭഗത് (24) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസിനെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റു നിരവധി കേസുകളിലും പ്രതിയാണ് അറസ്റ്റിലായ യുവാവ്.
വിദേശികൾക്ക് ഇന്ത്യയിൽ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഗോവയിൽ രണ്ടാമതും ഉണ്ടായ കൊലപാതകം വിനോദസഞ്ചാര സാധ്യതകൾക്കു മങ്ങലേൽപിക്കുമെന്ന് ഉറപ്പാണ്. പൊതുവേ സുരക്ഷിത കേന്ദ്രമായി അറിയപ്പെട്ടിരുന്ന ഗോവയ്ക്കു സംഭവം തീരാകളങ്കവുമായി. ബിബിസി ഉൾപ്പെടെയുള്ള ബ്രിട്ടിഷ് മാധ്യമങ്ങളെല്ലാം അതീവ പ്രാധാന്യത്തോടെയാണു യുവതിയുടെ മരണം റിപ്പോർട്ട് ചെയ്യുന്നത്.
അയർലൻഡിൽ ജനിച്ചു ബ്രിട്ടനിലെ ലിവർപൂളിൽ താമസിക്കുന്ന ഡാനിയേലെ ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കൂടിയാണ് ഫെബ്രുവരി 23ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പം ഗോവയിലെത്തിയത്. അയർലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ ഇരട്ടപൗരത്വമുള്ള യുവതി ബ്രിട്ടിഷ് പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. ആഗോണ്ടയിലും പാറ്റ്നെമിലും താമസിച്ചശേഷം പാലോലെമിലെ റിസോർട്ടിലെത്തി. ഇവിടെ സുഹൃത്തുക്കളോടും നാട്ടുകാരോടുമൊപ്പം ഹോളി ആഘോഷത്തിൽ പങ്കെടുത്ത യുവതിയെ പിന്നീടു കാണാതാവുകയായിരുന്നു.
പാലോലെമിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ദേവ്ബാഗ് ബീച്ചിനു സമീപമുള്ള വെള്ളക്കെട്ടിലാണ് ചൊവ്വാഴ്ച രാവിലെ ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു കർഷകനാണു മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇയാളാണു പൊലീസിൽ വിവരം അറിയിച്ചത്. നഗ്നമാക്കപ്പെട്ട മൃതദേഹത്തിൽ ബിയർകുപ്പികൊണ്ടു കുത്തിക്കീറി മുഖം വികൃതമാക്കിയിരുന്നു. യുവതി ലൈഗീകപീഡനത്തിന് ഇരയാക്കപ്പെട്ടതായും പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തുനിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും ഇരുചക്രവാഹനവും പൊലീസ് കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് യുവതിയുടെ തൊട്ടുപിന്നാലെ വികാസ് ഭഗത് എന്ന യുവാവു നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കേസന്വേഷിക്കുന്ന കാങ്കോണ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഐറിഷ്, ബ്രിട്ടിഷ് എംബസികളുടെ സഹായത്തോടെ കേസിന്റെ തുടർനടപടികളും മൃതദേഹം ലിവർപൂളിൽ എത്തിക്കാനുമുള്ള കാര്യങ്ങളും പുരോഗമിക്കുന്നുണ്ട്.
‘എന്റെ എല്ലാമായ അവൾ എല്ലാവർക്കും നഷ്ടപ്പെട്ടു’ എന്നായിരുന്നു മകളെ നഷ്ടമായ മാതാവ് ആൻഡ്രിയ ബ്രാന്നിഗന്റെ പ്രതികരണം. ആൻഡ്രിയയുടെ ഭർത്താവും പിതാവും ഇളയ മകളും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ മരിച്ചിരുന്നു. ഡാനിയേലയുടെ മരണത്തോടെ രണ്ടുമക്കളെയും നഷ്ടപ്പെട്ട ഈ മാതാവിന്റെ വേദനയിൽ ബ്രിട്ടിഷ് ജനത ഒന്നടങ്കം കണ്ണീർ പൊഴിക്കുകയാണ്. ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്തയാളാണു താനെന്നും ഗോവയിൽ മറ്റൊരു സാഹസിക യാത്രയ്ക്കു പോകുകയാണെന്നും സൂചിപ്പിച്ചു കഴിഞ്ഞയാഴ്ച ഫെയ്സ്ബുക്കിൽ സുഹൃത്തുക്കൾക്കായി സന്ദേശമയച്ച ഡാനിയേലയുടെ ദുരന്തം കുടുംബത്തെയും സുഹൃത്തുക്കളെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുയാണ്.
ആയിരക്കണക്കിന് ബ്രിട്ടിഷ് സഞ്ചാരികൾ മുടങ്ങാതെയെത്തുന്ന ഗോവയിൽനിന്നുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത ഇവിടം ലക്ഷ്യമാക്കുന്ന സഞ്ചാരികളെയും ആശങ്കയിലാക്കുന്നു.
മോഹന്‍ലാല്‍ ഗള്‍ഫില്‍ വച്ച് ഉമ്മ വയ്ക്കാന്‍ ശ്രമിച്ച ആരാധകനെ തളളി മാറ്റുന്ന ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആരാധകനോടുള്ള മോഹന്‍ലാലിന്റെ മോശം പെരുമാറ്റം എന്ന രീതിയില്‍ മറ്റ് താരങ്ങളുടെ ആരാധകരും ചിത്രത്തെ വ്യഖ്യാനിച്ചു. മറുവാദവുമായി മമ്മൂട്ടി ആള്‍ക്കൂട്ടത്തിലൊരാളുടെ മുഖത്തടിക്കാന്‍ ശ്രമിക്കുന്ന വീഡിയോയും പ്രചരിപ്പിക്കപ്പെട്ടു. പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണെന്നും ഉമ്മ വയ്ക്കാന്‍ ശ്രമിച്ച ആരാധകന്‍ കെ ബി കൈലാസ്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ യു എ ഇ സെക്രട്ടറി കൂടിയാണ് കൊല്ലം സ്വദേശിയായ കൈലാസ്.
എന്റെ പേര് പറഞ്ഞാണ് ലാലേട്ടനെ അപമാനിക്കുന്നത്. ആരാധകരല്ല ഹേറ്റേഴ്‌സാണ് ഇത്തരമൊരു വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍. അബുദാബിയില്‍ വച്ചുള്ള ഫംഗ്ഷന്റെ വീഡിയോ ആയിരുന്നു. ഫ്‌ളൈറ്റില്‍ വന്നിറങ്ങി പുലര്‍ച്ചെ രണ്ട് മണിക്കാണ് എത്തിയത്. അബുദാബിയിലെത്തിയപ്പോള്‍ ഫാന്‍സ് എത്തിയിട്ടുണ്ട് അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കണമെന്ന് ലാലേട്ടനോട് പറഞ്ഞത് ഞാനാണ്. ഫാന്‍സ് അസോസിയേഷനിലെ 145 പേരില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളെ കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ലാലേട്ടന്‍ ഓക്കെ പറഞ്ഞു. അബുദാബിയില്‍ എത്തേണ്ടതിനാല്‍ പതിനഞ്ചോളം പേര്‍ മാത്രമാണ് എത്തിയിരുന്നത്. മക്കളേ എന്ന് വിളിച്ചാണ് അദ്ദേഹം നമ്മുടെ എത്തിയത്. ഫാന്‍സ് ലാലേട്ടന്റെ മുഖമുള്ള ടീ ഷര്‍ട്ട് ധരിച്ചത് കണ്ട് പുറത്തുനിന്നുളളവരും മാധ്യമപ്രവര്‍ത്തകരും ഇവിടെയെത്തി. ലാലേട്ടന് നല്ല വിഷമമുണ്ടായി. നിങ്ങള്‍ക്ക് വേണ്ടിയല്ല എന്റെ പിള്ളേര്‍ക്ക് വേണ്ടിയാണ് വന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കൈലാസ് കെ ബി
എല്ലാവരും തിക്കിത്തിരക്കി ഫോട്ടോ എടുത്തതിനാല്‍ അദ്ദേഹം അസ്വസ്ഥനാവുകയായിരുന്നുവെന്നും കൈലാസ് പറയുന്നു. മോഹന്‍ലാല്‍ ഫാന്‍സ് യു എ ഇ സെക്രട്ടറിയാ തന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മോഹന്‍ലാല്‍ അബുദാബിയില്‍ ആരാധകരെ കാണാനെത്തിയതോന്നും മറിച്ചുള്ള വാര്‍ത്തകളും പ്രചരണവും തെറ്റാണെന്നും കൈലാസ് പറയുന്നു. ദുബായില്‍ നിന്നും അബുദാബി വരെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ കാണാന്‍ അദ്ദേഹം എത്തിയതിന്റെ സന്തോഷത്തിലാണ് ഞാന്‍ ഉമ്മ വയ്ക്കാന്‍ ശ്രമിച്ചത് ശ്രമിച്ചത്. ആളെ മനസിലാകാതെയാണ് അദ്ദേഹം ആദ്യം തള്ളി മാറ്റിയത്. പിന്നീട് തന്നെ തിരിച്ചറിഞ്ഞപ്പോള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്‌തെന്നും ക്ഷമ പറഞ്ഞതായും കൈലാസ് പറയുന്നു. ഇതേ ദിവസം മോഹന്‍ലാലിനൊപ്പം നിന്ന് പകര്‍ത്തിയ ചിത്രവും കൈലാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് തന്റെ വീഡിയോയും ചിത്രവും പ്രചരിപ്പിക്കപ്പെട്ടതെന്നും കൈലാസ്.
കൊല്ലം: കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കെ വല്‍സലയാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നതായും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എ്ന്നാല്‍ ഈ റിപ്പോര്‍ട്ട് പോലീസ് കാര്യമായി പരിഗണിക്കാതെ ആത്മഹത്യയായി മരണം എഴുതിത്തള്ളുകയായിരുന്നു.
കേസില്‍ പുനരന്വേഷണം ആരംഭിച്ചതോടെയാണ് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യവും ഡോക്ടര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. കുട്ടിയുടെ അമ്മയും ബന്ധുക്കളും ഉള്‍പ്പെടെ 9 പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇവര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന കൊല്ലം റൂറല്‍ എസ്പി എസ് സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ത്വക്ക് രോഗം മൂലമാണ് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായതെന്നാണ് അമ്മ പോലീസിന് മൊഴി നല്‍കിയത്. പെണ്‍കുട്ടിക്ക് അണുബാധയുണ്ടായിരുന്നെന്നും ഇത് പീഡനത്തിലൂടെ ഉണ്ടായതാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ജനുവരി 15ന് ആണ് കുണ്ടറയില്‍ 10 വയസുകാരിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ നിലത്ത് മുട്ടിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്.