Uncategorized

സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം St . James Church ഹാളില്‍ വച്ച് നടത്തപ്പെട്ടു. വൈസ് പ്രസിഡന്റ് ലൈസ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി അഡ്വ. സോണാ സ്‌കറിയ സ്വാഗതം പറയുകയും ഉദ്ഘാടകന്‍ സാബു പോത്തന്‍ ക്രിസ്മസ് സന്ദേശം നല്കുകയും ചെയ്തു. രണ്ടുമണിക്ക് ആരംഭിച്ച യോഗത്തില്‍ ഷിജോ സെബാസ്റ്റ്യന്‍, സോണി ജോസഫ്, ബിനോയ് മാത്യു, വര്‍ഗീസ് പാറയില്‍, സ്മിത ഷെരിന്‍, അനില ജോബി, സജിന്‍ തോമസ്, തങ്കച്ചന്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അതിനു ശേഷം ആരംഭിച്ച കുട്ടികളുടെ ദൃശ്യ കലാവിരുന്ന് സദസ്സിലിരുന്ന ഏവരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു. കുഞ്ഞുങ്ങളുടെ കലാപരമായ കഴിവ് കണ്ടെത്തി എല്ലാ കുട്ടികളെയും അവരുടെ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ അഹോരാത്രം പ്രയത്‌നിച്ച എലിന ഷാജുവിനെയും ബിനു ടോമിനെയും ഏവരും അഭിനന്ദനം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.

അസോസിയേഷനു വേണ്ടി കലവറ കേറ്ററിംഗ് ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നര്‍ എടുത്തു പറയേണ്ടതായിരുന്നു. ആഘോഷത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഭാരവാഹികള്‍ കൈ നിറയെ സമ്മാനങ്ങള്‍ നല്‍കി. ട്രഷറര്‍ ബിനോയ് മാത്യുവിന്റെ നന്ദി പ്രകാശനത്തിനു ശേഷം സാമു കുഞ്ഞുകുഞ്ഞ് നേതൃത്വം നല്‍കിയ D . J . യോടു കൂടി രാത്രി 10.00 മണിക്ക് ആഘോഷങ്ങള്‍ അവസാനിച്ചു.

salford-12

salford-11

salford-10

salford-9

salford-8

salford-7

salford-6

salford-5

 

salford-4

salford-3

salford-2

salford-1

salford-13

ലണ്ടന്‍: പുതുതായി പുറത്തു വന്ന ഐസിസ് വീഡിയോകളിലെ കൊലയാളി ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണെന്ന് സൂചന. സിദ്ധാര്‍ത്ഥ ധര്‍ എന്ന ഇയാള്‍ പതിനഞ്ച് മാസം മുമ്പാണ് ഐസിസില്‍ ചേരാനായി ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് കടന്നത്. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇത്. ഹിന്ദുമതക്കാരനായ ഇയാള്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷമാണ് തീവ്രവാദസംഘത്തില്‍ ചേര്‍ന്നത്. ഐസിസ് സാമ്രാജ്യത്തെ ഒരു അവധിക്കാല റിസോര്‍ട്ടിനാണ് ഇയാള്‍ പ്രസിദ്ധീകരിച്ച ഒരു ഇ ബുക്കില്‍ ഉപമിച്ചിരിക്കുന്നത്. കഴിഞ്ഞ മെയിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
ഐസിസിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഈ പ്രസിദ്ധീകരണത്തിനു പിന്നിലെന്നും ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പുസ്തകത്തിലെ വളരെ പ്രധാനപ്പെട്ട അവസാന ഖണ്ഡിക ആരും ശ്രദ്ധിക്കാതെ പോകുന്നു. ലണ്ടനിലെയും വാഷിംഗ്ടണിലെയും പാരീസിലെയും തെരുവകളിലേക്ക് ഞങ്ങളിറങ്ങുമ്പോള്‍ കടുത്ത കയ്പ്‌നീര്‍ കൂടിക്കേണ്ടി വരുമെന്നാണ് ഇയാളുടെ മുന്നറിയിപ്പ്. ഇവിടെ നിങ്ങളുടെ ചോര മാത്രമല്ല ഞങ്ങള്‍ ഒഴുക്കുക, മറിച്ച് നിങ്ങളുടെ പ്രതിമകളും ഞങ്ങള്‍ നശിപ്പിക്കും. നിങ്ങളുടെ ചരിത്രം തന്നെ ഞങ്ങള്‍ മായിച്ച് കളയും. ഇതിലേറ്റവും വേദനാജനകമായ കാര്യം നിങ്ങളുടെ കുട്ടികളെ ഞങ്ങള്‍ മതപരിവര്‍ത്തനം ചെയ്യിക്കും എന്നതാണ്. പിന്നീട് ഞങ്ങളുടെ ഒപ്പം ചേര്‍ക്കുന്ന ഇവര്‍ തങ്ങളുടെ പൂര്‍വ്വികരെ ശപിക്കുമെന്നും അയാള്‍ കുറിച്ചിട്ടുണ്ട്.

ധറിന്റെ വിഷലിപ്തമായ കാഴ്ചപ്പാടുകളിലേക്കുളള ഒരു എത്തിനോട്ടം മാത്രമാണിത്. കഴിഞ്ഞ ദിവസം അഞ്ച് പേരെ വധിക്കുന്ന ദൃശ്യങ്ങളിലുളളവരില്‍ പ്രധാനി ഇയാളാണെന്നാണ് സൂചന. അറ്റ്‌ലാന്റിക്കിലുളള ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇയാളുടെ ശബ്ദം തിരിച്ചറിയാന്‍ ശ്രമിച്ചു വരികയാണ്. ഏതായാലും ഐസിസിന്റെ ഇപ്പോഴത്തെ സുപ്രധാന ആക്രമണകാരി പൊലീസിനും സുരക്ഷാ ജീവനക്കാര്‍ക്കും ഏറെ സുപരിചിതനായ ഈ പഴയ ഹോട്ടല്‍ ജീവനക്കാരന്‍ തന്നെയാണെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ധറിനെ 2014 നവംബര്‍ മുതലാണ് ബ്രിട്ടനില്‍ നിന്ന് കാണാതായത്. ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംശയിച്ച് മറ്റ് എട്ട്‌പേരോടൊപ്പം ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി ബിബിസിയും അമേരിക്കയുടെ സിബിഎസും അടക്കമുളള ടെലിവിഷന്‍ ചാനലുകള്‍ അഭിമുഖം നടത്തിയിരുന്നു. പിന്നീട് ഇയാളെയും കൂട്ടരെയും ജാമ്യത്തില്‍ വിട്ടു. എന്നാല്‍ പാസ്‌പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഗര്‍ഭിണിയായിരുന്ന ഭാര്യയും കുട്ടികളുമായി ഇയാള്‍ ബസില്‍ പാരീസിലേക്ക് കടന്നതായാണ് നിഗമനം.

പാരീസില്‍ നിന്നാണ് ഇയാള്‍ സിറിയയിലെത്തിയത്. ഇവിടെയെ
ത്തിയ ശേഷം ഇയാള്‍ ഐസിസ് അനുകൂല പോസ്റ്റുകളും സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇയാളുടെ അഭിമുഖങ്ങളിലെ സംസാരവും ഐസിസിന്റെ വീഡിയോയിലെ അഭിമുഖവും തമ്മില്‍ ഏറെ സാമ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് ധര്‍ ആണെങ്കില്‍ താന്‍ തന്നെ അവനെ കൊല്ലുമെന്നാണ് ഇയാളുടെ സഹോദരി പ്രതികരിച്ചത്. സ്വന്തം കുഞ്ഞിനെയും ഒരു എകെ 47 തോക്കും ഏന്തി നില്‍ക്കുന്ന ഫോട്ടോയും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലിറ്റില്‍ഹാംപ്ടണ്‍ മലയാളി അസോസിയേഷന് ( ഫാമിലി എന്‍ഡര്‍മെന്റ്) (LiFE) നവ നേതൃനിരയായി. ഇക്കഴിഞ്ഞ ദിവസം ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളോട് അനുബന്ധിച്ച് ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത്. മുന്‍ കോളേജ് യൂണിയന്‍ ഭാരവാഹിയും മികച്ച സംഘാടകനുമായ ജോസഫ് ഗ്രിഗറിയെ പ്രസിഡന്റായും സജി തോമസ് മാമ്പള്ളി സെക്രട്ടറിയായും അലക്‌സാണ്ടര്‍ ഈഴാരത്തിനെ ട്രഷറര്‍ ആയും ജീന എസ്. കടത്തിലിനെ വൈസ് പ്രസിഡന്റായും ഷൈനി മനോജ് നീലിയറയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ഇവരെക്കൂടാതെ ജിത്തു വിക്ടര്‍ ജോര്‍ജ്, ഡൊണാള്‍ഡ് മാര്‍ക്കോസ്, ഡെയ്‌സി ജോസ്, സിന്ധു സോജന്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയും തെരഞ്ഞെടുത്തു. പിആര്‍ഓ ആയി ഷിബു എബ്രഹാം, ബിജോ കുഞ്ചെറിയ എന്നിവരെയും യൂത്ത് റെപ്രസന്റേറ്റീവ്‌സ് ആയി ജയ്‌സണ്‍ ജോസ്, ബിഞ്ചു സണ്ണി ആലയ്ക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു. പഴയ ഭരണസമിതി ചെയ്തുവന്ന പ്രവര്‍ത്തികള്‍ കൂടുതല്‍ വിപുലമായി ഒരുപിടി നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുമെന്ന് പ്രസിഡന്റ് ജോസഫ് ഗ്രിഗറി പറഞ്ഞു.

1 2

ലണ്ടന്‍: ഡ്രൈ ജനുവരി ആചരണം തങ്ങളുടെ വ്യവസായത്തിന് ഭീഷണിയാകുമെന്ന് പബ്ബുടമകള്‍. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ പിന്തുണയോടെ ആരംഭിച്ച ഈ മദ്യവര്‍ജ്ജന ക്യാംപെയ്‌ന് വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. ഒരുമാസം മദ്യം വര്‍ജ്ജിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പരിപാടിയില്‍ മദ്യം ഉപയോഗിക്കുന്ന രണ്ട് മില്യനിലേറെ ആളുകള്‍ പങ്കാളികളാകുന്നുണ്ടെന്നാണ് കണക്ക്. ഒരു മാസക്കാലം മദ്യമുപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്തവരുടെ എണ്ണം റെക്കോര്‍ഡാണെന്നാണ് വിലയിരുത്തല്‍. ആരോഗ് വിദഗ്ദ്ധരുള്‍പ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയ പദ്ധതി പക്ഷേ മദ്യ വ്യവസായത്തിന് തിരിച്ചടിയുണ്ടാക്കുമെന്ന് ഭീതിയിലാണ് പബ്ബുടമകള്‍. നാലു വര്‍ഷം മുമ്പ് ആല്‍ക്കഹോള്‍ കണ്‍സേണ്‍ എന്ന രജിസ്റ്റേര്‍ഡ് ചാരിറ്റി ആരംഭിച്ച ക്ാംപെയിനാണ് ഇത്.
പ്രധാനമായും ബിയര്‍ മാത്രം വില്‍ക്കുന്ന പബ്ബുകള്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ബ്രിട്ടീഷ് പബ്ബ് ആന്‍ഡ് ബിയര്‍ അസോസിയേഷന്‍ വക്താവ് പറഞ്ഞു. പല പബ്ബുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പ്രതിദിനം നാല് പബ്ബുകള്‍ക്കെങ്കിലും യുകെയില്‍ താഴ് വീഴുന്നുണ്ട്. 1904നു ശേഷമുണ്ടാകുന്ന ഏറ്റവുമുയര്‍ന്ന അടച്ചുപൂട്ടല്‍ നിരക്കാണ് ഇത്. 1980ല്‍ 69,000 പബ്ബുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് 50,000 ആയി കുറഞ്ഞിട്ടുണ്ട്. 1979ല്‍ മില്യന്‍ പൈന്റ് ബിയര്‍ വിറ്റിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വിറ്റത് 10.9 മില്യന്‍ പൈന്റ് മാത്രമാണ്. പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ കനത്ത വാടകയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് നേരിടുന്ന വെല്ലുവിളിയും പബ്ബുകള്‍ അടച്ചു പൂട്ടുന്നതിനുള്ള കാരണങ്ങൡ ചിലതാണ്.

ഈ പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന വ്യവസായത്തിന് ഇരുട്ടടിയാകും ഡ്രൈ ജനുവരിയെന്നാണ് വിലയിരുത്തല്‍. ആല്‍ക്കഹോള്‍ കണ്‍സേണ്‍ എന്ന ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടി തങ്ങളുടെ വ്യവസായത്തിന്റെ നട്ടെല്ല് തകര്‍ക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ലൈസന്‍സ്ഡ് വിറ്റെല്ലേഴ്‌സ് പ്രതിനിധി മാര്‍ട്ടിന്‍ കാഫ്രി സണ്‍ഡേ എക്‌സപ്രസിനോട് പറഞ്ഞു. തങ്ങള്‍ക്ക് ഇത് ഒരു പേടിസ്വപ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിനാളുകള്‍ മദ്യവര്‍ജ്ജനത്തിനായി പ്രതിജ്ഞയെടുത്തതായി ഞങ്ങള്‍ മനസിലാക്കുന്നു. എന്നാല്‍ വര്‍ഷങ്ങളായി തങ്ങള്‍ ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനത്തേയാണ് പ്രോത്സാഹിപ്പിച്ചു വരുന്നത്. ആല്‍ക്കഹോളിനെ ജനങ്ങള്‍ ആ വിധത്തില്‍ തന്നെയായിരിക്കണം പരിഗണിക്കേണ്ടതെന്നും കാഫ്രി പറഞ്ഞു.

പൊതുജനാരോഗ്യ മന്ത്രാലയത്തോട് അനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഈ വര്‍ഷം ഡ്രൈ ജനുവരി പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരാണ് ചുക്കാന്‍ പിടിക്കുന്നത്. ഒരു മാസം മദ്യം ഉപയോഗിക്കാതിരുന്നാലുള്ള ഗുണവശങ്ങളേക്കുറിച്ചുള്ള ഒരു പഠന റിപ്പോര്‍ട്ട് റോയല്‍ ഫ്രീ ഹോസ്പിറ്റല്‍ ഇതിനു പിന്നാലെ പുറത്തുവിടും. 1970ന് ശേഷം കരള്‍ രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ബ്രിട്ടനില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 16,000 പേരാണ് മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ രോഗങ്ങള്‍ക്ക് കീഴടങ്ങുന്നത്.

ബ്രിട്ടീഷുകാര്‍ മദ്യപാനം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഗവണ്‍മെന്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാലി ഡേവിസ് മുന്നറിയിപ്പ് നല്‍കി. ആഴ്ചയില്‍ രണ്ടു മുതല്‍ മൂന്നു ദിവസമെങ്കിലും മദ്യപാനം ഉപേക്ഷിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെ
ടുന്നത്. കരളിന് പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കാനുള്ള അവകരം നല്‍കാനാണ്ിതെന്നും അവര്‍ വ്യക്തമാക്കി. മദ്യപാനത്തിന് സുരക്ഷിതമായ പരിധിയില്ല. ഏത് കുറഞ്ഞ അളവിലും അത് കാന്‍സറിനും മറ്റ രോഗങ്ങള്‍ക്കു കാരണമാകാം. 1987ലാണ് സുരക്ഷിത മദ്യാപനത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.

ഷിജി ചീരംവേലില്‍
വിയന്ന: ഓസ്ട്രിയയിലെ സ്കൂള്‍ കുട്ടികളില്‍ ഏതാണ്ടു പകുതി മുക്കാലോളം വിദ്യാര്‍ത്ഥികള്‍ ശരീരം വണ്ണംവയ്ക്കുന്നതില്‍ ആശങ്കപ്പെടുന്നവരാണെന്നു റിപ്പോര്‍ട്ട്. അതായത് 16 വയസിനു താഴെ പ്രായമുള്ള കുട്ടികളില്‍ ഏകദേശം എഴുപതു ശതമാനത്തോളം പേരും സമീകൃതാഹാരം മാത്രം കഴിച്ച് ശരീര ഭംഗി കാത്തുസൂക്ഷിക്കുന്നവരുമാണ്.

സ്ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ച് നടത്തിയ പഠനത്തോടനുബന്ധിച്ചാണു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തിയത്. 12 നും 17 നുമിടയില്‍ പ്രായമുള്ള 1,329 കുട്ടികളിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 737 പേര്‍ പെണ്‍കുട്ടികളും 592 പേര്‍ ആണ്‍കുട്ടികളുമായിരുന്നു.

ഇതനുസരിച്ച് ഓസ്ട്രിയയിലെ പെണ്‍കുട്ടികളില്‍ 75 ശതമാനവും ശരീരവടിവ് ആഗ്രഹിക്കുന്നവരും. മറിച്ച് ആണ്‍കുട്ടികളില്‍ മൂന്നിലൊന്നിന് മാത്രമേ ശരീരവടിവ് ആഗ്രഹമുള്ളൂ. പെണ്‍കുട്ടികളില്‍ 75 ശതമാനവും അമിത വണ്ണത്തെപ്പറ്റി ആശാങ്കാകുലരാകുമ്പോള്‍ ആണ്‍കുട്ടികളില്‍ 14.5 ശതമാനം പേര്‍ക്കേ അത്തരം ആശങ്കയുള്ളൂ. പെണ്‍കുട്ടികളില്‍ 31.5 ശതമാനവും ആണ്‍കുട്ടികളില്‍ 17.5 ശതമാ
നവും ഡയറ്റിംഗ് നോക്കുമ്പോള്‍ 16 വയസുള്ള പെണ്‍കുട്ടികളില്‍ 52.9 ശതമാനവും ഡയറ്റ് പാലിക്കുന്നവരാണ്.

മിഡില്‍ സ്കൂളുകളിലെ കുട്ടികളില്‍ 18.3 ശതമാനം പെണ്‍കുട്ടികളും 27.3 ശതമാനം ആണ്‍കുട്ടികളും അമിതവണ്ണക്കാരാണ്. ശരീര വണ്ണവും ശരീരാകൃതിയുമാണ് സ്കൂള്‍ കുട്ടികളുടെ സൗഹൃദ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാമത്തേത്, രണ്ടാമത്തെ വിഷയമാകട്ടെ കുടുംബത്തിലെ തമ്മില്‍തല്ലും!

കുട്ടികളില്‍ ഭക്ഷണം ക്രമംതെറ്റി കഴിക്കുന്നവര്‍ 29.7 ശതമാനം പെണ്‍കുട്ടികളും 14.6 ശതമാനം ആണ്‍കുട്ടികളും പെടുന്നു. 13 ശതമാനം പെണ്‍കുട്ടികളും വിശപ്പ് കുറയ്ക്കുന്നതിനുള്ള ഭക്ഷണങ്ങള്‍ കഴിഞ്ഞ മൂന്ന് മാസമായി കഴിക്കുന്നവരായിരുന്നു.

തെഹ്‌റാന്‍: ഇറാനിലെ സൗദി അറേബ്യന്‍ എംബസിക്ക് നേരെ വന്‍ പ്രതിഷേധം. ഇറാനിയല്‍ പൊലീസ് പ്രതിഷേധക്കാരെ എംബസിക്കുളളില്‍ നിന്ന് പുറത്താക്കി. ഷെയ്ഖ് നിമര്‍ അല്‍ നിമര്‍ എന്ന ഷിയ പുരോഹിതനെ ശനിയാഴ്ച സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയമാക്കിയതിന് തൊട്ടു പിന്നാലെയാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പ്രതിഷേധക്കാരോട് ശാന്തമാകാന്‍ ഇറാനിയിന്‍ പൊലീസ് നിര്‍ദേശിച്ചു. നയതന്ത്ര ബന്ധങ്ങളെ മാനിക്കണമെന്നും അധികൃതര്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
എംബസിക്കകത്ത് നിരവധി പ്രതിഷേധക്കാര്‍ കടന്ന് കയറിയതായുളള ദൃശ്യങ്ങളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തില്‍ തീ കത്തുന്നതായുളള ദൃശ്യങ്ങളും ഇവയിലുണ്ട്. മുഖം മറച്ച പ്രതിഷേധക്കാര്‍ സൗദി അറേബ്യയുടെ പതാക വലിച്ച് കീറുന്നതായുളള ഫോട്ടോകള്‍ ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ സോഭന്‍ ഹസന്‍വാന്‍ഡ് പോസ്റ്റ് ചെയ്തു.

ഷെയ്ഖ് നിമര്‍ അല്‍ നിമറിന്റെ വധശിക്ഷയില്‍ ഇറാനിയന്‍ സര്‍ക്കാര്‍ നേരത്തേ പ്രതിഷേധം അറിയിച്ചിരുന്നു. സൗദി സര്‍ക്കാര്‍ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നാണ് ഇറാന്റെ ആരോപണം. ഇത്തരം നയങ്ങള്‍ പിന്തുടരുന്നതിന് സൗദി വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രലായം പറഞ്ഞു.

സൗദി അറേബ്യയിലും സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലണ്ടനിലെ സൗദി എംബസിക്ക് പുറത്തും ചെറിയതോതിലുള്ള പ്രതിഷേധം അരങ്ങേറി. സൗദി അറേബ്യയുടെ നടപടി അങ്ങേയറ്റം കുറ്റകരമാണെന്നാണ് ഷാഡോ വിദേശകാര്യമന്ത്രി ഹിലരി ബെന്‍ ട്വീറ്റ് ചെയ്തത്. വധശിക്ഷയെ എതിര്‍ക്കുന്ന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നിമറിന്റെ വിചാരണയിലും കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.
യെമന്‍, പാകിസ്ഥാന്‍, കാശ്മീര്‍ തുടങ്ങിയ മേഖലകളിലും നിമറിന്റെ വധശിക്ഷയെ തുടര്‍ന്ന് പ്രതിഷേധം അരങ്ങേറി. ബഹ്‌റൈനില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി.

വധശിക്ഷയെ കൊലപാതകമെന്നാണ് ലെബനിലെ ഭീകരസംഘടനയായ ഹിസ്ബുളള വിലയിരുത്തുന്നത്. ഇത് കൊടും പാതകമാണെന്നും ലെബനനിലെ ഷിയാ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഇറാഖും സംഭവത്തെ അപലപിച്ചിട്ടുണ്ട്.

സൗത്താംപ്ടന്‍: കല ഹാംപ്‌ഷെയറിന്റെ നവവത്സരാഘോഷങ്ങള്‍ വളരെയേറെ പുതുമകളോടെ ആനന്ദകരമായി കൊണ്ടാടി. 31ന് ഒമ്പത് മണി മുതല്‍ ജനുവരി ഒന്നാംതീയതി രാവിലെ രണ്ട് മണി വരെ നീണ്ട പരിപാടികള്‍ എല്ലാവരും നന്നായി ആസ്വദിച്ചു. ബോണ്‍മൗത്തില്‍ നിന്നും ഉല്ലാസ് ശങ്കരനും ശ്രീകാന്തും ബേസിങ്‌സ്‌റ്റോക്കിലെ ശോഭന്‍ ബാബുവും ഹെഡ്ജന്റിലെ ബാബു ജോണ്‍സും ഗാനമേളക്ക് മാറ്റുകൂട്ടി. പ്രസിഡന്റ് സിബി മേപ്രത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പരിപാടിക്ക് ജിഷ്ണു ജ്യോതി സ്വാഗതവും ജോജി ജോസഫ് നന്ദിയും പറഞ്ഞു.
ഗായകനിരയിലേക്ക് പുതുമുഖങ്ങളായി ജെര്‍മിയും ജെറോമും ഡോറാ റെജിയും ചുവട് വച്ചു. ശോഭന്‍ ബാബുവിന്റെ വ്യത്യസ്തമായ മിമിക്രി സദസിനെ വീണ്ടും ഹാസ്യലോകത്തേക്ക് കൊണ്ടുപോയി. അമ്മ ചാരിറ്റി ഏറ്റെടുത്ത ന്യൂ ഇയര്‍ വിഭവങ്ങള്‍ അത്യന്തം പ്രശംസ പിടിച്ച് പറ്റി. മനു ജനാര്‍ദ്ദനന്‍, ആനന്ദ് വിലാസ്, രാകേഷ് തായിരി, ജോയ്‌സണ്‍ ജോയ്, മാത്യു എന്നിവര്‍ ന്യൂ ഇയര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രെയ്‌സ് മെലഡീസിന്റെ ഗാനമേളയും ശ്രദ്ധേയമായി. അങ്ങനെ കലോപാസകരുടെ പുതുവത്സരാഘോഷങ്ങള്‍ ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന ഓള്‍ഡ് ഇന്ത്യ ഗോള്‍ഡിലേക്കുളള വാതായനം തുറന്ന് വച്ചു.

അലന്‍ ഷിബു കീത്തിലി
വെയ്ക്ഫീല്‍ഡ്: വ്യത്യസ്ഥമായ കര്‍മ്മപരികള്‍ കൊണ്ട് ശ്രദ്ധ നേടിയ യോര്‍ക്ഷയര്‍ മലയാളി ക്ലബിന്റെ ക്രിസ്തുമസ്സ് ന്യൂ ഈയര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വെയ്ക്ഫീല്‍ഡിലെ ലൂപ്‌സറ്റ് ലോഡ്ജ് സോഷ്യല്‍ ക്ലബില്‍ വെച്ചു നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും മുന്‍ ഷാഡോ സെക്രട്ടറിയുമായ മേരി ക്രേഗ് തിരി തെളിക്കും. തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.

യൂറോപ്പില്‍ പ്രസിദ്ധരായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലി ഗാനമേള അവതരിപ്പക്കും. വിഭവസമൃദ്ധമായ ക്രിസ്തുമസ്സ് ഡിന്നറോടെ അവസാനിക്കുന്ന ആലോഷ പരിപാടിയിലേക്ക് ക്ലബിലെ എല്ലാ കുടുംബങ്ങളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയ്ച്ചു.

അഡ്വ. സിജു ജോസഫ്, സോളിസിറ്റര്‍ 
നല്ല നാളെയ്ക്കായ് നമ്മളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ലോക മഹാരഥന്‍മാരില്‍ ഒരാളായ ഡോ;അബ്ദുള്‍ കലാം പറയുകയുണ്ടായി  ” ആകാശത്തേക്കു നോക്കൂ , നമ്മള്‍ ഒറ്റയ്ക്കല്ല , മുഴുവന്‍ പ്രപഞ്ചവും നമ്മോടൊപ്പമുണ്ട് . സ്വപ്‌നം കാണുന്നവര്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ചത്‌ നല്‍കാനാണ് പ്രപഞ്ചം സദാ ഗൂഢാലോചന നടത്തുന്നത് ”. ഈ വാക്കുകളിലെ സാരാംശം നമ്മള്‍ മനസ്സിലാക്കുക അതിനായി കുട്ടികളെ സജ്ജരാക്കുക . ഇവിടെ നമ്മുടെ കുട്ടികളിലെ ദിശാബോധം സൃഷ്ടിക്കേണ്ടത് നമ്മളാണ് , അവരെ അങ്ങനെ ചിന്തിക്കാന്‍ അല്ലങ്കില്‍ ചിന്തിപ്പിക്കാന്‍ പ്രാപ്തരാക്കണം , വേണ്ട പ്രചോദനം നല്‍കണം , വേണ്ട സാഹചര്യമൊരുക്കണം .

നല്ല ജീവിത സാഹചര്യങ്ങള്‍ക്കായി സ്വപ്നം കണ്ട നമ്മള്‍ സ്വപ്നചിറകിലേറി യുകെയില്‍ എത്തി , അവിടെ കണ്ടത് ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും . ജോലിയിലെ കഷ്ടപ്പാടുകള്‍ ഒന്നൊഴിച്ചാല്‍ ദേവലോകത്തെ അസുരന്‍മ്മാരെപ്പോലെയാണ് ജീവിതം , പണവും ജീവിത സുഖങ്ങളും ഓരോരുത്തരെയും വല്ലാതെ വലിഞ്ഞു മുറുക്കി , കുട്ടികളെ ഉയര്‍ന്ന നിലയില്‍ എത്തിക്കണമെന്ന ആഗ്രഹം എല്ലാവരുടെയും ഉപബോധമനസ്സില്‍ ഉണ്ടെങ്കിലും , കുട്ടികള്‍ നല്ലൊരു ശതമാനവും അവരുടെതായ രീതിയില്‍ പഠിക്കുന്നു അല്ലങ്കില്‍ ജീവിക്കുന്നു. ഇവിടെ ആര് ഇവരെ ചിന്തിക്കാന്‍ , അല്ലങ്കില്‍ ചിന്തിപ്പിക്കാന്‍ പ്രാപ്തരാക്കും , വേണ്ട പ്രചോദനം നല്‍കും , വേണ്ട സാഹചര്യമൊരുക്കും.

കേരളത്തിലെ കലാലയങ്ങളിലെ അവസ്ഥയല്ല യുകെയിലുള്ളത് , കേരളത്തിലെ പഠന രീതിയല്ല യുകെയിലുള്ളത് . തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകള്‍ വ്യത്യസ്തമായ സംസ്‌കാരം വ്യത്യസ്തമായ രീതികള്‍. ഇവിടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ടുപോയോ എന്ന തോന്നല്‍ ചിലരിലെങ്കിലുംതോന്നിയിട്ടുണ്ടാകാം.

ഒരുവശത്ത് നമ്മുക്ക് പൈതൃകമായി ലഭിച്ച സംസ്‌കാരം , മറുവശത്ത് ആര്‍ജ്ജിച്ചെടുക്കാന്‍ ശ്രമിക്കുന്നതോ അല്ലെങ്കില്‍ വന്നുചേര്‍ന്നതുമായ സംസ്‌കാരം , ഇതൊന്നുമല്ലാതെ ശരിയായ പാശ്ചാത്യസംസ്‌കാരത്തില്‍ ജീവിക്കുന്ന നമ്മുടെ കുട്ടികള്‍. അങ്ങനെ ഒരു കുടുംബത്തില്‍ തന്നെ മൂന്നോ അധിലധികമോ ഉള്ള ഒരുസമ്മിശ്ര സംസ്‌കാരത്തില്‍ വളരുന്ന നമ്മുടെ കുട്ടികളുടെ ദിശാബോധം എങ്ങനെയെന്നുള്ള കാര്യത്തില്‍ മാതാപിതാക്കള്‍ക്ക്‌ പോലും തീരുമാനമെടുക്കാന്‍ പറ്റാതെ ബുദ്ധിമുട്ടുന്നു.

ഇവിടെയാണ് നമ്മുടെ ജീവിത ലക്ഷ്യത്തെ നാം തന്നെ വിലയിരുത്തേണ്ടത് , നമ്മളെ ശിക്ഷണത്തിലൂടെ വളര്‍ത്തിയ മാതാപിതാക്കളുടെ രീതികളും നമ്മള്‍ക്ക് പ്രചോദനം നല്‍കിയ മഹാരഥന്‍മ്മാരുടെ വചസ്സുകളും നമ്മള്‍ക്ക് ലഭിച്ച സാമൂഹിക പശ്ചാത്തലവും ഒരു പരിധിവരെയെങ്കിലും ഒരുക്കികൊടുക്കാന്‍ കഴിയുന്നുവെങ്കില്‍ നമ്മള്‍ക്ക് ഇവരെയും നല്ലനാളെയ്ക്കായി സ്വപ്നം കാണാന്‍പഠിപ്പിക്കാം.

ഓരോ സ്വപ്നങ്ങളും മനുഷ്യനെ ചിന്തിപ്പിക്കാം , അല്ലങ്കില്‍ ഓരോ ചിന്തകളും മനുഷ്യ മനസ്സിലെ അഗ്‌നി സ്പുല്ലിംഗങ്ങളാകാം , പെട്ടന്നുണ്ടാകുന്ന ഇവയായിരിക്കാം നമ്മുടെ കുട്ടികളെ ഔന്ന്യത്തിലേക്കും ഉയര്‍ച്ചയിലേക്കും എത്തിക്കുക.

കൗമാരക്കാരായ നമ്മുടെ കുട്ടികള്‍ ഇന്ന് എത്തിപ്പെടുന്നത് പഠിക്കാനോ ചിന്തിക്കാനോ അല്ല മറിച്ച് ജീവിത സുഖങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ് . മദ്യപാനവും മയക്കുമരുന്നും ലൈംഗികസുഖങ്ങളിലേക്ക് ഇവരെ നയിക്കുകയാണ് ചെയ്യുന്നത് , ഇതില്‍ പെണ്‍കുട്ടിയെന്നോ ആണ്‍കുട്ടിയെന്നോ വ്യത്യാസമില്ല . യുകെയില്‍ നിലനില്‍ക്കുന്ന അമിത വ്യക്തി സ്വാതന്ത്ര്യം അല്ലെങ്കില്‍ അമിത മനുഷ്യാവകാശങ്ങള്‍ ഇവരെ ശ്വാസിക്കാനോ ശിക്ഷിക്കാനോ സാധ്യമല്ലാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. ഇവിടേക്ക്എത്തിക്കുന്ന , അല്ലങ്കില്‍ എത്തിപ്പെടുന്ന കാരണങ്ങളാണ് നാം വിലയിരുത്തേണ്ടത്.

കുട്ടികള്‍ ശരിയായ ദിശയില്‍ സഞ്ചരിക്കാത്തതില്‍ മത സാമുദായിക കൂട്ടായ്മ്മകള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും വലിയ സ്ഥാനമാണുള്ളത് . ഇവിടെ ഇതിനൊക്കെ നമ്മള്‍ കല്‍പ്പിക്കുന്ന സ്ഥാനത്തിനാണ് പ്രാധാന്യം. ഒരു വ്യക്തിയുടെ ആത്മീയ വളര്‍ച്ചയെന്നപ്പോലെ തന്നെ സാമൂഹിക വളര്‍ച്ചയും അതിപ്രാധാനമാണ്. ഒരു വ്യക്തിയിലെ വിശ്വാസ രാഹിത്യങ്ങള്‍ വളര്‍ത്തുമ്പോള്‍ അവരിലെ സാമൂഹിക പ്രബുദ്ധത വളരുന്നില്ലങ്കില്‍ അവന്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടാം. ഇത് അവനില്‍ ചിലപ്പോള്‍ മാനസ്സികമായ ഒറ്റപ്പെടലുകളും സംഭവിക്കാം , ഇത് അവനിലെ ജീവിത യാത്രയിലെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിനുള്ള വിലങ്ങുതടിയാകാം. സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുന്നവരെ സമൂഹം വീക്ഷിക്കും എന്ന തോന്നല്‍ തന്നെ ഓരോ വ്യക്തിയിലും മാറ്റങ്ങള്‍ വരുത്താം. സാമൂഹിക ജീവിതത്തിന് അസോസിയേഷനുകളും മറ്റ് സംഘടനകളും വഹിക്കുന്ന പങ്ക് വലുതാണ്. അവിടെ ആരാണ് നേതൃത്വത്തില്‍ ഉള്ളത് എന്ന് നോക്കാതെ നമ്മുടെ കുട്ടികളെ പങ്കെടുപ്പിക്കുകയോ കൊണ്ടുപോകുകയോ ചെയ്യുമ്പോഴാണ് നമ്മളിലെ സാമുഹിക പ്രബുദ്ധത നമ്മുടെ കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയുന്നത്.

ചെറിയ പ്രായത്തില്‍ കുട്ടികളുമായി പരമാവധി സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തിയാല്‍ അവരുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാനും ഇത് പ്രായമായാലും നിലനിറുത്താനും മാതാപിതാക്കള്‍ക്ക് സാധിക്കും . അവരെ സ്വാധിനിക്കാന്‍ കഴിയുന്ന നിര്‍ണ്ണായക ശക്തിയായി മാതാപിതാക്കള്‍ക്ക് മാറാന്‍ കഴിയും.

സ്വകാര്യത എന്ന്‍ പറഞ്ഞ് മാറാതെ നമ്മുടെ കുട്ടികളുടെ പഠന സാമഗ്രഹികളും മൊബൈല്‍ , ലാപ്‌ടോപ് , കംപ്യുട്ടര്‍ , കിടപ്പ് മുറി തുടങ്ങിയവയൊക്കെ ചെറുപ്പം മുതലേ വളരെ സൗഹാര്‍ദ്ദപരമായ ഇടപെടലുകളിലൂടെ വീക്ഷിച്ചാല്‍ അല്ലെങ്കില്‍ ശ്രദ്ധിച്ചാല്‍ മക്കളും മാതാപിതാക്കളും തമ്മിലുള്ള സ്വകാര്യത ഒരു പരിധിവരെ ഇല്ലാതാവും. മാതാപിതാക്കളും മക്കളും തമ്മിലുള്ള ഒരു ആത്മ ബന്ധം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും . ഇതിലൂടെ നേര്‍വഴിയില്‍ ചരിക്കുന്നതിന് കുട്ടികളില്‍ വേണ്ട നിര്‍ണ്ണായക സ്വാധീനം നടത്താന്‍ കഴിയും. ‘അടക്ക മടിയില്‍ വയ്ക്കാം എന്നാല്‍ അടയ്ക്കാ മരം മടിയില്‍ വയ്ക്കാന്‍ കഴിയില്ല’ എന്നത് മാതാപിതാക്കള്‍ ചിന്തിക്കുന്നത് നന്നാവും.

ജീവിത വിജയത്തിനായുള്ള കുട്ടികളുടെ ദിശാബോധത്തില്‍ വര്‍ത്തമാന പത്രങ്ങളും മഹാരഥന്‍മാരുടെ ജീവിത കഥകളും മറ്റ് പുസ്തകങ്ങളും വായിക്കുന്നത് കുട്ടികളിലെ ചിന്തകളെയും അറിവിനെയും ഉയര്‍ത്താന്‍ കഴിയും. അങ്ങനെ മോശകരമായ കാര്യങ്ങള്‍ കുറച്ചുമാത്രം ചിന്തിക്കുകയും ഒരു നല്ല നാളെയ്ക്കായി മനസ്സിനെയും സമൂഹത്തെയും വാര്‍ത്തെടുക്കുന്നതിനായി വ്യക്തിത്വം രൂപപ്പെടുകയും ചെയ്യും.

കുട്ടികളുടെ നല്ല ഭാവിക്കായി സ്വപ്നം കാണുന്ന മാതാപിതാക്കളുടെ കരങ്ങള്‍ക്ക് ശക്തിയേകാനും , കേരളത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ ഈ മലയാളികളെ നാളെ യുകെയില്‍ നയിക്കാന്‍ നമ്മുടെ കുട്ടികള്‍ സജ്ജരാകട്ടെ. ശരിയായ ദിശാബോധത്തിലൂടെ ഈ യുവത്വത്തെ ശക്തിപ്പെടുത്താന്‍ യുകെയിലെ മത സാമുദായിക കൂട്ടായ്മ്മകള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും സര്‍വ്വോപരി മാതാപിതാക്കള്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു.

യുകെയിലെ എല്ലാ മലയാളികള്‍ക്കും സര്‍വ്വോപരി കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകം പുതുവത്സര ആശംസകള്‍ നേരുന്നു . 2016 പിറക്കുമ്പോള്‍ കുട്ടികളില്‍ ഒരു പുതിയ ദിശാബോധം പിറവിയെടുക്കുന്നതിനായി മാതാപിതാക്കളുടെ കരങ്ങള്‍ക്ക് ശക്തി പകരട്ടെയെന്ന് ആശംസിക്കുന്നു.

sijuയുകെയിലെ അറിയപ്പെടുന്ന സാമുഹിക നിരീക്ഷകനും സോളിസിറ്ററും, യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ പ്രസിഡണ്ടുമായ അഡ്വ.സിജു ജോസഫ് ,യുകെയിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കുന്ന പുതുവത്സര സന്ദേശം.

 

വോക്കിംഗ്: യുകെയിലെ ഏറ്റവും മികച്ച അസോസിയേഷനുകളില്‍ ഒന്നായി പേരെടുത്തിട്ടുള്ള വോക്കിംഗ് മലയാളി അസോസിയേഷന്‍റെ ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച നടക്കും. യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍ (യുക്മ) നാഷണല്‍ ട്രഷറര്‍ ഷാജി തോമസ്‌ ആഘോഷ പരിപാടികളില്‍ മുഖ്യാതിഥി ആകും. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതല്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ വൈവിദ്ധ്യമാര്‍ന്ന നിരവധി പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്.
ക്രിസ്തുമസ് നേറ്റിവിറ്റി പ്ലേയും, ഡാന്‍സുകളും, സ്കിറ്റുകളും മറ്റ് കലാരൂപങ്ങളും ഉള്‍പ്പെടെ നിരവധി shaji thomas copyപ്രോഗ്രാമുകളാണ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്ന്‍ സംഘാടകര്‍ അറിയിച്ചു. ഓള്‍ഡ്‌ വോക്കിംഗ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാമിലേക്ക് വോക്കിംഗിലും സമീപ പ്രദേശങ്ങളിലുമുള്ള മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡണ്ട് വര്‍ഗീസ്‌ ജോണ്‍, സെക്രട്ടറി പ്രജിത സതീഷ്‌, ട്രഷറര്‍ സ്മൃതി ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved