Uncategorized

ആഷ്‌ഫോർഡ് :- കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ പതിനഞ്ചാമത് ഓണാഘോഷം (പൂരം 2019) ആഷ്‌ഫോർഡ് നോർട്ടൻ നാച്ബുൾ സ്കൂളിൽ ( മാവേലി നഗർ ) രാവിലെ 10 മണിക്ക് സ്കൂൾ മൈതാനത്തിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെ കൂടി ആരംഭിച്ചു. ഹോഴ്സ് യാത്രയ്ക്ക് സജികുമാർ (പ്രസിഡന്റ്), ആൻസി സാം (വൈസ് പ്രസിഡന്റ്), ജോജി കോട്ടക്കൽ ( സെക്രട്ടറി), സുബിൻ തോമസ് (ജോയിന്റ് സെക്രട്ടറി), ജോസ് കാനുക്കാടൻ ( ട്രഷറർ) എന്നിവർ നേതൃത്വം നൽകി. മാവേലി, നാടൻ കലാരൂപങ്ങൾ, വിവിധ പ്രച്ഛന്നവേഷങ്ങൾ, താലപ്പൊലി എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു.

 

തുടർന്ന് നൂറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് 7 ഗാനങ്ങൾക്ക് അനുസരിച്ച് അവതരിപ്പിച്ച ഫ്ലാഷ് മോബ് ഹാളിനെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് ആഷ്‌ഫോർഡ്കാർക്കു പുതിയൊരനുഭവമായി.

ശേഷം സംഘടനയിലെ കുട്ടികൾ, പുരുഷൻമാർ, സ്ത്രീകൾ എന്നിവരുടെ വാശിയേറിയ വടംവലി മത്സരവും നടന്നു. അതു പോലെ നാടൻ പഴവും മൂന്നുതരം പായസവും ഉൾപ്പെടെ 27 ഇനങ്ങൾ തൂശനിലയിൽ വിളമ്പി കൊണ്ടുള്ള ഓണസദ്യ അതീവ ഹൃദ്യമായിരുന്നു.

സദ്യക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ അധ്യക്ഷനായിരുന്നു. സുപ്രസിദ്ധ പത്രപ്രവർത്തകനും, വാഗ്മിയും, ലൗട്ടൻ മുൻ മേയറുമായിരുന്ന ഫിലിപ്പ് എബ്രഹാം മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൽ സെക്രട്ടറി ജോജി കോട്ടക്കൽ സ്വാഗതമാശംസിച്ചു. മുൻ പ്രസിഡണ്ട് ജസ്റ്റിൻ ജോസഫ്, ഏതൻ ജോൺസൺ (യുവജനപ്രതിനിധി) എന്നിവർ ആശംസ പ്രസംഗം നടത്തി.സുബിൻ തോമസ്, അക്സ സാം, ജോസ് കാനുക്കാടൻ, മാവേലി ആയ രാകേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് സാംസ്കാരിക, രാഷ്ട്രീയ, കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഫിലിപ്പ് എബ്രഹാമിനെ ജോയിന്റ് സെക്രട്ടറി സുബിൻ തോമസ് പൊന്നാട ചാർത്തിയും, അസോസിയേഷന്റെ ഉപഹാരം നൽകിയും ആദരിച്ചു. സോനു സിറിയക് സമ്മേളനം നിയന്ത്രിക്കുകയും, വൈസ് പ്രസിഡന്റ് ആൻസി സാം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഇംഗ്ലണ്ടിനെ ഉദ്യാനമായ കെന്റിലെയും, കേരള നാടിന്റെ ചാരുതയാർന്ന സുന്ദര ദൃശ്യങ്ങളും കോർത്തിണക്കിയുള്ള എഎംഎയുടെ അവതരണ ഗാനത്തിനു ശേഷം രാജേഷ് ബേസിംഗ് സ്റ്റോക്കിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടുകൂടി പൂരം -2019നു തിരശ്ശീല ഉയർന്നു. തുടർന്ന് മുപ്പതോളം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച രംഗപൂജയ്ക്കു തുടക്കമായി. ബംഗറാ ഡാൻസ്, സ്കിറ്റുകൾ, നാടോടിനൃത്തം, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും തിരുവാതിര, വില്ലടിച്ചാൻ പാട്ട്, എന്നിവ പൂരം -2019 ന്റെ പ്രത്യേകതയായിരുന്നു. പരിപാടികൾ കരളിനും, മനസ്സിനും കുളിരലകൾ ഉണർത്തിയെന്നു കാണികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. രാത്രി 10 മണിയോടുകൂടി സമ്മാനദാനത്തിനു ശേഷം പരിപാടികൾ അവസാനിച്ചു.

പൂരം -2019 മഹാ വിജയമാക്കിത്തീർത്ത എല്ലാവർക്കും പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും, വരാനിരിക്കുന്ന എല്ലാ പരിപാടികൾക്കും നിർലോഭമായ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

 

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ദശാബ്ദി വർഷത്തിലെ പത്താമത് യുക്മ ദേശീയ കലാമേളക്ക് അരങ്ങുണരാൻ ഇനി ഒരു മാസം കൂടി മാത്രം. യു കെയുടെ  വ്യവസായ നഗരമായ മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ പാർസ് വുഡ് ഹൈസ്ക്കൂൾ & സിക്സ്ത് ഫോറം കോളേജിലാണ് ദേശീയകലാമേള അരങ്ങേറുന്നത്.
 യുക്മയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ദേശീയ കലാമേളക്ക് മാഞ്ചസ്റ്റർ ആതിഥേയത്വം വഹിക്കുന്നത്. യുക്മ ദേശീയ കമ്മിറ്റി അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസിന്റെ സ്വന്തം റീജിയണിൽ  നടക്കുന്ന കലാമേളയ്ക്ക് റീജിയൺ പ്രസിഡന്റ് ജാക്സൺ തോമസ്, ദേശീയ നിർവാഹക സമിതിയംഗം കുര്യൻ ജോർജ്, സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബിജു പീറ്റർ, എന്നിവരുടെ നേതൃത്വത്തിലുള്ള റീജിയൺ കമ്മിറ്റി, അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു.
യുക്മ ദേശീയ കലാമേള നടക്കുന്ന പാർസ് വുഡ് സ്കൂളിൽ അഞ്ച് സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം എഴുന്നൂറ് പേർക്ക് ഇരിപ്പിട സൗകര്യമുള്ള പ്രധാന ഹാളിലെ സ്റ്റേജിനൊപ്പം  മറ്റ്  നാല് സ്റ്റേജുകളിലും ഒരേ സമയം മത്സരങ്ങൾ നടക്കും. മത്സരാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും കാണികളും വിപുലമായ യുക്മ നേതൃനിരയും ഉൾപ്പെടെ അയ്യായിരത്തോളം പേർ കലാമേളയ്ക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിശാലമായ കാർ പാർക്കിംഗ് സൗകര്യമുള്ള സ്ക്കൂളിൽ ഏകദേശം അഞ്ഞൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കലാമേള നഗറിൽ രാവിലെ  മുതൽ  ഭക്ഷണശാലകൾ  തുറന്ന്  പ്രവർത്തിക്കുന്നതാണ്.
ആതിഥേയരായ   യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 12 ന് ബോൾട്ടണിൽ പൂർത്തിയായാൽ നാഷണൽ കമ്മിറ്റിക്കൊപ്പം റീജിയണൊന്നാകെ ദേശീയ കലാമേളയ്ക്കായി പൂർണ്ണതോതിൽ സജ്ജരാകും.
നവംബർ രണ്ടിന് സംഘടിപ്പിച്ചിരിക്കുന്ന പത്താമത് ദേശീയ കലാമേള ചരിത്രത്താളുകളിൽ ഇടം പിടിക്കാനും ഏറ്റവും ഭംഗിയുമാക്കാനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, കലാമേള ജനറൽ കൺവീനർ സാജൻ സത്യൻ എന്നിവർ  അറിയിച്ചു
 
ദേശീയ കലാമേള നടക്കുന്ന സ്കൂളിന്റെ വിലാസം :-
PARSS WOOD HIGH SCHOOL & 6th FORM,
WILMSLOW ROAD,
MANCHESTER,
M20 5PG.
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ വില്ലേജിൽ താമസിക്കുന്ന ആശ ക്യാൻസർ രോഗത്തിനോട് പൊരുതാൻ തുടങ്ങിയിട്ട് മൂന്നു വർഷത്തോളമായി. കൂലിപ്പണിചെയ്തായിരുന്നു ആശയും കുടുംബവും കഴിഞ്ഞു പോന്നിരുന്നത്. ആകസ്‌മികമായാണ് ആശ ക്യാൻസർ എന്ന മഹാരോഗത്തിനു അടിമയാണ് എന്നറിയുന്നത്. കഴിഞ്ഞ മൂന്നു വര്ഷത്തെചികിത്സ ആശയുടെ നിർദ്ധന  കുടുംബത്തെ വലിയൊരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്.
 കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സക്ക് മുൻപേ കീമോതെറാപ്പി റേഡിയേഷൻ തുടങ്ങി നിരവധി ചികിത്സകൾ പല ഹോസ്പിറ്റലുകളിലായി ആശ ചെയ്തു കഴിഞ്ഞു. പ്രായമായ പിതാവിനെയും എട്ടു വയസുള്ള മകനേയും എങ്ങനെ പോറ്റുമെന്നറിയാതെ  വലയുകയാണ് ആശ. ഇനിയും മുൻപതിനായിരം രൂപ വീതം ചിലവുള്ള പന്ത്രണ്ട്‌ ഇഞ്ചക്ഷൻ വേണമെന്നാണ് ഇപ്പോൾ ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. കടം വാങ്ങിയും മറ്റുള്ളവരുടെ സഹായത്തോടെയുമാണ് ഇതുവരെ മുന്നോട്ടു പോയിരുന്നത്. ഇപ്പോൾ ചികിത്സക്ക് പണമില്ലാത്തതിനാൽ ചികിത്സകൾ വഴിമുട്ടിനിൽക്കുകയാണ്.
        പ്രിയമുള്ളവരേ ഈ നിർദ്ധന  കുടുംബത്തെ സഹായിക്കുവാൻ സന്മനസ്സുള്ള സുഹൃത്തുക്കൾ ഒക്ടോബർ പതിനഞ്ചിനുമുന്പായി  നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന അകൊണ്ടിലേക്കു നിക്ഷേപിക്കുവാൻ അപേക്ഷിക്കുന്നു.
Registered Charity Number  1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
 
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

ഷാജി മാത്യു

വാർവിക് & ലമിങ്ടൻ മലയാളി അസോസിയേഷൻ (വാൾമ) ഇത്തവണ ഓണം ആഘോഷിച്ചത് കേരളീയ നാടൻ കലാരൂപങ്ങൾ തനത് രൂപത്തിലും ഭാവത്തിലും പുനരാവിഷ്ക്കരിച്ചു കൊണ്ടാണ്. യുക്മയുടെ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. അലക്സ് വർഗീസ് നിലവിളക്ക് തെളിയിച്ച് ഓണാഘോഷത്തിനു തുടക്കം കുറിച്ചു. യുക്മയുടെ ദേശീയ വൈസ് പ്രസിഡണ്ട് ശ്രീമതി ലിറ്റി ജിജോ യുടെ സാന്നിദ്ധ്യം സമ്മേളനത്തിനു മാറ്റുകൂട്ടി. തുടർന്ന് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ച വാൾമ പ്രസിഡണ്ട് ശ്രീ. ലൂയിസ് മേനാച്ചേരി സ്വാഗതവും, സെക്രട്ടറി ശ്രീ. ഷാജി മാത്യു നന്ദിയും പറഞ്ഞു.

ഓണഘോഷത്തിന്റെ സംഘാടക നേതൃത്വത്തിന്റെ ചുമതലയുള്ള ശ്രീ. നിശാന്ത് നന്ദകുമാറിന്റെ ചിട്ടയോടുള്ള പ്രവർത്തനം ആഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനു വളരെയേറെ സഹായിച്ചു. റിജ്വൽ ജോസഫ്, ജൂഹി ചെത്തിപ്പുഴ, ജോയൽ ജോൺ, ആൻ മരിയ ബിനു, തുടങ്ങിയവരാണ് അവതാരകരായി പരിപാടികളെ നിയന്ത്രിച്ചത്. ഓണാഘോഷത്തിന്റെ സംഘാടക സമിതിഭാരവാഹികളായ രേവതി അഭിഷേക്, റോഷിണി നിശാന്ത്, അനുകുരുവിള ടീമിന്റെ കലാവൈഭവത്തിന്റെയും നേതൃത്വമികവിന്റെയും, അർപ്പണ മനോഭാവത്തിന്റെയും ഏറ്റവും മികച്ച അനുഭവമായിരുന്നു.

തിരുവാതിരകളിയും, റാംപ് വാക്കും, ഓണപ്പാട്ടും, നാൽപതോളം വരുന്ന കലാ പ്രതിഭകളുടെ വ്യത്യസ്ത കലാ രൂപങ്ങളും കൊണ്ട് ഓണാഘോഷം അതിന്റെ പാരമ്യത്തിലേക്കുയർന്നു. കൊച്ചു മിടുക്കി തെരേസാ റോമി യുടെ ഓണ സന്ദേശം കുട്ടികൾക്ക് ഓണത്തെപ്പറ്റി കൂടുതൽ അറിയുന്നതിനു സാധിച്ചു. വാൾമാ യുടെ നാല്പ്തോളം വരുന്ന പ്രതിഭകളുടെ കലാ വിരുന്ന് ഒന്നിനൊന്നു മികച്ചതായിരുന്നു. അതിനു കഠിനാദ്ധ്വാനം ചെയ്ത അനു കുരുവിള, രേവതി, റോഷിനി – ടീം സദസ്സിന്റെ കയ്യടി നേടി. അതു പോലെ പ്രോഗ്രാമിൽ പങ്കെടുത്ത ഒരോ പ്രതിഭകളെയും. ഓണാഘോഷത്തിന്റെ തിലകക്കുറിയായ, കഥകളി കലാരൂപം ചേർത്തു വെച്ച ഓണപൂക്കളത്തിനു നേതൃത്വം നൽകിയതു് ശ്രീ. നിശാന്ത് നന്ദകുമാർ , ശ്രീ കുരുവിള , ശ്രീ.കൃഷ്ണപ്രസാദ്, സുമേഷ്കൃഷ്ണമൂർത്തി ,രെജീഷ് രാജൻ, പൂക്കളത്തിനു പൂവ് നൽകി സഹായിച്ചത് ശ്രമതി ഷാജി ജോസ് , ഷീബാ സജീവ് എന്നിവരും ആണ്.

കെവിൻ സജിയുടെ മാവേലി മന്നൻ സദസ്സിനെ ഇളക്കിമറിച്ചു, റാഫിൾ ടിക്കറ്റ് വിൽക്കാൻ സ്വയം മുന്നോട്ടു വന്ന കൊച്ചു മിടുക്കൻ ജിയോ ജോൺ, കുമാരി തൻസു എന്നിവർ പ്രത്യേകം അനുമോദനം അർഹിക്കുന്നു. പുരുഷ വനിതാ വടംവലി മത്സരങ്ങളെപ്പോലെ തന്നെ കുട്ടികളുടെ വടംവലി മത്സരവും വലിയ ആവേശത്തോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്.

ജേക്കബ് കാറ്ററേഴ്സ് കവെൻട്രി ഒരുക്കിയ വിഭവ
സമ്യദ്ധമായ ഓണ സദ്യയ്ക്ക് ശേഷം മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രാജപുരം സെയിന്റ് പയസ് ടെൻത് കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു കീനാൻപറമ്പിൽ ഓണാഘോഷത്തിന് സഹായിക്കുകയും സഹകരിച്ചവർക്കും സദസ്സിനും നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനം ആലപിച്ചതോടെ ഓണാഘോഷത്തിനു സമാപനം കുറിച്ചു.

വാൾമയുടെ ഓണ സല്ലാപം 2019 വാർവിക് ലമിങ്ങ്ടൻ മലയാളിൾക്കെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു പുത്തൻ അനുഭവമായിത്തിർന്നതിൽ സംഘാടകരായ എല്ലാ കമ്മറ്റി അംഗങ്ങൾക്കും അഭിമാനിക്കാം. ശ്രീ.രാജേഷ് തോമസിന്റെ ക്യാമറകണ്ണുകളിൽ വിരിഞ്ഞ ചില സുന്ദര നിമിഷങ്ങൾ ഇവിടെ പകർത്തുന്നു. വാൾമയുടെ ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കുവാൻ പരിശ്രമിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

 

ബിർമിങ്ഹാം: പ്രവാസികളായ മലയാളി വിശ്വാസികൾ  കലാരൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ കൊവെൻട്രി റീജിണൽ കലോത്സവത്തിൽ ജനസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമായി മാറിയ നിമിഷങ്ങളായിരുന്നു.  ഓരോ വര്‍ഷം പിന്നിടുമ്പോഴും കലോത്സവം അതിന്റെ വളർച്ചയുടെ ഗ്രാഫ് മുന്നോട്ടുതന്നെയാണ് എന്ന് വിളിച്ചോതുന്നതായിരുന്നു കൊവെൻട്രി റീജിയണൽ ബൈബിൾ കലോത്സവം. വചനം കുട്ടികള്‍ പാട്ടിലൂടെയും നൃത്തത്തിലൂടെയും സ്‌കിറ്റിലൂടെയുമൊക്കെ  വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് കാണികള്‍ക്കു നല്‍കുന്ന സംതൃപ്തി ഒന്ന് വേറെ തന്നെയാണ്.ദൈവ വഴിയിലൂടെ വചനത്തിന്റെ മാഹാത്മ്യം ഉള്‍ക്കൊണ്ട് കുട്ടികള്‍ വളര്‍ന്നുവരുന്നുവെന്നും അവര്‍ വിശ്വാസത്തിലുറച്ചുള്ള ജീവിതം ഇനിയും തുടരുമെന്നും ഓരോ ബൈബിള്‍ കലോത്സവവും നമ്മളെ ഓര്‍മ്മിപ്പിക്കും. കുരുന്നുമനസിലെ ദൈവ ചിന്തയുടെ ആഴം ചിലപ്പോഴൊക്കെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യങ്ങൾ നാം കാണുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം സംഘടിപ്പിച്ച മൂന്നാമത് കൊവെൻട്രി റീജിയണൽ ബൈബിള്‍ കലോത്സവം ഉത്ഘാടനം രാവിലെ പത്തുമണിയോട് കൂടി നിർവഹിച്ചത് ചാൻസിലർ ഫാ: മാത്യു പിണങ്ങാട്ട് ആണ്. തുടർന്ന് ബൈബിളിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന അവിസ്മരണീയ കാഴ്ചകൾ പകർന്നു നൽകി കലോത്സവം മുൻപോട്ട് പോയി. ഇന്നലെ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൊവെൻട്രി റീജിയണിലെ 23 മാസ് സെന്ററുകളിൽ നിന്നായി എത്തിച്ചേർന്നത് നൂറുകണക്കിന് മത്സരാത്ഥികൾ. 

പല വേദികളിലായി ഇടവിടാതെ ബൈബിള്‍ ക്വിസ്, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, ബൈബിള്‍ സ്‌കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്,  എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ ദൃശ്യവിരുന്ന് ഒരുക്കിയപ്പോൾ മത്സരം കടുത്തതായി. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികളുടെ പ്രതിഭ മാറ്റുരച്ചപ്പോള്‍ 158  പോയിന്റോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്റർ (സ്റ്റോക്ക്, ക്രൂ, സ്റ്റാഫ്‌ഫോർഡ്‌ എന്നീ മാസ്സ് സെന്ററുകൾ ഉൾപ്പെടുന്നു ) 2018 ൽ നേടിയ റീജിണൽ കിരീടം 2019 ലും നിലനിർത്തി. 116 പോയിന്റോടെ കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പ് ആയിരുന്ന ഡെർബി മിഷൻ സെന്റററിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിർമിങ്ഹാം സൾറ്റ്ലി മിഷൻ സെന്റർ തങ്ങളുടെ കരുത്ത് തെളിയിച്ചു. 100 പോയിന്റുകൾ നേടുവാനെ ഡെർബിക്ക് സാധിച്ചുള്ളൂ. സ്റ്റോക്ക് ഓൺ ട്രെൻഡ് ഒരിക്കൽ കൂടി കിരീടം നേടിയപ്പോൾ മിഷൻ ഇൻ ചാർജ് ആയ ഫാ: ജോർജ്ജ് എട്ടുപറയിലിന്റെ മുഖത്തു തെളിഞ്ഞ പുഞ്ചിരി തന്നെ എല്ലാം വെളിവാക്കുന്നതായിരുന്നു. അച്ഛൻ പയറുന്നതുപോലെ ‘മത്സരിക്കാൻ പോകുന്നത് ജയിക്കാനാ….’ സ്റ്റോക്ക് മിഷന്റെ മൽസരങ്ങൾ കോർഡിനേറ്റ് ചെയ്‌തത്‌ കലോത്സവം കോഓർഡിനേറ്റർ ഷെറിൻ ക്രിസ്‌റ്റിയും ഹെഡ് ടീച്ചർ ആയ തോമസ്കുട്ടിയും ചേർന്നാണ്.   കഴിഞ്ഞ കാല കലോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വര്‍ഷത്തെ നിയമാവലിയില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഇത്തവണ എട്ട് റീജിയണുകളിൽ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് വ്യക്തിഗത  ഇനത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്ന രണ്ടുപേരേയും, ഗ്രൂപ്പ് ഇനങ്ങളിലെ വിജയികളായ ഒരു ടീമിനും മാത്രമേ രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കാനാകൂ. കഴിഞ്ഞ വര്‍ഷത്തെ അഭൂതപൂര്‍വ്വമായ തിരക്ക് മൂലമാണ് ഈ രീതിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ബൈബിള്‍ കലോത്സവം 2019 വര്‍ണ്ണാഭമായി പരിസമാപ്തി കുറിച്ചപ്പോൾ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്രയധികം മത്സരങ്ങൾ ഉണ്ടായിട്ടും എട്ടരമണിയോട് കൂടി സമ്മാനദാനവും നിർവഹിച്ചു പരിപാടി പൂർണ്ണമാകുമ്പോൾ റീജിണൽ തലത്തിൽ ഇത് വിശ്വാസികളായ എല്ലാവർക്കും അഭിമാനനിമിഷം.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍  കൊവെൻട്രി ഉൾപ്പെടെ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ ആണ് പങ്കെടുക്കുക. മൂന്നാമത് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ നാഷണൽ ബൈബിള്‍ കലോത്സവം ഇക്കുറി നവംബര്‍ 16 ശനിയാഴ്ച ലിവര്‍പൂളില്‍ വച്ച് നടക്കുന്നു. ലിവര്‍പൂളിലെ ഡാ ലാ സാലേ അകാദമിയിലാണ് ബൈബിള്‍ കലോത്സവം അരങ്ങേറുന്നത്. 

വെല്ലിങ്ടണ്‍: നഴ്‌സിങ് അഥവാ ആതുരസേവനം ഒരു തൊഴില്‍മാത്രമല്ല, അന്യന്റെ ജീവിതത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങ് വെച്ചുനീട്ടുന്ന സേവനം കൂടിയാണ്. ആധുനിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത തൊഴില്‍മേഖലയായ നഴ്‌സിങ് രംഗത്ത് ഒരിക്കലും തൊഴിലില്ലായ്മ ഭീഷണിയുണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാം. ജീവിതം നിലനില്‍ക്കുന്ന കാലത്തോളം മനുഷ്യര്‍ക്ക് പരിചരണങ്ങളും ശുശ്രൂഷയും ആവശ്യമാണ്. ഒരുവശത്ത് ജനസംഖ്യയും മനുഷ്യായുസ്സും കൂടിക്കൊണ്ടേയിരിക്കുന്നു. മറുവശത്ത് രോഗങ്ങളെ മറികടക്കാനുള്ള പരീക്ഷണങ്ങളും പരിശ്രമങ്ങളും തുടരുന്നു. അങ്ങനെ കേരളത്തിന്റെ നട്ടെല്ലായ പ്രവാസി നേഴ്‌സുമാർ അയക്കുന്ന പണം കേരളത്തിന്റെ സമ്പത്ത്ഘടനയുടെ നെടും തൂണായി നിലകൊള്ളുന്നു.

വിദേശ നേഴ്‌സിങ് ജോലി മുന്നിൽ കണ്ടാണ് മിക്കവാറും നേഴ്സിങ്ങിന് ചേരുന്നത് തന്നെ . അങ്ങനെ വീണു കിട്ടുന്ന അവസരം മുതലാക്കുകയാണ് നമ്മൾ ചെയ്യണ്ടത്. ഗൾഫ് മേഖലയിൽ പല തരത്തിലുള്ള സ്വദേശിവൽക്കരണം നടക്കുമ്പോൾ ഇതാ ന്യൂസ്‌ലാൻഡിൽ നഴ്‌സുമാർക്ക് അവസരം വന്നുചേർന്നിരിക്കുന്നത്. മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്‌. ഒന്നില്‍ കൂടുതല്‍ ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോറില്‍ നിന്നുള്ള സ്‌കോര്‍ ക്ലബ് ചെയ്യുന്ന ഏക നഴ്‌സിങ് കൌണ്‍സില്‍ എന്ന രീതിയിയിലും, ഒരു രജിസ്‌ട്രേഷന് കൊണ്ട് രണ്ടു രാജ്യങ്ങളിലെ നഴ്‌സിംഗ് രെജിസ്‌ട്രേഷന് ഒറ്റയടിക്ക് നേടാം എന്നുള്ളത് കൊണ്ട് ലോകത്തിലെ പ്രത്യേകിച്ച് മലയാളി നഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നഴ്‌സിംഗ്‌ കൗൺസിൽ ആണ് ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സില്‍. ഇവിടെയാണ് പുതിയ പല മാറ്റങ്ങളും വരുന്നത്.

നിലവില്‍ ബാച്‌ലര്‍ നഴ്‌സിങ് ഡിഗ്രി ഉള്ളതും, 2 വർഷം  എക്‌സ്പീരിയന്‍സ് ഉള്ളതും IELTS ( 7 in each section from multiple siting of exams) OET ബി സ്‌കോര്‍ ( in each section from multiple siting of exams) ഉള്ളവർക്ക്  സെപ്റ്റംബർ 30 വരെ നഴ്‌സിങ് കൗണ്‍സിലേക്കു നേരിട്ട് അപേക്ഷിക്കാം. നിലവില്‍ സെപ്റ്റംബർ 30 (Morning 08.30 am NZ time ) വരെ ഇപ്പോള്‍ ഉള്ള രീതി തുടരും.

ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സിലില്‍ പുതിയ രജിസ്‌ട്രേഷൻ മാറ്റങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്ന് മുതല്‍ 14 വരെ പുതിയ രജിസ്‌ട്രേഷനുള്ള അപേക്ഷകൾ സ്വികരിക്കില്ല. ഒക്ടോബർ 15 മുതല്‍ ന്യുസിലാന്‍ഡ് രജിസ്ട്രേഷന് അപേക്ഷിക്കുന്നവര്‍ CGFNS INTERNATIONAL ( അമേരിക്ക ) വഴി വിദേശ നഴ്‌സിംഗ് ഡിഗ്രി സ്റ്റാന്‍ഡേര്‍ഡ് പരിശോധിച്ച് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സിലേക്കു അപേക്ഷിക്കുവാന്‍ സാധിക്കു. വിവിധ രാജ്യങ്ങളിലെ നഴ്‌സിങ് രെജിസ്‌ട്രേഷന്, നഴ്‌സിങ് ഡിഗ്രി പഠിച്ച കോളേജില്‍ നിന്നുള്ള ട്രാന്‍സ്‌ക്രിപ്ട്, മാര്‍ക്ക് ലിസ്റ്റ്, എന്നിവ പരിശോധിക്കുന്നത് അമേരിക്കയിലെ CGFNS ഇന്റര്‍നാഷണല്‍ ആണ്. ഇതിനായി 300 US $ അപേക്ഷകര്‍ ഫീ അടക്കണം. ഈ ജോലി നേരത്തെ നഴ്‌സിംഗ് കൗൺസിൽ  ആണ് കൈകാര്യം ചെയ്തിരുന്നത് . ഇത് ഇപ്പോള്‍ അമേരിക്കയിലെ CGFNS INTERNATIONAL ഏജൻസിയെ ആണ് അധികാരപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം വിദേശ നഴ്‌സിംഗ് അപേക്ഷകര്‍ നഴ്‌സിംഗ് കൗണ്‍സിലിന് 450 NZ $ പ്രോസസ്സ് ഫീ ആയി അടക്കണം. മാത്രമല്ല ഏകദേശം 500 NZ $ CGFN ന് Credential Evaluation ചെയ്യാന്‍ നല്‍കണം. ന്യൂസ്‌ലാൻഡ് ഡോളറിന്റെ എക്‌സ്‌ചേഞ്ച് റേറ്റ് വ്യതാസം അനുസരിച്ചു ഏകദേശം 1000 ന്യുസിലാന്‍ഡ് ഡോളര്‍ ( non refundable ) ചെലവാക്കേണ്ടി വരുന്നു. നിലവില്‍ ഇത് ആകെ രജിസ്‌ടേഷന്‍ പ്രോസസ്സിനു മുഴുവനായി 650 ന്യൂസിലാൻഡ് ഡോളർ മാത്രമാണ് എന്നറിയുക. ഓസ്‌ട്രേലിയന്‍ നഴ്‌സുമാര്‍ക്ക് മാത്രം ഈ മാറ്റങ്ങള്‍ ബാധിക്കില്ല എന്നത് മറക്കാതിരിക്കുക.

യൂകെയിലെയും, അയര്‌ലണ്ടിലും നിലവില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ ഇംഗ്ലീഷ് ടെസ്റ്റ് കൂടാതെ ഓസ്‌ട്രേലിയന്‍ നേഴ്‌സ് രെജിസ്‌ട്രേഷന് ലഭിക്കാനുള്ള എളുപ്പ വഴിയാണ് ന്യുസിലാന്‍ഡ് നഴ്‌സിങ് രജിസ്‌ട്രേഷന്. പക്ഷെ യുകെ, അയര്‍ലണ്ട്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ഇംഗ്ലീഷ് ടെസ്റ്റ് ബാധകമല്ലെങ്കിലും CGFNS Credential evaluation പരിശോധന September 30 തിന് ശേഷം നിർബന്ധമാണ്. But there is no mandatory clinical competency ( depends on applicant experience).

ഈ മാറ്റങ്ങളില്‍ ഒരു പ്രതീക്ഷയുള്ളതു ജനറല്‍ നഴ്‌സിംഗ് പാസ്സ് ആയ നേഴ്‌സ് മാരുടെ അപേക്ഷയില്‍ ആണ്. 3 വര്‍ഷ ഡിപ്ലോമ CGFNS പരിശോധിച്ച് അമേരിക്കയില്‍ അംഗീകരിക്കുന്നുണ്ട് , അതെ രീതിയില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്താല്‍ ന്യുസിലാന്‍ഡ് നഴ്‌സിംഗ് കൌണ്‍സില്‍ അംഗീകരിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത് . നിലവില്‍ ഡിപ്ലോമ നഴ്‌സുമാരുടെ എഡ്യൂക്കേഷന്‍ ന്യുസിലാന്‍ഡ് നഴ്‌സിംഗ് കൌണ്‍സില്‍ ആവശ്യപ്പെടുന്ന എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡില്‍ വരുന്നില്ല

ഒക്ടോബര് 15 മുതല്‍ ആദ്യം CGFN credential evaluation റിപ്പോര്‍ട്ടിന് നു അപേക്ഷ നല്‍കുകയും എത്രയും പെട്ടെന്നു അത് ചെയ്തു റിപ്പോര്‍ട് കിട്ടിയതിനു ശേഷംആണ് ശേഷം മാത്രമാണ് നഴ്‌സിങ് കൗണ്‍സിലേക്കു നേരിട്ട് അപേക്ഷക്കേണ്ടത് . പക്ഷെ CGFN credential evaluation നു അപെക്ഷ നല്‍കുമ്പോള്‍ തന്നെ വേണ്ട ഇംഗ്ലീഷ് ടെസ്റ്റ് റിസള്‍ട്ട് നേടിയിരിക്കണം IELTS TEST SCORE REPORT NUMBER / proof of OET result upload mandatory for processing CGFNS evaluation. IELTS ( 7 എല്ലാ സെക്ഷനിലുമൊ അല്ലെങ്കില്‍ OET B എല്ലാ സെക്ഷനിലുമൊ അപേക്ഷകര്‍ക്ക് കിട്ടിയിരിക്കണം . എന്നാല്‍ പല ടെസ്റ്റില്‍ നിന്നുള്ള സ്‌കോര്‍ ക്ലബ് ചെയ്യുന്ന ഏക നഴ്‌സിങ് കൌണ്‍സില്‍ എന്ന രീതിയില്‍ മാറ്റമില്ല .

ന്യുസിലാന്‍ഡ് നഴ്‌സുമാര്‍ , കൂടിയ വേതനത്തില്‍ ഓസ്‌ട്രേലിയക്കുള്ള കുടിയേറുന്നത് മൂലമുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ ആണ് ഈ രീതി മാറ്റാത്തത്, എന്നിരുന്നാലും ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോര്‍ ക്ലബ് ചെയ്തു , ക്ലിനിക്കല്‍ കോംപീറ്റന്‍സി( ക്യാപ്) ചെയ്യാന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ നിന്നും ഡിസിഷന്‍ ലെറ്റര്‍ കിട്ടിയ പലര്‍ക്കും ക്യാപ് ചെയ്യാന്‍ അനുമതിയുള്ള 80 ശതമാനം കോളേജുകളും ക്യാപ്പിനു അഡ്മിഷന്‍ കൊടുക്കിന്നില്ല , മുന്‍പ് ക്യാപിന് അഡ്മിറ്റ് ചെയ്ത ക്ലബ്ബെഡ് ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോര്‍ മൂലം ഡിസിഷന്‍ കിട്ടിയ പല നഴ്‌സുമാരും ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം കുറവായതു മൂലം ക്യാപ് വീണ്ടു ചെയേണ്ടി വരുന്നതായി നഴ്‌സിങ് കൗണ്‌സിലിനെ പല കോളേജുകളും അറിയിച്ചിട്ടുണ്ട്.

രണ്ടില്‍ കൂടുതല്‍ ക്ലബെഡ് ടെസ്റ്റ് സ്‌കോര്‍, നഴ്‌സിങ് കൌണ്‍സില്‍ സ്വികരിക്കുമെങ്കിലും ഒന്നോ രണ്ടോ കോളേജുകള്‍ മാത്രമേ ക്യാപ് ചെയ്യാന്‍ അത്തരം ഇംഗ്ലീഷ് ടെസ്റ്റ് സ്കോർ ഉള്ള അപേക്ഷകരെ സ്വികരിക്കുകയുള്ളു. നിലവില്‍ ഏകദേശം രണ്ടായിരത്തോളം വിദേശ നഴ്‌സുമാര്‍ ക്യാപ് ഡിസിഷന്‍ കിട്ടിയിട്ടും , ക്യാപ് പ്രോഗ്രാം ചെയ്യാന്‍ സീറ്റിനായി നെട്ടോട്ടം ഓടുകയാണ് . പല കോളേജുകളിലും അപേക്ഷകര്‍ ന്യുസിലാണ്ടില്‍ എന്തെങ്കിലും വിസയില്‍ ഉണ്ടെങ്കില്‍ സീറ്റ് കൊടുക്കും , ചില കോളേജുകള്‍ അപേക്ഷകര്‍ ന്യുസിലാണ്ടില്‍ വർക്ക് വിസയില്‍ ഉണ്ടെകില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ചില കോളേജുകളില്‍ ക്യാപ് ചെയ്യാനുള്ള അപേക്ഷകള്‍ കൂടിയതോടെ, ഇനി ഒരു അറിയിപ്പു ഉണ്ടാകുന്നതു വരെ പുതിയ അപേക്ഷ സ്വീകരിക്കില്ല എന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഒരു പ്രമുഖ കോളേജില്‍ 2020 സെപ്റ്റംബറിലേക്കു മാത്രമാണ് ഇപ്പോള്‍ അപേക്ഷ സ്വികരിക്കുന്നത്. ചിലപ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റിലേക്ക് ആണ് അപേക്ഷ എന്നാണ് അറിയിക്കുന്നത്. ക്യാപ് ഡിസിഷന്‍ ലെറ്റര്‍ കിട്ടിയ പലരും വീണ്ടുംഇംഗ്ലീഷ് ടെസ്റ്റ് എഴുതി ഒറ്റ സിറ്റിങ്ങില്‍ തന്നെ വേണ്ട ഇംഗിഷ് ടെസ്റ്റ് സ്‌കോര്‍ നേടി ക്യാപ് അഡ്മിഷന്‍ വേഗത്തില്‍ കിട്ടാന്‍ ശ്രമിക്കുണ്ട്. ക്ലബ്ബെഡ് ടെസ്റ്റ് സ്‌കോര്‍ ഭാവിയില്‍ ക്യാപ് പ്രോഗ്രാം നല്‍കുന്ന കോളേജുകളുടെ അഭിപ്രായം മൂലം ഉടനെ മാറ്റാനും സാധ്യതയുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.

Common questions about this change
1. I am registered in Autsralia, does this apply to me?
No, this process does not apply to nurses registered in Autsralia.

2. Where can I find information about the CGFNS application process?
You will find information about the CGFNS application process on both the
Nursing Council (NCNZ) and CGFNS websites from 15 October 2019.

3. How much is it going to cost?
The CGFNS Credentials Verification Service fee is US$300, the NCNZ application
and assessment fee is NZ$485.

4. Where do I apply?
From 15 October 2019 applicants should apply to CGFNS to have their
documents verified and authenticated. Details about the CGFNS application
process will be available on both the Nursing Council (NCNZ) and CGFNS
websites from 15 October 2019. Once this step is complete, applicants will be
notified that they are able to apply to the Nursing Council for assessment of
registration.

5. Can I apply directly to NCNZ?
If you are currently registered in Australia with AHPRA, you can apply directly to
NCNZ through the TTMR process. All other internationally qualified applicants
must first apply through CGFNS.

6. How will this impact my future application?
The requirements for registration in NZ will stay the same. We hope that this
change of process will result in quicker assessments and decisions (once all
required documents have been received).

7. Why is the current application process closing?
We are closing the application process from 30 September to 14 October 2019,
to allow a smooth transition to a new process.

8. When can I apply?
From 15 October 2019 (NZST), 14 October 2019 (US EDT).

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.nursingcouncil.org.nz/NCNZ/News-section/news-item/2019/9/Registration-for-IQNs-will-require-two-steps-from-15%20October.aspx

സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി വൈകുന്നേരം നാലുമണിക്ക് ലണ്ടനിലെ ഇൽഫോഡ് റെഡ് ബ്രിഡ്ജ് ടൗൺഹാളിൽ വച്ച് ആരംഭിച്ച കേരളീയം ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിൻറെ ബഹുമാന്യനായ മേയർ കൗൺസിലർ ടോം ആദിത്യ ഉദ്ഘാടനം നിർവഹിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി സുഭാഷ് ഡേവിഡ് മുഖ്യാതിഥിയായിരുന്നു. വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ പ്രസിഡൻറ് റവ.ഡീക്കൻ ജോയ്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ മിസ്റ്റർ ഫിലിപ്പ് അബ്രഹാം, ഡബ്ലിയു എം എഫ് യു കെ ചാപ്റ്റർ കോർഡിനേറ്റർ ബിജു മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ ട്രഷറർ ശ്രീ ആൻറണി മാത്യു ഏവർക്കും സ്വാഗതം പറഞ്ഞു. വേൾഡ് മലയാളി ഫെഡറേഷൻ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർമാർ വേദിയിൽ സന്നിഹിതരായിരുന്നു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ അനുഗ്രഹീത കലാകാരന്മാരുടെയും കലാകാരികളുടെയും അതിഗംഭീരമായ കലാപ്രകടനങ്ങൾ സദസ്സിലുണ്ടായിരുന്ന വേൾഡ് മലയാളി ഫെഡറേഷൻ അനുഭാവികളെ അത്യധികം ആകർഷിച്ചു. ഗുണമേന്മയുള്ളതും വൈവിധ്യമാർന്നതുമായ അനേകം കലാപരിപാടികളാണ് അരങ്ങേറിയത്. യുകെയിൽ ഇന്നുവരെ ദർശിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തരം എന്ന് വിശേഷിപ്പിക്കാവുന്നതായിരുന്നു എല്ലാ കലാപ്രകടനങ്ങളും. ഇടവേളകളും തടസ്സങ്ങളും ഇല്ലാതെ നടത്തപ്പെട്ട പ്രോഗ്രാമിൽ കാണികൾ ആരംഭം മുതൽ അവസാനം വരെ ശ്വാസമടക്കിപ്പിടിച്ചാണ് ആസ്വദിച്ചത്. ശ്രുതിമധുരമായ ഗാനങ്ങളും വശ്യതയാർന്ന നൃത്തവും ഒപ്പനയും ക്ലാസിക്കൽ നൃത്ത ശില്പങ്ങളും എന്നുവേണ്ട കലാരൂപങ്ങൾ സ്റ്റേജിൽ മിന്നി മറഞ്ഞപ്പോൾ കാണികൾ ഒന്നടങ്കം നിറഞ്ഞ ആസ്വാദനത്തിന്റെ ലഹരിയിലായിരുന്നു.

121 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ യുകെ ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ആദ്യത്തെ പരിപാടിയാണ് കേരളീയം. ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ആശയം മുൻ നിർത്തി പ്രവർത്തിക്കുന്ന സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ. ഓസ്ട്രിയയിലെ വിയന്നയിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ ഇതിനോടകം തന്നെ തങ്ങൾ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും ശ്രദ്ധനേടിക്കഴിഞ്ഞു.

ഒരുമയോടും സ്നേഹത്തോടും സ്വാർത്ഥതാല്പര്യങ്ങൾ ഇല്ലാതെയും ലാഭേച്ഛ ഇല്ലാതെയും പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും വേൾഡ് മലയാളി ഫെഡറേഷനിലേക്ക് കടന്നു വരാം എന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ യൂത്ത് കോർഡിനേറ്ററായ മിസ്സ് അഞ്ജലി സാമുവലാണ് പ്രോഗ്രാമുകൾ കോർഡിനേറ്റ് ചെയ്തത്. പ്രോഗ്രാമുകളുടെ അവതാരകരായി എത്തിയ സീനയും ജെയും മികച്ച നിലവാരം പുലർത്തി. മലയാളം മിഷനുമായി സഹകരിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നതിന് തുടക്കമിട്ടിരുന്നു. ഇതിൻറെ ഭാഗമായി യുകെയിലും പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ വേണ്ട സഹായങ്ങൾ എല്ലാം നൽകുമെന്ന് എന്ന് ഗ്ലോബൽ സെക്രട്ടറി സുഭാഷ് ഡേവിഡ് അറിയിച്ചു. ഡബ്ള്യു എം എഫ് യുകേ ചാപ്റ്റർ പി ആർ ഓ ജോൺ മുളയങ്കൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

ഡബ്ള്യു എം എഫ് യുകേ ചാപ്റ്ററിന്റെ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരളീയം ഇത്ര ഭംഗിയായി അവതരിപ്പിക്കുവാൻ സാധിച്ചത്.

രാത്രി ഒമ്പതരയോടെ പ്രൗഢഗംഭീരമായ കേരളീയത്തിനു തിരശീലവീണു. കേരളീയത്തിന്റെ വീഡിയോ ഹൈലൈറ്റ്സ് ഈ ലിങ്കിൽ ലഭ്യമാണ്.

ലിവര്‍പൂള്‍: കഴിഞ്ഞ 15ാം തിയതി ലിവര്‍പൂള്‍ വിരാളില്‍ ഒരുകൂട്ടം വോളിബോള്‍ പ്രേമികളുടെ നേതൃത്തത്തില്‍ വിരാളിലെ വുഡ് ചര്‍ച്ച ഹൈ സ്പോര്‍ട്ട്സ് കംബ്ലെക്സില്‍ നടന്ന വോളിബോള്‍ മല്‍സരം മലയാളി സമൂഹത്തിനുതന്നെ വലിയ അഭിമാനമായി മാറി .
പരിപാടി ഉത്ഘാടം ചെയ്ത വിരാള്‍ മേയര്‍ ടോണി സ്മിത്ത് മലയാളി സമൂഹത്തിന്റെ കായിക പ്രേമത്തെ അഭിനധിച്ചുകൊണ്ട് സംസാരിച്ചു ഇത്തരം കായിക ,കല, പ്രവര്‍ത്തനങ്ങള്‍ക്ക് കൌണ്‍സിലിന്റെ എല്ലാ പിന്തുണയും മേയര്‍ അറിയിക്കുകയും ചെയ്തു മേയറോടോപ്പം ഭാരൃയും കൌണ്‍സിലര്‍ ടോണി നോബറിയും സന്നിഹിതരായിരുന്നു .
ആശംസകള്‍ അറിയിച്ചുകൊണ്ട്‌ ആന്‍റോ ജോസ് ,ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സെക്രെറ്ററി എല്‍ദോ സണ്ണി എന്നിവര്‍ സംസാരിച്ചു .

കേരള കള്‍ച്ചറല്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്തത്തിലാണ് വോളിബോള്‍ മത്സരം അരങ്ങേറിയത് ആറു ടീംമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഐര്‍ലന്‍ഡില്‍ എത്തിയ മുന്‍ ഇന്ത്യന്‍ ആര്‍മിയുടെ കളികാരന്‍ പ്രിന്‍സ് നേതൃത്വം കൊടുത്ത ടീം ഒന്നാം സമ്മാനം നേടി ,രണ്ടാം സമ്മാനം കേയിംബ്രിഡ്‌ജില്‍ നിന്നും ടെന്നി നേതൃത്വം കൊടുത്ത ടീം നേടിയപ്പോള്‍ മൂന്നാം സമ്മാനം സാബു ജോണ്‍ നേതൃത്വം കൊടുത്ത ലിവര്‍പൂള്‍ ടീം നേടി .

ബെസ്റ്റ് ഓഫെന്‍ഡറായി പ്രിന്‍സിനെയും ,കാണികളുടെ ഇഷ്ട്ടതാരമായി കേയിംബ്രിഡ്‌ജില്‍ നിന്നുള്ള ബിജുവും ,ബെസ്റ്റ് ഡിഫന്‍ന്ററായി കേയിംബ്രിഡ്‌ജില്‍ നിന്നുള്ള കിരണേയും തിരഞ്ഞെടുത്തു .

പരിപാടിയിലെ എടുത്തു പറയേണ്ട മറ്റൊരു കാരൃംഎന്നത് കുട്ടികളുടെ നേതൃത്തത്തില്‍ നടത്തിയ ഒരു ചെറിയ കടയില്‍ നിന്നും അവര്‍ക്ക് ലഭിച്ച 150 പൗണ്ട് അവര്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ ക്കു നല്‍കി എന്നതാണ്.


കുട്ടികളുടെ ഈ ശ്രമത്തിനു നേതൃത്വം കൊടുത്തത് ഇമ്മാനുവല്‍ എന്ന വിദ്യാര്‍ഥിയാണ് .
പരിപാടികളുടെ നടത്തിപ്പിനായി ഒട്ടേറെപ്പേര്‍ സഹായിച്ചിരുന്നു അവര്‍ക്കെല്ലാം സഘാടകരായ ജോഷി ജോസഫ്‌ ,സാബു ജോണ്‍ എന്നിവര്‍ നന്ദി അറിയിച്ചു വരും വര്‍ഷങ്ങളില്‍ പൂര്‍വാധികം ഭംഗിയായി കായിക ,കല .മത്സരങ്ങള്‍ മലയാളി സമൂഹത്തിനുവേണ്ടി സംഘടിപ്പിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു .


ജാതി മത ,വിതൃാസങ്ങള്‍ മറന്നു മനുഷൃനെ ഒന്നിപ്പിക്കുന്ന ഒന്നാണ് സ്പോര്‍ട്സ് ഇത്തരം കല ,കായിക ,പരിപാടിയിലൂടെ മാനുഷൃസ്നേഹവും സാമൂഹിക ഐകൃവും ഊട്ടിഉറപ്പിക്കുക എന്നതാണ് ഉദേശിക്കുന്നതെന്നു ജോഷിയും സാബുവും പറഞ്ഞു .
പരിപാടികളുടെ നടത്തിപ്പിനായി സംഘടിപ്പിച്ച റാഫില്‍ ടിക്കെറ്റ് മത്സരത്തില്‍ ഷിനു ,എല്‍സി ,തൊമ്മന്‍ എന്നിവര്‍ സമ്മാനം നേടി
ടോം ജോസ് തടിയംപാട്

സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികളുടെ ഏക ചാരിറ്റി രജിസ്ട്രേഡ് അസോസിയേഷനായ കേരളാ കൾച്ചറൽ അസോസിയേഷന്റെ സ്റ്റോക്ക്   ഓൺ ട്രെന്റിലെ മലയാളികളുടെ ഏക ചാരിറ്റി രജിസ്ട്രേഡ് അസോസിയേഷനായ കേരളാ കൾച്ചറൽ അസോസിയേഷന്റെ ഓണം പെന്നോണം 2019 മലയാളികൾ ആവേശപൂർവ്വം നെഞ്ചിലേറ്റി. 700 ലധികം പേർ പങ്കെടുത്ത ഓണാഘോഷം, കേരളീയ സംസ്കാരം വിളിച്ചോതുന്ന നൃത്ത വിസ്മയങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഒപ്പം ജനബാഹുല്യം കൊണ്ടും അക്ഷരാർത്ഥത്തിൽ സ്റ്റോക്ക് ഓൺ ട്രന്റിലെ ഓണം വർണ്ണോജ്ജ്വലമായി.

മനസിൽ നിറയെ ആഹ്ലാദവും എന്നും ഓർത്തുവെക്കാനുള്ള അസുലഭ നിമിഷങ്ങളും സമ്മാനിച്ച ഓണാഘോഷം രാവിലെ 10 മണിക്ക് ശ്രീമതി. മിനി ബാബുവിന്റേയും ശ്രീ. ജോബ് കറുകപറമ്പിലിന്റേയും ശ്രീ. ഷൈജു ജേക്കബിന്റേയും നേതൃത്വത്തിൽ പൂക്കളമിട്ട് ആരംഭിച്ചു. ശേഷം നടന്ന പെതുസമ്മേളനം നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തത് വൈസ് പ്രസിഡന്റ് ശ്രീ. ബിജൂ മാത്യൂസ് ആയിരുന്നു. പ്രസിഡന്റ് ശ്രീമതി. ചന്ദ്രിക ഗൗരിയമ്മയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ശ്രീ. ബിജൂ മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന യോഗത്തിൽ സെക്രട്ടറി ശ്രീ. സോക്രട്ടീസ് സ്വാഗതം പറയുകയും, മാതാപിതാക്കളുടെ പ്രതിനിധിയായി എത്തിയ റിട്ട: ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ. വർഗ്ഗീസ് പുതുശേരി അവർകൾ ആശംസകൾ അറിയിക്കുകയും ചെയ്തു.ജോ.ട്രഷറർ ശ്രീമതി. സോഫി നൈജോ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ ട്രഷറർ ശ്രീ. ജ്യോതിസ് ജോസഫ്, അക്കാദമി കോ-ഓഡിനേറ്റർ ശ്രീ. ബിജു മാത്യൂ എന്നിവരും സന്നിഹിതരായിരുന്നു.

പൊതു സമ്മേളനത്തിനു ശേഷം സ്പോർട്സ് കൺവീനർ അനിൽ പുതുശേരിയുടെ നേതൃത്വത്തിൽ നടന്ന സ്ത്രീകളുടെയും കുട്ടികളുടെയും, പുരുഷന്മാരുടെയും ആവേശോജ്ജ്വലമായ വടം വലി ഓണാഘോഷത്തിന് ഇരട്ടി മധുരമേകി.

അതേസമയം തന്നെ ഫുഡ് ഓർഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ ശ്രീ. ജോസ് വർഗ്ഗീസിന്റെയും, ശ്രീ. സാബു അബ്രഹമിന്റെയും നേതൃത്വത്തിൽ ചിന്നാസ് കേറ്ററിംഗ് ഒരുക്കിയ ഓണസദ്യ വിഭവ സമൃദ്ധി കൊണ്ടും, രുചി വൈഭവം കൊണ്ടും തിരുവോണത്തിന്റെ പൂർണ്ണ സംതൃപ്തി ഏവർക്കും കൈവന്നു. തുടർന്ന് പ്രോഗ്രാം കോ-ഓഡിനേറ്റർമായ ശ്രീ. ബിനോയ് ചാക്കോയുടെയും ശ്രീ. റിന്റോ റോക്കിയുടെയും നേതൃത്വത്തിൽ കേരള ക്ലാസ്സിക്കൽ ഫ്യൂഷൻ നൃത്ത വിരുന്നിന്റെ അകമ്പടിയോടെ മഹാബലിയെ വരവേറ്റതോടു കൂടി കലാപരിപാടികൾ ആരംഭിച്ചു.

ശ്രീമതി. ദർശിക രാജശേഖരത്തിന്റെയും കലാഭവൻ നൈസിന്റെയും ശിക്ഷണത്തിൽ കെ.സി.എ അക്കദമിയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ അവതരണ മികവുകൊണ്ടും വ്യത്യസ്തതകൊണ്ടും കലാമൂല്യംകൊണ്ടും ആസ്വാദക ഹൃദയങ്ങളെ കീഴടക്കി. ശ്രീ. സജി ജോസഫ് ചക്കാലയിൽ മഹാബലിയായി വേഷമിട്ടു.പി.ആർ.ഒ. ശ്രീ. സുദീപ് അബ്രാഹം, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ജോസ് ആന്റണി, ശ്രീ. സജി മത്തായി, ശ്രീ. റെജി ജോർജ്ജ്, ശ്രീ. രാജീവ് വാവ എന്നിവർ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു.

കേരളാ കൾച്ചറൽ അസോസിയേഷന്റെ ക്രിസ്തുമസ്സ്-ന്യൂ ഇയർ ആഘോഷം ജനുവരി 4ന് നടക്കും.

കൊല്ലം: വോക്കിങ് കാരുണ്യയുടെ എഴുപത്തിഅഞ്ചാമത്‌ സഹായമായ അൻപതിനായിരം രൂപ ക്യാൻസർ രോഗിയായ ശില്പക്ക് വോക്കിങ് കാരുണ്യ ട്രസ്റ്റീ ശശികുമാർ പിള്ള കൈമാറി. ശില്പ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ ആയിരുന്നതിനാൽ ശിൽപയുടെ ഇളയച്ഛനാണ്‌ ചെക്ക് സ്വീകരിച്ചത്. കൊട്ടാരക്കരയിൽ മുട്ടറയിൽ താമസിക്കുന്ന മാവേലിക്കോണത് വീട്ടിൽ ജയകുമാറും ബിന്ദുവും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. ഒന്നരവർഷം മുൻപുവരെ കൂലിവേലയും കൃഷിയും ചെയ്തു സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ജയകുമാറിന്റേത്. വിട്ടുമാറാത്ത പനിയെതുടർന്നാണ് ശിൽപയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തത്. നിരവധി ചികിത്സകൾക്കും ടെസ്റ്റുകൾക്കും ശേഷമാണ് ശിൽപയ്ക്ക് ബ്ലഡ് കാൻസർ എന്ന മഹാരോഗമാണെന്നു അറിയാൻ കഴിഞ്ഞത്. അപ്പോഴേക്കും കൂലിപ്പണിക്കാരായ ജയകുമാറും കുടുംബവും വലിയൊരു കാക്കെണിയിൽ എത്തിയിരുന്നു. ഒന്നര വർഷത്തോളമായി പലരുടെയും സഹായത്തോടെ തിരുവനന്തപുരം ആർസിസി യിൽ ആയിരുന്നു ചികിത്സകൾ നടത്തിയിരുന്നത്.

മജ്ജ മാറ്റിവയ്ക്കൽ ശസ്‌ത്രക്രീയ ചെയ്താൽ മാത്രമേ ശിൽപയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ കഴിയു എന്നാണ് ഡോക്‌ടർമാരുടെ നിഗമനം. അതിനായി ശിൽപയെ ഇപ്പോൾ വെല്ലൂർ കാൻസർ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ ചകിത്സക്ക് ഏകദേശം അൻപതുലക്ഷത്തിൽ കൂടുതൽ ചെലവ് വരും എന്നാണ് ഹോസ്പിറ്റലിൽ നിന്നും പറയുന്നത്. കൂലിപ്പണിയും പശു വളർത്തലുമായി കഴിയുന്ന ജയകുമാറിനും കുടുംബത്തിനും അവരുടെ മകളുടെ ജീവൻ പിടിച്ചു നിറുത്താൻ നല്ലവരായ മനുഷ്യ സ്നേഹികളുടെ സഹായം തേടുകയല്ലാതെ വേറെ മാർഗമില്ല. ശില്പ നല്ല ഒരു ഫുഡ്‌ബോൾ താരവും പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർഥിയുമാണ്. ഈ മകൾക്കും കുടുംബത്തിനും ഒരു കൈത്താങ്ങാകുവാൻ വോക്കിങ് കാരുണ്യയോടൊപ്പം കൈകോർത്ത നല്ലവരായ എല്ലാ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

RECENT POSTS
Copyright © . All rights reserved