Uncategorized

ടോം ജോസ് തടിയംപാട്

രണ്ടു കന്യാസ്ത്രീകളു ള്ള ഒരു കുടുബത്തിലെ മാതാപിതാക്കൾക്ക് വീടുപണിതു നൽകുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിയെ വിമർശിച്ചു എന്തുകൊണ്ട് മഠംകാർ ഇവരെ സഹായിക്കുന്നില്ല എന്ന് ചോദ്യം ആളുകൾ ചോദിക്കുന്നത് കണ്ടു ,മാനസിക പ്രശ്നങ്ങളുള്ള മാതാവിനെ ചികിൽസിക്കാൻ അവർ ഒരുപാടു പണം നൽകി ഇവർക്ക് ഭക്ഷണം നൽകുന്നത് മഠമാണ് വീടുപണിയാനും അവർ സഹായിച്ചിരുന്നു. പക്ഷെ പലകാര്യങ്ങൾ കൊണ്ട് അത് നടന്നില്ല അതിനു ദയവായി അവരെ കുറ്റം പറയരുത് .
ഇന്ന് നാട്ടിൽ സത്യസന്ധമായി ആളുകളെ സഹായിക്കുന്ന വീട് ഇല്ലാത്തവർക്ക് നാലു വീടുകൾ നിർമിച്ചു നൽകിയ വിജയൻ കൂറ്റൻതടത്തിലും ,തോമസും, അമ്പഴക്കാട്ടു ഐപ്പ് ചേട്ടന്റെ വീട്ടിൽ ചെന്ന് കണ്ടിട്ട് അവർ പറഞ്ഞ വാക്കുകൾ ദയനീയമായിരുന്നു കഴിഞ്ഞ പ്രളയകാലത്തു മേൽക്കൂര കാറ്റുകൊണ്ടുപോയ വീട്ടിൽ രാത്രിയിൽ ഓടുകൾ താഴേക്ക് അടർന്നു വീഴുന്നു, ഇഴ ജന്തുക്കൾ വീട്ടിനുള്ളിൽ വിഹരിക്കുന്നു നമ്മൾ എന്തെങ്കിലും ചെയ്തേ മതിയാകു .അവർ എടുത്തയച്ച ഫോട്ടോയാണ് ഇവിടെ പ്രസിദ്ധികരിച്ചിരിക്കുന്നത്.

മൂന്നരലക്ഷം രുപയുണ്ടെങ്കിൽ വീട് പുതുക്കി പണിയാം എന്നാണ് അവർ അറിയിച്ചത് . ഏറ്റവും വലിയ പ്രശ്‌നം പണിയുന്നതിനു വേണ്ടിയുള്ള സാധനങ്ങൾ തലച്ചുമട്ടിലെ വീട്ടിൽ എത്തിക്കാൻ കഴിയു എന്നതാണ് .അതിനാണ് വലിയ ചെലവ് വേണ്ടിവരിക .നാട്ടുകാർ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് അവർ അറിയിച്ചിരിക്കുന്നത് .ദയവായി നിങൾ സഹായിക്കുക .
കന്യാസ്ത്രീകളായ മക്കൾ മാതാപിതാക്കളെ കാണാൻ വീട്ടിൽ വന്നാൽ അവർക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാൻ ഒരു വീട് നിർമ്മിച്ചു നൽകാൻ നമുക്ക് കഴിയില്ലേ?

ഇതുവരെ 1100 പൗണ്ട്‌ ലഭിച്ചു ,കന്യാസ്ത്രീകളുടെ മാതാപിതാക്കൾക്ക് വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കുമെന്നു പ്രതീക്ഷിക്കാം .ചാരിറ്റിക്ക് നല്ലപ്രതികരണമാണ് ലഭിക്കുന്നത് ,ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു .വിശദമായ സ്റ്റേറ്റ്മെന്റ് അറിയാവുന്ന എല്ലാവർക്കും അയച്ചിട്ടുണ്ട് .കിട്ടാത്തവർ താഴെ കാണുന്ന ടോം ജോസ് തടിയംപാടിന്റെ ഫോൺ നമ്പറിൽ ദയവായി വിളിക്കണമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു.

ഈ ക്രിസ്തുമസ് കാലത്തു ക്രിസ്തു ജനിച്ച കാലിതൊഴുത്തിനേക്കാൾ മോശമായ രീതിയിൽ കിടക്കുന്ന വീട്ടിൽ താമസിക്കുന്ന കന്യാസ്ത്രീകളുടെ മാതാപിതാക്കൾക്ക് മഴനനയാതെ കിടക്കാൻ ഒരു വീട് നിർമിച്ചുകൊടുക്കാൻ യു കെ മലയാളികളുലൂടെ മനസ് അലിഞ്ഞാൽ മാത്രമേ കഴിയു, നിങ്ങൾ കൈവിടരുത് .

ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു.
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Among the most vital things to remember when you’re writing an essay is you might not always get it right first time. All All These are simply numerous the very basic recommendations on essay creating. Scheduling additionally means not attempting to finish every among the sections of the composition in a day. Writing essays may be used! Once you browse our site for suggestions which could let you compose your own composition, you’ll discover many useful tips. (more…)

ടോം ജോസ് തടിയംപാട്

കന്യാസ്ത്രീകളായ മക്കൾ മാതാപിതാക്കളെ കാണാൻ വീട്ടിൽ വന്നാൽ അവർക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാൻ ഒരു വീട് നിർമിച്ചു കൊടുക്കാൻ നമുക്ക് കഴിയില്ലേ?

രണ്ടുമക്കൾ കന്യാസ്ത്രീകളായ ഒരു കുടുബത്തിലെ മാതാപിതാക്കൾക്ക് വീടുപണിതു നൽകുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 705 പൗണ്ട്‌ ലഭിച്ചു . വളരെ നല്ല പ്രതികരണമാണ് യു കെ മലയാളികളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് , ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു .വിശദമായ സ്റ്റേറ്റ്മെന്റ് അറിയാവുന്ന എല്ലാവർക്കും അയച്ചിട്ടുണ്ട് കിട്ടാത്തവർ താഴെ കാണുന്ന ടോം ജോസ് തടിയംപാടിന്റെ ഫോൺ നമ്പറിൽ ദയവായി വിളിക്കുക ..

യു കെ മലയാളികളുടെ മനസ്സ് ആ സാധു കുടുബത്തിനുവേണ്ടി അലിഞ്ഞാൽ മാത്രമേ അവർക്കു മഴനനയാതെ കിടക്കാൻ ഒരു വീട് നിർമിച്ചുകൊടുക്കാൻ കഴിയൂ , നിങ്ങൾ കൈവിടരുത് .

ഇടുക്കി മരിയാപുരം , കുതിരക്കല്ലു പ്രദേശത്തു താമസിക്കുന്ന അമ്പഴക്കാട്ടു ,വീട്ടിൽ ഐപ്പു ചേട്ടൻ എന്ന തോമസിന്റെ അവസ്ഥയാണ് മുകളിൽ വിവരിച്ചത് മാനസിക പ്രശ്നങ്ങളുള്ള ഭാര്യയുമായി ജീവിതം തള്ളിനീക്കുകയാണ് ഐപ്പു ചേട്ടൻ . പ്രളയ കാലത്ത്‌ ഇവരുടെ പുരയുടെ മേൽക്കൂര കാറ്റു കൊണ്ടുപോയി. അന്നുമുതൽ അവർ മഴനനഞ്ഞു കിടക്കുന്നു . വീട് പൂർണ്ണമായി നശിക്കാത്തതുകൊണ്ട് സർക്കാർ സഹായവും ലഭിച്ചില്ല , മക്കൾ അംഗമായ മഠത്തിൽ നിന്നും അവരെക്കൊണ്ടു കഴിയുന്ന സഹായം നൽകിയിരുന്നു എന്നാൽ അത് പലകാരണം കൊണ്ട് വീടുപണിയാൻ ഉപയോഗപ്പെട്ടില്ല , മഠം കാർക്കും സഹായിക്കുന്നതിനു ഒരു പരിധിയുണ്ടല്ലോ , ഈ അവസ്ഥയിലാണ് അദ്ദേഹം നമ്മളെ ഉറ്റു നോക്കുന്നത് . ദയവായി കൈവിടരുത് ..
ഞങ്ങള്‍ ഇതുവരെ സുതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു.
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്സാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ടോം ജോസ് തടിയംപാട്

സീറോ മലബാർ ക്രൈസ്തവ സഭയിലെ രണ്ടുസന്യസ്തരുടെ മാതാപിതാക്കൾക്ക് വീടുപണിതു നല്കുന്നതിനുവേണ്ടി .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് സീറോ മലബാർ സഭ വികാരി ജനറൽ ഫാദർ ജിനോ അരിക്കാട്ടിൽ ക്നാനായ മിഷൻ വികാരി ഫാദർ ജോസ് തെക്കുനിൽക്കുന്നതിൽ ,ലിവർപൂൾ ക്നാനായ അസ്സോസിയേഷൻ പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ട് ,ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ(LIMCA) പ്രസിഡന്റ് ,തമ്പി ജോസ് ,ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA)പ്രസിഡണ്ട് ഇ ജെ കുര്യക്കോസ്‌ എന്നിവർ പിന്തുണ അറിയിച്ചു നിലവിൽ രണ്ടു വീടുകൾ നാട്ടിൽ പണിനടക്കുന്നതുകൊണ്ട് വലിയ സാമ്പത്തിക സഹായം ചെയ്യാൻ കഴിയില്ല പക്ഷെ എല്ലാവിധ ധാർമിക പിന്തുണയും ഫാദർ ജിനോ അരിക്കാട്ടു അറിയിച്ചു .

എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കാൻ തയ്യറെടുക്കുമ്പോൾ യേശു ദേവൻ പിറന്ന കാലിത്തൊഴുത്തിനേക്കാൾ മോശമായി താമസിക്കുന്ന രണ്ടു കന്യാസ്ത്രീകളുടെ പ്രായം ചെന്ന മാതാപിതാക്കളെ നമുക്ക് സഹായിക്കേണ്ട ?
ഇടുക്കി മരിയാപുരം ,കുതിരക്കല്ലു പ്രദേശത്തു താമസിക്കുന്ന അമ്പഴക്കാട്ടു ,വീട്ടിൽ ഐപ്പ്   ചേട്ടൻ എന്ന തോമസിന്റെ അവസ്ഥയാണ് മുകളിൽ വിവരിച്ചത് . മാനസിക പ്രശ്ങ്ങളും അഭിമുഖികരിക്കുന്നു ഭാര്യായുമായി ജീവിതം തള്ളിനീക്കുകയാണ് ഏപ്പു ചേട്ടൻ നിങൾ സഹായിച്ചാൽ നമുക്ക് മഴനനയാതെ കിടക്കാൻ അവർക്കു ഒരു വീടുപണിതു കൊടുക്കാം .പ്രളയ കാലത്ത്‌ ഇവരുടെ പുരയുടെ മേൽക്കൂര കാറ്റു കൊണ്ടുപോയത് അന്നുമുതൽ അവർ മഴനനഞ്ഞു കിടക്കുന്നു . വീട് പൂർണ്ണമായി നശിക്കാത്തതുകൊണ്ട് സർക്കാർ സഹായവും ലഭിച്ചില്ല ,മക്കൾ അംഗമായ മഠത്തിൽ നിന്നും അവരെക്കൊണ്ടു കഴിയുന്ന സഹായം നൽകിയിരുന്നു എന്നാൽ അത് പലകാരണം കൊണ്ട് വീടുപണിയാൻ ഉപയോഗപ്പെട്ടില്ല , മഠംകാർക്കും സഹായിക്കുന്നതിനു ഒരു പരിധിയുണ്ടല്ലോ ,ഈ അവസ്ഥയിലാണ് അദ്ദേഹം നമ്മളെ ഉറ്റു നോക്കുന്നത് .ദയവായി കൈവിടരുത് .

ഐപ്പ്  ചേട്ടൻ കൂലിപണിചെയ്തു മക്കളെ വളർത്തിയ വളരെ സാധുവായ ഒരു മനുഷ്യൻ ,ഇപ്പോൾ പണിയെടുക്കാൻ ത്രാണിയില്ലാത്ത അവസ്ഥ ,അദ്ദേഹത്തിന്റെ ആഗ്രഹം മാനസിക പ്രശനങ്ങളുള്ള ഭാര്യയെ മഴ നനയാതെ കിടത്താൻ ഒരു ചെറിയ വീട് എന്നത് മാത്രമാണ് .
വീടിൻ്റെ അവസ്ഥ നേരിൽ കണ്ടാൽ മനസ്സലിഞ്ഞു പോകും വീടിന്റെ മേൽക്കൂര കാറ്റുകൊണ്ടുപോയി അവിടെ പടുതവലിച്ചു കെട്ടിയിരിക്കുന്നു. വീടിന്റെ ജനലുകൾക്കു വാതിലുകളില്ല .വാതിലിന്റെ തടി മുഴുവൻ കുശുത്തു അറ്റു പോയിരിക്കുന്നു . മഴയും കാറ്റും വന്നാൽ അതിനുള്ളിൽ ഇരുന്നു തണുത്തു വിറക്കുകയല്ലാതെ യാതൊരു മാർഗവുമില്ല കൂടാതെ ഭാര്യക്കു ചികിത്സക്കും പണം വേണം.ഇതാണ് അവസ്ഥ , അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഇവിടെ കൊടുക്കുന്നു 00918301841510

നിങ്ങള്‍ ദയവായി ഞങ്ങളുടെ ഈ അപേക്ഷ കൈവിടരുത് നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക

ഞങ്ങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട് .നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Global writers appear to obtain an unhealthy offering in regards to web independent composing. There is nothing such as the x static experience following an alternate writer’s very first payout. An real writer, though will let you know it really is the unique opposite. The author looks at starting the crime syndicate for a rite of passage. The typical online author will not outrank them. Another unique characteristic of the site is really a freelance writer listing, which is useful for both writers and people hunting for authors. (more…)

ലണ്ടൻ: കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമ്മ പുതുക്കി ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽഅസ്സോ സിയേഷൻ കേരള പിറവി ആഘോഷവും, തിന്മയുടെ മേൽ നന്മയുടെ വിജയമായ ദീപാവലിആഘോഷവും സംയുക്തമായി നടത്തി. സംഗീത നിശയും വർണ്ണശബളിമയാർന്ന കലാപരിപാടികളുമുൾപ്പെടുത്തി ഗിൽഫോർഡിലെ സെന്റ് ക്ലെയർ ചർച്ച് ഹാളിൽ ആയിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

സാംസ്കാരിക സമ്മേളനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് . ജി എ സി എ പ്രസിഡണ്ട് ശ്രീനിക്സൺ ആൻറണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും കേരളഗവൺമെൻറ് മലയാളം മിഷൻ യു കെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയുമായ സി എ ജോസഫ് കേരളപ്പിറവിആശംസകൾ നേർന്നു സംസാരിച്ചു.

ദൈവത്തിൻറെ സ്വന്തം നാട് എന്ന്

അറിയപ്പെടുന്ന കേരളം കലാ സാംസ്ക്കാരിക,സാമൂഹ്യ ,വിദ്യാഭ്യാസ,ആരോഗ്യ മേഖലകളിൽ കൈവരിച്ചിട്ടുള്ളനേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നും പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞിട്ടും

ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയിലും മാനുഷിക സ്നേഹത്തിലും പ്രളയ ദുരന്തത്തെ അതിജീവിച്ച് നവകേരളം കെട്ടിപ്പെടുത്തി ലോകത്തിന്റെ തന്നെ പ്രശംസ ഏറ്റു വാങ്ങുവാൻ കഴിഞ്ഞത് എല്ലാ മലയാളികൾക്കും അഭിമാനകരമാണെന്നും സി എ ജോസഫ് സൂചിപ്പിച്ചു. കേരളത്തിന്റെ വളർച്ചക്കും സാമ്പത്തിക ഭദ്രതയ്ക്കും പരിശ്രമശാലികളായ പ്രവാസി മലയാളികൾ വഹിച്ചിട്ടുള്ള പങ്ക് എടുത്തു പറഞ്ഞ സി എ ജോസഫ് കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇനിയും കൂടുതൽ പുരോഗതിയും വികസനങ്ങളും കേരളത്തിന് കൈവരിക്കുവാൻ സാധിക്കുമെന്നും ഓർമിപ്പിച്ചു.

ജി എ സി എ യുടെ കൾച്ചറൽ കോർഡിനേറ്റർ ഫാൻസി നിക്സൺ ദീപാവലി സന്ദേശം നൽകി. തിന്മയ്ക്കുമേൽനന്മയുടെയും അന്ധകാരത്തിന്റെമേൽ പ്രകാശത്തിന്റെയും വിജയം ആഘോഷിക്കുന്ന മഹോത്സവം ആയ ദീപാവലിയെ കുറിച്ചുള്ള ഐതിഹ്യങ്ങൾ പലതാണെങ്കിലും പ്രിയപ്പെട്ടവരോടൊപ്പം ഒത്തുചേർന്ന് ദീപാവലിആഘോഷിക്കുന്നത് സന്തോഷകരമായ അനുഭവമാണെന്നും ദീപാവലിയിൽ ജ്വലിച്ചു നിൽക്കുന്ന ദീപ പ്രകാശം

എല്ലാ വ്യക്തികളുടെയും ജീവിതത്തെ പ്രകാശമയമാക്കെട്ടെയെന്നും

ഫാൻസി നിക്സൺ ആശംസിച്ചു.

കേരളത്തിൻറെ പ്രകൃതിഭംഗിയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഗാനമായ ‘ശ്യാമ സുന്ദര കേരകേദാര ഭൂമി’ എന്ന ഗാനത്തിന് നൃത്ത ചുവടുകളുമായി മോളി ക്ലീറ്റസ്, ഫാൻസി നിക്സൺ, ജിഷ ബോബി,

ജിൻസി ഷിജു, ജിനി ബിനോദ്, സിനി സാറ, ബിനി സജി, സൈറ സജി, ലക്ഷ്മി ഗോപി എന്നിവർ ചേർന്ന് അവതരിപ്പിച്ച നൃത്തശിൽപം എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധകലാപരിപാടികളോടൊപ്പം നടത്തിയ സംഗീത നിശയും ഉന്നത നിലവാരം പുലർത്തി. യു കെയിലെ അറിയപ്പെടുന്നഗായകനായ അജി പി ജി ആലപിച്ച ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനാലാപത്തോടെയാണ്സംഗീത നിശയ്ക്ക് തുടക്കം കുറിച്ചത് .

തുടർന്ന് സി എ ജോസഫ് ,നിക്സൺ ആന്റണി, സജി ജേക്കബ്ബ്, ഫാൻസി നിക്സൺ, ശ്രീലക്ഷ്മി പവൻ, സിനിസാറ ബോബി, നിയതി സിംഗാൾ, ഗോപി സീറപ്പ് എന്നിവർ ആലപിച്ച വിവിധ ഗാനങ്ങൾ എല്ലാവരുംഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

അന്ധകാരത്തിൽ നിന്നും പ്രകാശത്തിന്റെ സുതാര്യതയിലേക്ക് മനുഷ്യരെ കൈ പിടിച്ച് ആനയിക്കുന്നതിന്റെപ്രതീകമായി ദീപങ്ങൾ കൈയിലേന്തി ജി എ സി എ യുടെ കലാകാരികളും നർത്തകരും അണിനിരന്ന് വർണ്ണവിസ്മയത്തിൽ അവതരിപ്പിച്ച നൃത്തം ഏവർക്കും നയനാനന്ദകരമായിരുന്നു. കുടുംബാംഗങ്ങൾ തയ്യാറാക്കികൊണ്ടുവന്ന മനം കവരുന്ന പരമ്പരാഗതമായ കേരളീയ വിഭവങ്ങളും ദീപാവലിയുടെ പ്രത്യേകതകനിറഞ്ഞവൈവിധ്യമാർന്ന ഭക്ഷണങ്ങളും മധുരപലഹാരങ്ങളും എല്ലാവർക്കും ഹൃദ്യവും ആസ്വാദ്യകരവുമായിരുന്നു. ഗിൽഫോർഡിൽ നവാഗതരായി എത്തിയ നേഴ്‌സ്മാരെ ജി എ സി എ യുടെ ഭാരവാഹികൾ പൂക്കൾ നൽകിഹാർദ്ദവമായി സ്വാഗതം ചെയ്തു.

 

ജി എ സി എ വൈസ് പ്രസിഡൻറ് മോളി ക്‌ളീറ്റസ്സ് ആഘോഷ പരിപാടികളിൽ പങ്കെടുത്തവർക്കുംകലാപരിപാടികൾ അവതരിപ്പിച്ചവർക്കും നന്ദി പ്രകാശിപ്പിച്ചു. ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽഅസ്സോസിയേഷൻ ഡിസംബർ 28 ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയർആഘോഷത്തിലും എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് നിക്സൺ ആന്റണി, സെക്രട്ടറിസനു ബേബി, ട്രഷറർ ഷിജു മത്തായി എന്നിവരുടെ അഭ്യർത്ഥനയോടെ കേരള പിറവി- ദീപാവലി ആഘോഷപരിപാടികൾ സമംഗളം പര്യവസാനിച്ചു.

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുവജങ്ങളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികൾ ബർമിംഗ്ഹാമിൽ നടക്കും. നവംബർ 23 ശനിയാഴ്ച  വൂൾവർഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യുവജന കൺവൻഷനിൽ ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ മികവുതെളിയിച്ച വ്യക്തികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടുള്ള പ്രചോദനാത്മക പ്രഭാഷണങ്ങൾ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി നടത്തും. ചർച്ചകൾക്കും സംവാദങ്ങൾക്കും അവസരം ഒരുക്കിക്കൊണ്ടാണ് പരിശീലനക്കളരി വിഭാവനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ അദ്ധ്യായന വർഷം ജി സി എസ് ഇ, എ-ലെവൽ എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച് അവാർഡുകൾ നൽകി യുക്മ ആദരിക്കുന്നതാണ്. ഏതൊരു യു കെ മലയാളി വിദ്യാർത്ഥികൾക്കും ഈ അവാർഡുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി 2019 ൽ GCSE, A-Level പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളോ അവരുടെ രക്ഷിതാക്കളോ ആണ് അപേക്ഷിക്കേണ്ടത്. ഇതിനായി [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മാർക്ക് ലിസ്റ്റിന്റെ കോപ്പികൾ അയക്കേണ്ടതാണ്.
അപേക്ഷിക്കുന്നവരിൽ മുൻനിരയിൽ എത്തുന്ന പത്ത് വിദ്യാർത്ഥികൾ വീതം അവാർഡിന് അർഹരാകുന്നു എന്നതാണ് “യുക്മ യൂത്ത് അക്കാഡമിക്” അവാർഡിന്റെ ഏറ്റവും വലിയ സവിശേഷത. പത്താം വാർഷികം ആഘോഷിക്കുന്ന യുക്മ പുതു തലമുറയ്ക്ക് നൽകുന്ന സ്നേഹോപഹാരം എന്ന നിലയിലാണ് ആദ്യസ്ഥാനക്കാരായ പത്തുപേർക്ക് വീതം അവാർഡുകൾ നൽകാനുള്ള തീരുമാനം. അപേക്ഷയോടൊപ്പം അഡ്രസ്സും മൊബൈൽ ഫോൺ നമ്പറും ഉൾപ്പെടുത്തേണ്ടതാണ്. കൂടുതൽ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നതിനായി അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബർ 17 ഞായറാഴ്ച വരെ ദീർഘിപ്പിച്ചിട്ടുള്ളതായി യുക്മ ദേശീയ യുവജനദിനത്തിന്റെയും അവാർഡ് ദാനത്തിന്റെയും ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സെലിന സജീവ്, ഡോ.ബിജു പെരിങ്ങത്തറ എന്നിവർ അറിയിച്ചു.
മിഡ്‌ലാൻഡ്‌സ് റീജിയണിലെ ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി ആണ് ദേശീയ യുവജന ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. മാഞ്ചസ്റ്ററിൽ നടന്ന പത്താമത് യുക്മ ദേശീയ നാഷണൽ കലാമേളയിൽ അസോസിയേഷൻ വിഭാഗത്തിൽ ചാമ്പ്യന്മാരായ ബി സി എം സി യുടെ നേതൃത്വം പരിപാടികൾക്ക് മാറ്റുകൂട്ടും എന്നതിൽ സംശയമില്ല. പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള യു കെ മലയാളികളായ ഏതൊരു വിദ്യാർത്ഥിക്കും യുവജന പരിശീലക്കളരിയിൽ പങ്കെടുക്കാവുന്നതാണ്. പരമാവധി വിദ്യാർത്ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് ദേശീയ യുവജനദിന പരിപാടികൾ വിജയമാക്കുവാൻ റീജിയണൽ – അസോസിയേഷൻ ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അഭ്യർത്ഥിച്ചു.
രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാല് മണിവരെ ആണ് യുവജന പരിശീലക്കളരി നടക്കുന്നത്. പ്രോഗ്രാമിൽ പങ്കെടുക്കുവാൻ എത്തുന്നവർ പത്ത് പൗണ്ട് പ്രവേശന ഫീസ് നൽകേണ്ടതാണ്. ഭക്ഷണം സംഘാടകർ ക്രമീകരിക്കുന്നതായിരിക്കും. പങ്കെടുക്കുന്നവർ 9:30 ന് തന്നെ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. യുവജനദിന പരിപാടികളോടനുബന്ധിച്ച് നവംബർ 23 ന് തന്നെ ആയിരിക്കും അവാർഡ് ദാനവും നടക്കുക.

ലിയോസ് പോൾ

ബോൺമൗത്ത്‌: ബ്രിട്ടനിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളപ്പിറവി ആഘോഷം ഡോർസെറ്റ് കൗണ്ടിയിലെ ബോൺമൗത്തിൽ സംഘടിപ്പിച്ചു. ചേതന യുകെ പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം മുൻ രാജ്യസഭാംഗവും സാംസ്‌കാരിക വിഭാഗത്തിന്റെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉത്‌ഘാടനം ചെയ്തു.

വർഷങ്ങൾക്കു മുൻപ് സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം പിന്നീട് നവോദ്ധാന വഴികളിലൂടെ സഞ്ചരിച്ചു ഇന്ന് മറ്റൊരു ഇന്ത്യൻ സംസ്ഥാനങ്ങൾക്കും തന്നെ അവകാശപ്പെടാൻ കഴിയാത്ത മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നു സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ രംഗത്തും,പൊതുജന ആരോഗ്യരംഗത്തും വിവര സാങ്കേതികരംഗത്തുമെല്ലാം കേരളം കൈവരിച്ച നേട്ടങ്ങൾ എടുത്തു പറയേണ്ടതാണ്.സ്ത്രീ മുന്നേറ്റങ്ങളും,ശിശു ക്ഷേമ കാര്യങ്ങളിലുമടക്കം സാമൂഹ്യമായി ഓരോ ദിനവും പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന് ജാതിക്കും മതത്തിനും കക്ഷി രാഷ്ട്രീയത്തിനും അതീതമായി മികച്ച പിന്തുണ നൽകണമെന്നും, ബ്രിട്ടനിലെ മുഴുവൻ മലയാളികളും സാംസ്‌കാരിക തലത്തിൽ ഐക്യപ്പെടണമെന്നും സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു.

ആന്ധ്രാ പ്രദേശ് കേഡറിലെ മലയാളിയായ IAS ഓഫീസർ ശ്രീ ബാബു അഹമ്മദ് IAS വിശിഷ്ട അതിഥിയായി യോഗത്തിൽ പങ്കെടുത്തു.ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിൽ കേരളം അകപ്പെട്ടപ്പോൾ,കേരളസമൂഹം ഒറ്റക്കെട്ടായി നിന്ന് ആ മഹാപ്രളയത്തെ അതിജീവിച്ചതിനെ അനുസ്മരിച്ചു കൊണ്ടും; സാമ്പത്തികമായും, സാങ്കേതിക ഉപദേശങ്ങളായും ആന്ധ്രാ ഗവൺമെന്റിന്റെ ഭാഗമായി നിന്ന് കേരളത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ഓർമ്മകൾ പങ്കു വച്ചുകൊണ്ടും അദ്ദേഹം സംസാരിച്ചു.

കേരള പോലീസിൽ സേനയിലെ മികച്ച പ്രവർത്തനത്തിന് രാഷ്ട്രപതിയിൽ നിന്നും മെഡൽ കരസ്ഥമാക്കിയ ചേതന UK യുടെ ആദ്യ പ്രസിഡന്റ് ശ്രീ സുനിൽ ലാലിനെ സമ്മേളന വേദിയിൽ സീതാറാം യെച്ചൂരി മെമെന്റോ നൽകി ആദരിച്ചു. കൂടാതെ, ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനം നടത്തി വരുന്ന അമ്മ ചാരിറ്റിയെയും, ചാരിറ്റി ഫണ്ട് റൈസിംഗിന് വേണ്ടി സ്കൈ ഡൈവിംഗ് നടത്തി മലയാളികളുടെ അഭിമാനമായി മാറിയ ജോയൽ മനോജിനെയും ചടങ്ങിൽ യെച്ചൂരി മൊമെന്റോ നൽകി അനുമോദിച്ചു. മാത്രമല്ല, ചേതന UK ക്ക് വേണ്ടി ഗ്രാഫിക് ഡിസൈൻസ് ചെയ്ത അനൂപിനെയും, കലാപ്രകടങ്ങളിലൂടെ ചേതനയുടെ പത്താം വാർഷികാഘോഷത്തിന്റെ വേദിയെ സമ്പുഷ്ടമാക്കിയ മുഴുവൻ കലാകാരന്മാരെയും കലാകാരികളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

തുടർന്ന് യുകെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയുടെ പ്രസിഡന്റ് ശ്രീ മനോജ്‌കുമാർ പിള്ള, ഡോർസെറ്റ് മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് റെമി ജോസഫ് തുടങ്ങിയവർ ചേതനയുടെ പത്താം വാർഷികത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ചേതന UK സെക്രട്ടറി ലിയോസ് പോൾ സ്വാഗതവും,ട്രഷറർ ശ്രീകുമാർ നന്ദിയും പറഞ്ഞ സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ബ്രിട്ടനിലെ വിവിധങ്ങളായ പ്രദേശങ്ങളിൽ നിന്നും വന്ന കലാകാരന്മാരും കലാകാരികളും അണിനിരന്ന, സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാസന്ധ്യ സദസ്യർക്ക് ഒരു വർണ്ണ വിസ്മയമായി തന്നെ അനുഭവപ്പെട്ടു.ചേതനയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു നടന്ന കേരളപ്പിറവി ആഘോഷം ഒരു ചരിത്ര സംഭമാക്കിത്തീർത്ത മുഴുവൻ ചേതന അംഗങ്ങളോടും,അഭ്യുദയകാംഷികളോടും സ്പോണ്സർഷിപ്പുകൾ നൽകി സഹായിച്ച Focus Finshure, Financial Solutions, Law &Lawyers solicitor firm, St.Johns Travels Oxford തുടങ്ങിയ സ്ഥാപനങ്ങളോടും ശബ്ദവും വെളിച്ചവും, LED Dispay Wall അടക്കമുള്ള സ്റ്റേജും ക്രമീകരിച്ച ഗ്രേസ് മെലോഡിസ്‌നോടുമുള്ള ചേതനയുടെ അകമഴിഞ്ഞ നന്ദിയും കടപ്പാടും ചേതന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

 

ടോം ജോസ് തടിയംപാട്

 രണ്ടു പ്രായം ചെന്ന മാതാപിതാക്കൾ മഴനനഞ്ഞു കിടക്കുന്നു , അതിൽ മാതാവിന് മാനസിക പ്രശ്ങ്ങളും അഭിമുഖികരിക്കുന്നു. മക്കളിൽ രണ്ടുപേർ സീറോ മലബാർ ക്രൈസ്തവ സഭയിലെ സന്യസ്തരാണ്. പ്രളയ കാലത്ത്‌ ഇവരുടെ പുരയുടെ മേൽക്കൂര കാറ്റു കൊണ്ടുപോയത് അന്നുമുതൽ അവർ മഴനനഞ്ഞു കിടക്കുന്നു മക്കൾ അംഗമായ മഠത്തിൽ നിന്നും ഒരു ചെറിയ സഹായം ലഭിച്ചിരുന്നു ഏങ്കിലും അത് പലകാരണം കൊണ്ട് വീടുപണിയാൻ ഉപയോഗപ്പെട്ടില്ല . മഠം കാർക്കും സഹായിക്കുന്നതിനു ഒരു പരിധിയുണ്ടല്ലോ . ഈ അവസ്ഥയിലാണ് ഇടുക്കി മരിയാപുരം ,കുതിരക്കല്ലു പ്രദേശത്തു താമസിക്കുന്ന അമ്പഴക്കാട്ടു വീട്ടിൽ ഏപ്പു ചേട്ടൻ എന്ന തോമസ് നമ്മളുടെ സഹായത്തിനുവേണ്ടി ഉറ്റു നോക്കുന്നത് നിങ്ങൾ ദയവായി ഈ വേദന കാണാതെ പോകരുത് .ദയവായി കൈവിടരുത് .എനിക്ക് ഏപ്പു ചേട്ടനെ ചെറുപ്പം മുതൽ അറിയാം കൂലിപണിചെയ്തു മക്കളെ വളർത്തിയ വളരെ സാധുവായ ഒരു മനുഷ്യൻ . ഇപ്പോൾ പണിയെടുക്കാൻ ത്രാണിയില്ലാത്ത അവസ്ഥ . അദ്ദേഹത്തിന്റെ ആഗ്രഹം മാനസിക പ്രശനങ്ങളുള്ള ഭാര്യയെ മഴ നനയാതെ കിടത്താൻ ഒരു ചെറിയ വീട് എന്നത് മാത്രമാണ് .

ഞാൻ കഴിഞ്ഞ പ്രാവശ്യ൦ നാട്ടിൽ ചെന്നപ്പോൾ ഏപ്പു ചേട്ടൻ എന്നോട് ചോദിച്ചു .എടാ നിനക്ക് എൻ്റെ വീട്ടിൽ വരെ ഒന്നുവരമോ? എന്നെ ഒന്ന് സഹായിക്കാമോയെന്ന് . ഞാൻ നേരിൽ പോയിക്കണ്ടപ്പോൾ മനസ്സലിഞ്ഞു പോയി. വീടിന്റെ മേൽക്കൂര കാറ്റുകൊണ്ടുപോയി. അവിടെ പടുതവലിച്ചു കെട്ടിയിരിക്കുന്നു . വീടിന്റെ ജനലുകളും വാതിലുകളും മുഴുവൻ കുശുത്തു അറ്റു പോയിരിക്കുന്നു. മഴയും കാറ്റും വന്നാൽ അതിനുള്ളിൽ ഇരുന്നു തണുത്തു വിറക്കുകയല്ലാതെ യാതൊരു മാർഗവുമില്ല. കൂടാതെ ഭാര്യക്കു ചികിത്സക്കും പണം വേണം. ഞാൻ പറഞ്ഞു ഏപ്പു ചേട്ട എന്നെകൊണ്ട് കഴിയുന്നത് ചെയ്യാമെന്ന് . അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഇവിടെ കൊടുക്കുന്നു 00918301841510

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .
ഞങ്ങൾ ഇതു വരെ നടത്തിയ  പ്രവർത്തനത്തിലൂടെ  75  ലക്ഷം രൂപയുടെ സഹായം  നാട്ടിലെയും യു കെയിലെയും  ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് . ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യുകെയ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ്‌ എന്നിവരാണ്‌.

നിങ്ങള്‍ ദയവായി ഞങ്ങളുടെ ഈ അപേക്ഷ കൈവിടരുത് നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക. ഞങ്ങള്‍ ഇതുവരെ   നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു.
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.  ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് . നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

സാലിസ്ബറി: ‘മരണത്തോളം ഭയാനകമായ ഒന്നില്ല; അതോടെ എല്ലാത്തിന്റെയും അവസാനമാകുന്നു’ എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു സാലിസ്ബറിയിൽ മരിച്ച നേഴ്‌സായ സീന എന്ന മാലാഖക്ക്  മലയാളി- ഇംഗ്ലീഷ് സമൂഹം നൽകിയ അന്ത്യയാത്ര. ഒരുകാര്യം ശരിയാണ്. സീനയുടെ ഭൗതീക ജീവിതം അവസാനിച്ചു എങ്കിലും സീന എന്ന നേഴ്‌സ്  സമൂഹത്തിന് നൽകിയ നന്മകൾക്ക് മരണം ഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു അവിടെയെത്തിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത്.

ഈ മാസം ഒന്നാം തിയതി വെളിയാഴ്ച സാലിസ്ബറിയില്‍ മരണമടഞ്ഞ കോട്ടയം ഉഴവൂര്‍ മുടീക്കുന്നേല്‍ ഷിബു ജോണിന്റെ ഭാര്യ സീനയ്ക്ക് (41) യാത്രാമൊഴി നൽകാൻ യുകെയുടെ നാനാഭാഗത്തുനിന്നുമായി ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിനാളുകളാണ് സാലിസ്ബറിയിലേക്ക് ഒഴുകിയെത്തിയത്. ജോൺ ഗ്ലെൻ (സാലിസ്ബറി MP ) സീനയുടെ മരണത്തിൽ അനുശോചനമറിക്കാൻ എത്തിയ ഇംഗ്ലീഷ് സമൂഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരമണിയോടെ സെന്റ് ഗ്രിഗറീസ് കാത്തലിക് ദേവാലയത്തില്‍ ആണ് പൊതുദര്‍ശന സൗകര്യമൊരുക്കിയിരുന്നത്. സീനയുടെ ഭൗതിക ശരീരം എത്തുന്നതിന് മുൻപ് തന്നെ ദേവാലയവും തൊട്ടടുത്ത് ക്ലോസ്സ് സര്‍ക്യൂട്ട് സ്‌ക്രീനിലൂടെ ലൈവ് സജ്ജീകരിച്ചിരുന്ന ഹാളും നിറഞ്ഞിരുന്നു. സൗതാംപ്ടണ്‍ സെന്റ് പോള്‍സ് ക്‌നാനായ മിഷനിലെ ഫാ ജോസ് തേക്കുനില്‍ക്കുന്നതിലിന്റെയും, സെന്റ് ഓസ്മണ്ട്‌സ് ചര്‍ച്ച് വികാരി ഫാ: സജി നീണ്ടൂര്‍ MSFS ന്റെയും കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സെന്റ് ഗ്രിഗറീസ് ദേവാലയം സാക്ഷ്യം വഹിച്ചത്. അകാലത്തില്‍ പറന്നകന്ന തന്റെ പ്രിയതമയുടെ ചേതനയറ്റ മുഖത്തു നിന്ന് കണ്ണെടുക്കാതെ കാവല്‍ നില്‍ക്കുന്ന ഷിബുവിനെ സാക്ഷിയാക്കി മൂത്ത മകന്‍ നിഖില്‍ സഹോദരങ്ങളായ നിബിനെയും അഞ്ചു വയസുകാരന്‍ നീലിനെയും ചാരത്തു ചേര്‍ത്തു നിറുത്തി തന്റെ പ്രിയ മാതാവിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പങ്കു വച്ചപ്പോള്‍ നിറയാത്ത കണ്ണുകളില്ലായിരുന്നു. തുടര്‍ന്ന് സീനയുടെ ഇളയ സഹോദരി സോഫി തന്റെ പ്രിയ ചേച്ചിയുടെ ബാല്യകാല കുസൃതികള്‍ മുതല്‍ നന്മ നിറഞ്ഞ കരുതലിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മകള്‍ പങ്കു വച്ചപ്പോൾ എത്തിയവരുടെ കണ്ണുകൾ നിറയുന്ന സമയങ്ങൾക്ക് സാക്ഷിയായി.

യുകെ ക്‌നാനായ കാത്തലിക് അസോസിയേഷനു വേണ്ടി പ്രസിഡന്റ് തോമസ് ജോസഫ്യു, യുക്മയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള എന്നിവര്‍ അനുശോചന സന്ദേശം നല്‍കി. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റല്‍, സാലിസ്ബറി മലയാളി അസോസിയേഷന്‍, സെന്റ് പോള്‍ ക്‌നാനായ മിഷന്‍ , സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി തുടങ്ങയവരുടെ പ്രതിനിധികള്‍ അനുശോചനം രേഖപ്പെടുത്തി. ചടങ്ങുകള്‍ക്ക് കാര്യക്ഷമമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സാലിസ്ബറിയിലെ കുടുംബങ്ങള്‍ മാതൃകയായി .

ഇന്ന് ഉച്ചതിരിഞ്ഞു ഷിബുവും, കുട്ടികളും അടുത്ത കുടുംബാംഗങ്ങളും നാട്ടിലേക്ക് തിരിക്കും. സീനായുടെ ഭൗതിക ശരീരം ബുധനാഴ്ച്ച നാട്ടിലേക്ക് കൊണ്ടുപോകും. നാട്ടിലെ മൃതസംസ്‌കാര ശുശ്രൂഷകള്‍ പതിനഞ്ചാം തിയതി വെള്ളിയാഴ്ച സ്വദേശമായ ഉഴവൂരില്‍ നടക്കും. മൂന്ന് മണിക്ക് വീട്ടിൽ ആരംഭിക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ തുടർ ശുശ്രൂഷകള്‍ നടക്കുന്നു.

സീന കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു സീന. നിഖില്‍, നിബിന്‍, നീല്‍ എന്നീ മൂന്ന് ആണ്‍കുട്ടികളാണ് സീനാ ഷിബു ദമ്പതികള്‍ക്കുള്ളത്.

 Also Read… മൂന്ന് കുരുന്നുകളെ ഷിബുവിന്റെ കരങ്ങളിൽ ഏൽപ്പിച്ചു സാലിസ്ബറി ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന സീന വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി… യുകെ മലയാളികളെ മരണം വിടാതെ പിന്തുടരുമ്പോൾ നഷ്ടമായത് കോട്ടയം സ്വദേശിനിയെ...

 

RECENT POSTS
Copyright © . All rights reserved