സ്വന്തം ലേഖകൻ

വെന്റഡ് ഫേസ് മാസ്ക് അഥവാ വാൽവുള്ള മാസ്ക് ധരിക്കുന്നതിലും ഭേദം ഇല്ലാതിരിക്കുന്നത് ആണെന്ന് മുൻപ് ഡോക്ടർമാർ റിപ്പോർട്ട്‌ ചെയ്തിരുന്നു, ഇതേ വാക്കുകൾ അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റിനു താഴെ കമന്റുകൾ ആയി രേഖപ്പെടുത്തിയിരിന്നതും കാണാം. ബുധനാഴ്ച ഒരു ചാരനിറമുള്ള മാസ്ക് ധരിച്ച് പ്രെറ്റിൽ നിന്നിറങ്ങി വരുന്നതാണ് ചിത്രം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ തൃഷ ഗ്രീൻഹാൾഡ് പ്രതികരിച്ചതിങ്ങനെ ” ഇത്തരം മാസ്ക് അല്ല ഋഷി, വാൽവില്ലാത്തത് ധരിക്കണം, ഇനിയും ഏറെ ദൂരം പോകാനുണ്ട് “. വാൽവുള്ള മാസ്ക് ധരിക്കുന്നത് അകത്തേക്ക് വായുവിനെ ഫിൽറ്റർ ചെയ്യുമെങ്കിലും പുറത്തേക്ക് തള്ളുന്ന ശ്വാസത്തെ ഒരു ജെറ്റ് പോലെ പ്രവഹിപ്പിക്കുമെന്ന് ഇതിനെപ്പറ്റി അവർ പിന്നീട് പ്രതികരിച്ചു.

മുൻ ടോറി എംപിയും ലണ്ടനിലെ മയൊറൽ സ്ഥാനാർഥിയുമായ റോറി സ്റ്റിവാർട് പറയുന്നു “മാസ്ക് ധരിക്കുന്നതിലൂടെ മറ്റുള്ളവരെ സംരക്ഷിക്കുക എന്നതാണ് പ്രധാന ഉദ്ദേശം, ഏതു വിധത്തിലുള്ള മാസ്ക്കുകൾ ആണ് ധരിക്കേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ ആവശ്യമാണ്”. ഈ മാസം ആദ്യം എക്സിറ്റർ മെഡിക്കൽ സ്കൂളിലെ ഡോക്ടർ ഭരത് പങ്കാരിയ ‘വാൽവുള്ള മാസ്കുകൾ പുറത്തേക്ക് വിടുന്ന ശ്വാസത്തെ കൂടുതൽ വേഗത്തിൽ പുറന്തള്ളുന്നു എന്നതിനാൽ മറ്റുള്ളവർക്ക് ഇൻഫെക്ഷൻ പകർന്നു നൽകാനുള്ള സാധ്യത കൂടുതലാണെന്ന് അഭിപ്രായപ്പെട്ടിരുന്നു ‘ രോഗം പരത്തുന്ന കാരണങ്ങളുടെ കൂട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോയ ഒന്നാണ് ഇത്തരം വാൽവുള്ള മാസ്കുകൾ. ഇതിന്റെ ഉപയോഗത്തിൽ നിയന്ത്രണം വേണം.

യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കണ്ട്രോൾ, യു എസ് സെന്റർ ഫോർ ഡിസീസ് പ്രിവെൻഷൻ ആൻഡ് കൺട്രോൾ എന്നീ സ്ഥാപനങ്ങൾ ഇത്തരം മാസ്കുകളുടെ ഉപയോഗത്തിനെതിരെ രംഗത്ത് വന്നിരുന്നു. യുഎസിലെ ചില സ്ഥലങ്ങളിൽ ഇത്തരം മാസ്കുകൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

ജൂലൈ 24 മുതൽ കടകളിൽ പ്രവേശിക്കുന്നതിന് മാസ്കുകൾ നിർബന്ധമാണ്. എന്നാൽ ഇതിനെ സംബന്ധിച്ച് കൂടുതൽ നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ലാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ചില മന്ത്രിമാർ സാമൂഹിക അകലം പാലിക്കാൻ സാധ്യമല്ലാത്ത എല്ലാ പൊതു ഇടങ്ങളിലും മാസ്ക്ക് ധരിക്കാൻ ആവശ്യപ്പെടുന്നുണ്ട്.

ഇതേ ദിവസം തന്നെ ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ ആയ മൈക്കിൾ ഗോവ് വാൽവ് ഉള്ള മാസ്ക് ധരിച്ച് നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. അദ്ദേഹം പ്രെറ്റിൽ നിന്ന് പുറത്ത് ഇറങ്ങി വരുന്നതായി കാണാം. പ്രെറ്റും കടകളുടെ കൂട്ടത്തിൽ പെടും എന്നതിനാൽ അദ്ദേഹത്തിനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.