മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ടു ഒരു വര്‍ഷം പിന്നിട്ടു. മണിയുടെ മരണം കൊലപാതകമാണോ അല്ലയോ എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതിനെ ചുറ്റിപറ്റി പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ ഒരുകാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങി നിന്നിരുന്ന അഞ്ജു അരവിന്ദ് മണി മരിക്കുന്നതിന്റെ തലേദിവസം രാത്രിയില്‍ പാഡിയില്‍ എത്തിരുന്നു എന്നും ആരോപണവും ഉയര്‍ന്നു. അതില്‍ യാതൊരു വസ്തുതയും ഇല്ല എന്ന് അഞ്ജു അരവിന്ദ് പറയുന്നു. കലാഭവന്‍ മണിയുമായി ഇത്രയധികം സൗഹൃദങ്ങളുള്ള ഒരാളെ കാണാന്‍ ചിലപ്പോള്‍ അവിടെ ആരേങ്കിലും ചെന്നിരിക്കാം അത് താനല്ല എന്ന് അഞ്ജു അരവിന്ദ് പറയുന്നു.
മണിയുടെ ആദ്യ സിനിമയായ അക്ഷരത്തില്‍ കൂടിയാണു താനും സിനിമയില്‍ എത്തിയത്. വലിയ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ മണിക്കൊപ്പം കുറച്ചു ഷോകള്‍ പങ്കെടുത്തിരുന്നു. സഹായിക്കുന്ന മനസാണു മണിച്ചേട്ടന്. അദ്ദേഹം എന്നേയും സഹായിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ കഴിഞ്ഞിരുന്ന എനിക്ക് ഷോകള്‍ നല്‍കി അദ്ദേഹം സഹായിച്ചു. മണിച്ചേട്ടന്‍ അവസാനം ചെയ്ത ഷോയിലും ഞാന്‍ ഉണ്ടായിരുന്നു. എനിക്ക് ഇതു സംബന്ധിച്ച് മറയ്ക്കാന്‍ ഒന്നും ഇല്ല. അതുകൊണ്ട് കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിയില്ല. ഒരുമിച്ച് സ്‌റ്റേജ് ഷോകള്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട് അച്ഛന്മാര്‍ കുടിക്കുന്നതു മക്കള്‍ക്കു വലിയ വിഷമം ആയിരിക്കുമെന്ന്. പ്രത്യേകിച്ച് പെണ്‍മക്കള്‍ക്ക്. പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും അസുഖം ഉള്ളതായി അറിയില്ല എന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അഞ്ജു പറഞ്ഞു