പെരുമ്പാവൂരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവ് ഉൾപ്പെടെ മൂന്നു പേരെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിൽ. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ്, മാതാവിന്‍റെ അടുപ്പക്കാരായ കോതമംഗലം സ്വദേശി ജോയി (65), ഇടുക്കി സ്വദേശി ഉമാഭവൻ ശേഖർ (49) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുന്ന പ്രതിയായ കൊല്ലം സ്വദേശിക്കെതിരേ നീലച്ചിത്രങ്ങൾ പെണ്‍കുട്ടിയെ മൊബൈലിൽ കാണിച്ചതിനാണ് കേസ്. പ്രതികൾ എല്ലാവരും മാതാവിന്‍റെ കാമുകൻമാരാണെന്നു പോലീസ് പറഞ്ഞു.
ഇവർ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. മാതാവിന്‍റെ അടുത്തെത്തുന്ന ഇവർ കുട്ടിയെയും പീഡനത്തിനു ഇരയാക്കുകയായിരുന്നു. ഈ പീഡനത്തിനു മാതാവ് ഒത്താശ ചെയ്ത് കൊടുത്തിരുന്നു.ഇവര്‍  കുട്ടിയെ മർദിക്കുന്നതും പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇന്നലെ ക്ലാസിലെത്തിയ പെണ്‍കുട്ടിയുടെ മുഖത്ത് മർദിച്ച പാട് കണ്ടതിനെത്തുടർന്ന് അധ്യാപകർ ചോദിച്ചപ്പോഴാണ് വിദ്യാർഥിനി പീഡനവിവരം പറയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ നൽകിയ പരാതിയെത്തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്.

കുട്ടിയെ ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. കുട്ടി ലൈംഗീക പീഡനത്തിനു ഇരയായതായി പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് രാത്രിതന്നെ മാതാവിനെയും രണ്ടു പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നു രാവിലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ സ്ത്രീയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ഇവർക്കു നാലുമക്കളുണ്ട്. മൂന്ന് പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയുമാണ് ഉള്ളത്. നാല് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മൂത്തകുട്ടിയെ ബാലവേലയ്ക്ക് ഉപയോഗിച്ചതിനു മാതാവിനെതിരെ കേസ് നിലവിലുണ്ട്.ഈ കുട്ടി ഇപ്പാൾ അനാഥാലയത്തിലാണ് താമസിക്കുന്നത്. മൂത്തകുട്ടിയെയും പീഡനത്തിനിരയാക്കിയട്ടുണ്ടോ എന്നു പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു.