ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ ക്രിസ്‌തുമസ്‌ കാലത്ത് യുകെ സാക്ഷ്യം വഹിച്ചത് നിരവധി കൊലപാതകങ്ങളെ. ക്രിസ്തുമസ് കാർനേജ് എന്ന പൊതു വിശേഷണം ലഭിച്ച ഈ കൊലപാതകങ്ങളുടെ അന്വേഷണങ്ങൾക്ക് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ. ഡിസംബർ 26, ബോക്സിങ് ഡേയിൽ അതിരാവിലെ 49 കാരനായ ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെ നിരവധി ആളുകളാണ് ഹാക്ക്‌നിയിലെ ക്രാൻവുഡ് സ്ട്രീറ്റിൽ ഒത്തുചേർന്നത്. ഈസ്റ്റ് ലണ്ടനിൽ നടന്ന കൊലപതകത്തിന് പിന്നാലെ ണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്‌തു.

49 ഉം 42 ഉം വയസുള്ള രണ്ട് പുരുഷന്മാരെയും 44 ഉം 35 ഉം വയസുള്ള രണ്ട് സ്ത്രീകളെയും കൊലപതകത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന സംശയത്തോടെ അറസ്റ്റ് ചെയ്‌തെന്നും ഇവർ കസ്റ്റഡിയിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഡിസംബെർ 26 ന് അതിരാവിലെയാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിൽ ജീവൻ നഷ്ടമായ ആളുടെ ബന്ധുക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണ്. പുലർച്ചെ 3.10 ന് ക്രാൻവുഡ് സ്ട്രീറ്റിൽ ഒരാൾക്ക് കുത്തേറ്റതായി വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും ഇര മരിച്ചിരുന്നു.

ക്രിസ്‌തുമസ്‌ ദിനത്തിൽ 22 വയസ്സുകാരിയുടെ കൊലപതാകം മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. കൊലപതാകം നടത്തിയതായി സംശയിച്ച് 16 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ക്രിസ്മസ് ദിനത്തിൽ വൊളട്ടണിൽ 29 കാരനായ യുവാവിൻെറ കൊലപാതകത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇരയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു .