കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുമ്പ് മുൻ കെപിസിസി പ്രസിഡന്റുമാരുടേയും വർക്കിങ് പ്രസിഡന്റുമാരുടേയും അഭിപ്രായം തേടാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. കെ. സുധാകരൻ, കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഇവരുമായി കൂടിക്കാഴ്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ ക്യാംപുകൾ സജീവമാണ്. എംഎൽഎമാരുടെ പിന്തുണയും ജനപിന്തുണയും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം വൈകുന്നതെന്നാണ് വിലയിരുത്തൽ. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടും ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കെ. സുധാകരൻ പക്ഷം രംഗത്തെത്തി. വേണുഗോപാലും സുധാകരനും വീണ്ടും ഒരുമിച്ച് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മറുവശത്ത്, രമേശ് ചെന്നിത്തല ക്യാംപും സജീവ ചർച്ചകളിലാണ്. എല്ലാ പക്ഷങ്ങളെയും വിശ്വാസത്തിലെടുത്ത് സമവായ ഫോർമുല കണ്ടെത്താനാണ് ഹൈക്കമാൻഡിന്റെ ശ്രമം.