ന്യൂസ് ഡെസ്ക്, മലയാളം യുകെ

കംബോഡിയൻ തലസ്ഥാനമായ നോംപെന്നിൽ 60 കാരനായ സോണി സുബേരുവിനെ മാർച്ച് 26 ന് ഹോട്ടലിൻ്റെ 22-ാം നിലയിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ നിലനിൽക്കുന്ന ദുരൂഹത നീക്കണമെന്ന ആവശ്യവുമായി പരേതന്റെ മകൾ രംഗത്ത് വന്നു . ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് തൻറെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറാകുന്നില്ലെന്ന് അവർ അറിയിച്ചു.


സോണി സുബേരു ലണ്ടനിൽ ഐടി കൺസൾട്ടന്റായി വിരമിച്ചയാളാണ്. അതു കൂടാതെ അദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരനും ആയിരുന്നു. ലോകമെമ്പാടും തനിച്ച് യാത്ര ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രധാന വിനോദം.

സുബേരുവിൻ്റെ മരണം ആത്മഹത്യയാണെന്നാണ് കംബോഡിയൻ അധികൃതർ അറിയിച്ചത്. എന്നാൽ അത് ഉൾക്കൊള്ളാൻ കുടുംബാംഗങ്ങൾ തയ്യാറായിട്ടില്ല. അവരുടെ അച്ഛൻ മരണമടയുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് മറ്റൊരാൾ അതേ ഹോട്ടലിൽ നിന്ന് വീണു മരിച്ചതായി അവർ ചൂണ്ടി കാട്ടി. എന്നാൽ കംബോഡിയൻ അധികാരികൾ സുബേരു മേൽക്കൂരയിൽ നിന്ന് വീണുവെന്നാണ് പറയുന്നത്. എന്നാൽ തനിക്ക് ലഭിച്ച അച്ഛൻ്റെ ഫോട്ടോകളിൽ, അദ്ദേഹത്തന്റെ മുഖത്ത് ഒരു ചതവും പോലുമില്ല. ഇത്രയും ഉയരത്തിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെങ്കിൽ ശരീരത്തിൽ പരിക്കുകൾ കാണണ്ടേ എന്നതാണ് സംശയം ഉണർത്തുന്നത്