ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: വോൾവർഹാംപ്ടണിലെ 16 വയസുകാരന്റെ കൊലപാതകത്തിൽ 2 പേർ പിടിയിൽ. ലെയ്ൻസ് ഫീൽഡിലെ മൗണ്ട് റോഡിൽ പിന്നിൽ നിന്ന് രണ്ട് തവണ റൊണാൻ കാണ്ട എന്ന പതിനാറുകാരന് കുത്തേൽക്കുക ആയിരുന്നു. ഇതായിരുന്നു മരണകാരണമെന്നാണ് കോടതി പറയുന്നത്. മിടുക്കനും വളരെ നല്ല സ്വഭാവമുള്ള റൊണാൻ കഴിഞ്ഞ വർഷം ജൂൺ 29 ന് വൈകുന്നേരം മാരകമായി ആക്രമിക്കപ്പെട്ടപ്പോൾ പ്ലേസ്റ്റേഷൻ കൺട്രോളർ വാങ്ങി സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്.

വോൾവർഹാംപ്ടൺ ക്രൗൺ കോടതിയിൽ നടന്ന അഞ്ചാഴ്ചത്തെ വിചാരണയ്‌ക്കൊടുവിൽ 17 വയസ്സുള്ള രണ്ട് പേർ കുറ്റക്കാരാണെന്ന് ജൂറി കണ്ടെത്തി. അവരിൽ ഒരാൾ മാത്രമാണ് റോണനെ കുത്തിയത്. എന്നാൽ 16 വയസ്സുള്ള മറ്റൊരാൾ കൊലപാതകത്തിന്റെ ആലോചന കേന്ദ്രമായി പ്രവർത്തിച്ചതായും കണ്ടെത്തി. ഇവരോടൊപ്പം ജോസിയ ഫ്രാൻസിസ് (20), ജോസഫ് വിറ്റേക്കർ (18) എന്നിവരും വിചാരണ നേരിട്ടെങ്കിലും എല്ലാ കുറ്റങ്ങളിൽ നിന്നും കോടതി ഇവരെ വിമുക്തരാക്കി. കൊലപാതകത്തിനായി ഓൺലൈൻ മുഖേന വാൾ വാങ്ങിയിരുന്നു. ഇതുപയോഗിച്ചാണ് പതിനാറുകാരനെ അരിഞ്ഞുവീഴ്ത്തിയത്.

റൊണാന്റെ ഒരു സുഹൃത്തിനോട് അയാൾ അനിഷ്ടം പ്രകടിപ്പിക്കുകയും ഇരുവരും മുമ്പ് ഒരിക്കൽ വഴക്കിടുകയും ചെയ്തിരുന്നു. അതേ ദിവസം തന്നെ, 16 വയസ്സുകാരൻ മൂന്ന് കൂട്ടാളികളുമായി ഗൂഢാലോചന നടത്തി. പണമിടപാട് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. ജോസിയ ഫ്രാൻസിസ് ഓടിച്ച ചുവന്ന കോർസയിൽ നാലുപേരും ലെൻസ് ഫീൽഡിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റ്.