ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ട് ബില്യനോളം ജനസംഖ്യയുള്ള ദക്ഷിണേഷ്യ, സമീപകാലത്തെ ഏറ്റവും മോശമായ ആരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് . കൊറോണ വൈറസ് വ്യാപനത്തിൽ ഇന്ത്യയിലും അയൽ രാജ്യങ്ങളിലും രൂക്ഷമായ വർദ്ധനവ് കാണിക്കുന്നുണ്ട് , ഇത് ശ്രീലങ്ക പോലുള്ള ചെറിയ രാജ്യങ്ങളെ കൂടുതൽ ദുർബലമാക്കുന്നുണ്ട് . ചൈന ഈ രാജ്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത് ആ രാജ്യങ്ങളിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. 25 മെയ്‌ വരെ ശ്രീലങ്കൻ ജനതയ്ക്ക് അത്യാവശ്യവസ്തുക്കൾ വാങ്ങാനല്ലാതെ പുറത്തിറങ്ങാൻ സാധ്യമല്ല. കഴിഞ്ഞ വർഷത്തെ ഒന്നാം വ്യാപനത്തെ അപേക്ഷിച്ച് , ഒരു ചെറിയ രാജ്യത്തിന്റെ ആരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കുന്ന രണ്ടാം വ്യാപനമാണ് ഇക്കുറി ഉണ്ടായത്. ഇപ്പോൾ പ്രതിദിനം 3000 കേസുകൾ ആണ് റിപ്പോർട്ട്‌ ചെയ്യുന്നത്, കഴിഞ്ഞ മാസത്തേതിന്റെ 1000 ഇരട്ടിയോളം കൂടുതൽ. ഞങ്ങളുടെ ആരോഗ്യസംരക്ഷണ സംവിധാനം മികച്ചതായിരുന്നു പക്ഷെ , ഈ രണ്ടാം വ്യാപനം സംവിധാനത്തെ അത്രയധികം വെല്ലുവിളിച്ചിരിക്കുകയാണെന്ന് , ”പൊതുജനാരോഗ്യ വിദഗ്ധൻ ശശിക ബന്ദാര പറഞ്ഞു. ശ്രീലങ്കൻ ഗവണ്മന്റ്നെതിരെയും ശക്തമായ വിമർശനം ഉയരുന്നുണ്ട്.

ഏപ്രിൽ മുതൽ യു കെ, ഇന്ത്യൻ വേരിയന്റുകളാണ് കൂടുതൽ വ്യാപിക്കുന്നതെന്ന് ശ്രീലങ്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് പോളിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രവി റണ്ണൻ-ഏലിയ അറിയിച്ചു.
ഈ വർഷം ആദ്യം തന്നെ ശ്രീലങ്ക ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ തുടങ്ങി, അസ്ട്രാസെനെക്ക വാക്സിൻ വിതരണം ചെയ്യുന്നതിനായി ഇന്ത്യയെ കൂടുതലായി ആശ്രയിച്ചിരുന്നു. എന്നാൽ അവിടെ സ്ഥിതി വഷളാകുകയും കയറ്റുമതി നിർത്തുകയും ചെയ്തതോടെ അതും അവസാനിപ്പിക്കേണ്ടി വന്നു.

അപ്പോഴാണ് ചൈനയുടെ കടന്ന് വരവ്. ശ്രീലങ്കയടക്കം ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ഇതിനകം തന്നെ കാര്യമായ സാന്നിധ്യമുള്ള ഏഷ്യൻ ഭീമൻ ഇവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ്, വാക്സിനുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ), ഫെയ്സ് മാസ്കുകൾ, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവ സംഭാവന ചെയ്യുന്നുണ്ട്. നയതന്ത്രപരമായ നീക്കമായി ഇതിനെ കാണാവുന്നതാണ്.1.1 ദശലക്ഷം സിനോഫാം വാക്സിനുകൾ ചൈന ശ്രീലങ്കയ്ക്ക് സംഭാവന ചെയ്തു, ഇത് പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കാൻ സഹായിച്ചു. റഷ്യയുടെ സ് പുട് നിക്കിനൊപ്പം കൂടുതൽ വാക് സിൻ വാങ്ങാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.