ന്യൂഡൽഹി: വിദേശ യാത്രകളിൽ ക്രെഡിറ്റ് കാർഡ് മുഖേന നടത്തുന്ന പണമിടപാടുകൾക്കും പുതിയ കീഴ് വഴക്കവുമായി സർക്കാർ. ഇനി മുതൽ നികുതി നടപടി ഇത്തരം യാത്രകൾക്കും ബാധകമാണ്. ഉറവിട നികുതി ശേഖരണത്തിൽ നിന്ന് ഒഴിവാകാതിരിക്കാൻ ഇത്തരം ഇടപാടുകൾ റിസർവ് ബാങ്കിന്റെ ഉദാരീകൃത പണമയ ക്കൽ പദ്ധതിയുടെ (എൽ.ആർ.എസ്) പരിധിയിൽ കൊണ്ടുവരാനാണ് പുതിയ ശ്രമം.

വിദേശ യാത്രകളിലെ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ എൽ.ആർ.എസ് പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. ഇതിനെ കുറിച്ച് വിശദമായി പഠിക്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടതായി 2023ലെ ധനബിൽ ലോക്സഭയിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

നിലവിൽ നികുതി ശേഖരണം നടക്കുന്നില്ല. വിദ്യാഭ്യാസം, വൈദ്യസേവനം എന്നിവയ്ക്കല്ലാതെ വിദേശത്തേയ്ക്കയക്കുന്ന പണത്തിന് 20 ശതമാനം ഉറവിട നികുതി പിടിക്കണമെന്ന് 2023ലെ കേന്ദ്ര ബജറ്റ് നിർദേശിച്ചിരുന്നു. പ്രസ്തുത തീരുമാനത്തിന്റെ ബാക്കിയായാണ് ഇപ്പോഴത്തെ നടപടി എന്നാണ് പുറത്ത് വരുന്ന വിവരം. നേരത്തേ, വിദേശത്തേയ്ക്ക് ഏഴു ലക്ഷം രൂപയ്ക്ക് മുകളിൽ അയക്കുന്ന തുകയ്ക്ക് അഞ്ചു ശതമാനമാണ് ഉറവിട നികുതി പിടിച്ചിരുന്നത്.