തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ബാല. അഭിനയത്തിന് പുറമെ സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായ ബാല സോഷ്യൽ മീഡിയയിലൂടെയാണ് തൻറെ വിശേഷങ്ങൾ എല്ലാം ആരാധകരെ അറിയിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് അടുത്തിടെ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരൾ രോഗത്തെ തുടർന്നായിരുന്നു ബാലയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബാല ആശുപത്രിയിൽ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ ആരാധകർ സങ്കടത്തിലായിരുന്നു. അദ്ദേഹത്തിന് കുഴപ്പമൊന്നും ഉണ്ടാവില്ല എന്നും നേരത്തെയും ആശുപത്രിയിൽ കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഭാര്യ എലിസബത്ത് സംഭവങ്ങളോട് പ്രതികരിച്ചത്. പതിവുപോലെ ഇത്തവണയും അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തും എന്നും അവർ വ്യക്തമാക്കുകയുണ്ടായി.

ബാല ആശുപത്രിയിലായിരുന്ന സമയത്ത് തനിക്ക് വന്നുകൊണ്ടിരുന്ന മോശം മെസ്സേജുകളെ കുറിച്ച് പറഞ്ഞ് എലിസബത്ത് രംഗത്തെത്തുകയും ചെയ്തു. ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാത്തതുകൊണ്ടാണ്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക എന്നാണ് എലിസബത്ത് പറഞ്ഞത്. ഇതേസമയം തന്നെ ബാലയുടെ നേരത്തേ നടന്ന ഒരു ഇൻറർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗായകൻ എം ജി ശ്രീകുമാറിനോടൊപ്പം പറയാൻ നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ബാലയുടെ വീഡിയോയാണ് അത്. ബാലയെപ്പറ്റിയും അടുത്തിടെ ഉണ്ടായ വിവാദങ്ങളെ കുറിച്ചും ഒക്കെ അഭിമുഖത്തിൽ എംജി ശ്രീകുമാർ ചോദിച്ചിരുന്നു.

ആരെ വിശ്വസിക്കണം എന്ന് അറിയാത്തതുകൊണ്ട് താൻ കേരളം ഉപേക്ഷിച്ചു പോകാൻ നോക്കിയെന്ന് പല ചോദ്യങ്ങൾക്കുമുള്ള മറുപടിയായി ബാല പറയുകയുണ്ടായി. എന്തെങ്കിലും ടാറ്റു ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ജീവിതപങ്കാളിയെ അസ്വസ്ഥപ്പെടുത്തുന്നില്ലെങ്കിൽ ടാറ്റൂ അടിക്കുന്നത് ഒരു പ്രശ്നമല്ലെന്ന് ബാല പറയുന്നു. എൻറെ ഒരു സുഹൃത്തിന് ടാറ്റൂ അടിക്കുന്നത് ഇഷ്ടമാണ്. അയാൾ ഭാര്യയെ നിർബന്ധിച്ചെങ്കിലും അവർക്ക് ഇഷ്ടമായിരുന്നില്ല. ഒടുവിൽ അയാളുടെ ആഗ്രഹപ്രകാരം ചെറിയ ടാറ്റു ചെയ്തു. ശരിക്കും അദ്ദേഹത്തിന് വലിയ സന്തോഷം നൽകിയ കാര്യമായിരുന്നു അത്. എന്നാൽ എൻറെ ഒരു അസിസ്റ്റൻറ് ടാറ്റൂ അടിച്ചു. എന്നിട്ട് വീട്ടിലേക്ക് പയെങ്കിലും അവർ തമ്മിൽ വേർപിരിയേണ്ടി വന്നു.

എന്തായിരുന്നു എന്നതല്ല ആ എവിടെ അടിച്ചത് എവിടെയായിരുന്നു എന്നതാണ് പ്രശ്നമായത്. മാറിടത്തിലാണ് ആ ടാറ്റു ചെയ്തത്. ആരാ ഇത് ചെയ്തതെന്ന് ചോദ്യത്തിന് ഒരു ചേട്ടൻ ചെയ്തത് എന്നായിരുന്നു മറുപടി. അവിടെ ടാറ്റൂ അടിക്കണമെങ്കിൽ അതിനെ ബാലൻസ് ചെയ്യണമല്ലോ. നിൻറെ ശരീരത്തോട് അവൻ എങ്ങനെ ടാറ്റൂ ചെയ്യും എന്നായി അമ്മായിയമ്മ. അത്രയും ആ ചെക്കൻ വിചാരിച്ചിരുന്നില്ല. ഒടുവിൽ രണ്ടുപേർക്കും പിരിയേണ്ടി വന്നു എന്നും ബാല പറഞ്ഞു. എന്നെ പച്ചയ്ക്ക് മുതുകിൽ കുത്തി. കാശിന്റെ പേരിൽ അല്ല. എല്ലാവർക്കും അറിയുന്ന വ്യക്തിയാണ്. ഇപ്പോൾ പേര് പറയാൻ സാധിക്കില്ലെന്ന് ചെന്നൈയിലേക്കുള്ള മാറ്റത്തെപ്പറ്റി ബാലപറയുകയുണ്ടായി.