ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗ്ലാസ്ഗോ : 10 വർഷത്തിനിടെ ഗ്ലാസ്‌ഗോയിൽ മൂന്ന് കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്ത കേസിൽ ഏഴ് പുരുഷന്മാരും നാല് സ്ത്രീകളും പ്രതികൾ. കുട്ടികൾ വ്യത്യസ്ത സമയങ്ങളിൽ ബലാത്സംഗത്തിനിരയായി. ഒപ്പം കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയും അവരെ ദ്രോഹിച്ച് ആനന്ദം കണ്ടെത്തുകയും ചെയ്തു. ഒരു പെൺകുട്ടിയെ മൈക്രോവേവിൽ അടച്ചിട്ടുവെന്ന് പറയപ്പെടുന്നു. മൃഗങ്ങളെ കൊല്ലാനും കുട്ടികളെ നിർബന്ധിച്ചു.

ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയിൽ നടന്ന വിചാരണയിൽ, നഗരത്തിലെ ടൗൺഹെഡ്, മേരിഹിൽ, ക്രെയ്‌ജെൻഡ് എന്നിവിടങ്ങളിൽ 2010 ജനുവരിക്കും 2020 മാർച്ചിനും ഇടയിൽ 43 വ്യത്യസ്‌ത കുറ്റകൃത്യങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്നു. ഇയാൻ ഓവൻസ് (43), എലെയ്ൻ ലാനറി (38), ലെസ്ലി വില്യംസ് (40), പോൾ ബ്രന്നൻ (40), മരിയാൻ ഗല്ലഗർ (37), സ്കോട്ട് ഫോർബ്സ് (49), ബാരി വാട്സൺ (46), മാർക്ക് കാർ (49), റിച്ചാർഡ് ഗചഗൻ (44), ലയിംഗ് (50) ജോൺ ക്ലാർക്ക് (46) എന്നിവരാണ് പ്രതികൾ.

ഓജോ ബോർഡ് ഉപയോഗിച്ച് ആത്മാക്കളെയും പിശാചുക്കളെയും വിളിക്കുന്ന പ്രവൃത്തിയിലും ഏർപ്പെട്ടിട്ടുണ്ട്. ഇതിനായും കുട്ടികളെ ഉപയോഗിച്ചു. പ്രതികളിൽ പലരും മുൻപ് പല കേസുകളിലും കുറ്റക്കാരാണ്. അടുത്ത വർഷം സെപ്റ്റംബറിൽ ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയിൽ എട്ടാഴ്ചത്തെ വിചാരണ നടക്കും.