ട്രെയിനില്‍ നിന്ന് സാഹസിക സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ശ്രമിച്ച നാല് സുഹൃത്തുക്കള്‍ മരിച്ചു
14 April, 2017, 10:09 pm by News Desk 1

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൗറയില്‍ സാഹസിക സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച നാല് പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട തറക്നാഥ് മകല്‍ എന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നിതിനിടെയാണ് നാലു സുഹൃത്തുക്കള്‍ മരിച്ചത്.

ട്രെയിനിന്റെ വാതിലിന് പുറത്ത് നിന്ന് സെല്‍ഫി ചിത്രം പകര്‍ത്തുന്നതിനിടെ തറക്നാഥ് നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ഇയാളെ പിടിക്കുന്നതിനായി മറ്റു നാലു പേരും ചാടിയെങ്കിലും ഇവര്‍ മറുവശത്തെ ട്രാക്കിലാണ് ചെന്ന് പതിച്ചത്. അപ്പോഴേക്കും എതിര്‍ദിശയില്‍ നിന്നെത്തിയ ട്രെയിന്‍ നാലു പേരുടെയും ശരീരത്തിലൂടെ കയറുകയായിരുന്നു. തറക്‌നാഥിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുമിത് കുമാര്‍, സഞ്ജീവ് പോളി, കാജല്‍ സാഹ,ചന്ദന്‍ പോളി എന്നിവരാണ് മരിച്ച സുഹൃത്തുക്കള്‍. എല്ലാവരും 25നും 30നും പ്രായമുള്ളവരാണ്. ലിലൗഹ്-ബെലുര്‍ സ്റ്റേഷനുകള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചത്. ഹൗറയ്ക്കടുത്ത തരകേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ മടങ്ങുകയായിരുന്നു അഞ്ചു പേരും.

ഇവര്‍ സഞ്ചരിച്ച കമ്പാര്‍ട്ട്മെന്റില്‍ നല്ല തിരക്കുണ്ടായിരുന്നു. ഇതിനിടയിലാണ് വാതിലില്‍ തൂങ്ങി തറക്നാഥ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും ഒരു വ്യവസായ സ്ഥാപനത്തിലെ ജോലിക്കാരുമാണ് ഈ യുവാക്കള്‍, പരിക്കേറ്റയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved