ഡല്‍ഹിയില്‍ വീണ്ടും പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. രണ്ട് മാസം മുൻപ് കാണാതായ എട്ടാം ക്ലാസുകാരി ഗർഭിണിയായാണ് വീട്ടിൽ തിരിച്ചെത്തിയത്. മെയ് ആറിന് ഐസ്ക്രീം വാങ്ങാനായി പോയ പെൺകുട്ടിയെ കിഴക്കന്‍ ഡല്‍ഹിയിലെ ഹോട്ടലിലെ ജീവനക്കാരാണ് തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്‌തത്‌.

മകളെ കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് പ്രതികളില്‍ ഒരാള്‍ കുട്ടിയുമായി കോടതിയില്‍ ഹാജരാവുകയുമായിരുന്നു.കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ കോടതി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.