റംസാന്‍ നോമ്പ് തുറക്കുന്ന സമയത്ത് സൈറണ്‍ മുഴക്കണമെന്ന ചങ്ങനാശ്ശേരി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു. റംസാന്‍ നോമ്പ് തുടങ്ങിയ 23 മുതല്‍ നോമ്പ് അവസാനിക്കുന്ന ഏപ്രില്‍ 21 വരെ സൈറണ്‍ മുഴക്കണമെന്നാണ് സെക്രട്ടറി നല്‍കിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.കൃത്യസമയത്ത് സൈറൺ മുഴങ്ങുന്നുവെന്ന് സോൺസുന്ദർ ഉറപ്പാക്കണം. സൈറൺ തകരാറിലായാൽ നഗരസഭാ എൻജിനീയറിങ് വിഭാഗവുമായി ഏകോപിപ്പിച്ച് പരിഹാരം കാണാൻ തുടർനടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.ഉത്തരവ് നടപ്പിലായതോടെ വിവാദവും തുടങ്ങി.

നഗരസഭയിൽ ചര്‍ച്ച ചെയ്യാതെയാണ് ഉത്തരവ് ഇറക്കിയത് എന്നാരോപിച്ച് ബിജെപി കൌണ്‍സിലര്‍മാര്‍ രംഗത്ത് വന്നു. ഹിന്ദു ഐക്യവേദിയും കൃസ്ത്യന്‍ സംഘടനയായ കാസയും പ്രതിഷേധിച്ചു.വിചിത്രമായ ഉത്തരവിനെതിരെ കാസ ഹൈക്കോടതിയെ സമീപിച്ചിവിശ്വഹിന്ദു പരിഷത്ത് ഇന്നലെ ചങ്ങനാശ്ശേരി നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പുതൂര്‍ പള്ളി ജമാഅത്താണ് നോമ്പ് തുറയ്ക്ക് മുനിസിപ്പാലിറ്റി സൈറണ്‍ മുഴക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഇവര്‍ രേഖാമൂലം അപേക്ഷയും നല്‍കി. തുടർന്ന് അപേക്ഷ പരിഗണിച്ച നഗരസഭാ സെക്രട്ടറി അനുവദിച്ച് ഉത്തരവിറക്കിയത്. ഉത്തരവ് വിവാദമായപ്പോഴാണ് കൌണ്‍സിലര്‍മാരിൽ പലരും അറിയുന്നത് തന്നെ.

ഉത്തരവ് വിവാദമായതോടെ ചെയര്‍ പേഴ്സണ്‍ അടിയന്തിര യോഗം വിളിച്ചുകൂട്ടി. ബിജെപി ഉത്തരവ് റദ്ദ് ചെയ്യണം എന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്-സിപിഎം കൌണ്‍സിലര്‍മാര്‍ മൗനം പാലിച്ചു. പക്ഷെ ഉത്തരവ് പിന്‍വലിക്കാന്‍ നഗരസഭാ തയ്യാറായില്ല. ഇതോടെ ബിജെപി കൌണ്‍സിലര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നു. മൂന്ന് കൌണ്‍സിലര്‍മാരാണ് നഗരസഭയില്‍ ബിജെപിയ്ക്ക് ഉള്ളത്.

വര്‍ഷങ്ങളായി നഗരസഭ നോമ്പ് തുറ സമയത്ത് സൈറണ്‍ മുഴക്കാറുണ്ടെന്ന് പൂതൂര്‍ പള്ളി അടങ്ങിയ വാര്‍ഡ്‌ കൌണ്‍സിലറായ സിപിഎമ്മിന്റെ ഉഷാ മുഹമ്മദ്‌ ഷാജി പറയുന്നു. അനാവശ്യ വിവാദം ബിജെപി കോൺസിലമാർ സൃഷ്ഠിക്കുകയാണെന്ന് അവർ പറഞ്ഞു.

ചങ്ങനാശ്ശേരിയിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും 45% വീതവും കൂടുതലാണ്. കഴിഞ്ഞ സെൻസസ് പ്രകാരം മുസ്ലീം ജനസംഖ്യ 7% ൽ താഴെയാണ്. ഈ അലാറം മണി മുഴങ്ങുന്നത് കേരളത്തിലങ്ങോളമിങ്ങോളം വരാനിരിക്കുന്ന സമ്പൂർണ ‘താലിബാനൈസേഷനും’ ജനസംഖ്യാപരമായ ജിഹാദും ആരോപിക്കുന്നു.’ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതി തീരുമാനം വരട്ടെ. ” നഗരസഭാ യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോന്ന ബിജെപി കൌണ്‍സിലര്‍ പറയുന്നു.

മലയാളം യുകെ ന്യൂസ് ചങ്ങനാശേരി