ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ കർശനമാക്കണം എന്ന ആവശ്യം ശക്തമാകുന്നു. ഗ്രൂമിങ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് വൻവർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത് എന്ന് ഈ വിഷയത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ചാരിറ്റി സംഘടനയായ എൻ എസ് പി സി അറിയിച്ചു. നാഷണൽ സൊസൈറ്റി ഓഫ് ക്രൂവൽ ടു ചിൽഡ്രൻ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. കർശനമായ ഓൺലൈൻ സുരക്ഷാ നിയമങ്ങളെ പിന്തുണയ്ക്കാൻ എൻഎസ്പിസിസി കമ്പനികളോടും അഭ്യർത്ഥിച്ചു


എൻ എസ് പി സി 2017 ലാണ് ഓൺലൈൻ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയത്. അതിനുശേഷം 34000 ഓൺലൈൻ ഗ്രൂമിങ് കേസുകളാണ് യുകെ പോലീസ് ഇതുവരെ കണ്ടെത്തിയത്. കുട്ടികൾക്ക് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സ്വകാര്യ സന്ദേശങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ കമ്പനികൾക്ക് കഴിയണമെന്നുള്ളത് പുതിയ നിയമത്തിൽ ഉൾപ്പെടുത്തണമെന്നാണ് എൻ എസ് പി സി പ്രധാനമായും ആവശ്യപ്പെടുന്നത്. വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിൽ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ അയക്കുന്ന സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. ഇങ്ങനെയുള്ള സന്ദേശങ്ങൾ അയച്ചു ആൾക്കും സ്വീകരിക്കുന്ന ആൾക്കും മാത്രമേ കാണാൻ കഴിയുകയുള്ളൂ.

വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാൻ ആണ് സാമൂഹിക മാധ്യമങ്ങൾ പ്രധാനമായും ഈ രീതിയിൽ സന്ദേശങ്ങൾ കൈമാറുന്നത് .എന്നാൽ സമൂഹമാധ്യമങ്ങൾ വഴി കുട്ടികൾ വ്യാപകമായ രീതിയിലാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. കഴിഞ്ഞവർഷം മാത്രം പ്രൈമറി സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്കെതിരെ 54000 കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇരകളിൽ നാലിലൊന്ന് 12 വയസ്സിന് താഴെ പ്രായമുള്ളവരാണ് സ്വകാര്യതയ്ക്കൊപ്പം കുട്ടികളുടെ സുരക്ഷയും പരീക്ഷിക്കപ്പെടുക എന്നത് പ്രധാനപ്പെട്ടതാണ് എന്ന് എൻ എസ് പി സി സീനിയർ പോളിസി ഓഫീസർ ആയ റാണി ഗോവന്ദൻ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള പുതിയ സാങ്കേതികവിദ്യകൾ കുട്ടികൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് തടയാൻ ഉപയോഗിക്കണമെന്നാണ് എൻ എസ് പിസിസി ആവശ്യപ്പെടുന്നത്