ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കഴിഞ്ഞ കാലത്തിന്റെ യാഥാർഥ്യങ്ങൾ എന്ന രീതിയിൽ നമ്മളെ വിശ്വസിപ്പിച്ചിരുന്ന പലതും യഥാർത്ഥത്തിൽ നുണകളാണ്. ഒരിക്കലും കേട്ടിട്ടില്ലാത്ത വ്യക്തികളെ പറ്റിയും പൂർണ്ണമായി മനസ്സിലാകാത്ത സാമ്രാജ്യങ്ങളെക്കുറിച്ചും അഭിമാനിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചു കാലങ്ങളായി രാഷ്ട്രീയക്കാർ മുതലെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. എഴുത്തുകാരനായ ഓട്ടോ ഇംഗ്ലീഷാണ് ന്യൂസ് ആർക്കൈവുകളിൽ തുടങ്ങി മ്യൂസിയങ്ങളിലെ പുരാവസ്തുക്കളെ പറ്റി അന്വേഷണം നടത്തുകയും ചരിത്രത്തിലെ അനതിസാധാരണമായ നുണകൾക്ക് പിന്നാലെ യാത്ര നടത്തുകയും ചെയ്തിരിക്കുന്നത്.

വ്യാജ ചരിത്രം ആഴത്തിൽ വേരോടാറുണ്ട് പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. ഈ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ നുണകൾ എല്ലാം ഒന്നും പൊളിച്ചടുക്കാം എന്നു ഞാൻ കരുതിയതായി അദ്ദേഹം പറഞ്ഞു. വ്യാജമായ ചരിത്ര നിർമ്മിതിയെ പറ്റി നമ്മളിൽ കൂടുതൽ പേരും വ്യാകുലപ്പെടുന്നില്ല എന്നതാണ് നേര്. എന്നാൽ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് അത് സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അത്ര സുഖം തോന്നാത്ത ചോദ്യങ്ങൾ ചോദിക്കുന്നത് എന്റെ പതിവാണ്. ന്യൂസ് ആർക്കൈവുകളെകുറിച്ചും, പുരാവസ്തു മ്യൂസിയങ്ങളെ സമീപിച്ചും അന്വേഷണങ്ങൾ നടത്തിയപ്പോൾ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.

രാജകുടുംബം ജർമനിയിൽ നിന്നുള്ളതാണെന്നാണ് പൊതുവെയുള്ള തെറ്റിദ്ധാരണ, എന്നാൽ 1702 ൽ കുട്ടികളില്ലാത്ത ആൻ രാജ്ഞിക്ക് ശേഷം ജർമ്മൻ വംശജനായ ജോർജ് ഒന്നാമൻ റെ പിന്തുടർച്ച ഉറപ്പാക്കിക്കൊണ്ട് ഒരു നിയമം പാസാക്കിയിരുന്നു. അദ്ദേഹത്തിന്റെ മകൻ ജോർജ് രണ്ടാമൻ മുതൽ മുഴുവൻ ഭരണകർത്താക്കളും ഇംഗ്ലീഷുകാർ ആയിരുന്നു.

അതുപോലെ ലോകത്തെ മുഴുവൻ ഞെട്ടി വിറപ്പിച്ചിരുന്ന ഹിറ്റ്ലർ സ്വമേധയാ നൽകിയിരുന്ന തലക്കെട്ട് താൻ ഒരു കലാകാരനായിരുന്നു എന്നത്. എന്നാൽ ഇതിൽ വസ്തുതയില്ലെന്നാണ് ഓട്ടോ ഇംഗ്ലീഷിൻെറ കണ്ടെത്തൽ. സമാനമായ രീതിയിൽ ലോകമറിയുന്ന നാവികനായ കൊളംബസിന്റെ യഥാർത്ഥ ജീവിതവും പരാജയങ്ങളും സ്പെയിനിലേക്ക് നാടുകടത്തപ്പെട്ടതുൾപ്പെടെ അദ്ദേഹം വിലയിരുത്തുന്നുണ്ട്.