സ്വന്തം ലേഖകൻ

ബ്രിട്ടൻ :-ബ്രെക്സിറ്റിനു ശേഷം യു കെ – യൂറോപ്പ്യൻ യൂണിയൻ ചർച്ചകളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മത്സ്യമേഖല മാറിയിരിക്കുകയാണ്. ഇരുവരും തമ്മിൽ സമവായ ചർച്ചകൾക്ക് ശേഷം മാത്രമേ എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനിലെ മത്സ്യബന്ധന മേഖലകളിൽ ബ്രിട്ടീഷ് ബോട്ടുകൾക്ക് ആയിരിക്കും പ്രാമുഖ്യം നൽകുന്നതെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. ബ്രെക്സിറ്റിനു ശേഷമുള്ള ഒരു വർഷത്തെ പരിവർത്തന കാലയളവിൽ യൂറോപ്യൻ യൂണിയന്റെ കോമൺ ഫിഷറീസ് പോളിസി അനുസരിച്ചായിരിക്കും മത്സ്യ ബന്ധനത്തിലേർപ്പെടുക. ഓരോ രാജ്യത്തിന്റെയും തീരദേശമേഖലയിലെ 12 നോട്ടിക്കൽ മൈലിനു ശേഷമുള്ള സ്ഥലങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും മത്സ്യബന്ധനത്തിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഓരോ രാജ്യങ്ങൾക്കും എത്രത്തോളം മത്സ്യം പിടിക്കാമെന്നുള്ളത് ചർച്ച ചെയ്ത് തീരുമാനിക്കും.

ബ്രെക്സിറ്റിനു ശേഷം ഏകദേശം 200 നോട്ടിക്കൽ മൈൽ തീരമേഖല ബ്രിട്ടനു മാത്രമായി അവകാശപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനിലെ മത്സ്യത്തൊഴിലാളികൾ ബ്രെക്സിറ്റിനായി വാദിച്ചവരാണ്. എന്നാൽ യൂറോപ്യൻ യൂണിയൻ ഇത് വലിയ ഒരു നഷ്ടം ആയി മാറും. യൂറോപ്യൻ യൂണിയൻ ബ്രിട്ടന് പൂർണ്ണ അവകാശം നൽകുന്നത് അനുകൂലിക്കാൻ സാധ്യതയില്ല.

അതോടൊപ്പംതന്നെ ബ്രിട്ടണിൽ പിടിക്കുന്ന മത്സ്യത്തിന്റെ പകുതിയോളം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാറാണ് പതിവ്. 2018 – ൽ മാത്രം ബ്രിട്ടൻ 448, 000 ടൺ മത്സ്യങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. ബ്രെക്സിറ്റിനു ശേഷം ഇത്തരം കയറ്റി അയക്കൽ നിലച്ചു ച്ചുപോയാൽ, അത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ സാരമായി ബാധിക്കും. ഇരുവരും തമ്മിൽ ഈ വിഷയത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്