കേരളത്തിലുണ്ടായ പ്രകൃതിദുരന്തത്തില്‍ വേദന അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ നടത്തിയ ചാരിറ്റി അവസാനിച്ചപ്പോള്‍ .3174 പൗണ്ട് (ഏകദേശം 2,70000 രൂപ) ലഭിച്ചു . ഇന്നു 3174 പൗണ്ടിന്‍റെ ചെക്ക് വയനാട് സ്വദേശി സജി തോമസിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കണ്‍വീനര്‍ സാബു ഫിലിപ്പ് കൈമാറി അദ്ദേഹം പണം നാട്ടില്‍ എത്തിച്ചു അര്‍ഹിക്കുന്നവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ കൈമാറും എന്നറിയിക്കുന്നു ഞങളുടെ ഈ എളിയ പ്രവര്‍ത്തനത്തില്‍ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു

ഇതില്‍ ഞങള്‍ ഏറ്റവുകൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കേറ്ററിങ്ങിലെ വാരിയെഴ്സ് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ്‌ സിബു ജോസഫ്‌, സെക്രെട്ടെറി ജോം മാക്കില്‍ ,ട്രെഷര്‍ ലെനോ ജോസഫ്‌ മനോജ്‌ മാത്യു ,അബു വടക്കന്‍ ,എന്നിവരോടാണ് . . അവര്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഹോളിഡെ പോകാന്‍ സ്വരുകൂട്ടിയ 800 പൗണ്ടാണ് നാട്ടില്‍ വേദന അനുഭവിക്കുന്ന മനുഷൃരെ സഹായിക്കുന്നതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്കു നല്‍കിയത് .

ഇടുക്കി  ചാരിറ്റി  ഗ്രൂപ്പിന്റെ  വാര്‍ത്തകള്‍ ഷെയര്‍ ചെയ്തു  സഹായിച്ച കുറുപ്പ് അശോക, നീക്സന്‍ തോമസ്‌ ,ജീന മാത്യു എന്നിവരെയും നന്ദിയോടെ സ്മരിക്കുന്നു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് . ഞങ്ങള്‍ ജാതി ,മത ,വര്‍ഗ്ഗ , വര്‍ണ്ണ , സ്ഥലകാല വൃതൃാസമില്ലാതെയാണ് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നത് .

ചെക്കും ബാങ്കിന്‍റെ സമ്മറി സ്റെറ്റ്മെന്റ് താഴെ പബ്ലിഷ് ചെയ്യുന്നു,ഫുള്‍ സ്റ്റെമെന്റ്റ്‌ പണം അയച്ച എല്ലാവര്ക്കും നല്‍കിയിട്ടുണ്ട് ഇനിയും ലഭിക്കാത്തവര്‍ ഞങ്ങളുമായി ബന്ധപ്പെടുക .
കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .ഞങ്ങൾ ഇതു വരെ ഏകദേശം 75 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട്, സജി തോമസ്‌ എന്നിവരാണ്‌, ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.,ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട്
ഭാവിയിലും ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തിന് നിങളുടെ സഹായങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു.
ടോം ജോസ് തടിയംപാട്