പ്രവാസികൾ നിറയുന്ന യുഎഇയിൽ ഇന്ത്യക്കാരാണ് ഭൂരിപക്ഷം. തൊട്ടുപിന്നിൽ പാക്കിസ്ഥാനികൾ. പക്ഷേ പരസ്പരമുള്ള ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യ മാത്രമാണ് വിജയപക്ഷത്തു നിന്നത്. ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. അതിൽ ഇരുടീമും ഒരിക്കലും മറക്കാത്ത മത്സരങ്ങളുണ്ട്. പ്രഥമ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽത്തന്നെ പാക്കിസ്ഥാനെ 5 റൺസിനു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്.

ഇന്ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ പാക്കിസ്ഥാനു കണക്കു ‘വീട്ടാനും’ ഇന്ത്യയ്ക്ക് കണക്കു ‘കൂട്ടാനുമുണ്ട്’. ഫൈനലിനോളം ആവേശകരമായ പോരാട്ടമാണിതും.

രാജ്യാന്തര ട്വന്റി20യിലെ മികച്ച ഓപ്പണിങ് സഖ്യമാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കരുത്ത്. ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം ഇന്നത്തെ മത്സരത്തിൽ നിർണായകമായേക്കും.

∙ കെ.എൽ. രാഹുൽ– രോഹിത് ശർമ (ഇന്ത്യ)

ഇന്നിങ്സ്: 13

റൺസ്: 586

‌ശരാശരി: 45.07

ഉയർ‌ന്ന കൂട്ടുകെട്ട്: 165

∙ ബാബർ അസം– മുഹമ്മദ് റിസ്‌വാൻ‌ (പാക്കിസ്ഥാൻ)

ഇന്നിങ്സ്: 10

റൺസ്: 521

‌ശരാശരി: 52.10

ഉയർ‌ന്ന കൂട്ടുകെട്ട്: 197

∙ കോലി 169 നോട്ടൗട്ട്

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇതുവരെ പുറത്തായിട്ടില്ലെന്ന സൂപ്പർ റെക്കോർഡ് ഇന്ത്യൻ‌ നായകൻ വിരാട് കോലിക്കു സ്വന്തം. 2012 ലോകകപ്പിൽ‌ 78 നോട്ടൗട്ട്, 2014ൽ 36 നോട്ടൗട്ട്, 2016ൽ 55 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോറുകൾ. ആകെ 169 റൺസ് നേടിയ കോലിയാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളിലെ ടോപ് സ്കോറർ

പാക്കിസ്ഥാൻ @ രാജ്യാന്തര ട്വന്റി20

177 മത്സരം,

107 ജയം

വിജയശതമാനം

62.5

∙ ട്വന്റി20 ലോകകപ്പ്

34 മത്സരം

19 ജയം

∙ ഇന്ത്യ @ രാജ്യാന്തര ട്വന്റി20

‌145 മത്സരം

92 ജയം

വിജയശതമാനം 64.18

∙ ട്വന്റി20 ലോകകപ്പ്

33 മത്സരം

19 ജയം

∙ 5–0

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ കളിച്ച 5 മത്സരങ്ങളും ജയിച്ച ഇന്ത്യ, ആറാം ജയമെന്ന റെക്കോർഡിലാണ് ഇന്നു കണ്ണുവയ്ക്കുന്നത്.

2007: മത്സരം സമനില. ബോൾഔട്ടിൽ ഇന്ത്യയ്ക്കു ജയം
2007 ഫൈനൽ‌: ഇന്ത്യയ്ക്ക് 5 റൺസ് ജയം
2012: ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം
2014: ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
2016: ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

∙ ജസ്പ്രീത് ബുമ്ര Vs ഷഹീൻ അഫ്രീദി

ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്കെതിരെ പാക്കിസ്ഥാന്റെ മറുമരുന്ന് ഷഹീൻ അഫ്രീദിയെന്നാണ് മുൻതാരം ശുഐബ് അക്തറിന്റെ പ്രതികരണം. ട്വന്റി20 ക്രിക്കറ്റിൽ ഇരുവരും തുല്യശക്തികളാണോ?

∙ ജസ്പ്രീത് ബുമ്ര

മത്സരം: 50
വിക്കറ്റ്: 59
ഇക്കോണമി: 6.66
മികച്ച ബോളിങ്: 3/11

∙ ഷഹീൻ അഫ്രീദി

മത്സരം: 30
വിക്കറ്റ്: 32
ഇക്കോണമി: 8.17